121

Powered By Blogger

Friday 23 August 2019

ഇടിവ് തുടരുന്നു: രൂപയുടെ മൂല്യം എട്ട് മാസത്തെ താഴ്ചയില്‍

ന്യൂഡൽഹി: വിദേശനാണ്യ വിപണിയിൽ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ചഎട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നത്. 10 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതോടെ മൂല്യം 71.91 നിലവാരത്തിലെത്തി. 26 പൈസയുടെ ഇടിവാണ് ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ വ്യാഴാഴ്ച ഉണ്ടായത്. ഇതോടെ മൂല്യം 71.81 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച 71.55-ൽ ആയിരുന്നു വിദേശ വിനിമയ വിപണിയിൽ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് കറൻസിയായ യുവാന്റെ മൂല്യത്തിൽ പെട്ടെന്നുണ്ടായ ഇടിവാണ് രൂപ അടക്കമുള്ള വികസ്വര വിപണികളിലെ കറൻസികളുടെ മൂല്യത്തെ ബാധിച്ചത്. Rupee at 8-month low

from money rss http://bit.ly/2NqlZk8
via IFTTT

Thursday 22 August 2019

സെന്‍സെക്‌സില്‍ 259 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. സെൻസെക്സ് 259 പോയന്റ് താഴ്ന്ന് 36213ലും നിഫ്റ്റി 78 പോയന്റ് നഷ്ടത്തിൽ 10663ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 188 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 394 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഊർജം, എഫ്എംസിജി, ഇൻഫ്ര, ലോഹം, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഇന്ത്യബുൾസ് ഹൗസിങ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, സിപ്ല, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. യെസ് ബാങ്ക്, വിപ്രോ, ടിസിഎസ്, എംആന്റ്എം, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. കഴിഞ്ഞ ദിവസം സെൻസെക്സ് 587 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/30rP95V
via IFTTT

ആർ.ബി.ഐ. വായ്പാനിരക്ക് വീണ്ടും കുറച്ചേക്കും

കൊച്ചി:വളർച്ചാ മുരടിപ്പിനെ നേരിടാനായി റിസർവ് ബാങ്ക് നടപ്പ് സാമ്പത്തിക വർഷം റിപോ നിരക്ക് വീണ്ടും കുറച്ചേക്കും. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ റിപോ നിരക്ക് 4.75-5.0 ശതമാനമായി കുറച്ചേക്കുമെന്ന് ആഗോള ബ്രോക്കറേജുകൾ വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷം 0.40-0.65 ശതമാനത്തിന്റെ കൂടി കുറവ് റിപോ നിരക്കിൽ ഉണ്ടാകുമെന്നാണ് ബ്രോക്കറേജുകളുടെ നിരീക്ഷണം. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക് ആർ.ബി.ഐ. ഈടാക്കുന്ന പലിശയായ റിപോ നിലവിൽ 5.40 ശതമാനമാണ്. കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ റിപോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തിയിരുന്നു. തുടർച്ചയായി നാലാം തവണയാണ് ആർ.ബി.ഐ. റിപോ നിരക്ക് കുറയ്ക്കുന്നത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനാണ് നിലവിൽ ആർ.ബി.ഐ. മുൻഗണന നൽകുന്നത്. അതുകൊണ്ട് വീണ്ടും മൂന്നോ നാലോ തവണ റിപോ നിരക്കിൽ കേന്ദ്ര ബാങ്ക് കുറവ് വരുത്തുമെന്നാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കമ്പനിയായ മോർഗൻ സ്റ്റാൻലി പ്രതീക്ഷിക്കുന്നത്. 2019-2020-ൽ ഇന്ത്യ 6.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം. എന്നാൽ വളർച്ചാ അനുമാനം ആർ.ബി.ഐ. വെട്ടിക്കുറയ്ക്കുകയാണെങ്കിൽ അത് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്താനുള്ള നീക്കത്തിന്റെ സൂചനയാണെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്. content highlights:rbi likely to decrease repo rate

from money rss http://bit.ly/2ZqGNhy
via IFTTT

പി.എഫ്. പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ മുഴുവൻ പെൻഷൻ

കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ പൂർണ പെൻഷൻ പുനഃസ്ഥാപിക്കാൻ ഹൈദരാബാദിൽ നടന്ന ഇ.പി.എഫ്. ട്രസ്റ്റി ബോർഡ് യോഗത്തിൽ തീരുമാനം. ബോർഡ് ചെയർമാൻ കേന്ദ്ര തൊഴിൽ സഹമന്ത്രി സന്തോഷ്കുമാർ ഗംഗവാർ അധ്യക്ഷത വഹിച്ചു. മാസപെൻഷന്റെ മൂന്നിലൊന്നിന്റെ നൂറ് മടങ്ങ് തുക പെൻഷൻ പറ്റുമ്പോൾ മുൻകൂറായി നൽകുന്നതാണ് ഇ.പി.എഫ്. പെൻഷൻ പദ്ധതിയിലെ കമ്മ്യൂട്ടേഷൻ സമ്പ്രദായം. 1998-ലാണ് കമ്മ്യൂട്ടേഷൻ തുടങ്ങിയത്. എന്നാൽ 2008-ൽ ഈ ആനുകൂല്യം നിർത്തി. പെൻഷൻ തുകയുടെ മൂന്നിലൊന്നിന്റെ 100 മടങ്ങ് കമ്മ്യൂട്ട് ചെയ്തവർക്ക് ബാക്കിതുക മാത്രമേ പിന്നീട് മരണംവരെ ലഭിക്കുകയുള്ളുവെന്നതാണ് തുടരുന്ന രീതി. പെൻഷൻ കമ്മ്യൂട്ട് ചെയ്ത് 180 മാസം കഴിയുമ്പോൾ മാത്രമാണ് മുഴുവൻ പെൻഷന് അർഹത. ആറ്ലക്ഷത്തിൽപ്പരം പെൻഷൻകാർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴിൽ സഹമന്ത്രി വ്യക്തമാക്കി. അതേസമയം 2008-ൽ നിർത്തലാക്കിയ കമ്മ്യൂട്ടേഷൻ സമ്പ്രദായം പിന്നീട് വിരമിച്ചവർക്ക് ബാധകമാക്കിയിട്ടില്ല. കേന്ദ്ര-സംസ്ഥാന പെൻഷൻകാർക്ക് വിരമിക്കുമ്പോൾ പെൻഷൻതുകയുടെ 40 ശതമാനം 144 മാസത്തേത് കമ്മ്യൂട്ട് ചെയ്യാം. അത്രയും കാലം കഴിയുന്നതോടെ മുഴുവൻ പെൻഷൻതുക ലഭിക്കും. Content Highlights: Good news for 6 lakh pensioners

from money rss http://bit.ly/2HmrL2t
via IFTTT

കമ്മീഷന്‍ നല്‍കാതെ മ്യൂച്വല്‍ ഫണ്ടില്‍ നേരിട്ട് നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് ഏറെക്കുറെ ധാരണയായി. ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കുമെന്ന് അന്വേഷിച്ച് നിരവധി ചോദ്യങ്ങളാണ് ഇ-മെയിലിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കും എന്നതിനാക്കുറിച്ചാവട്ടെ ഇത്തവണ; നേരിട്ടും വിതരണക്കാർ വഴിയും ഓൺലൈനിലൂടെയും ഫണ്ടുകളിൽ നിക്ഷേപിക്കാം. നേരിട്ട് ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്യാം. നടപടിക്രമങ്ങൾ ആദ്യംവേണ്ടത് ബാങ്ക് അക്കൗണ്ട്. പിന്നെ കെവൈസി രജിസ്ട്രേഷൻ നടത്തുക. ഫണ്ട് സെലക്ട് ചെയ്യുക. ഫണ്ട് കമ്പനിയുടെ ഓഫീസിലോ(എഎംസി)കാർവിഎംഎഫിന്റേയോ കാംസിന്റെയോ ഓഫിസിൽനിന്ന് അപേക്ഷ ഫോമും വിശദവിവരങ്ങളും തേടുക. ഫണ്ടിന്റെ പേരിലുള്ള ചെക്ക് എഴുതി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷ ഫോം വാങ്ങിയ ഓഫീസിൽതന്നെ ഏൽപ്പിക്കുക. അതല്ലെങ്കിൽ പ്രസ്തുത ഫണ്ട് കമ്പനിയുടെ വെബ്സൈറ്റ് വഴി അപേക്ഷ പൂരിപ്പിച്ച് ഓൺലൈനിലൂടെ നിക്ഷേപം നടത്തുക. കൈവശംവേണ്ട രേഖകൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ( ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ് സി കോഡ്, എംഐസിആർ കോഡ് എന്നിവ), പാൻ നമ്പർ എന്നിവയോടൊപ്പം കെവൈസി നടപടിക്രമങ്ങൾ പാലിക്കുന്നതിനായി വിലാസം തെളിയിക്കുന്നതിനുള്ള രേഖ, പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവയുമുണ്ടായാൽ നിങ്ങൾക്കും നിക്ഷേപം നടത്താം(കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്ട്രേഷൻ മതി). കെവൈസിക്കുവേണ്ടി താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും സൈറ്റിൽനിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് കാർവി മ്യൂച്ച്വൽ ഫണ്ടിന്റെയോ, കാംസിന്റെയോ ഓഫീസുകളിൽ നൽകാം. കെവൈസിരജിസ്ട്രേഷന് എഎംസി ഓഫീസുകളും സഹായിക്കും. അപേക്ഷ നൽകിക്കഴിഞ്ഞാൽ ഈ സൈറ്റുകളിൽതന്നെ സ്റ്റാറ്റസ് പരിശോധിക്കാനും അവസരമുണ്ട്. http://bit.ly/2JzgD5d http://bit.ly/2LLwRVN http://bit.ly/2Jtnld7 http://bit.ly/2HHRpvA http://bit.ly/2sQk65d എങ്ങനെ നിക്ഷേപിക്കാം മ്യൂച്വൽ ഫണ്ട് വിതരക്കാർ, ബാങ്കുകൾ, സാമ്പത്തിക ഉപദേശകർ എന്നിവർ വഴി ഫണ്ടിൽ നിക്ഷേപം നടത്താം. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിവുള്ളവർക്ക് നേരിട്ട് നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കാം. അത്തരക്കാർക്ക് അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ ഇൻവെസ്റ്റർ സർവീസ് സെന്ററുകൾ വഴിയും ഇവയുടെ രജിസ്ട്രാർമാരായ കംപ്യൂട്ടർ ഏജ് മാനേജ്മെന്റ് സർവീസസ്(CAMS), കാർവി(KARVY) എന്നിവ വഴിയും ഫണ്ട് കമ്പനികളുടെ വെബ്സൈറ്റ് വഴിയും നിക്ഷേപം നടത്താം. എ.എം.സി. ഓഫീസുകൾ മെട്രോ നഗരങ്ങളിൽ മാത്രമാണ് ഉണ്ടാകുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചില കമ്പനികൾക്ക് ഓഫീസുകളുണ്ട്. കാംസ്, കാർവി തുടങ്ങിയ രജിസ്ട്രാർമാർക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഫീസുകളുണ്ട്. കൂടുതൽ വിവരങ്ങൾ http://bit.ly/2LJISei, http://bit.ly/2Jx14v1 എന്നീ വെബ് സൈറ്റുകളിൽനിന്ന് ലഭിക്കും. നിക്ഷേപം നടത്തേണ്ട ഫണ്ടുകളുടെ അപേക്ഷാ ഫോറങ്ങൾ മേൽപ്പറഞ്ഞ ഓഫീസുകളിൽ നിന്ന് നേരിട്ട് ലഭിക്കും. വെബ് സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. ഇ-മെയിൽ അല്ലെങ്കിൽ തപാൽ വഴി ആവശ്യപ്പെട്ടാൽ കമ്പനികൾ അപേക്ഷാ ഫോറം അയച്ചുതരും. അപേക്ഷയിൽ ബ്രോക്കർ കോഡ് നൽകേണ്ട ഭാഗത്ത് ഡയറക്ട് എന്നെഴുതിയാൽ നേരിട്ടുള്ള നിക്ഷേപമായി പരിഗണിക്കും. പേര്, വിലാസം, പാൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, ബ്രാഞ്ച്, നോമിനി എന്നിവ മാത്രം അറിഞ്ഞാൽ അപേക്ഷാ ഫോം പൂരിപ്പിക്കാം. ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉൾപ്പെടുത്താൻ മറക്കേണ്ട. സ്റ്റേറ്റ്മെന്റും മറ്റും ഓൺലൈനിൽ ആവശ്യപ്പെടാൻ ഈ മെയിൽ വിലാസം ആവശ്യമാണ്. ഒപ്പ് ഇടാൻ മറക്കരുത്. നിശ്ചിതസ്ഥലത്ത് ഫണ്ടിന്റെ പേര് നൽകാം. ഫണ്ടിന്റെ പ്ലാനിനൊപ്പം റെഗുലർ പ്ലാൻ ഡയറക്ട് പ്ലാൻ എന്നിവയിലേതെങ്കിലും ചേർക്കണം. നേരിട്ട് നിക്ഷേപിക്കുന്നവർക്കാണ് ഡയറക്ട് പ്ലാനുള്ളത്. ഫണ്ടിന്റെ പേരിൽ നിക്ഷേപ തുകയ്ക്കുള്ള ചെക്കെഴുതി അപേക്ഷയോടൊപ്പം സർവീസ് സെന്ററുകളിൽ നൽകണം. നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉണ്ടെങ്കിൽ ആർക്കും ഓൺലൈനായി നിക്ഷേപം നടത്താം. എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, എസ്.ബി.ഐ, ഡി.എസ്.പി.ബ്ലാക്ക് റോക്ക്, ഫിഡിലിറ്റി, റിലയൻസ്, ടാറ്റ തുടങ്ങി എല്ലാ മ്യൂച്വൽ ഫണ്ട് കമ്പനികളും ഓൺലൈൻ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നുണ്ട്. ഈ കമ്പനികളുടെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. ലളിതമായ നടപടിക്രമങ്ങളിലൂടെ ഇത് പൂർത്തിയാക്കാം. ഒരുതവണ രജിസ്റ്റർ ചെയ്താൽ എപ്പോൾ വേണമെങ്കിലും നിക്ഷേപം നടത്താം. നിക്ഷേപിക്കുന്നതിനും നിക്ഷേപം പിൻവലിക്കുന്നതിനും മറ്റൊരുഫണ്ടിലേയ്ക്ക് മാറുന്നതിനും(സ്വിച്ചിങ്)ഓൺലൈൻ വഴികഴിയും. ആദ്യത്തെ പർച്ചെയ്സ് ഓഫ്ലൈനായി ചെയ്യുന്നതാണ് നല്ലത്. തുടർന്നുള്ള നിക്ഷേപം ഓൺലൈനിലാകാം. ഡയറക്ട് പ്ലാനുകൾ നേരിട്ട് നിക്ഷേപിക്കുന്നതിനാണ് മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനികൾ ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. ബ്രോക്കർ, ഏജന്റ്, സാമ്പത്തിക ഉപദേഷ്ടാക്കൾ, ഇടനിലക്കാർ എന്നിവരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം ലഭിക്കും. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ നേരിട്ട് നിക്ഷേപിക്കുന്നതാണ് ഉചിതം. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും കഴിവുണ്ടാകണം. നിലവിൽ സാധാരണ പ്ലാനിലുള്ള എൻ.എ.വിയെക്കാളും കൂടുതലായിരിക്കും ഡയറക്ട് പ്ലാൻ പ്രകാരമുള്ള എൻ.എ.വി. മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് കമ്പനികൾ നൽകുന്ന കമ്മീഷൻ നിക്ഷേപകന് വീതിച്ചു നൽകുന്നതിനാലാണ് അറ്റ ആസ്തി മൂല്യത്തിൽ വർധന ഉണ്ടാകുന്നത്. വിതരണക്കാർക്കും മറ്റും നൽകുന്ന കമ്മീഷൻ ഇല്ലാതാകുന്നതോടെ ചെലവ് അനുപാതത്തിൽ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇതാണ് നേരിട്ടുള്ള നിക്ഷേപകന് ഗുണകരമാകുക. ഇത്രയും നടപടിക്രമങ്ങൾ പാലിച്ചാൽ നിങ്ങൾക്കും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. എസ്ഐപിയായി(പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്ന രീതി)നിക്ഷേപിച്ചാൽ ദീർഘകാലത്തേയ്ക്ക് മികച്ചനേട്ടം ഉറപ്പാക്കാനാകും.സ്റ്റേറ്റ്മെന്റിനൊപ്പം ലഭിക്കുന്ന ചെറിയൊരു ഫോം പൂരിപ്പിച്ചുനൽകിയാൽ ഫണ്ടിൽനിന്ന് പണം പിൻവലിക്കാനും കഴിയും. feedbacks to: antonycdavis@gmail.com

from money rss http://bit.ly/2ZeMJuf
via IFTTT

Wednesday 21 August 2019

സെന്‍സെക്‌സില്‍ 127 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 127 പോയന്റ് താഴ്ന്ന് 36933ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 10873ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 407 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 916 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ഊർജം, ഇൻഫ്ര, ഐടി ഓഹരികളാണ് നഷ്ടത്തിൽ. ഫാർമ, എഫ്എംസിജി ഓഹരികൾ നേട്ടത്തിലുമാണ്. ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, യുപിഎൽ, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ഒഎൻജിസി, സൺ ഫാർമ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2MyNAzJ
via IFTTT

കമ്പനി തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്നവർക്ക് സെബിയുടെ പാരിതോഷികം

കൊച്ചി:കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഭരണ നിർവഹണത്തിലെ വീഴ്ചകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും വിവരം നൽകുന്നവർക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പാരിതോഷികം നൽകും. കമ്പനിയിലെ തട്ടിപ്പിനെ കുറിച്ച് വിവരം നൽകുന്നവർക്ക് തട്ടിപ്പ് തുകയുടെ 10 ശതമാനം പാരിതോഷികം ലഭിക്കുമെന്നാണ് സെബിയുടെ പ്രഖ്യാപനം. പരമാവധി ഒരു കോടി രൂപയാണ് പാരിതോഷികം ലഭിക്കുക. റേറ്റിങ് ഏജൻസികൾക്ക് കമ്പനികളുടെ വായ്പാ വിവരങ്ങളും തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും നേടാനുള്ള അനുവാദം സെബി നൽകിയിട്ടുണ്ട്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുള്ള (എഫ്.പി.ഐ.) മാനദണ്ഡങ്ങളും സെബി ലളിതമാക്കി. കെ.വൈ.സി. നിബന്ധനകളിലും യോഗ്യതാ മാനദണ്ഡങ്ങളിലുമാണ് സെബി മാറ്റം വരുത്തിയിട്ടുള്ളത്. ആഭ്യന്തര വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തിലാണ് സെബിയുടെ ഈ നീക്കം. ജൂലായിലും ഓഗസ്റ്റിലുമായി 21,000 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണികളിൽനിന്നു പിൻവലിച്ചത്.

from money rss http://bit.ly/2Lemuev
via IFTTT

വില്പന കുറഞ്ഞു: പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വില്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണിതെന്ന് കമ്പനി പറയുന്നു. നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്ക്കറ്റുകൾക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്ക്കറ്റുകൾക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ഇതേതുടർന്ന് വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ ബിസ്ക്കറ്റുകൾക്ക് അഞ്ചുശതമാനംമാത്രമാണ് വിലവർധിപ്പിച്ചതെന്ന് പാർലെ പറയുന്നു. പാർലെ ജി, മാരി തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കുന്ന പ്രധാന ബ്രാൻഡുകൾ. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്പനിയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്. ഒരു ലക്ഷത്തോളം ജീവനക്കാരാണ് പാർലെയ്ക്കുള്ളത്. സ്വന്തമായി 10 നിർമാണ പ്ലാന്റുകളുണ്ട്. മറ്റ് കമ്പനികളുടെ 125 ഓളം പ്ലാന്റുകളിലും പാർലെയ്ക്കുവേണ്ടി ബിസ്ക്കറ്റുകൾ നിർമിക്കുന്നുണ്ട്.

from money rss http://bit.ly/2NgE4RA
via IFTTT

Tuesday 20 August 2019

രാജ്യത്തെ റസ്‌റ്റോറന്റുകള്‍ ഇനി റോബോട്ടുകള്‍ നിയന്ത്രിക്കും

ബെംഗളുരു: ഹോട്ടലുകൾ ഇനി റോബോട്ടുകൾ നിയന്ത്രിക്കും. സപ്ലെയർമാർക്കുപകരും റോബട്ടുകളാകും ഇനി തീൻമേശകളിൽ ഭക്ഷണമെത്തിക്കുക. ഇത്തരത്തിലുള്ള ആദ്യ ഹോട്ടൽ ബാംഗ്ലൂരിലാണ് പ്രവർത്തനം തുടങ്ങുന്നത്. വിജയകരമാണെന്നുകണ്ടാൽ ഉടനെതന്നെ ചെന്നൈയിലും കോയമ്പത്തൂരിലും റോബോട്ട് റെസ്റ്റോറന്റുകൾ പ്രവർത്തനം തുടങ്ങും. ബെംഗളുരുവിലെ ഇന്ദിര നഗറിലാണ് ആദ്യത്തെ ഹോട്ടൽ തുടങ്ങുന്നത്. ഒരെസമയം 50 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. ഇന്തോ-ഏഷ്യൻ വിഭവങ്ങളാകും ഇവിടെ വിളമ്പുക. ആറു റോബോട്ടുകളുടെ സംഘമാകും ഇവിടെ ഉണ്ടാകുക. ഇതിൽ ഒരാൾ വാതിൽ തുറന്നുകൊടുക്കാൻ ചുമതലപ്പെട്ടവനാണ്. ബാക്കിയുള്ളവർ ഭക്ഷണം സപ്ളൈ ചെയ്യും. ഓരോ മേശയിലും ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനമുണ്ടാകും. ആവശ്യമെങ്കിൽ ജന്മദിനാശംസകളും മറ്റ് ആശംസകളും റോബോട്ടുകൾ നേരും.

from money rss http://bit.ly/2Zd0Zj7
via IFTTT

സെന്‍സെക്‌സില്‍ 73 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 73 പോയന്റ് നഷ്ടത്തിൽ 37254ലിലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 10990ലുമെത്തി. ബിഎസ്ഇയിലെ 300 ഓഹരികൾ നേട്ടത്തിലും 500 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, എഫ്എംസിജി, ഊർജം ഓഹരികളാണ് നഷ്ടത്തിൽ. ഐടി ഓഹരികൾ നേട്ടത്തിലാണ്. ബയോകോൺ, അലംബിക് ഫാർമ, സൺ ഫാർമ, മാരുതി സുസുകി, ഇൻഫോസിസ്, ടിസിഎസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2HvIpgb
via IFTTT

എസ്.ബി.ഐ. ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു

കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ.യുടെ ഈ നീക്കം. എസ്.ബി.ഐ. ഉപഭോക്താക്കളിൽ നിരവധി ആളുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമാണ് ഉള്ളത്. എന്നാൽ, കാർഡുകൾ ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയർമാൻ രജ്നീഷ് കുമാർ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ.യുടെ 'യോനോ' പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാർഡില്ലാതെ തന്നെ യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ നടത്താനും കഴിയും. ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകൾ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകൾ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം കൊണ്ട് പോക്കറ്റിൽ പ്ലാസ്റ്റിക് കാർഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. SBI aims to eliminate debit cards

from money rss http://bit.ly/2Hc72OH
via IFTTT

ആദായ നികുതി നിയമത്തില്‍ സമൂലമായ മാറ്റം: കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാകും

ന്യൂഡൽഹി: എല്ലാ കമ്പനികൾക്കുമുള്ള കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കിയേക്കും. ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിലുള്ള ആദായ നികുതി നിയമം പരിഷ്കരിക്കുന്നതിന് രൂപവൽക്കരിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. സമിതി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിൽ ഇതടങ്ങിയ നിർദേശങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കൈമാറി. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. നികുതിക്കുമുകളിലുള്ള എല്ലാ സർച്ചാർജുകളും എടുത്തുകളയാനും സമിതി നിർദേശിച്ചതായാണ് സൂചന. രാജ്യത്തെ കമ്പനികൾക്ക് നിലവിൽ 30 ശതമാനവും വിദേശകമ്പനികൾക്ക് 40 ശതമാനവുമാണ് നിലവിൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്നത്. ഇതിനുമേൽ നാലു ശതമാനം ഹെൽത്ത്, എജ്യുക്കേഷൻ സെസും നൽകണം. 60 വർഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങൾ പരിഷ്കരിക്കുന്നതിന് 2017ലാണ് കേന്ദ്രസർക്കാർ സമിതിയെ നിയമിച്ചത്. മെയ് 31 ആയിരുന്നു റിപ്പോർട്ട് സമർപ്പിക്കേണ്ട തിയതിയെങ്കിലും രണ്ടുമാസത്തെ സമയംകൂടി നീട്ടിനൽകുകയായിരുന്നു.

from money rss http://bit.ly/31Iruyu
via IFTTT

Monday 19 August 2019

തൊഴില്‍ സംസ്‌ക്കാരം മാറുന്നു; വാഹന മേഖലയില്‍ ആര്‍ക്കൊക്കെ ജോലി ലഭിക്കും

മുംബൈ: വാഹന നിർമാണ മേഖലയിൽ സാങ്കേതിക വദഗ്ധർക്കും ഡിജിറ്റൽ മേഖലയിലുള്ളവർക്കും തൊഴിൽ സാധ്യത വർധിക്കുന്നു. നിലവിൽ മെക്കാനിക്കൽ, അസംബ്ലിങ് തുടങ്ങി പരമ്പരാഗത മേഖലകളിൽ തൊഴിൽ സാധ്യതകൾ കുറയുകയാണെന്നാണ് വിലയിരുത്തൽ. ഈ മേഖലയിലുള്ളവരെ ഓട്ടോ കമ്പനികൾ പുതിയതായി ജോലിക്കെടുക്കുന്നില്ല. വാഹന മേഖലയിൽ പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോൾ സാങ്കേതിക വിദഗ്ധർ, ഡാറ്റ സയന്റിസ്റ്റുകൾ, ഇലക്ട്രിക്-ഇലക്ട്രോണിക് എൻജിനിയർമാർക്കാണ് തൊഴിൽ സാധ്യത വർധിക്കുന്നത്. മാരുതി സുസുകി, നിസ്സാൻ മോട്ടോർ കോർപ്പറേഷൻ, ഹീറോ മോട്ടോർകോർപ്, ഹ്യൂണ്ടായ് തുടങ്ങിയ വമ്പന്മാർ ചുവടുമാറ്റിക്കഴിഞ്ഞു. അടുത്ത മൂന്ന് പാദംവരെ വാഹനമേഖലയിൽ മാന്ദ്യം തുടരുമെന്നാണ് വിലയിരുത്തൽ. അതിനുേേശഷം പുതിയൊരു ലോകമാകും വാഹനമേഖലയുടേത്. ബിഎസ് ആറ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയാകും മേഖലയാകെ മാറ്റി മറക്കുക. 3ഡി പ്രിന്റിങ് ടെക്നിഷ്യൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-മെഷീൻ ലേണിങ് വിഗദ്ധർ, റോബോട്ട് ഓപ്പറേറ്റേഴ്സ്, സോഫ്റ്റ് വേർ ആന്റ് കമ്യൂണിക്കേഷൻ മേഖലയിലുള്ളവർ, സൈബർ സെക്യൂരിറ്റി വിഗദ്ധർ, ഇലക്ട്രക്കൽ-ഇലക്ട്രോണിക്സ് എൻജിനിയർമാർ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവർക്കാകും ജോലി സാധ്യത വർധിക്കുക. അതേസമയം, ഇലക്ട്രോണിക് അസംബ്ലേഴ്സ്, മെക്കാനിക്കൽ എൻജിനിയർമാർ, ഇൻസ്പെക്ടേഴ്സ്-ടെസ്റ്റർമാർ തുടങ്ങിയ മേഖലകളിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാനും ഇടയാകുമെന്ന് വിദഗ്ധർ പറയുന്നു.

from money rss http://bit.ly/2Njxc5V
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 87 പോയന്റ് ഉയർന്ന് 37490ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തിൽ 11068ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 327 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 356 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഇൻഫ്ര, ഐടി, ഫാർമ ഓഹരികളാണ് നേട്ടത്തിൽ. എഫ്എംസിജി, ലോഹം വിഭാഗങ്ങളിലെ ഓഹരികൾ വില്പന സമ്മർദത്തിലാണ്. മഹാനഗർ ഗ്യാസ്, സീ എന്റർടെയ്ൻമെന്റ്, ഇൻഫോസിസ്, എംആന്റ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഐഒസി, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2Z5ERM6
via IFTTT

പലിശ കുറയും: എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു

മുംബൈ: ചെറുകിട വായ്പമേഖലയിൽ വൻതോതിൽ വളർച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. നിലവിൽ വായ്പയെടുത്തവരെയും പുതിയതായി വായ്പയെടുക്കുന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിന്റെ ഭാഗമായി നിലവിൽ വായ്പയെടുത്തവരോട് പുതിയ സംവിധാനത്തിലേയ്ക്ക് മാറാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി വായ്പയെടുത്തവർക്ക് ജൂലായ് മുതൽ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള പലിശനിരക്ക് നടപ്പാക്കിയിരുന്നു. പലിശ നിരക്ക് കുറയുന്നതിന്റെ ആനുകൂല്യം നിലവിൽ വായ്പയെടുത്തവർക്ക് കൈമാറാൻ സാധാരണ ബാങ്കുകൾ വിമുഖത കാണിക്കാറാണ് പതിവ്. ഇതിൽനിന്ന് വ്യത്യസ്തമായി നിലവിൽ വായ്പയുള്ളവർക്കും ഈ ആനുകൂല്യം ലഭ്യമാക്കുകയാണെന്ന് എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ വ്യക്താക്കി. ഇതുപ്രകാരം റിപ്പോ നിരക്കിനേക്കാൾ 2.25 ശതമാനം കൂടുതൽ ഈടാക്കിയാണ് അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുക. നിലവിലെ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇതുപ്രകാരം 7.65 ശതമാനമാകും ബേസ് റേറ്റ്. ഈ നിരക്കിനേക്കാൾ 40 മുതൽ 55 ബേസിസ് പോയന്റുവരെ കൂടുതൽ ഈടാക്കിയായിരിക്കും വായ്പ പലിശ നിശ്ചിക്കുക. ഇതുപ്രകാരം 8.05 ശതമാനമോ 8.20 ശതമാനമോ ആയിരിക്കും പുതുക്കിയ ഭവന വായ്പ പലിശ. 2014ൽ മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കി പലിശ നിരക്ക് നടപ്പാക്കിയപ്പോഴും നിലവിൽ വായ്പയെടുത്തവർക്ക് ഇതിന്റെ ഗുണം എസ്ബിഐ കൈമാറിയിരുന്നു. ഇതുപ്രകാരം 75 ലക്ഷത്തിന് താഴെയുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 8.35 ശതമാനംമുതൽ 8.90 ശതമാനംവരെയായിരുന്നു.ഫെബ്രുവരിയിൽ റിപ്പോ നിരക്ക് കുറച്ചപ്പോൾ, മാർജിനാൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 30 ബേസിസ് പോയന്റ് കുറവുംവരുത്തി.

from money rss http://bit.ly/2NgKJLs
via IFTTT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം.എ.യൂസഫലി 5 കോടി രൂപ കൈമാറി

തിരുവനന്തപുരം: കാലവർഷക്കെടുതി ദുരന്തംവിതച്ച കേരളത്തിനു കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി.എം.എ.യൂസഫലിക്കായി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് അഞ്ചു കോടി രൂപയുടെ ഡി.ഡി. മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ലുലു റീജണൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, െകാമേഷ്യൽ മാനേജർ സാദിക് കാസിം, മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവർ സന്നിഹിതരായിരുന്നു.

from money rss http://bit.ly/2YY3wlT
via IFTTT

കല്യാൺ സിൽക്‌സ് കല്പറ്റ ഷോറൂം തുറന്നു: വയനാടിന്റെ പുനർനിർമാണത്തിന് 25 ലക്ഷം രൂപ നൽകും

കല്പറ്റ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ ഇരുപത്തിയൊമ്പതാമത് ഷോറൂം കല്പറ്റയിൽ തുറന്നു. ന്യൂ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഷോറൂമിന്റെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, എക്സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർ മാർക്കറ്റ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ്, കെ.എം.പി. കൺസൾട്ടൻറ്സ് മാനേജിങ് ഡയറക്ടർ കെ.എം. പരമേശ്വരൻ, കല്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സുനിത ജഗദീഷ്, കൗൺസിലർമാരായ അജിത്, ഹാരിസ്, പ്രതിപക്ഷനേതാവ് പി.പി. അലി, ബിൽഡിങ് ഉടമ അബ്ദുൾറസാക്ക്, മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ, വ്യാപാരി വ്യവസായി ട്രഷറർ ഹൈദർ തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 10 പേർക്ക് വീട് നിർമിക്കാൻ സ്ഥലം വാങ്ങുന്നതിന് 25 ലക്ഷം രൂപ സഹായം നൽകുമെന്ന് കല്യാൺ സിൽക്സ് അറിയിച്ചു. വയനാടിന്റെ പുനർനിർമാണത്തിൽ സജീവപങ്കാളികളാകുമെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. പട്ടാഭിരാമൻ പറഞ്ഞു. നാലുനിലകളിലായി 40,000 ചതുരശ്രഅടിയിലാണ് കല്പറ്റ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. മേന്മയേറിയ വസ്ത്രവൈവിധ്യങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഷോറൂമിൽ ലഭിക്കും. ഗ്രൗണ്ട് ഫ്ളോറിൽ കല്പറ്റയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും.

from money rss http://bit.ly/31NOkEM
via IFTTT

Sunday 18 August 2019

ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളില്‍നിന്ന് 1200ലേറെ റസ്റ്റോറന്റുകള്‍ പിന്മാറി

ന്യൂഡൽഹി: 1,200ലേറെ റസ്റ്റോറന്റുകൾ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം നിർത്തി. സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തുടരുന്ന തർക്കങ്ങളെതുടർന്നാണ് പിന്മാറ്റം. മുംബൈ, ഡൽഹി, ബെംഗളുരു, കൊൽക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ക്ഷഷണശാലകളാണ് ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്. ഓൺലൈൻ സ്ഥാപനങ്ങൾ വൻതോതിൽ കിഴിവ് നൽകുന്നത് ബിസിനസിനെ ബാധിക്കുമെന്നതിന്ന വിലയിരുത്തലിനെതുടർന്നാണിത്. പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ സൊമാറ്റോ രംഗത്തുവന്നിട്ടുണ്ട്. കരാർപ്രകാരം 45 ദിവസത്തെ നോട്ടീസ് നൽകിയതിനുശേഷം മാത്രമേ പിന്മാറാവൂയെന്നാണ് സൊമാറ്റോ പറയുന്നത്.

from money rss http://bit.ly/33EUPeR
via IFTTT

ഒരു സിങ്കപ്പൂർ ‘ക്യാഷ്’ വിപ്ലവം

എ.ടി.എമ്മുകൾ എന്ന സങ്കല്പത്തെ അടിമുടി മാറ്റിമറിച്ച് സിങ്കപ്പൂരിൽ ധനകാര്യ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശി ഹരി ശിവൻ. ഭാര്യ രേഖയുമായി ചേർന്ന് ഹരി തുടക്കമിട്ട 'സോക്യാഷ്' സിങ്കപ്പൂരിന്റെ പണമിടപാടുകളെ ആകെ എളുപ്പവഴികളിലേക്കെത്തിച്ചു. സൂപ്പർമാർക്കറ്റുകളെയും കടകളെയും പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയുന്ന എ.ടി.എമ്മുകളാക്കി മാറ്റുകയാണ് ഇവർ. ലോകത്ത് ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ തിളക്കമേറിയ സ്റ്റാർട്ട് അപ്പായി മാറുകയാണ് ഇന്ന് 'സോക്യാഷ്'. എ.ടി.എം. തേടി അലയാതെ തൊട്ടടുത്തുള്ള കടകളിൽനിന്ന് പണം പിൻലിക്കാനുള്ള സൗകര്യമാണ് മൊബൈൽ ആപ്പിലൂടെ സോക്യാഷ് പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. ഓരോ ദിവസത്തെയും പണം ബാങ്കിൽ ചെന്ന് നിക്ഷേപിക്കാനുള്ള വ്യാപാരികളുടെ ബുദ്ധിമുട്ടും സോക്യാഷ് പരിഹരിക്കുന്നു. അതായത്, സോക്യാഷ് ആപ്പുമായി എത്തുന്ന ഉപഭോക്താവിന് തന്റെ അക്കൗണ്ടിലെ പണം കടയിൽനിന്ന് ആവശ്യാനുസരണം പിൻവലിക്കാനാകുന്നു. ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്നു പോയ പണം വ്യാപാരിയുടെ അക്കൗണ്ടിലെത്തുന്നു. ബാങ്കുകൾക്കാകട്ടെ, എ.ടി.എം. നടത്തിപ്പിന്റെ തലവേദന കുറയ്ക്കാമെന്ന നേട്ടവും. കറൻസി ക്രയവിക്രയം എളുപ്പത്തിലാക്കുന്ന മാതൃകയായി മാറിയിരിക്കുകയാണ് ഇന്ന് സോക്യാഷ്. ചുരുക്കത്തിൽ സമ്പദ്ഘടനയിൽ കൃത്യമായ പണം കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഹരിയും രേഖയും കൂടി സോക്യാഷിലൂടെ ഒരുക്കുന്നത്. കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളേജിൽ (ഇപ്പോൾ എൻ.ഐ.ടി.) നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കി കോഗ്നിസന്റ്, എച്ച്.എസ്.ബി.സി. ബാങ്ക് എന്നിവിടങ്ങളിൽ സോഫ്റ്റ്വേർ എൻജിനീയറായി കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ഹരി സിങ്കപ്പൂരിലേക്ക് പോയത്. അവിടെ, സിറ്റി ബാങ്കിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഒരു വർഷത്തിനുള്ളിൽ ഡിജിറ്റൽ ബാങ്കിങ് വിഭാഗത്തിന്റെ മേധാവിയായി. മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. ആറു വർഷത്തിനു ശേഷം, സിങ്കപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡി.ബി.എസിൽ ഡിജിറ്റൽ ബാങ്കിങ് മേധാവിയായി ചേർന്നു. പിന്നീട് റെമിറ്റൻസ് വിഭാഗത്തിന്റെയും തലവനായി. അവിടെ ആയിരിക്കുമ്പോഴാണ് പണം കൈമാറ്റത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിക്കുന്നത്. പലപ്പോഴും തിരക്കില്ലാത്ത ഇടങ്ങളിലെ എ.ടി.എമ്മുകളിലും ബാങ്ക് ശാഖകളിലും കോടിക്കണക്കിന് കറൻസി നോട്ടുകൾ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് മനസ്സിലാക്കുന്നത് അങ്ങനെയാണ്. എ.ടി.എം. കൗണ്ടറിന്റെ വാടക, വൈദ്യുതി, സെക്യൂരിറ്റി എന്നീ ആവശ്യങ്ങൾക്കായി വൻ തുകയാണ് നഷ്ടമാകുന്നത്. സുരക്ഷിതമായ വാഹനങ്ങളിൽ ഇത്തരം എ.ടി.എമ്മുകളിൽ ചെന്ന് പണം നിറയ്ക്കാനുള്ള ചെലവ് വേറെ. ചില നേരത്താണെങ്കിൽ എ.ടി.എമ്മിൽ പണമില്ലാതെ ആവശ്യക്കാർ നെട്ടോട്ടമോടുന്നു. ഇതാണ് 'സോക്യാഷ്' എന്ന ആശയത്തിലേക്ക് തന്നെ കൊണ്ടു ചെന്നെത്തിച്ചതെന്ന് സോക്യാഷിന്റെ ഫൗണ്ടറും സി.ഇ.ഒ.യുമായ ഹരി ശിവൻ പറയുന്നു. ഡി.ബി.എസിലെ തിളക്കമാർന്ന ജോലി ഉപേക്ഷിച്ച് 2016-ലാണ് ഹരി സോക്യാഷിന് തുടക്കമിട്ടത്. സിറ്റി ബാങ്കിന്റെ പ്രോജക്ടിൽ എൻജിനീയറായിരുന്ന ഭാര്യ രേഖ ഹരിയും ഒപ്പംകൂടി. എൻജിനീയറിങ്, ബാങ്കിങ് മേഖലകളിലെ പരിചയം ഇരുവർക്കും മുതൽക്കൂട്ടായി. പദ്ധതിക്ക് അനുമതി തേടി സിങ്കപ്പൂരിലെ കേന്ദ്രബാങ്കായ 'മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂരി'നെ സമീപിച്ചപ്പോൾ അനുമതിക്കു പുറമെ, രണ്ടു ലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു. ക്യു.ആർ. കോഡിന്റെ സഹായത്തോടെ പണം കൈമാറ്റം സാധ്യമാക്കുന്ന മൊബൈൽ ആപ്പാണ് സോക്യാഷ് വികസിപ്പിച്ചത്. ഒരു വർഷത്തിലേറെയെടുത്ത് സാങ്കേതിക വിദ്യ പൂർത്തിയാക്കിയതോടെ സ്റ്റാർഡേർഡ് ചാർട്ടേഡുമായി ധാരണയിലെത്താനായി. തൊട്ടുപിന്നാലെ സിങ്കപ്പൂരിലെ പണമിടപാടിന്റെ 70 ശതമാനവും കൈയാളുന്ന ഡി.ബി.എസ്. ബാങ്കുമായും ധാരണയിലെത്തി. ഈ രണ്ട് ബാങ്കിനും പുറമെ, പി.ഒ.എസ്.ബി., ഐ.സി.ബി.സി. എന്നിവയെയും പാർട്ണർ ബാങ്കുകളാക്കി മാറ്റാൻ ഇതിനോടകം സാധിച്ചു. കഴിഞ്ഞ 16 മാസങ്ങളിലായി 15 ലക്ഷം ഇടപാടുകളാണ് സോക്യാഷിലൂടെ നടന്നത്. ഗുണഭോക്താക്കളുടെ എണ്ണം 1.25 ലക്ഷത്തിനടുെത്തത്തിയെന്നും ഹരി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാനും വായ്പയ്ക്ക് അപേക്ഷ നൽകാനും സൗകര്യമൊരുക്കുന്ന സാങ്കേതിക വിദ്യ കൂടി ലഭ്യമാക്കുകയാണ് സോക്യാഷ് ഇപ്പോൾ. ഇതിലൂടെ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക വരുമാനത്തിന് അവസരമൊരുക്കുകയാണ്. ജാപ്പനീസ് കമ്പനിയായ ഗ്ലോറി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ 'എസ്.സി.വെഞ്ച്വേഴ്സ്' എന്നിവയിൽ നിന്നടക്കം ഈയിടെ 60 ലക്ഷം ഡോളറിന്റെ (42 കോടി രൂപ) മൂലധന ഫണ്ടിങ് നേടി. ഇതുപയോഗിച്ച് മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഹരി വ്യക്തമാക്കി. സിങ്കപ്പൂർ, മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് അവിടെ പണം പിൻവലിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു വരികയാണ്. ഇതിനായി ഇന്ത്യയിലെ ഏതാനും ബാങ്കുകളുമായി ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ സോക്യാഷ് സേവനം എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഹരി വ്യക്തമാക്കി. കനറാ ബാങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജരായി വിരമിച്ച പി.എൻ. ശിവന്റെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഡോ. സുശീല ശിവന്റെയും മകനാണ് ഹരി. roshan@mpp.co.in

from money rss http://bit.ly/2z500H7
via IFTTT

സെന്‍സെക്‌സില്‍ 225 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ പ്രതീക്ഷയോടെ തുടക്കം. സെൻസെക്സ് 225 പോയന്റ് നേട്ടത്തിൽ 37575ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 11109ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 573 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, ഐടി, ബാങ്ക്, വാഹനം, എഫ്എംസിജി, ഇൻഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഐടിസി, ഹീറോ മോട്ടോർകോർപ്, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഒഎൻജിസി, ഗെയിൽ, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2P1E4r9
via IFTTT

അയല്‍പക്കത്തേക്ക് എത്തുന്ന ജനാലകള്‍ അടയ്ക്കുക

'അയലത്തെ അദ്ദേഹം' എന്ന സിനിമയുടെ അവസാനഭാഗത്ത് അതീവഹൃദ്യതയാർന്ന ഒരു രംഗമുണ്ട്... തൊട്ടടുത്ത വീട്ടിലേക്ക് എത്തിനോക്കാൻ സഹായകരമായ തരത്തിലുള്ള ജനാല അടയ്ക്കുന്നതാണത്. തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് അത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് നായകൻ അത് ചെയ്യുന്നത്. ജയറാമും ഗൗതമിയും മത്സരിച്ച് അഭിനയിച്ച ഈ ചിത്രം ഇന്നും സിനിമാസ്വാദക മനസ്സുകളിൽ നിറച്ചാർത്തോടെ നിലനിൽക്കുന്നു. തങ്ങളുടെ അയൽപക്കത്ത് താമസിക്കുന്ന ദമ്പതിമാരുടെ ജീവിതരീതി കണ്ട്, അതനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ ദയനീയ ചിത്രമാണ് സിനിമയുടെ ഇതിവൃത്തം. ഒടുവിൽ അത് ശരിയായ നിഗമനമല്ലെന്ന നിലപാടിൽ കുടുംബം എത്തിച്ചേരുന്നു. വസ്തുക്കൾ സൃഷ്ടിക്കപ്പെടുന്നതും വിൽക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും 'ഉപഭോക്താവിന്റെ സംതൃപ്തി'യുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതുകൊണ്ടാണ്, ഉപഭോക്താവിന്റെ താത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കമ്പോളങ്ങൾ വിപുലമാവുന്നത്. എന്നാൽ, ഉപഭോക്താവിന്റെ സംതൃപ്തിയാവട്ടെ ഒരു പരിധിവരെ ആപേക്ഷികമാണ്. അത് സ്വന്തം താത്പര്യങ്ങളെ മാത്രമല്ല, അയൽപക്കത്തുകാർ അഥവാ മറ്റുള്ളവരുടെ ഉപഭോഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. മറ്റുള്ളവർ എന്തൊക്കെ വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നുവെന്നത് ഒരാളുടെ ഉപഭോഗതാത്പര്യങ്ങളെ സ്വാധീനിക്കുന്നതായി സാമ്പത്തികപഠനങ്ങൾ തെളിയിക്കുന്നു. സാമ്പത്തികശാസ്ത്രത്തിൽ ഈ പ്രതിഭാസത്തെ 'കോൺസ്പീക്കസ് കൺസപ്ഷൻ' എന്ന പദമുപയോഗിച്ചാണ് വിശദീകരിക്കുന്നത്. പ്രശസ്ത നോർവീജിയൻ സാമ്പത്തികശാസ്ത്രജ്ഞനായ 'തോർസ്റ്റീൻ വെബ്ലൻ' സമ്പത്തും വരുമാനവും പ്രദർശിപ്പിക്കാനുതകുന്ന വസ്തുക്കൾ വാങ്ങി പ്രദർശിപ്പിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ കാണിക്കാനുപയോഗിച്ച പദമാണിത്. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി സമ്പന്നരുടെ ഇടയിൽ വളർന്നുവന്ന ഉപഭോഗപ്രവണതെയ ഈ പദംകൊണ്ട് വെബ്ലൻ വിശദീകരിച്ചു. ആഡംബരവസ്തുക്കൾക്ക് 'വെബ്ലൻ വസ്തുക്കൾ' എന്ന പേരുവരെ ഉണ്ടായി. ഈ വസ്തുക്കളുടെ പ്രത്യേകത, 'വില ഉയരുമ്പോൾ ഡിമാൻഡ് വർധിക്കുന്നു' എന്നതാണ്. ഉയർന്ന സാമ്പത്തികശ്രേണിയിൽപ്പെട്ടവർ ഉപയോഗിക്കുന്ന വസ്തുക്കൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മദ്ധ്യവർഗക്കാരുടെ ഈ പ്രവണതയ്ക്ക് 'ജയിസ് ഡ്യൂസെൻബെറി' എന്ന സാമ്പത്തികശാസ്ത്രജ്ഞൻ 'പ്രകടനപ്രഭാവം' അഥവാ 'ഡെമോൺസ്ട്രേഷൻ ഇഫക്ട്' എന്നാണ് പേരുനൽകിയത്. 'അനുകരണ പ്രവണത' എന്നും ഇതിനെ വിവക്ഷിക്കാനാവുന്നതാണ്. ഈ പ്രകടനമനോഭാവത്തിന് പ്രാദേശികവും അന്തർദേശീയവുമായ മാനങ്ങളുണ്ട്. അത് ചിലർക്ക് ഭക്ഷണവും മറ്റു ചിലർക്ക് കാർ പോലുള്ള വാഹനങ്ങളും വേറെ പലർക്കും വിവാഹം പോലുള്ള ആഘോഷാവസരത്തിലുള്ള പൊങ്ങച്ചവുമായിട്ടാണ് പൊതുവെ ഏറെ നിഴലിച്ചുകാണപ്പെടുന്നത്. ടൂറിസം പോലുള്ള മേഖലകളിലും യാത്രകളിലും ഈ പ്രവണത അനാരോഗ്യകരമായി ഏറിവരുന്നുണ്ട്. ഉദാഹരണത്തിന്, ഒരാൾ താൻ സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളുടെ പേരുപറയുമ്പോഴും ഈ പൊങ്ങച്ചമനോഭാവം നിഴലിക്കുന്നത് കാണാനാവുന്നു. ജീവിതം മെച്ചപ്പെടണമെന്ന ആഗ്രഹമില്ലാത്തവരില്ല... എന്നാൽ, മെച്ചപ്പെടുന്നത് ഇപ്രകാരമുള്ള അനുകരണ മനോഭാവത്തിലൂടെയാവരുത്. അയൽപക്കത്തുള്ളവർക്ക് ഉള്ളതുപോലുള്ള വസ്തുക്കൾ തങ്ങൾക്കുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നതിനേക്കാളുമപ്പുറം അവർക്കുള്ളതിനേക്കാളധികമായും മുന്തിയതും ഉണ്ടാവണമെന്ന വാശിയും ഈ പ്രവണണതയുടെ ദയനീയമായ തലമാണ്. മറ്റുള്ളവരുടെ പ്രവർത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളും നിരീക്ഷിക്കുന്നത് നല്ലതാണെങ്കിലും അത് അനുകരിക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് ദോഷകരമായി ഭവിക്കുന്നു. കാരണം, അത് നിലവിലുള്ള ഉപഭോഗരീതിയിൽ അസന്തുഷ്ടി സൃഷ്ടിക്കുകയും സമ്പാദ്യനിരക്കിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ അസംതൃപ്തിയുടെ ഫലമായി ചിലരിലെങ്കിലും ജീവിത്തോടുതന്നെ മടുപ്പ് തോന്നിപ്പിക്കുന്ന നിഷേധാത്മക വികാരമായി പരിണമിക്കുകയും ചെയ്യുന്നു. അതുവഴി ജീവിതത്തിൽനിന്ന് ഒളിച്ചോടിയ അവസ്ഥയുണ്ടായവരും ഉണ്ട്. 'തനിക്കില്ലാത്തത് പലതും ഉണ്ട്' എന്ന് കാണിക്കാനുള്ള ഈ 'പൊങ്ങച്ചമനോഭാവം' ചിലരിലെങ്കിലും സ്ഥിരോത്സാഹവും വളർച്ചയും സൃഷ്ടിക്കുമെന്നതും ശരിയാണ്. എന്നാൽ, ആവശ്യത്തിന് വിശ്രമത്തിനോ ജീവിതാസ്വാദനത്തിനോ മുതിരാതെ, പുതിയ ജീവിതശൈലീരോഗങ്ങളുടെ അടിമയായി ഇതുമൂലം പലരും മാറുന്നു. പെെട്ടന്ന് പണക്കാരായവരും അധ്വാനിക്കാത്ത പണം കൈയിൽ വന്നുചേർന്നവരുമാണ് ഈ പ്രവണതയ്ക്ക് ഏറെ അടിമപ്പെടുന്നത്. സാമ്പത്തികരംഗത്ത് മദ്ധ്യവർഗത്തിന്റെ വളർച്ചയും മറ്റൊരു കാരണമായി. മിതവ്യയം എന്നത് കേവലം ഒരു വികാരമെന്നതിനുമപ്പുറം അത് തീരുമാനവുമാണ്. മലയാളഭാഷയിലെ ഒരു പ്രശസ്തനായ എഴുത്തുകാരൻ എഴുതാനുള്ള സൗകര്യത്തിനായി ഒരു ഒറ്റമുറി ഫ്ളാറ്റ് വാങ്ങി അതിലേക്ക് താമസം മാറിയെന്ന് പറയുകയുണ്ടായി. പണ്ട് വിശാലമായ തെങ്ങിൻതോപ്പും പുഴയും എഴുത്തുകാരുടെ ഊർജവും ആവേശവുമായി പരിഗണിച്ചിരുന്നെങ്കിൽ ഇന്ന് സങ്കൽപ്പങ്ങൾ മാറിമറിയുകയാണ്. താൻ ഒരു 'ബെൻസ്' കാർ വാങ്ങിയ കാര്യം മറ്റുള്ളവരെ അറിയിക്കാൻ എന്താണ് വഴിയെന്നാലോചിച്ച് പുതുപണക്കാരനായ വിദേശമലയാളി ചെയ്തത് വളരെ രസകരമായ കഥയാണ്. അടുത്ത ഞായറാഴ്ച പള്ളിയിൽ പോയാൽ എല്ലാ മലയാളിസുഹൃത്തുക്കളെയും തന്റെ പുതിയ കാർ കാണിക്കാനാവുമെന്ന് അയാൾ കണക്കുകൂട്ടി. എന്നാൽ ആ ദേവാലയത്തിൽ പാർക്കിങ് സ്ഥലം പരിമിതമായതിനാൽ, പുറത്ത് റോഡിലാണ് കൂടുതൽ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് എന്ന ചിന്ത അദ്ദേഹത്തെ ഭാരപ്പെടുത്തി. ഒടുവിൽ ശനിയാഴ്ച വൈകുന്നേരമായപ്പോൾ ദേവാലയത്തിൽ കൊണ്ടുപോയി കാർ പാർക്ക് ചെയ്തു എന്നത് ഒട്ടും അതിശയോക്തിയില്ലാത്ത സംഭവകഥയാണ്. 'മിതവ്യയത്തിന്റെ സംസ്കാരം' വലിയ മനസ്സുകളുടെ പ്രത്യേകതയാണ്. 'റിച്ചാർഡ് ഹാൻഡി' അഭിപ്രായപ്പെട്ടതുപോലെ, 'പുറമെ കാണുന്ന അനാവശ്യമായ ഓരോ ആഡംബരവും ആന്തരിക ശൂന്യതയുടേയും മാനസിക അതൃപ്തിയുടേയും അടയാളമാണ്'.

from money rss http://bit.ly/2TNLixB
via IFTTT

കാർഡ് വഴി രാത്രി പണം കൈമാറേണ്ടെന്ന് എസ്.ബി.ഐ.

കണ്ണൂർ: എ.ടി.എം. കാർഡ് ഉപയോഗിച്ച് രാത്രിയിൽ പണം കൈമാറ്റം ചെയ്യുന്നതിന് എസ്.ബി.ഐ.യുടെ ചുവപ്പ് കാർഡ്. രാത്രി 11 മുതൽ രാവിലെ ആറുവരെ പണം കൈമാറ്റം ചെയ്യുന്നതാണ് തടഞ്ഞത്. തട്ടിയെടുക്കുന്ന കാർഡ് ഉപയോഗിച്ചും മറ്റും വൻതോതിൽ പണം കൈമാറുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണിത്. നിലവിൽ 40,000 രൂപവരെ എ.ടി.എം. വഴി വേറെ അക്കൗണ്ടിലേക്കോ കാർഡിലേക്കോ കൈമാറാൻ സൗകര്യമുണ്ടായിരുന്നു. വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി വന്നതോടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് രാത്രി 11 മുതൽ രാവിലെ ആറുവരെ ഈ സൗകര്യം പൂർണമായി നിർത്തിയത്. content highlights:sbi bans money transfer using atm card in night

from money rss http://bit.ly/2PiNij1
via IFTTT

കോടിയുടുത്ത് ഓണവിപണി; ഇനി മത്സരകാലം

കൊച്ചി: ഓണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണി സജീവമായി. ഗൃഹോപകരണ വിപണിയിലാണ് ആദ്യ ഉണർവ് കാണുന്നത്. ടെലിവിഷൻ, വാഷിങ് മെഷിൻ, റഫ്രിജറേറ്റർ, എ.സി. തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും വാങ്ങാൻ തിരക്കാരംഭിച്ചതായി വ്യാപാരികൾ പറയുന്നു. ഉപഭോക്താക്കൾക്കായി ഓഫറുകളും ഡിസ്കൗണ്ടുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങളുമായാണ് മിക്കവരും വിപണിയിൽ എത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഉപഭോക്താക്കളും ശ്രദ്ധിക്കുന്നുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ടെക്നോളജി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് പുതുതലമുറക്കാരെയാണ്. ഇവരാണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കൾ. ഓരോ ഉത്പന്നത്തെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കിയാവും ഇവരുടെ വരവ്. ഓണക്കാല വിൽപ്പന എല്ലാ കമ്പനികളെ സംബന്ധിച്ചും നിർണായകമായതിനാൽ, ഏറ്റവും പുതിയ ഉത്പന്നങ്ങളുമായാണ് അവരുടെ വരവ്. കൂടുതൽ വലിപ്പമുള്ള ടി.വി. ആളുകളെ കൂടുതൽ ആകർഷിക്കുന്നുവെന്നാണ് വിപണിയിലെ ആദ്യസൂചനകൾ. വീട്ടിൽത്തന്നെ തിയേറ്റർ അനുഭവം പ്രദാനം ചെയ്യുന്നതാണിതെന്ന് ഉപഭോക്താക്കൾ പറയുന്നു. സിനിമ, ലൈവ് മത്സരങ്ങൾ എന്നിവയും ബിഗ്സ്ക്രീനിൽ കാണാൻ ആളുകൾക്ക് താത്പര്യം ഏറിയിട്ടുണ്ട്. വലിപ്പം മാത്രമല്ല, ബ്രാൻഡ്, വാറന്റി, വിൽപ്പനാനന്തര സേവനം, ഇഷ്ടമുള്ള കടകൾ എന്നിവയും ആളുകൾ പരിഗണിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് എക്സ്റ്റൻഡഡ് വാറന്റിയും കാഷ്ബാക്കും മറ്റ് ഓഫറുകളും നൽകുന്നുണ്ട്. റഫ്രിജറേറ്ററിലും വലിപ്പം ഒരു ഘടകമായിക്കഴിഞ്ഞു. കൂടുതൽ ടെക്നോളജിയും സൗകര്യങ്ങളുമുള്ളവ വാങ്ങാനാണ് താത്പര്യം കൂടിയിരിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, ജോലിയുള്ളവർ, സൂക്ഷിക്കേണ്ട സാധനങ്ങളുടെ അളവ് എന്നിവ കണക്കാക്കിയാണ് ഫ്രിഡ്ജുകൾ ആളുകൾ വാങ്ങിയിരുന്നതെങ്കിലും ഇപ്പോൾ കൂടുതൽ സൗകര്യങ്ങളും ആളുകൾ നോക്കുന്നുണ്ട്. സ്റ്റാർ റേറ്റിങ്, ബ്രാൻഡ്, വാറന്റി എന്നിവയ്ക്ക് പ്രാധാന്യമേറി. പുതുതലമുറയ്ക്ക് നിറവും പ്രധാനമാണ്. മൈക്രോവേവ് ഓവന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഭക്ഷണം ചൂടാക്കാൻ മാത്രമാണ് മിക്കവരും ഓവൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇതു മാറിയിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളുള്ള ഇനങ്ങൾ തേടി ഉപഭോക്താക്കൾ എത്തുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. Content Highlights:Electronic products to conquer Onam market

from money rss http://bit.ly/2OWB1Af
via IFTTT

Friday 16 August 2019

വ്യാജ വെബ്‌സൈറ്റുവഴി ഇന്‍ഷുറന്‍സ് എടുക്കരുതെന്ന് ഐആര്‍ഡിഎഐ

മുംബൈ: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യാജ വെബ്സൈറ്റ് വഴി ആരും ഇൻഷുറൻസ് പോളിസികൾ വാങ്ങരുതെന്ന് മുന്നറയിപ്പ്. ഐആർഡിഎഐതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഇൻഷുറൻസ് ഉത്പന്നങ്ങളൊന്നും വിതരണം ചെയ്യുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു. http://bit.ly/2Ni763p എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. http://bit.ly/2YOre3U ഉം http://bit.ly/2N7Wh3F എന്നിങ്ങനെ രണ്ട് വെബ്സൈറ്റുകളാണ് ഔദ്യോഗികമായി ഐആർഡിഎഐയ്ക്കുള്ളത്. ഐ-എന്ന ഇംഗ്ലീഷ് അക്ഷരം അധികം ചേർത്താണ് വ്യാജ വെബ്സൈറ്റ് നിർമിച്ചിരിക്കുന്നത്. Dont buy insurance from fake website

from money rss http://bit.ly/2YN5FAG
via IFTTT

സ്വര്‍ണവില പവന് 28,000 രൂപയായി

കൊച്ചി: സ്വർണവില പവന് 28,000 രൂപയിലെത്തി. 3500 രൂപയാണ് ഗ്രാമിന്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്റെ വില. 15 ദിവസത്തിനിടെ പവൻ വിലയിലുണ്ടായ വർധനവ് 2,320 രൂപയാണ്. ജൂലായ് രണ്ടിനാകട്ടെ 24,920 രൂപയായിരുന്നു പവന്റെ വില. നാലുവർഷംകൊണ്ട് പവന് 9280 രൂപയുടെ വർധനവാണുണ്ടായത്. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയിൽ ആഗോളതലത്തിൽ സ്വർണത്തിന് ഡിമാൻഡ് വർധിപ്പിച്ചതുമാണ് വിലവർധനയ്ക്കുപിന്നിൽ.

from money rss http://bit.ly/2HaADI8
via IFTTT

Thursday 15 August 2019

സെന്‍സെക്‌സില്‍ 268 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. സെൻസെക്സ് 268 പോയന്റ് താഴ്ന്ന് 37043ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 10944ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 928 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഐടി, ലോഹം, പൊതുമേഖല ബാങ്കുകൾ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, യെസ് ബാങ്ക്, ഐടിസി, ഒഎൻജിസി, സിപ്ല, ഗെയിൽ, ഐഒസി, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, ഹിൻഡാൽകോ, വേദാന്ത, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2HaqX0g
via IFTTT

പണം പിന്‍വലിക്കാനല്ലാത്ത എടിഎം ഇടപാടുകള്‍ സൗജന്യം: വിശദാംശങ്ങളറിയാം

മുംബൈ: പണം പിൻവലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക്. ബാലൻസ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കൽ, നികുതി അടയ്ക്കൽ, പണം കൈമാറ്റം ചെയ്യൽ എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം. നിലവിൽ നിശ്ചിത എണ്ണത്തിൽ കൂടുതലുള്ള എല്ലാ എടിഎം ഇടപാടുകൾക്കും ബാങ്കുകൾ ചാർജ് ഈടാക്കിയിരുന്നു. വിശദവിവരങ്ങൾഅറിയാം: ഹാർഡ് വേർ, സോഫ്റ്റ് വേർ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെവന്നാൽ അത് ഇടപാടായി കണക്കാക്കാൻ പാടില്ല. എടിഎമ്മിൽ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാൽ അത് ഇടപാടായി കണക്കാക്കില്ല. നിലവിൽ അത് ഇടപാടായി കണക്കാക്കിയിരുന്നു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽതന്നെ എസ്ബിഐയിൽനിന്ന് അഞ്ചും മറ്റു ബാങ്കുകളിൽനിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്. മെട്രോ നഗരങ്ങളിലല്ലാത്തവർക്ക് 10 സൗജന്യ ഇടപാടുകൾ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്. ഇതുവരെ പണം പിൻവലിക്കൽ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു. ഓഗസ്റ്റ് 14നുള്ള അറിയിപ്പിലാണ് എടിഎം ഇടപാടുസംബന്ധിച്ച പുതിയ തീരുമാനം റിസർവ് ബാങ്ക് പുറത്തുവിട്ടത്. Banks cannot charge for these ATM transactions

from money rss http://bit.ly/2OTng5n
via IFTTT

Wednesday 14 August 2019

കടംതീര്‍ക്കാന്‍ കഫേ കോഫി ഡേ ആസ്തികള്‍ വില്‍ക്കുന്നു

ബെംഗളൂരു:കഫേ കോഫി ഡേ എന്റർപ്രൈസസിന്റെ (സി.ഡി.ഇ.എൽ.) ഉടമസ്ഥതയിൽ ബെംഗളൂരുവിലുള്ള ഗ്ലോബൽ ടെക് പാർക്ക് വിൽക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്സ്റ്റോണിനാണ് ഗ്ലോബൽ ടെക് പാർക്ക് കൈമാറുന്നത്. 2,600-3,000 കോടി രൂപയുടേതാണ് വില്പന കരാർ. കടബാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണ് കഫേ കോഫി ഡേ ബെംഗളൂരുവിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ 90 ഏക്കറിലായി പരന്നുകിടക്കുന്ന ടെക് പാർക്ക് വിൽക്കുന്നത്. ഗ്ലോബൽ വില്ലേജ് ടെക് പാർക്കിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിന് കോഫി ഡേ ഡയറക്ടർ ബോർഡ് അനുമതി നൽകിക്കഴിഞ്ഞു. കോഫി ഡേയുടെ പ്രവർത്തനം നിർത്തിയ അനുബന്ധ സ്ഥാപനമായ ആൽഫ ഗ്രെപ് സെക്യൂരിറ്റീസിന്റെയും ഓഹരി വില്പനയ്ക്ക് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം രണ്ട് മാസത്തിനുള്ളിൽ വില്പന പൂർത്തീകരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാർച്ച് 31-ലെ കണക്ക് പ്രകാരം കോഫി ഡേയുടെ കടബാധ്യത 7,653 കോടി രൂപയാണ്. 11,259 കോടി രൂപയാണ് ഗ്രൂപ്പിന്റെ മൊത്തം ആസ്തി. കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ മരണത്തോടെയാണ് കമ്പനിയുടെ കടബാധ്യത സംബന്ധിച്ച വിവരങ്ങൾ പുറംലോകം അറിയുന്നത്. ഇതേത്തുടർന്ന്, കടം തീർക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് കമ്പനിക്കകത്ത് നടക്കുന്നത്. ബ്ലാക്സ്റ്റോണുമായുള്ള ഇടപാട് വിജയിച്ചാൽ കോഫി ഡേയുടെ കടത്തിൽ പകുതിയോളം കുറവുണ്ടാകും. സിദ്ധാർത്ഥയുടെ മരണത്തോടെ ഓഹരി വിപണിയിൽ കനത്ത നഷ്ടമാണ് കോഫി ഡേയ്ക്കുണ്ടായത്. ഈ ഇടിവ് തുടരുകയാണ്. 4.95 ശതമാനം ഇടിഞ്ഞ് 66.25 രൂപയ്ക്കാണ് കോഫി ഡേ ഓഹരികൾ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. Content Highlights:Cafe coffee day sell bangalore tech park

from money rss http://bit.ly/2yYJ0Cb
via IFTTT

പത്തുവർഷത്തിനിടെ മുംബൈ വിട്ടത് ഒമ്പതുലക്ഷംപേർ

മുംബൈ:മഹാനഗരമായ മുംബൈവിട്ട് ജനം ജീവിതച്ചെലവു കുറഞ്ഞ നഗരങ്ങളിലേക്ക് ചേക്കേറുന്നു. 10 വർഷത്തിനിടെ ഒമ്പതുലക്ഷംപേരാണ് മുംബൈവിട്ട് സമീപജില്ലകളിലേക്കു കുടിയേറിയത്. താനെ ജില്ലയിലേക്കുമാത്രം എട്ടുലക്ഷത്തോളംപേരാണ് താമസംമാറിയത്. ഒരുലക്ഷംപേർ റായ്ഗഡ് ജില്ലയിലേക്കും. 2011-ലെ കാനേഷുമാരിപ്രകാരമുള്ള കണക്കാണിത്. ഇടത്തരം കുടുംബങ്ങളിൽപ്പെട്ടവരാണ് കൂടുതലായി മുംബൈ വിടുന്നത്. 2001 മുതൽ 2011 വരെ താനെയിൽ 29.3 ലക്ഷംപേരാണ് കൂടുതലായെത്തിയത്. ഇടത്തരക്കാർക്ക് താങ്ങാവുന്ന വിലയ്ക്കുള്ള ഫ്ലാറ്റുകൾ മുംബൈ നഗരത്തിൽ ലഭ്യമല്ലാത്തതാണ് പ്രധാനപ്രശ്നം. നവിമുംബൈ, താനെ ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിൽ സ്ഥലസൗകര്യമുള്ള വീട് താരതമ്യേന വിലക്കുറവിൽ ലഭ്യമാവുന്നുണ്ട്. ഈ പ്രദേശങ്ങളിൽനിന്ന് മുംബൈയിലേക്കുള്ള യാത്രാസൗകര്യം വർധിച്ചതിനാൽ ജോലിക്കും മറ്റാവശ്യങ്ങൾക്കും മുംബൈയിൽ എത്തിപ്പെടാൻ കഴിയുന്നുമുണ്ട്. മുംബൈയിലെ ചെറിയ വീട് വീറ്റുകിട്ടിയ വലിയ തുക കൊണ്ട് വാഷി, സാൻപാഡ, മീരാ-ഭയന്തർ പ്രദേശങ്ങളിൽ സൗകര്യമുള്ള ഫ്ലാറ്റുകൾ വാങ്ങുന്നവരാണ് കൂടുതലും. മലയാളികളും തമിഴരും വിട്ടുപോയതോടെ മാട്ടുംഗ ഗുജറാത്തികളുടെ പ്രധാനകേന്ദ്രമായി മാറിക്കഴിഞ്ഞു. താനെ കഴിഞ്ഞാൽ റായ്ഗഡ് ആണ് കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട നഗരം. പനവേൽ, തലോജ തുടങ്ങിയ സ്ഥലങ്ങളിലേക്കും ജനം കൂടുതലായി എത്തുന്നുണ്ട്. നവിമുംബൈയിലെ നിർദിഷ്ട വിമാനത്താവളം ഇവിടേക്കു മാറാനും ജനത്തെ പ്രേരിപ്പിക്കുന്നു. മുംബൈയിലെ ഫാക്ടറികൾ പലതും പൂട്ടിയതോടെ ഒട്ടേറെപ്പേർ നഗരം വിട്ടതായി സാമൂഹികപ്രവർത്തകനായ അഭിജിത് റാണെ പറയുന്നു. സാമ്പത്തികനില തകിടംമറിഞ്ഞിരിക്കുകയാണെന്നും മില്ലുകൾ പൂട്ടിയതോടെ ലാൽബാഗ്, പരേൽ, ദാദർ എന്നിവിടങ്ങളിലെ മറാഠിജനത നവിമുംബൈയിലെ ഖാർഘർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് മാറിയിരിക്കുകയാണെന്നും എൻ.സി.പി. നേതാവും പ്രമുഖ അഭിഭാഷകനുമായ മജീദ് മേമൻ പറയുന്നു. 2011-ലെ കാനേഷുമാരിപ്രകാരം മുംബൈയിൽ ജനസംഖ്യ എട്ടുശതമാനം കുറഞ്ഞപ്പോൾ താനെയിൽ 44 ശതമാനം കൂടി. വസായ് വിരാറിൽ 135.4 ശതമാനം വർധനയും ബദലാപുരിൽ 79.19 ശതമാനം വർധനയും മീരാ ഭയന്തറിൽ 56.5 ശതമാനം വർധനയുമാണുള്ളത്.

from money rss http://bit.ly/2OVKkAE
via IFTTT

Tuesday 13 August 2019

32 വര്‍ഷംകൊണ്ട് 20 കോടി നേടാന്‍ കഴിയുമോ?

എനിക്ക് രണ്ട് സാമ്പത്തിക ലക്ഷ്യങ്ങളാണുളളത്. മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി ലക്ഷ്യം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 1. 2022 ഓഗസ്റ്റ് മാസത്തോടെ 10 ലക്ഷം രൂപവേണം. ഏത് ഫണ്ടാകും നിക്ഷേപിക്കാൻ യോജിച്ചത്? 2. രണ്ടാമത്തെ ലക്ഷ്യം 15-20 കോടിയുടേതാണ്. 32വർഷത്തിനുശേഷമാണ് ഈ തുക ലഭിക്കേണ്ടത്. ഏത് വിഭാഗത്തിൽപ്പെട്ട ഫണ്ടുകളാകും നിക്ഷേപിക്കാൻ യോജിച്ചത്? അനുരാഗ് കെ.കെ മൂന്നുവർഷംമാത്രം കാലാവധിയുള്ള ആദ്യത്തെ സാമ്പത്തിക ലക്ഷ്യത്തിന് ഡെറ്റ് ഫണ്ടിലെ നിക്ഷേപംമാണ് യോജിച്ചത്. അൾട്ര ഷോർട്ട് ഡ്യൂറേഷൻഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കാം. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് സേവിങ്സ് ഫണ്ട് എന്നിവയിലേതെങ്കിലും നിക്ഷേപത്തിനായി പരിഗണിക്കാം. പ്രതിമാസം 28,000 രൂപ എസ്ഐപിയായി നിക്ഷേപിക്കേണ്ടിവരും. 33 വർഷംകൊണ്ട് 15-20 കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 40,000 രൂപമുതൽ 50,000 രുപവരെ നിക്ഷേപിക്കേണ്ടിവരും. 12 ശതമാനമാണ് പ്രതീക്ഷിക്കുന്ന ആദായം. ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകൾ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തുക. ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകൾ വെബ്സൈറ്റിൽനിന്ന് തിരഞ്ഞെടുക്കുക.

from money rss http://bit.ly/31F1Z0Z
via IFTTT

സെന്‍സെക്‌സില്‍ 145 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ചൊവാഴ്ച കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണി ബുധനാഴ്ച കൈവിട്ടില്ല. സെൻസെക്സ് 145 പോയന്റ് നേട്ടത്തിൽ 37103ലും നിഫ്റ്റി 43 പോയന്റ് ഉയർന്ന് 10969ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 479 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 301 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ബാങ്ക്, ഊർജം, ഇൻഫ്ര ഓഹരികളാണ് നേട്ടത്തിൽ. ഐടി, എഫ്എംസിജി, ഫാർമ ഓഹരികൾ നഷ്ടത്തിലുമാണ്. മണപ്പുറം ഫിനാൻസ്, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ്, എൽആന്റ്ടി ഫിനാൻസ്, ഇന്ത്യബുൾസ് ഹൗസിങ്, ബജാജ് ഫിനാൻസ്, റിലയൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ടൈറ്റാൻ, ഗ്ലെൻമാർക്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2KyDBYY
via IFTTT

നോട്ടുനിരോധനകാലത്തെ നിക്ഷേപക്കണക്ക് ആദായനികുതിവകുപ്പ് പരിശോധിക്കുന്നു

മുംബൈ: നോട്ടുനിരോധനകാലത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം ശേഖരിക്കാൻ ആദായനികുതി വകുപ്പ് വീണ്ടും ഉത്തരവിട്ടു. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പതിനേഴിന പരിശോധനയ്ക്കാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുള്ളത്. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്വഴി ധനമന്ത്രാലയം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇത്തരത്തിലുള്ള ഒമ്പതാം കത്താണിത്. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കണക്ക് സൂക്ഷ്മമായി വിശകലനംചെയ്യാനുള്ള നിർദേശമാണ് ഇതിലുള്ളത്. നോട്ടുനിരോധനകാലയളവിലെ നിക്ഷേപത്തിൽ അസ്വാഭാവികമായെന്തെങ്കിലും ആദായനികുതിയുദ്യോഗസ്ഥർ കണ്ടെത്തിയിരുന്നോ എന്നു രേഖപ്പെടുത്താനുള്ള നിർദേശമാണ് ഇക്കൂട്ടത്തിൽ പ്രധാനം. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ നിക്ഷേപിച്ച തുക മൊത്തം വരുമാനത്തിന്റെ എത്ര ശതമാനംവരുമെന്നും രേഖപ്പെടുത്തണം. അന്നത്തെ നിക്ഷേപം ഏതുതരത്തിലുള്ളതായിരുന്നെന്നും പണത്തിന്റെ സ്രോതസ്സിനെപ്പറ്റി ഇടപാടുകാരൻ നൽകിയ വിശദീകരണം എന്തായിരുന്നെന്നും പരിശോധിക്കണം. കമ്പ്യൂട്ടർ ശൃംഖലയിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഡൽഹിയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. നോട്ടുനിരോധനകാലത്തും അതിനുമുമ്പുമുള്ള നിക്ഷേപങ്ങൾ താരതമ്യംചെയ്യാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2015-16, 2016-17 സാമ്പത്തികവർഷങ്ങളിൽ ലഭിച്ച മൊത്തം നിക്ഷേപത്തിന്റെ കണക്ക് രേഖപ്പെടുത്തണം. തൊട്ടു മുൻവർഷത്തെ മൊത്തം നിക്ഷേപത്തിൽനിന്ന് അത് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നെന്നും പരിശോധിക്കണം. ഈ വിവരങ്ങൾ വിശകലനം ചെയ്താൽ, രാജ്യത്തുണ്ടായിരുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. കള്ളപ്പണവും കള്ളനോട്ടും തടയാനെന്നുപറഞ്ഞാണ് കേന്ദ്രസർക്കാർ അന്നു നിലവിലുണ്ടായിരുന്ന അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും കറൻസികൾ ഒറ്റയടിക്ക് പിൻവലിച്ചത്. പിൻവലിച്ച അത്രതന്നെ തുക ബാങ്കുകളിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ നോട്ടുനിരോധനം പരാജയമാണെന്ന് വിമർശനമുയർന്നിരുന്നു. തിരിച്ചെത്തിയ തുകയിലെ കള്ളപ്പണം കണ്ടെത്തി നടപടിയെടുത്താൽ ഈ വിമർശനത്തിന്റെ മുനയൊടിക്കാമെന്നാണ് സർക്കാർ കരുതുന്നത്. Content Highlights:Income tax department cross checking deposits during demonetisation period

from money rss http://bit.ly/2N2iUqj
via IFTTT

ലോട്ടറി: കൈപ്പറ്റാത്ത സമ്മാനങ്ങളിൽനിന്ന് സർക്കാരിന് കിട്ടിയത് 221 കോടി

കോഴിക്കോട്: സംസ്ഥാനസർക്കാരിന് കേരള ലോട്ടറി ഭാഗ്യദേവതയാണ്. സമ്മാനം അടിച്ചിട്ടും അത് അവകാശപ്പെടാത്ത ഇനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം സർക്കാരിന് ലഭിച്ചത് 220.99 കോടി രൂപയാണ്. വർഷംതോറും ഈ തുക വർധിക്കുന്നുണ്ടെന്നാണ് കണക്ക്. ടിക്കറ്റ് നഷ്ടപ്പെട്ടവർ, സമ്മാനം കിട്ടിയ വിവരം അറിയാത്തവർ തുടങ്ങിയവരുടെ 'ഭാഗ്യ'മാണ് ഖജനാവിന് മുതൽക്കൂട്ടാവുന്നത്. സർക്കാർ വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന ഈ കണക്കുകൾ വിവരാവകാശനിയമപ്രകാരം ലഭിച്ചതാണ്. അഞ്ചുവർഷംമുമ്പ് (2013-14 സാമ്പത്തികവർഷത്തിൽ) ഇത് 73.43 കോടി രൂപയായിരുന്നു. ഈ സാമ്പത്തികവർഷത്തെ കണക്ക് ലഭ്യമായിട്ടില്ല. കഴിഞ്ഞവർഷം കേരള ലോട്ടറിയിൽനിന്ന് നേടിയ അറ്റാദായം 1695.5 കോടിരൂപയാണ്. സമ്മാനം, ഏജന്റുമാരുടെ കമ്മിഷൻ എന്നിവ നൽകിക്കഴിഞ്ഞാണിത്. സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68 ലെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു. 2014-15 മുതലാണ് അറ്റാദായം കുതിച്ചുകയറിയത്. ആ വർഷം ടിക്കറ്റിന്റെ വിലകൂട്ടിയതും അച്ചടിക്കുന്നവയുടെ എണ്ണംകൂട്ടിയതുമാണ് കാരണം. അവകാശിയെത്താത്ത സമ്മാനങ്ങളിൽനിന്നുമാത്രം സംസ്ഥാന ലോട്ടറിവകുപ്പിന് കിട്ടുന്ന തുക സാമ്പത്തികവർഷം തുക 2018-19 220 കോടി 99 ലക്ഷം 2017-18 151 കോടി 3 ലക്ഷം 2016-17 105 കോടി 55 ലക്ഷം 2015-16 94 കോടി 17 ലക്ഷം 2014-15 85 കോടി 68 ലക്ഷം 2013-14 73 കോടി 43 ലക്ഷം ലോട്ടറിയിൽനിന്ന് സർക്കാർ നേടുന്ന അറ്റാദായം 2017-18 1695 കോടി 5 ലക്ഷം 2016-17 1691 കോടി 5 ലക്ഷം 2015-16 1461 കോടി 16 ലക്ഷം 2014-15 1168 കോടി 26 ലക്ഷം 2013-14 788 കോടി 42 ലക്ഷം content highlights:kerala lottery

from money rss http://bit.ly/2YIM2Ka
via IFTTT

വില്പന സമ്മര്‍ദം തുടരുന്നു: സെന്‍സെക്‌സ് 624 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണി വീണ്ടും പഴയപടി. സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 623.75പോയന്റ് താഴ്ന്ന് 36958..16 ലും നിഫ്റ്റി 183.30പോയന്റ് നഷ്ടത്തിൽ 10925.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1648 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ഇൻഫ്ര, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗം ഓഹരികളിലെ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. ഇന്ത്യബുൾസ് ഹൗസിങ്, റിലയൻസ്, സൺ ഫാർമ, ഗെയിൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, യുപിഎൽ, ഭാരതി എയർടെൽ, എൻടിപിസി, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2yU4YWT
via IFTTT

റെഗുലര്‍ പ്ലാനില്‍നിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് എങ്ങനെയാണ് സ്വിച്ച് ചെയ്യുക?

ഡിഎസ്പി മിഡ്ക്യാപ് ഫണ്ടിന്റെ റഗുലർ പ്ലാനിലെ നിക്ഷേപകനാണ്. റഗുലർ പ്ലാനിൽനിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വിതരണക്കാരൻ പറഞ്ഞത്. എന്തുചെയ്യണം? സൂരജ് നാരായണൻ ഫണ്ടിന്റെ റഗുലർ പ്ലാനിൽനിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാൻ കഴിയില്ല. റെഗുലർ പ്ലാനിലെ നിക്ഷേപം പിൻവലിച്ച്(റഡീം ചെയ്ത്) പണം വീണ്ടും അതേ ഫണ്ടിന്റെ തന്നെ ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ എക്സിറ്റ് ലോഡ് ഉണ്ടോയെന്ന് പരിശോധിക്കണം. ഡിഎസ്പി മിഡ്ക്യാപ് ഫണ്ട് ഒരുവർഷം കഴിഞ്ഞാണ് റഡീം ചെയ്യുന്നതെങ്കിൽ എക്സിറ്റ് ലോഡ് ബാധകമല്ല. എസ്ഐപിയായാണ് നിക്ഷേപം തുടരുന്നതെങ്കിൽ ഒരുവർഷം കഴിഞ്ഞുള്ള നിക്ഷേപം മാത്രം പിൻവലിച്ച് ഡയറക്ട് പ്ലാനിലേയ്ക്ക് മാറുക.

from money rss http://bit.ly/2Ttasl9
via IFTTT

Monday 12 August 2019

സ്വര്‍ണവില കുതിക്കുന്നു: പവന് 27,800 രൂപയായി

കൊച്ചി: സ്വർണവില പവന് 320 രൂപകൂടി എക്കാലത്തെയും ഉയർന്ന നിലവാരമായ 27,800 രൂപയിലെത്തി. 3475 രൂപയാണ് ഗ്രാമിന്റെ വില. ഏതാണ്ട് ഒന്നരമാസത്തിനിടെ 3000 രൂപയുടെ വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു പവന്റെ വില. നാലുവർഷംകൊണ്ട് പവന് 9000 രൂപയുടെ വർധനവാണ് ഉണ്ടായത്. 2015 ഓഗസ്റ്റിൽ വില 18,720 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായതാണ് ആഗോളതലത്തിൽ സ്വർണവിലയിൽ കുതിപ്പുണ്ടാക്കാനിടയാക്കിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളതലത്തിൽ സ്വർണത്തെ നിക്ഷേപകർ വരവേറ്റതും വിലവർധിക്കുന്നതിനിടയാക്കി. നാൾവഴികൾ തീയതി- പവൻവില 2005 ഒക്ടോബർ 10 - 5,040 2008 ജനുവരി 3- 8,040 2008 ഒക്ടോബർ 9 - 10,200 2009 നവംബർ 3 - 12,120 2010 നവംബർ 8 - 15,000 2011 ഓഗസ്റ്റ് 19- 20,520 2019 ഫെബ്രുവരി 19 - 25,120 2019 ഓഗസ്റ്റ് 10- 27,480 2019 ഓഗസ്റ്റ് 13-27,800

from money rss http://bit.ly/33tyZLj
via IFTTT

രാജ്യത്തെ ബാങ്കുകളിലെ മേധാവികള്‍ക്ക് ലഭിക്കുന്ന ശമ്പളമെത്ര?

ബാങ്കുകളിലെ ഉന്നതന്മാർ കൈപ്പറ്റുന്ന ശമ്പളമെത്രയെന്നറിയാൻ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും താൽപര്യമുണ്ടാകും. എച്ച്ഡിഎഫ്സി ബാങ്കിന്റെ സിഇഒയായ ആദിത്യ പുരിയാണ് ഇക്കാര്യത്തിൽ മുമ്പൻ. പ്രതിമാസം 89 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം. 25 വർഷം മുമ്പ് ബാങ്ക് തുടങ്ങിയതുമുതൽ അമരത്തുണ്ട് പുരി. ആക്സിസ് ബാങ്ക് സിഇഒ അമിതാബ് ചൗധരി കൈപ്പറ്റുന്ന അടിസ്ഥാന ശമ്പളം പ്രതിമാസം 30 ലക്ഷം രൂപയാണ്. സ്വകാര്യ ബാങ്കുകളിൽ ആസ്തിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ് ആക്സിസ് ബാങ്ക്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടകിന് ലഭിക്കുന്ന പ്രതിമാസ അടിസ്ഥാന ശമ്പളം 27 ലക്ഷം രൂപയാണ്. ഐസിഐസിഐ ബാങ്കിന്റെ മുൻ മേധാവിയായിരുന്ന ചന്ദ കൊച്ചാറാണ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. ബാങ്കിൽനിന്ന് പുറത്തുപോകുമ്പോൾ ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 26 ലക്ഷം രൂപയായിരുന്നു. അവരെ തുടർന്ന് ബാങ്കിന്റെ സിഇഒ സന്ദീപ് ബക്ഷിയുടെ പ്രതിമാസ ശരാശരി അടിസ്ഥാ ശമ്പളം 22 ലക്ഷം രൂപയാണ്. ഇൻഡസിൻഡ് ബാങ്കിന്റെ റൊമേഷ് സോബ്തി വാങ്ങുന്ന അടിസ്ഥാന ശമ്പളം പ്രതിമാസം 16 ലക്ഷം രൂപയാണ്. ലാഭത്തിന്റെയും കിട്ടാക്കടത്തിന്റെയും ആധിക്യംകാരണം ഇവർക്ക് നൽകുന്ന ബോണസ് പിടിച്ചുവെയ്ക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. ബോണസ് നൽകാൻ ആർബിഐയുടെ അനുമതി ആവശ്യമായിരുന്നു. how much Indias top bank CEOs make

from money rss http://bit.ly/2MdICs7
via IFTTT

സെന്‍സെക്‌സില്‍ 117 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണി വീണ്ടും നഷ്ടത്തിൽ. സെൻസെക്സ് 117 പോയന്റ് താഴ്ന്ന് 37464ലിലും നിഫ്റ്റി 32 പോയൻര് നഷ്ടത്തിൽ 11076ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഫ്ര, എഫ്എംസിജി, ലോഹം, ഫാർമ, ബാങ്ക്, വാഹനം, ഐടി ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബിഎസ്ഇയിലെ 438 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 522 ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഗെയിൽ ഇന്ത്യ, യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, ഭാരതി എയർടെൽ, ബ്രിട്ടാനിയ, വേദാന്ത, എംആന്റ്എം, പവർ ഗ്രിഡ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഡിഷ് ടിവി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2KtS8W3
via IFTTT

മിനിമം ബാലന്‍സ്: ബാങ്കുകള്‍ ഈടാക്കിയത് 9722 കോടി

ന്യൂഡൽഹി: മിനിമം ബാലൻസില്ലെങ്കിൽ ഇടപാടുകാരിൽനിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകൾ ഈയിനത്തിൽ ഈടാക്കിയത് 10,000 കോടിയോളം രൂപ. 2016 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 18 പൊതുമേഖലാ ബാങ്കുകൾ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകൾ 3566.84 കോടിയും രൂപ പിഴയീടാക്കി. മൊത്തം 9721.94 കോടിരൂപ. റിസർവ്ബാങ്ക് മാർഗരേഖപ്രകാരം ജൻധൻ അക്കൗണ്ടുകളുൾപ്പെടെയുള്ള ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കു (ബി.എസ്.ബി.ഡി.) മിനിമം ബാലൻസ് വേണ്ട. മാർച്ച് 31 വരെ ഇത്തരത്തിൽ 57.3 കോടി അക്കൗണ്ടുകളാണു രാജ്യത്തുള്ളത് (35.27 കോടി ജൻധൻ അക്കൗണ്ടുകളടക്കം). ബാക്കിയുള്ള സേവിങ്സ് അക്കൗണ്ടുകൾക്കാണു മിനിമം ബാലൻസ് നിഷ്കർഷിക്കുന്നത്. ഇത്തരം അക്കൗണ്ടുകളിൽ വിവിധ സേവനങ്ങൾക്കു പണം ഈടാക്കാൻ റിസർവ് ബാങ്ക് അനുമതിയുണ്ട്. 2015 ജൂലായ് ഒന്നിനുള്ള ഉത്തരവുപ്രകാരം ഈ നിരക്ക് മിതവും ചെലവിന് അനുസൃതവുമാകണം. എന്നാൽ, നിലവിൽ മിനിമം ബാലൻസ് വിവിധ ബാങ്കുകളിൽ വിവിധ തരത്തിലാണ്. എസ്.ബി.ഐ. 2017 ജൂണിൽ അക്കൗണ്ടിലെ മിനിമം ബാലൻസ് തുക അയ്യായിരമായി ഉയർത്തി. ആ വർഷം ഏപ്രിൽ-നവംബറിൽ പിഴ ചുമത്തിയത് 1771 കോടി രൂപയാണ്. ഇതിനെതിരേ വലിയ പ്രതിഷേധമുയർന്നതോടെ മിനിമം തുക മെട്രോനഗരങ്ങളിൽ 3000 ആയും സെമി അർബൻ കേന്ദ്രങ്ങളിൽ 2000 ആയും ഗ്രാമീണ മേഖലകളിൽ 1000 ആയും കുറച്ചു. പിഴയാകട്ടെ, 10 രൂപമുതൽ 100 രൂപവരെ നികുതിയുൾപ്പെടാതെ എന്ന നിലയിലുമാക്കി. Content Highlights:Minimum balance Banks

from money rss http://bit.ly/31yFSZZ
via IFTTT

സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാന്‍ തിരുത്തല്‍ നടപടികള്‍

കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് നിഫ്റ്റി50 എട്ടു ശതമാനം തിരുത്തലുകളോടെ 10,855 ആയി. ഇതേ കാലയളവിൽ ഫോറിൻ പോർട്ട് ഫോളിയോ ഇൻവെസ്റ്റർമാർനടത്തിയ ഊർജ്ജിതമായ വിൽപനയിലൂടെ 17,500 കോടി രൂപ എത്തിച്ചേർന്നു. ആഗോള വിപണിയിൽ അതീവ ശ്രദ്ധയോടെയാണ് വിദേശ നിക്ഷേപകർ ഇടപെടുന്നത്. ആപൽസാധ്യതയുള്ള നിക്ഷേപങ്ങൾക്ക് അവർ തയാറല്ല. യു.എസിൽ ഓഹരിവിപണി -3.3 ശതമാനം എന്ന നിലയിൽ താഴോട്ടാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ജർമ്മനി -8 ശതമാനവും ബ്രിക്സ് രാജ്യങ്ങൾ - 5.3 ശതമാനവും താഴെയാണു നിൽക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യമാണ് ഇതിനു കാരണം. യു.എസ്, യൂറോ മേഖലാ രാജ്യങ്ങൾ, ചൈന, ഇന്ത്യ തുടങ്ങിയ സുപ്രധാന സാമ്പത്തിക ശക്തികളെല്ലാം നിശ്ചലാവസ്ഥയിലാണ്. നടപ്പു വർഷത്തെ കണക്കുകളിൽ ഗണ്യമായ കുറവു വരുത്തിയിട്ടുമുണ്ട്. യു.എസ് -ചൈന വ്യാപാര യുദ്ധം, ബ്രെക്സിറ്റ് ,രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങൾ എന്നിവയാൽ 2020 ലും മാന്ദ്യം തുടരുമോ എന്ന ഭയം നില നിൽക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഓഹരി നേട്ടം മിതമായിത്തീരുകയും മൂല്യനിർണയം വികസ്വരമാവുകയും ചെയ്തിരിക്കുന്നു. ഇക്കാരണങ്ങളാൽ ഓഹരികൾക്ക് നിക്ഷേപ ഉപാധി എന്ന നിലയിലുള്ള ആകർഷണം നഷ്ടമാവുകയും പണം ബോണ്ടുകളിലേക്കും സ്വർണത്തിലേക്കും മാറുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള ബോണ്ട്, സ്വർണ സൂചികകൾ ഒന്നു മുതൽ അഞ്ചു ശതമാനം വരെ ഉയരുകയുണ്ടായി. ഈ അവസ്ഥയിൽ നിന്നുള്ള തിരിച്ചു വരവിനായി കേന്ദ്ര ബാങ്കുകൾ വിപണിയിൽ ആവശ്യത്തിനു പണം എത്തിക്കുകയും പലിശ നിരക്കു കുറയ്ക്കുകയും ചെയ്യുന്നതുൾപ്പടെയുള്ള തിരുത്തൽ നടപടികൾക്കു സന്നദ്ധമാവുകയും സാർത്ഥകമായ ഒരു വ്യാപാര ഉടമ്പടിക്ക് യുഎസും ചൈനയും തയാറാവുകയും വേണം. യഥാസമയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ ഉണ്ടാവുന്ന കാല താമസം ആഗോള സമ്പദ് വ്യവസ്ഥയേയും വിപണിയെ ആകെത്തന്നെയും ബാധിക്കും.ഈ പ്രതികൂലാവസ്ഥയുടെ പ്രതിഫലനം ഇന്ത്യയിൽ ഇരട്ടിയായിട്ടാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുപ്പു കഴിഞ്ഞുള്ള ബജറ്റിൽ പ്രതീക്ഷിച്ചത്ര സഹായ നടപടികൾ ഉണ്ടാകാതിരുന്നതും അഭ്യന്തര ഉൽപാദനത്തിലെ കമ്മി, നികുതി പിരിവിലെ മാന്ദ്യം തുടങ്ങിയ സാമ്പത്തിക കാരണങ്ങളും മഴക്കാലത്തിന്റെ മന്ദഗതിയിലുള്ള തുടക്കവും 2020 സാമ്പത്തിക വർഷത്തെ ആദ്യ പാദ ഫലങ്ങളെക്കുറിച്ചുള്ള അശുഭ പ്രതീക്ഷകളുമെല്ലാമാണ് ഈ പ്രതിഭാസത്തിനു കാരണം. 2020 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് ലാഭം വീണ്ടും താഴേക്കു പോകാനുള്ള സാധ്യതയും ഇതു സൃഷ്ടിച്ചു. നിഫ്റ്റി 50പരിധിയിലെ കോർപറേറ്റ് വരുമാനത്തിൽ 20 ശതമാനത്തിലേറെ വളർച്ചയാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒന്നാം പാദം കാര്യമായ ചലനങ്ങളില്ലാതെ വർഷാവർഷ നേട്ടം 11 ശതമാനമാണു കാണിച്ചത്. ഓഗസ്റ്റ് 7 ന്റെ കണക്കുകളനുസരിച്ച് 34 കമ്പനികൾ ഫലം പ്രഖ്യാപിച്ചപ്പോൾ വർഷാവർഷ അടിസ്ഥാനത്തിൽ 14 ശതമാനം വരുമാന നേട്ടമാണു കാണിച്ചത്. പ്രതീക്ഷിച്ചതിലും എത്രയോ താഴയാണിത്. വർഷാവർഷം 18 ശതമാനം വളർച്ചയാണ് ഇവയിൽ നിന്നു പ്രതീക്ഷിച്ചിരുന്നത്. ഏറ്റവും മോശം പ്രകടനം നടത്തിയത് വാഹന, ലോഹ, എണ്ണ, ടെലികോം ,വാതക മേഖലയിലെ കമ്പനികളാണ്. നിഫ്റ്റി 50 നേട്ടങ്ങൾ വർഷാവർഷം 10 ശതമാനത്തിലെത്തിയാൽ കോർപറേറ്റ് ലാഭം അടുത്ത 9 മാസത്തിൽ 22.5 ശതമാനത്തിലേറെ വളരണം. എന്നാൽ 2020 സാമ്പത്തിക വർഷത്തെ മൊത്ത അഭ്യന്തര ഉൽപാദന വളർച്ചാനിരക്ക് 6.9 ശതമാനമായി താഴുമെന്നായതോടെ ഇതു നടക്കുമെന്നു തോന്നുന്നില്ല. റിസർവ് ബാങ്കും ഗവണ്മെന്റും സഹായ നടപടികൾ പ്രഖ്യാപിച്ചാൽ 2020 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷ അവശേഷിക്കുന്നുണ്ട്. റിപ്പോ നിരക്ക് 35 യുെ ൽ നിന്ന് 5.4 ശതമാനമാക്കി കുറച്ചുകൊണ്ട് പ്രതീക്ഷിച്ചതിലേറെയുള്ള ഇളവാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഇത്തരം സന്തുലന നടപടികൾ ഇനിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കാരണം ഇന്ത്യയിലെ യഥാർത്ഥ പലിശ നിരക്ക് 550 യു െആണിപ്പോൾ. (നിർവചനം-ദീർഘകാലഅടിസ്ഥാന നിരക്കിൽ നിന്ന് ഏറ്റവും ഒടുവിലെ ഉപഭോക്ൃത വില സൂചിക കുറയ്ക്കുമ്പോൾ) വിദേശ പോർട്ടഫോളിയോ നിക്ഷേപകരുടെ ഊർജ്ജിത വിപണനം മൂലം ഓഹരിവിപണി വഷളായിരുന്നു. ട്രസ്റ്റുകൾ എന്ന നിലയിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എജക കൾക്ക് ഏർപ്പെടുത്തിയ വർധിച്ച തോതിലുള്ള തീരുവയും പ്രതികൂലമായി ബാധിച്ച ഘടകങ്ങളിലൊന്നാണെന്ന് വിപണി കരുതുന്നുണ്ട്. 30 മുതൽ 40 ശതമാനം വരെയാണ് ഇവയ്ക്കു നികുതി. എജക കളെ അതി സമ്പന്ന വിഭാഗത്തിൽപെടുത്തി നികുതി ചുമത്തുക ധന മന്ത്രാലയത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നു വേണം മനസിലാക്കാൻ. അവയെ കമ്പനികളാക്കി മാറ്റുന്നതിൽ നിയന്ത്രണങ്ങളും വെല്ലുവിളികളുമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാകുന്നത്. എജക കളിലൂടെ സ്വരൂപിച്ചിട്ടുള്ള വരുമാനത്തിനു മുഴുവൻ പഴയ നികുതി ബാധകമാക്കുകയും ഭാവിയിലെ വരുമാനങ്ങൾ്ക്കു മാത്രം നിലവിലുള്ള നികുതി വ്യവസ്ഥ ബാധകമാക്കുകയും ചെയ്തുകൊണ്ട് പുതിയ നികുതി നയം മൂലമുണ്ടാകാവുന്ന ബാധ്യതയിൽ നിന്ന് അവരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2MdNMo7
via IFTTT

രാജ്യത്തെ ഏറ്റവുംവലിയ വിദേശ ഡീല്‍: റിലയന്‍സ് സൗദി ആരാംകോയുമായി കൈകോര്‍ക്കുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓയിൽ, കെമിക്കൽ ബിസിനസിന്റെ 20 ശതമാനം ഓഹരികൾ സൗദി ആരാംകോയ്ക്ക് കൈമാറുന്നു. 75 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. 2019 സാമ്പത്തിക വർഷത്തിൽ പെട്രോകെമിക്കൽ ബിസിനസിൽമാത്രം 5.7 ലക്ഷം കോടി വരുമാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയത്. മുംബൈയിൽ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യവെയാണ് മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്. സൗദി ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ബാരൽ അസംസ്കൃത എണ്ണ റിലയൻസിന്റെ ജാംനഗർ റിഫൈനറിക്ക് നൽകും. സൗദി അറേബ്യൻ നാഷണൽ പെട്രോളിയം ആന്റ് നാച്വുറൽ ഗ്യാസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സൗദി ആരാംകോ. വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും കാര്യത്തിൽ ലോകത്തിൽതന്നെ ഒന്നാംസ്ഥാനത്തുള്ള കമ്പനിയാണ് സൗദി ആരാംകോ. റിലയൻസിന്റെ ജാംനഗർ റിഫൈനിങ് കോംപ്ലക്സിന് പ്രതിദിനം 1.4 ബില്യൺ ബാരൽ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ളശേഷിയാണ് നിലവിലുള്ളത്. 2030ഓടെ ഇത് രണ്ട് മില്യണായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. വ്യത്യസ്ത ബിസിനസുകൾ ചെയ്യുന്ന ഇന്ത്യയിലെതന്നെ ഒരേയൊരു കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസെന്ന് മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പറഞ്ഞു. ഓയിൽ കെമിക്കൽ ഡിവിഷൻ, ജിയോ, റീട്ടെയിൽ ബിസിനസ് എന്നിങ്ങനെയാണവ. എല്ലാ കമ്പനികളുടെയും പ്രവർത്തനം മികച്ച രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. RIL announces Indias biggest FDI deal

from money rss http://bit.ly/2KL7wfs
via IFTTT

Sunday 11 August 2019

ഓഹരി വിപണി തകര്‍ന്നപ്പോഴും എസ്‌ഐപി നിക്ഷേപത്തില്‍ വര്‍ധന

ജൂലായിൽ ഓഹരി വിപണി കൂപ്പുകുത്തിയപ്പോൾ മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപത്തിൽ കുതിപ്പ്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിലെ നിക്ഷേപത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലായ് മാസത്തിൽമാത്രം 8,324 കോടി രൂപയാണ് എസ്ഐപിയിലൂടെ നിക്ഷേപമായെത്തിയത്. അതേസമയം, കഴിഞ്ഞവർഷം ജൂലായിലെ നിക്ഷേപം 7,554 കോടി രൂപയായിരുന്നു. ഈ വർഷം ജൂണിൽ 8,122 കോടിയും നിക്ഷേപമായെത്തി. അതേസമയം, എസ്ഐപി മൊത്ത ആസ്തി 2.81 കോടിയിൽനിന്ന് 2.69 ലക്ഷമായി കുറയുകയും ചെയ്തു. ഓഹരി വിപണിയിലെ ഇടിവുമൂലമാണിത് സംഭവിച്ചത്. നിക്ഷേപത്തിൽ ടാക്സ് സേവിങ് ഫണ്ടുകളാണ് മികച്ച നേട്ടം നേടിയത്. ജൂലായിൽമാത്രം 1,379 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. Mutual fund SIPs collect Rs 8,324 crore in July

from money rss http://bit.ly/2OSxxij
via IFTTT

മറ്റുള്ളവരുടെ പണംകൊണ്ട് ബിസിനസ് നടത്തുന്ന സംവിധാനം

'ഈ അപേക്ഷാഫോറം ഒന്ന് പൂരിപ്പിച്ചുതരാമോ' ബാങ്കിൽ നിൽക്കുകയായിരുന്ന എന്റെ അടുക്കൽവന്ന് ഒരു സ്ത്രീ കഴിഞ്ഞ ആഴ്ചയിൽ ചോദിച്ച ചോദ്യമാണ്. ഒരു അക്കൗണ്ട് തുടങ്ങാനായി എത്തിയതായിരുന്നു അവർ. കേരളം സമ്പൂർണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുമ്പോഴും ഒരു അപേക്ഷാഫോറം പൂരിപ്പിക്കാൻ ചിലർക്കെങ്കിലും മറ്റുള്ളവരുടെ സഹായം വേണ്ടിവരുന്ന കാലവുംകൂടിയാണിത്. കഴിഞ്ഞ ആഴ്ചയിൽ കണ്ട മറ്റൊരു ദൃശ്യം അക്കൗണ്ട് ബാലൻസ് അറിയാനും തന്റെ മകൻ അയച്ച പണം എത്തിയോ എന്നറിയാനും വന്ന ഒരു മധ്യവയസ്കനായ വ്യക്തിയുമായി ബന്ധപ്പെട്ടായിരുന്നു. അക്കൗണ്ട് ബാലൻസ് എ.ടി.എം. വഴിയോ ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയോ അറിയാമല്ലോ എന്നായി ജീവനക്കാരൻ. എന്നാൽ, ഇതിനൊന്നും ത്രാണിയില്ലാത്തവരും ഉണ്ടെന്ന വസ്തുതയും ഓർക്കേണ്ടതാണ്. ചെക്ക്, തീയതിക്ക് രണ്ടുദിവസം മുമ്പേ എത്തിയതിനാൽ പിഴയെടുത്ത് പണമുണ്ടായിട്ടും ചെക്ക് മടക്കിയ സമ്പ്രദായവും ഈ ദിവസങ്ങളിൽ ഒരു വ്യക്തിക്ക് അനുഭവപ്പെട്ടു. രണ്ടുദിവസം കൂടി ആ ചെക്ക്ലീഫ് സൂക്ഷിച്ചുവയ്ക്കാൻ ബാങ്കിന് പറ്റില്ലായെന്നാണ് അറിഞ്ഞത്. വേറിട്ടതും ഒറ്റപ്പെട്ടതുമായ ഈ അനുഭവങ്ങൾ ഉപഭോക്താക്കളും ബാങ്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. സാമ്പത്തികശാസ്ത്രത്തിലെ ഒരു പ്രധാന പഠനശാഖയാണ് ബാങ്ക് സംവിധാനങ്ങൾ. സാമ്പത്തികശാസ്ത്രജ്ഞനായ പോൾ എ. സാമുവൽസൺ പണംകൊണ്ട് പണത്തെ സൃഷ്ടിക്കുന്ന സംവിധാനമെന്നാണ് ബാങ്കിനെ നിർവചിക്കുന്നത്. നിക്ഷേപങ്ങൾക്ക് കൊടുക്കുന്ന പലിശയും വായ്പകളിൽനിന്ന് ലഭിക്കുന്ന പലിശയും തമ്മിലുള്ള വ്യത്യാസത്തിൽ നിന്നാണ് ബാങ്കിന്റെ ലാഭം ഉണ്ടാവുന്നത്. മറ്റുള്ളവരുടെ പണംകൊണ്ട് ബിസിനസ് നടത്തുന്ന ഈ സംവിധാനത്തിന്റെ മുഖ്യഘടകമാണ് ഉപഭോക്താക്കൾ. 'ബാൻക്വി' എന്ന പ്രഞ്ച് പദവും 'ബാങ്കോ' എന്ന ഇറ്റാലിയൻ പദവും 'ബാങ്കെ' എന്ന ജർമൻ പദവും 'ബാങ്ക്' എന്ന പദത്തിന്റെ മുന്നോടിയായി പരിഗണിക്കപ്പെടുന്നു. ബാൻങ്കോ, ബാൻകസ്, എന്നീ പദങ്ങൾ മധ്യകാലഘട്ടത്തിലെ യൂറോപ്യൻ പണവിനിമയക്കാർ ഉപയോഗിച്ചിരുന്നു. ഈ പദങ്ങളെല്ലാം ഉപയോഗിക്കപ്പെട്ടത് സാമ്പത്തിക ഇടപാടുകൾ നടത്തപ്പെടുന്ന സംവിധാനമെന്ന നിലയിലാണ്. ആളുകൾ ബാങ്കിനെ സമീപിക്കുന്നത് അവരുടെ സാമ്പത്തിക ആവശ്യം നിറവേറ്റാനാണ്. അവരെ ശ്രവിക്കാനും അവരുടെ സാമ്പത്തികചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി കൊടുക്കാനും സാധിക്കുന്നിടത്താണ് ബന്ധം ശോഭനമാവുന്നത്. വിദ്യാഭ്യാസവും സാമ്പത്തികശേഷിയുമുള്ള ഉപഭോക്താക്കളെ മാത്രം പരിഗണിക്കുന്ന സാമ്പത്തികസ്ഥാപനങ്ങളുണ്ട്. എന്നാൽ, പാർശ്വവത്കരിക്കപ്പെട്ടവരെയും പേടിച്ചിട്ട് വ്യക്തമായി പറയാനാവാത്തവരെയും ഹൃദയംകൊണ്ട് ശ്രവിക്കുമ്പോഴാണ് ഉപഭോക്തൃബന്ധങ്ങൾ ദൃഢമാവുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ ബാങ്കുകൾ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. കേന്ദ്രബാങ്കിന്റെ നിർദേശമനുസരിച്ച് വായ്പാപ്പണത്തിന്റെ വിതരണം നിയന്ത്രിക്കുകയും ചെയ്യുന്നു. കഴിഞ്ഞനാളുകളിലായി ഭാരതത്തിലെ ബാങ്കിങ്രംഗം വിപുലമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗ്രാമീണമേഖലയിൽ ശാഖകൾ സ്ഥാപിച്ച് ജനങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നു. ജനങ്ങളിൽ മിതവ്യയവും സമ്പാദ്യശീലവും വർധിപ്പിക്കാനും ബാങ്ക് സഹായിക്കുന്നു. ബാങ്കിടപാടുകൾ പൂർണമായും ഡിജിറ്റലാവണമെന്നതും പണമിടപാടുകൾ ഓൺലൈൻ ആവണമെന്നതും കാലഘട്ടത്തിന്റെ പ്രത്യേകതയായി മാറുകയാണ്. പണമിടപാടുകളിൽ സുതാര്യതയും വേഗവും കൊണ്ടുവരാൻ ഓൺലൈൻ സംവിധാനങ്ങൾ സഹായകരമാണ്. ഇടപാടുകളെല്ലാം യന്ത്രവത്കൃതമാവുമ്പോൾ വിനിമയത്തിന് ബാങ്കിനെ നേരിട്ട് സമീപിക്കുന്നത് ചില ജീവനക്കാർക്ക് ഇഷ്ടമാവുന്നില്ല. മാത്രവുമല്ല, ജീവനക്കാർക്ക് മറ്റ് ധാരാളം പണിയുമുണ്ട്. ഒരു മത്സരാധിഷ്ഠിത കമ്പോളവ്യവസ്ഥിതിയിൽ ബിസിനസ് ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള സമ്മർദംമൂലം ബാങ്കുജോലിതന്നെ ഭാരമേറിയതായി പലർക്കും അനുഭവപ്പെടുകയാണ്. ന്യൂജനറേഷൻ ബാങ്കുകളുമായുള്ള മത്സരത്തിൽ പിന്തള്ളപ്പെട്ടുപോവാതിരിക്കാൻ പൊതുമേഖലാ ബാങ്കുകളും ആഞ്ഞ് പരിശ്രമിക്കുകയാണ്. ഉപഭോക്താക്കളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന ധനകാര്യ സ്ഥാപനമാണ് ബാങ്ക്. അതിനാൽ ഉപഭോക്താവിനെ മനസ്സിലാക്കുന്നിടത്തുനിന്നാണ് ബന്ധങ്ങൾ സുതാര്യമാവുന്നത്. പലപ്പോഴും ധാരാളം പണിയുള്ളപ്പോൾ ബന്ധങ്ങൾ സ്ഥാപിക്കുന്നതും നിലനിർത്തുന്നതും വെല്ലുവിളിയാണ്, മടുപ്പ് ഉളവാക്കുന്നതുമാണ്. ജീവനക്കാരുടെ പിരിമുറുക്കം മുഖത്തുനിന്നും വാക്കുകളിൽനിന്നും വായിച്ചെടുക്കാനാവും. ഉപഭോക്താക്കൾ ചോദിക്കുന്ന വളരെ നിസ്സാരമായ ചോദ്യങ്ങൾക്കുനേരേ കളിയാക്കിച്ചിരിക്കുന്നതും തിരക്കില്ലാത്തപ്പോഴും ഉപഭോക്താക്കളുടെ ഫോൺപോലും എടുക്കാതിരിക്കുന്നതും പലരുടേയും അനുഭവമാണ്. അവരെ ഒഴിവാക്കുന്നുവെന്ന് തോന്നിപ്പിക്കാതെ മനസ്സിലാക്കിയെന്ന് അനുഭവിപ്പിക്കുന്നിടത്താണ് ബന്ധങ്ങൾ ഊഷ്മളമാവുന്നത്. അതിന് ഉദ്യോഗസ്ഥന് ശാന്തവും അതേസമയം പ്രൗഢവുമായ ശരീരഭാഷയും മനഃസാന്നിധ്യവും ആവശ്യമാണ്. എന്നാൽ, ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങളെ മുൻകൂട്ടിക്കണ്ട് വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയും കണ്ടുമുട്ടാറുണ്ട്. തങ്ങളുടെ പരിമിതികൾ വ്യക്തമായി പറഞ്ഞുമനസ്സിലാക്കുകയും എല്ലാവർക്കും എല്ലാം ചെയ്തുകൊടുക്കാനാവില്ല എന്ന യാഥാർത്ഥ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നിടത്ത് ജീവനക്കാർ വിജയിക്കുന്നു. ഒരു കാലഘട്ടത്തിൽ ബാങ്കിങ് മേഖല തൊഴിൽ അന്വേഷകരെ ഏറെ ആകർഷിച്ചിരുന്ന തൊഴിൽരംഗമായിരുന്നു. ഉയർന്ന ശമ്പളസ്കെയിലും ആനുകൂല്യങ്ങളും ഐ.ടി. മേഖലയിലെ അനിശ്ചിതത്വവും ഉദ്യോഗാർഥികളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വർധനയും അനേകം എൻജിനീയറിങ് ബിരുദധാരികളെ ഇന്ന് ബാങ്കിങ് മേഖലയിലേക്ക് എത്തിക്കുന്നു. ഏതൊരു തൊഴിലും പാഷനായി മാറ്റിയെടുക്കാനാവുന്നതിലാണ് തൊഴിലാഭിമുഖ്യവും വളർച്ചയും ഉണ്ടാവുന്നത്. 'സൂര്യപ്രകാശമുള്ളപ്പോൾ കുട തരികയും മഴപെയ്യുമ്പോൾ കുട തിരിച്ചുമേടിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ബാങ്ക്' എന്ന മാർക് ട്വയിനിന്റെ വാക്കുകൾ ബാങ്കിടപാടുകളുമായി ബന്ധപ്പെട്ട് ഏറെ ചിന്തിപ്പിക്കുന്നതാണ്.

from money rss http://bit.ly/2yRmhrx
via IFTTT

എഫ്.എം.സി.ജി. മേധാവികളിൽ ഉയർന്ന ശമ്പളം ഗോദ്‌റെജ് സി.ഇ.ഒ.യ്ക്ക്

ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വിവേക് ഗംഭീറിന് കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പളം 20.09 കോടി രൂപ. ഉപഭോക്തൃ ഉത്പന്ന കമ്പനികളിൽ (എഫ്.എം.സി.ജി.) ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സി.ഇ.ഒ. ഇദ്ദേഹമാണ്. ഹിന്ദുസ്ഥാൻ യൂണീലിവർ ചെയർമാനും എം.ഡി.യുമായ സഞ്ജീവ് മേത്തയാണ് തൊട്ടുപിന്നിൽ. 18.88 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം. 11.09 കോടി രൂപയുമായി നെസ്ലെ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് നാരായണൻ ആണ് മൂന്നാം സ്ഥാനത്ത്. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് നെസ്ലെ ഇന്ത്യ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്. 10.77 കോടി രൂപ പ്രതിഫലം വാങ്ങിയ ഡാബർ ഇന്ത്യ ഡയറക്ടർ പി.ഡി. നരാംഗ് ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഡാബർ ഇന്ത്യ മുൻ സി.ഇ.ഒ. സുനിൽ ഡഗ്ഗാൾ തൊട്ടുപിറകിലുണ്ട്. 2018-19-ൽ 10.74 കോടി രൂപയാണ് അദ്ദേഹം ശമ്പളം വാങ്ങിയത്. സുനിൽ ഡഗ്ഗാൾ ഈയിടെ കമ്പനിയിൽനിന്ന് വിരമിച്ചിരുന്നു. മാരികോ എം.ഡി.യും സി.ഇ.ഒ.യുമായ സുഗത ഗുപ്ത (9.21 കോടി രൂപ), ജി.സി.പി.എൽ. എക്സിക്യുട്ടീവ് ചെയർപേഴ്സൺ നിസാബ ഗോദ്റെജ് (6.87 കോടി രൂപ), ഇമാമി ലിമിറ്റഡ് എക്സിക്യുട്ടീവ് ചെയർമാൻ ആർ.എസ്. അഗർവാൾ, ഡയറക്ടർ ആർ.എസ്. ഗോയങ്ക (6.54 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മറ്റ് നേതൃത്വങ്ങൾ. Godrej Consumers Vivek Gambhir highest paid FMCG CEO

from money rss http://bit.ly/33u4qoX
via IFTTT

Friday 9 August 2019

സ്വര്‍ണവില എങ്ങോട്ട്?

കൊച്ചി: സാമ്പത്തിക അസ്ഥിരതകൾമൂലം ആഗോളതലത്തിൽ സ്വർണവില റെക്കോഡ് കുതിപ്പിൽ. സംസ്ഥാനത്ത് 27,480 രൂപയാണ് പവന്റെ വില. ഏതാണ്ട് ഒരുമാസത്തിനിടെ 1360 രൂപയുടെ വർധനവാണ് പവൻവിലയിലുണ്ടായത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു വില. നാലുവർഷംകൊണ്ട് പവന് 7,480 രൂപയാണ് കൂടിയത്. 2015 ഓഗസ്റ്റിൽ വില 18,720 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മൂർച്ഛിച്ചതും സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ വിപണിയിൽ പ്രകടമായിതുടങ്ങിയതുമാണ് സ്വർണവിപണിയുടെ കുതിപ്പിനുപിന്നിൽ. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകുന്നതുമാണ് ആഭ്യന്തര വിപണിയിൽ വിലവർധനയ്ക്ക് കാരണം. നാൾവഴികൾ തീയതി- പവൻവില 2005 ഒക്ടോബർ 10 - 5,040 2008 ജനുവരി 3- 8,040 2008 ഒക്ടോബർ 9 - 10,200 2009 നവംബർ 3 - 12,120 2010 നവംബർ 8 - 15,000 2011 ഓഗസ്റ്റ് 19- 20,520 2019 ഫെബ്രുവരി 19 - 25,120 2019 ഓഗസ്റ്റ് 10- 27,480

from money rss http://bit.ly/31yAQwr
via IFTTT

എന്‍പിഎസിലെ ഫണ്ട് മാനേജര്‍ സ്ഥാനത്തുനിന്ന് റിലയന്‍സ് പിന്മാറി

മുംബൈ: എൻപിഎസിലെ പെൻഷൻ ഫണ്ട് മാനേജർ സ്ഥാനത്തുനിന്ന് റിലയൻസ് ക്യാപിറ്റൽ ഫണ്ട് ലിമിറ്റഡ് പിന്മാറി. ഓഗസ്റ്റ് 10 മുതൽ ഇത് പ്രാബല്യത്തിലായി. റിലയൻസ് ക്യാപിറ്റലിനെ ഫണ്ട് മാനേജരാക്കിയിട്ടുള്ളവരെ എൽഐസി പെൻഷൻ ഫണ്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പകരം ഫണ്ട് മാനേജരെ നിർദേശിക്കാത്തവരെയാണ് എൽഐസിയിലേയ്ക്ക് മാറ്റിയിട്ടുള്ളത്. 2009 മെയ് 21നാണ് റിലയൻസ് പെൻഷൻ ഫണ്ട് നിലവിൽവന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപ പരിധിയായ 49ശതമാനത്തേക്കാൾ അധികമായതാണ് റിലയൻസ് പിന്മാറാൻ കാരണം. റിലയൻസ് കഴിഞ്ഞാൽ ഏഴ് പെൻഷൻ ഫണ്ടുമാനേജർമാരാണ് നിലവിലുണ്ടാകുക. എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ടാണ് ഇതിൽ പ്രകടനത്തിൽ മുന്നിൽ. പെൻഷൻ ഫണ്ടിൽ വരിക്കാരായവർക്ക് വർഷത്തിലൊരിക്കൽ ഫണ്ട് മാനേജരെ മാറ്റാൻ അനുവാദമുണ്ട്. എക്സിറ്റ് ലോഡോ ഏതെങ്കിലും നികുതിയോ ഇതിന് ബാധകമാല്ല. കഴിഞ്ഞ ബജറ്റിൽ, കാലാവധി പൂർത്തിയാക്കുമ്പോൾ പിൻവലിക്കാവുന്ന 60 ശതമാനം തുകയക്കും നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ പിൻവലിക്കാൻ കഴിയുന്ന തുകയായ 60 ശതമാനത്തിൽ 40 ശതമാനുമാത്രമായിരുന്നു ആദായ നികുതിയിളവുണ്ടായിരുന്നത്. 60 ശതമാനത്തിനുബാക്കിയുള്ള 40 ശതമാനംതുക നിർബന്ധമായും ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടതുണ്ട്. ഈ തുകഉപയോഗിച്ചാണ് ഇൻഷുറൻസ് കമ്പനികൾ പെൻഷൻ നൽകുക. Reliance Pension Fund surrenders NPS licence

from money rss http://bit.ly/2YXZuoO
via IFTTT

ജെ എം ഫിനാന്‍ഷ്യലിന്റെ രണ്ടാംഘട്ട കടപത്രവില്‍പന

കൊച്ചി: ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ രണ്ടാം ഘട്ട കടപത്ര വിൽപന തുടങ്ങി.ലിസ്റ്റ് ചെയ്യപ്പെട്ടതും റഡീം ചെയ്യാവുന്നതും ഓഹരിയാക്കി മാറ്റാൻ കഴിയാത്തതുമായ സുരക്ഷിത കടപ്പത്രങ്ങളുടെ രണ്ടാം ഘട്ട പൊതുവിൽപനയാണ് ഇപ്പോൾ ആരംഭിക്കുന്നത്. 1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപത്രങ്ങളാണ് പ്രാഥമികമായി ഇറക്കുന്നത്. 400 കോടി മുതൽ 500 കോടി വരെ ഇത് വർധിക്കാം. മൊത്തത്തിൽ 2000 കോടി രൂപയാണ് ജെ എം ഫിനാൻഷ്യൽ രണ്ടാം ഘട്ട കടപത്ര വിൽപനയിലൂടെ സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 6 മുതൽ സെപ്തംബർ 4 വരെയാണ് കടപത്ര വിൽപനയെങ്കിലും കാലാവധിക്കു മുമ്പേ ഇത് നിർത്താനോ ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കാനോ ഡയറക്ടർ ബോർഡിനോ ബോർഡ് രൂപീകരിക്കുന്ന എൻ സി ഡി പബ്ലിക് ഇഷ്യു കമ്മിറ്റിക്കോ അധികാരം ഉണ്ടായിരിക്കും. കടപത്ര അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയും 1000 രൂപവീതം മുഖവിലയുള്ള ഒരു എൻ സി ഡിയുടെ ഗണിതങ്ങളുമായിരിക്കും. അപേക്ഷകരെ മുൻഗണനാ ക്രമത്തിലായിരിക്കും പരിഗണിക്കുക. എന്നാൽ വിൽപന പരിധിവിടുന്ന ഘട്ടത്തിൽ ഒരേ ദിവസം തന്നെ അപേക്ഷിച്ചവർക്ക് ആനുപാതികമായി കടപത്രങ്ങൾ അനുവദിക്കും. ലാഭകരമായ സ്ഥിരവളർച്ചയുടെ ചരിത്രമാണ് കമ്പനിക്കുള്ളതെന്ന് ജെ എം ഫിനാൻഷ്യൽ മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. പോർട്ട്ഫോളിയോയുടെ വൈവിധ്യവും ശക്തമായ വായ്പാ നിലവാരവുമാണ് കമ്പനിയുടെ ശക്തി. 2020 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ കമ്പനിയുടെ കിട്ടാക്കടം വെറും 0.1 ശതമാനം മാത്രമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥാപനമായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമാണ് (എൻ ബി എഫ് സി) ജെ എം ഫിനാൻഷ്യൽ ലിമിറ്റഡ്.

from money rss http://bit.ly/2YG6NX2
via IFTTT

Thursday 8 August 2019

എ.ടി.എം. പണം കൊടുത്തു; തിരിച്ചുകിട്ടാതെ ബാങ്കുകാർ കുടുക്കിലായി

കുന്നംകുളം:എ.ടി.എമ്മിലൂടെ 2013-ൽ പിൻവലിച്ച പണം തിരിച്ചുകിട്ടാതായതോടെ ബാങ്കുകാർ വെട്ടിലായി. നാലരവർഷം പിന്നിടുമ്പോൾ പിൻവലിച്ച തുകയുടെ ഇരട്ടിയിലേറെയാണ് അക്കൗണ്ട് ഉടമയുടെ പേരിൽ ബാങ്കിലുള്ള ബാധ്യത. റവന്യൂ റിക്കവറിക്ക് നടപടികൾ തുടങ്ങിയെങ്കിലും പണം അടയ്ക്കേണ്ടയാളെ കണ്ടെത്താനായില്ല. കിഴൂർ ഏറത്ത് വീട്ടിൽ സാജു എന്ന വിലാസത്തിലുള്ള ആളാണ് സിൻഡിക്കേറ്റ് ബാങ്കിന്റെ കുന്നംകുളം ശാഖയിലുള്ള അക്കൗണ്ടിലൂടെ 2013 ഡിസംബറിൽ 4600 രൂപ നാലുതവണയായി എ.ടി.എമ്മിലൂടെ പിൻവലിച്ചത്. ആ സമയത്ത് അക്കൗണ്ടിൽ 531 രൂപയാണ് ഉണ്ടായിരുന്നത്. സേവിങ്സ് അക്കൗണ്ടിൽ പണമില്ലെങ്കിലും അക്കൗണ്ട് ഉടമ പിന്നീട് ബാങ്കിന് പണം നൽകുമെന്ന സംവിധാനത്തിൽ 5000 രൂപ വരെ ഇത്തരത്തിൽ നൽകാറുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പരിധി തീർന്നതോടെ പണം ലഭിക്കാതെയായി. സാജു പിന്നീട് ബാങ്കിൽ പണം നിക്ഷേപിക്കുകയോ ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴയും ബാങ്കിന് ലഭിക്കേണ്ട തുകയും ചേർത്ത് ഇയാൾ ഇപ്പോൾ 10,422.55 രൂപ ബാങ്കിന് നൽകാനുണ്ടെന്നാണ് കണക്ക്. ബാങ്കിലെ ജീവനക്കാർ സാജുവിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബാങ്കിൽ നൽകിയിരുന്ന ഫോൺ നമ്പറും ഉപയോഗത്തിലില്ല. ഇതോടെ അവർ റവന്യൂ റിക്കവറിക്ക് അപേക്ഷ നൽകി. അധികൃതർ സാജുവിന്റെ വിലാസത്തിലേക്ക് ജപ്തിനോട്ടീസ് അയച്ചിട്ടുണ്ട്. പ്രശ്നത്തിൽനിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതർ. ഒറ്റത്തവണ തീർപ്പാക്കലിൽ ഉൾപ്പെടുത്തി 2000 രൂപ അടച്ചാൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കുമെന്ന് ശാഖാ മാനേജർ മുകേഷ്കുമാർ പറഞ്ഞു. എന്നാൽ, ഈ വിവരം സാജുവിനെ അറിയിക്കാനും ബാങ്ക് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

from money rss http://bit.ly/2GYlERs
via IFTTT

ഓഹരി നിക്ഷേപത്തിലെ ദീര്‍ഘകാല മൂലധനനേട്ട നികുതി വേണ്ടെന്നുവെച്ചേക്കും

ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓഹരി നിക്ഷപത്തിന് ഏർപ്പെടുത്തിയിരുന്ന ദീർഘകാല നിക്ഷേപത്തിനുള്ള നികുതി വേണ്ടെന്നു വെച്ചേക്കും. നിലവിൽ നിക്ഷേപിച്ച് ഒരു വർഷത്തിനുശേഷം ലഭിക്കുന്ന ലാഭത്തിൽ ഒരു ലക്ഷം ഒഴിവാക്കി ബാക്കിയുള്ള തുകയ്ക്ക് 10 ശതമാനം നികുതി നിലവിലുണ്ട്. 2018ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് നികുതി കൊണ്ടുവന്നത്. ഓഹരി നിക്ഷേപം മൂന്നുവർഷമെങ്കിലും നിലനിർത്തിയശേഷം ലഭിക്കുന്ന ആദായത്തിന് നികുതി ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതോടൊപ്പം ലാഭവിഹിതത്തിനുള്ള നികുതിയും ഒഴിവാക്കിയേക്കും. നിർമല സീതാരാമൻ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിൽ അതസമ്പന്നർക്ക് കൂടുതൽ നികുതി ബാധ്യത പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയെ കാര്യമായി ബാധിച്ചു. ഇതുപ്രകാരം അഞ്ചുകോടിയിലേറെ വരുമാനമുള്ളവർക്ക് 42 ശതമാനമാകും ആദായ നികുതി. പല വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരും പെൻഷൻ ഫണ്ടുകളും ട്രസ്റ്റുകളും ഉയർന്ന നികുതി സ്ലബിലാണ്. ഇതോടെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വിപണിയിൽനിന്ന് പിൻമാറിയത് സൂചികകളെ ബാധിച്ചിരുന്നു.

from money rss http://bit.ly/2MT07xp
via IFTTT

ക്രിപ്‌റ്റോകറൻസി നിരോധനം: ഹർജികളിൽ അന്തിമവാദം തുടങ്ങി

ന്യൂഡൽഹി:ക്രിപ്റ്റോകറൻസികൾ നിരോധിച്ച റിസർവ് ബാങ്കിന്റെ ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീംകോടതി അന്തിമവാദം തുടങ്ങി. ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്നത് വിലക്കിയ 2018 ഏപ്രിൽ ആറിലെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികളാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് കേൾക്കുന്നത്. ഈമാസം 14-ന് തുടർവാദം നടക്കും. റിസർവ് ബാങ്കുമായി ബന്ധമില്ലാതെ പ്രത്യേക എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡിജിറ്റൽ കറൻസികളാണ് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾ എന്നറിയപ്പെടുന്നത്. ഇവ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിശാലമായ വിഷയം പിന്നീട് കേൾക്കാമെന്നും ആദ്യം റിസർവ് ബാങ്ക് ഉത്തരവിനെതിരായ ഹർജികൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ധാർമികമായ കാരണങ്ങളാലാണ് റിസർവ് ബാങ്ക് ക്രിപ്റ്റോകറൻസികൾ നിരോധിച്ചതെന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ വാദിച്ചു. വിർച്വൽ കറൻസികൾ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠനമൊന്നും നടത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

from money rss http://bit.ly/2YAzg03
via IFTTT