121

Powered By Blogger

Saturday 21 March 2015

ശിവദാസന്‍ നായരെ കടിച്ചതില്‍ ഖേദമില്ല; ജമീലാപ്രകാശം









Story Dated: Saturday, March 21, 2015 07:35



mangalam malayalam online newspaper

പത്തനംതിട്ട: നിയമസഭയിലെ സംഭവത്തില്‍ ശിവദാസന്‍ നായര്‍ തന്നെ കടന്നു പിടിക്കുന്നത്‌ ലോകം കണ്ടതില്‍ വിഷമമുണ്ടെന്ന്‌ ജമീലാ പ്രകാശം. തന്നെ ബലമായി പിടിച്ചു നിര്‍ത്തി ശിവദാസന്‍ നായര്‍ കടി ഇരന്നുവാങ്ങുകയായിരുന്നെന്നും ജമീലാ പ്രകാശം പറഞ്ഞു. ആറന്മുളയില്‍ ഇടതുപക്ഷ വനിതാ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ജമീല പ്രകാശം.


ഒരു പുരുഷന്‍ പുറകില്‍ നിന്നും കടന്നു പിടിക്കുമ്പോള്‍ ഒരു സ്‌ത്രീ നടത്തുന്ന പ്രതിപ്രവര്‍ത്തനമാണ്‌ ആ കടിയെന്നും ഇനിയും കടിക്കുമോ എന്നു ചോദിച്ചാല്‍ കഴിയില്ലെന്നും ജമീലാ പ്രകാശം പറഞ്ഞു. ആദ്യ അനുഭവമായിരുന്നു അത്‌. വിടാന്‍ ശിവദാസന്‍ നായരോടു പറഞ്ഞതാണ്‌. ഫലമുണ്ടായില്ല. കടിക്കുമെന്ന്‌ ചിരിച്ചു കൊണ്ടു പറഞ്ഞപ്പോള്‍ കടിക്കെടീ എന്നായിരുന്നു മറുപടി. ഇതിലൂടെ ശിവദാസന്‍ നായര്‍ കടി ഇരന്നു വാങ്ങുകയായിരുന്നു. തള്ളിനിടയില്‍ ശിവദാസന്‍ നായര്‍ എന്റെ ദേഹത്തേക്കു വീണു. ഞാന്‍ മറ്റു വനിതാ അംഗങ്ങളുടെ മേലേക്കും വീണു.


വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ കാലില്‍ ചവുട്ടിയരച്ച വേദന സഹിക്കാന്‍ കഴിയാതെയാണ്‌ എല്ലാം ചെയ്‌തുപോയത്‌. ശിവദാസന്‍ നായരെ കടിച്ചതു നാട്ടുകാര്‍ കണ്ടതില്‍ വിഷമമില്ലെന്നും എന്നാല്‍ തന്നെ പിന്നില്‍നിന്നു കടന്നു പിടിച്ചതു കണ്ടതിലാണു വിഷമമെന്നും ജമീല പ്രകാശം വ്യക്‌തമാക്കി. അഞ്ചു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കിയെന്നു പറയുന്നവര്‍ തങ്ങള്‍ നേരിട്ട ആക്രമണത്തിന്‌ എന്തു വിലയിടുമെന്നും നിയമസഭയില്‍നിന്നു മുന്‍പ്‌ നഷ്‌ടമായ കംപ്യൂട്ടറുകളുടെ വില ആരില്‍നിന്ന്‌ ഈടാക്കിയെന്നും ജമീല പ്രകാശം ചോദിച്ചു.










from kerala news edited

via IFTTT

സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിന്‌ ഒരാള്‍ പിടിയില്‍









Story Dated: Saturday, March 21, 2015 07:22



കൊച്ചി: പുതിയ സിനിമകള്‍ നിയമവിരുദ്ധമായി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌ത് പ്രചരിപ്പിച്ചതിന്‌ ഒരാള്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ഷിബുവാണ്‌ പോലീസ്‌ പിടിയിലായത്‌. സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്‌റ്റ്.










from kerala news edited

via IFTTT

ഇസ്ലാമിന്‌ ചീത്തപ്പേരുണ്ടാക്കുന്നത്‌ മുസ്ലീങ്ങള്‍ തന്നെ: മെഹമൂദ്‌ മദനി









Story Dated: Saturday, March 21, 2015 07:09



mangalam malayalam online newspaper

ബിജ്‌നോര്‍: മുസ്ലീങ്ങള്‍ക്ക്‌ ചീത്തപ്പേര്‌ ഉണ്ടാക്കുന്നതും ഇസ്ലാമിന്റെ ചിത്രം തീവ്രവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നതും മുസ്ലീങ്ങള്‍ തന്നെയെന്ന്‌ ജമിയത്ത്‌ ഉലേമാ-ഇ- ഹിന്ദ്‌ ജനറല്‍ സെക്രട്ടറി മൗലാനാ മെഹമൂദ്‌ മദനി. സമുദായത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ച്‌ ഈ സാഹചര്യത്തിന്‌ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


അടുത്ത ഇരുപതു വര്‍ഷങ്ങള്‍ മുസ്ലീം ജനത വിദ്യാഭ്യാസം നേടുന്നതിനും വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതിനും പ്രധാന്യം കൊടുക്കുകയും മോശമായ കാര്യങ്ങളില്‍ ഇടപെടാതെയുമിരുന്നാല്‍ മുസ്ലീങ്ങളെ വെറുക്കുന്നവര്‍ നമ്മെ സ്‌നേഹിക്കുന്നതിന്‌ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. കിര്‍താമ്പൂരിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മദനി.










from kerala news edited

via IFTTT

യജ്‌ഞവേദിയിലെ ഗരുഡ ചിതി തീര്‍ക്കല്‍ 22 ന്‌; ഉപയോഗിക്കുന്നത്‌ 1114 ഇഷ്‌ടികകള്‍











Story Dated: Saturday, March 21, 2015 03:24


ആനക്കര: യജ്‌ഞശാലയില്‍ ഗരുഡ ചിതിതീര്‍ക്കല്‍ 22 ന്‌ നടക്കും. 1114 ഇഷ്‌ടികയാണ്‌ ഇതിനായി തയ്യാറാക്കിയിട്ടുളളത്‌. കോഴിക്കോട്‌ ഫറൂഖ്‌ ടൈല്‍ ഫാക്‌ടറിയിലാണ്‌ ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഇഷ്‌ടികകള്‍ ഉണ്ടാക്കിയിട്ടുളളത്‌. ചങ്ങരംകുളം സ്വദേശിയായ കൃഷ്‌ണനാണ്‌ എട്ട്‌ ലക്ഷം രൂപ ചിലവു വരുന്ന ഇഷ്‌ടികള്‍ യജ്‌ഞത്തിനായി സൗജന്യമായി നല്‍കിയിട്ടുളളത്‌. പല അളവുകളുളള ഇഷ്‌ടികളാണ്‌ ചിതിക്കായി ഉപയോഗിക്കുന്നത്‌.

യജ്‌ഞവേദിയിലെ പ്രധാനപ്പെട്ട ഉത്തര വേദിയില്‍ നിര്‍മ്മിക്കുന്ന ശ്വേന ചിതിക്ക്‌ (ഗരുഡ ചിതി) മുകളില്‍ ഇരുന്നാണ്‌ യജ്‌ഞത്തിന്റെ ഒന്‍മ്പതാം ദിവസംമുതലുളള ക്രിയകള്‍ നടക്കുക. യജ്‌ഞത്തിലെ പ്രധാന ക്രിയകളാണിത്‌. ചടങ്ങ്‌ ആരംഭിച്ച്‌ നാലം ദിവസംമുതല്‍ എട്ടാം ദിവസംവരെയുളള ദിവസങ്ങളിലായിട്ടാണ്‌ ഇത്‌ പടുത്തുയര്‍ത്തുക. ഋത്വിക്കായ അധ്വര്യുവു യജമാനനുമാണ്‌ ആചാര്യന്മാരുടെ നിര്‍ദ്ദേശാനുസരണം പടവ്‌ നടത്തുക.

ഒന്‍മ്പതാം ദിവസം ഉച്ചയോടെ അഗ്നി ശ്വേനചിതിയില്‍ എത്തിച്ച്‌ പ്രധാന ക്രിയകള്‍ നടത്തും. പഞ്ചപത്രിക എന്ന പടവിന്റെ മുകളില്‍ അഗ്നിയെ നിധാനം ചെയ്‌ത് അതിന്മേലാണ്‌ സോമ പശ്വാജ്യ പുരോഡാശാദി ഹവിസുകള്‍ ഹോമിക്കുക. ഗരുഡന്റെ ബാല്യം, കൗമാരം, യൗവനാവസ്‌ഥകളാണ്‌ യഥാക്രമം ഈ മൂന്ന്‌ ചിതികള്‍ പ്രതിനിധാനം ചെയ്യുന്നത്‌.


സി.കെ.ശശിപച്ചാട്ടിരി










from kerala news edited

via IFTTT

ശുകപുരം അതിരാത്രം: യജ്‌ഞഭൂമിയില്‍ അരണ്യാഗ്നി തെളിഞ്ഞു











Story Dated: Saturday, March 21, 2015 03:24


mangalam malayalam online newspaper

ആനക്കര: ശുകപുരം അതിരാത്ര യജ്‌ഞഭൂമിയില്‍ അരണ്യാഗ്നി തെളിഞ്ഞു. വെളളിയാഴ്‌ച്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ വിശേഷാല്‍ ചടങ്ങുകള്‍ക്ക്‌ ശേഷമാണ്‌ അരണി കടഞ്ഞ്‌ അഗ്നി തെളിയിച്ചത്‌. പുലര്‍ച്ചെ അഞ്ചിന്‌ ദര്‍ശേഷ്‌ടി, തുടര്‍ന്ന്‌ ദണ്ഡം അളക്കല്‍. ശാലാ നിര്‍മ്മാണത്തിനും ഇഷ്‌ടികാ നിര്‍മ്മാണത്തിനുമുളള അളവ്‌ കോല്‍ യജമാനന്റെ ദേഹപ്രകൃതി (ഉയരം) അനുസരിച്ച്‌ അളന്ന്‌ മുറിച്ചെടുക്കല്‍ ചടങ്ങാണിത്‌. ഇതിന്‌ ശേഷം ഉഖാ സംഭാരം, ഉഖ്യാഗ്നി ജ്വലിപ്പിക്കാനുളള ഉഖയും ചയനത്തിനുളള ഇഷ്‌ടികയും ക്രിയാംഗമായി ഉണ്ടാക്കല്‍. വായവ്യംഫശു ഇഷ്‌ടി അതിരാത്രത്തിനു മുമ്പേ ചെയ്യേണ്ടതായ പ്രായശ്‌ചിത്തേഷ്‌ടി. വൈകീട്ട്‌ വരണ അതിരാത്രത്തിനു വേണ്ടതായ ആചാര്യന്മാരേയും പരികര്‍മ്മികളേയും ഋത്വിക്കുകളേയും ബ്രാഹ്‌മന്‍ അധ്വര്യു, ഹോതന്‍, ഉദ്‌ഗാതന്‍, സദസ്യന്‍, എന്നിവരെ സ്വീകരിച്ച്‌ ഉപചരിക്കല്‍ സ്‌നാന പവനാചമന പുണ്യാഹാദികള്‍ എന്നിവയ്‌ക്കും ശേഷം ശാലാ പ്രവേശനം നടന്നു. അരണി, ക്‌ൃഷ്‌ണാജിനം, സോമലത, ഉപകരണങ്ങള്‍, സ്രൂക്കുകള്‍ എന്നിവ സഹിതം പത്നി യജമാനന്‍മാരെയും ഋത്വിക്കുകളും മറ്റും മംഗല സുക്‌തം ജപിച്ച്‌ അഗ്നിഹോത്ര ശാലയിലേക്ക്‌ പ്രവേശിച്ചു. തുടര്‍ന്ന്‌ ആയതന സങ്കല്‌പം, അഗ്നിമഥനം, ത്രേതാഗ്നി വിഹരിക്കല്‍, ഹോത്യ ഹോമം, കുശ്‌മാണ്ഡിഹോമം, പത്നിയജമാനന്മാര്‍ ദീക്ഷ സ്വീകരിക്കുന്നതിനുളള ഇഷ്‌ടി എന്നിവ നടന്നു.










from kerala news edited

via IFTTT

പന്ത്രണ്ട്‌ മണിക്കൂര്‍ തൃത്താലയെ ഭീതിയിലാക്കിയ പുള്ളിപുലിയെ മയക്കു വെടിവെച്ച്‌ പിടികൂടി











Story Dated: Saturday, March 21, 2015 03:24


mangalam malayalam online newspaper

ആനക്കര: പന്ത്രണ്ട്‌ മണിക്കൂര്‍ നേരം ഒരു നാടിനെ മുഴുന്‍ ഭീതിയിലാക്കിയ പുളളിപ്പുലിയെ ഒടുവില്‍ ഫോറസ്‌റ്റ്‌ അധികൃതര്‍ മയക്കു വെടിവെച്ച്‌ പിടികൂടി. പാലക്കാട്‌ ജില്ലയിലെ തൃത്താല ആട്‌ വളവിന്‌ സമീപം പൗരത്തൊടി സിദ്ദീഖിന്റെ വാഴത്തോട്ടത്തിലാണ്‌ വെളളിയാഴ്‌ച്ച രാവിലെ ആറ്‌ മണിയോടെ പുള്ളിപുലിയെ കണ്ടതായി വാര്‍ത്ത പരന്നത്‌. രാവിലെ കടയിലേക്ക്‌ പോകുകയായിരുന്ന സ്‌ത്രീയാണ്‌ പുലി ഓടിപോയ വിവരം നാട്ടുകാരെയും മറ്റും അറിയിച്ചത്‌.

പുലിയെ കണ്ടതായുളള വാര്‍ത്ത പരന്നതോടെ ആയിരങ്ങളാണ്‌ ഇവിടേക്ക്‌ ഒഴുകി എത്തിയത്‌. സംഭവം അറിഞ്ഞതോടെ വന്‍ പോലീസ്‌ സംഘവും സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തു. ഇതോടെ പട്ടാമ്പി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‌ നാട്ടുകാരെ നിയന്ത്രിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. നാട്ടുകാരുടെയും മറ്റും ശല്ല്യമുണ്ടായാല്‍ പുലി സ്‌ഥലത്ത്‌ നിന്ന്‌ ഓടുമെന്ന ഭീതിയിലായിരുന്നു പോലീസ്‌. സംഭവ സ്‌ഥലത്ത്‌ കണ്ടത്‌ പുലിയാണന്ന്‌ ഫോറസ്‌റ്റ്‌ അധികൃതര്‍ കൂടി സ്‌ഥിരീകരിച്ചതോടെ നാട്ടൂകാരെ നിയന്ത്രിക്കാന്‍ വടംകെട്ടി പോലീസ്‌ വലയം തീര്‍ത്തു. തുടര്‍ന്ന്‌ തോക്കുമായി പോലീസുകരെയും വരുത്തിച്ചു.

ഉച്ചവരെ മയക്ക്‌ വെടിവെയ്‌ക്കാന്‍ മലപ്പുറംജില്ലയിലെ നിലമ്പൂരില്‍ നിന്നും വയനാട്‌ നിന്നും മയക്കു വെടി വിദഗ്‌ധര്‍ എത്തുമെന്നാണ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ ഉച്ചകഴിഞ്ഞിട്ടും ആരും എത്താത്തതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം പ്രിന്‍സിപ്പള്‍ ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ ഹരികുമാറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ്‌ തേക്കടിയില്‍ നിന്ന്‌ മയക്കുവെടി വിദഗ്‌ധരുടെ സംഘത്തെ അയക്കാന്‍ നടപടിയായത്‌. ഇവര്‍ തേക്കടിയില്‍ നിന്നും അഞ്ചര മണിയോടെ എത്തിയതോടെയാണ്‌ നാട്ടുകാരുടെയും പോലീസിന്റെയും ശ്വാസം നേരെ വീണത്‌. മയക്ക്‌ വെടി വിദഗ്‌ധനായ അരുണ്‍സക്കറിയുടെ നേതൃത്വത്തിലുളള സംഘം ആദ്യം പുലികിടക്കുന്നതിന്‌ മീറ്ററുകള്‍ അകലെ എത്തി വല വെച്ചശേഷമാണ്‌ മയക്കു വെടി വെച്ചത്‌. വെടിയേറ്റ പുലി 15 മിനിറ്റിനുശേഷം മയങ്ങിയതോടെ വലയിലാക്കുകയായിരുന്നു. പുലി വലയിലായതോടെ കണ്ടു നിന്ന ജനകൂട്ടം ഇവരെ വളഞ്ഞു. പുലിയെ വഹിച്ച്‌ ഇവര്‍ റോഡിലേക്ക്‌ പോലീസിന്റെ സഹായത്തോടെ ഓടി വാഹനത്തിലെ കൂട്ടിലേക്ക്‌ പുലിയെ മാറ്റുകയായിരുന്നു. ഇതിനിടയില്‍ തിക്കിലും തിരക്കിലും പെടുകയും സമീപത്തെ മതില്‍ പൊളിഞ്ഞ്‌ വീഴുകയും ചെയ്‌തിരുന്നു. ഇതില്‍ അഞ്ചിലേറെ പേര്‍ക്ക്‌ പരിക്ക്‌ പറ്റി. സമയം കളയാതെ പുലിയുമായി ഇവര്‍ പോകുകയും ചെയ്‌തു. പട്ടാമ്പി തഹസില്‍ദാര്‍ കാര്‍ത്തിയാനിദേവി, പാലക്കാട്‌ ഡി.എഫ്‌.ഒ, ഷൊര്‍ണ്ണൂരില്‍ നിന്നുളള ഫയര്‍ഫോഴ്‌സ്‌ യൂണിറ്റ്‌, പട്ടാമ്പി സി.ഐ അടക്കം എല്ലാ വിഭാഗം ഉദ്യോഗസ്‌ഥരും രാവിലെ മുതല്‍ സ്‌ഥലത്തുണ്ടായിരുന്നു.


സി.കെ.ശശിപച്ചാട്ടിരി










from kerala news edited

via IFTTT

വടക്കഞ്ചേരി സംഘര്‍ഷം: സര്‍വകക്ഷി യോഗം അലസി പിരിഞ്ഞു











Story Dated: Saturday, March 21, 2015 03:24


വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ സമാധാനാന്തരീക്ഷം പുന:സ്‌ഥാപിക്കാന്‍ ഇന്നലെ വൈകീട്ട്‌ ഡിവൈ.എസ്‌.പി ഒ.കെ. ശ്രീരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. അടുത്ത ചര്‍ച്ച 24ന്‌ രാവിലെ 10ന്‌ സി.ഐ ഓഫീസില്‍ നടക്കും. ടൗണിലെ സമാധാനാന്തരീക്ഷം തകരാനുള്ള മൂലകാരണം ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന്‌ തൊഴില്‍പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ്‌ 24ന്‌ വീണ്ടും യോഗം ചേരുന്നത്‌.

നാട്ടില്‍ നിസാര പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അത്‌ പഠിച്ച്‌ മാത്രം രാഷ്ര്‌ടീയ നേതാക്കള്‍ ഇടപെടണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഡിവൈ.എസ്‌.പി നേതാക്കളോട്‌ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തകരെ ശാസിക്കാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും രാഷ്ര്‌ടീയ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമാധാനചര്‍ച്ച വിളിച്ചതിനിടെ വ്യാഴാഴ്‌ച രാത്രി കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി എ.ടി. വര്‍ഗീസ്‌കുട്ടിയെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്‌ നാട്ടില്‍ സമാധാനം പുന:സ്‌ഥാപിക്കാന്‍ സി.പി.എമ്മിന്‌ ആഗ്രഹമില്ലാത്തതു കൊണ്ടാണെന്ന്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റെജി കെ.മാത്യു ചര്‍ച്ചയില്‍ ആരോപിച്ചു. ഏത്‌ അക്രമമുണ്ടായാലും ഒരു ഭാഗത്ത്‌ സി.പി.എം ഉണ്ടാകുമെന്നും കോണ്‍ഗ്രസ്‌ പ്രതിനിധികള്‍ ആരോപിച്ചു. എന്നാല്‍, അക്രമരാഷ്ര്‌ടീയം തങ്ങളുടെ മാര്‍ഗമല്ലെന്ന്‌ സി.പി.എം ഏരിയ സെക്രട്ടറി ടി. കണ്ണന്‍ പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ സി.ഐ എസ്‌.പി. സുധീരന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഡോ: അര്‍സലന്‍ നിസാം, ബാബു മാധവന്‍, കെ. മോഹന്‍ദാസ്‌, കെ. ബാലന്‍, സി. തമ്പു,

പി. ഗംഗാധരന്‍, എന്‍. അമീര്‍, എച്ച്‌. ഹനീഫ, എന്‍.പി. വാസുദേവന്‍, അശോകന്‍, കൃഷ്‌ണന്‍കുട്ടി, വി.എ. ഇക്‌ബാല്‍, സലാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

കോപ്പിയടി പിടിച്ചു; പ്രൊഫസറെ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദ്ദിച്ചു









Story Dated: Saturday, March 21, 2015 06:55



mangalam malayalam online newspaper

ന്യൂഡല്‍ഹി: പരീക്ഷയ്‌ക്കിടെ കോപ്പിയടി പിടിച്ച അദ്ധ്യാപകന്‌ വിദ്യാര്‍ത്ഥിയുടെ ക്രൂര മര്‍ദ്ദനം. കോപ്പിയടിക്കാന്‍ പരീക്ഷാഹാളിന്‌ ചുറ്റും നിന്ന്‌ വീട്ടുകാര്‍ സഹായിക്കുന്ന ബീഹാറിലെ ദൃശ്യം ഇന്ത്യന്‍ സമൂഹത്തിന്റെ കണ്ണില്‍ നിന്നും മാഞ്ഞു പോകുന്നതിന്‌ മുമ്പായി പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്‌ ഉത്തര്‍പ്രദേശില്‍ നിന്നുമാണ്‌.


ഒരു യൂണിവേഴ്‌സിറ്റി പരീക്ഷയുമായി ബന്ധപ്പെട്ടായിരുന്നു അദ്ധ്യാപകന്‌ ഗുരുതരമായി പരിക്കേല്‍ക്കുന്ന വിധത്തിലുള്ള ആക്രമണം നേരിടേണ്ടി വന്നത്‌. കോപ്പിയടിക്കാന്‍ ശ്രമിച്ചതും ആക്രമിച്ചതും കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്‌ രാഹുല്‍ യാദവാണെങ്കില്‍ തല്ല്‌ ഏറ്റുവാങ്ങിയത്‌ ഇതേ കോളേജിലെ പ്ര?ഫസര്‍ക്കായിരുന്നു. ക്യാമറയില്‍ പകര്‍ത്തപ്പെട്ട സംഭവം ഇപ്പോള്‍ ഓണ്‍ലൈനിലൂടെ പുറത്തു വന്നിട്ടുണ്ട്‌.


യൂണിയന്‍ നേതാവായ രാഹുല്‍ യാദവ്‌ സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്‌ഥാനത്തിലെ നേതാവ്‌ കൂടിയാണ്‌. കഴിഞ്ഞ ദിവസം പരീക്ഷയ്‌ക്കിടയില്‍ ഇയാള്‍ കോപ്പിയടിക്കാന്‍ നടത്തിയ ശ്രമം പ്ര?ഫസര്‍ തടഞ്ഞതിനെ തുടര്‍ന്ന്‌ യാദവ്‌ അദ്ധ്യാപകനെ ഇടിച്ചു പരത്തുകയായിരുന്നു. നേരത്തേ ബീഹാറില്‍ പത്താം ക്‌ളാസ്സ്‌ പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള മാതാപിതാക്കള്‍ ഹാളിന്‌ സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.










from kerala news edited

via IFTTT

കോണ്‍ഗ്രസിന്റെ സ്‌ത്രീവിരുദ്ധ പരാമര്‍ശം; സോണിയ ഇടപെടണമെന്ന്‌ വൃന്ദ കാരാട്ട്‌









Story Dated: Saturday, March 21, 2015 06:35



mangalam malayalam online newspaper

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തുന്ന സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ സോണിയാ ഗാന്ധി ഇടപെടണമെന്ന്‌ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌ ആവശ്യപ്പെട്ടു. ബജറ്റ്‌ അവതരണ വേളയില്‍ സഭയില്‍ നടന്ന സംഭവങ്ങളില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ്‌ വൃന്ദ കാരാട്ട്‌ പ്രസ്‌താവന ഇറക്കിയത്‌.


മുമ്പ്‌ പ്രതിപക്ഷ എം.എല്‍.എമാരായ ബിജിമോള്‍ക്കും ജമീലാ പ്രകാശത്തിനുമെതിരെ കോഴിക്കോട്‌ ഡി.സി.സി. പ്രസിഡന്റ്‌ കെ.സി. അബു വിവാദ പ്രസ്‌താവനയുമായി രംഗത്തു വന്നിരുന്നു. തുടര്‍ന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്റെ നിര്‍ദേശം മാനിച്ച്‌ അബു പ്രസ്‌ഥാവന പിന്‍വലിച്ച്‌ മാപ്പു പറഞ്ഞിരുന്നു. ഡി.സി.സി. പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയിരുന്നു.










from kerala news edited

via IFTTT

മല്‍സ്യത്തൊഴിലാളി കാര്‍ തട്ടി മരിച്ചു











Story Dated: Saturday, March 21, 2015 05:05


mangalam malayalam online newspaper

അമ്പലപ്പുഴ: മല്‍സ്യത്തൊഴിലാളി കാര്‍ തട്ടി മരിച്ചു. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ 10ാം വാര്‍ഡ്‌ പള്ളിവെളി അഹമ്മദ്‌ ബാവയുടെ മകന്‍ മുഹമ്മദ്‌ യൂസഫ്‌ (54) ആണ്‌ മരിച്ചത്‌. ദേശീയപാതയില്‍ പുന്നപ്ര കളത്തട്ടിനു സമീപം കഴിഞ്ഞ രാത്രി 10.30 ഓടെ യായിരുന്നു അപകടം. റോഡരികിലൂടെ നടന്നുവരുമ്പോള്‍ കാര്‍ തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും തുടര്‍ന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോ്‌സ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്‌്ലാം മസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍ ഖബറടക്കി. ഭാര്യ: ആരിഫ. മക്കള്‍: സീന, സബീന (പുന്നപ്ര തെക്ക്‌ ഗ്രാമപ്പഞ്ചായത്ത്‌ മുന്‍പ്രസിഡന്റ), സിയാദ്‌.










from kerala news edited

via IFTTT