121

Powered By Blogger

Tuesday 22 June 2021

ചൈനയുടെ നിയന്ത്രണത്തിൽ തകർച്ചനേരിട്ട ബിറ്റ്‌കോയിന്റെ മൂല്യത്തിൽ നേരിയ വർധന

ചൈനീസ് സർക്കാരിന്റെ നിയന്ത്രണംകൂടിവന്നതോടെ 30,000 ഡോളറിന് താഴേയ്ക്കുപതിച്ച ബിറ്റ്കോയിന്റെ മൂല്യം ബുധനാഴ്ച നേരിയതോതിൽ ഉയർന്നു. 3.44ശതമാനം നേട്ടത്തിൽ 33,833.81 നിലവാരത്തിലാണ് രാവിലെ വ്യാപാരം നടന്നത്. ഇതിനുമുമ്പ് ജനുവരിയിലാണ് 29,000 നിലവാരത്തിലേയ്ക്ക് ബിറ്റ്കോയിന്റെ വിലയിടിഞ്ഞത്. 2020നുശേഷം മൂല്യത്തിൽ നാലിരട്ടിയിലേറെ വർധനവുണ്ടായശേഷമാണ് ഈ തകർച്ച. ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 65,000 ഡോളറിലേയ്ക്ക് മൂല്യംവർധിച്ചിരുന്നു. ഖനനത്തിന് വൻതോതിൽ ഊർജം ഉപയോഗിക്കുന്നുണ്ടെന്നകാരണത്താൽ ഇലോൺ മസ്ക് ബിറ്റ്കോയിൻ നിക്ഷേപത്തിൽനിന്ന് പിന്മാറിയതാണ് അദ്യ തിരിച്ചടി. ഇതാ ഇപ്പോൾ ചൈനയും. ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തരുതെന്ന് വ്യാപാരസ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ചൈന നിർദേശം നൽകിതാണ് ചൊവാഴ്ച ബിറ്റ്കോയിന്റെ മൂല്യത്തിൽ വൻതകർച്ചയുണ്ടാക്കിയത്.

from money rss https://bit.ly/2UjzVlh
via IFTTT

നേട്ടം തുടരുന്നു: നിഫ്റ്റി വീണ്ടും 15,850നരികെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 15,800ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായതും പ്രാദേശികമായിലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതും വിപണിക്ക് കരുത്തായി. സെൻസെക്സ് 151 പോയന്റ് നേട്ടത്തിൽ 52,739ലും നിഫ്റ്റി 50 പോയന്റ് ഉയർന്ന് 15,823ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ഐഒസി, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ഡിവീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മെറ്റൽ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 0.8ശതമാനം ഉയർന്നു. അപ്പോളോ ഹോസ്പിറ്റൽസ്, എച്ച്സിസി തുടങ്ങി 64 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3vJT0du
via IFTTT

സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ഓട്ടോ, ഐടി ഓഹരികൾ കുതിച്ചു

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിർത്താനാകാതെ വിപണി. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് സൂചികകളെ സമ്മർദത്തിലാക്കിയത്. ഒടുവിൽ സെൻസെക്സ് 14.25 പോയന്റ് നേട്ടത്തിൽ 52,588.71ലും നിഫ്റ്റി 26.30 പോയന്റ് ഉയർന്ന് 15,772.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മാരുതി സുസുകി, യുപിഎൽ, ശ്രീ സിമെന്റ്സ്, വിപ്രോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ, പവർ, ക്യാപിറ്റൽ ഗുഡ്സ് എന്നീ സൂചികകൾ 1-2ശതമാനംനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിൽ തുടക്കത്തിലെ നേട്ടം നിലനിർത്താൻ കഴിയാതെവന്നതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. 74.05-74.40 നിലവാരത്തിലായിരുന്നു വ്യാപാരം.

from money rss https://bit.ly/2SKNkCJ
via IFTTT

ജെറ്റ് എയർവെയ്‌സ് വീണ്ടും പറക്കും: കമ്പനി ട്രിബ്യൂണലിന്റെ അംഗീകാരമായി

മുംബൈ: ജെറ്റ് എയർവെയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണൽ അനുമതി നൽകി. യുകെയിൽനിന്നുള്ള കാൾറോക് ക്യാപിറ്റലും യുഎഇയിലെ സംരംഭകരായ മുരാരി ലാൽ ജലാനും മുന്നോട്ടുവെച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. 1375 കോടി രൂപയാണ് ഇരുകമ്പനികളും മുടക്കുക. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച് ആറുമാസത്തിനുള്ളിൽ പ്രവർത്തനംതുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ 30 വിമാനങ്ങളാകും സർവീസ് നടത്തുക. കാൾറോക്ക് ക്യാപിറ്റലും മുറാരി ലാൽ ജലാനും ചേർന്നുള്ള കൂട്ടുകെട്ടിന് 2020 ഒക്ടോബറിലാണ് ജെറ്റ് എയർവെയ്സിനെ ഏറ്റെടുക്കാൻ എസ്ബിഐയുടെ നേടതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ അനുമതി ലഭിച്ചത്. ഇരു ഗ്രൂപ്പുകൾക്കും എയർലൈൻ ബിസിനസിൽ പരിചയമില്ലാത്തവരാണ്. നരേഷ് ഗോയൽ 1993ൽ സ്ഥാപിച്ച ജെറ്റ് എയർവെയ്സ് 2019 ഏപ്രിൽ 17നാണ് പ്രവർത്തനം അവസാനിപ്പിച്ചത്. 124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായി വളരുകയുംചെയ്തു. പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിന് വൻതോതിൽ കടബാധ്യയുണ്ടായി.

from money rss https://bit.ly/2SLGay9
via IFTTT

ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ബാങ്കുകൾ ഇരട്ടി ടിഡിഎസ് ഈടാക്കും

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും. 2021ലെ ബജ്റ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് ഒന്നുമുതലാണിതിന് പ്രാബല്യം. ആരിൽനിന്നൊക്കെ ഈടാക്കും? 2018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽചെയ്യാത്തവരിൽനിന്നാണ് കൂടിയ തുക ഈടാക്കുക. ഓരോ സാമ്പത്തിക വർഷവും 50,000 രൂപയിലധികം ടിഡിഎസ് വരുന്നവർക്കാണിത് ബാധകം. അതായത്, സ്ഥിര നിക്ഷേപം, ഡിവിഡന്റ്, ആർഡിയിൽനിന്നുള്ള പലിശ എന്നിവ ലഭിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ചുരുക്കം. ടിഡിഎസ് ഇനത്തിൽ ബാങ്ക് തുക ഈടാക്കുകയും അതേസമയം, റിട്ടേൺ നൽകാതിരിക്കുകുയുംചെയ്താൽ കൂടിയ നിരക്കിൽ ടിഡിഎസ് ഈടാക്കും. ടിഡിഎസ് ഒഴിവാക്കാൻ പാൻ നൽകാത്തവർക്ക് ബാധകമായ നിയമാകും ഇവിടെയും ഉപയോഗിക്കുക.

from money rss https://bit.ly/35FVfEf
via IFTTT