121

Powered By Blogger

Wednesday 25 February 2015

ടിപ്പര്‍ ലോറിയിടിച്ച്‌ ട്രാന്‍സ്‌ഫോമര്‍ സംരക്ഷണ ഭിത്തിയും വൈദ്യുത കാലും തകര്‍ന്നു











Story Dated: Wednesday, February 25, 2015 03:02


കൂരാച്ചുണ്ട്‌: പതിയില്‍ ജംഗ്‌ഷനില്‍ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറിയിടിച്ച്‌ ട്രാന്‍സ്‌ഫോമറിന്റെ സംരക്ഷണ ഭിത്തിയും രണ്ടു വൈദ്യുത പോസ്‌റ്റും തകര്‍ന്നു. കോളനിമുക്ക്‌, കൈതക്കൊല്ലി, പൊറാളി, എരപ്പാംതോട്‌ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായി. എഴുപത്തയ്ായിയരം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു.










from kerala news edited

via IFTTT

ക്വാറി സമരത്തിനു പിന്നാലെ മണല്‍ വിതരണവും നിലച്ചു











Story Dated: Wednesday, February 25, 2015 03:02


കോഴിക്കോട്‌: കടവുകളില്‍ നിന്നു മണലെടുക്കാനുള്ള അനുമതി പിന്‍വലിച്ചതോടെ നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി. ഒരുഭാഗത്ത്‌ ക്വാറി ഉടമകളുടെ സമരം നടക്കുമ്പോള്‍ തന്നെ മണല്‍ ലഭ്യതയും ഇല്ലാതാവുന്നത്‌ സാധാരക്കാര്‍ക്ക്‌ ഇരുട്ടടിയാവും.മൂന്നുമാസത്തേക്ക്‌ മണല്‍ വാരുന്നതിനായി നല്‍കിയ താല്‍ക്കാലിക ഉത്തരവിന്റെ കാലാവധി കഴിഞ്ഞതോടെ വെട്ടിലായത്‌ ചെറുകിട കരാറുകാരും സാധാരണക്കാരുമാണ്‌.


ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലാണ്‌ ത്രിതല പഞ്ചായത്തുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടക്കുന്നത്‌. രാവും പകലും പ്രവൃത്തികള്‍ നടന്നാല്‍ മാത്രമേ മാര്‍ച്ച്‌ 31-നകം പ്രവൃത്തികള്‍ പൂര്‍ത്തിയാവുകയുള്ളു എന്നതാണ്‌ കരാറുകാരെ വലയ്‌ക്കുന്നതെങ്കില്‍ മണല്‍ പ്രശ്‌നത്തില്‍ മാഫിയകളുടെ ഇടപെടലാണ്‌ സാധാരണക്കാര്‍ക്ക്‌ തലവേദനയാകുന്നത്‌.


ഇതുവരെ കരിഞ്ചന്തയില്‍ മണലിന്‌ ആവശ്യക്കാരില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ നിര്‍മാണം സ്‌തംഭിച്ചതോടെ സാധാരണക്കാരും മണല്‍മാഫിയയെ ആശ്രയിക്കേണ്ട അവസ്‌ഥയാണ്‌. മണലിന്‌ അനുമതി ഉണ്ടായിരുന്ന കാലഘട്ടത്തില്‍ പഞ്ചായത്തിലെയും മറ്റും ഉദ്യോഗസ്‌ഥരുമായുള്ള ബന്ധം മൂലം വ്യാപകമായി അടിച്ചുകൂട്ടിയ മണലുകള്‍ ഇനി വന്‍ തുകയ്‌ക്ക് മറിച്ചുവില്‍ക്കും.


ജില്ലയില്‍ താല്‍ക്കാലിക മണല്‍ വാരലിന്‌ അനുമതി നല്‍കിയ സന്ദര്‍ഭത്തില്‍ ലോഡിന്‌ 5000-6000 രൂപയായിരുന്നു മാഫിയകള്‍ ഉപയോക്‌താക്കളില്‍ നിന്ന്‌ ഈടാക്കിയിരുന്നത്‌. പഞ്ചായത്തില്‍ നിന്നു ടോക്കണ്‍ ലഭിക്കുന്നതു പ്രകാരം ഒരലോഡ്‌ മണിന്‌ 2000 രൂപമാത്രം ഉള്ളപ്പോഴായിരുന്നു ഇത്‌. കഴിഞ്ഞദിവസം മുതല്‍ ഇത്‌ 8000 രൂപയായി .


ഇതിനിടെ ക്വാറിയുടെ പ്രവര്‍ത്തനവും നിശ്‌ചലമായതോടെ നിര്‍മാണ മേഖലയാകെ സ്‌തംഭനാവസ്‌ഥയിലാണ്‌. ചെങ്കല്ലും ബോളറും കിട്ടാനില്ല. പ്രവൃത്തികള്‍ ആകെ സ്‌തംഭനാവസ്‌ഥയിലാണ്‌. ഇതിനൊപ്പം മണലും കിട്ടാക്കനിയായി. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ്‌ അടുത്തു വരുന്ന സാഹചര്യത്തില്‍ വലിയൊരുവിഭാഗം തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ എത്രയും പെട്ടെന്ന്‌ പരിഹാരം കാണണമെന്ന ആവശ്യവും ശക്‌തമാണ്‌. മണല്‍ ലഭിക്കാതാവുകയും ക്വാറികളിലെ സമരം മൂലം പകരമായി ഉപയോഗിക്കുന്ന എം.സാന്‍ഡ്‌ ലഭിക്കാതെ വരികയും ചെയ്‌താല്‍ നിര്‍മാണ മേഖല പാടെ സ്‌തംഭിക്കുമെന്ന കാര്യം ഉറപ്പാണ്‌. അതിനാല്‍ തന്നെ ഈ രണ്ടുകാര്യങ്ങളിലും ഉടന്‍ തീരുമാനം വേണമെന്ന ആവശ്യം ശക്‌തമാണ്‌.


കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്‌ പ്രകാരമുള്ള ക്വാറികള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന്‌ വ്യവസായ വകുപ്പ്‌ കോടതിയെ അറിയിച്ച പശ്‌ചാത്തലത്തിലാണ്‌ ക്വാറി, ക്രഷര്‍ ഉടമകള്‍ സമരം തുടങ്ങിയത്‌. ഇത്‌ പിന്‍വലിക്കണമെന്നാണ്‌ ക്വാറി ഉടമകളുടെ ആവശ്യം. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ്‌ പ്രകാരം വന്‍കിട കുത്തക ക്വാറികള്‍ക്ക്‌ മാത്രമേ പ്രവര്‍ത്തിക്കാനാകൂ. സിമന്റ വ്യവസായം പോലെ മണലും മെറ്റലും ചാക്കുകളില്‍ പായ്‌ക്കിംഗ്‌ നടത്തി ആവശ്യക്കാരെ കൊള്ളയടിക്കാനുള്ള ചില കുത്തകളുടെ നീക്കമാണ്‌ ഉത്തരവിന്റെ പിന്നിലെന്നാണ്‌ ആരോപണം. ലൈസന്‍സ്‌ കാലാവധി കഴിഞ്ഞ ക്വാറി, ക്രഷര്‍, പാറമടകള്‍ എന്നിവയ്‌ക്ക് ലൈസന്‍സ്‌ പുതുക്കി നല്‍കിട്ടില്ല. ലൈസന്‍സ്‌ ഇല്ലാതെ ക്വാറികളില്‍ നിന്നു ലോഡ്‌ ഇറക്കിയാല്‍ ഉടമക്ക്‌ പിഴയും തടവും ലഭിക്കുമെന്നാണ്‌ ഉത്തരവില്‍ പറയുന്നത്‌.ഇതും ക്വാറി ഉടകളുടെ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌.










from kerala news edited

via IFTTT

കഞ്ചാവുമായി യുവാവ്‌ പിടിയില്‍











Story Dated: Wednesday, February 25, 2015 03:02


കോഴിക്കോട്‌: വീട്ടില്‍ സൂക്ഷിച്ച 200ഗ്രാം കഞ്ചാവുമായി യുവാവ്‌ പിടിയില്‍. ഇന്നലെ രാത്രി 10.30നാണ്‌ പെരിക്കളം മുണ്ടക്കല്‍ സ്വദേശി സുനിലിനെ കഞ്ചാവുമായി വീട്ടില്‍ നിന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. കഞ്ചാവ്‌ വില്‍പ്പനയുടെ പേരില്‍ മുന്‍പും ഇയാള്‍അറസ്‌റ്റിലായിട്ടുണ്ടെന്ന്‌ കുന്ദമംഗലം പോലീസ്‌ പറഞ്ഞു. എസ്‌.ഐ മാരായ എസ്‌. സജീവ്‌, കെ.ജെ. ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഒ മഹേഷ്‌ ബാബു, ശരത്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ യുവാവിനെ അറസ്‌റ്റ് ചെയ്‌തത്‌.










from kerala news edited

via IFTTT

തൂണേരി സംഭവം: ഒരാള്‍കൂടി അറസ്‌റ്റില്‍











Story Dated: Wednesday, February 25, 2015 03:02


നാദാപുരം: തൂണേരിയില്‍ അക്രമ സംഭവത്തില്‍ വീടുകളാക്രമിച്ചെന്ന കേസില്‍ ഒരാളെ കൂടി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വെളളൂര്‍ കോടഞ്ചേരി കിഴക്കയില്‍ കേളപ്പ(69)നെയാണ്‌ ഇന്നലെ അറസ്‌റ്റ് ചെയ്‌തത്‌് . ഇയാള്‍ മൂന്ന്‌ കേസുകളില്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

ജില്ലാ കലക്‌ടറെത്തിയപ്പോള്‍ ജനം പരാതിക്കെട്ടഴിച്ചു











Story Dated: Wednesday, February 25, 2015 03:02


നാദാപുരം: യുവാവിനെ കൊലപ്പെടുത്തിയതിന്‌ പിന്നാലെ വെള്ളൂര്‍,കോടഞ്ചേരി ഭാഗങ്ങളില്‍ അരങ്ങേറിയ അക്രമത്തെ തുടര്‍ന്ന്‌ വീടുകള്‍ നഷ്‌ടപ്പെട്ടവരുടെ തേങ്ങലുകളായിരുന്നു ഇന്നലെ കലക്‌ടര്‍ക്ക്‌ മുമ്പില്‍.പഴയ കലക്‌ടര്‍ സംഭവം നടന്ന്‌ ദിവസങ്ങള്‍ കഴിഞ്ഞ്‌ മുഖ്യമന്ത്രി വരുമ്പോള്‍ മാത്രമാണ്‌ വന്നതെന്ന പരാതി നിലനില്‍ക്കുന്നതിനിടയിലാണ്‌ പുതുതായി ചാര്‍ജെടുത്ത കലക്‌ടര്‍ എന്‍.പ്രശാന്ത്‌ പിറ്റേ ദിവസം തന്നെ കോടഞ്ചേരിയിലും,വെള്ളൂരിലുമെത്തിയത്‌.


ആദ്യം കൊല്ലപ്പെട്ട ഷിബിന്റെ വീട്ടിലാണ്‌ കലക്‌ടരെത്തിയത്‌. യുവത്വത്തിലേക്ക്‌ കാലെടുത്തുവച്ച്‌ ഏറെ പ്രതീക്ഷ പുലര്‍ത്തിയ യുവാവിന്റെ വേര്‍പാടിന്റെ ദു:ഖം ആ പ്രദേശത്തും വീട്ടിലും തളംകെട്ടി നല്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന്‌ പത്തോളം തകര്‍ക്കപ്പെട്ട വീടുകലും കലക്‌ടര്‍ സന്ദര്‍ശിച്ചു.വീടുകള്‍ പൂര്‍ണമായും നഷ്‌ടപ്പെട്ട്‌ അന്തിയുറങ്ങാന്‍ ബന്ധുക്കളെയും മറ്റും ആശ്രയിക്കുന്ന തങ്ങള്‍ക്ക്‌ ഇതുവരെ സ്വാന്തന വാക്കുകള്‍ മാത്രമാണ്‌ ലഭിച്ചതെന്ന്‌ സ്‌ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കലക്‌ടറെ ബോധ്യപ്പെടുത്തി. കുടിവെള്ളം പോലും ഇല്ലാത്ത സ്‌ഥിതിയും കലക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. മലിനപ്പെടുത്തിയ കിണറുകളും അദ്ദേഹം കണ്ടു.










from kerala news edited

via IFTTT

ഡോക്‌ടര്‍മാരെ നിയമിച്ചില്ല; കുറ്റ്യാടി താലൂക്ക്‌ ആശുപത്രിയെ തകര്‍ക്കാന്‍ നീക്കം











Story Dated: Wednesday, February 25, 2015 03:02


കുറ്റ്യാടി: മലയോര മേഖലയിലെ കിടത്തിചികിത്സാ സൗകര്യമുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയായ കുറ്റ്യാടിയില്‍ ആവശ്യത്തിന്‌ ഡോക്‌ടര്‍മാരെ നിയമിക്കാത്തിന്റെ പിന്നില്‍ സ്വകാര്യ ആശുപത്രി സമ്മര്‍ദമെന്ന്‌ ആരോപണം.


ആയിരത്തോളം രോഗികള്‍ ദിവസവും പരിശോധനക്കായി എത്തുന്ന താലൂക്ക്‌ ആശുപത്രിയില്‍ നൂറിലേറെ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്‌. പ്രസവ സൗകര്യം, മെച്ചപ്പെട്ട ഓപ്പറേഷന്‍ തീയേറ്റര്‍, പോസ്‌റ്റ്മോര്‍ട്ടം സംവിധാനം, വിവിധ പരശോധന നടത്തുന്നതിനുള്ള ലബോറട്ടറി എന്നിവയും ഇവിടെയുണ്ട്‌.


പ്രസവ, എല്ല്‌രോഗ വിഭാഗത്തില്‍ പ്രഗത്ഭരായിരുന്ന ഡോക്‌ടര്‍മാരില്‍ രണ്ടുപേര്‍ തുടര്‍ പഠനത്തിനും ഒരാള്‍ പ്രസവാവധിയിലും പോയതോടെ പ്രസവ വാര്‍ഡ്‌ അടച്ചു പൂട്ടിയിരിക്കയാണ്‌. സാധാരണക്കാരും സമ്പന്നരുമൊക്കെ പ്രസവത്തിനായും എല്ലുരോഗ ചികിത്സക്കായും കുറ്റ്യാടി ആശുപത്രിയിയാണ്‌ കുറെക്കാലമായി എത്താറുള്ളത്‌. കുറ്റ്യാടിയിലും പരിസരങ്ങളിലും കൂണുപോലെ മുളച്ച്‌ പൊന്തി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ മിക്കതും ഇത്‌ കാരണം രോഗികളില്ലാതെ അടച്ച്‌ പൂട്ടേണ്ട സ്‌ഥിതിയുമുണ്ടായിരുന്നു. അവധിയില്‍ പോയ ഡോക്‌ടര്‍മാര്‍ക്ക്‌ പകരം നിയമനം നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ തയ്ായറാവാത്തതില്‍ പ്രതിഷേധം ഉയരുന്നണ്ട്‌.


ഇത്‌ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം. രോഗികള്‍ക്കാവശ്യമായ പരിശോധനകള്‍ നടത്താന്‍ ആശുപത്രിയിലുള്ള ലബോറട്ടറിയില്‍ തന്നെ സൗകര്യമുള്ളതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാന്‍ സ്വകാര്യ ലാബുകാരും നീക്കം നടത്തുന്നുണ്ട്‌.










from kerala news edited

via IFTTT

എണ്‍പതുകാരിയെ കാണാനില്ലെന്ന്‌ പരാതി











Story Dated: Wednesday, February 25, 2015 03:03


കല്‍പ്പറ്റ: പനമരം പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡിലെ പരക്കുനി കൈതയ്‌ക്കല്‍ സ്വദേശിയായ നാരായണി(80)യെ കണ്ടെത്താന്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കണമെന്ന്‌ മക്കളും പ്രദേശവാസികളും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ മാസം എട്ടിന്‌ ഓട്ടോറിക്ഷയില്‍ കയറി പച്ചക്കറി വാങ്ങാനായി പനമരത്ത്‌ പോയതായിരുന്നു നാരായണി.


തുടര്‍ന്ന്‌ പനമരം പോലീസില്‍ പരാതി നല്‍കി. ബന്ധുവീടുകളിലും ക്ഷേത്രങ്ങളിലും അനാഥമന്ദിരങ്ങളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. നാരായണിയെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മകള്‍ ലക്ഷ്‌മി ജില്ലാ പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. പത്രസമ്മേളനത്തില്‍ നാരായണിയുടെ മക്കളായ ലക്ഷ്‌മി, മാളു, കമല, പ്രദേശവാസികളായ എം.എ. ചാക്കോ, കുട്ടിവോടന്‍, കെ.എം. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പൊലീത്ത യു.കെ.സന്ദര്‍ശിക്കുന്നു








കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പൊലീത്ത യു.കെ.സന്ദര്‍ശിക്കുന്നു


Posted on: 26 Feb 2015



കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പൊലീത്ത യു.കെ.സന്ദര്‍ശിക്കുന്നു

ബര്‍മിങ്ഹാം: ക്‌നാനായ യാക്കോബായ സഭയുടെ റാന്നി മേഖലയുടെ മെത്രാപ്പൊലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പൊലീത്ത മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 6 വരെ യു.കെ.സന്ദര്‍ശനം നടത്തുന്നു. ബര്‍മിങ്ഹാം സെന്റ് സൈമണ്‍സ് ക്‌നാനായ ഇടവകയുടെ പ്രത്യേക ക്ഷണപ്രകാരം ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാനാണ് മെത്രാപ്പൊലീത്ത എത്തിച്ചേരുന്നത്.


മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്, ബ്രിസ്‌റ്റോള്‍, കാര്‍ഡിഫ്, ലണ്ടന്‍, മിഡില്‍ബറോ മാഞ്ചസ്റ്റര്‍ സെന്റ് തോമസ്, കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളിലെ ക്‌നാനായ ഇടവകകളില്‍ വിശുദ്ധ ബലിയും മറ്റ് ആത്മീയശുശ്രൂഷകളും അര്‍പ്പിക്കും. തുടര്‍ന്ന് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ബര്‍മിങ്ഹാം ഇടവകയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തിരുമേനി നേതൃത്വം നല്‍കും. ഏപ്രില്‍ 6 ന് ഇറ്റലി, റോം, വെനീസ് തുടങ്ങിയ സ്ഥലങ്ങളും ഇടവകകളും സന്ദര്‍ശിച്ച് 13 ന് നാട്ടിലേക്ക് മടങ്ങും. തിരുമേനിയുടെ പ്രഥമസന്ദര്‍ശനത്തിന് ഫാ.ജോമോന്‍ പുന്നൂസ്, ഫാ.സജി എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 07886899154, 02921152979





വാര്‍ത്ത അയച്ചത് : ഫാ.ജോമോന്‍ പുന്നൂസ്











from kerala news edited

via IFTTT

ഫോട്ടാ വനിതാവിഭാഗത്തിന് നവനേതൃത്വം








ഫോട്ടാ വനിതാവിഭാഗത്തിന് നവനേതൃത്വം


Posted on: 26 Feb 2015







ദോഹ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ടാ)യുടെ വനിതാവിഭാഗം പൊതുയോഗം കൂടി അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അനിത സന്തോഷ് പ്രസിഡന്റ്, ഷീലാ ഫിലിപ്പോസ് വൈസ് പ്രസിഡന്റ്, ആലീസ് റജി ജനല്‍ സെക്രട്ടറി എന്നിവരെയും എലിസബത്ത് ബന്നി, ജോമോള്‍ ചെറിയാന്‍ തോമസ്, ഗീതാ ജിജി, ഷീലാ പോള്‍, മെറീനാ സജി ജോണ്‍സണ്‍, ഷെര്‍ലി രാജ്, റീത്താ തോമസ്, രജനി ചാക്കോ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

യു.എസില്‍ മെഡികെയര്‍ തട്ടിപ്പ്: ഇന്ത്യന്‍ ഡോക്ടര്‍ കുറ്റക്കാരന്‍









Story Dated: Thursday, February 26, 2015 09:46



വാഷിംഗ്ടണ്‍: യു.എസില്‍ 16 ലക്ഷം ഡോളറിന്റെ മെഡികെയര്‍ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് ഫെഡറല്‍ കോടതി കണ്ടെത്തി. മിഷിഗണിലെ ക്‌ലിന്റണ്‍ ടൗണ്‍ഷിപ്പ് ആശുപത്രിയിലെ ഫിസിക്കല്‍ തെറാപ്പിസ്റ്റായ രാജന്‍ പട്ടേലിനെയാണ് കോടതി കുറ്റക്കാനാണെന്ന് വിധിച്ചത്. രോഗികളെ എത്തിക്കുന്ന ഒരു ഏജന്റ് റെജിനാള്‍ഡ് സ്മിത്തും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിക്ഷാവിധി സംബന്ധിച്ച വിചാരണ ഏപ്രില്‍ മധ്യത്തോടെ ആരംഭിക്കും.


ആരോഗ്യ ഇന്‍ഷ്വറന്‍സ് തട്ടിപ്പിനായി ഗൂഢാലോചന നടത്തി, തട്ടിപ്പ് നടത്തുക, തട്ടിപ്പിനായി വ്യാജരേഖ ചമയ്ക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2011-2012 കാലങ്ങളിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.










from kerala news edited

via IFTTT

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ; കണ്ണൂരില്‍ ഹര്‍ത്താല്‍









Story Dated: Thursday, February 26, 2015 09:16



mangalam malayalam online newspaper

കണ്ണൂര്‍: കഴിഞ്ഞ രാത്രിയില്‍ അക്രമികളുടെ വെട്ടേറ്റു ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരണമടഞ്ഞു. ഇന്നലെ രാത്രി ബോംബെറിഞ്ഞ ശേഷം വെട്ടേറ്റ കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ ചൂണ്ടയില്‍ സ്വദേശി പ്രേമ (45)നാണ് കൊല്ലപ്പെട്ടത്. തലശ്ശേരി കോര്‍പ്പറേറ്റ് ആശുപത്രിയില്‍ കിടന്നായിരുന്നു മരണം.


സംഭവത്തെ തുടര്‍ന്ന് കൂത്തുപറമ്പ് നഗരസഭ ഉള്‍പ്പെട്ട പ്രദേശങ്ങളിലും സമീപത്തെ അഞ്ചു ഗ്രാമങ്ങളിലും സിപിഎം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സിപിഎം നേതാക്കളായ ജയരാജനും ഷംസീറും സ്ഥലത്ത് എത്തിയിട്ടുണ്ട്.


കള്ളു ചെത്ത്‌ തൊഴിലാളിയായ പ്രേമനെ ഇന്നലെ രാത്രി ബോംബെറിഞ്ഞ ശേഷമാണ്‌ എതിരാളികള്‍ വെട്ടിയത്‌. കണ്ണൂര്‍ ജില്ലയില്‍ ആകെമാനം ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 6 മണി വരെയും ഹര്‍ത്താലിന് ആഹ്വാനമുണ്ട്.










from kerala news edited

via IFTTT