121

Powered By Blogger

Friday 10 July 2020

വോഡാഫോണ്‍ ഐഡിയ 2,850 കോടി നല്‍കി: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് പണംതിരിച്ചുലഭിക്കും

മ്യൂച്വൽ ഫണ്ടുകൾക്കും ബാങ്കുകൾക്കും വോഡാഫോൺ ഐഡിയ 2,850 കോടി രൂപ നൽകി. നിക്ഷേപതുകയും പലിശയുമുൾപ്പെടുന്നതുകയിലെ ഒരുഭാഗമാണ് വൊഡാഫോൺ ഐഡിയ തിരിച്ചുനൽകിയത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിക്ക് 1252 കോടി രൂപയും യുടിഐയ്ക്ക് 166 കോടിയും നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിന് 121 കോടിയുമാണ് ലഭിച്ചത്. ഇതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ഉൾപ്പടെയുള്ള ഫണ്ടുകമ്പനികൾ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയാക്കിയ യൂണിറ്റുകളിലെ പണം ഭാഗികമായി നിക്ഷേപകർക്ക് അടുത്തയാഴ്ചയോടെ തിരിച്ചുലഭിക്കും. നിക്ഷേപിച്ച പണവും പലിശയും തിരിച്ചുകിട്ടാൻ വൈകുന്ന സാഹചര്യത്തിലാണ് മ്യൂച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളിൽ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോ ആക്കി ആതുക ഫണ്ടുകമ്പനികൾ വകയിരുത്തുന്നത്. അതുപ്രകാരം നിക്ഷേപകർക്ക് യൂണിറ്റുകൾ അനുവദിക്കും. യൂണിറ്റിന്റെ മൂല്യം പൂജ്യവുമായിരിക്കും. പണംതിരിച്ചുകിട്ടുന്നമുറയ്ക്ക് നിക്ഷേപകരിൽനിന്ന് യൂണിറ്റ് തിരിച്ചെടുത്ത് പണംനൽകും. വോഡാഫോൺ ഐഡിയയിൽനിന്ന് 102.71 കോടി രൂപ പലിശ ലഭിച്ചതിനെതുടർന്ന് ജൂണിൽ ഫ്രാങ്ക്ളിന്റെ സെഗ്രിഗേറ്റഡ് യൂണിറ്റുകൾ തിരിച്ചെടുത്ത് നിക്ഷേപകർക്ക് പണംവീതിച്ചുനൽകിയിരുന്നു.

from money rss https://bit.ly/2Zi4N5T
via IFTTT

എച്ച്.ഡി.എഫ്.സി. ഓഹരി വിറ്റൊഴിവാക്കി ചൈനീസ് ബാങ്ക്

മുംബൈ: വായ്പാ സ്ഥാപനമായ എച്ച്.ഡി.എഫ്.സി.യിലെ ഓഹരികൾ വിറ്റൊഴിവാക്കി ചൈനയിലെ പൊതുമേഖലാ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ഏപ്രിൽ - ജൂൺ പാദത്തിൽ ഓഹരികൾ വിറ്റഴിച്ചിട്ടുണ്ടെങ്കിലും പൂർണമായി ഒഴിവാക്കിയോ എന്നതിൽ വ്യക്തതയില്ല. ജൂൺ 30-ന് എച്ച്.ഡി.എഫ്.സി. പുറത്തിറക്കിയ ഓഹരി പങ്കാളിത്തം സംബന്ധിച്ച പട്ടികയിൽ പ്രധാന നിക്ഷേപകരുടെ കൂട്ടത്തിൽനിന്ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയെ ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് 31-ന് എച്ച്.ഡി.എഫ്.സി.യിൽ 1.01 ശതമാനം ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ടായിരുന്നു. കോവിഡിനെത്തുടർന്ന് ഇന്ത്യൻ കമ്പനികളുടെ വിപണിമൂല്യം വലിയതോതിൽ ഇടിഞ്ഞിരുന്നു. ഇത് അവസരമാക്കി സാമ്പത്തിക സേവന കമ്പനികളിൽ കൂടുതൽ ഓഹരികൾ വാങ്ങിക്കൂട്ടാൻ ചൈന ശ്രമിക്കുന്നതായി സൂചനയുണ്ടായിരുന്നു.

from money rss https://bit.ly/2BPnoxj
via IFTTT

എസ്.ബി.ഐ.യുടെ പേരിൽ വ്യാജ ശാഖ; മൂന്നു പേർ അറസ്റ്റിൽ

ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച യുവാവും കൂട്ടാളികളായ രണ്ടുപേരും അറസ്റ്റിലായി. കടലൂർ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം. ഇവിടെയുള്ള കമൽ ബാബു മൂന്നുമാസം മുമ്പ് ആരംഭിച്ച ശാഖയിൽ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഒരു ഉപഭോക്താവ്സംശയം തോന്നി എസ്.ബി.ഐ.യുടെ മറ്റൊരു ശാഖയിൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ, പണം അടയ്ക്കുന്നതിനുള്ള രസീതുകൾ എന്നിവയടക്കമുള്ള വ്യാജ രേഖകൾ പോലീസ് പിടിച്ചെടുത്തു. കമൽബാബുവിന്റെ അച്ഛനും അമ്മയും മുൻ ബാങ്കുദ്യോഗസ്ഥരാണ്. പന്റുത്തിയിൽതന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബർ സ്റ്റാമ്പുകൾ നിർമിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടകമുറിയിൽ ബാങ്ക് ആരംഭിച്ചത്. ഇവർ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്. പന്റുത്തിയിൽ രണ്ട് ശാഖകളാണ് എസ്.ബി.ഐ.യ്ക്കുള്ളത്. ഇതിൽ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഉപയോക്താവ് അന്വേഷിച്ചതോടെയാണ് ബാങ്കധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ചത്.

from money rss https://bit.ly/3efF02l
via IFTTT

Mohanlal's Drishyam 2: Jeethu Joseph Drops A Major Hint About The Storyline

Mohanlal's Drishyam 2: Jeethu Joseph Drops A Major Hint About The Storyline
Mohanlal and Jeethu Joseph, the popular actor-director duo is joining hands once again for the upcoming project Drishyam 2. The highly anticipated movie, which is a sequel to the 2013-released blockbuster Drishyam, is all set to go on floors very soon.

* This article was originally published here

നിഫ്റ്റി 10,800ന് താഴെ: സെന്‍സെക്‌സ് 143 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ആഗോള വിപണികളിലെനഷ്ടം ആഭ്യന്തര സുചികകളിലും പ്രതിഫലിച്ചു. ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 10,800ന് താഴെയെത്തി. സെൻസെക്സ് 143.36 പോയന്റ് നഷ്ടത്തിൽ 36,594.33ലും നിഫ്റ്റി 45.50 പോയന്റ് താഴ്ന്ന് 10768ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 989 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1646 ഓഹരകൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഗെയിൽ, ടൈറ്റാൻ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിലയൻസ്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ, ഊർജം, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ലോഹം, വാഹനം ഓഹരികൾ സമ്മർദംനേരിട്ടു.

from money rss https://bit.ly/32aEe4a
via IFTTT

സാമൂഹിക അകലം പാലിക്കാന്‍ ഉപകരണവുമായി റെയില്‍വെ

കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലംപാലിക്കാൻ പുതിയ ഉപകരണം വികസിപ്പിച്ച് റെയിൽവെ. ദക്ഷിണ റെയിൽവെയ്ക്കുകീഴിലുള്ള തിരുവനന്തപുരം ഡിവിഷനാണ് ഉപകരണം വികസിപ്പിച്ചത്. ഉപകരണം ധരിച്ച രണ്ടോ അധിലധികമോ ആളുകൾ രണ്ടോ, മൂന്നോ മീറ്ററിനുള്ളിൽ വന്നാൽ മുന്നറിയിപ്പ് നൽകും. മൂന്നുമീറ്ററിനപ്പുറം ആളുകൾ മാറുന്നതുവരെ ഉപകരണം ശബ്ദംപുറപ്പെടുവിച്ചുകൊണ്ടിരിക്കും. റെയിൽവെ ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേകം പരിഗണന നൽകിയാണ് ഉപകരണമുണ്ടാക്കിയിരിക്കുന്നത്. 800 രൂപയിൽതാഴെയാണ് ഉപകരണത്തിന് ചെലവുവരുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 12മണിക്കൂറിലേറെസമയം ഉപയോഗിക്കാം. തൃശ്ശൂരിലെ ആർ നിധീജ് ആണ് ഈ ഉപകരണം വികസിപ്പിച്ചത്. സവിശേഷതകൾ റേഡിയോ ഫ്രീക്വൻസി സിഗ്നൽ ഉപയോഗിച്ചാണ് നിശ്ചിത പരിധിക്കുള്ളിൽ ആളുകളെത്തിയാൽ മുന്നറിയിപ്പ് നൽകുന്നത്. ഉപകരണത്തിന്റെ ഭാരം 30 ഗ്രാം മാത്രമാണ്. ഒറ്റ ചാർജിൽ 12 മണിക്കൂറിലേറെ ഉപയോഗിക്കാം. 7 വോൾട്ട് 500എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. കനംകുറഞ്ഞതും മെലിഞ്ഞതുമായ ലിപോ റീച്ചാർജബിൾ ബാറ്ററിയാണിതിനുള്ളിലുള്ളത്.

from money rss https://bit.ly/3iRw8mW
via IFTTT

യെസ് ബാങ്ക് എഫ്പിഒ: ഓഹരിയൊന്നിന് 12 രൂപ നിശ്ചയിച്ചു

യെസ് ബാങ്കിന്റെ എഫ്പിഒയുടെ ഓഹരി വില നിശ്ചയിച്ചു. ഓഹരിയൊന്നിന് 12രൂപ നിരക്കിൽ 15,000 കോടി രൂപയാണ് ബാങ്ക് സമാഹരിക്കാനൊരുങ്ങുന്നത്. യോഗ്യരായ ജീവനക്കാർക്ക് ഒരുരൂപ കിഴിവിൽ ഓഹരിയൊന്നിന് 12 രൂപനിരക്കിൽ ലഭിക്കും. 1000 ഓഹരികളടങ്ങിയ ഒരുലോട്ടായിട്ടായിരിക്കും വില്പന. ജൂലായ് 15 ആരംഭിച്ച് 17ന് ഫോളോ ഓണ് പബ്ലിക് ഓഫർ അവസാനിക്കും. ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മൂലധനസമാഹരണ സമതി വെള്ളിയാഴ്ച ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മൂലധനസമാഹരണത്തിനുള്ള യെസ് ബാങ്കിന്റെ ഫോളോ ഓൺ പബ്ലിക് ഓഫറിൽ (എഫ്.പി.ഒ.) പങ്കെടുക്കുമെന്നും പരമാവധി 1760 കോടിരൂപ വരെ നിക്ഷേപിക്കുമെന്നും രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാബാങ്കായ എസ്.ബി.ഐ. വ്യക്തമാക്കിയുട്ടുണ്ട്. ബാങ്കിന്റെ ടയർ വൺ മൂലധനം പത്തുശതമാനത്തിലേക്ക് ഉയർത്തുന്നതിനാണ് എഫ്.പി.ഒ.വഴി ലക്ഷ്യമിടുന്നത്. മാർച്ച് അവസാനം വരെയുള്ള കണക്കുപ്രകാരമിത് 6.3 ശതമാനം മാത്രമാണ്. മൂലധനശേഷി മോശമായതിനെത്തുടർന്ന് 2020 മാർച്ച് അഞ്ചിന് റിസർവ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നു. മാർച്ച് 18-ന് എസ്.ബി.ഐ. മുൻ സി.എഫ്.ഒ. പ്രശാന്ത് കുമാറിനെ മാനേജിങ് ഡയറക്ടറാക്കി പുതിയ ബോർഡ് രൂപവത്കരിച്ച് രക്ഷാപദ്ധതി നടപ്പാക്കി. എസ്.ബി.ഐ.ക്കൊപ്പം എച്ച്.ഡി.എഫ്.സി., ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് എന്നിവചേർന്ന് 10,000 കോടി രൂപയുടെ നിക്ഷേപമാണ് അന്ന് നടത്തിയത്.

from money rss https://bit.ly/324W9tc
via IFTTT

കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരിവിറ്റ് 20,000 കോടി സമാഹരിക്കാന്‍ സര്‍ക്കാര്‍

കോവിഡ് വ്യാപനത്തിനിടയിൽ സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ കോൾ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സർക്കാർ വിൽക്കുന്നു. 20,000 കോടി(2.7 ബില്യൺ ഡോളർ) സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിപണിയിലെ നീക്കങ്ങൾ വിലയിരുത്തിയശേഷമാകും ഓഹരി വിൽക്കാൻ സർക്കാർ തയ്യാറാകുക. കോൾ ഇന്ത്യയുടെ കാര്യത്തിൽ മൂല്യനിർണയം ആകർഷകമല്ലെങ്കിൽ കമ്പനി സർക്കാരിൽനിന്ന് ഓഹരി തിരികെവാങ്ങുമെന്നും ബ്ലൂംബർഗ് റിപ്പോർട്ടുചെയ്തു. കോവിഡ് വ്യാപനംമൂലം ദീർഘകാലം ലോക്ക്ഡൗൺപ്രഖ്യാപിച്ചത് സമ്പദ്ഘടനയ്ക്ക് ക്ഷീണമായി. ഇത് ബജറ്റ് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് തടസ്സമാകുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള സാധ്യതകൾ സർക്കാർ തേടുന്നത്.

from money rss https://bit.ly/2ZeqbIZ
via IFTTT

എംസിഎക്‌സ് ബുള്ള്യന്‍ മോക് ട്രേഡിംഗ് തുടങ്ങി

കൊച്ചി- ബുള്ള്യൻ, ബേസ് മെറ്റൽസ് എന്നിവയുടെ സൂചിക ഓഹരികളിൽ ട്രേഡിംഗ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എംസിഎക്സ് മോക് ട്രേഡിംഗ് തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ വിവിധോൽപന്ന എക്സ്ചേഞ്ചായ മുംബൈയിലെ എംസിഎക്സിൽ വ്യാഴാഴ്ച (ജൂലൈ 9) മുതലാണ് ബുള്ള്യൻ, അടിസ്ഥാന ലോഹങ്ങളായ സ്വർണം, വെള്ളി, ചെമ്പ്, സിങ്ക് എന്നിവയുടെ മോക് ട്രേഡിംഗ് ആരംഭിച്ചത്. ജൂലൈ 31 വരെ ഇതു നീണ്ടു നിൽക്കും. വെള്ളിയാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഉച്ചതിരിഞ്ഞ് 3.30 മുതൽ 6.30 വരെയാണ് ട്രേഡിംഗ് സമയം. മോക് ട്രേഡിംഗ് അവസാനിക്കുന്നതോടെ എംസിഎക്സ് ഐകോംഡെക്സ് ബുള്ള്യൻ ഓഹരി സൂചികയും ഐകോംഡെക്സ് ബെയ്സ് മെറ്റൽ സൂചികയും പ്രസിദ്ധീകരിച്ചു തുടങ്ങുമെന്ന് എംസിഎക്സ് പത്രക്കുറിപ്പിൽ അറിയിച്ചു.

from money rss https://bit.ly/2DtgfTL
via IFTTT