121

Powered By Blogger

Wednesday 19 February 2020

ചരിത്രം തിരുത്തി സ്വര്‍ണവില: പവന്റെ വില 31,000 രൂപയിലേയ്ക്ക്

സ്വർണവില വീണ്ടും റെക്കോഡ് ഭേദിച്ചു. പവന്റെ വില 200 രൂപവർധിച്ച് 30,880 രൂപയായി. 3860 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം 280 രൂപവർധിച്ച് വില 30,680 രൂപയായിരുന്നു. ആഗോള വിപണിയിൽ സ്വർണവില ഏഴുവർഷത്തെ ഉയർന്ന നിലവാരത്തിലാണ്. കൊറോണ വൈറസ് ബാധ ആഗോള സമ്പദ്ഘടയുടെ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർധനയ്ക്ക് ഇടയാക്കിയത്. ഈവർഷംതന്നെ വിലയിൽ ആറുശതമാനമാണ് വർധനവുണ്ടായത്. സ്പോട്ട് ഗോൾഡ് ഔൺസിന് 1,610.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വിലവർധന തുടരാനാണ് സാധ്യതയെന്ന് നിക്ഷേപക ലോകം വിലയിരുത്തുന്നു. വരുംആഴ്ചകളിൽ ഔൺസിന്റെ വില 1,650 നിലവാരം ഭേദിക്കുമെന്നാണ് കണക്കുകൂട്ടൽ. ആഗോളതലത്തിൽ സമ്പദ്ഘടനയെ കൊറോണ വൈറസ് ബാധിക്കുമെന്ന വിലയിരുത്തലിനെതുടർന്ന് സ്വർണത്തിലുള്ള ഡിമാന്റ് വർധിച്ചിരുന്നു.യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റംവരുത്താതിരുന്നതും കൂടുതൽ ആദായം ലഭിക്കുന്ന സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. അതേസമയം, വിലറെക്കോഡ് നിലവാരത്തിലെത്തിയതോടെ ആഭ്യന്തര വിപണിയിൽ ഡിമാന്റ് കുറഞ്ഞു.

from money rss http://bit.ly/38NhDeE
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 50 പോയന്റ് താഴ്ന്ന് 41272ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തിൽ 12111ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 905 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 631 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, യെസ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ജെഎസ്ഡബ്ല്യു സ്റ്റീൽ, സിപ്ല, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, നെസ് ലെ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/39Pj5NC
via IFTTT

ചിരട്ടയ്ക്കുള്ളിൽ ചിരകിയ തേങ്ങയും കരിക്കും ഒരുക്കി മലയാളി സംരംഭകൻ

പ്ലാസ്റ്റിക് നിരോധിച്ചതോടെ വ്യവസായികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് പാക്കേജിങ്. ഭക്ഷണസാധനങ്ങളടക്കം പൊതിയുന്നതിന് തുണിസഞ്ചിയും കടലാസ് കവറുകളുമാണ് മിക്ക കടകളിലും ഉപയോഗിക്കുന്നത്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പരിസ്ഥിതി സൗഹൃദമായ രീതിയിലുള്ള പാക്കിങ്ങോടെ കരിക്കും ചിരകിയ തേങ്ങയും വിപണിയിലെത്തിക്കുകയാണ് മലയാളിയായ പി.സി. മുസ്തഫയുടെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ഡി. ഫ്രഷ്. വയനാട് സ്വദേശിയാണ് പി.സി. മുസ്തഫ. ചിരകിയ തേങ്ങയും കരിക്കും ചിരട്ടയ്ക്കുള്ളിൽത്തന്നെ നിറച്ചാണ് ഐ.ഡി. ഫ്രഷ് അവതരിപ്പിക്കുന്നത്. 'നോ യുവർ കോക്കനട്ട്' എന്ന ഹാഷ്ടാഗ് സന്ദേശവും ഇതോടൊപ്പമുണ്ടാകും. ഉത്പന്നത്തിന്റെ ഭാരം കുറയ്ക്കാൻ കരിക്കിന്റെ പുറംചകിരി മാറ്റി, പേപ്പർ സ്ട്രോയും സ്റ്റിക്കറും പതിപ്പിച്ചാണ് വിപണിയിലെത്തുക. സ്റ്റിക്കർ മാറ്റി കരിക്ക് കുടിക്കാം. അകത്തുള്ള ഇളനീര് കഴിക്കാനായി എളുപ്പത്തിൽ തുറക്കാൻ കഴിയുന്ന രീതിയിലാണ് പാക്കിങ്. 'സ്മാർട്ട് സിപ് ടെൻഡർ കോക്കനട്ട്' എന്ന പേരിലാണ് ഇത് വിപണിയിലെത്തിക്കുന്നത്. സ്മോൾ, മീഡിയം, ലാർജ് എന്നീ വലിപ്പങ്ങളിൽ യഥാക്രമം 39, 49, 55 രൂപയ്ക്ക് കരിക്ക് ലഭിക്കും. ചിരട്ടയിൽത്തന്നെ പ്ലാസ്റ്റിക് മുക്തമായാണ് ചിരകിയ തേങ്ങയും എത്തുന്നത്. കെമിക്കലുകൾ ചേർത്ത് ശീതീകരിച്ച് സൂക്ഷിക്കുന്ന ചിരകിയ തേങ്ങയാണ് മിക്കയിടങ്ങളിലും കിട്ടുന്നത്. ഇതിനൊരു ബദൽ എന്ന നിലയ്ക്കാണ് ചിരട്ടയിൽത്തന്നെ ചിരകിയ തേങ്ങ ലഭ്യമാക്കുന്നത്. 60 രൂപയാണ് വില. തേങ്ങ ചിരകുന്നതിനുള്ള ആയാസം ഇതോടെ ഉപഭോക്താക്കൾക്ക് ഒഴിവാകുമെന്നും പ്ലാസ്റ്റിക്മാലിന്യം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിനുള്ള ആദ്യപടിയായാണ് ഈ ഉദ്യമമെന്നും ഐ.ഡി. ഫ്രഷ് സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ പി.സി. മുസ്തഫ പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഐ.ഡി. സ്മാർട്ട് സിപ് ടെൻഡർ കോക്കനട്ടും ചിരകിയ തേങ്ങയും റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ലഭ്യമാകും. ഐ.ഡി. കിയോസ്കുകളിലും ഉത്പന്നം വിൽപ്പനയ്ക്കെത്തും. ആദ്യം ബെംഗളൂരുവിലായിരിക്കും ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത്. ശേഷം കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും പ്രധാന വിപണികളിൽ അവതരിപ്പിക്കാനാണ് പദ്ധതി. മൂന്ന് വർഷത്തിനുള്ളിൽ തേങ്ങ ഉത്പന്നങ്ങളിൽ നിന്നും 100 കോടി രൂപയുടെ വരുമാന നേട്ടമാണ് ഐ.ഡി. ഫ്രഷ് പ്രതീക്ഷിക്കുന്നത്. ഐ.ഡി. ഫ്രഷിന്റെ ഇഡ്ഡലി-ദോശ മാവ്, വടമാവ്, പൊറോട്ട, ചപ്പാത്തി, പനീർ എന്നിവ വിപണിയിൽ ട്രെൻഡായിട്ടുണ്ട്.

from money rss http://bit.ly/39R2lFE
via IFTTT

സെന്‍സെക്‌സ് 429 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. നിഫ്റ്റി വീണ്ടും 12,100 നിലവാരത്തിന് മുകളിലെത്തി. സെൻസെക്സിലെ നേട്ടം 428.62 പോയന്റുമാണ്. നിഫ്റ്റി 137.80 പോയന്റ് ഉയർന്ന് 12,130.30ലും സെൻസെക്സ് 41,323ലുമാണ് ക്ലോസ് ചെയ്തത്. 1499 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 982 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികൾക്ക് മാറ്റമില്ല. വൊഡാഫോൺ ഐഡിയ ഓഹരി 39 ശതമാനം നേട്ടമുണ്ടാക്കി. എജിആർ കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് ചെയർമാൻ കുമാർ മംഗളം ബിർള സർക്കാരിലെ ഉ്ന്നതരുമായി ചർച്ച നടത്തിയതാണ് കമ്പനിക്ക് നേട്ടമായത്. കുടിശ്ശിക ഇനത്തിൽ തിങ്കളാഴ്ച 2,500 കോടി രൂപ കമ്പനി അടച്ചിരുന്നു. ഈയാഴ്ച അവസാനത്തോടെ 1000 കോടി രൂപകൂടി അടയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണലിവർ, സീ എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ടിസിഎസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാർമ, ലോഹം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.3ശതമാനംവരെ നേട്ടത്തിലായിരുന്നു.

from money rss http://bit.ly/2HyEQ8x
via IFTTT

ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ലഭ്യമാകുക ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും

ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമാകും രാജ്യത്ത് ലഭ്യമാകുക. യുറോ നാല് നിലവാരത്തിൽനിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. വെറും മൂന്നുവർഷംകൊണ്ടാണ് ഈ നേട്ടം രാജ്യ സ്വന്തമാക്കുന്നത്. യൂറോപ്പിലെ യൂറോ ചട്ടങ്ങൾക്ക് സമാനമാണ് ബിഎസ് നിലവാരം. വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ(സൾഫറിന്റെ) അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് എന്ന ബിഎസ്-6. 2017ലാണ് നിലവിലുള്ള ബിഎസ്- 4 നിലവാരം നിലവിൽവന്നത്. നാലിൽനിന്ന് അഞ്ചിലേയ്ക്കല്ല നേരിട്ട് ആറിലേയ്ക്കാണ് രാജ്യം മാറുന്നത്. മുമ്പത്തെ തീരുമാനമനുസരിച്ച് ബിഎസ് 5 2019ലും ബിഎസ് 6 2023ലുമാണ് നിലവിൽവരേണ്ടത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലേയ്ക്ക് മാറുന്നത് കണക്കിലെടുത്താണ് ബിഎസ്-6ലേയ്ക്ക് ഒറ്റയടിക്ക് മാറാൻ തീരുമാനിച്ചത്. ബിഎസ് 4 ഇന്ധനത്തിൽ 50 പിപിഎം(പാർട്സ് പെർ മില്യൺ) സൾഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ബിഎസ്-6ൽ 10 പിപിഎം മാത്രമാണുള്ളത്. നൈട്രജൻ ഓക്സൈഡിന്റെ അളവിലും കാര്യമായ കുറവുണ്ടാകും. സൾഫറിന്റെ അളവ് കുറവുള്ള ഇന്ധനം ശുദ്ധീകരിച്ചെടുക്കനുള്ള പ്ലാന്റ് നവീകരണത്തിനായി പൊതുമേഖല എണ്ണക്കമ്പനികൾ ചെലവാക്കിയത് 35,000 കോടി രൂപയാണ്.

from money rss http://bit.ly/2SF7zi3
via IFTTT

പുതിയ നികുതി സ്ലാബ്: ശമ്പളത്തില്‍നിന്ന് ടിഡിഎസ് ഈടാക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല

പുതിയതോ, പഴയതോ എത് നികുതി സ്ലാബുകൾ നിങ്ങൾ സ്വീകരിക്കുമെന്ന് തൊഴിലുടമയോട് ഇനി നേരത്തെതന്നെ വ്യക്തമാക്കേണ്ടിവരും. ശമ്പളം നൽകുമ്പോൾ തൊഴിലുടമ ഓരോ മാസവും മൊത്തം നികുതി ബാധ്യതയ്ക്ക് ആനുപാതികമായി ടിഡിഎസ് ഈടാക്കാറുണ്ട്. ഇനിയത് തുടരണമെങ്കിൽ ഏത് നികുതി സ്ലാബ് സ്വീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയാലേ സാധ്യമാകൂ. അല്ലെങ്കിൽ പ്രതിമാസം തൊഴിലുടമ ടിഡിഎസ് ഈടാക്കുകയും അവസാനം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കിഴിവുള്ള തുകയ്ക്ക് റീഫണ്ടിനായി കാത്തിരിക്കേണ്ടിയുംവരും. ബജറ്റിൽ പുതിയ സ്ലാബുകൾ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല. ശമ്പളവരുമാനക്കാരൻ നേരത്തെതന്നെ ഇക്കാര്യം തീരുമാനമെടുത്തില്ലെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് പ്രശ്നം സങ്കീർണമാകും. പുതിയ സ്ലാബിലോ പഴയതിലോ തുടരാനാണ് താൽപര്യമെന്ന് അറിയിച്ചവർ പിന്നീട് തീരൂമാനംമാറ്റിയാൽ റിട്ടേൺ നൽകുമ്പോൾ വൻതുക നികുതി അടയ്ക്കേണ്ടിവരികയോ റീഫണ്ടിനായി കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകുകയോ ചെയ്തേക്കാം. ബിസിനസ് വരുമാനമില്ലാത്ത ജോലിക്കാർക്കാണ് പുതിയതോ പഴയതോ ആയ നികുതി സ്ലാബുകൾ സ്വീകരിക്കാനുള്ള അവസരമുള്ളത്. ബിസിനസ് വരുമാനമുള്ളവരാണെങ്കിൽ പുതിയ നിരക്കുകളിലേയ്ക്ക് മാറേണ്ടിവരും.

from money rss http://bit.ly/3269ijy
via IFTTT