121

Powered By Blogger

Wednesday 10 December 2014

അരുമ്പുറം-വെട്ടുകാട്‌ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു











Story Dated: Thursday, December 11, 2014 02:51


രാമപുരം: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ കടുങ്ങപുരം അരുമ്പുറം - വെട്ടുകാട്‌ തോടിന്‌ കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ഉസ്‌മാന്‍ നിര്‍വഹിച്ചു. മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ പത്ത്‌ ലക്ഷം രൂപ ചെലവിലാണ്‌ പാലം നിര്‍മ്മിക്കുന്നത്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കക്കാട്ടില്‍ സുബൈദ അധ്യക്ഷത വഹിച്ചു. ജമീല കരുവാടി, സി.എച്ച്‌ മുഹമ്മദാലി, യു.കെ അബൂബക്കര്‍, എ്‌ന്‍. സുഹ്‌്റ, കെ. ജയശ്രീ, കരുവാടി കുഞ്ഞാപ്പ, കെ. ഹസന്‍, കെ. ഉസ്‌മാന്‍, പി. സൈതലവി പ്രസംഗിച്ചു.










from kerala news edited

via IFTTT

നിലമ്പൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പുഷ്‌പവല്ലി രാജിവെച്ചു











Story Dated: Thursday, December 11, 2014 02:51


നിലമ്പൂര്‍: നിലമ്പൂര്‍ ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പുഷ്‌പവല്ലി രാജിവെച്ചു. പാര്‍ട്ടിയിലെ മുന്‍ ധാരണയനുസരിച്ചാണ്‌ രാജിയെന്ന്‌ പുഷ്‌പവല്ലി മാധ്യമങ്ങളോട്‌ പറഞ്ഞു. ബ്‌ളോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നല്‍കിയ രാജി അദ്ദേഹം ജില്ലാ അധികൃതര്‍ക്ക്‌ നല്‍കും. അടുത്ത ബ്‌ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായി സ്‌ഥിരസമിതി ചെയര്‍ പേഴ്‌സണ്‍ ഷേര്‍ളി വര്‍ണ്മീസ്‌ നടപടിക്രമങ്ങള്‍ക്ക്‌ ശേഷ്‌ ചുമതലയേല്‍ക്കും.2010ല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ പുഷ്‌പവല്ലിയുടേയും ഷേര്‍ളിയുടേയും പേരുകള്‍ വന്നപ്പോള്‍ സമവായമെന്ന നിലയില്‍ ആദ്യത്തെ രണ്ടുവര്‍ഷം ഒരാളും പിന്നീടുള്ള മൂന്ന്‌ വര്‍ഷം രണ്ടാമത്തെയാളും പ്രസിഡന്റായി ഇരിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.


അതനുസരിച്ച്‌ ആദ്യം വന്ന ഷേര്‍ളി വര്‍ഗീസ്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ രാജിവെക്കാതിരുന്നതിനെ തുടര്‍ന്നു പാര്‍ട്ടിയില്‍ ചര്‍ച്ച വന്നതിനു ശേഷമാണ്‌ പുഷ്‌പവല്ലി പ്രസിഡന്റായത്‌. എന്നാല്‍ അവസാനത്തെ ഒരു വര്‍ഷം ഷേര്‍ളി വര്‍ഗീസിനു തന്നെ നല്‍കണമെന്ന്‌ വ്യവസ്‌ഥ വെച്ചിരുന്നു. അതനുസരിച്ചാണ്‌ ഇപ്പോള്‍ പുഷ്‌പവല്ലി രാജിവെച്ച്‌ ഷേര്‍ളിക്ക്‌ പ്രസിഡന്റാകാന്‍ അവസരമൊരുക്കിയത്‌.താത്‌കാലികമായി ബ്ലോക്കിന്റെ വൈസ്‌ പ്രസിഡന്റ്‌ സി.എച്ച്‌.ഇഖ്‌ബാല്‍ പ്രസിഡന്റിന്റെ ചുമതലയേല്‍ക്കും. നടപടിക്രമങ്ങള്‍ക്ക്‌ ശേഷം ഷേര്‍ളി വര്‍ഗീസ്‌ പ്രസിഡന്റാകും.










from kerala news edited

via IFTTT

കലയുള്ളടത്ത്‌ കലാപം ഉണ്ടാകില്ല: മാമ്മുക്കോയ











Story Dated: Thursday, December 11, 2014 02:51


തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന കലോത്സവത്തിന്റെ സ്‌റ്റേജ്‌ ഇതര മത്സരം ഉദ്‌ഘാടനം ചെയ്‌്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം മനസ്സിലാക്കി കലയോടെയുള്ള വിദ്യാഭ്യാസമായിരിക്കണം നേടേണ്ടത്‌. ക്യാ്‌മ്പസില്‍ കലാപ കലോത്സവത്തിലേക്ക്‌ പോകരുത്‌. കലയുെ സ്‌പോര്‍ട്‌സും നമുക്ക്‌ ദൈവം ത്‌ന്നിട്ടുള്ളതാണ്‌ അത്‌ പ്രോത്സാഹിപ്പിക്കണം.ഡിഗ്രിയുള്ള മണ്ടന്മാര്‍ നമ്മുടെ രാജ്യത്ത്‌ ധാരാളമുണ്ട്‌. ടെററിസത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുണ്ട്‌. അവരെല്ലാം ദീര്‍ഘമായ കാഴ്‌ചപ്പാടില്ലാത്തവരാണ്‌.


വര്‍ണ്മീയചിന്തകള്‍ക്കതീതമായി കലാകാരന്മാര്‍ പ്രവര്‍ത്തിക്കണം. ഏതെങ്കിലും തല്ലിപ്പൊളികള്‍ വിളിച്ചുതരുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിക്കരുത്‌. എല്ലാം നമ്മള്‍ സ്വയം പഠിച്ച്‌ മനസ്സിലാക്കി ജീവിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.വി.സി കെ. രവീന്ദ്രനാഥ്‌ അധ്യക്ഷത വഹിച്ചു. വിദൂര വിദ്യാഭ്യാസ വിഭ്‌ാഗം ഡയറക്‌ടര്‍ മുഹമ്മദുണ്ണി എ്‌ന്ന മുസ്‌തഫ, സിന്റിക്കേറ്റംഗങ്ങളായ കെ.എം നസീര്‍, വി.പി അബ്‌ദുള്‍ ഹമീദ്‌, പി.എം നിയാസ്‌, സി.ജെ ഡേവിഡ്‌ പ്രസംഗിച്ചു.










from kerala news edited

via IFTTT

മാവോയിസ്‌റ്റ് ഭീഷണി: നിലമ്പൂര്‍ മേഖലയിലെ പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ കനത്ത സുരക്ഷ











Story Dated: Thursday, December 11, 2014 02:51


നിലമ്പൂര്‍: വയനാട്ടിലുണ്ടായ പോലീസ്‌-മാവോയിസ്‌റ്റ് വെടിവെയ്‌പ്പിന്റെ പശ്‌ചാത്തലത്തില്‍ നിലമ്പൂര്‍ മേഖലയിലെ പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ സുരക്ഷ ശക്‌തമാക്കി. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണു ഈ മേഖലയില്‍ നല്‍കിയിരിക്കുന്നത്‌. വഴിക്കടവ്‌, എടക്കര, പോത്തുകല്‍, പൂക്കോട്ടുംപാടം, കാളികാവ്‌, നിലമ്പൂര്‍ സേ്‌റ്റഷുകള്‍ക്കാണ്‌ സുരക്ഷ ശക്‌തമാക്കിയത്‌. ഇതില്‍ പോത്തുകല്‍, പൂക്കോട്ടുംപാടം, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ മണല്‍ ചാക്കുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ്‌ കാവല്‍ ശക്‌തമാക്കിയിരിക്കുന്നത്‌. തണ്ടര്‍ബോള്‍ട്ട്‌, എം.എസ്‌.പി സംഘങ്ങളെ ഇവിടങ്ങളില്‍ കൂടുതലായി വിന്യസിച്ചിട്ടുണ്ട്‌.


പൂക്കോട്ടുംപാടം, പോത്തുകല്‍ സ്‌റ്റേഷനുകളാണ്‌ മാവോയിസ്‌റ്റ് അക്രമണത്തിന്‌ കൂടുതല്‍ സാധ്യതയെന്നാണ്‌ ഇന്‍ലിജന്‍സ്‌ നല്‍കിയിരിക്കുന്ന വിവരം. ഈ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണവും എര്‍പ്പെടുത്തിയിട്ടുണ്ട്‌. ഒന്നിലധികം സേ്‌റ്റഷനുകളില്‍ ഒരു രഹസ്യ പോലീസിനായിരുന്നു ചുമതല. ഇപ്പോള്‍ എടക്കരയും പോത്തുകല്ലും ഒഴികെയുള്ള സേ്‌റ്റഷനുകളിലെല്ലാം ഓരോ രഹസ്യ പൊലീസിന്റെ സേവനം ആഭ്യന്തര വകുപ്പ്‌ ഉറപ്പാക്കിയിട്ടുണ്ട്‌. മേഖലയിലെ ആദിവാസി കോളനികളിലോ പരിസരങ്ങളിലോ അപരിചിതരെ കണ്ടാല്‍ വിവരമറിക്കണമെന്ന്‌ വനം-പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.


അനുവദം കൂടാതെ വനത്തിനകത്തേക്ക്‌ പ്രവേശിക്കരുതെന്ന്‌ തദ്ധേശവാസികളോടും അതികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രദേശത്തെ സുരക്ഷ വിലയിരുത്താന്‍ ഉന്നത വനം-പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ നിലമ്പൂരിലെത്തും. ഈ യോഗത്തില്‍ തമിഴ്‌നാട്‌- കര്‍ണ്ണാടക ഉദ്യോഗസ്‌ഥരും ഉണ്ടാകുമെന്നാണ്‌ സൂചന. വയനാട്ടില്‍ പൊലീസ്‌ നടപടി ശക്‌തമാക്കിയതിനാല്‍ നിലമ്പൂര്‍ കാടുകളിലേക്ക്‌ മാവോയിസ്‌റ്റുകള്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. തമിഴ്‌നട്‌ പൊലീസും ഇത്തരത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം വെടിവെപ്പ്‌ നടന്ന വെള്ളമുണ്ടയില്‍ നിന്ന്‌ അഞ്ച്‌ മണിക്കൂര്‍ നടന്നല്‍ നിലമ്പൂര്‍ വനമേഖലയിലെ മുണ്ടേരിയിലെത്താം. ഇതുപോലെ കുറ്റ്യാടി, കുടക്‌ വനമേഖലയിലേക്കും എളുപ്പത്തില്‍ കടക്കാനാവും. കരുളായി ഉള്‍വനങ്ങളിലും, പോത്തുകല്‍ വനമേഖലയിലുമാണ്‌ നേരത്തെ മാവോയിസ്‌റ്റുകളെ കണ്ടതായി പലരും സാക്ഷ്യപ്പെടുത്തിയിരുന്നത്‌.


മരുത, പൂക്കോട്ടുംപാടം, മുണ്ടേരി വനമേഖല എന്നിവിടങ്ങളിലും ആയുധധാരികളെ കണ്ടതായും, പൂക്കോട്ടുംപാടം ഉള്‍പ്പെടെ ചിലയിടങ്ങളില്‍ അക്രമിച്ചതായും പലരും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ വനമേഖലകളിലെല്ലാം പോലീസും, തണ്ടര്‍ബോള്‍ട്ടും പലതവണ പരിശോധന തടത്തിയിരുന്നവെങ്കിലും കണ്ടെത്താനായിട്ടില്ല. ഉള്‍കാട്ടിലെ ഇവരുടെ വാസ സ്‌ഥലങ്ങളില്‍ അജ്‌ഞാതര്‍ എത്തുന്നുണ്ടോയെന്നു മനസിലാക്കാനും മാഞ്ചീരി കോളനിയിലെത്തി പരിശോധന നടത്തണമെന്നു ഇന്റലിജന്‍സിന്‌ കര്‍ശന നിര്‍ദ്ദേശമുണ്ട്‌.


കോളനികളിലെ മാവോയിസ്‌ ഭീഷണി ചെറുക്കാന്‍ അടുത്തിടെ പ്രത്യേക റിക്രൂട്ട്‌മെറ്റ്‌ നടത്തി ആദിവാസികളായ യുവതി-യുവാക്കള്‍ക്ക്‌ വനംവകുപ്പില്‍ സ്‌ഥിരം നിയമനം നല്‍കിയിരുന്നു. മാവോയിസ്‌റ്റുകള്‍ക്കു നിലമ്പൂര്‍ വന മേഖല സുപരിചിതമണെന്നതു വന പാലകരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌. ജീവനക്കാര്‍ ഉള്‍വനത്തിലേക്ക്‌ ഡ്യൂട്ടിക്ക്‌ പോകാന്‍ തയ്ാറായകാത്തതും വലിയ പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌.










from kerala news edited

via IFTTT

വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍











Story Dated: Wednesday, December 10, 2014 04:23


കാവുംമന്ദം: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍. തരിയോട്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പിണങ്ങോട്‌ തേവണ കുഞ്ഞികൃഷ്‌ണന്റെ (എക്‌സൈസ്‌ വകുപ്പ്‌) മകള്‍ ആര്യശ്രീ കെ. കൃഷ്‌ണനാ (16)ണ്‌ മരിച്ചത്‌. രാവിലെ സ്‌കൂളിലേക്കു വീട്ടില്‍നിന്നു പോയതാണ്‌. വൈകിട്ടു തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ അന്വേഷിച്ചപ്പോള്‍ സ്‌കൂളില്‍ ചെന്നിരുന്നില്ലെന്ന്‌ അറിഞ്ഞു. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ വീടിനടുത്തുള്ള കുളത്തിനു സമീപം സ്‌കൂള്‍ ബാഗ്‌ കണ്ടെത്തുകയായിരുന്നു. മാതാവ്‌: ഉഷ.










from kerala news edited

via IFTTT

നാരായണന്‍











Story Dated: Wednesday, December 10, 2014 04:21


mangalam malayalam online newspaper

പെരിന്തല്‍മണ്ണ: തിങ്കളാഴ്‌ച മുതല്‍ കാണാതായ വൃദ്ധന്റെ മൃതദേഹം കട്ടുപ്പാറ ഇട്ടക്കടവ്‌ പാലത്തിനു സമീപം കണ്ടെത്തി. ഏലംകുളം കൊട്ടാരക്കുന്ന്‌ നാരായണന്റെ (70) മൃതദേഹം കണ്ടെത്തിയത്‌. മൂന്നു മാസമായി നാട്ടില്‍ ഇല്ലാതിരുന്ന നാരായണന്‍ രണ്ടു ദിവസം മുമ്പു മക്കള്‍ ചെലവിനു നല്‍കുന്നില്ലെന്നു പറഞ്ഞു പെരിന്തല്‍മണ്ണ പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നു. ഭാര്യ: ലക്ഷ്‌മിക്കുട്ടി. മക്കള്‍: രാമചന്ദ്രന്‍, ശ്രീനിവാസന്‍, നളിനി. മരുമക്കള്‍: രമണി, ബിന്ദു, ശിവശങ്കരന്‍. സംസ്‌ക്കാരം ഇന്നു ഉച്ചയോടെ നടക്കും.










from kerala news edited

via IFTTT

ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട്‌ സ്‌ത്രീ മരിച്ചു











Story Dated: Wednesday, December 10, 2014 04:21


നിലമ്പൂര്‍: നിലമ്പൂരിലെ സഹോദരിയുടെ വീട്ടിലേക്ക്‌ വിരുന്ന വന്ന സ്‌ത്രീ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട്‌ മരിച്ചു.മമ്പാട്‌ ഓടായിക്കലിലെ മണ്ണുഞ്ചേരി തോമസിന്റെ ഭാര്യ മേരി (60)യാണ്‌ മൊടവണ്ണ കടവിലെ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട്‌ മരിച്ചത്‌. കോവിലകത്ത്‌ മുറിക്ക്‌ സമീപം പാറകടവില്‍ പുഴ കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടതാണെന്ന്‌ കരുതുന്നു. പുഴയില്‍ കുളിക്കാനെത്തിയവരാണ്‌ ഉച്ചക്ക്‌ രണ്ട്‌ മണിയോടെ മൃതദേഹം കണ്ടത്‌. സഹോദരി പരേതയായ വത്സമയുടെ കുടുംബം താമസിക്കുന്നത്‌ ചാലിയാര്‍ പുഴക്ക്‌ അക്കരെ അത്തിക്കാട്ടിലാണ്‌. ഇവിടെക്കെന്ന്‌ പറഞ്ഞ്‌ ചൊവാഴ്‌ച രാവിലെ പതിനൊന്നരയോടെയാണ്‌ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയത്‌. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. നിലമ്പൂര്‍ പൊലീസ്‌ മൃതദേഹം ഇന്‍ക്വസ്‌റ്റ് നടത്തി. പോസ്‌റ്റ്മോര്‍ട്ട്‌ധിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന്‌ മമ്പാട്‌ റൂബി നഗര്‍ സെന്റ്‌ ജോസ്‌ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കും. മക്കള്‍: സാലി, ലിസി, ടോമി, ദില്‍സി.










from kerala news edited

via IFTTT

ബൈക്കില്‍ നിന്നും വീണ യുവാവ്‌ ലോറി കയറി മരിച്ചു











Story Dated: Wednesday, December 10, 2014 04:21


തിരൂര്‍: ബൈക്കില്‍ നിന്നും വീണ യുവാവ്‌ ലോറി കയറി ദാരുണമായി മരണപ്പെട്ടു. നിറമരുതൂര്‍ മങ്ങാട്‌ പറമ്പില്‍ പ്രമോദ്‌ (28) ആണു മരിച്ചത്‌. ഇന്നലെ രാവിലെ ഒമ്പതരയ്‌ക്ക് തിരൂര്‍ താഴെപ്പാലത്താണ്‌ അപകടം. മുത്തൂറ്റ്‌ ബാങ്കിന്റെ തിരൂര്‍ ശാഖയിലെ ജീവനക്കാരനാണ്‌ പ്രമോദ്‌. രാവിലെ വീട്ടില്‍ നിന്നും ഓഫീസിലേക്ക്‌ വരുമ്പോഴായിരുന്നു അപകടം. റോഡില്‍ കൂട്ടിയിട്ട്‌ കരിങ്കല്‍കൂനയിലേക്ക്‌ ബൈക്കിന്റെ ടയര്‍ പാളിയതോടെ തെറിച്ചു വീഴുകയായിരുന്നു. ഇതേ സമയം താനൂര്‍ ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിക്കടിയിലാണ്‌ പ്രമോദ്‌ വീണത്‌. റോഡിന്‌ ഈ ഭാഗത്ത്‌ വീതി കുറവാണ്‌. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റുമാര്‍ട്ടം നടത്തി. റോഡുപണിക്ക്‌ കരിങ്കല്ലു കൂട്ടിയിട്ട്‌ അപകട സാധ്യതയുണ്ടാക്കിയ പൊതുമരാമത്ത്‌ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ താഴെപ്പാലത്ത്‌ ഒരു മണിക്കൂര്‍ റോഡ്‌ ഉപരോധിച്ചു. കുട്ടാവുവാണ്‌ പിതാവ്‌. മാതാവ്‌: തങ്കം. അവിവാഹിതനാണ്‌.










from kerala news edited

via IFTTT

ഫുട്‌ബോള്‍ കളിക്കിടെ യുവാവ്‌ കുഴഞ്ഞു വീണു മരിച്ചു











Story Dated: Wednesday, December 10, 2014 04:23


കാക്കവയല്‍: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ്‌ കുഴഞ്ഞു വീണു മരിച്ചു. കാക്കവയല്‍ വെള്ളിത്തോട്‌ പരമേശ്വരന്റെ മകന്‍ പ്രദീപാ (29)ണ്‌ മരിച്ചത്‌. കാക്കവയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ചൊവ്വാഴ്‌ച വൈകിട്ട്‌ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാക്കവയല്‍ ടൗണിലെ ഓട്ടോ െ്രെഡവറാണ്‌ മരിച്ച പ്രദീപ്‌. മാതാവ്‌: കല്ല്യാണി










from kerala news edited

via IFTTT

നവാഗത സംഗമം സംഘടിപ്പിക്കും: എം.എസ്‌.എഫ്‌











Story Dated: Wednesday, December 10, 2014 01:57


കാഞ്ഞങ്ങാട്‌: ശാഖാ തലങ്ങളില്‍ എം.എസ്‌.എഫിനെ കൂടുതല്‍ സജീവമാക്കുന്നതിന്‌ വേണ്ടി നവാഗത സംഗമം സംഘടിപ്പിക്കാന്‍ എം.എസ്‌.എഫ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന വിവിധയിനം പരിപാടികള്‍ നവാഗത സംഗമത്തില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.


മണ്ഡലം ആക്‌ടിംഗ്‌ പ്രസിഡന്റ്‌ ഇഖ്‌ബാല്‍ വെള്ളിക്കോത്ത്‌ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ റംഷീദ്‌ നമ്പ്യാര്‍കൊച്ചി, ജോ.സെക്രട്ടറി ജബ്ബാര്‍ ചിത്താരി, നിസാം തെക്കേപ്പുറം, അഹമ്മദ്‌ സഈദ്‌ അടുക്കം, റമീസ്‌ ആറങ്ങാടി, മുഹമ്മദ്‌ അജ്‌മല്‍, സഫീര്‍, ഇര്‍ഷാദ്‌ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ജാഫര്‍ കല്ലന്‍ചിറ സ്വാഗതവും റംഷീദ്‌ തോയമ്മല്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT