121

Powered By Blogger

Monday 4 May 2020

തിരിച്ചുകയറി വിപണി: സെന്‍സെക്‌സില്‍ 441 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് തിരിച്ചുകയറി വിപണി. സെൻസെക്സ് 441 പോയന്റ് നേട്ടത്തിൽ 32,156ലും നിഫ്റ്റി 129 പോയന്റ് ഉയർന്ന് 9423ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 541 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 122 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒഎൻജിസി, സീ എന്റർടെയ്ൻമെന്റ്, യുപിഎൽ, വേദാന്ത, ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യാഥാക്രമം 1.16ശതമാനവും 1.20ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ഹെൽത്ത് കെയർ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. അദാനി പോർട്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, റാലിസ് ഇന്ത്യ തുടങ്ങിയ കമ്പനികൾ മാർച്ച് പാദത്തിലെ ഫലങ്ങൾ ഇന്ന് പുറത്തുവിടും.

from money rss https://bit.ly/2Wpi9KQ
via IFTTT

ക്രിപ്റ്റോ കറൻസി വിനിമയം: വ്യക്തത തേടി കമ്പനികള്‍ ആർ.ബി.ഐ.യെ സമീപിച്ചു

മുംബൈ: ക്രിപ്റ്റോ കറൻസിയുടെ ഇന്ത്യയിലെ വിനിമയ സ്ഥിതിയും നികുതിയും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയുടെ നിരോധനം നീക്കി സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും റിസർവ് ബാങ്ക് ഇതുവരെ ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രിപ്റ്റോ ഇടപാടുകളിൽനിന്ന് ബാങ്കുകൾ വിട്ടുനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ ഏജൻസികൾ വ്യക്തത തേടി ആർ.ബി.ഐ.ക്ക് കത്തയച്ചിരിക്കുന്നത്. ഇതിനുപുറമെ ഉത്പന്നം, കറൻസി, ചരക്ക്, സേവനം ഇതിൽ ഏതു വിഭാഗത്തിലാണ് ജി.എസ്.ടി.യിൽ ക്രിപ്റ്റോ കറൻസിയെ ഉൾപ്പെടുത്തുന്നതെന്നും ഇവർ വ്യക്തത തേടിയിട്ടുണ്ട്. 2019 -ൽ പരോക്ഷ നികുതി വകുപ്പ് ചില ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോമുകളിൽ നികുതി സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതു മുൻനിർത്തിയാണ് വ്യക്തത തേടിയിരിക്കുന്നത്.

from money rss https://bit.ly/2xE7svI
via IFTTT

ചൈന വിട്ടുവരുന്ന കമ്പനികളെ കേരളത്തിന് സ്വാഗതം ചെയ്യാം

കൊച്ചി:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന വിട്ടുവരുന്ന യു.എസ്. കമ്പനികൾ ഉൾപ്പെടെയുള്ള ആഗോള വ്യവസായ സംരംഭങ്ങൾക്ക് വളക്കൂറുള്ള മണ്ണായി മാറാൻ കേരളത്തിന് അവസരം. ആഗോളതലത്തിൽ കഴിവു തെളിയിച്ച മാനവശേഷിയാണ് ഇതിൽ കേരളത്തിന് മുതൽക്കൂട്ടാകുക. ഒപ്പം, സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള വിവിധ ഏജൻസികളായ കെ.എസ്.ഐ.ഡി.സി., കിൻഫ്ര, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, സിഡ്കോ, വ്യവസായ എസ്റ്റേറ്റുകൾ എന്നിവയിലായി 1,300 ഏക്കറിലേറെ ഭൂമി ബാക്കിയുണ്ട്. ഇതിനു പുറമെ, ഫാക്ട്, എച്ച്.എം.ടി., കൊച്ചി തുറമുഖ ട്രസ്റ്റ്, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം 3,500 ഏക്കറിലേറെ ഭൂമിയുണ്ട്. ഇതിൽ നിഷ്ക്രിയമായി കിടക്കുന്ന ഭൂമി ഏറ്റെടുത്ത് പുതുതായി വരുന്ന വ്യവസായങ്ങൾക്ക് നൽകാവുന്നതാണ്. പ്രതിസന്ധിക്കിടയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഫാർമ, മെഡിക്കൽ ഉപകരണങ്ങൾ, ഹെവി എൻജിനീയറിങ്, സോളാർ ഉപകരണങ്ങൾ, ഭക്ഷ്യ സംസ്കരണം, കെമിക്കൽ, ടെക്സ്റ്റൈൽസ് എന്നീ മേഖലകളാണ് ഇന്ത്യക്ക് സാധ്യതയുള്ളതായി കണക്കാക്കുന്നത്. ഇതിൽ എല്ലാം കേരളത്തിന് പ്രയോജനപ്പെടുത്താനാകില്ലെങ്കിലും ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമ, ഇലക്ട്രിക്കൽ, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ കേരളത്തിനു മുന്നേറാൻ അവസരമുണ്ട്. ചൈന വിട്ടുവരുന്ന യു.എസ്. കമ്പനികൾക്കു പുറമെ, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലുള്ള കമ്പനികളും ഇന്ത്യയിൽ നിക്ഷേപത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളെ സ്വാഗതം ചെയ്യുന്ന കാര്യത്തിൽ ഉത്തർപ്രദേശും ഗുജറാത്തും ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്. കേരളത്തിലേക്ക് മുതൽമുടക്കാൻ തയ്യാറാകുന്ന പ്രധാന വ്യവസായങ്ങൾക്ക് ലൈസൻസുകളും മറ്റ് അനുമതികളും ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചത്തെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും വല്ലാർപാടത്തും വിഴിഞ്ഞത്തുമായി രണ്ട് ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലുകളും അര ഡസനോളം മറ്റ് തുറമുഖങ്ങളുമുള്ളത് കേരളത്തിന് അന്താരാഷ്ട്ര വ്യാപാര രംഗത്ത് മുതൽക്കൂട്ടാക്കാവുന്നതാണ്. ഇതും റെയിൽ, റോഡ് മാർഗങ്ങളും കൂട്ടിയിണക്കി ബഹുതല ലോജിസ്റ്റിക് അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് സംസ്ഥാനം ഇപ്പോൾ ഉറപ്പുനൽകുന്നുണ്ട്. കയറ്റുമതി-ഇറക്കുമതി വ്യവസായങ്ങൾക്കും കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഒറാക്കിൾ, നിസ്സാൻ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ പലതും ഇതിനു മുമ്പ് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമാതാക്കളിലൊന്നായ നിസ്സാൻ അവരുടെ ആഗോള ഡിജിറ്റൽ ഹബ്ബാണ് തിരുവനന്തപുരത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇത് പൂർണ തോതിൽ സജ്ജമാകുന്നതോടെ മൂവായിരത്തോളം പ്രൊഫഷണലുകൾക്കാണ് തൊഴിലവസരം ഒരുങ്ങുക. യു.എസ്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടോറസ് ക്യാപിറ്റൽ ടെക്നോ പാർക്കിലൊരുക്കുന്ന ടൗൺഷിപ്പാണ് കേരളത്തിൽ ഈയടുത്തെത്തിയ മറ്റൊരു വമ്പൻ വിദേശ നിക്ഷേപ പദ്ധതി. ഐ.ടി. കമ്പനിയായ ഫുജിട്സുവും നിക്ഷേപത്തിന് തയ്യാറായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.

from money rss https://bit.ly/2z6Qdnd
via IFTTT

Prithviraj Sukumaran Remembers Rishi Kapoor, Says It Was An Absolute Privilege To Work With Him!

Prithviraj Sukumaran Remembers Rishi Kapoor, Says It Was An Absolute Privilege To Work With Him!
Rishi Kapoor, the legendary Bollywood actor bid goodbye to this world today (April 30, 2020). The 67-year-old actor, who breathed his last at the HN Reliance Hospital, Mumbai was battling cancer from the past two years. Rishi Kapoor's untimely death has

* This article was originally published here

ആഗോള സമ്മര്‍ദം: സെന്‍സെക്‌സ് 2002 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞയാഴ്ചയിലെ മികച്ചനേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ തകർന്നടിഞ്ഞു. അഞ്ചുലക്ഷം കോടി രൂപയാണ് തിങ്കളാഴ്ചമാത്രം നിക്ഷേപകന് നഷ്ടമായത് സെൻസെക്സ് 2002 പോയന്റ് താഴ്ന്ന് 3,715ലും നിഫ്റ്റി 566 പോയന്റ് നഷ്ടത്തിൽ 9,293.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോകം കോവിഡ് ഭീതിയിൽനിന്ന് തിരിച്ചുവരുമ്പോൾ കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് യുഎസും ചൈനയും തമ്മിലുണ്ടായ തർക്കം വിപണിയെ ബാധിച്ചു. രാജ്യത്ത് അടച്ചിടൽ വീണ്ടും നിട്ടിയതും നിക്ഷേപകന്റെ ആത്മവിശ്വാസം തകർത്തു. ആഗോള വ്യാപകമായി കനത്ത വില്പന സമ്മർദമാണ്സൂചികകൾ നേരിട്ടത്. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, യുപിഎൽ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സിപ്ല, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് എട്ടുശതമാനവും ഐടി 4.40ശതമാനവും ഓട്ടോ 6.80ശതമാനവും എഫ്എംസിജി 3.79ശതമാനവും ലോഹം 8.25ശതമാനവും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡക്യാപ് സൂചിക 4.27ശതമാനവും സ്മോൾക്യാപ് 4.27ശതമാനവും താഴ്ന്നു.

from money rss https://bit.ly/3dciur6
via IFTTT

സികെപി സഹകരണ ബാങ്ക് പ്രതിസന്ധി: സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചേക്കും

മുംബൈ: ധനസ്ഥിതി മോശമായതിനെതുടർന്ന് റിസർവ് ബാങ്ക് ലൈസൻസ് റദ്ദാക്കിയ സികെപി സഹകരണ ബാങ്ക് കൂടുതൽ മൂലധനത്തിനായി മഹാരാഷ്ട്ര സർക്കാരിനെ സമീപിക്കും. 240 കോടി രൂപയാണ് ബാങ്ക് ആവശ്യപ്പെടുക. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് 2014 മുതൽ റസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്നു. തുടർന്ന് 000 രൂപയാണ് നിക്ഷേപകർക്ക് പരമാവധി പിൻവലിക്കാൻ അനുമതി ലഭിച്ചത്.പ്രവർത്തനം തുടരുന്നതിന് മാനേജുമെന്റ് പദ്ധതിയൊന്നും സമർപ്പിക്കാത്ത സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ലൈസൻസ് റദ്ദാക്കിയത്. ലൈസൻസ് റദ്ദാക്കിയതോടെ ബാങ്കിന്റെ ലിക്വഡേഷനാണ് അടുത്തനടപടി. നിക്ഷേപ ഇൻഷുറൻസ് പ്രകാരം പരമാവധി അഞ്ചുലക്ഷംരൂപവരെ നിക്ഷേപകർക്ക് ലഭിക്കും. ഇതുപ്രകാരം 99.2ശതമാനം നിക്ഷേപകർക്കും തുക മടക്കിലഭിക്കുമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആകെ 1.32 ലക്ഷം അക്കൗണ്ടുകളിലായി 485 കോടിയുടെ നിക്ഷേപമാണ് ബാങ്കിനുള്ളത്. വായ്പയുടെ 97ശതമാനവും നിഷ്ക്രിയ ആസ്തിയായി മാറിയിരുന്നു. മുംബൈ കേന്ദ്രീകരിച്ചുള്ള റിലയൻ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കാണ് വായ്പകളിലേറെയും നൽകിയിരുന്നത്. 158 കോടി രൂപ വായ്പ നൽകിയതിൽ 153 കോടിയും നിഷ്ക്രിയ ആസ്തിയായി മാറിയിരുന്നു. നിയമപ്രകാരം ഒമ്പത് ശതമാനം കരുതൽധനശേഖരം നിലനിർത്താൻ ബാങ്കിന് കഴിഞ്ഞിരുന്നില്ല. നിക്ഷേപകർക്ക് പണം മടക്കിനൽകാൻ നിലവിൽ ബാങ്കിന് കഴിവില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാമത്തെ സഹകരണബാങ്കാണ് മുംബൈയിൽ പ്രതിസന്ധിയിലാകുന്നത്.

from money rss https://bit.ly/35qUoX0
via IFTTT