121

Powered By Blogger

Monday 27 January 2020

എംഎസ്എംഇകള്‍ക്കായുള്ള ആക്‌സിസ് ബാങ്കിന്റെ 'ഇവോള്‍വ്' ആറാം പതിപ്പിന് തുടക്കമായി

കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി (എംഎസ്എംഇ) സംഘടിപ്പിക്കുന്ന വാർഷിക വിജ്ഞാന പങ്കാളിത്ത സെമിനാറായ ഇവോൾവ്ന്റെ ആറാമത് പതിപ്പിന് തുടക്കമായി. കേന്ദ്ര സർക്കാരിന്റെ 5 ട്രില്ല്യൻ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തിലെത്തുന്നതിനായി എംഎസ്എംഇകൾക്കുള്ള പങ്ക് എന്നതാണ് ഈ വർഷത്തെ ഇവോൾവിന്റെ ഇതിവൃത്തം. ഉദ്ഘാടന സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച പിപി മെർക്കന്റൈസിംഗ് സർവീസസ് സ്ഥാപകനും എംഡിയുമായ മഹിം ഗുപ്ത, ഈ ലക്ഷ്യം നേടുന്നതിനു വേണ്ട മാർഗങ്ങൾ വിശദീകരിച്ചു. ഇവോൾവിന്റെ ആറാമത് പതിപ്പ് അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും വ്യവസായ വിദഗ്ധരുമായി വിനിമയം നടത്താനും പഠിക്കാനും എംഎസ്എംഇ, എസ്എംഇ ഉപഭോക്താക്കൾക്ക് ഇതുവഴി സാധിക്കുമെന്നും നിലവിൽ ഇന്ത്യയുടെ ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നത് എംഎസ്എംഇകളാണെും ഇത് 50 ശതമാനമായി ഉയർത്തണമെന്നും ഈ ലക്ഷ്യം നേടുന്നതിനായി എംഎസ്എംഇകൾ 2019-2025 കാലയളവിൽ വളർച്ചയിൽ കുതിപ്പു നേടണമെന്നും ആക്സിസ് ബാങ്ക് കൊമേഴ്സ്യൽ ബാങ്കിങ് കവറേജ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് മോഹിത് ജെയിൻ പറഞ്ഞു. ഇന്ത്യയിലെ മൊത്തം സംരംഭങ്ങളുടെ 90%-ത്തോളം എംഎസ്എഇകളാണ്. രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായി 6.30 കോടി എംഎസ്എംഇകളാണ് രാജ്യത്തുള്ളത്. ഇക്കാരണത്താൽത്തന്നെ എംഎസ്എംഇകളുടെ വരുമാന വർധനവ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തും. ആക്സിസ് ബാങ്കും പങ്കാളികളായ ഡൺ ആൻഡ് & ബ്രാഡ്സ്ട്രീറ്റും ചേർന്ന് കൊച്ചി, മുംബൈ, ഡൽഹി ഉൾപ്പടെ 26 നഗരങ്ങളിലാണ് ഇവോൾവ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. 2014ൽ ആരംഭിച്ച ഇവോൾവ് ഈ വർഷം 5000 ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ബാങ്ക് ലഭ്യമിടുന്നത്.

from money rss http://bit.ly/2Gt3XZJ
via IFTTT

രാജ്യം കടന്നുപോകുന്നത് സാമ്പത്തിക മാന്ദ്യത്തിലൂടെ: അഭിജിത് ബാനര്‍ജി

കൊൽക്കത്ത: രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അഭിജിത് ബാനർജി. കൊൽക്കത്ത ലിറ്റററി ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാൽ അത് എത്രത്തോളമുണ്ടെന്ന് എനിക്ക് പറയാൻ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാൻ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ല-അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമ്പന്നരിൽനിന്ന് സ്വത്ത് നികുതി ചുമത്തി അത് പുനർവിതരണം ചെയ്യണം. ഇന്ത്യയിലെ നിലവിലെ അസമത്വം കണക്കിലെടുക്കുമ്പോൾ സ്വത്ത് നികുതി വിവേകപൂർണമാണ്. ഈ നികുതി കാര്യക്ഷമമായി പുനർവിതരണം ചെയ്യണം. എന്നാൽ ഇതൊന്നും ഉടനെ താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് മേഖല അടിമുടി പരിഷ്കരിക്കേണ്ടത് അനിവാര്യമാണ്. അതിന് സർക്കാർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാര്യ എസ്തർ ഡുഫ്ലോ, മൈക്കൽ ക്രെമർ എന്നിവർക്കൊപ്പമാണ് 2019 ലെ സാമ്പത്തികശാസ്ത്ര നൊബേൽ അഭിജിത് ബാനർജി കരസ്ഥമാക്കിയത്.അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകനാണ് അദ്ദേഹം. 1961 ൽ കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം 1983 ൽ ജെഎൻയുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. Content Highlights: Country could be passing through recession: Abhijit Banerjee

from money rss http://bit.ly/2GwxIsJ
via IFTTT

പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരാറായോ: എസ്എംഎസ് വഴി നിങ്ങളെ അറിയിക്കും

ന്യൂഡൽഹി: നിങ്ങളുടെ പാസ്പോർട്ടിന്റെ കാലാവധി തീരാറായോ? ശങ്കിക്കേണ്ട. ഇക്കാര്യം നിങ്ങൾക്ക് ഇനി എസ്എംഎസായി ലഭിക്കും. പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും പാസ്പോർട്ട് ഓഫീസുകളുമാണ് യഥാസമയം ഇക്കാര്യം നിങ്ങളെ അറിയിക്കുക. പലരും പാസ്പോർട്ട് പുതുക്കേണ്ട തിയതി മറുന്നപോകുന്ന സാഹചര്യത്തിലാണ് പുതിയതീരുമാനം. രണ്ട് എസ്എംഎസുകളാണ് പാസ്പോർട്ട് ഉടമകൾക്ക് അയയ്ക്കുക. ആദ്യത്തെ എസ്എംഎസ് ഒമ്പതുമാസം മുമ്പും രണ്ടാമത്തേത് ഏഴുമാസം മുമ്പും. വിദേശകാര്യ മന്ത്രാലയത്തിന്റെ ജനസേവന നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. അയയ്ക്കുന്ന എസ്എംഎസിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കിയിട്ടുണ്ടാകും. ഇങ്ങനെയാകും എസ്എംഎസ്:“Dear Passport Holder, Your Passport KXXXX949 will expire on XX-Feb-20. Apply reissue at http://bit.ly/2Rymcn5 or mPassport Seva App. Please ignore, if applied". പാസ്പോർട്ട് ഉപയോഗിച്ച് പോകാവുന്ന മിക്കവാറും രാജ്യങ്ങളിൽ പ്രവേശിക്കണമെങ്കിൽ ആറുമാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്തായിരിക്കും പലരും പാസ്പോർട്ടിന്റെ കാലാവധി പരിശോധിക്കുന്നതുതന്നെ. ഈ പ്രശ്നം പരിഹരിക്കാൻ എസ്എംഎസ് സംവിധാനം ഉപകരിക്കും. നിലവിൽ മുതിർന്നവരുടെ പാസ്പോർട്ടിന് 10 വർഷമാണ് കലാവധിയുള്ളത്. കാലാവധിയെത്തിയാൽ 10 വർഷത്തേയ്ക്കാണ് പുതുക്കിനൽകുക. പ്രായപൂർത്തിയാകാത്തവരുടെ പാസ്പോർട്ടിന് അഞ്ചുവർഷമാണ് കാലാവധി. 18 വയസ്സുവരെമാത്രമേ ഉപയോഗിക്കാനും കഴിയൂ. ലോകത്ത് 58 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ല; പാസ്പോർട്ട് മാത്രംമതി. Passport Seva Kendras start passport renewal reminder service

from money rss http://bit.ly/36xOIcL
via IFTTT

പാഠം 58: ദിവസക്കൂലിക്കാരനും പെന്‍ഷന്‍കാല ജീവിതത്തിനായി രണ്ടുകോടി സമാഹരിക്കാം

പഠനത്തിൽ അത്രയൊന്നും മികവുപുലർത്താതിരുന്ന പ്രവീൺ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഉന്നത വിദ്യാഭ്യാസത്തിന് പോയില്ല. വീട്ടിലെ സാഹചര്യം അതിന് തടസ്സമായി. അങ്ങനെയാണ് ഐടിഐയിൽനിന്ന് ഡിപ്ലോമയെടുത്തത്. 18-ാംവയസ്സിൽ മറ്റൊരാളുടെ കൂടെ ജോലിക്കുപോയി. എന്തുകൊണ്ട് സ്വന്തമായി ജോലി ചെയ്തുകൂടായെന്ന് ചിന്തിച്ച പ്രവീൺ 19-ാമത്തെ വയസ്സിൽ ഒറ്റയ്ക്ക് നിൽക്കാൻ പഠിച്ചു. നാട്ടിൽ എന്തുകാര്യമുണ്ടെങ്കിലും പ്രവീണിന് വിളിവരും. പബ്ലിങ്, ഇലക്ട്രിക്കൽ ഉൾപ്പടെയുള്ള ജോലികൾ ചെയ്യും. ഏതുസമയത്തു വിളിച്ചാലും പ്രവീൺ എത്തും. പഴയ ബൈക്കിലാണ് യാത്ര. വിളിച്ചാൽ വിളിപ്പുറത്തെത്താൻ അവനെ സഹായിക്കുന്നതും അതുതന്നെയാണ്. നാട്ടിൽ സുപരിചിതനായ ഈ യുവാവ് ചെറിയ പണികൾക്ക് പലതിനും പണംപോലും വാങ്ങാറില്ല. അതുകൊണ്ടുതന്നെ പലരും നിർബന്ധിച്ച് നൂറോ ഇരുന്നൂറോ പോക്കറ്റിൽ വെച്ചുകൊടുക്കുകയും ചെയ്യും. ഇതവന്റെ ജനപ്രീതി ഉയർത്തി. അവനും അറിയണം,എത്രരൂപ ഭാവിയ്ക്കുവേണ്ടി നീക്കിവെയ്ക്കണമെന്ന് ദിനംപ്രതിയുള്ള ജോലികൾക്കുപുറമെ, മറ്റ് ചെറു ജോലികളും ചെയ്യുന്ന പ്രവീണിന്റെ പ്രതിമാസ ശരാശരി വരുമാനം 50,000 രൂപയാണ്. 1000വും 500ഉം 200മൊക്കെ കയ്യിൽവരുമ്പോൾ മാസം എത്രകിട്ടിയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് പ്രവീൺതന്നെ പറയുന്നു. പിന്നെ എഴുതിവെയ്ക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിമാസ വരുമാനം എത്രയെന്ന് ബോധ്യമായത്. അച്ഛൻ അസുഖബാധിതനാണ്. രണ്ട് സഹോദരിമാരുണ്ട്. ഒരേയൊരുവരുമാനമാർഗമാണ് പ്രവീൺ. ഈ സാഹചര്യത്തിൽ എങ്ങനെ ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് പ്രവീൺ ചോദിക്കുന്നു. പ്രതിമാസം 50,000 രൂപ വരുമാനമുള്ള പ്രവീണിന് ശരാശരി ഒരുദിവസം ലഭിക്കുന്നത് 1,666 രൂപയാണ്. ഇതിൽനിന്ന് 100 രൂപ നീക്കിവെയ്ക്കാൻ കഴിയാത്തവർ ആരുണ്ട്? ലഭിക്കുന്നതുകമുഴുവൻ വീട്ടിൽ ചെലവാകുന്നുണ്ടെങ്കിൽ പോലും 100 രൂപ നീക്കവെയ്ക്കാൻ മാർഗമുണ്ട്. ഉച്ചഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുപോകുക. മറ്റ് അനാവശ്യചെലവുകൾ ഉപേക്ഷിക്കുക. അപ്പോൾ നിഷ്പ്രയാസം പ്രതിദിനം 100 രൂപ നീക്കിവെയ്ക്കാനാകും. 100 രൂപകൊണ്ട് കോടീശ്വരനാകാൻ പറ്റുമോ? ഇടയ്ക്കിടെ പണംകയ്യിൽവരുന്നതുകൊണ്ട് ആവശ്യങ്ങളും കൂടുതലാണെന്ന് പ്രവീൺ പറയുന്നു. അതുകൊണ്ടുതന്നെ അവന് നൽകിയ ആദ്യ നിർദേശം ഒരു ചെറിയ പെട്ടിവാങ്ങുകയെന്നതാണ്; എല്ലാദിവസവും 100 രൂപവീതം ഇട്ടുവെയ്ക്കാൻ. മാസമെത്തുമ്പോൾ(3000 രൂപയാകുമ്പോൾ)അത് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുക. മൾട്ടി ക്യാപ് ഫണ്ടിൽ നിക്ഷേപിക്കുക പ്രതിമാസം എസ്ഐപിയായി 3000 രൂപ നിക്ഷേപിച്ചുതുടങ്ങുക. അതിനായി മികച്ച ഒരു മൾട്ടിക്യാപ് ഫണ്ട് തിരഞ്ഞെടുക്കാം. മൊബൈൽഫോണും ആപ്പുമുണ്ടെങ്കിൽ ആർക്കും വളരെ ലളിതമായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാവുന്നതേയുള്ളൂ. നിലവിൽ 20വയസ്സുള്ള പ്രവീൺ ഇങ്ങനെ 50വയസ്സുവരെ നിക്ഷേപം തുടർന്നാൽ 12 ശതമാനം വാർഷികാദായപ്രകാരം ചുരുങ്ങിയത് 1.05 കോടി രൂപ സമ്പാദിക്കാം. 30വർഷം എസ്ഐപിയായി നിക്ഷേപിക്കുന്നതിനാൽ 15ശതമാനമെങ്കിലും വാർഷികാദായം പ്രതീക്ഷിക്കാം. അപ്പോൾ ലഭിക്കുക 2.10 കോടി രൂപയാണ്. മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 10.80 ലക്ഷംമാത്രവും. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ചില ഫണ്ടുകൾ നൽകിയ നേട്ടം ഉദാഹരിക്കാം. നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ടിൽനിന്ന് എസ്ഐപി നിക്ഷേപത്തിന് ലഭിച്ച വാർഷികാദായം 22.26 ശതമാനമാണ്. എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് 18.97ശതമാനവും ഡിസ്പി ഇക്വിറ്റി 18.92 ശതമാനവുംഎസ്ഐപി വഴിയുള്ള നിക്ഷേപത്തിന് ആദായം നലൽകിയതായി കാണാം(കാലാവധിയിൽ വ്യത്യാസമുണ്ട്. പട്ടിക കാണുക). Old is Gold ഫണ്ട് നിക്ഷേപ കാലയളവ് നിക്ഷേപ തുക(ലക്ഷത്തിൽ) ഇപ്പോഴത്തെ മൂല്യം ആദായം(%) Nippon India Growth 01-Nov-1995 to 26-Jan-2020(290 Months) 8.70 2,29,36,910രൂപ 22.26 HDFC Top 100 01-Nov-1996 to 26-Jan-2020(279 Months) 8.37 1,15,96,076രൂപ 18.97 DSP Equity 01-May-1997,26-Jan-2020(273 Months) 8.19 1,05,35,114രൂപ 18.92 റിട്ടേൺ കണക്കാക്കിയ തിയതി: 25-Jan-2020 നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട് 1995 ഒക്ടോബർ എട്ടിനും എച്ച്ഡിഎഫ്സി ടോപ്പ് 100 1996 ഒക്ടോബർ 11നും ഡിഎസ്പി ഇക്വിറ്റി ഫണ്ട് 1997 ഏപ്രിൽ 29നുമാണ് തുടങ്ങിയത്. നിലവിൽ ഏറ്റവും പഴക്കമുള്ള ഫണ്ടുകളിൽ ചിലതാണിവ.ഈ ഫണ്ടുകൾ നിലവിൽ നിക്ഷേപംതുടങ്ങാൻ ശുപാർശ ചെയ്യുന്നില്ല. ദീർഘകാല നിക്ഷേപത്തിൽനിന്ന് മികച്ചനേട്ടം നൽകാൻ ഫണ്ടുകൾക്ക് കഴിയുമെന്ന് തെളിയിക്കാനാണ് ഈ ഫണ്ടുകൾ ഉദാഹരിച്ചത്. നിലവിൽ നിക്ഷേപിക്കാവുന്ന ഫണ്ടുകൾ Equity: Multi cap Fund Return(%) 1year 3 year 5 year 7year Axis Focused 25 Fund 22.21 17.97 11.87 14.86 DSP Equity Fund 23.31 13.56 8.97 14.15 Canara Robeco Equity Diversified Fund 15.77 14.95 8.28 12.54 Kotak Standard Multicap Fund 17.07 13.63 10.28 16.65 SBI Focused Equity Fund 23.04 17.35 11.55 15.16 റിട്ടേൺ കണക്കാക്കിയ തിയതി:25-Jan-2020 മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ കാശുപോകുമോ? പലരും ഈ സംശയത്തിന്റെ പുറത്താണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാത്തത്. പ്രമുഖ അമേരിക്കൻ നിക്ഷേപകനും ബിസിനസുകാരനുമായ ചാർളി മജ്ഞർ പറയുന്നത് കേൾക്കൂ: നിങ്ങൾ ഓഹരി വാങ്ങുമ്പോൾ പണമുണ്ടാക്കുന്നില്ല; വിൽക്കുമ്പോഴും. ക്ഷമയോടെ കാത്തിരിക്കുമ്പോഴാണ് നിങ്ങൾ സമ്പത്തുണ്ടാക്കുന്നത്. ഫണ്ടിൽനിക്ഷേപിച്ചാൽ നിങ്ങളുടെ പണം റോക്കറ്റുപോലെ കുതിച്ചുയരില്ല. വിപണിയിലെ ചാഞ്ചാട്ടവും ആവശ്യമില്ലാത്ത നിങ്ങളുടെ ഇടപെടലും നിക്ഷേപത്തെ ബാധിക്കാം. അതിനെ മറികടക്കാൻ പരിഹാര മാർഗങ്ങളുണ്ട്. 1. ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുക. 2. എസ്ഐപിയുടെ വഴി തിരഞ്ഞെടുക്കുക. ഓഹരി വിപണി താഴോട്ടോ മുകളിലോട്ടോ പോയ്ക്കോട്ടെ. അതിനുള്ള മറുമരുന്നാണ് ഈ മാർഗങ്ങൾ. feedbacks to: antonycdavis@gmail.com

from money rss http://bit.ly/38GSd1V
via IFTTT

കൊറോണ ഭീതി: പെട്രോളിനും ഡീസലിനും വിലകുറയുന്നു

ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടരുന്ന ഭീതിയിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നു. അതിന്റെ പ്രതിഫലനമായി രാജ്യത്തെ എണ്ണവിപണിയിലും തുടർച്ചയായി ആറാമത്തെ ദിവസമാണ് വിലകുറഞ്ഞത്. ആറു ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 1.22 രൂപയും ഡീസലിന് 1.47 രൂപയുമാണ് കുറഞ്ഞത്. ഇന്നുമാത്രം പെട്രോളിന് 11ഉം ഡീസലിന് 13ഉം പൈസ കുറഞ്ഞു. ജനുവരി എട്ടിന് ബാരലിന് 70 ഡോളർ കടന്ന അസംസ്കൃത എണ്ണവിലയിൽ 10 ഡോളറിന്റെ കുറവാണുണ്ടായത്. 60 ഡോളർ നിലവാരത്തിലാണ് ക്രൂഡ് വിലയിപ്പോൾ. നവംബർ മധ്യത്തിലെ നിലവാരത്തിലേയ്ക്ക് പെട്രോൾവില താഴ്ന്നു. ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 73.60 രൂപയാണ്. ഡീസലിനാകട്ടെ 66.58ഉം. പെട്രോൾ വില കൊച്ചി: 75.52 കോഴിക്കോട്: 75.81 തിരുവനന്തപുരം: 77 ഡീസൽ വില കൊച്ചി: 70.25 കോഴിക്കോട്: 70.55 തിരുവനന്തപുരം: 71.65

from money rss http://bit.ly/2O1Dgzl
via IFTTT

വിറ്റഴിച്ചാലും എയർഇന്ത്യ സർക്കാരിന് ഭാരമായേക്കും

ന്യൂഡൽഹി: ഏറെ ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള എയർഇന്ത്യ വിൽപ്പന സർക്കാരിന് ഭാവിയിൽ വൻബാധ്യതയുണ്ടാക്കാൻ സാധ്യത. വർഷങ്ങളായി കുമിഞ്ഞുകൂടിയ 60,000 കോടിയുടെ കടമാണ് എയർഇന്ത്യക്കുള്ളത്. ആകെ ബാധ്യതകളിൽ കടംമാത്രമാണ് ഇത്രയും തുക. അതിൽ 23,286.50 കോടി രൂപമാത്രമേ വാങ്ങുന്നവർക്ക് കൈമാറൂ. അതുപോലെ ബാധ്യതകളും പൂർണമായി കൈമാറുന്നില്ല. ബാക്കിവരുന്ന കടവും ബാധ്യതയും പുതുതായി രൂപവത്കരിക്കുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡ് (എ.ഐ.എ.എച്ച്.എൽ.) ആണ് വഹിക്കേണ്ടത്. വിൽപ്പന ഇടപാട് നടക്കുന്ന സമയത്തെ എയർ ഇന്ത്യയുടെ ആസ്തിക്ക് ഏതാണ്ട് തുല്യമായ ബാധ്യതകളേ കൈമാറൂവെന്ന് സർക്കാർ വ്യക്തമാക്കുന്നു. അതിനർഥം ബാക്കിവരുന്ന കടവും ബാധ്യതകളും വീട്ടുന്നത് ഫലത്തിൽ സർക്കാരിന്റെ തലയിലാകും. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് സർക്കാർ അടയ്ക്കാനുള്ള കുടിശ്ശികകൾ, വിരമിച്ച ജീവനക്കാരുമായി ബന്ധപ്പെട്ട കുടിശ്ശികകൾ എന്നിവയൊന്നും പുതിയ ഉടമസ്ഥർക്ക് കൈമാറുന്നില്ല. അതിനാൽ വിറ്റഴിച്ചാലും സർക്കാർ ഖജനാവിന് എയർ ഇന്ത്യ ഭാരമായിത്തന്നെ തുടർന്നേക്കും.

from money rss http://bit.ly/2Gu9sHO
via IFTTT

കൊറോണ ഭീതിയിലും 138 പോയന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: കൊറോണ ഭീതിയിൽനിന്ന് കുതിച്ചുയർന്ന് സെൻസെക്സ്. വ്യാപാരം ആരംഭിച്ചയുടനെ 138 പോയന്റ് ഉയർന്ന് 41,293 നിലവാരത്തിലെത്തി. നിഫ്റ്റിയിലെ നേട്ടം 34 പോയന്റാണ്. ബിഎസ്ഇയിലെ 1292 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 861 ഓഹരികൾ നഷ്ടത്തിലുമാണ്. 45 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി, യുപിഎൽ, ബിപിസിഎൽ, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഗ്രാസിം, സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ജെഎസ്ഡബ്ല്യു സ്റ്റീൽ, വേദാന്ത, നെസ് ലെ, കോൾ ഇന്ത്യ, ഭാരതി എയർടെൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, പവർഗ്രിഡ്, ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വ്യാപകമായുള്ള വില്പന സമ്മർദം തുടരുന്നതിനാൽ മറ്റ് ഏഷ്യൻ വിപണികളിൽ നഷ്ടത്തിലാണ്വ്യാപാരം നടക്കുന്നത്. Sensex rises 138 points

from money rss http://bit.ly/2Gu9sri
via IFTTT

എക്‌സ്.എൽ. റേറ്റ് സേവിങ്‌സ് അക്കൗണ്ടുമായി യെസ് ബാങ്ക്

ഉപഭോക്താക്കൾക്ക് മൂല്യവർധിത സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി എക്സ്.എൽ. റേറ്റ് അക്കൗണ്ട് അവതരിപ്പിച്ച് യെസ് ബാങ്ക്. ഒരു ലക്ഷത്തിനു മുകളിലുള്ള ബാലൻസ് തുക സേവിങ്സ് അക്കൗണ്ടിൽനിന്ന് ഒാട്ടോമാറ്റിക് ആയി ഫിക്സഡ് ഡെപ്പോസിറ്റ് ആയി മാറുന്ന പദ്ധതിയാണിത്. ഇതുവഴി മികച്ച റിട്ടേൺ ലഭിക്കുന്നു. ഒരു വർഷത്തേക്കാണ് തുക എഫ്.ഡി. ആകുന്നത്. എഫ്.ഡി. അക്കൗണ്ട് ബാലൻസ് 25,000 രൂപയ്ക്ക് താഴേക്ക് പോവുകയാണെങ്കിൽ സേവിങ്സ് അക്കൗണ്ടിലേക്ക് തുക തിരിച്ചുവരും. ഒന്നിലേറെ അക്കൗണ്ടുമായി ഈ സംവിധാനം ബന്ധിപ്പിക്കാം. സേവിങ്സ് അക്കൗണ്ടിൽ ഉള്ള ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള തുകയ്ക്ക് അഞ്ചു ശതമാനം പലിശ ലഭിക്കും. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള എഫ്.ഡി.യിലേക്ക് പോകുന്ന മിനിമം 25,000 വരുന്ന തുകയ്ക്ക് 7.25 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർ ആണെങ്കിൽ പലിശ 7.75 ശതമാനം ആയി ഉയരും. യെസ് ബാങ്ക് എ.ടി.എം. വഴി എത്ര തുക വേണമെങ്കിലും സൗജന്യമായി പിൻവലിക്കാം.

from money rss http://bit.ly/2uB35j2
via IFTTT

കൊറോണ ബാധിച്ച് ഓഹരി വിപണി: സെന്‍സെക്‌സിലെ നഷ്ടം 458 പോയന്റ്

മുംബൈ: ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 458.07 പോയന്റ് താഴ്ന്ന് 41,155.12ലും നിഫ്റ്റി 129.25 പോയന്റ് നഷ്ടത്തിൽ 12,119 നിലവാരത്തിലുമാണ് ക്ലോസ് ചെയ്തത്. ചൈനയെ ബാധിച്ച കൊറോണ വൈറസ് സാമ്പത്തികമേഖലയിൽ പ്രതിഫലിച്ചേക്കാമെന്ന ആശങ്കയിൽ ഓഹരികൾ വിറ്റ് വൻതോതിൽ ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1494 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, സിപ്ല, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഗെയിൽ, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex tanks over 450 pts

from money rss http://bit.ly/37qZbrz
via IFTTT

വില്‍ക്കാന്‍ വീണ്ടുംശ്രമം; എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരെങ്കിലും എത്തുമോ?

ന്യൂഡൽഹി: 2018ൽ ആദ്യശ്രമം പരാജയപ്പെട്ടതിനുശേഷം എയർ ഇന്ത്യയുടെ വില്പനയ്ക്ക് കേന്ദ്ര സർക്കാർ വീണ്ടും ലേലംവിളി തുടങ്ങി. താൽപര്യപത്രം നൽകേണ്ട അവസാന തിയതി 2020 മാർച്ച് 17ആണ്. 2018ൽ 76 ശതമാനം ഓഹരികൾ വിൽക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ഇപ്പോൾ വിൽക്കുന്നത് 100 ശതമാനം ഓഹരികളുമാണ്. ആരും വാങ്ങാനെത്തിയില്ലെങ്കിൽ കമ്പനി പൂട്ടേണ്ടിവരുമെന്നാണ് സർക്കാർ നിലപാട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ എയർ ഇന്ത്യ-സാറ്റ്സ് എന്നിവയുടെ ഓഹരികളാണ് വിൽക്കുന്നത്. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും സംയുക്തസംരംഭമായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരികളും വിൽക്കുന്നതിനാണ് താൽപര്യപത്രം ക്ഷണിച്ചിട്ടുള്ളത്. എയർ ഇന്ത്യയുടെ മൊത്തം കടബാധ്യത 60,074 കോടി രൂപയാണ്. ഇതിൽ 23,000 കോടിരൂപയുടെ ബാധ്യത ഓഹരി വാങ്ങുന്നവർ ഏറ്റെടുക്കേണ്ടിവരും. പ്രതിദിനം 26 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം.

from money rss http://bit.ly/2TYcgEL
via IFTTT