121

Powered By Blogger

Tuesday 29 December 2020

ആലിബാബയ്ക്കുമേല്‍ ചൈനയുടെ വാള്‍: ജാക് മായ്ക്ക് നഷ്ടമായത് 80,000കോടി

ചൈനീസ് സർക്കാരിന് ജാക് മായോട് ഇപ്പോഴെന്താണിത്ര അതൃപ്തി? രാജ്യത്തേക്കാൾ വളരുന്ന കുത്തക മുതലാളിത്തരീതിയെ ചൈനയും അതിരുകടന്ന് ഭയക്കാൻ തുടങ്ങിയിരിക്കുന്നു. ആഗോള ടെക് ഭീമനായ ആലിബാബയ്ക്കും സഹസ്ഥാപകനായ ജാക് മായ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒക്ടോബറിനുശേഷം വൻഇടിവുണ്ടായി. രാജ്യത്തേക്കാൾ വളരുന്ന വ്യവസായികളുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധന നടത്തുകയാണ് ചൈന. ഇതോടെ ജാക്ക് മായുടെ ആസ്തിയിൽ 1100 ഡോളറോളമാണ് നഷ്ടമായത്. കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയുകയുംചെയ്തു. 56 കാരനായ മുൻ ഇംഗ്ലീഷ് അധ്യാപകന്റെ വളർച്ച ചൈനയുടെ ഇന്റർനെറ്റ് വ്യവാസയാത്തിന്റെ അതിവേഗനേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിലൂടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജാക് മാ. ഇപ്പോഴിതാ ലോകത്തിലെ 500 കോടീശ്വരന്മാരുടെ പട്ടികയിൽ 25-ാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടിരിക്കുന്നു. ആസ്തിയാകട്ടെ 50.9 ബില്യൺ ഡോളറുമായി. കോവിഡ് വ്യാപനത്തെതുടർന്ന് ഓൺലൈൻ വ്യാപാരമേഖലയിൽ വൻകുതിപ്പുണ്ടായെങ്കിലും സർക്കാർ പരിശോധന കടുപ്പിച്ചതോടെ ഈ കമ്പനികളുടെ ഓഹരികളെ ബാധിക്കുകയുംചെയ്തു. ആഴ്ചകൾക്കുള്ളിൽ ചൈനയിലെ ടെക് ഭീമന്മാർക്ക് വിപണിമൂല്യത്തിൽ നുറുകണക്കിന് ബില്യൺ ഡോളറുകൾ നഷ്ടമായി. പോണി മായുടെ ടെൻസെന്റ് ഹോൾഡിങ്സിന്റെ മൂല്യം നവംബർ ആദ്യത്തെ നിലവാരത്തിൽനിന്ന് 15ശതമാനത്തോളം ഇടിഞ്ഞു. വാങ് ഷിങുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയായ മീറ്റുവാന്റെ മൂല്യം ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയ കഴിഞ്ഞമാസത്തെതിൽനിന്ന് അഞ്ചിലൊന്ന് ഇടിഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതലുള്ള കണക്കുനോക്കിയാൽ ആലിബാബയുടെ അമേരിക്കൻ ഡെപ്പോസിറ്റരി റസീറ്റുകളിൽ 25ശതമാനത്തിലധികം കുറവുണ്ടായി. ചൈനയുടെ കുത്തക വിരുദ്ധ കരട് നിർദേശവും ആന്റിട്രസ്റ്റ് അവലോകനവും ടെക് ഭീമന്മാർക്കുമേൽ കരിനിഴൽവീഴ്ത്തിക്കഴിഞ്ഞു.

from money rss https://bit.ly/34WQh5R
via IFTTT

പാഠം 105| ഇതൊരു ചായക്കഥമാത്രമല്ല; നിക്ഷേപകര്‍ അറിയേണ്ട അടിസ്ഥാനകാര്യംകൂടിയാണ്

വിശ്വനാഥന് സ്ഥിരനിക്ഷേപ പദ്ധതികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ അതുകൊണ്ട് കഴിയില്ലെന്ന് ഈയിടെയാണ് അദ്ദേഹത്തിന് ബോധ്യമായത്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പിന്നെ എവിടെ നിക്ഷേപിക്കും? നഷ്ടക്കണക്കുകളിലേയ്ക്കുവരാം വിശ്വനാഥൻ കണക്കുകൂട്ടി. 1980ൽ കയ്യിൽ 1000 രൂപയുണ്ടായിരുന്നുവെങ്കിൽ അതിന്റെ ഇപ്പോഴത്തെമൂല്യം എത്രയാകും? സർക്കാർ പ്രസിദ്ധീകരിച്ച നാണയപ്പെരുപ്പ സൂചിക അതിനായി പരിഗണിച്ചു. അതുപ്രകാരം അന്നത്തെ 1000 രൂപയുടെ 2021ലെ മൂല്യം 63 രൂപയാണെന്ന് അദ്ദേഹം കണ്ടെത്തി. 2020 ൽ 66 രൂപയും 2019ൽ 68 രൂപയുമായിരുന്നു മൂല്യം! ഈ സാങ്കേതിക കണക്കിലും എത്രയോ മുകളിലാണ് രാജ്യത്തെ വിലക്കയറ്റമെന്ന് മനസിലാക്കേണ്ടതുണ്ട്. നിലവിലെ ഉപഭോക്തൃ വിലസൂചിക 7.61ശതമാനമാണ്. വിവിധ ഉത്പന്നങ്ങളുടെ വിലനിലവാരം പരിശോധിച്ച് അതിന്റെ ശരാശരിയെടുത്താണ് ഈനിരക്ക് കണക്കാക്കുന്നത്. അതിൽതന്നെ പച്ചക്കറി, പയറുവർഗം, മുട്ട, മാംസം എന്നിവയുടെ വിലക്കയറ്റം 18 മുതൽ 22ശതമാനംവരെയാണ്. ആരോഗ്യ-വിദ്യാഭ്യസ ചെലവുകളിലെ വർധന അതിലുമെത്രയോ ഉയരത്തിലാണ്. ഈ സാഹചര്യത്തിലാണ് കഷ്ടപ്പെട്ടുനേടുന്ന പണം എങ്ങനെ മൂല്യവത്തായി സംരക്ഷിക്കാമെന്ന ചിന്തയ്ക്ക് പ്രസക്തിവർധിക്കുന്നത്. സർക്കാർ കണക്കുപ്രകാരം 1980ൽ 60 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഉത്പന്നമോ സേവനമോ ഇപ്പോൾ ലഭിക്കുന്നതിന് 1000 രൂപനൽകണം. 1980ൽ 1000 രൂപ മാന്യമായശമ്പളമായാണ് കരുതിയിരുന്നത്. ഇന്ന് 50,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്നവർ അതുതന്നെയാണ് കരുതുന്നത്. 1983 സെപ്റ്റംബർ 21ന് ന്യൂഡൽഹിയിലെ നെഹ്റു സ്റ്റേഡിയത്തിൽനടന്ന പാകിസ്താനെതിരായ പ്രദർശനമത്സരത്തിൽ ഇന്ത്യൻ ടീമിന് നൽകിയ പ്രതിഫലം 2,100 രൂപയായിരുന്നു. ഇന്ത്യ ലോകക്കപ്പ് നേടുന്നതിന് മൂന്നുമാസംമുമ്പായിരുന്നു ഈ മാച്ച്. Courtesy@wmakarand (Twitter) പെൻഷൻപറ്റിയശേഷമുള്ള ജീവിതത്തിനായി 30ഉം 40ഉം വർഷം കഴിയുമ്പോൾ അഞ്ചുകോടി രൂപ(ശരാശരി)യെങ്കിലുംവേണ്ടിവരുമെന്ന് പറയുമ്പോൾ പലർക്കും അത് അസ്വസ്ഥതയുണ്ടാക്കുന്നു. 30 വർഷംകഴിയുമ്പോൾ അതത്രവലിയ തുകയല്ലെന്ന് അന്ന് മനസിലാക്കിയാൽപോരല്ലോ. യാഥാർഥ്യംതിരിച്ചറിഞ്ഞ് നേരത്തെ തയ്യാറെടുക്കുന്നതിനെയാണ് ദീർഘവീക്ഷണമെന്നുപറയുന്നത്. ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിനാണ് എല്ലാവർഷവും കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് (സിഐഐ) സർക്കാർ പുറത്തിറക്കുന്നത്. ഉപഭോക്തൃ വില സൂചികകയ്ക്ക് ആനുപാതികമായാണ് ഇത് കണക്കാക്കുന്നതെങ്കിലും യഥാർത്ഥ വിലക്കയറ്റത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് മനസിലാക്കേണ്ടതുണ്ട്. 2001 മുതലുള്ള കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് താഴെനൽകുന്നു. Cost inflation Index From 2001​ SL FY CII SL FY CII 1 2001-02 100 11 2011-12 184 2 2002-03 105 12 2012-13 200 3 2003-04 109 13 2013-14 220 4 2004-05 113 14 2014-15 240 5 2005-06 117 15 2015-16 254 6 2006-07 122 16 2016-17 264 7 2007-08 129 17 2017-18 272 8 2008-09 137 18 2018-19 280 9 2009-10 148 19 2019-20 289 10 2010-11 167 20 2020-21 301 (വിലക്കയറ്റനിരക്ക് ശരാശരി നാലുശതമാനംവീതം കണക്കാക്കിയാൽ 30 വർഷം കഴിയുമ്പോൾ ഒരു ലക്ഷം രൂപയുടെ മൂല്യം വെറും 3000 രൂപയായി ചുരുങ്ങുമെന്ന് മനസിലാക്കുക. അങ്ങനെയെങ്കിൽ ആറും ഏഴുംശതമാനം വിലക്കയറ്റവുമായി തട്ടിച്ചുനോക്കുമ്പോഴോ? ) കഴിഞ്ഞ മൂന്നുദശാബ്ദക്കാലത്തെ ഇന്ധനവില പരിശോധിക്കുമ്പോൾ ശരാശരി 6-8ശതമാനമാണ് വിലവർധനയെന്ന് കാണാം. ഈ നിരക്കുപ്രകാരം ഇന്നത്തെ ഒരു ലക്ഷം രൂപയുടെ മൂല്യം 30 വർഷം കഴിയുമ്പോൾ 16,000 രൂപയായി കുറയും. മറ്റൊർഥത്തിൽ വിശദീകരിച്ചാൽ ഇപ്പോൾ നിങ്ങൾക്കുള്ള ജീവിത ചെലവ് (സ്കൂൾ ഫീസും ഇഎംഐയും ഒഴിവാക്കിയുള്ളത്) 20,000 രൂപയാണെങ്കിൽ അന്നത് 1.15 ലക്ഷം രൂപയായി ഉയരും. ചായക്കണക്ക് 1990ൽ കൈവശം ഒരുരൂപയുണ്ടായിരുന്നുവെന്നിരിക്കട്ടെ, നിങ്ങൾ വഴിവക്കിൽനിന്ന് 50 പൈസ കൊടുത്ത് ഒരുകപ്പ് ചായകുടിച്ചു. ബാക്കിയുള്ള 50 പൈസ, 30 വർഷത്തിനുശേഷം ചായകുടിക്കാനായി നിക്ഷേപിക്കുന്നുവെന്ന് കരുതുക. നികുതികിഴിച്ച് 11ശതമാനം ആദായം ലഭിച്ചാൽ ഇപ്പോൾ കൈവശമുണ്ടാകുക 10 രൂപയായിരിക്കും. ഇപ്പോഴത്തെ ചായയുടെ വില 10 രൂപയല്ലേ? 20വർഷത്തിനുമപ്പുറം ഇപ്പോൾ കൈവശം 20 രൂപയുണ്ടെന്നിരിക്കട്ടെ, ഒരു ചായകുടിച്ചുകഴിഞ്ഞ് ബാക്കിയുള്ള 10 രൂപ 20 വർഷംകഴിഞ്ഞ് ചായകുടിക്കാനായി നിക്ഷേപിക്കുന്നു. നികുതികിഴിച്ച് 60 രൂപവേണ്ടിവരും അന്നൊരുചായകിട്ടാൻ. സ്ഥിരവരുമാന പദ്ധതികളിൽനിന്ന് നിലവിൽ ലഭിക്കുന്ന പരമാവധി പലിശയായ ഏഴുശതമാനം കണക്കിൽ നിക്ഷേപം നടത്തിയിരുന്ന നിങ്ങൾക്ക് ചായകുടിക്കാൻ കൈവശമുണ്ടാകുക 18 രൂപമാത്രമാണെന്നറിയുക. അതായത് 20വർഷത്തിനുശേഷം ഒരു ചായകുടിക്കാൻ നിലവിലെ ചായയുടെ വിലയേക്കാൾ 80ശതമാനം അധികതുക നിക്ഷേപിക്കേണ്ടിവരും. 80കളിൽ സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്ന് ഉയർന്ന പലിശയാണ് ലഭിച്ചിരുന്നതിനാലാണ് അന്ന് നിക്ഷേപിച്ച തുകകൊണ്ട് ഇപ്പോൾ ചായകുടിക്കാൻ കഴിയുന്നത്. മുന്നിലുള്ളത് രണ്ടുവഴികൾ ഈ പ്രതിസന്ധി മറികടക്കാൻ രണ്ടുവഴികളാണ് മുന്നിലുള്ളത്. റിസ്കുള്ളതും എന്നാൽ വിജയത്തിന് സാധ്യതയുള്ളതാണ് ഒരുവഴി. പരാജയപ്പെടുമെന്ന് ഉറപ്പുള്ള സ്ഥിരനിക്ഷേപത്തിന്റെവഴിയാണ് രണ്ടാമത്തേത്. ആദ്യത്തെ വഴിയേക്കാൾ രണ്ടാമത്തെവഴിയിലൂടെ എളുപ്പത്തിൽ യാത്രചെയ്യാൻ സൗകര്യമുണ്ട്. പക്ഷേ, ലക്ഷ്യത്തിലെത്താൻ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിൽ യാത്രചെയ്യാൻ നിങ്ങൾ തയ്യാറാകുമോ? എന്തുചെയ്യും? വിലക്കയറ്റത്തെ അതിജീവിക്കാൻശേഷിയുള്ള നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുകയാണ് അതിനുവേണ്ടത്. അതായത് 60ശതമാനമെങ്കിലും ഓഹരി അധിഷ്ഠിത പദ്ധതികളിലും ശേഷിക്കുന്നവ സ്ഥിര നിക്ഷേപ പദ്ധതികളിലും മുടക്കുക. ഇതല്ലാതെ വിലക്കയറ്റത്തെ തോൽപ്പിക്കാൻ മറ്റുകുറുക്കുവഴികളൊന്നുമില്ല. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിച്ചതുകൊണ്ടുമാത്രമായില്ല. ദീർഘകാല ലക്ഷ്യത്തോടെ എസ്ഐപി വഴിയുള്ള ചിട്ടയായുള്ള നിക്ഷേപം അതിന് ആവശ്യമാണ്. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാൻ കഴിയാത്തവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. ഓഹരികളും മ്യൂച്വൽ ഫണ്ടുകളും ഒന്നാമത്തെ പാതയാണെന്ന് ഓർക്കണം. മറഞ്ഞിരിക്കുന്ന റിസ്കിനെ അതിജീവിക്കാനുള്ള കരുത്തും തന്ത്രങ്ങളും അറിഞ്ഞുമുന്നേറുകതന്നെയാണ് അതിനുള്ളവഴി.

from money rss https://bit.ly/2KCb33X
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ. സെൻസെക്സ് 90 പോയന്റ് താഴ്ന്ന് 47,510ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തിൽ 13,908ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 817 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1074 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല. വിപണി ഉയർന്ന നിലവാരത്തിലായതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് പ്രധാനകാരണം. ആഗോള വിപണികളിലും ഇതുപ്രകടമാണ്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, സിപ്ല, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഗെയിൽ, സൺ ഫാർമ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ്നഷ്ടത്തിൽ. യുപിഎൽ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ് ലെ, ഒഎൻജിസി തുടങ്ങിയ ഓഹരികൾനേട്ടത്തിലുമാണ്. Indices trade lower with Nifty around 13,900

from money rss https://bit.ly/3pDjGtV
via IFTTT

ബഹുനില ഭവനനിര്‍മാണത്തിന് ഇനി ത്രീഡി പ്രിന്റിങ്!

മുംബൈ: ഭവനനിർമാണമേഖലയിൽ മാറ്റങ്ങൾക്കു തുടക്കമിട്ട് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയിൽ വിജയകരമായി ബഹുനില കെട്ടിടം നിർമിച്ച് എൽ ആൻഡ് ടി കൺസ്ട്രക്ഷൻ. പരീക്ഷണാടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഇരുനില കെട്ടിടമാണ് കമ്പനി നിർമിച്ചത്. 2022-ഓടെ എല്ലാവർക്കും വീടെന്ന സ്വപ്ന പദ്ധതിക്ക് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഏറെ ഗുണകരമായിരിക്കുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് സാങ്കേതികവിദ്യയിൽ കമ്പനിക്കുള്ള വൈദഗ്ധ്യമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും രാജ്യത്തുതന്നെ ഇത്തരത്തിലുള്ള ആദ്യ ബഹുനില മന്ദിരമാണിതെന്നും കമ്പനി ഡയറക്ടർ എം.വി. സതീഷ് പറഞ്ഞു. നിർമാണപ്രവർത്തനങ്ങളുടെ ചെലവു കുറയ്ക്കാനും വേഗവും ഗുണമേൻമയും കൂട്ടാനും ഇത് സഹായിക്കും. നിലവിൽ 700 ചതുരശ്ര അടിയിൽ ഇരുനില കെട്ടിടമാണ് നിർമിച്ചത്. വലിയ നിർമാണസൈറ്റുകളിലും ഇത് ഉപയോഗിക്കാനാകും.

from money rss https://bit.ly/34WKtcB
via IFTTT

നിഫ്റ്റി 13,900ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 259 പോയന്റ്

തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി. ധനകാര്യം, ഐടി ഓഹരികളുടെ കരുത്തിലാണ് റെക്കോഡ് കുറിക്കൽ. സെൻസെക്സ് 259.33 പോയന്റ് നേട്ടത്തിൽ 47,613.08ലും നിഫ്റ്റി 59.40 പോയന്റ് ഉയർന്ന് 13,32.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1519 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1438 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, നെസ് ലെ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ബാങ്ക് ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലായി. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക നേരിയ നേട്ടത്തിലും മിഡ്ക്യാപ് സൂചിക നേരിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 13,900, Sensex jumps 259 pts

from money rss https://bit.ly/3o12Rsc
via IFTTT

അവസാന തിയതി 31: റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ പിഴയും നിയമനടപടിയും നേരിടേണ്ടിവരും

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി അവശേഷിക്കുന്നത് രണ്ടുദിവസംമാത്രം. അതിനുള്ളിൽ റിട്ടേൺ നൽകിയില്ലെങ്കിൽ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും. ശമ്പള വരുമാനക്കാരായ നികുതി ദായകർ സമയപരിധിക്കുള്ളിൽ റിട്ടേൺ നൽകിയില്ലെങ്കിൽ 10,000 രൂപയാണ് പിഴനൽകേണ്ടിവരിക. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ വരുമാനമുള്ളവർക്ക് 1000 രൂപയാണ് പിഴ. മൂലധനനഷ്ടം, വസ്തുവിൽനിന്നുള്ള ആദായനഷ്ടം തുടങ്ങിയവ അടുത്തവർഷത്തേയ്ക്കുകൂടി പരിഗണിക്കണമെങ്കിൽ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ റിട്ടേണ് നൽകേണ്ടതാണ്. ഡിസംബർ 28വരെയുള്ള കണക്കുപ്രകാരം 4.37 കോടി പേരാണ് ഇതിനകം റിട്ടേൺ നൽകിയിട്ടുള്ളത്. ഒരുദിവസംമുമ്പാകട്ടെ 4.23 കോടി പേരും. അവസാന ദിവസത്തേയ്ക്ക് നീട്ടിവെയ്ക്കാതെ എത്രയുംവേഗം റിട്ടേൺ ഫയൽ ചെയ്യാനാണ് ഐടി വകുപ്പ് നിർദേശം. റിട്ടേൺ ഫയൽ ചെയ്യാൻ വ്യക്തികളായ നികുതിദായകർക്ക് ഡിസംബർ 31വരെ സമയംഅനുവദിച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടർന്നാണ് തിയതി നീട്ടിനൽകിയത്.

from money rss https://bit.ly/38McJj4
via IFTTT

കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു

കാറിലെ മുൻസീറ്റ് യാത്രക്കാർക്ക് എയർ ബാഗ് നിർബന്ധമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവർ ഉൾപ്പടെയുള്ള മുൻസീറ്റ് യാത്രക്കാർക്കായിരിക്കും ഇത് ബാധകം. പുതിയ മോഡൽ കാറുകൾക്ക് 2021 ഏപ്രിലിൽ മുതലാകും എയർബാഗ് നിർബന്ധമാക്കുക. നിലവിലുള്ള മോഡലുകൾ ജൂൺ ഒന്നുമുതൽ എയർ ബാഗോടുകൂടിയാണ് നിർമിക്കേണ്ടത്. ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയർബാഗെന്നും ഇതുസംബന്ധിച്ച കരട് നിർദേശത്തിൽ പറയുന്നുണ്ട്. ബന്ധപ്പെട്ടവർക്ക് ഒരുമാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാം. 2019 ജൂലായ് മുതൽ ഡൈവറുടെ ഭാഗത്ത് എയർ ബാഗ് നിർബന്ധമാക്കിയിരുന്നു. Govt proposes making airbag mandatory for front passenger seat

from money rss https://bit.ly/34SFjOS
via IFTTT

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സും എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സും കൈകോര്‍ക്കുന്നു

കൊച്ചി : മുത്തൂറ്റ് മിനി ഫിനാൻസയേഴ്സ് എക്സൈഡ് ലൈഫ് ഇൻഷുറൻസുമായി കൈകോർക്കുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് എക്സൈഡ് ലൈഫ് ഇൻഷുറൻസ്. എല്ലാവിധ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി മുത്തൂറ്റ് മിനിയെ രാജ്യത്തെ എറ്റവും വലിയ നോൺ ബാംങ്കിംഗ് ഫിനാൻഷ്യൽ കമ്പിയാക്കുകായാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇനി മുതൽ മുത്തൂറ്റ് ശാഖകളിൽ നിലവിൽ ലഭ്യമായിക്കൊിരിക്കുന്ന ഇൻഷുറൻസ് സേവനങ്ങൾക്ക് പുറമെ എക്സൈഡിന്റെ ഇൻഷുറൻസിന്റെ സേവനങ്ങളും കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാകും. രാജ്യത്തുട നീളം 806 ശാഖകളും, മുപ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളും നടപ്പ് സാമ്പത്തിക വർഷം 1000 കോടി രൂപയുടെ വളർച്ചാ ലക്ഷ്യവുമായി മുന്നേറുന്ന മുത്തൂറ്റുമായുള്ള സഹകരണം എക്സൈഡ് ലൈഫ് ഇൻഷുറൻസിനും നേട്ടമാണ്. മുത്തൂറ്റ് മിനിയുടെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ നിസ്സി മാത്യു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പി.ഇ. മത്തായി, എക്സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനി നാഷണൽ ഹെഡ് അനന്തപത്മനാഭൻ, നാഷണൽ ട്രെയിനിംഗ് ഹെഡ് ബിജോയ് ദേവ്, പി ജയദേവൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

from money rss https://bit.ly/3aQrEeQ
via IFTTT