121

Powered By Blogger

Monday 6 September 2021

ദീർഘകാലയളവിൽ മധുരംപകരാതെ പഞ്ചസാര ഓഹരികൾ

പഞ്ചസാര കമ്പനികളുടെ ഓഹരികൾ ഈവർഷം നല്ല കുതിപ്പിലാണ്. 2021ൽ 100 ശതമാനത്തിലേറെ നേട്ടംകൈവരിച്ച ഓഹരികളുണ്ട്. ചെറുകിട നിക്ഷേപകരും സ്ഥാപനങ്ങളും ആവേശപൂർവം പഞ്ചസാര ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. എത്രകാലം ഈ ഓഹരികൾ മധുരംപകരും ? ചാക്രിക സ്വഭാവമുള്ളതാണ് പഞ്ചസാര വ്യവസായം. ഈ വ്യവസായത്തിന്റെ നേട്ടങ്ങൾ പഞ്ചസാരയുടെ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. വിലയാകട്ടെ ഉൽപാദനത്തേയും സപ്ളൈയേയും ആശ്രയിക്കുന്നു. ഡിമാന്റ് ചെറിയ തോതിൽ വർധിക്കുന്നതാണ് പതിവ്. അതുകൊണ്ട് ഉൽപാദന, വിതരണ രംഗങ്ങളിലെ വ്യതിയാനങ്ങൾ വിലകൾ കൂടാനും കുറയാനും ഇടയാക്കുന്നു. ലോകത്തിലെ ഏറ്റവുംവലിയ പഞ്ചസാര ഉൽപാദകരായ ബ്രസീലിൽ കൃഷിപ്പിഴകളുണ്ടാവുമ്പോൾ വില കുതിച്ചുയരുന്നു. വില വർധിക്കുമ്പോൾ കൂടുതൽ കരിമ്പു വളർത്താൻ കർഷകർക്ക് പ്രേരണയാകുന്നു. കർഷകർക്ക് മിനിമം താങ്ങുവിലയുളള ഇന്ത്യയിൽ കൂടുതൽ കരിമ്പു വളർത്തുന്നതിൽ റിസ്കൊന്നുമില്ല. ആനുകൂല്യം ലഭിക്കുന്ന കർഷകർ കൂടുതൽ കരിമ്പു വളർത്തുമ്പോൾ, അത്യുൽപാദനം കാരണം വില ഇടിയുന്നു. ഈവൃത്തം ആവർത്തിക്കുകയാണു ചെയ്യുന്നത്. ലോകത്തിലെ ഏറ്റവുംവലിയ ഉൽപാദകരായ ബ്രസീലിൽനിന്ന് പഞ്ചസാരയുടെ വരവുകുറയുമെന്ന ആശങ്കയെത്തുടർന്ന് ആഗോള വിപണിയിൽ സമീപ ആഴ്ചകളിൽ വിലവർധിക്കുകയായിരുന്നു. ബ്രസീലിലെ കരിമ്പുകൃഷിയെ മഞ്ഞുവീഴ്ച ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ പഞ്ചസാരക്കമ്പനികൾ നല്ല പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കാൻ കഴിയുമോ ? അങ്ങനെ വരുമ്പോൾ പഞ്ചസാര ഓഹരികൾ വാങ്ങുന്നത് ഗുണകരമാണോ? പഞ്ചസാര ഓഹരികൾ കാലാകാലങ്ങളായി ട്രേഡിംഗ് അവസരം ഉണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്കുണ്ടാകുന്ന വിലവർധന നിക്ഷേപകർക്ക് കുറഞ്ഞകാലംകൊണ്ട് നല്ലലാഭം നൽകുന്നു. എന്നാൽ പഞ്ചസാര ഓഹരികൾ ഒരിക്കലും സമ്പത്തുണ്ടാക്കിത്തരുന്നവയല്ലെന്ന കാര്യം ഓർമ്മിക്കേണ്ടതാണ്. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ പഞ്ചസാര ഓഹരികളിൽ നിന്നുള്ളലാഭം പരിശോധിക്കാം. 2010 ജനുവരിയിൽ ബൽറാംപൂർ ചീനിയുടെ ഓഹരിവില 135 രൂപയോളമായിരുന്നു. 2020 ജനുവരിയിൽ ഇത് 162 രൂപയായി ഉയർന്ന് പത്തുവർഷ കാലയളവിൽ ചെറിയ ലാഭം മാത്രമാണ് നൽകിയത്. 2010 ജനുവരിയിൽ ശ്രീരേണുക 100 രൂപയായിരുന്നത് 2020 ജനുവരിയിൽ വെറും 10 രൂപ മാത്രമായി. ഡാൽമിയ ഭാരത് 2010 ജനുവരിയിൽ 200 രൂപ ആയിരുന്നത് 2020 ജനുവരിയിൽ 120 രൂപയായി കുറഞ്ഞു. 10 വർഷത്തെ ഈ ബാക്കിപത്രം പലതും വെളിപ്പെടുത്തുന്നുണ്ട്. പഞ്ചസാര ഓഹരികൾ സമ്പത്തു സൃഷ്ടിക്കുന്നവയല്ല; അവ സ്ഥിരമായി ലാഭം നൽകുകയുമില്ല. സ്ഥിരമായി സമ്പത്തുസൃഷ്ടിക്കുന്ന വൻകിട കമ്പനികളിൽ ദീർഘകാല നിക്ഷേപം നടത്തുന്നതാണ് നിക്ഷേപകർക്ക് ഗുണകരം. 2010 മുതൽ 2020 വരെയുള്ള കാലയളവിലെ പഞ്ചസാര ഓഹരികളും ഇതേകാലയളവിൽ ഏഷ്യൻ പെയിന്റ്സ്, പിഡിലൈറ്റ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, എച്ച്ഡിഎഫ്സി ഇരട്ടകൾ, ബജാജ് ഇരട്ടകൾ, ബ്രിട്ടാനിയ, എച്ച് യു എൽ എന്നീ കമ്പനികളും ഉണ്ടാക്കിയ നേട്ടങ്ങളിലെ വൈരുദ്ധ്യം കാണുക. ഈ വൻകിട കമ്പനികൾ വൻനേട്ടങ്ങളുണ്ടാക്കുകയും നിക്ഷേപകർക്ക് സമ്പത്തുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. നിഫ്റ്റി പോലും ഈ കാലയളവിൽ 5000ത്തിൽ നിന്ന് 12200 ഓളം ഉയർന്നു. ചുരുക്കിപ്പറഞ്ഞാൽ പഞ്ചസാര ഓഹരികൾ ചില അവസരങ്ങളിൽ ട്രേഡിംഗ് അവസരങ്ങളുംഹ്രസ്വകാല ലാഭവും നൽകും. എന്നാൽ സമ്പത്തു നേടണമെന്നുള്ളവർ മറ്റിടങ്ങളിലേക്കു നീങ്ങുന്നതായിരിക്കുംനല്ലത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3BHVtbI
via IFTTT

ഇന്ത്യൻ ബാങ്കിങ് മേഖല ലക്ഷ്യമിട്ട് ആഗോള കമ്പനികൾ

മുംബൈ: ഓൺലൈൻ വായ്പയ്ക്കും സ്ഥിര നിക്ഷേപത്തിനും മറ്റു സാമ്പത്തിക സേവനങ്ങൾക്കും വഴിയൊരുക്കാൻ ആഗോള ടെക് ഭീമന്മാരായ കമ്പനികളിൽ ചിലത് ഇന്ത്യൻ ബാങ്കിങ് മേഖലയിലേക്ക് കടന്നുവരുന്നു. സ്വകാര്യ ബാങ്കുകളുമായി സഹകരിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിനു കീഴിലുള്ള 'ഗൂഗിൾ പേ' ആണ് സ്ഥിരനിക്ഷേപത്തിന് പ്ലാറ്റ്ഫോമൊരുക്കുന്നത്. അതേസമയം, ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈൻ വായ്പ സ്ഥാപനങ്ങളുമായി സഹകരിച്ച് അടിയന്തര വായ്പ ലഭ്യമാക്കുമെന്നാണ് സാമൂഹിക മാധ്യമ കമ്പനിയായ 'ഫെയ്സ്ബുക്കി'ന്റെയും ചൈനീസ് കമ്പനിയായ 'ഷവോമി'യുടെയും വാഗ്ദാനം. വാൾമാർട്ട്, ആമസോൺ, ആപ്പിൾ പോലുള്ള കമ്പനികളും സാമ്പത്തിക സേവന വിപണിയിൽ സജീവമാകാൻ പദ്ധതിയൊരുക്കുകയാണ്. രാജ്യത്തെ ബാങ്കിങ് മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ പോന്നതാണ് ഈ കടന്നുവരവുകൾ. അതിവേഗം വളരുന്ന ഡിജിറ്റൽ പേമെന്റ് വിപണിയാണ് ഇവരെ ആകർഷിക്കുന്ന പ്രധാനഘടകം. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ കിട്ടാക്കടം ഉയരുന്നതു മുൻനിർത്തി കരുതലോടെയാണ് ഇന്ത്യൻ ബാങ്കുകൾ വായ്പ വിപണിയെ സമീപിക്കുന്നത്. ഇതിനിടയിൽ ചെറുകിട സംരംഭങ്ങൾക്ക് ഓൺലൈൻ വായ്പ കമ്പനികളുമായി സഹകരിച്ച് 17 മുതൽ 20 ശതമാനം വരെ പലിശയിൽ ഒറ്റദിവസംകൊണ്ട് ഈടില്ലാതെ വായ്പ ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഇത്തരം സേവനം ലഭ്യമാക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഇൻഷുറൻസ് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപണിയാണ് ഷവോമിയുടെ ലക്ഷ്യം. ബാങ്കുകൾ, ഡിജിറ്റൽ വായ്പാ സ്റ്റാർട്ട്അപ്പുകൾ എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവർത്തനമെന്ന് ഷവോമി ഇന്ത്യ മേധാവി മനു ജെയിൻ സൂചിപ്പിച്ചു. വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലാണ് ആമസോൺ തുടക്കത്തിൽ കണ്ണുവെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഫിൻടെക് സ്റ്റാർട്ട്അപ്പായ 'സ്മോൾകേസ് ടെക്നോളജീസി'ൽ നാലുകോടി ഡോളറിന്റെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഡിജിറ്റൽ ഗോൾഡ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയ്ക്കു പുറമേയാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കുമായി സഹകരിച്ച് സ്ഥിരനിക്ഷേപ പദ്ധതിക്ക് ഗൂഗിൾപേയിൽ വഴിയൊരുക്കുന്നത്. 2023-ഓടെ ഇന്ത്യയിൽ ഓൺലൈൻ വായ്പ വിതരണം 25 ലക്ഷം കോടി രൂപ കടക്കുമെന്നാണ് ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. പേമെന്റ് ബിസിനസ് കൂടുതൽ ലാഭകരമല്ലാത്തതും പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കാൻ ഈ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. ഓൺലൈൻ വായ്പ വിതരണ രംഗത്ത് നിലവിൽ മുന്നൂറോളം സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.

from money rss https://bit.ly/3DW2Qy7
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,400 കടന്നു

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 111 പോയന്റ് നേട്ടത്തിൽ 58,408ലും നിഫ്റ്റി 28 പോയന്റ് ഉയർന്ന് 17,406ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്സിഎൽ ടെക്, ടെക്മഹീന്ദ്ര, മാരുതി സുസുകി, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൻടിപിസി, അൾട്രടെക് സിമെന്റ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പ്രതികൂലമായ ആഗോള ഘടകങ്ങളെ അതിജീവിച്ചാണ് സൂചികകളിൽ നേട്ടംതുടരുന്നത്. രാജ്യത്തെ സമ്പദ്ഘടനയിലെ ഉണർവാണ് സൂചികകളിൽ പ്രതിഫലിച്ചത്. എന്നിരുന്നാലും വ്യാപാരദിനത്തിലുടനീളം കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം 589 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞപ്പോൾ ആഭ്യന്തര നിക്ഷേപകർ 547 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു.

from money rss https://bit.ly/3hbmZ9J
via IFTTT

മൂന്നാം ദിവസവും റെക്കോഡ് നേട്ടം: നിഫ്റ്റി 17,350ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ: ഐടി, റിയാൽറ്റി ഓഹരികളുടെ കരുത്തിൽ സൂചികകൾ മൂന്നാംദിവസവും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 166.96 പോയന്റ് ഉയർന്ന് 58,296.91ലും നിഫ്റ്റി 54.20 പോയന്റ് നേട്ടത്തിൽ 17,377.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ ജോബ് ഡാറ്റ പുറത്തുവിട്ടതിനെതുടർന്ന്, യുഎസ് ഫെഡ് റിസർവ് പുതിയ പ്രഖ്യാപനത്തിൽനിന്ന് പിന്മാറിയേക്കുമെന്ന സൂചന ആഗോളതലത്തിൽ പ്രതിഫലിച്ചു. സാമ്പത്തിക ഉത്തേജന പദ്ധതികളുമായി യുഎസ് മുന്നോട്ടുപോകുമെന്ന വിലയിരുത്തൽ വിപണി നേട്ടമാക്കി. വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഹിൻഡാൽകോ, റിലയൻസ്, ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ടെക് മഹീന്ദ്ര, സിപ്ല, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐഒസി, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, റിയാൽറ്റി സൂചികകൾ 1-3ശതമാനം ഉയർന്നു. ബാങ്ക്, പവർ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ വില്പന സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിാലണ് വ്യാപാരം അവസാനിപ്പിച്ചത്. Realty, IT stocks drive Sensex to fresh closing high.

from money rss https://bit.ly/38HQMSX
via IFTTT

മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യൺ(6,76,725 കോടി രൂപ) ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ സമ്പന്നിരിൽ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയിൽ 2021ൽമാത്രം 15 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്. ലോക കോടീശ്വരപട്ടികയിൽ നിലവിൽ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്. ജെഫ് ബെസോസ്, ഇലോൺ മസ്ക്, ബെർനാർഡ് ആർനോൾട്, ബിൽ ഗേറ്റ്സ് തുടങ്ങിയവരാണ് പട്ടികയിൽ അംബാനിക്ക് മുന്നിലുള്ളത്. ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് പുറത്തിറക്കാനിരിക്കെയാണ് റിലയൻസിന്റെ ഓഹരി വിലയിൽ കഴിഞ്ഞയാഴ്ച കുതിപ്പുണ്ടായത്. എനർജി മേഖലയിലേക്കുള്ള ചുവടുവെപ്പും ആഗോളതലത്തിലുള്ള ഏറ്റെടുക്കലുകളും കമ്പനിക്ക് നേട്ടമായി.

from money rss https://bit.ly/3DRVrjp
via IFTTT