121

Powered By Blogger

Sunday 8 March 2020

അസംസ്‌കൃത എണ്ണവില 31.5ശതമാനം ഇടിഞ്ഞ് ബാരലിന് 31.02 ഡോളറിലെത്തി

ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂപ്പുകുത്തി. വിപണിയിൽ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടർന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളർ)ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ നിലവാരത്തിലെത്തി. 1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമായാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 11.28 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒന്നാം ഗൾഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വിലയിടിഞ്ഞത്. 35.75 ഡോളർ നിലവാരത്തിലാണ് അന്ന് വ്യാപാരം നടന്നത്. ലോകത്തിലെ ഏറ്റവുംവലിയ എണ്ണകയറ്റുമതിക്കാരായ സൗദി അറേബ്യ, രണ്ടാമത്തെ വലിയ ഉത്പാദകരാജ്യമായ റഷ്യയുമായാണ് കടുത്ത മത്സരം. കൊറോണമൂലമുള്ള ഡിമാന്റ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും വേണ്ടരീതിയിൽ ഫലപ്രദമായില്ല.

from money rss http://bit.ly/2TOlu4R
via IFTTT

കൊറോണ ഭീതിയില്‍ വീണ്ടും കൂപ്പുകുത്തല്‍: സെന്‍സെക്‌സില്‍ 1134 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കൊറോണ ഭീതിയിൽ ഓഹരി വിപണിയിൽ രക്തച്ചൊരിച്ചിൽ തുടരുന്നു. സെൻസെക്സ് 1134 പോയന്റ് നഷ്ടത്തിൽ 36441ലും നിഫ്റ്റി 321 പോയന്റ് താഴ്ന്ന് 10667ലുമാണ് വ്യാപാരം നടക്കുന്നത്. ലോകമാകെ കൊറോണ ബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുന്നതിൽ ഭീതിയിലായ നിക്ഷേകർ കൂട്ടത്തോടെ ഓഹരി വിറ്റൊഴിയുന്നതാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 203 ഓഹരികളാണ് നേട്ടത്തിലുള്ളത്. 665 ഓഹരികൾ നഷ്ടത്തിലുമാണ്. 66 ഓഹരികൾക്ക് മാറ്റമില്ല. സെൻസെക്സ് 36400 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 10657 ലേയ്ക്കുമാണ് താഴ്ന്നത്. ഒഎൻജിസി, വേദാന്ത, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, റിലയൻസ്, എസ്ബിഐ, ഹിൻഡാൽകോ, സീ എന്റർടെയൻമെന്റ്, ടിസിഎസ് ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ബിപിസിഎൽ, ഐഒസി, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേരിയ നേട്ടത്തിലുള്ളത്. sensex down 1134 pts

from money rss http://bit.ly/39BcHdg
via IFTTT

റിയല്‍ എസ്റ്റേറ്റ് മേഖല സ്തംഭനത്തില്‍; സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യം

കൊച്ചി: കെട്ടിട നിർമാണ ചട്ടങ്ങളിലെ പരിഷ്കാരങ്ങൾ, മരടിലെ ഫ്ളാറ്റ് പൊളിക്കൽ, പുതിയ നിയമങ്ങൾ, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവ മൂലം സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖല സ്തംഭനാവസ്ഥയിൽ. ഈ നിലയിൽനിന്ന് റിയൽ എസ്റ്റേറ്റ് മേഖലയെ രക്ഷിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കൂട്ടായ്മയായ ക്രെഡായ്. ക്രെഡായ് കേരളയുടെ സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രതിനിധികളാണ് ഇതുസംബന്ധിച്ച ആവശ്യം മുന്നോട്ടുവച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിലസരം നൽകുന്ന മേഖലകളിലൊന്നാണ് റിയൽ എസ്റ്റേറ്റ് രംഗമെന്നും ഈ മേഖലയെ രക്ഷിക്കേണ്ടത് സർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്നും ക്രെഡായ് മുൻ ദേശീയ വൈസ് പ്രസിഡന്റും ക്രെഡായ് കേരള കൺവീനർ ജനറലുമായ എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. 1966-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 1971-ൽ തയ്യാറാക്കിയ മാസ്റ്റർപ്ലാനാണ് ഇപ്പോഴും നിലവിലുള്ളത്. ഗൂഗിൾ മാപ്പ് പോലുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഭൂമി അടയാളപ്പെടുത്തുകയും അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് രേഖപ്പെടുത്തുകയും വേണണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ അടുത്ത 25 വർഷത്തെ വികസനത്തിന് ഇത്തരത്തിലുള്ള ഒരു മാസ്റ്റർപ്ലാൻ അത്യാവശ്യമാണ്. എന്നാൽ മാത്രമേ ലോകത്തിലെ വൻകിട നഗരങ്ങളെപ്പോലെ കേരളത്തെ മാറ്റാനാകുകയുള്ളു. മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ സർക്കാർ ആഗോള ടെൻഡർ ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 96 ലക്ഷം ഏക്കർ ഭൂമി മാത്രമാണ് ഉള്ളത്. അതിൽ 13 ലക്ഷം ഏക്കറിൽ മാത്രമാണ് ഇനി നിർമാണം സാധ്യമായുള്ളത്. അതിനാൽ, മുകളിലേക്കുള്ള വളർച്ച (വെർട്ടിക്കൽ ഗ്രോത്ത്) മാത്രമേ പ്രാപ്യമാകുകയുള്ളു. ഇത് സർക്കാരും നിയമ നിർമാതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ കെട്ടിട നിർമാണ ചട്ടത്തിലെയും റെറ നിയമത്തിലെയും ആശയക്കുഴപ്പങ്ങൾ കാരണം നിർമാണരംഗം സ്തംഭനാവസ്ഥയിലാണെന്ന് ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ പറഞ്ഞു. പുതിയ നിയമങ്ങൾ നിർമിക്കുമ്പോൾ ഈരംഗത്ത് പ്രവർത്തിക്കുന്ന നിർമാതാക്കൾ, ആർക്കിടെക്ടുമാർ, എൻജിനീയർമാർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും എന്നാൽ മാത്രമേ നിയമങ്ങൾ പ്രായോഗികമാകുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർതന്നെ നൽകുന്ന അനുമതികൾ നാളെ റദ്ദാകുന്ന അവസ്ഥ ഈ മേഖലയുടെ ആത്മവിശ്വാസം ചോർത്തിയിരിക്കുകയാണ്. കെട്ടിടനിർമാതാക്കൾ മാത്രമല്ല, ഉപഭോക്താക്കളും ആശങ്കയിലാണ്. ഇത് മാറണമെങ്കിൽ സർക്കാർ നൽകുന്ന ഏതു രേഖയുടെയും ഉത്തരവാദിത്വം സർക്കാർ എക്കാലവും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ആർ.സെഡുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ അവസാനിപ്പിക്കണമെന്നും നിർമാണമേഖലയുമായി ബന്ധപ്പെട്ട വിവിധ അനുമതികൾ ലഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. കൊച്ചിയിൽ ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ക്രെഡായ് കേരള സമ്മേളനം ശനിയാഴ്ച ഉച്ചയ്ക്ക് സമാപിച്ചു. സമാപനച്ചടങ്ങിൽ കോൺഫറൻസ് ചെയർമാൻ കെ.വി. ഹസീബ് അഹമ്മദ്, ക്രെഡായ് കേരള സെക്രട്ടറി ജനറൽ എം.വി. ആന്റണി എന്നിവർ ചർച്ചകളുടെ സംക്ഷിപ്തം അവതരിപ്പിച്ചു. Content Highlights:CREDAI Demand Government Intervention In Real Estate Sector

from money rss http://bit.ly/2PYUTkB
via IFTTT