121

Powered By Blogger

Thursday 26 August 2021

ഇടത്തരം, ചെറുകിട ഓഹരികളിൽ നിക്ഷേപം കുറച്ച് വൻകിട ഓഹരികളിലേക്ക് മാറുക

ചെറുകിട ഓഹരികൾക്ക് അങ്ങേയറ്റം വിലക്കൂടുതലുള്ള ഇപ്പോൾ വൻതോതിൽ ഓഹരി വിപണിയിൽ മുതൽ മുടക്കുന്നത് ഗുണകരമല്ല. അതേസമയം, സാമ്പത്തിക നിരീക്ഷണങ്ങളനുസരിച്ച് യഥാർത്ഥ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലകാലമാണു താനും. 2022, 2023 വർഷങ്ങളിൽ സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവു നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഓഹരി വിപണിയെ ശാന്തമാക്കി മൂല്യനിർണയങ്ങൾ നിലനിർത്തുമെന്നാണ് കരുതേണ്ടത്. 10 വർഷ കാലയളവിൽ നിഫ്റ്റി 50 ദീർഘകാല ശരാശരിയേക്കാൾ 33 ശതമാനം മുകളിലാണ്. എന്നാൽ ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 20 ശതമാനം, 58 ശതമാനം എന്ന ക്രമത്തിൽ ഉയരത്തിലും. 5 വർഷത്തിന്റെ ഇടക്കാലയളവിൽ നിഫ്റ്റി 50 ശരാശരിയേക്കാൾ 19 ശതമാനം മുകളിലാണ്. ഇടത്തരം ഓഹരികൾ 1 ശതമാനവും ചെറുകിട ഓഹരികൾ 37.5 ശതമാനവും മുകളിലാണ്. വളരുന്ന വികസ്വര സമ്പദ് വ്യവസ്ഥ എന്നനിലയ്ക്ക് ഇന്ത്യയുടെ മൂല്യ നിർണയം തുടർച്ചയായി മുന്നേറിക്കൊണ്ടിരിക്കയാണ്. സർക്കാരിന്റെ നിരന്തരമായ പരിഷ്കരണ നടപടികൾ മുന്നേറ്റത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു. വിദേശ സ്ഥാപന നിക്ഷേപങ്ങളും വിദേശ വ്യക്തിഗത നിക്ഷേപങ്ങളും അഭ്യന്തര നിക്ഷേപങ്ങളും നൽകുന്ന പിന്തുണയോടെ ഇന്ത്യയുടെ ദീർഘകാല, ഇടക്കാല മൂല്യ നിർണയം 15 X എന്ന സങ്കൽപത്തിൽ നിന്ന് 16 X, 18 X എന്നിങ്ങനെയായി കുതിച്ചിട്ടുണ്ട്. ആഗോള സാങ്കേതികവിദ്യയ്ക്കും നിലവാരത്തിനുമനുസരിച്ച് ഉൽപന്നങ്ങളും സേവനങ്ങളും നിരന്തരമായി നവീകരിക്കപ്പെടുന്നതിനാൽ ഇന്ത്യൻ ഇടത്തരം ഓഹരികളുടെ നിലവാരം പുരോഗമിച്ചുകൊണ്ടിരിക്കയായിരുന്നു. വരുമാനവും സ്ഥിരവളർച്ചയും കാരണം ഇത്തരം കമ്പനികൾ വൻകിട ഓഹരികളേക്കാൾ ഉയരത്തിലാണ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. വ്യാപാര, നിക്ഷേപ മേഖലകളിൽ വികസിത രാജ്യങ്ങൾ ഈയിടെയായി കൈക്കൊണ്ട ചൈനാവിരുദ്ധനയങ്ങൾ ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് സഹായകമാവും. ഇതിന്റെ ഫലമായി, ലാഭ വളർച്ചയും ശുഭപ്രതീക്ഷയുംമൂലം മികച്ച മൂല്യനിർണയങ്ങൾ ഭാവിയിലും നിലനിർത്താൻ പര്യാപ്തമാണ്. എങ്കിലും, ഹ്രസ്വകാല പരിധിയിൽ വിപണിയിൽ ജാഗ്രതപുലർത്തേണ്ടിയിരിക്കുന്നു. ആഗോളമായി കൂടിയവിലകളും മൂല്യനിർണയവുമാണ് ഓഹരി വിപണികളുടെ ഭാവിപ്രകടനത്തിന്റെ അടിസ്ഥാനം. കുറഞ്ഞ പലിശയ്ക്ക് യഥേഷ്ടം ലഭ്യമാകുന്ന പണവും ധനപരമായ പുരോഗതിയും ഓഹരി വിപണിയെ നിർണയിക്കുന്ന ഘടകങ്ങളായിരിക്കും. പണപ്പെരുപ്പവും പലിശയിലെ വ്യതിയാനവുംകാരണം ഭാവിയിൽ സമ്പദ് വ്യവസ്ഥ കൂടുതൽ കൊഴുക്കും. ഇടത്തരം, ചെറുകിട ഓഹരികളിൽ തിരുത്തൽ സാധ്യത ഇപ്പോഴും തുടരുന്നു. ഇന്നു കാണുന്ന അതേ വീര്യത്തോടെ നിലവിലുള്ള തരംഗം തുടർന്നുപോവുകയാണെങ്കിൽ 2022 സാമ്പത്തികവർഷം, മൂന്നും നാലും പാദങ്ങളിൽ ഈ പ്രവണത നിലനിർത്തുക പ്രയാസകരമായിരിക്കും. ഇപ്രകാരം കുതിക്കുന്ന വിപണിയിൽ, സമ്പദ് വ്യവസ്ഥയിലെ മാറ്റവും രൂപപരിണാമവും മുന്നിൽകണ്ട് വിലകൾ വളരെകൂടതലായ ഘട്ടത്തിൽ വിപണിയിൽ എന്താണു ചെയ്യേണ്ടതെന്ന് മനസിലാക്കുക പ്രധാനമാണ്. പോർ്ടഫോളിയോയിലെ റിസ്ക് ഇല്ലാതാക്കുകയാണ് ആദ്യമായി വേണ്ടത്. ഇതിനായി ചെറുകിട, ഇടത്തരം ഓഹരികളിൽ നിന്നു മോചനംനേടുക. പകരം വൻകിട ഓഹരികളിലും കുതിക്കുന്ന ഇടത്തരം ഓഹരികളിലും ശ്രദ്ധകേന്ദ്രീകരിക്കുക. കാരണം അവ വിപണിയെ കവച്ചുവെക്കുന്ന പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. സർക്കാർ നയപരമായ പരിഷ്കരണങ്ങൾ കൊണ്ടുവരുന്ന മേഖലകളിൽ നിക്ഷേപിക്കുക. അഭ്യന്തരരംഗത്തും ആഗോളതലത്തിലും വർധിക്കുന്ന ഡിമാന്റിനനുസരിച്ച് ഉൽപാദനം നടത്താനുള്ളശേഷിയും സംവിധാനവുമുള്ള കമ്പനികളിലാണ് നിക്ഷേപിക്കേണ്ടത്. ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ വിപണിയിൽ ജാഗ്രതയോടെയുള്ള സമീപനം നിലനിൽക്കും. ഐടി, എഫ്എംസിജി, ഫാർമ, ടെലികോം മേഖലകളിൽ നിക്ഷേപിക്കുക. ഓഹരികൾക്കു പുറമെ മ്യൂച്വൽ ഫണ്ട് കടപ്പത്ര പദ്ധതികളിലും, ഉന്നത ഗുണനിലവാരമുള്ള കോർപറേറ്റ്, സർക്കാർ ഹ്രസ്വകാല ബോണ്ടുകളിലും നിക്ഷേപം നടത്താവുന്നതാണ്. പണപ്പെരുപ്പത്തിന്റേയും ബോണ്ട് യീൽഡിന്റേയും റിസ്ക് കണക്കിലെടുത്ത് പരമാവധി 10 ശതമാനംവരെ സ്വർണത്തിലോ ഗോൾഡ് ബോണ്ടിലോ നിക്ഷേപം നടത്താം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3BjZHGb
via IFTTT

സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിനാകട്ടെ 20 രൂപ വർധിച്ച് 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,793.68 ഡോളർ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയാണ് നിക്ഷേപകർ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 0.4ശതമാനം ഉയർന്ന് 47,430 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/38gr3Ay
via IFTTT

സൂചികകളിൽ നഷ്ടത്തോടെ തുടക്കം: ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്ത് നിക്ഷേപകർ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസവും സെപ്റ്റംബർ സീരിസിന്റെ തുടക്കവുമായ വെള്ളിയാഴ്ച ഓഹരി സൂചികകളിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 32 പോയന്റ് നഷ്ടത്തിൽ 55,916ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 16,630ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോ പവലിന്റെ പ്രഖ്യാപനംവരാനിരിക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഐടിസി, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎൽ ടെക്, ടിസിഎസ്, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പ്രധാന സൂചികകൾ നഷ്ടംനേരിട്ടെങ്കിലും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.40ശതമാനത്തോളം നേട്ടത്തിലാണ്.

from money rss https://bit.ly/3jrbdd7
via IFTTT

ആഗോള സമ്മർദം: കാര്യമായ നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. സെൻസെക്സ് 4.89 പോയന്റ് ഉയർന്ന് 55,949.10ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തിൽ 16,636.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദുർബലമായ ആഗോള സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയിൽ ഇടപെട്ടത്. ചൈനയും യുഎസും തമ്മിലുള്ള പുതിയ പിരിമുറക്കുവും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നേട്ടത്തിന് തടയിട്ടു. ബ്രിട്ടാനിയ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, എച്ച്ഡിഎഫ്സി ലൈഫ്, ബിപിസിഎൽ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, മാരുതി സുസുകി, ഹിൻഡാൽകോ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. മെറ്റൽ സൂചികക്ക് ഒരുശതമാനത്തിലേറെ നഷ്ടമായി. ഓട്ടോ, ഫാർമ, പൊതുമേഖല ബാങ്ക് ഓഹരികളും സമ്മർദംനേരിട്ടു. എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകളാണ് നേട്ടത്തിൽ ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടംനിലനിർത്തി.

from money rss https://bit.ly/3jifIq8
via IFTTT

ആർബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു

റിസർവ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു. നേരത്തെ ആർബിഐയുടെ ഡൽഹി റീജിയണൽ ഓഫീസ് മേധാവിയായിരുന്നു കുമാർ. 30 വർഷത്തെ സേവനത്തിനിടയിൽ, വിദേശവിനിമയം, ബാങ്കിങ്, കറൻസി മാനേജുമെന്റ് തുടങ്ങിയമേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശ കറൻസി വിനിമയം, കറൻസി മാനേജുമെന്റ് തുടങ്ങിയ മേഖലകളിലെ ചുമതലയാകും എക്സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കുക. പട്ന സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഐസിഎഫ്എഐയിൽനിന്ന് ബാങ്കിങിൽ എംഎസും നേടിയിട്ടുണ്ട്. ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജുമെന്റ് റിസർച്ചിൽനിന്ന് സർട്ടിഫൈഡ് ബാങ്ക് മാനേജർ കോഴ്സ്, ചിക്കാഗോയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജുമെന്റിൽനിന്ന് എക്സിക്യൂട്ടീവ് മാനേജുമെന്റ് പ്രോഗ്രാം എന്നിവ ഉൾപ്പടെയുള്ള പ്രൊഫഷണൽ യോഗ്യതകളും അദ്ദേഹം നേടിയിട്ടുണ്ട്. RBI appoints Ajay Kumar as Executive Director.

from money rss https://bit.ly/3mxJx8f
via IFTTT

വൻവളർച്ച ലക്ഷ്യമിട്ട് ബാർക്ലെയ്‌സ് രാജ്യത്ത് 3000 കോടി രൂപ നിക്ഷേപിക്കും

വളർച്ചാ സാധ്യത മുന്നിൽകണ്ട് യു.കെ ആസ്ഥാനമായുള്ള ബാർക്ലെയ്സ് ബാങ്ക് രാജ്യത്ത് 3000 കോടി നിക്ഷേപിക്കുന്നു. ഇതോടെ ബാർക്ലെയ്സിന്റെ രാജ്യത്തെ മൊത്തം നിക്ഷേപം 8,300 കോടിയാകും. മൂലധന നിക്ഷേപം കോർപറേറ്റ്, നിക്ഷേപ ബാങ്കിങ് തുടങ്ങിയ മേഖലകളിൽ കൂടുതൽ വളർച്ച സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീട്ടെയിൽമേഖലയിൽനിന്ന് 2011ൽ പിന്മാറിയ ബാങ്ക് കോർപറേറ്റ്, നിക്ഷേപ ബാങ്കിങ് മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനുമുമ്പ് 540 കോടി രൂപയാണ് 2009-10 സാമ്പത്തിക വർഷത്തിൽ നിക്ഷേപം നടത്തിയത്. ഇന്ത്യയിലെ പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾക്കുപുറമെ, എച്ച്എസ്ബിസി, സ്റ്റാൻഡേഡ് ചാർട്ടേഡ്, സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ബിഎൻപി പാരിബാസ് എന്നിവ ഉൾപ്പെടുയുള്ള വിദേശ ബാങ്കുകളുമായിട്ടായിരിക്കും ബാർക്ലെയ്സിന് മത്സരിക്കേണ്ടിവരിക.

from money rss https://bit.ly/3ku5DWo
via IFTTT

ഡിജിറ്റൽ ഗോൾഡ് വില്പനക്ക് എൻഎസ്ഇയുടെ വിലക്ക്

ഡിജിറ്റൽ ഗോൾഡ് വില്പന നിർത്താൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി ബ്രോക്കർമാരോട് ആവശ്യപ്പെട്ടു. സെബിയുടെ നിർദേശത്തെതുടർന്നാണ് അംഗങ്ങളോടും ഓഹരി ബ്രോക്കർമാരോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 10നകം ഡിജിറ്റൽ ഗോൾഡ് ഇടപാട് നിർത്തണമെന്നാണ് നിർദേശം. ഓഹരി ഇടപാട് പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം പല ഓഹരി ബ്രോക്കർമാരും ഒരുക്കിയിരുന്നു. 1957ലെ സെക്യൂരിറ്റീസ് കോൺട്രാക്ട് റെഗുലേഷൻ ആക്ട് പ്രകാരമാണ് സെബിയുടെ വിലക്ക്. ഓഹരി, കമ്മോഡിറ്റി എന്നീ ഇടപാടുകൾക്കുമാത്രമെ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താവൂ എന്നാണ് വ്യവസ്ഥ. ആക്ട് പ്രകാരം ഡിജിറ്റൽ ഗോൾഡ് സെക്യൂരിറ്റീസിന്റെ നിർവചനത്തിൽ വരുന്നില്ല.

from money rss https://bit.ly/3gBXFcC
via IFTTT

റെക്കോഡ് കുറിച്ച് എസ്ബിഐയുടെ എൻഎഫ്ഒ:ബാലൻസ്ഡ് ഫണ്ട് സമാഹരിച്ചത് 12,000 കോടി

പുതിയ ഫണ്ട് ഓഫർവഴി എസ്ബിഐ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് നിക്ഷേപകരിൽനിന്ന് സമാഹരിച്ചത് 12,000 കോടി രൂപ. സജീവമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിൽ ഇത്രയും തുക എൻഎഫ്ഒവഴി സമാഹരിക്കുന്നത് ഇതാദ്യമായാണ്. ബുധനാഴ്ച അർധരാത്രിവരെ നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ളതിനാൽ 1000 കോടി രൂപയോളം ഇതിനുപുറമെ ഓൺലൈനിൽ നിക്ഷേപമായെത്തിയിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫണ്ട് കമ്പനി പറയുന്നു. ഓഹരി വിപണി എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനാൽ പുതിയ ഫണ്ടുകളിലും വൻതോതിലാണ് നിക്ഷേപമെത്തുന്നത്. ഐസിഐസിഐ ഫ്ളക്സി ക്യാപ് ഫണ്ട് ഈയിടെ എൻഎഫ്ഒ വഴി സമാഹരിച്ചത് 9,808 കോടി രൂപയാണ്. ഇതിനുമുമ്പ്, 2017ൽ ഭാരത് 22 എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) 14,499 കോടി രൂപ സമാഹരിച്ചിരുന്നു. നഗരങ്ങളിൽനിന്നുപുറമെ ഗ്രാമങ്ങളിൽനിന്നും വൻതുകയുടെ നിക്ഷേപമാണെത്തിയതെന്ന് എസ്ബിഐ മ്യൂച്വൽ ഫണ്ട് അധികൃതർ പറയുന്നു. ബാങ്ക് വഴിയുള്ള വിതരണശൃംഖലയിലൂടെയാണ് പകുതിയിലധികം തുകയുടെ നിക്ഷേപവുമെത്തിയത്. വിപണി റെക്കോഡ് ഉയരത്തിലായതിനാൽ സമീപഭാവിയിൽ തിരുത്തലുണ്ടായേക്കാമെന്നതിനാൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചിട്ടുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുപ്രകാരം നടപ്പ് സാമ്പത്തികവർഷംമാത്രം 7,500 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഫണ്ടുകളിൽമാത്രമെത്തിയത്. ജൂലായ് അവസാനംവരെയുള്ള കണക്കുപ്രകാരം ബാലൻസ്ഡ് അഡ്വാന്റേ്ജ് ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തി 1.22 ലക്ഷം കോടി രൂപയാണ്. ഡൈനാമിക് അസറ്റ് അലോക്കേഷൻ വിഭാഗത്തിലുള്ളതാണ് എസ്ബിഐയുടെ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്. ഓഹരികളിലും സ്ഥിര നിക്ഷേപ പദ്ധതികളിലുമാണ് നിക്ഷേപം നടത്തുക. സ്ഥിര നിക്ഷേപ പദ്ധതികളുടെ വിഭാഗത്തിൽപ്പെടുത്തിയായിരുന്നു നേരത്തെ ഈ വിഭാഗത്തിലെ ഫണ്ടുകൾ തെറ്റായി വിതരണംചെയ്തിരുന്നത്. കഴിഞ്ഞവർഷം ഓഹരി വിപണി തകർച്ചനേരിട്ടപ്പോൾ നിക്ഷേപതുകയിൽപോലും ഇടിവുണ്ടായത് ഈ വിഭാഗം ഫണ്ടുകളിൽനിന്ന് പിൻവാങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു.

from money rss https://bit.ly/3sORTJI
via IFTTT