തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള ധനസഹായത്തിനായി നിലവിലുള്ള പദ്ധതികളിൽ നിന്ന് തന്നെ പണം കണ്ടെത്താൻ കഴിയുമെന്ന് ധനമന്ത്രി. ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 50 കോടി രൂപയും അവരുടെ മാനസികാരോഗ്യപരിപാടികൾക്കായി 64 കോടി രൂപയും വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങൾക്ക് പിന്തുണ നൽകാനുതകുന്ന നയപരിപാടികൾ കേരളത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. 250 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൂടി ബഡ്സ് സ്കൂളുകൾ ആരംഭിക്കും....