121

Powered By Blogger

Monday 18 January 2021

വിവാഹ ക്ഷണക്കത്തിനൊപ്പം ഗൂഗിള്‍ പേയുടെ ക്യൂആര്‍ കോഡും: പുതുവഴിയുമായി കുടുംബം

കോവിഡന്റെ പശ്ചാത്തലത്തിൽ വിവാഹം മാമാങ്കമാക്കാൻ പറ്റാത്ത സാഹചര്യത്തിൽ പുതുമ പരീക്ഷിക്കുകയാണ് നാടും നഗരവും. വിവാഹത്തിന് വന്നില്ലങ്കിലും അനുഗ്രഹവും സമ്മാനവും സ്വീകരിക്കാൻ താൽപര്യമുള്ളവർ കുറവല്ല. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് സമ്മാനംനൽകാൻ അവസരം നിഷേധിക്കാൻ പാടില്ലല്ലോ. അതിനായി ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ക്യൂആർ കോഡുംചേർത്താണ് ക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്. വധിവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള സാധ്യതയാണ് ക്യൂആർ കോഡുവഴി കാർഡിൽ ഉൾപ്പെടുത്തിയത്. തമിഴ്നാട്ടിലെ മധുരയിൽനിന്നുള്ള കുടുംബമാണ് ഈ ഉദ്യമത്തിനുപിന്നിൽ. 30ഓളം പേർ ഇതുപ്രകാരം പണം അയച്ചതായി വധിവിന്റെ അമ്മ ടി.ജെ ജയന്തി പറയുന്നു. മധുരയിൽ ജനനി ബ്യൂട്ടി പാർലർ നടത്തുകയാണ് ജെയന്തി. കുടുംബത്തിൽ ഇത്തരത്തിലാദ്യമായാണ് പുതിയരീതി പരീക്ഷിക്കുന്നതെന്നും വിജയകരമായെന്നുമാണ് ജയന്തിയുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നിരവധി ഫോൺ കോളുകൾ ലഭിച്ചതായി ജെയന്തി ന്യൂസ് ഏജൻസിയോട് പറഞ്ഞു.

from money rss https://bit.ly/3qxYHZL
via IFTTT

പാഠം 108| വിശ്രമിക്കാം; പണം നിങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചുകൊള്ളും*

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിൽനിന്ന് എംബിഎ നേടി ഗൾഫിൽ ജോലി ചെയ്യുകയാണ് റിബിൻ. ബിസിനസ് മാനേജുമെന്റിൽ ഉന്നത ബിരുദംനേടിയ അദ്ദേഹത്തിന് പ്രതിമാസം രണ്ടുലക്ഷം രൂപയിലേറെ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായി സമ്പാദ്യമൊന്നുമില്ല. മികച്ച ആദായ സാധ്യതയുള്ള നിക്ഷേപ മാർഗങ്ങളന്വേഷിച്ചാണ് റിബിൻ ഇ-മെയിൽ അയച്ചത്. സ്ഥിരനിക്ഷേപ പദ്ധതികളിലെ നിക്ഷേപത്തിനാണ് മുൻഗണന നൽകുന്നതെങ്കിലും ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാൻ തയ്യാറാണ്. റിസ്ക് എടുക്കാൻ അത്രതന്നെ താൽപര്യമില്ല. എങ്കിലും നിക്ഷേപത്തിന് ഉയർന്ന റിട്ടേൺ ലഭിക്കുകയുംവേണം. പുതിയതായി നിക്ഷേപിക്കാനിറങ്ങുന്ന ചെറുപ്പക്കാരിൽ ഭൂരിഭാഗവും റിസ്കെടുക്കാനുള്ള മനോഭാവമുള്ളവരാണ്. അതേസമയം, 35 വയസ്സിനുമുകളിലുള്ളവരിൽപലരും അതിന് തയ്യാറല്ലാത്തവരുമാണ്. ഈ രണ്ടുവിഭാഗക്കാർക്കും യോജിച്ച നിക്ഷേപമാർഗം അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. എസ്ഐപി ഓഹരിയിൽ ഓഹരിയിൽ നിക്ഷേപിച്ച് പണംകളയാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ എളുപ്പത്തിൽ അതിൽനിന്ന് മികച്ച ആദായമുണ്ടാക്കാനുള്ള സാധ്യത അധികമാരും പ്രയോജനപ്പെടുത്താറില്ല. ഏതുതരത്തിലുള്ള നിക്ഷേപകർക്കും മികച്ച ആദായമുണ്ടാക്കാനുള്ള അവസരമാണ് ഓഹരിയിലെ എസ്ഐപി മാതൃകയിലുള്ള നിക്ഷേപസാധ്യത മുന്നോട്ടുവെയ്ക്കുന്നത്. മ്യൂച്വൽ ഫണ്ടിൽമാത്രമല്ല, ഓഹരിയിലും എസ്ഐപി(സിറ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)യായി നിക്ഷേപിച്ച് ദീർഘകാലത്തിൽ മികച്ച ആദായംഅവസരമുണ്ട്. മികച്ച ഓഹരികൾ തിരഞ്ഞെടുത്ത്നിക്ഷേപിക്കാനായാൽ മ്യൂച്വൽ ഫണ്ടിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ആദായം നേടാൻകഴിയും. ഓഹരികൾ എങ്ങനെകണ്ടെത്തും? ഭാവിയിൽ മുന്നേറ്റമുണ്ടാക്കാൻ സാധ്യതയുള്ള സെക്ടറുകൾ കണ്ടെത്തി വളർച്ചാ സാധ്യതകളുള്ള ഓഹരികൾ തിരഞ്ഞെടുക്കുകയാണ് ആദ്യംചെയ്യേണ്ടത്. ബാങ്ക്, ഓട്ടോ, ടെലികോം, പൊതുമേഖല, ഇൻഷുറൻസ് തുടങ്ങിയ സെക്ടറുകളിലായി മികച്ച നിരവധി കമ്പനികളുണ്ട്. സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറയും ലാഭക്ഷമതയും വിലയിരുത്താം. കടബാധ്യതയില്ലാത്ത കമ്പനികളായാൽ അത്രയുംനല്ലത്. ഇക്കാര്യങ്ങൾ പരിശോധിച്ച് മികച്ച ഓഹരികൾ തിരഞ്ഞെടുക്കാം(ഉദാഹരണത്തിന് ഇൻഷുറൻസ് മേഖലയിൽ വളർച്ചാസാധ്യതയുള്ള ഓഹരികളിലൊന്നാണ് എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്). വൈവിധ്യവത്കരണത്തിനായി ഒരു സെക്ടറിൽനിന്ന് ഒരുഓഹരിമതിയാകും. നിക്ഷേപിക്കുന്ന തുകയ്ക്കനുസരിച്ച് വിവിധ സെക്ടറുകളിൽനിന്ന് അഞ്ച് ഓഹരികൾവരെ തിരഞ്ഞെടുക്കാം. എങ്ങനെ നിക്ഷേപിക്കും? ഓഹരി ബ്രോക്കർമാരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾവഴി എളുപ്പത്തിൽ എസ്ഐപി നിക്ഷേപംനടത്താൻ കഴിയും. എല്ലാമാസവും നിശ്ചിതദിവസം നിശ്ചിത സമയം ഓഹരികൾ വാങ്ങുന്നതിന് ഒറ്റത്തവണയായി നേരത്തെ ഓർഡർ നൽകാൻ കഴിയും. അതായത്, അഞ്ച് ഓഹരികളുടെ ഒരു ബാസ്കറ്റ് ക്രിയേറ്റ് ചെയ്ത് എല്ലാമാസവും 15-ാംതിയതി 10 മണിക്ക് വാങ്ങുന്നരീതിയിൽ സെറ്റ്ചെയ്തുവെച്ചാൽ ആദിവസം നിശ്ചയിച്ച സമയമാകുമ്പോൾ ഓഹരികൾ തനിയെ വാങ്ങിക്കൊള്ളും. ആവശ്യത്തിന് പണം ട്രേഡിങ് അക്കൗണ്ടിൽ ലഭ്യമാക്കാൻ തലേദിവസം മെയിലിൽ നിങ്ങൾക്ക് അറിയിപ്പും ലഭിക്കും. ഒരു ഓഹരിപോലും ഇത്തരത്തിൽ വാങ്ങാൻ കഴിയും. ഉദാഹരണത്തിന് റെയിൽ വികാസ് നിഗത്തിന്റെ ഒരു ഓഹരിയുടെ വില 30 രൂപ നിലവാരത്തിലാണ്. ഈ ഓഹരിയുടെ എസ്ഐപി ക്രിയേറ്റ് ചെയ്ത് എത്ര ഓഹരി വാങ്ങണമെന്ന് സെറ്റ് ചെയ്താൽമതി. ഒരുമാസം 10 രൂപപോലും ഇത്തരത്തിൽ നിക്ഷേപിക്കാൻ കഴിയുമെന്ന് മനസിലാക്കുക. കൂടുതൽ തുക നിക്ഷേപിക്കുന്നവർ വിവിധ സെക്ടറുകളിലെ ഓഹരികൾക്കായി നിശ്ചിത ശതമാനംതുക നീക്കിവെയ്ക്കുന്ന രീതി സ്വീകരിക്കാം. പ്രതിമാസം 5000 രൂപ നിക്ഷേപിക്കാനാണ് ഉദേശിക്കുന്നതെങ്കിൽ തിരഞ്ഞെടുത്ത മൂന്ന് ഓഹരികളിലായി നിശ്ചിത ശതമാനംതുക വീതിക്കാം. എപ്പോൾ വേണമെങ്കിലും എസ്ഐപി നിർത്താനും പിന്നീട് തുടരാനും കഴിയുമെന്നതാണ് പ്രത്യേകത. എസ്ഐപി ക്യാൻസൽ ചെയ്യാനും മോഡിഫൈചെയ്യാനും ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിൽ സാധ്യതകളുണ്ട്. സ്മോൾകെയ്സ് നിക്ഷേപിക്കാൻ ക്യാപ്സൂൾ പോർട്ട്ഫോളിയോകൾ അവതരിപ്പിച്ചിട്ടുള്ള സ്മോൾ കെയ്സുകളും സഹായത്തിനെത്തും. വിദഗ്ധരായ ഓഹരി അനലിസ്റ്റുകളാണ് തീമുകളും സ്ട്രാറ്റജികളും ലക്ഷ്യങ്ങളുമുള്ള പോർട്ട്ഫോളിയോകൾ അവതരപിപ്പിച്ചിട്ടുള്ളത്. 11 ഓഹരി ബ്രോക്കർമാരാണ് സ്മോൾ കെയ്സിനെ പിന്തുണക്കുന്നത്. സ്മോൾ കെയ്സിൽ ലോഗിൻചെയ്ത് എസ്ഐപി സെറ്റ് ചെയ്യാൻ ട്രേഡിങ് അക്കൗണ്ടുകളിൽ സൗകര്യമുണ്ട്. 100 രൂപയും ജിഎസ്ടിയുംമാത്രമാണ് ഒരു പോർട്ട്ഫോളിയോ തിരഞ്ഞെടുക്കാനായി ചാർജ് ചെയ്യുന്നത്. ഇത് ഒറ്റത്തവണയുള്ള നിരക്കാണ്. ബ്രാൻഡ് വാല്യൂ, ഓൾ വെതർ ഇൻവെസ്റ്റിങ്, ഇലക്രിട് മൊബിലിറ്റി, ഫാർമ ട്രാക്കർ, ഇക്വിറ്റി ആൻഡ് ഗോൾഡ് എന്നിങ്ങനെയുള്ള നിരവധി പോർട്ട്ഫോളിയോകൾ സ്മോൾ കെയ്സ് അവതരിപ്പിച്ചിട്ടുണ്ട്. പോർട്ട്ഫോളിയോയിൽ ഓഹരികൾ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും നിക്ഷേപകന് അവസരമുണ്ട്. സ്വന്തമായി പോർട്ട്ഫോളിയോ ഉണ്ടാക്കാനും കഴിയും. നിക്ഷേപ തന്ത്രം 10 വർഷമെങ്കിലും മുന്നിൽകണ്ട് പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. ആറുമാസംകൂടുമ്പോൾ കമ്പനികളുടെ പ്രകടനവും പ്രവർത്തനഫലവും പരിശോധിച്ച് ഓഹരികൾ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനുമുള്ള അവസരം ബുദ്ധിപൂർവം പ്രയോജനപ്പെടുത്തണം.വിവിധ മാർക്കറ്റ് സൈക്കിളുകളിൽ നിക്ഷേപിക്കുന്നതിനാൽ മികച്ച ആദായം ഭാവിയിൽ ലഭിക്കുമെന്നുമാത്രമല്ല, നഷ്ടസാധ്യത കുറയ്ക്കാനും സഹായിക്കും. വിപണി ഏറെ താഴെപ്പോകുമ്പോൾ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഓഹരികളുടെ വില സ്വാഭാവികമായും കുറയും. അപ്പോൾ കൂടുതൽ തുക നിക്ഷേപിച്ചാൽ ഭാവിയിൽ പ്രതീക്ഷിക്കാൻകഴിയാത്തഅത്ര സമ്പത്തുണ്ടാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഉദാഹരണത്തിന് പ്രതിമാസം 5000 രൂപയാണ് നിക്ഷേപിക്കുന്നതെന്ന് കരുതുക. വിപണി ഇടിയുമ്പോൾ നിശ്ചയിച്ച ഓഹരികളുടെ വിലയിലും കുറവുണ്ടാകും. അപ്പോൾ അതിന് ആനുപാതികമായി നിക്ഷേപിക്കുന്ന ഓഹരികളുടെ എണ്ണം വർധിപ്പിക്കാം. നിക്ഷേപതുക വർധിപ്പിച്ചും ഓഹരികളുടെ എണ്ണംകൂട്ടാം. മ്യൂച്വൽ ഫണ്ട് എസ്ഐപി? ഓഹരിയിൽ നേരിട്ട് നിക്ഷേപിച്ചാൽ മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽനിന്നും ലഭിക്കുന്നതിൽകൂടുതൽ ആദായം ലഭിക്കുമെന്നകാര്യത്തിൽ സംശയമില്ല. ഫണ്ട് മാനേജ് നിരക്കും ഏജന്റുമാരുടെ കമ്മീഷനുമൊന്നും നിക്ഷേപന് ബാധ്യതയാവില്ല. ശരാശരി രണ്ടുശതമാനമാണ് ഫണ്ടുകൾ ചാർജിനത്തിൽ നിക്ഷേപകരിൽനിന്ന് ഈടാക്കുന്നത്. ഏജന്റുമാരെ ഒഴിവാക്കി നിക്ഷേപംനടത്തുകയാണെങ്കിൽ(ഡയറക്ട് പ്ലാൻ)ഒരുശതമാനത്തിൽതാഴെമാത്രമാണ് നിരക്ക്. ഓഹരിയിൽ എസ്ഐപി നിക്ഷേപം നടത്തുമ്പോൾ ബ്രോക്കിങ് ഫീസ്, സെക്യൂരിറ്റി ട്രാൻസാക്ഷൻ ട്രാക്സ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയാണ് നൽകേണ്ടത്. ഫണ്ടിലെ നിക്ഷേപവുമായി താരതമ്യംചെയ്യുമ്പോൾ ഇത് കുറവാണ്. വാർഷിക പരിപാലന ചെലവും ബ്രോക്കിങ് ഹൗസുകൾക്ക് നൽകണം. ബ്രോക്കിങ് ഫീസ് ഈടാക്കാത്ത ഡിസ്കൗണ്ട് ബ്രോക്കർമാരുമുണ്ട്. ഓൺലൈനിൽ അക്കൗണ്ട് തുടങ്ങി നിക്ഷേപം നടത്താം. ഏതുബ്രോക്കർമാർവഴി നിക്ഷേപം നടത്തിയാലും ഓഹരികൾ സൂക്ഷിക്കുന്നത് എൻഎസ്ഡിഎൽ, സിഡിസിഎൽ ഇവയിലേതെങ്കിലും ഡെപ്പോസിറ്ററികളിലായിരിക്കും. റിസ്ക് എടുക്കാൻ താൽപര്യമില്ലത്തവർ ഇത്തരക്കാർക്ക് യോജിച്ച ഇടിഫ് (മോട്ടിലാൽ ഒസ് വാൾ നാസ്ദാക്ക് 100 ഇടിഫ്) നിർദേശിക്കുന്നു. ട്രേഡിങ് അക്കൗണ്ടുവഴിമാത്രമാണ് ഇടിഎഫിൽ നിക്ഷേപിക്കാൻ കഴിയുക. വിദേശ കമ്പനികളുടെ ഓഹരികളിലാണ് എൻ 100 എന്ന് എൻഎസ്ഇയിൽ അറിയപ്പെടുന്ന ഇടിഎഫ് നിക്ഷേപം നടത്തുന്നത്. ആപ്പിൾ, മൈക്രോ സോഫ്റ്റ് കോർപ്പറേഷൻ, ആമസോൺ, ടെസ് ല, ഫേസ്ബുക്ക്, ആൽഫബെറ്റ് തുടങ്ങിയ വൻകിട കമ്പനികളിലാണ് നിക്ഷേപം. നാസ്ദാക്ക് 100 സൂചിക അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. നിലവിൽ ഒരു യൂണിറ്റിന്റെ വില 930 രൂപ(ജനുവരി 19, 2021)യാണ്. ആയിരം രൂപ പ്രതിമാസം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു യൂണിറ്റുവീതം എല്ലാമാസവും വാങ്ങാം. ഒരുവർഷത്തിനിടെ 47ശതമാനം റിട്ടേണാണ് ഇടിഎഫ് നൽകിയിട്ടുള്ളത്. മൂന്നുവർഷത്തിനിടെ 30 ശതമാനവും അഞ്ച് വർഷത്തിനിടെ 26.34ശതമാനവും ആദായവും നിക്ഷേപകന് നൽകി. ചുരുക്കത്തിൽ: ഭാവിയിൽ വളർച്ചാ സാധ്യതയുള്ള സെക്ടറുകൾ കണ്ടെത്തുക. അവയിൽനിന്ന് മികച്ച അടിസ്ഥാനമുള്ള ഓഹരികൾ തിരഞ്ഞെടുക്കുക. പ്രതിമാസം നിശ്ചതശതമാനം വീതം തുക ഈ ഓഹരികളിൽ നിക്ഷേപിക്കുക. ഇടയ്ക്ക് കമ്പനികളുടെ പ്രകടനം വിലയിരുത്തുക. വിപണി ഇടിയുമ്പോൾ കഴിയുമെങ്കിൽ നിക്ഷേപ തുകയിൽ വർധനവരുത്തുക. 10,000 രൂപ വീതം പ്രതിമാസം നിക്ഷേപിച്ചാൽ 20ശതമാനമെങ്കിലും വാർഷികാദായം ലഭിച്ചാൽ 15 വർഷം കഴിയുമ്പോൾ നിക്ഷേപം 1.13 കോടിയായി വർധിച്ചിട്ടുണ്ടാകും. 18 ലക്ഷം രൂപമാത്രമാണ് നിക്ഷേപിച്ചിട്ടുണ്ടാകുക. feedbacks to: antonycdavis@gmail.com *കുറിപ്പ്: ജോലിചെയ്താൽ ലഭിക്കുന്ന നിശ്ചിതവരുമാനത്തിനത്തേക്കാൾനേട്ടം മികച്ച ബിസിനസിൽനിന്ന് ലഭിക്കും. ബിസിനസ് തുടങ്ങി വിജയിപ്പിക്കുന്നതിലും എളുപ്പം മികച്ച ഓഹരികളിൽ നിക്ഷേപിച്ച് അതിൽ പങ്കാളിയാകുകയെന്നതാണ്. ലോകത്തെ സമ്പന്നരുടെ നിക്ഷേപരീതി പരിശോധിച്ചാൽ ഓഹരികളിലെ നിക്ഷേപമാണ് അവരെ കോടീശ്വരന്മാരാക്കിയതെന്ന്കാണാം.

from money rss https://bit.ly/3isQu6c
via IFTTT

ഫ്രാങ്ക്‌ളിന് അനുകൂലമായി 97ശതമാനം വോട്ട്: വൈകാതെ നിക്ഷേപകന് പണംലഭിക്കും

ആറ് മ്യൂച്വൽ ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ വോട്ടെടുപ്പിൽ 97ശതമാനംപേരും ഫ്രാങ്ക്ളിന് ടെംപിൾടണ് അനുകൂലമായി വോട്ടുചെയ്തു. കർണാടക ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവിനെതുടർന്നാണ് എഎംസി നിക്ഷേപകർക്കായി ഇ-വോട്ടിങ് ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച് ജനുവരി 26നാണ് സുപ്രീംകോടതി അടുത്തവാദംകേൾക്കുക. അതിനുപിന്നാലെ പണം തിരിച്ചുകൊടുക്കാനാവുമെന്ന് ഫ്രാങ്ക്ളിൻ ടെംപിൾടൺ അധികൃതർ നിക്ഷേപകർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു. ജനുവരി 15വരെയുള്ള കണക്കുപ്രകാരം ആറുഫണ്ടുകളിലായി 13,789 കോടി രൂപ സമാഹരിക്കാനായി. ഓഹരി വിപണിവഴിയുള്ള ഇപാടിലൂടെയല്ല ഇത്രയും തുക സമാഹരിച്ചതെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ നിക്ഷേപം തിരിച്ചെടുത്തും കാലാവധിയെത്തിയവ സമാഹരിച്ചുമാണ് ഇത്രയും തുക കണ്ടെത്താനായത്. അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് മികച്ചമ്യൂല്യം നൽകാൻ കമ്പനിക്കായി. നിലവിലെ കണക്കുപ്രകാരം ഫ്രാങ്ക്ളിൻ ഇന്ത്യ ലോഡ്യൂറേഷൻ ഫണ്ടിൽ 63ശതമാനം തുക തിരിച്ചുകൊടുക്കാൻ ലഭ്യമാണ്. അൾട്ര ഷോർട്ട് ഷോർട്ട് ബോണ്ട് ഫണ്ടിൽ 50ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 41ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 26ശതമാനവും ഷോർട്ട് ടേം ഇൻകം പ്ലാനിൽ 9 ശതമാനവും പണം തിരിച്ചെടുക്കാൻ കമ്പനിക്കായി. ഏപ്രിലിൽ പ്രവർത്തനം മരവിപ്പിക്കുമ്പോൾ പുറത്തുവിട്ട ഫണ്ടുകളുടെ മെച്യൂരിറ്റി പ്രൊഫൽ പ്രകാരമുള്ളതിനേക്കാൾ 41ശതമാനം അധികതുക ഈകാലയളവിൽ സമാഹരിക്കാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു. 97% investors want winding up of 6 funds at Franklin

from money rss https://bit.ly/3qrvi3o
via IFTTT

കുതിച്ചുയര്‍ന്ന് വിപണി: സെന്‍സെക്‌സില്‍ 359 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസമായുള്ള ലാഭമെടുപ്പിനെതുടർന്നുള്ള തളർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി സൂചികകൾ. നിഫ്റ്റി 14,400ന് അടുത്തെത്തി. സെൻസെക്സ് 359 പോയന്റ് നേട്ടത്തിൽ 48,923ലും നിഫ്റ്റി 100 പോയന്റ് ഉയർന്ന് 14,381ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 999 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 232 ഓഹരികൾ നഷ്ടത്തിലുമാണ്. 28 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, എസ്ബിഐ, മാരുതി സുസുകി, റിലയൻസ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ബാങ്ക്, ഐടി, റിയാൽറ്റി, എഫ്എംസിജി സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.25ശതമാനത്തോളം ഉയർന്നു. Sensex zooms 359 pts, reclaims 49k

from money rss https://bit.ly/35RyDB9
via IFTTT

ഗൾഫിലെ വ്യവസായപ്രമുഖരിൽ പത്തും മലയാളികൾ

അബുദാബി: ഫോബ്സ് പുറത്തിറക്കിയ ഗൾഫിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാമത്. രണ്ടാമത് ദുബായ് ലാൻഡ്മാർക്ക് ഗ്രൂപ്പ് സി.ഇ.ഒ.യും തമിഴ്നാട് സ്വദേശിനിയുമായ രേണുക ജഗ്തിയാനി. ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ സ്ഥാപകനും മലയാളി വ്യവസായിയുമായ സണ്ണി വർക്കിയാണ് മൂന്നാമത്. രവിപിള്ള (ആർ.പി. ഗ്രൂപ്പ്), ഡോ. ഷംഷീർ വയലിൽ (വി.പി.എസ്. ഹെൽത്ത് കെയർ), കെ.പി. ബഷീർ (വെസ്റ്റേൺ ഇന്റർനാഷണൽ), പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്), തുംബൈ മൊയ്തീൻ (തുംബൈ ഗ്രൂപ്പ്), അദീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്), ഫൈസൽ കൊട്ടികോള്ളോൻ (കെഫ് ഹോൾഡിങ്സ്), രമേഷ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ് ഗ്രൂപ്പ്) എന്നിവരാണ് മറ്റു മലയാളികൾ.

from money rss https://bit.ly/3sEclfF
via IFTTT

ട്രഷറിയില്‍നിന്ന് ഇനി 8.5ശതമാനം പലിശ ലഭിക്കില്ല; പുതക്കിയ നിരക്കുകള്‍ അറിയാം

ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശ കുറച്ചു. നിരക്ക് കുറച്ചെങ്കിലും ഇപ്പോഴും ബാങ്കുകളിലേതിനെക്കാൾ കൂടുതലാണ് ട്രഷറിയിലേത്. ബാങ്കുകളിൽ അഞ്ചുമുതൽ പത്തുവർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് ആറുശതമാനത്തിൽ താഴെയാണു കിട്ടുന്നത്. ട്രഷറിയിൽ രണ്ടുവർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.50 ശതമാനം ലഭിച്ചിരുന്നു.ഇനി 7.5ശതമാനമാകും ലഭിക്കുക. ബാങ്കുകൾ കുറച്ചതനുസരിച്ചാണ് സർക്കാരും കുറച്ചത്. പുതിയ നിരക്കുകൾ ഫെബ്രുവരി ഒന്നിനു നിലവിൽവരും. ഫെബ്രുവരി ഒന്നുവരെ നിക്ഷേപിക്കുന്നവർക്ക് നിലവിലുള്ള അധിക പലിശ ലഭിക്കും. നിലവിലുള്ള നിക്ഷേപങ്ങളുടെ കാലാവധികഴിയുന്നതുവരെയും പഴയ പലിശനിരക്കുതന്നെയാകും ബാധകം. ഫെബ്രുവരി ഒന്നുമുതലുള്ള പുതിയ നിക്ഷേപങ്ങൾക്കാകും പുതുക്കിയ പലിശ.

from money rss https://bit.ly/3oYpka2
via IFTTT

കല്യാണ്‍ സില്‍ക്‌സും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്തു

പെരിന്തൽമണ്ണ:പട്ടിന്റെപര്യായമായകല്യാൺസിൽക്സുംഅന്താരാഷ്ട്രനിലവാരമുള്ളഹൈപ്പർഷോപ്പിംഗൊരുക്കികല്യാൺഹൈപ്പർ മാർക്കറ്റുംഒന്നിക്കുന്നഷോപ്പിംഗ്സമുച്ചയംപെരിന്തൽമണ്ണകാലിക്കറ്റ്റോഡിൽപ്രവർത്തനമാരംഭിച്ചു.പി.കെകുഞ്ഞാലിക്കുട്ടി ഉദ്ഘാടനംനിർവഹിച്ചു. കല്യാൺസിൽക്സിന്റെ30-ാമത്ഷോറൂമുംകല്യാൺഹൈപ്പർമാർക്കറ്റിന്റെ5-ാമത്ഷോറൂമുമാണ്പെരിന്തൽമണ്ണയിൽപ്രവർത്തനമാരംഭിച്ചിരിക്കുന്നത്.4നിലകളിലായി50,000ചതുരശ്രഅടിയിൽവ്യാപിച്ചുകിടക്കുന്നസമുച്ചയത്തിന്റെഗ്രൗണ്ട്ഫ്ളോറിൽകല്യാൺഹൈപ്പർമാർക്കറ്റുംഒന്ന്,രണ്ട്,മൂന്ന്നിലകളിലായികല്യാൺഹൈപ്പർമാർക്കറ്റുംപ്രവർത്തിക്കുന്നു.എക്സ്ക്ലൂസിവ്ബ്രൈഡൽകളക്ഷൻ,ലേഡീസ്വെയർജെന്റ്സ്വെയർ,കിഡ്സ്വെയർഎന്നിവയിൽഇൻഹൗസ്ബ്രാന്റുകൾക്ക്പുറമെഇൻർനാഷണൽബ്രാന്റുകളുംഷോറൂമിൽലഭ്യമാണ്.ആയിരത്തിലധികംനിത്യോപയോഗസാധനങ്ങൾ,ഫാംഫ്രഷ്പച്ചക്കറികളുംപഴവർഗ്ഗങ്ങളും,ഗ്രോസറിഐറ്റംസ്,ഡെയ്ലിയൂസ്പ്രോഡക്ട്സ്,സ്കിൻകെയർ,കോസ്മെറ്റിക്സ്,ഇലക്ട്രിക്കൽ&ഇലക്ട്രോണിക്സ്ഐറ്റംസ്,കിച്ചൺഅപ്ലയൻസസ്,ക്രോക്കറി,ഗ്ലാസ്വെയർ,ഹൗസ്ഹോൾഡ്ഐറ്റംസ്തുടങ്ങിയവയുടെവിപുലമായശ്രേണി ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാഉൽപ്പന്നങ്ങൾക്കുംഎം.ആർ.പിയേക്കാൾകുറഞ്ഞവില,തിരഞ്ഞെടുക്കപ്പെട്ടഉൽപ്പന്നങ്ങൾക്ക്50%വരെഡിസ്കൗണ്ട്,ബയ്വൺഗെറ്റ്വൺഓഫറുകൾഎന്നിവയ്ക്ക്പുറമെഉദ്ഘാടനത്തോടനുബന്ധിച്ച്പ്രത്യേകംഓഫറുകളുംകല്യാൺഹൈപ്പർമാർക്കറ്റിൽഒരുക്കിയിരിക്കുന്നു.ഫെബ്രുവരിമുതൽഉപഭോക്താക്കളുടെസൗകര്യാർത്ഥംവെബ്സൈറ്റ്,ഫോൺ,വാട്സ്ആപ്പ്എന്നിവയിലൂടെപർച്ചേയ്സ്ചെയ്യാനുംഹോംഡെലിവറിചെയ്യാനുമുള്ളസൗകര്യംഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെഡിടിഎച്ച്,മൊബൈൽ,ബ്രോഡ്ബാന്റ്റീച്ചാർജ്സൗകര്യവുംഎല്ലാപർച്ചേയ്സിനൊപ്പവുംഅധികലാഭംനേടിതരുന്നലോയൽറ്റിപ്രോഗ്രാമുകളുംവിശാലമായകാർപാർക്കിംഗ്സൗകര്യവുമുണ്ട്. കല്യാൺസിൽക്സ്&കല്യാൺഹൈപ്പർമാർക്കറ്റ്ചെയർമാൻആന്റ്മാനേജിംഗ്ഡയറക്ടർ ടി.എസ്പട്ടാഭിരാമൻ, മഞ്ഞളാംകുഴിഅലി എം.എൽ.എ.,മുനിസിപ്പൽചെയർമാൻ പി.ഷാജി,മുൻമുനിസിപ്പൽചെയർമാൻഎംമുഹമ്മദ്സലീം,മലപ്പുറംബിജെപിപ്രസിഡന്റ് രവിതേലത്ത്,കെപിസിസിസെക്രട്ടറിശ്രീ.വി.ബാബുരാജ്, ബി.ജെ.പി.നേതാവ്സന്ദീപ്വാര്യർ,കല്യാൺസിൽക്സ്&കല്യാൺഹൈപ്പർമാർക്കറ്റ്ഡയറക്ടർമാരായപ്രകാശ്പട്ടാഭിരാമൻ,മഹേഷ്പട്ടാഭിരാമൻ,വർദ്ധിനിപ്രകാശ്,മധുമതിമഹേഷ്,കെ.എം.പി.കൺസൾട്ടന്റ്സ്എം.ഡി.ശ്രീ.കെ.എം.പരമേശ്വരൻതുടങ്ങിയവർചടങ്ങിൽസന്നിഹിതരായിരുന്നു.

from money rss https://bit.ly/3immbOR
via IFTTT

നിഫ്റ്റി 14,300ന് താഴെ ക്ലോസ്‌ചെയ്തു; സെന്‍സെക്‌സില്‍ നഷ്ടം 470 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും തുടർന്ന ലാഭമെടുപ്പ് ഓഹരി സൂചികകളെ തളർത്തി. സെൻസെക്സ് 470.40 പോയന്റ് നഷ്ടത്തിൽ 48,564.27ലും നിഫ്റ്റി 152.40 പോയന്റ് താഴ്ന്ന് 14,281.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2074കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 900 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 144 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, റിലയൻസ്, ടൈറ്റാൻ കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഹിൻഡാൽകോ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവഭിഗാം സൂചികകളും നഷ്ടത്തിലായി. ലോഹ സൂചിക നാലുശതമാനം താഴ്ന്നു. വാഹനം, പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ രണ്ടുശതമാനവും നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് രണ്ടുശതമാനംവീതവും നഷ്ടമായി. Nifty ends below 14,300, Sensex plunges 470 pts

from money rss https://bit.ly/3sD9qDY
via IFTTT

ഓഹരി വിപണിയില്‍ തിരുത്തല്‍ ഉണ്ടായാല്‍?

ഹ്രസ്വകാലത്തേക്കായാലും ദീർഘകാലത്തേക്കായാലും ധന സമ്പാദനത്തിന് ഏറ്റവും അനുയോജ്യമായ നിക്ഷേപമാർഗം ഓഹരികൾതന്നെയാണ്. ഉദാരവൽകൃത ഇന്ത്യയിൽ ആഭ്യന്തര സമ്പദ്വ്യവസ്ഥ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം മുന്നോട്ടുതന്നെ കുതിക്കുകയാണ്. ആഗോളഘടകങ്ങളുടെ സ്വാധീനഫലമായി വർത്തമാനകാലത്ത് ഇന്ത്യൻ ഓഹരി വിപണി കൂടിയതും കുറഞ്ഞതുമായ മൂല്യനിർണയങ്ങളുടെ പലഅവസ്ഥാന്തരങ്ങളും പിന്നിട്ടിട്ടുണ്ട്. 2020 മാർച്ചിലെ താഴ്ചക്കാലത്ത് വിപണി വളരെ ആകർഷകവും കഴിഞ്ഞ പാദങ്ങളിൽ അത് വികസ്വരവുമായിരുന്നു. ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ കാഴ്ചവെക്കുന്നത് അതിരുകടന്ന പ്രകടനമാണെന്നും തിരുത്തൽ ആസന്നമാണെന്നും പ്രമുഖരായ വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. രണ്ടു പതിറ്റാണ്ടു കാലത്തിനിടയ്ക്ക് വിപണി അമിതപ്രകടനം നടത്തിയപ്പോഴൊന്നും കൂടുതൽപേർ ഇത്ര പ്രതികൂലമായ മുൻവിധിക്കു തയാറായിട്ടില്ല. ഇന്ത്യൻ ഓഹരി വിപണി എക്കാലവും കരുത്തുറ്റ ആഭ്യന്തര വിപണിയുടേയും പ്രധാന കയറ്റുമതി അവസരങ്ങളുടേയും പിൻബലത്തിൽ ഗുണകരമായ അടിയൊഴുക്കുകൾ പ്രദർശിപ്പിച്ചിരുന്നു. 2008ലെ ആഗോള പ്രതിസന്ധിയുടെ കാലത്തു പോലും ഇന്ത്യൻ വിപണിക്ക് ഇതരവികസ്വര വിപണികളേക്കാൾ ഊർജ്ജം കൽപിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വിപണിയെ സംബന്ധിച്ചേടത്തോളം എല്ലാംനല്ല നിലയിൽ പോകുമ്പോഴും മുൻവിധികൾ പൂർണമായും എതിരായിരിക്കുന്നു. വ്യക്തിപരമായി, എന്റെ രണ്ടുപതിറ്റാണ്ടു കാലത്തെ ജോലിക്കിടയിൽ വിപണിയുടെ പ്രതികൂല സ്വഭാവത്തെക്കുറിച്ച് ഇത്രപരസ്യമായ പരാമർശങ്ങൾ കേട്ടിട്ടില്ല. വിപണിയിൽ മാന്യമായ തിരുത്തൽ ഉണ്ടാകുമെന്ന തുറന്നചർച്ചകൾ അതിശയിപ്പിക്കുന്നതാണ്. ഈ കാഴ്ചപ്പാട് ഇടക്കാലത്തേക്കു മാത്രമുള്ളതാവട്ടെയെന്നു പ്രതീക്ഷിക്കുന്നു. ഓഹരികൾ അമിതമായി മൂല്യനിർണയം ചെയ്യപ്പെട്ടിരിക്കുകയാണെന്നും പണമൊഴുക്കാണ് അതിനെ നിയന്ത്രിക്കുന്നതെന്നും തീർപ്പുകൽപ്പിക്കപ്പെട്ടിരിക്കുന്നു. ആഭ്യന്തര സ്ഥാപന നിക്ഷേപകരേക്കാൾ ഇന്ത്യൻ വിപണിയിൽ കൂടുതൽ വിശ്വാസമർപ്പിച്ചിട്ടുള്ളത് വിദേശ സ്ഥാപന നിക്ഷേപകരാണെന്നതും ശ്രദ്ധിക്കണം. ഓഹരികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന ഉപദേശം സർവത്ര കേൾക്കാനുണ്ട്. നിക്ഷേപകർ ഇടത്തരം, ചെറുകിട ഓഹരികളിൽ നിക്ഷേപംകുറച്ച് അവരവരുടെ പോർട്ഫോളിയോ സംരക്ഷിക്കണമെന്നും സ്വർണവും കടപ്പത്രങ്ങളും ചേർത്ത് അത് സന്തുലിതമാക്കണമെന്നുമാണ് ഉപദേശം. പോർട്ഫോളിയോകളിലെ അപടകട സാധ്യതകൾകുറച്ച് ദീർഘകാല നേട്ടം ഉറപ്പാക്കാൻ ഇതാവശ്യമാണ്. അതേസമയംതന്നെ നിക്ഷേപകരുടെ മനസിൽ ആശയക്കുഴപ്പമുണ്ടാക്കാനും അവ പര്യാപ്തമാണ് എന്നവസ്തുത കാണാതിരുന്നുകൂടാ. പോർട്ഫോളിയോയുടെ പുനഃക്രമീകരണം എങ്ങിനെയാണു വേണ്ടത്? പെട്ടെന്നുതന്നെ വൻകിട ഓഹരികളിലേക്കോ കടപ്പത്രങ്ങളിലേക്കോ സ്വർണത്തിലേക്കോ മാറേണ്ടതുണ്ടോ? എത്രമാത്രം തിരുത്തലാണ് പ്രതീക്ഷിക്കപ്പെടുന്നത് ? എപ്പോഴാണ് ഓഹരികളിലേക്കു തിരിച്ചുവരേണ്ടതും നികുതി ഇടപാടുകൾ കൈകാര്യം ചെയ്യേണ്ടതും എന്നുതുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇയർന്നുവരുന്നത്.വരാനിരിക്കുന്നത് ഹ്രസ്വകാലത്തേക്കുള്ള തിരുത്തലാണെങ്കിൽ സങ്കീർണമായ തന്ത്രങ്ങളിലേക്കു നീങ്ങേണ്ടതുണ്ടോ? മാറ്റം എങ്ങിനെയാണു വേണ്ടത്? ചെറുകിട ഓഹരികൾ കുറയ്ക്കാനുള്ള ശരിയായ സമയം ഇതുതന്നെയോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നു. സംശയങ്ങൾ ഉന്നയിക്കുന്നവരുടെ സഹായത്തിനായി ചില കാര്യങ്ങൾ പറയാം. തിരുത്തിന്റെകാര്യത്തിൽ, ഏകീകരണം വിപണിക്കു ഗുണകരമായിരിക്കുമെന്നകാര്യം ആദ്യം അംഗീകരിക്കാം. നിഫ്റ്റി 50ലെ ഓഹരികൾ 13,000ത്തിനും 14,000ത്തിനും ഇടയിലായിരിക്കുമ്പോൾ 5 മുതൽ 7 ശതമാനം വരെ തിരുത്തൽ ശക്തമായ വരുമാനനേട്ടവും കുറഞ്ഞ പലിശ നിരക്കും ഉറപ്പാക്കും. ഇത്രവലിയ തോതിലുള്ള തിരുത്തൽ ഉണ്ടാകാറില്ല. 2 മുതൽ 3 ശതമാനം വരെയാണുണ്ടാകാറ്. എന്നാൽ വിപണിയിൽ കൂടിയ മൂല്യനിർണയം നില നിൽക്കുന്നതിനാൽ കൂടിയതോതിലുള്ള തിരുത്തലിനു സാധ്യത ഏറിയിരിക്കയാണ്. 10 മുതൽ 15 ശതമാനംവരെ തിരുത്തലിനാണ് സാധ്യതയുള്ളത്. എന്നാൽ ഇടക്കാലത്തേക്കു വിപണി അതിന്റെ ഊർജ്ജം നിലനിർത്തുക തന്നെചെയ്യും. കൂടിയതോതിലുള്ള പിഇ മൂല്യനിർണയമാണ് തിരുത്തൽ ആവശ്യമാക്കിത്തീർക്കുന്നത്. താഴ്ന്നനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള വെറുംകണക്കിന് കൂടുതൽ ഊന്നൽ നൽകുന്നത് യുക്തിസഹമല്ല. മൂല്യംനിർണയിക്കുന്നതിന് ഏറ്റവും നല്ലമാർഗം ഇതാണെന്നും പറയാൻ കഴിയില്ല. അടുത്ത 2 വർഷത്തേക്കു നേട്ടത്തിന്റെവളർച്ച സ്വാഭാവികമായും കൂടുതലായിരിക്കും. കാരണം, നാം ഇപ്പോഴും കോവിഡ് പ്രശ്നത്തെ അതിജീവിച്ചിട്ടില്ലാത്തതിനാൽ ധനപരവും സാമ്പത്തികവുമായ ഉത്തേജക പദ്ധതികളുടെ പിന്തുണ ആവശ്യമുണ്ട്. ഇന്ത്യയിൽ പലിശനിരക്കിലെ പ്രതികൂലസ്ഥിതി പരിഗണിച്ചാൽ എംകാപ് ടു ജിഡിപി 80 ശതമനം ആയിരിക്കേ വിലകൾ കൂടുതലല്ല, ദീർഘകാല ശരാശരി മാത്രമാണെന്നു കാണാൻ കഴിയും. വിപണിയിൽ തിരുത്തലിന്റെ അപകടം നിലനിൽക്കുന്നുണ്ടെങ്കിൽ പണമായിരിക്കണം പോർട്ഫോളിയോയുടെ രാജാവ്. മ്യൂച്വൽ ഫണ്ട് ഓഹരികൾ പരിശോധിക്കുമ്പോൾ, ഇടത്തരം ചെറുകിട ഓഹരികളിലല്ല, സന്തുലിത ഓഹരികളിലാണ് വൻതോതിൽ പണമുള്ളതെന്നുകാണാം. ഇടത്തരം, ചെറുകിട ഓഹരികൾ ഒഴിവാക്കണമെന്ന കാഴ്ചപ്പാട് സ്കീമുകളുടെ മിശ്രണത്തിൽ കാണാൻ കഴിയുന്നില്ല. വൻകിട ഓഹരികൾക്ക് ഇപ്പോൾ നല്ലമൂല്യമുണ്ടെങ്കിലും അടുത്ത ഒന്നുരണ്ടു വർഷത്തേക്ക് ഇടത്തരം, ചെറുകിട ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് അഭിപ്രായം. അനുബന്ധ സ്ഥാപനങ്ങൾ, എൻബിഎഫ്സികൾ, വ്യവസായങ്ങൾ, ചാക്രിക മേഖലകൾ എന്നിവയിൽ വിലകുറഞ്ഞ ഓഹരികൾ ഇപ്പോൾ ലഭ്യമാണ്. ഇടത്തരം, ചെറുകിട ഓഹരികളിൽ പണമിറക്കാൻ പറ്റിയ സമയമാണിപ്പോൾ. കൂടിയതോതിലുള്ള പണമൊഴുക്കിന്റേയും സാമ്പത്തികരംഗത്തെ വീണ്ടെടുപ്പിന്റേയും ഗുണംലഭിയ്ക്കാത്ത ഈ മേഖലകളിൽ തുടർന്നും ഡിമാന്റ് നിലനിൽക്കുമെന്നുറപ്പാണ്. ദുർബ്ബലമായ കമ്പനികൾ ഒഴിവാക്കി നല്ലഓഹരികളും മേഖലകളും നോക്കി വാങ്ങേണ്ട സയമാണിത്. വിലകുറയുന്ന സന്ദർഭങ്ങളാണ് ഓഹരി വാങ്ങാൻ ഏറ്റവുംനല്ലത്. കൂടിയ മൂല്യനിർണയം പുലർത്തുന്ന ഐടി, ഫാർമ, കെമിക്കൽ, കയറ്റുമതിമേഖല എന്നിവയുടെ ഓഹരികൾ മുൻകാല പ്രവണതകളനുസരിച്ച് മികച്ചനിലയിൽ തുടരാനാണിട. ഭാവിയിൽ സമൂലമായ മാറ്റങ്ങളോടെ പുനക്രമീകരിക്കപ്പെടുന്ന ഈ മേഖലയിലെ സ്ഥാപനങ്ങൾ മേൽക്കോയ്മ തുടരുകതന്നെചെയ്യും. ഒരുപാദം മുമ്പുവരെ 60 മുതൽ 75 ശതമാനംവരെ ഓഹരികൾ കൈവശം വെക്കാനാണ് നിർദ്ദേശിച്ചത്. എന്നാൽ ലാഭമെടുത്ത് 50 മുതൽ 60 ശതമാനംവരെ മാത്രം ഓഹരികൾ കൈവശം വെക്കുന്നതാണ് നല്ലതെന്നും പിന്നീട് പറഞ്ഞു. ഓഹരികളുടെ മിശ്രണം സമീപ ഭാവിയിൽ വർധിപ്പിക്കുകയാണുവേണ്ടത്. വിശാല വിപണിയിൽ 10 മുതൽ 15 ശതമാനംവരെ തിരുത്തലുണ്ടാകുമ്പോൾ, മുകളിൽപറഞ്ഞ മേഖലകൾക്ക് ഊന്നൽ നൽകി ഉടത്തരം, ചെറുകിട ഓഹരികൾ ഉൾപ്പടെ ബഹുവിധ ഓഹരികൾ തെരഞ്ഞെടുക്കണം. പ്രതീക്ഷിക്കപ്പെടുന്ന തിരുത്തലിൽ സൽപേരുള്ള കമ്പനികളുടെ ഓഹരി വിലയിൽ താഴ്ചകുറവായിരിക്കും. സമീപകാലത്തെ ഏറ്റവും വലിയവെല്ലുവിളി വിദേശ സ്ഥാപന നിക്ഷേപങ്ങൾ കുറയുമെന്നതും ചില്ലറ നിക്ഷേപങ്ങളിൽ വ്യത്യാസം വരുമെന്നതും ബഡ്ജറ്റുമായിരിക്കും. ഈ വർഷം വിദേശ സ്ഥാപന നിക്ഷേപങ്ങൾ കുറയാനുള്ള സാധ്യത ഇടക്കാലത്തേക്കുകുറവാണ്. ഓഹരി നേട്ടങ്ങളിലെ അനിശ്ചിതാവസ്ഥ കാരണം ഹ്രസ്വകാലത്തേക്കിതു വിപണിയെ ബാധിച്ചേക്കാമെങ്കിലും പെട്ടെന്നൊരുചാട്ടത്തിനു സാധ്യതയില്ല. വിലക്കയറ്റ, തൊഴിലില്ലായ്മ നിരക്കുകൾ കുറവായതിനാൽ വിലക്കയറ്റം കുതിക്കുകയും അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കു കൂട്ടുകയും ചെയ്തില്ലെങ്കിൽ പെട്ടെന്നിതു സംഭവിക്കാനിടയില്ല. ഇടക്കാലത്ത് ഓഹരിയും നേട്ടവും വർധിക്കാനാണ് കൂടതൽ സാധ്യതയുള്ളത്. ലാഭം മികച്ചതായതിനാൽ ആഭ്യന്തര വിപണിയിലെ ചില്ലറ നിക്ഷേപത്തിന്റെ വരവ് ശക്തമാണ്. എന്നാൽ വിപണിയിൽ തകർച്ചയുണ്ടായാൽ ഇതുനേരെതിരിച്ചാവും. എന്നാൽ ഇങ്ങിനെയൊരു തകർച്ചയ്ക്കു സാധ്യത കാണുന്നില്ല. സെബി വ്യാപാര നിബന്ധനകൾ കർശനമാക്കിയാലും ചില്ലറനിക്ഷേപത്തെ ബാധിക്കും. എന്നാൽ ഇപ്പോൾ അങ്ങനെയൊരു സാധ്യതയില്ല. ബജറ്റിനെച്ചൊല്ലിയുള്ള പ്രതീക്ഷകൾ ശക്തമായതിനാൽ ആഭ്യന്തര വിപണിയിൽ ആപൽസാധ്യതയുണ്ട്. എന്നാൽ നികുതി വർധിപ്പിക്കുകയും രാഷ്ട്രീയഅനിശ്ചിതത്വം ഉണ്ടാവുകയും ചെയ്താലല്ലാതെ ദീർഘകാലത്തേക്ക് ഇതിന്റെ പ്രത്യാഘാതം നില നിൽക്കുകയില്ല. വിദേശസ്ഥാപന നിക്ഷേപങ്ങൾക്കും മൂലധന ലാഭത്തിനുമുൾപ്പടെ നികുതിയിൽ മാറ്റംവരുത്തുന്ന സാഹചര്യത്തിൽ മാത്രമേ ബജറ്റ് വിപണിയെ ബാധിക്കൂ. 2020 ലെ അനുഭവംവെച്ചു നോക്കിയാൽ ഇതിനുസാധ്യത വളരെകുറവാണ്. വിദേശ വ്യക്തിഗത നിക്ഷേപങ്ങൾക്ക് അതിസമ്പന്ന നികുതി ഏർപ്പെടുത്തിയ സർക്കാരിന് കഴിഞ്ഞ വർഷം അതിൽനിന്നു പിന്തിരിയേണ്ടി വന്നിരുന്നു. ദുർബ്ബല ധനസ്ഥിതികാരണം ക്ളേശിക്കുന്ന സർക്കാർ, സ്വകാര്യ വായ്പകൾക്കു ബുദ്ധിമുട്ടുണ്ടാകാത്തവിധം ചിലവു ചെയ്തില്ലെങ്കിൽ ഹ്രസ്വകാലത്തേക്ക് വിപണിയിൽ ചെറിയ പ്രശ്നത്തിനു സാധ്യതയുണ്ട്. യുഎസിൽ ഉത്തേജക പദ്ധതി പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതു കാരണം ആഗോള തലത്തിലുണ്ടായ അനിശ്ചിതത്വവും ബോണ്ട് നേട്ടം വർധിക്കുന്നതും ഇരട്ടമാന്ദ്യവും ആഭ്യന്തര രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എന്നാൽ 2021ൽ ആഗോള ഓഹരികൾ വർധിപ്പിക്കാനും ഓഹരിവിപണിയിൽ നേട്ടമുണ്ടാക്കനുമുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഹ്രസ്വകാല തിരുത്തൽ ഇടക്കാലത്തേക്ക് ഓഹരികൾക്ക് ഗുണം ചെയ്യുകയേ ഉള്ളു. ആത്യന്തികമായി തിരുത്തൽ വിപണിക്ക് ഗുണകരമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3oYAGus
via IFTTT

അദാനി ഗ്രീന്‍ എനര്‍ജിയുടെ 20ശതമാനം ഓഹരികള്‍ ടോട്ടല്‍ ഫ്രാന്‍സ് വാങ്ങുന്നു

പ്രമുഖ ഊർജോത്പാദന കമ്പനിയായ ടോട്ടൽ ഫ്രാൻസ് അദാനി ഗ്രീൻ എനർജിയുടെ 20ശതമാനം ഓഹരി സ്വന്തമാക്കുന്നു. അദാനി എന്റർപ്രൈസസിനുകീഴിലുള്ള കമ്പനിയുടെ ഓഹരികൾ പ്രൊമോട്ടർ ഗ്രൂപ്പിൽനിന്നാണ് ടോട്ടൽ ഫ്രാൻസ് വാങ്ങുന്നത്.2.5 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. അദാനി ഗ്രൂപ്പുമായി ടോട്ടൽ ഫ്രാൻസിന്റെ രണ്ടാമത്തെ ഡീലാണിത്. 2018ൽ അദാനി ഗ്യാസ് ലിമിറ്റഡിന്റെ 37.4ശതമാനവും ധർമ എൽഎൻജി പ്രൊഡക്ടിന്റെ 50ശതമാനവും ഓഹരികൾ ടോട്ടൽ ഫ്രാൻസ് സ്വന്തമാക്കിയിരുന്നു. രാജ്യത്ത് പുനരുപയോഗ ഊർജമേഖലയിൽ വൻപദ്ധതികളാണ് ഇരുകമ്പനികളുംചേർന്ന നടപ്പാക്കാനിരിക്കുന്നത്. 450 ജിഗാവാട്ടിന്റെ പദ്ധതി 2030ഓടെ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. TOTAL France to acquire 20% stake in Adani Green Energy

from money rss https://bit.ly/3oVthMF
via IFTTT