121

Powered By Blogger

Friday 25 September 2020

നിക്ഷേപകര്‍ ഇടപാടുകളുടെ വിവരങ്ങള്‍ റിട്ടേണില്‍ നല്‍കണം: വിശദാംശങ്ങള്‍ അറിയാം

നഷ്ടത്തിലോ ലാഭത്തിലോ മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ എന്നിവ വിറ്റിട്ടുണ്ടെങ്കിൽ ആവിവരം ആദായ നികുതി റിട്ടേണിൽ ഉൾപ്പെടുത്തേണ്ടതാണ്. 2019-20 സാമ്പത്തികവർഷത്തെ റിട്ടേൺ ഫയൽ ചെയ്യുമ്പോഴാണ് ഇടപാടുകളുടെ വിശദാംശങ്ങൾ റിട്ടേൺ ഫോമിൽ കാണിക്കേണ്ടത്. അന്താരാഷ്ട്ര സെക്യൂരീറ്റീസ് ഐഡന്റിഫിക്കേഷൻ നമ്പർ(ഐസിഎൻ), ഓഹരിയുടെയോ മ്യൂച്വൽ ഫണ്ടിന്റെയോ പേര്, എണ്ണം, വിറ്റവിലയും വാങ്ങിയവിലയും തുടങ്ങിയവയാണ് നൽകേണ്ടത്.വകുപ്പ് 112 എ പ്രകാരമാണ് മൂലധന നേട്ടത്തിന്റെയോ നഷ്ടത്തിന്റെയോ വിശദാംശങ്ങൾ നൽകേണ്ടത്. ഓരോ ഇടപാടിന്റെയും വിവരങ്ങൾ കാണിക്കേണ്ടിവരും. ഓഹരിയിൽനിന്നും മ്യൂച്വൽ ഫണ്ടിൽനിന്നുമുള്ള ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് ആദായനികുതിയില്ല. ഒരു ലക്ഷത്തിനുമുകളിലുള്ള മൂലധന നേട്ടത്തിന് 15ശതമാനമാണ് നികുതി നൽകേണ്ടത്. ദീർഘകല മൂലധന നേട്ടനികുതി പ്രകാരമാണിത്. ഒരുവർഷത്തിനുള്ളിൽ വാങ്ങലും വിൽക്കലും നടന്നിട്ടുണ്ടെങ്കിൽ ഹ്രസ്വകാല മൂലധനനേട്ടത്തിന് ഒരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ച് നികുതി നൽകാൻ ബാധ്യതയുണ്ട്. 2018 ജനുവരി 31നുമുമ്പ് വാങ്ങിയ ഓഹരികളും മ്യൂച്വൽ ഫണ്ടുകളും വിൽക്കുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് ഇളവുകളുണ്ട്. ഭാവിയിൽ ഇതുലഭിക്കണമമെങ്കിൽ അതിനുമുമ്പ് നിക്ഷേപംനടത്തിയതിന്റെ വിവരങ്ങളും ജനുവരി 31ലെ മൂല്യവും റിട്ടേണിൽ കാണിക്കണം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇടപാടുകൾ വെളിപ്പെടുത്താത്ത നികുതിദായകരെ തിരിച്ചറിയുകയെന്നതാണ് ഈ പദ്ധതിയിലൂടെ ആദായിനികുതി വകുപ്പ് ലക്ഷ്യമിടുന്നത്. നികുതിദായകൻ നൽകുന്ന വിവരങ്ങൾക്കൊപ്പം വിവിധ സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന നികുതി, ഉറവിടത്തിൽനിന്ന് ശേഖരിച്ച നികുതി, സാമ്പത്തിക ഇടപാടുകൾ സമ്പന്ധിച്ച സ്റ്റേറ്റുമെന്റുകൾ എന്നിവ ആദായ നികുതി വകുപ്പ് പരിശോധിക്കും. നികുതിദായകൻ നൽകുന്ന വിവരങ്ങളുമായി താരതമ്യംചെയ്യുമ്പോൾ പൊരുത്തക്കേടുണ്ടെങ്കിൽ ഏതെങ്കിലുംതരത്തിൽ നടത്തിയിട്ടുള്ള നികുതിവെട്ടിപ്പ് കണ്ടെത്താൻ കഴിയും. മ്യൂച്വൽ ഫണ്ടിലും ഓഹരിയിലും പുതിയതായി നിരവധി നിക്ഷേപകരെത്തിയതോടെ ഇവയിൽനിന്നുള്ള നേട്ടം നികുതിദായകൻ വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. മ്യൂച്വൽ ഫണ്ട് കമ്പനികളിൽനിന്നോ ഓഹരി ബ്രോക്കിങ് ഹൗസുകളിൽനിന്നോ ലഭിക്കുന്ന വിശദാംശങ്ങൾ അതേ ഫോർമാറ്റിൽ അപ് ലോഡ് ചെയ്യാൻ കഴിയില്ല. ഓരോ ഇടപാടിന്റെയും വിവരങ്ങൾ ചേർക്കുകതന്നെവേണം. നികുതിദായകർ ചെയ്യേണ്ടത് മ്യൂച്വൽ ഫണ്ട് നിക്ഷേപ പോർട്ടലുകളും ബ്രോക്കറേജ് ഹൗസുകളും സാമ്പത്തികവർഷത്തെ ഹ്രസ്വകാല, ദീർഘകാല മൂലധനനേട്ടങ്ങളുടെ വിശദമായ സ്റ്റേറ്റുമെന്റ് നൽകാറുണ്ട്. വാങ്ങിയതും വിറ്റതുമായ തിയതികളും ചെലവും അനുസരിച്ച് ഇടപാടുതിരിച്ച് വിശദാംശങ്ങൾ അതിലൂടെ ലഭിക്കും. നേരിട്ട് നിക്ഷേപിക്കുന്നവർ ഫണ്ട് ഹൗസുകൾ നൽകുന്ന സ്റ്റേറ്റുമെന്റ് പരിശോധിച്ച് റീട്ടേണിൽ ഉൾപ്പെടുത്തേണ്ടതാണ്. 2019-20 സാമ്പത്തികവർഷത്തെ ആദായ നികുതി റിട്ടേൺ നൽകാനുള്ള അവസാന തിയതി നവംബർ 30ആണ്. Investors are required to provide details of each transaction on the income tax return

from money rss https://bit.ly/307CUgE
via IFTTT

ഉത്പന്ന പണയവായ്പകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ആപ്പ് പുറത്തിറക്കി

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി വെയർഹൗസ് കമ്മോഡിറ്റി ഫിനാനാൻസ് ആപ്പ് പുറത്തിറക്കി. ബാങ്കിന്റെ ശാഖയിലെത്താതെ ഓൺലൈൻവഴി കമ്മോഡിറ്റികൾ പണയംവെച്ച് വായ്പയെടുക്കാനുള്ള സൗകര്യമാണ് ബാങ്ക് ഒരുക്കിയിട്ടുള്ളത്. രാജ്യത്ത് ഒരുബാങ്ക് ഇതാദ്യമായാണ് ഓൺലൈൻവഴി പണയത്തിന് സൗകര്യമൊരുക്കുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ടവർക്കും കച്ചവടക്കാർക്കും കർഷകർക്കുമാണ് ഇതിന്റെഗുണം ലഭിക്കുക. കോവിഡ് വ്യാപനംമൂലം ഇനിയും രാജ്യത്തിന്റെ വിവിയിടങ്ങളിൽ അടച്ചിടലും യാത്രാനിയന്ത്രണവും തുടരുന്നതിനാൽ ഉപഭോക്താക്കൾക്ക് പുതിയ ആപ്പ് ഗുണകരമാകും. എങ്ങനെ ഉപയോഗിക്കാം: ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് വെയർഹൗസ് കമ്മോഡിറ്റി ആപ്പ് ഡൗൺലോഡ് ചെയ്യുക. വായ്പ അനുവദിക്കുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ലഭിക്കുന്ന ഒ.ടി.പി ചേർക്കുക. പാസ് വേഡ് ചേർക്കുക. HDFC Bank Launches India's first Warehouse Commodity Finance App

from money rss https://bit.ly/2S2iWjg
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം: പവന് 120 രൂപകുറഞ്ഞ് 36,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. 4,600 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്കുതാഴ്ന്നിരുന്നു. വെള്ളിയാഴ്ച 200 രൂപകൂടി 36,920 രൂപയുമായി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,861.33 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/33VgikM
via IFTTT

തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് 20,000 കോടിയുടെ ചൈനീസ് ഉത്പന്നങ്ങൾ

മുംബൈ: ഇന്ത്യൻ തുറമുഖങ്ങളിൽ ക്ലിയറൻസ് കാത്ത് കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങൾ. ഇലക്ട്രോണിക്സ്, - ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റുകൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിവയാണ് ഇതിലധികവും. കഴിഞ്ഞവർഷം നവംബർ മുതൽ ഡിസംബർ വരെ ഓർഡർ നൽകിയ ഉത്പന്നങ്ങളാണ് ഇപ്പോൾ തുറമുഖങ്ങളിലെത്തി കാത്തുകിടക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖാണ്ഡേൽവാൾ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ഫെബ്രുവരി വരെ ചൈനീസ് അതിർത്തികൾ അടച്ചിരുന്നു. അതിനുശേഷം ഇന്ത്യയിൽ ലോക്ഡൗൺ തുടങ്ങി. ഇതോടെ ഇറക്കുമതി ചെയ്യാൻ കഴിയാതെ വന്നു. ഈ ഉത്പന്നങ്ങളാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. വരുന്ന രണ്ടു മൂന്നു മാസങ്ങളിൽ ഉത്പന്നങ്ങളുടെ വരവ് കൂടുതലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാർച്ചിനു ശേഷം വ്യാപാരികൾ പുതിയ ഓർഡർ നൽകുന്നത് കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ - ഓഗസ്റ്റ് കാലത്ത് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി 2,158 കോടി ഡോളറിന്റേതാണെന്നാണ് (15,900 കോടി രൂപ) ഔദ്യോഗിക കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 27.63 ശതമാനം കുറവാണിത്. ചൈനയിൽനിന്ന് വിലകുറഞ്ഞ ഇലക്ട്രോണിക്സ് - ഇലക്ട്രിക് ഉത്പന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ഗിഫ്റ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവയുടെ ഇറക്കുമതി കുറച്ചുകൊണ്ടുവരാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. പകരം വിയറ്റ്നാം, തയ്വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കരാറുണ്ടാക്കാൻ ചർച്ചകൾ നടന്നുവരുന്നു. ഇതോടൊപ്പം ഇന്ത്യയിൽ ഇവയുടെ ഉത്പാദനം ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നു. 2017 - 18 ൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 16.4 ശതമാനമായിരുന്നു ചൈനയുടെ വിഹിതം. 2018 - 19 കാലത്ത് ഇത് 13.69 ശതമാനമായി കുറഞ്ഞു. 2009 - 10 കാലത്ത് 10.7 ശതമാനമായിരുന്നു ചൈനയുടെ ഇറക്കുമതി വിഹിതം.

from money rss https://bit.ly/2EzfYPY
via IFTTT

Mohanlal's Randamoozham: VA Shrikumar To Return The Script!

Mohanlal's Randamoozham: VA Shrikumar To Return The Script!
The controversies surrounding Mohanlal's Randamoozham is finally coming to an end. As per the latest reports, VA Shrikumar, the filmmaker might soon return the script of the project to writer MT Vasudevan Nair, thus putting an end to the duo's long

* This article was originally published here

20,000 കോടിയുടെ നികുതി ബാധ്യത: ഇന്ത്യക്കെതിരെ വോഡാഫോണിന്‌ അനുകൂലവിധി

ന്യൂഡൽഹി: സർക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയിൽ നൽകിയ നകുതി തർക്കകേസിൽ വോഡാഫോണിന് അനുകൂലവധി. 20,000 കോടിരൂപയുടെ നികുതി ബാധ്യതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് കോടതി തീർപ്പാക്കിയത്. വോഡാഫോൺ കമ്പനിക്കുമേൽ നികുതിയും അതിന്റെ പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതർലാൻഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധിച്ചു. വോഡാഫോണിൽനിന്ന് കുടിശ്ശിക ഈടാക്കരുതെന്നും നിയമനടപടികൾക്കായുള്ള ചെലവിനത്തിൽ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി(5.47 മില്യൺ ഡോളർ) ഇന്ത്യ നൽകണമെന്നും വിധിച്ചിട്ടുണ്ട്. 2007ൽ ഹച്ചിസണിൽനിന്ന് ഇന്ത്യയിലെ ടെലികോം ആസ്തി വോഡാഫോൺ ഏറ്റെടുത്തതാണ് നികുതി തർക്കത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാൻ ബാധ്യതയുണ്ടെന്ന് അന്ന് സർക്കാർ കമ്പനിയെ അറിയിച്ചിരുന്നു. 11 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കലാണ് വോഡാഫോൺ അന്ന് നടത്തിയത്. രണ്ടാം യുപിഎ സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട് 11,000 കോടി രൂപ നികുതി അടയ്ക്കണമെന്ന് വോഡാഫോണിനോട് ആവശ്യപ്പെട്ടത്. ആദായ നികുതി നിയമപ്രകാരം ഉറവിടത്തിൽ(ടിഡിഎസ്)നിന്ന് നികുതി ഈടാക്കി അടയ്ക്കാൻ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സർക്കാർ കമ്പനിയെ അറിയിച്ചത്. പിഴയും പലിശയുമുൾപ്പടെയാണ് ഈതുക 20,000 കോടിയായി ഉയർന്നത്. Rs 20,000 cr retro tax case: Vodafone wins arbitration against India

from money rss https://bit.ly/3cwj0kw
via IFTTT

നിഫ്റ്റി 11,000 തിരിച്ചുപിടിച്ചു; സെന്‍സെക്‌സ് 835 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിപണിയിൽ ആശ്വാസനേട്ടം. കഴിഞ്ഞദിവസത്തെ നഷ്ടത്തിൽ ഒരുപരിധിവരെ സൂചികകൾ തിരിച്ചുപിടിച്ചു. നിഫ്റ്റി 11,000ന് മുകളിലെത്തി. സെൻസെക്സ് 835.06 പോന്റ് നേട്ടത്തിൽ 37,388.66ലും നിഫ്റ്റി 244.80 പോയന്റ് ഉയർന്ന് 11,050.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1953 കമ്പനികളുടെ ഓഹിരകൾ നേട്ടത്തിലും 648 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. തുടക്കംമുതൽ ദിനവ്യാപാരത്തിലുടനീളം സൂചികകൾക്ക് മികച്ചനേട്ടം നിലനിർത്താനായി. ഒടുവിൽ രണ്ടുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള മോശം സൂചനകൾ നിലനിൽക്കുമ്പോഴും വിപണി പിടിച്ചുനിന്നത് ഉടനെയൊരു സാമ്പത്തിക പാക്കേജുകൂടി പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ്. ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, ഭാരതി എയർടെൽ, സിപ്ല, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബിപിസിഎൽ, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുമുതൽമൂന്നുശതമാനംവരെ നേട്ടമുണ്ടാക്കി. Nifty reclaims 11K, Sensex gains 835 pts

from money rss https://bit.ly/3hWcBQQ
via IFTTT

ഉത്സവസീസണ്‍ മുന്നില്‍കണ്ട് കേന്ദ്രം മൂന്നാമതൊരു ഉത്തേജന പാക്കേജുകൂടി പ്രഖ്യാപിച്ചേക്കും

വിപണിയിൽ ആവശ്യകത വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടും കേന്ദ്ര സർക്കാർ അടുത്തഘട്ട ഉത്തേജന പാക്കേജ് ഉടനെ പ്രഖ്യാപിച്ചേക്കും. ഏപ്രിൽ-ജൂൺ പാദത്തിൽ എക്കാലത്തെയും തളർച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. മുമ്പ് പ്രഖ്യാപിച്ച രണ്ടു പാക്കേജുകളു(പിഎം ഗരീബ് കല്യാൺ യോജന, ആത്മനിർഭർ ഭാരത്)മായി താരതമ്യപ്പെടുത്തുമ്പോൾ നേരിട്ട് ധനവിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികൾക്കാകും മുൻഗണന നൽകുക. 35,000 കോടിയുടെ നഗര തൊഴിൽ പദ്ധതിയും അടിസ്ഥാന സൗകര്യവികസനമേഖലയിൽ 25-ഓളം വൻകിട പദ്ധതികളും പാക്കേജിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിൽ, കാർഷിക വികസന പദ്ധതികൾ, സൗജന്യ ഭക്ഷണ വിതരണം, പണകൈമാറ്റം എന്നിവയും പദ്ധിതയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ മൂന്നാംവാരം മുതലാണ് ഉത്സവസീസൺ. ദസറ, ഗുർഗ പൂജയുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഉത്സവകാലം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി പ്രഖ്യാപനമുണ്ടായേക്കും. വാഹനം, കൺസ്യൂമർ അപ്ലയൻസസ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികൾക്ക് അതുകൊണ്ടുതന്നെ ഒക്ടോബർ-ഡിസംബർ പാദം നിർണായകമാണ്. അടിസ്ഥാന സൗകര്യമേഖലയിൽ വൻവികസനത്തിന് സാധ്യതയുള്ള ദേശീയ ഇൻഫ്രസ്ട്രെക്ചർ പൈപ്പ്ലൈൻഉൾപ്പടെയുള്ളവ സർക്കാരിന്റെ പരിഗണനയിലുണ്ട്. പദ്ധതിവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തൽ.ഈവർഷംതന്നെ പണംവിപണിയിലെത്തിക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് പ്രാമുഖ്യംനൽകുക. കുറഞ്ഞ സമയപരിധിക്കുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും. കോവിഡ് വാക്സിൻ വിപണിയിലെത്തുമ്പോഴെയ്ക്കും ഒരുഉത്തേജന പാക്കേജുകൂടി പ്രഖ്യാപിക്കുന്നത് സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ സഹായിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടകൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ നേരത്തെ പറഞ്ഞിരുന്നു. Government set to announce fiscal stimulus package ahead of festive season

from money rss https://bit.ly/3j5X2qY
via IFTTT