121

Powered By Blogger

Thursday 20 August 2020

സൗദിയിലെ പബ്ലിക് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ജിയോയില്‍ 7,500 കോടി രൂപ നിക്ഷേപിച്ചേക്കും

ജിയോ പ്ലാറ്റ്ഫോംസിൽ വിദേശ നിക്ഷേപം നിലയ്ക്കുന്നില്ല. ഏറ്റവും ഒടിവിൽ സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(പിഐഎഫ്) 7500 കോടി രൂപ(ഒരു ബില്യൺ ഡോളർ) നിക്ഷേപം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരെകൂടാതെ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി(എഡിഐഎ)യും സമാനമായ തുക നിക്ഷേപം നടത്തിയേക്കുമെന്നും സൂചനയുണ്ട്. ജിയോയുടെ ഫൈബർ മേഖലയിലായിരിക്കും ഇരുകമ്പനികളും നിക്ഷേപം നടത്തുക. രാജ്യത്ത് മറ്റ് രണ്ടുമേഖലകളിൽകൂടി നിക്ഷേപം നടത്തുന്നതിന് സൗദി രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിക്ക് പദ്ധതിയുണ്ട്. മഹാരാഷ്ട്രയിൽ ഗ്രീൻഫീൽഡ് പെട്രോളിയം റിഫൈനറിക്കും റിലയൻസിന്റെതന്നെ പെട്രോകെമിക്കൽ ബിസിനസിനുമായിരിക്കും പണംമുടക്കുക. നിലവിൽ ഒരു ഡസനിലേറെ വിദേശ കമ്പനികൾക്കായി ജിയോയിൽ 32.97ശതമാനം ഉടമസ്ഥതാവകാശമുണ്ട്. ഫേസ്ബുക്കിന് 9.99ശതമാനവും ഗൂഗിളിന് 7.73ശതമാനവുമാണിത്. അതായത് 1,52,056 കോടി രൂപയാണ് ഇതുവരെ ജിയോയിലെത്തിയ വിദേശ നിക്ഷേപം. ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയെക്കൂടാതെ സിൽവർ ലേയ്ക്ക്, വിസ്റ്റ, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബാദല, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഇന്റൽ ക്യാപിറ്റൽ, ക്വാൽകോം തുടങ്ങിയ കമ്പനികളാണ് ഇത്രയുംതുക നിക്ഷേപം നടത്തിയത്.

from money rss https://bit.ly/3aNoQxg
via IFTTT

സെന്‍സെക്‌സില്‍ 303 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 303 പോയന്റ് നേട്ടത്തിൽ 38,523ലും നിഫ്റ്റി 92 പോയന്റ് ഉയർന്ന് 11404ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1581 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 401 ഓഹരികൾ നഷ്ടത്തിലുമാണ്. 83 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഗ്രാസിം, യുപിഎൽ, മാരുതി സുസുകി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. പിൻബി, ഇന്ത്യ ബുൾസ് ഹൗസിങ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പടെ 51 കമ്പനികളാണ് വെള്ളിയാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3glKRnH
via IFTTT

യു.പി.ഐ. പേമെന്റ് സേവനം വിദേശത്ത് എത്തിക്കാൻ എൻ.പി.സി.ഐ.

മുംബൈ: രാജ്യത്തെ ഡിജിറ്റൽ ഇടപാടു രംഗത്ത് വൻതരംഗമായി മാറിയ യു.പി.ഐ.(യുണീക് പേമെന്റ് ഇന്റർഫേസ്), റുപ്പേ കാർഡ് സേവനങ്ങൾ വിദേശരാജ്യങ്ങളിൽ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി പുതിയ കമ്പനി രൂപവത്കരിച്ച് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.). ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് എൻ.പി.സി.ഐ.യുടെ ഡിജിറ്റൽ പേമെന്റ് സേവനങ്ങൾക്ക് താത്പര്യമുയർന്ന സാഹചര്യത്തിലാണ് നടപടി. എൻ.പി.സി.ഐ. ഇന്റർനാഷണൽ പേമെന്റ്സ് ലിമിറ്റഡ് (എൻ.ഐ.പി.എൽ.) എന്ന കമ്പനിക്കാണ് രൂപംനൽകിയിരിക്കുന്നത്. പുതിയ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി റിതേഷ് ശുക്ലയെ നിയമിച്ചിട്ടുണ്ട്.

from money rss https://bit.ly/3lf6yK6
via IFTTT

350 രൂപയ്ക്ക് കുരുമുളക് ലഭിക്കുമ്പോൾ 550 രൂപയ്ക്ക് ഇറക്കുമതി

മട്ടാഞ്ചേരി: രാജ്യത്ത് കുരുമുളകിന് കിലോഗ്രാമിന് വില 350 രൂപ. ശ്രീലങ്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മുളകിന് വില 550 രൂപ. എന്നിട്ടും ആറ് മാസങ്ങൾക്കിടയിൽ ശ്രീലങ്കയിൽനിന്ന് ഇറക്കിയത് 1455 ടൺ കുരുമുളക്. കൂടിയ വിലയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത് എന്തിനാണെന്നാണ് വ്യാപാര സമൂഹത്തിന്റെ ചോദ്യം. ജൂലായിയിൽ മാത്രം 738 ടൺ കുരുമുളകാണ് ശ്രീലങ്കയിൽനിന്ന് ഇറക്കിയത്. കുരുമുളക് കർഷകർക്ക് ശരിയായ വില ലഭിക്കുന്നതിനാണ് ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം നടപടിയെടുത്തത്. തുടർന്ന് ഇറക്കുമതി ചെയ്യുന്ന മുളകിന്റെ കുറഞ്ഞ വില കിലോഗ്രാമിന് 500 രൂപയായി നിശ്ചയിച്ചു. ഇപ്പോൾ സാഫ്ത കരാർ പ്രകാരം ശ്രീലങ്കയിൽനിന്ന് മുളക് ഇറക്കുമതി ചെയ്യുന്നതിന് കിലോയ്ക്ക് 500 രൂപ കൂടാതെ എട്ട് ശതമാനം നികുതിയും നൽകണം. മറ്റ് ചെലവുകളടക്കം കുറഞ്ഞത് 550 രൂപയാകും. ഏഴ് മാസം, ഇറക്കുമതി 12,991 ടൺ കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തത് 12,991 ടൺ കുരുമുളകാണ്. ഇതിൽ കൂടുതലും സത്ത് എടുത്ത ശേഷം തിരിച്ച് അയയ്ക്കുന്നതിനായിരുന്നു. എന്നാൽ സത്ത് എടുത്ത ശേഷം ബാക്കി വരുന്ന ചണ്ടി കുരുമുളക് വിപണിയിലേക്ക് വരുന്നുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പത്ത് ശതമാനം മാത്രമാണ് സത്ത്. ബാക്കി 90 ശതമാനവും ചണ്ടിയാണ്. ഈ ചണ്ടി നശിപ്പിക്കണമെന്നാണ് ചട്ടമെങ്കിലും അത് ചെയ്യാതെ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കുകയാണ്. നല്ല മുളകിനൊപ്പം ചണ്ടിയും ചേർത്ത് വിപണിയിലെത്തിക്കുന്നവരുമുണ്ട്. ഇതുകൊണ്ടാണ് കുരുമുളക് വില കുറയുന്നതെന്ന് ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡേഴ്സ് പ്ലാന്റേഴ്സ് കൺസോർഷ്യം കോ-ഓർഡിനേറ്റർ കിഷോർ ശ്യാംജി ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നല്ല ഡിമാൻഡുള്ള കാലമായിട്ടും കുരുമുളകിന് വില ഉയരാത്തതിനാൽ കേരളത്തിലെ കർഷകർ പ്രതിസന്ധിയിലാണ്. ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണം കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് കുരുമുളക് ലഭിക്കുമ്പോൾ കൂടിയ വിലയ്ക്ക് വിദേശത്തു നിന്ന് ഇറക്കുമതി നടത്തുന്നതിൽ ദുരൂഹതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ ഈ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയതായി ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡേഴ്സ്, പ്ലാന്റേഴ്സ് കൺസോർഷ്യം കോ-ഓർഡിനേറ്റർ കിഷോർ ശ്യാംജി പറഞ്ഞു.

from money rss https://bit.ly/3aLYlba
via IFTTT

Peyyum Nilaavu Lyrics : Maniyarayile Ashokan Malayalam Movie Song

Movie: Maniyarayile Ashokan 
Year: 2020 
Singer: Dulquer Salmaan & Gregory 
Lyrics: Shihas Ammedkoya 
Music: Sreehari K Nair 
Actor: Gregory 
Actress: Anupama Parameswaran
 



Peyyum Nilaavulla Raavil Aaro..Aaro.. 
Aambal Manipoovinullil Vanne Aaroo 
Vaar Meghavum Ven Thaaravum 
Manjum Kaatum Kaanathe Thaazhe Vanne.. 

Maaaayaa..... Moham... 
Iru Mizhikalil Aniviralodu Thoovunnu Poovill Aaaaaro.. 

Venal Kinavin Thooval Pozhinje Kaanathe Ninnil Cherunnatharo 
Thoomaarivillin Chaayanagalaale Ullam Thalodan Kaineeti Aaro 
Kaathoram Vannoro Nimishanthin Eenangal 
Moolummm... Aaro Oo...
Mounam Polum Thaenaye Maattum Aaro...

Megham... Pole... 
Mazhaneer Kudamanuragam Thorathe Thanne Aaaaaro... 

Raatheerathin Aambal Poovo
Maanathe Moha Thinkalodu Cherum Neram 
Premathin Aadhya Sugandham
Iravathin Mizhikalo
Ivare Nokki Nilkkumizhamuriyaa 

Kaaval Pole Aaro Dhoore 
Aathmavin Geetham Paadum

Eeetho... Vegam.... 
Mazhaneer Kudamanuragam Thoraathe Peyyum Mele...



* This article was originally published here

സെന്‍സെക്‌സ് 394 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായുള്ള നേട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 394 പോയന്റ് താഴ്ന്ന് 38,220.39ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തിൽ 11,312.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടൈറ്റാൻ കമ്പനി, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, യുപിഎൽ, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. എൻടിപിസി, ഒഎൻജിസി, കോൾ ഇന്ത്യ, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, ഐഒസി, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, സിപ്ല, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.87ശതമാനവും 0.72ശതമാനവും നേട്ടമുണ്ടാക്കി. സെക്ടറൽ സൂചികകളിൽ ബിഎസ്ഇ പവർ, യൂട്ടിലിറ്റീസ് എന്നിവ നാലുശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. യുഎസ് ഫെഡറൽ റിസർവ് യോഗത്തിന്റെ മിനുട്സിൽ സമ്പദ്ഘടന ഉടനെയൊന്നും ശക്തിപ്പെടില്ലെന്ന പരമാർശത്തെതുടർന്ന് ആഗോള വിപണികളെല്ലാം നഷ്ടത്തിലായിരുന്നു. അതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലുമുണ്ടായത്.

from money rss https://bit.ly/2Yfpw9h
via IFTTT

മൊബൈല്‍ ഹാക്കര്‍മാരെ കരുതിയിരിക്കുക: ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ വിശദീകരിച്ച് എസ്ബിഐ

സൈബർ തട്ടിപ്പുകാർക്കെതിരെ കരുതിയിരിക്കാൻ എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വ്യാപിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മൊബൈൽ വഴിയുള്ള തട്ടിപ്പാണ് കൂടുതൽ നടക്കുന്നത്. സുരക്ഷിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പുകാരുടെ ചതിയിൽനിന്ന് രക്ഷപ്പെടാമെന്നും ഒരു മിനുട്ടുള്ള വീഡിയോ ക്ലിപ്പിനൊപ്പം എസ്ബിഐ ട്വീറ്റ് ചെയ്തു. വൈറസ് ആക്രമണത്തിൽ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ചോരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. Dont be a victim of mobile hackers and learn some smart ways to keep your device secured. Lets make things difficult for the hackers.#BeAlert #BeSafe #CyberSecurity #OnlineFraud #OnlineScam pic.twitter.com/O3TlvCGyGS — State Bank of India (@TheOfficialSBI) August 19, 2020 ചെയ്യരുതാത്ത കാര്യങ്ങൾ മൊബൈൽ ഫോൺ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. ഉപയോഗിക്കാത്ത ആപ്പുകളും കണക്ഷനുകളും തുറന്നിടരുത്. അറിയാത്ത, വിശ്വാസമില്ലാത്ത നെറ്റ് വർക്കുകയളുമായി ബന്ധിപ്പിക്കരുത്. പാസ് വേഡ്, യൂസർ നെയിം തുടങ്ങിയവ ഫോണിൽ സൂക്ഷിക്കരുത്. വൈറസ് ബാധിച്ച ഡാറ്റ മറ്റൊരു മൊബൈൽ ഫോണിലേയ്ക്ക് കൈമാറരുത്. ചെയ്യേണ്ടവ പതിവായി ഡാറ്റയുടെ ബായ്ക്കപ്പ് എടുക്കുക. 15 അക്ക ഇഎംഈഐ നമ്പർ കുറിച്ചുവെയ്ക്കുക. മൊബൈൽ ഫോൺ സ്ക്രീൻ ലോക്ക് ചെയ്യുക. മൊബൈലിൽനിന്ന് കംപ്യൂട്ടറിലേയ്ക്ക് ഡാറ്റ കൈമാറുംമുമ്പ് ഏറ്റവുംപുതിയ ആന്റിവൈറസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്കാൻ ചെയ്തെന്ന് ഉറപ്പുവരുത്തുക. മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം പതിവായി അപ്ഡേറ്റ് ചെയ്യുക. പൊതുവായ ഇടങ്ങളിലെ ചാർജിങ് സ്റ്റേഷനുകളിൽ ഫോൺ ചാർജ് ചെയ്യുന്നതിനെതിരെ നേരത്തെ എസ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. മാൽവെയറുകൾ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിച്ചുവേണം ഇത്തരം സ്ഥലങ്ങളിൽ ഫോൺ ചാർജുചെയ്യേണ്ടത്. ഫോണിലുള്ള പാസ് വേഡുകളും പ്രധാന വിവരങ്ങളും ചോരാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

from money rss https://bit.ly/2Qcffq2
via IFTTT

ആപ്പിളിന്റെ വിപണിമൂല്യം രണ്ടു ലക്ഷം കോടി ഡോളര്‍ മറികടന്നു

യുഎസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഒരു കമ്പനി ഇതാദ്യമായി രണ്ടു ലക്ഷം കോടി ഡോളർ വിപണിമൂല്യം നേടി. ഐ ഫോൺ നിർമാതാക്കളായ ആപ്പിളാണ് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടുവർഷത്തിനിടെ ഇരട്ടിയായാണ് മൂല്യംവർധിച്ചത്. ഇതോടെ കമ്പനിയുടെ മൂല്യം ബ്രസീൽ, ഓസ്ട്രേലിയ, കാനാഡ, റഷ്യ, ദക്ഷിണ കൊറിയ, സ്പെയിൻ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയെ മറികടന്നു. ഒരു ലക്ഷം കോടി ഡോളറിന് മുകളിലാണ് ഈ രാജ്യങ്ങളുടെ ജിഡിപി. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിളിന്റെ ഓഹരിവിലയിൽ ഈവർഷം 60ശതമാനം നേട്ടമാണുണ്ടായത്. 1980 ഡിസംബർ 12ന് ലിസ്റ്റ് ചെയ്ത കമ്പനി ഒരു ലക്ഷം കോടി വിപണിമൂല്യം മറികടക്കാൻ 40വർഷമെടുത്തു. അതിനിടയിൽ നാലുതവണ ഓഹരി വിഭജിച്ചു. മൈക്രോ സോഫ്റ്റും ആമസോണുമാണ് വിപണിമൂല്യത്തിന്റെകാര്യത്തിൽ ആപ്പിളിനു പിന്നിലുള്ളത്. 1.6 ലക്ഷം കോടി ഡോളറാണ് ഈ കമ്പനികളുടെ മൂല്യം. ആൽഫബറ്റിന്റെ മൂല്യമാകട്ടെ ഒരു ലക്ഷം കോടിക്കുമുകളിലുമാണ്. കൂടുതൽ ജിഡിപിയുള്ള രാജ്യങ്ങളിൽ യുഎസ് ആണ് ഒന്നാമത്. 21 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ ജിഡിപി. 19 ലക്ഷം കോടി ഡോളറുമായി യൂറോപ്യൻ യൂണിയനാണ് രണ്ടാം സ്ഥാനം. ചൈനയ്ക്ക് 14 ലക്ഷം കോടിയും ജപ്പാനും ജർമനിക്കും അഞ്ച് ലക്ഷം കോടിയുമാണ് ജിഡിപി. ഇന്തയുടേത് 3 ലക്ഷം കോടി ഡോളറിനടുത്താണ്. With $2 trillion market cap, Apple tops GDP of Brazil, Australia, Canada and more

from money rss https://bit.ly/3l2dVo0
via IFTTT