121

Powered By Blogger

Thursday, 2 April 2020

‘ആരോഗ്യസഞ്ജീവനി’ പോളിസിയിൽ കോവിഡും: പ്രീമിയം നിരക്ക് അറിയാം

ബെംഗളൂരു: ബുധനാഴ്ച നിലവിൽവന്ന അടിസ്ഥാന ആരോഗ്യ പോളിസിയായ ആരോഗ്യസഞ്ജീവനിയിൽ കോവിഡ് -19 ചികിത്സയും ഉൾപ്പെടുത്തി. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആർ. ഡി. എ.ഐ.)യാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രീമിയം നിരക്ക് കമ്പനികൾക്ക് നിശ്ചയിക്കാം. എന്നിരുന്നാലും ഒരു ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് 1000 രൂപയാണ് പൊതുവായി നിശ്ചയിച്ചിട്ടുള്ളത്. അതായത് അഞ്ചു ലക്ഷം രൂപയുടെ കവറേജിന് 5000 രൂപയാകും പ്രീമിയം നിരക്ക്. അടിസ്ഥാന ജനവിഭാഗങ്ങളെയും ഇടത്തരക്കാരെയും...

ഉത്പാദനമേഖലയുടെ വളർച്ച നാലുമാസത്തെതാഴ്ന്ന നിലവാരത്തിൽ

മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഉത്പാദനമേഖലയുടെ വളർച്ച നാലുമാസത്തിനിടയിലെ താഴ്ന്നനിലവാരത്തിൽ. അന്താരാഷ്ട്ര വിപണിയിൽനിന്നുള്ള ആവശ്യം നിലയ്ക്കുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതാണ് കാരണം. ഐ.എച്ച്.എസ്. മാർക്കറ്റ് ഇന്ത്യയുടെ മാനുഫാക്ചറിങ് പി.എം.ഐ. ഫെബ്രുവരിയിലെ 54.5 പോയന്റിൽനിന്ന് മാർച്ചിൽ 51.8 പോയന്റ് ആയാണ് കുറഞ്ഞത്. 2019 നവംബറിനുശേഷം ഇത് മെച്ചപ്പെട്ടുവരികയായിരുന്നു. തുടർച്ചയായ 32 -ാം മാസമാണ് മാനുഫാക്ചറിങ് പി.എം.ഐ. 50 പോയന്റിനു...

ബൂസ്റ്റും ഹോർലിക്‌സും ഹിന്ദുസ്ഥാൻ യൂണിലീവറിനു സ്വന്തം

മുംബൈ: ഗ്ലാക്സോ സ്മിത്ത്ലൈൻ കൺസ്യൂമർ ഹെൽത്ത്കെയറിന്റെ (ജി.എസ്.കെ.) ഏറ്റെടുക്കൽ പൂർത്തിയാക്കിയതോടെ ബൂസ്റ്റ്, ഹോർലിക്സ് ബ്രാൻഡുകൾ ഹിന്ദുസ്ഥാൻ യൂണിലീവറിന് (എച്ച്.യു.എൽ.) സ്വന്തം. 2018 ഡിസംബർ മൂന്നിനു പ്രഖ്യാപിച്ച ലയന നടപടി ഏപ്രിൽ ഒന്നിന് പൂർത്തിയായതായി കമ്പനി ഓഹരിവിപണിയെ അറിയിച്ചു. ജി.എസ്.കെ.യുടെ കീഴിലുണ്ടായിരുന്ന ആരോഗ്യ - പോഷണ ഉത്പന്നങ്ങളായ ബൂസ്റ്റ്, ഹോർലിക്സ്, വിവ, മാൾട്ടോവ എന്നിവയെല്ലാം എച്ച്.യു.എല്ലിന്റെ ഭാഗമായി. നേരത്തേ പ്രഖ്യാപിച്ച ലയനത്തിനു പുറമെ...

തകര്‍ച്ച തുടരുന്നു: സെന്‍സെക്‌സില്‍ 321 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ തകർച്ചതുടരുന്നു. സെൻസെക്സ് 321 പോയന്റ് താഴ്ന്ന് 27,925ലും നിഫ്റ്റി 97 പോയന്റ് നഷ്ടത്തിൽ 8,156ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 690 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 536 ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ്. ബാങ്ക് നിഫ്റ്റി, ഐടി, വാഹനം, ലോഹം, ഓയിൽ ആന്റ് ഗ്യാസ് തുടങ്ങിയ സൂചികകളിലും നേട്ടമില്ല. സിപ്ല, ടെക് മഹീന്ദ്ര, ഒഎൻജിസി, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ,ടിസിഎസ്,...

ഉടമകൾക്കും ജീവനക്കാർക്കും അതേ കമ്പനിയിൽ ഓഹരി വാങ്ങുന്നതിന് ജൂൺ 30 വരെ വിലക്ക്

മുംബൈ: ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഉടമകൾക്കും ജീവനക്കാർക്കും അതേ കമ്പനിയിൽ ഓഹരി ഇടപാടു നടത്തുന്നതിന് ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെ വിലക്ക്. കമ്പനികളുടെ ഫലപ്രഖ്യാപനത്തിനുള്ള സമയം നീട്ടിയതിനാലാണ് നടപടി. പാദവർഷ ഫലവും വാർഷിക ഫലവും പ്രഖ്യാപിച്ച് 48 മണിക്കൂർവരെ കമ്പനിയുടെ ട്രേഡിങ് വിൻഡോ അടച്ചിടാറുണ്ട്. ഈസമയത്ത് കമ്പനി ഉടമകൾക്കും ജീവനക്കാർക്കും ഓഹരികൾ വാങ്ങാൻ കഴിയില്ല. ഇൻസൈഡർ ട്രേഡിങ് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ...

ടിഡിഎസ്, ടിസിഎസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ജൂണ്‍ 30വരെ നീട്ടി

ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തെ നികുതി കിഴിവ് ചെയ്തതുമായി ബന്ധപ്പെട്ട ലോവർ ടിഡിഎസ്, ടിസിഎസ് സർട്ടിഫിക്കറ്റുകളുടെ കാലാവധി ജൂൺ 30വരെ നീട്ടി. കഴിഞ്ഞ ദിവസം ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. കോവിഡ് വ്യാപനംമൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ ആദായ നികുതി വകുപ്പിന്റെ പ്രവർത്തനവും തടസ്സപ്പെട്ടതിനെതുടർന്നാണിത്. ലോവർ ടിഡിഎസ്, ടിസിഎസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമാണ് ഇത് ബാധകമെന്ന് പ്രത്യക്ഷ നികുതി ബോർഡിന്റെ ഉത്തരവിൽ പറയുന്നു. 2019-20...

ജന്‍ധന്‍ അക്കൗണ്ടുകളില്‍ വെള്ളിയാഴ്ചമുതല്‍ 500 രൂപ നിക്ഷേപിക്കും

വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിൽ വെള്ളിയാഴ്ചമുതൽ 500 രൂപ കേന്ദ്ര സർക്കാർ നിക്ഷേപിക്കും. രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് പാവപ്പെട്ടവർക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമാണിത്. മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിൻവലിക്കാൻ അനുവദിക്കില്ല. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളിൽനിന്ന് പണം നൽകുക. അക്കൗണ്ട് നമ്പറിലെ അവസാനത്തെ...

38 രൂപയോളം നികുതി; പെട്രോളിന്റെയും ഡീസലിന്റെയും യഥാര്‍ഥ വില 30 രൂപ

ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 20 ഡോളർ നിലവാരത്തിലേയ്ക്ക് കുത്തനെ കുറഞ്ഞിട്ടും 14 ദിവസത്തിലേറെയായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസമില്ല. കേന്ദ്ര സർക്കാർ കഴിഞ്ഞമാസം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുത്തനെ ഉയർത്തി. ഡൽഹിയിൽ നിലവിൽ പെട്രോൾ ലിറ്ററിന് 69.50 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലെ വില, കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് തീരുവ, സംസ്ഥാന സർക്കാരുകളുടെ വാറ്റ്(വാല്യു ആഡഡ് ടാക്സ്), ബിഎസ് 6 പ്രീമിയം,...

15 ദിവസംകൊണ്ട് ബാങ്കുകളില്‍നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത് 53,000 കോടി രൂപ

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിൽ 15 ദിവസംകൊണ്ട് ജനങ്ങൾ ബാങ്കിൽനിന്ന് പിൻവലിച്ചത് 53,000 കോടി രൂപ. മാർച്ച് 13വരെയുള്ള 15 ദിവസംകൊണ്ടാണ് ഇത്രയും തുക പിൻവലിച്ചത്. 16 മാസത്തിനിടയിൽ ബാങ്കുകളിൽനിന്ന് പിൻവലിക്കുന്ന ഏറ്റവുംകൂടിയ തുകയാണിത്. ഉത്സവ സീസണുകളിലും തിരഞ്ഞെടുപ്പ് സമയത്തുമാണ് കൂടുതൽ തുക നിക്ഷേപകർ പിൻവലിക്കാറുള്ളതെന്ന് ആർബിഐ പറയുന്നു. ആവശ്യംവർധിച്ചതിനെതുടർന്ന് കൂടുതൽ പണം ലഭ്യമാക്കിയതായി ആർബിഐ വിശദീകരിച്ചു....