121

Powered By Blogger

Saturday 4 September 2021

നികുതിദായകര്‍ക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നല്‍കി ആദായനികുതിവകുപ്പ്

ന്യൂഡൽഹി: മൂന്നരമാസക്കാലയളവിൽ ആദായനികുതിദായകർക്ക് 67,401 കോടിരൂപയുടെ റീഫണ്ട് നൽകി ആദായനികുതി വകുപ്പ്. ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 30 വരെയുള്ള കാലയളവിന് ഇടയിലാണ് തുക 24 ലക്ഷം നികുതിദായകർക്ക് കൈമാറിയത്. വ്യക്തിഗത, കോർപ്പറേറ്റ് വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചത്.16,373 കോടി രൂപ ഇൻകം ടാക്സ് റീഫണ്ടായും 51,029 കോടി കോർപ്പറേറ്റ് ടാക്സ് റീഫണ്ടായിട്ടുമാണ് അനുവദിച്ചത്. CBDT issues refunds of over Rs. 67,401 crore to more than 23.99 lakh taxpayers between 1st April, 2021 to 30th August, 2021. Income tax refunds of Rs. 16,373 crore have been issued in 22,61,918 cases & corporate tax refunds of Rs. 51,029 crore have been issued in 1,37,327 cases. — Income Tax India (@IncomeTaxIndia) September 4, 2021 Content Highlights: cbdt issue refund of 67,401 crore to taxpayers

from money rss https://bit.ly/3yLUTHY
via IFTTT

ഹ്രസ്വകാല ട്രൻഡ് അനുകൂലം: ഗുണമേന്മയുള്ള ഓഹരികളുമായി സവാരിക്കിറങ്ങാം

റെക്കോഡ് നേട്ടംകുറിച്ചാണ് ഓഹരി സൂചികകൾ ഈയാഴ്ച പിന്നിട്ടത്. ഇതാദ്യമായി നിഫ്റ്റി 17,300ഉം സെൻസെക്സ് 58,000വും കടന്നു. 2005.23 പോയന്റ്, അതായത് 3.57ശതമാനം കുതിപ്പാണ് സെൻസെക്സിലുണ്ടായത്. നിഫ്റ്റിയാകട്ടെ 618.4(3.7ശതമാനം)പോയന്റും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 4.8ശതമാനവും സ്മോൾ ക്യാപ് 3.9ശതമാനവും ലാർജ് ക്യാപ് 3.8ശതമാനവും ഉയർന്നു. സെക്ടറൽ സൂചികകളിൽനിഫ്റ്റി റിയാൽറ്റി 10ശതമാനംനേട്ടത്തോടെ മുന്നിലെത്തി. ഓയിൽ ആൻഡ് ഗ്യാസ് അഞ്ചുശതമാനവും ഉയർന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 6,867.73 കോടി രൂപ നിക്ഷേപിച്ചപ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,421.12 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിയുകയുംചെയ്തു. ഓഹരികൾ കുതിച്ചപ്പോൾ രൂപയുംനേട്ടമുണ്ടാക്കി. യുഎസ് ഡോളറിനെതിരെ 67 പൈസയാണ് നേട്ടം. 73.01 നിലവാരത്തിലായിരുന്നു ക്ലോസിങ്. മുൻആഴ്ച(ഓഗസ്റ്റ് 27)യിൽ 73.68ലായിരുന്നു ക്ലോസ് ചെയ്തത്. ഏഴ്മാസത്തിനിടയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ആഴ്ചയാണ് പിന്നിട്ടത്. ആഗോള വിപണിയിലെ നേട്ടവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സാന്നിധ്യവും കരുത്തായി. ഡോളർ ദുർബലമായതും സൂചികകൾ നേട്ടമാക്കി. കോവിഡ് വ്യാപനതോതിലുണ്ടായ കുറവ്, സാമ്പത്തിക ഉണർവ് പ്രകടമാക്കിക്കൊണ്ടുള്ള ജിഡിപി കണക്കുകൾ, സേവനമേഖലയിലെ ഉണർവ്, ജിഎസ്ടി വരുമാന വർധന, മൂന്നാംതരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം എന്നിവയോടൊപ്പം യുഎസ് ഫെഡറൽ റിസർവ് മേധാവി ജെറോ പവലിന്റെ നയംവ്യക്തമാക്കലും കൂടിയായപ്പോൾ വിപണിയിൽ കാളകൾ പിടിമുറുക്കി. വരുംആഴ്ച മികച്ച അടിസ്ഥാനമുള്ള ഓഹരികളിലെ മുന്നേറ്റത്തോടെയായിരുന്നു കഴിഞ്ഞയാഴ്ചയിലെ കുതിപ്പ്. കാളകളുടെ സാന്നിധ്യം ഇപ്പോഴും വിപണിയിലുള്ളതിനാൽ വരും ആഴ്ചയിലും അതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധന, യുഎസ് സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, യൂറോപ്പിലെ ഉണർവ് എന്നിവയൊക്കെയാകും അടുത്തയാഴ്ച വിപണിയെ സ്വാധീനിക്കുക. മുന്നോട്ടുള്ള പ്രയാണത്തിനിടയിൽ ലാഭമെടുപ്പിനെതുടർന്നുള്ള സമ്മർദമുണ്ടാകാമെങ്കിലും ഹ്രസ്വകാല ട്രൻഡ് വിപണിക്ക് അനുകൂലമാണ്. വരുംആഴ്ച ചാഞ്ചാട്ടത്തിന്റെ ദിനങ്ങളാകും സമ്മാനിക്കുക. ഹ്രസ്വകാലത്തേക്ക് ലാഭമെടുക്കാനും തിരിച്ചുകയറാനുമുള്ള അവസരമായി ഇതിനെകാണാം. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള ഓഹരികളുമായി സവാരിക്കിറങ്ങുകയാകും ഉചിതം.

from money rss https://bit.ly/3jHQIIY
via IFTTT

സ്ട്രാന്‍ഡ് ലൈഫ് സയന്‍സസിന്റെ 2.28 കോടി ഓഹരികൾ സ്വന്തമാക്കി റിലയന്‍സ്

ന്യൂഡൽഹി: ആരോഗ്യമേഖലയിലെ പ്രമുഖരായ സ്ട്രാൻഡ് ലൈഫ് സയൻസസിൽ നിക്ഷേപം നടത്തി റിലയൻസ്. റിലയൻസ് സ്ട്രാറ്റജിക്ക് ബിസിനസ് വെൻച്വേഴസ് (ആർഎസ്ബിവിഎൽ) ആണ് സ്ട്രാൻഡ് ലൈഫ് സയൻസസിന്റെ 2.28 കോടി ഓഹരികൾ സമാഹരിച്ചത്. ആരോഗ്യപരിപാലനരംഗത്ത് ഡിജിറ്റൽ വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം. ക്ലിനിക്കുകൾ, ആശുപത്രികൾ, മെഡിക്കൽ ഉപകരണ നിർമാതാക്കൾ, ഫാർമ കമ്പനികൾ എന്നിവ ഉൾപ്പടെയുള്ള ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങൾക്ക് സോഫ്റ്റ് വെയറും ക്ലിനിക്കൽ റിസർച്ചിനുള്ള അനുബന്ധ സൗകര്യങ്ങളും നൽകുന്ന കമ്പനിയാണ് സ്ട്രാൻഡ്. 2023 മാർച്ചോടെ 160 കോടി രൂപകൂടി നിക്ഷേപിക്കുന്നതോടെ 80.3 ശതമാനം ഓഹരികളും റിലയൻസിന്റെ സ്വന്തമാകും. ലോകോത്തര നിലവാരമുള്ള ആരോഗ്യസംവിധാനങ്ങൾ കുറഞ്ഞനിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രാൻഡിൽ നിക്ഷേപം നടത്തിയെന്ന് റിലയൻസ് അറിയിച്ചു. ഓഗസ്റ്റിൽ നിയോലിങ്ക് സൊല്യൂഷൻസിൽ 20 കോടിയുടെ നിക്ഷേപം റിലയൻ്സ് നടത്തിയിരുന്നു. Content Highlights: rsbvl acquire 2.28 crore shares of strand life sciences

from money rss https://bit.ly/3jJ3Pd7
via IFTTT

സ്വർണവില പവന് 240 രൂപ കൂടി 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 240 രൂപ കൂടി 35,600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കൂടി 4450 രൂപയുമായി. രണ്ടുദിവസമായി 35,360 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1827.46 ഡോളറിലാണ് വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,505 ആയി ഉയർന്നു. Content Highlights: gold price reaches the highest value of this month

from money rss https://bit.ly/38CiCA1
via IFTTT

അതിസമ്പന്നരുടെ സാമ്പത്തിക ആസൂത്രണത്തിന് ഫാമിലി ഓഫീസുകൾ

കൊച്ചി: ശതകോടീശ്വരൻമാരുടെ ക്ലബിൽ ഇടംപിടിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഫാമിലി ബിസിനസ് എന്ന പുതിയൊരു സാമ്പത്തിക സേവന മേഖല കൂടി കേരളത്തിൽ ചുവടുറപ്പിക്കുന്നു. അതിസമ്പന്നരായ വ്യക്തികളോ കുടുംബങ്ങളോ സ്വത്ത് കൈകാര്യം ചെയ്യുന്നതിനായി ആശ്രയിക്കുന്ന സംവിധാനമാണ് ഫാമിലി ഓഫീസുകൾ. ധനവും സ്വത്തും സംരക്ഷിക്കുകയും വളർച്ച ഉറപ്പാക്കുകയും വരുംതലമുറയ്ക്കായി കൈമാറുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഫാമിലി ഓഫീസുകൾ ഉറപ്പാക്കുന്നു. 100 കോടിയോ അതിനുമുകളിലോ നിക്ഷേപിക്കാവുന്ന ആസ്തികളുള്ളവർക്കാണ് സാധാരണഗതിയിൽ ഫാമിലി ഓഫീസുകൾ പ്രയോജനപ്പെടുക. 7000 കോടിയോ അതിലേറെയോ ആസ്തിയുള്ളവർക്കേ സ്വന്തം ആവശ്യത്തിനുമാത്രമായി സിങ്കിൾ ഫാമിലി ഓഫീസ് (എസ് എഫ്ഒ) സ്ഥാപിച്ച് വീടുമായി ബന്ധപ്പെട്ട് അനേകം ജീവനക്കാരെ നിയോഗിക്കാൻ കഴിയൂ. എന്നാൽ ദശലക്ഷങ്ങളുടെ ആസ്തിയുള്ളവർക്കും അവരുടെ ആവശ്യത്തിനനുസൃതമായി മൂന്നാം കക്ഷിയെ മൾട്ടി ഫാമിലി ഓഫീസ് (എംഎഫ്ഒ) സംവിധാനത്തിലൂടെ പ്രയോജനപ്പെടുത്താൻ കഴിയും. ഇങ്ങനെയുള്ളവർ അവരുമായി ബന്ധമില്ലാത്ത മറ്റുകുടുംബങ്ങളുമായി സേവനങ്ങൾ പങ്കുവെക്കുകയാണ് ചെയ്യുക. ഇത്തരം എംഎഫ്ഒ കൾ ഉപയോഗിക്കുന്നതിലൂടെ വിദഗ്ധരുടെ സംഘത്തിന്റെ പക്കൽനിന്ന് സാമ്പത്തിക കാര്യങ്ങളിൽ നിർദ്ദേശങ്ങളും ഉന്നത നിലവാരത്തിലുള്ള ഉപദേശവും നേടാൻകഴിയും. കൂടുതൽ ദശലക്ഷങ്ങളോ അതിലധികമോ നിക്ഷേപ ആസ്തി കൈവരുന്നതോടെ അതി സമ്പന്നരായ സംരംഭകരും കുടുംബങ്ങളും പ്രത്യേക വിഭാഗത്തിൽപെട്ട ആന്തരിക എസ്എഫ്ഒ സംവിധാനം പ്രയോജനപ്പെടുത്തുകയും പ്രത്യേക സേവനങ്ങൾ പുറമേയുള്ള ഏജൻസികളെക്കൊണ്ട് ചെയ്യിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയിൽ നൂറോളം സിങ്കിൾ ഫാമിലി ഓഫീസുകളും (എസ് എഫ് ഒ) 112 മൾട്ടി ഫാമിലി ഓഫീസുകളും (എംഎഫ്ഒ) ഇന്ത്യയിലുണ്ട്. വരുംവർഷങ്ങളിൽ എണ്ണം ഇനിയും വർധിക്കുമെന്നു കണക്കാക്കപ്പെടുന്നു. എന്നാൽ പല അതി സമ്പന്ന വ്യക്തികളും കുടുംബങ്ങളും സിംഗിൾ ഫാമിലി ഓഫീസിനുപകരം മറ്റുസേവനങ്ങൾക്കൊപ്പം ഫാമിലി ഓഫീസ് സേവനങ്ങളും നൽകുന്ന അസെറ്റ് മേനേജർമാർ, സ്വതന്ത്ര ഉപദേഷ്ടാക്കൾ എന്നിവരെയാണ് ആശ്രയിക്കുന്നത്. ഫാമിലി ഓഫീസുകൾ ഇക്വിറ്റിയിലും കടപ്പത്രങ്ങളിലുമാണ് ആദ്യമൊക്കെ നിക്ഷേപിച്ചിരുന്നത്. ഇവ ഇന്നും പോർട്ഫോളിയോയുടെ പ്രധാനഭാഗമാണെങ്കിലും പ്രൈവറ്റ് ഇക്വിറ്റി, ഹെഡ്ജ് ഫണ്ട്, വെഞ്ച്വർ കാപിറ്റൽ തുടങ്ങിയ ആസ്തികളിലേക്കും ശ്രദ്ധതിരിഞ്ഞിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ ഫാമിലി ഓഫീസുകളുടെ ആകർഷകമായ നിക്ഷേപ ആസ്തികളിലൊന്നാണ്. നിർമ്മിത ബുദ്ധി പോലുള്ള നവ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചുകൊണ്ട് പരമ്പരാഗത കുടുംബങ്ങൾ കാലത്തിനൊത്ത് നീങ്ങുകയാണ്. ഇന്ത്യയുടെ കോർപറേറ്റ് സംസ്കാരത്തിൽ നാടകീയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ പ്രാദേശിക ഭീമന്മാരുടെ സ്വകാര്യ സ്വത്തുക്കൾ സംരക്ഷിക്കാനും പുതുകാല സാമ്പത്തിക സംരംഭങ്ങളിൽ പണംനിക്ഷേപിച്ച് കാലത്തിനൊപ്പംനിൽക്കാനും ഫാമിലി ഓഫീസുകൾ അവരെ സഹായിക്കുന്നുണ്ടെന്ന് കേരളത്തിലേക്ക് അടുത്തിടെ പ്രവർത്തനം വ്യാപിപ്പിച്ച ഇന്ത്യയിലെ മുൻനിര ഫാമിലി ഓഫീസായ വാട്ടർഫീൽഡ് അഡൈ്വസേഴ്സിന്റെ കേരള ഹെഡും വൈസ് പ്രസിഡണ്ടുമായ അരുൺ പോൾ പറയുന്നു. 80 അതിസമ്പന്ന കുടുബങ്ങളുടെ 4 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തികളാണ് വാട്ടർഫീൽ അഡൈ്വസേഴ്സ് കൈകാര്യം ചെയ്യുന്നത്. മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ഓഫീസുകളുള്ള വാട്ടർഫീൽഡ് മുംബൈ, ചെന്നൈ, ഡെൽഹി, ബംഗളൂരു, ഹൈദരാബാദ്, പൂനെ, കൊൽക്കൊത്ത, കോയമ്പത്തൂർ, ഗോവ, കൊച്ചി എന്നിവിടങ്ങളിലും സേവനംനൽകിവരുന്നു.

from money rss https://bit.ly/3teU9dg
via IFTTT