121

Powered By Blogger

Thursday 8 October 2020

സ്വര്‍ണവില പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 360 രൂപ വർധിച്ച് 37,560 രൂപയായി. 4965 രൂപയാണ് ഗ്രാമിന്റെ വില.രണ്ടുദിവസമായി പവന്റെ വില 37,200 രൂപയിൽ തുടർന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,898.31 ഡോളറായി ഉയർന്നു. 0.3ശതമാനമാണ് വർധന. ഡോളറിന്റെ തളർച്ചയാണ് സ്വർണം നേട്ടമാക്കിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് ദേശീയ വിപണിയിലും വിലവർധനവുണ്ടായി. എംസിഎക്സിൽ ഡിസംബർ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 50,584 രൂപയിലെത്തി.

from money rss https://bit.ly/3dnILnP
via IFTTT

നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ 4ശതമാനത്തില്‍ തുടരും

മുംബൈ: പണപ്പെരുപ്പം ഉയർന്നതോതിൽ തുടരുന്നതിനാൽ നിരക്കുകളിൽ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന് ആർ.ബി.ഐയുടെ പണവായ്പാവലോകന യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിൽ തുടരും. മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങൾ ചുമതലയേറ്റശേഷംനടന്ന ആദ്യയോഗത്തിലാണ് തീരുമാനം. അംഗങ്ങളെല്ലാവരും നിരക്ക് നാലുശതമാനത്തിൽ നിലനിർത്തുന്നതിന് അനുകൂലമായാണ് വോട്ടുചെയ്തത്. ഓഗസ്റ്റിൽ 6.69ശതമാനമായിരുന്നു പണപ്പെരുപ്പം. കോവിഡ് വ്യാപനത്തെതുടർന്ന് വിതരണശൃംഖലയിൽ തടസ്സമുള്ളതിനാൽ വരുംമാസങ്ങളിലും വിലക്കയറ്റംകൂടാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇടക്കാല ലക്ഷ്യമായ 2-6ശതമാനത്തിൽ പണപ്പെരുപ്പമെത്തിക്കുകയെന്നത് വെല്ലുവിളിയാണ്. പൊതുവിപണി ഇടപെടലിലൂടെ വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാൻ നേരത്തെയെടുത്ത നടപടികളിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ഇതെല്ലാം കണക്കിലെടുത്താണ് നിരക്കിൽ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഓഗസ്റ്റിലെ യോഗത്തിലും നിരക്കിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 2020 ഫെബ്രുവരി മുതൽ ഇതുവരെ നിരക്കിൽ 2.50ശതമാനമാണ് കുറവുവരുത്തിയത്. സെപ്റ്റംബർ 29ന് ചേരേണ്ടിയിരുന്ന യോഗം പുതിയ അംഗങ്ങളുടെ നിയമനം വൈകിയതിനാൽ നീണ്ടുപോകുകയായിരുന്നു. No change in rates; repo will remain at 4%

from money rss https://bit.ly/3lte3MJ
via IFTTT

ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു; നിഫ്റ്റി 11,900നരികെ

മുംബൈ: റിസർവ് ബാങ്കിന്റെ പണവായ്പാവലോകന യോഗതീരുമാനം പുറത്തുവരാനിരിക്കെ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 103 പോയന്റ് നേട്ടത്തിൽ 40,286ലും നിഫ്റ്റി 34 പോയന്റ് ഉയർന്ന് 11,868ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 624 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 314 ഓഹരികൾ നഷ്ടത്തിലുമാണ്. 49 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, എൽആൻഡ്ടി, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, സൺ ഫാർമ, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്. Indices open higher ahead of RBI policy outcome; Nifty around 11,900

from money rss https://bit.ly/30MS8bo
via IFTTT

ഫ്യൂച്ചര്‍ റീട്ടെയില്‍ - റിലയന്‍സ് ഇടപാടില്‍ കുരുക്കിട്ട് ആമസോണ്‍

മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് ഏറ്റെടുത്ത റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ നീക്കത്തിന് തിരിച്ചടി. ഇടപാട് ചോദ്യം ചെയ്ത് ആഗോള ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഡോട്ട് കോം സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ (സിയാക്) സമീപിച്ചു. ആമസോണുമായി ഫ്യൂച്ചർ ഗ്രൂപ്പിന്റെ കരാറിന് വിരുദ്ധമാണ് ഇടപാടെന്നും ഇതു തടയണമെന്നുമാണ് ആവശ്യം. വിവിധ രാജ്യങ്ങൾക്കിടയിലുള്ള കമ്പനികൾ തമ്മിലുള്ള തർക്കങ്ങൾ പരമ്പരാഗത കോടതി വ്യവഹാരങ്ങളിൽപ്പെടാതെ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന ലാഭേതര സ്ഥാപനമാണ് സിയാക്. കഴിഞ്ഞവർഷം 1,500 കോടി രൂപ ചെലവിട്ടാണ് ഫ്യൂച്ചർ ഗ്രൂപ്പിനു കീഴിലെ ഫ്യൂച്ചർ കൂപ്പണിൽ ആമസോൺ 49 ശതമാനം ഓഹരികളെടുത്തത്. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ചു ശതമാനം ഓഹരികളും ആമസോണിന് ലഭിച്ചു. കരാർ പ്രകാരം ആമസോൺ നിഷേധിച്ചാൽ മാത്രമേ ഫ്യൂച്ചർ റീട്ടെയിലിന്റെ ഓഹരികൾ എതിരാളികൾക്ക് വിൽക്കാനാകൂ എന്നാണ് ആമസോണിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്യൂച്ചർ കൂപ്പണിന് ആമസോൺ ലീഗൽ നോട്ടീസും അയച്ചിട്ടുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പിനു കീഴിലുള്ള അഞ്ചു കമ്പനികൾ ലയിപ്പിച്ച ശേഷമാണ് റിലയൻസ് റീട്ടെയിൽ 24,713 കോടി രൂപയ്ക്ക് ബിഗ് ബസാർ, ബ്രാൻഡ് ഫാക്ടറി തുടങ്ങിയവയടക്കം റീട്ടെയിൽ സംരംഭങ്ങൾ ഏറ്റെടുത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പ് ഉടമ കിഷോർ ബിയാനിക്ക് എത്രയും വേഗം ഇടപാടു പൂർത്തിയാക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രശ്നം മധ്യസ്ഥതയിലൂടെ അല്ലെങ്കിൽ തർക്കപരിഹാരത്തിലൂടെ എത്രയും വേഗം പരിഹരിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പ് ശ്രമിക്കുന്നതായാണ് വിവരം. നിയമപ്രകാരം അനുമതികൾ ലഭിക്കേണ്ടതിനാൽ റിലയൻസുമായുള്ള ഇടപാട് പൂർത്തിയാക്കാനായിട്ടില്ല. അതേസമയം, റീട്ടെയിൽ സംരംഭം ഏറ്റെടുക്കാൻ ആമസോണിനെയും ഫ്യൂച്ചർ ഗ്രൂപ്പ് സമീപിച്ചിരുന്നുവെന്നും ആമസോൺ ആദ്യം അത് നിരസിച്ചെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. മാത്രമല്ല, കരാർ പ്രകാരം മൂന്നു വർഷത്തിനു ശേഷമേ ആമസോണിന് ഫ്യൂച്ചർ റീട്ടെയിലിൽ നിക്ഷേപത്തിന് ആദ്യ അവസരം എന്ന നിബന്ധന ബാധകമാകൂ. ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം അനുസരിച്ച് ആമസോണിന് ഫ്യൂച്ചർ റീട്ടെയിലിനെ പൂർണമായി ഏറ്റെടുക്കാനാകില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3jIUnnr
via IFTTT

വിപ്രോയും ഓഹരി തിരിച്ചുവാങ്ങുന്നു: വില 52ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി

ടിസിഎസിനു പിന്നാലെ വിപ്രോയും ഓഹരികൾ തിരികെ വാങ്ങുന്നു. ഇക്കാര്യം ബോർഡ് പരിഗണിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഓഹരിവിലയിൽ 9.69ശതമാനം കുതിപ്പുണ്ടായി. ഇതോടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 367.75 രൂപയിലേയ്ക്ക് ഓഹരി വില ഉയർന്നു. ഒക്ടോബർ 13ന് നടക്കുന്ന ബോർഡ് യോഗത്തിലെ തീരുമാനത്തിനുശേഷം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇക്കാര്യം അറിയിക്കുമെന്ന് വിപ്രോ അധികൃതർ പറഞ്ഞു. ഒക്ടോബർ 13നാണ് രണ്ടാം പാദത്തിലെ പ്രവർത്തനഫലം കമ്പനി പുറത്തുവിടുന്നത്. ജൂണിൽ അവസാനിച്ച പാദത്തിൽ വിപ്രോ 2,411.50 കോടി അറ്റാദായം നേടിയിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2.82ശതമാനമാണ് വർധന. 52ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിൽ മാർച്ച് 19നാണ് കമ്പനിയുടെ ഓഹരി വിലയെത്തിയത്. അതിനുശേഷം 119.95ശതമാനമാണ് കുതിപ്പുണ്ടായത്. സെൻസെക്സാകട്ടെ ഉയർന്നത് 51ശതമാനവും. Wipro hits 52-week high as board considers buyback plan

from money rss https://bit.ly/2GOjPcy
via IFTTT

RIP SP Balasubrahmanyam: Mammootty, Mohanlal & Others Bid Adieu To The Legendary Singer

RIP SP Balasubrahmanyam: Mammootty, Mohanlal & Others Bid Adieu To The Legendary Singer
SP Balasubrahmanyam, the veteran singer passed away today (September 25, 2020), due to a lungs-related illness. The 74-year-old had been admitted to the MGM Healthcare, Chennai, after testing positive for COVID-19, in August 2002. SP Balasubrahmanyam was put on life support

* This article was originally published here

ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് പ്രമുഖ ഇലക്ട്രോണിക് ബ്രാന്‍ഡുകള്‍

രാജ്യത്തെ മുൻനിരയിലുള്ള സ്മാർട്ട് ഫോൺ, ഇലക്ട്രോണിക് ബ്രാൻഡുകൾ 50 ശതമാനംവരെ വിലക്കിഴിവ് നൽകി ഉത്പന്നങ്ങൾവിറ്റഴിക്കാൻ തയ്യാറെടുക്കുന്നു. സാംസങ്, എൽജി, ഷവോമി, പാനസോണിക്, ടിസിഎൽ, റിയൽമി, തോംസൺ, വിവോ, ബിപിഎൽ, കൊടാക് തുടങ്ങിയ ബ്രാൻഡുകളാണ് പ്രീമിയം ഉത്പന്നങ്ങൾക്കുൾപ്പടെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് കുറച്ച് മാസങ്ങളായി തളർച്ചയിലായ വ്യാപാരം തിരിച്ചുപിടിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ഉത്സവ സീസണ് മുന്നോടിയായി ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവ ഇതിനകം വിലക്കിഴിവ് വില്പനയുമായി രംഗത്തുവന്നിട്ടുണ്ട്. ജിയോമാർട്ടും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് ഉത്സവ ഓഫറുമായെത്തും. അതിനുപുറമെ ഓഫ്ലൈൻ സ്റ്റോറുകളിലൂടെയും വിലക്കിഴിവ് വിൽപന നടത്താനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്. സ്മാർട്ട്ഫോൺ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടെലിവിഷൻ. എയർ കണ്ടീഷണർ തുടങ്ങിയ ഡിമാന്റുകൂടിയ ഉത്പന്നങ്ങൾക്കാകും കൂടുതൽ വിലക്കിഴിവ്. ലഭ്യതക്കുറവ് അനുഭവപ്പെടുന്ന ടെലിവിഷൻ സെറ്റ് വിപണിയിൽ പതിവുള്ളതിനേക്കാൾ 10 മുതൽ 20ശതമാനംവരെ വിലക്കിഴിവാകും ലഭിക്കുകയെന്ന് ഈ മേഖലയിൽനിന്നുള്ളവർ പറയുന്നു. ദീർഘകാല ഇഎംഐ സൗകര്യം, കുറഞ്ഞ പ്രതിമാസ തിരിച്ചടവ്, കാഷ് ബാക്ക് ഓഫർ, ദീർഘിപ്പിച്ച വാറന്റി എന്നിവയും ലഭിക്കും. Leading electronic brands to offer big discounts

from money rss https://bit.ly/36K55qe
via IFTTT