121

Powered By Blogger

Saturday 26 June 2021

കനത്ത ചാഞ്ചാട്ടം പ്രകടം: അടുത്തയാഴ്ചയും നേട്ടം ആവർത്തിക്കുമോ?

കനത്ത ചാഞ്ചാട്ടംനേരിട്ടെങ്കിലും ജൂൺ 25ന് അവസാനിച്ച ആഴ്ചയിലും ഓഹരി സൂചികകളിൽ നേട്ടംതുടർന്നു. ബിഎസ്ഇ സെൻസെക്സ് 580.59 പോയന്റ് (1.10ശതമാനം)നേട്ടത്തിൽ 52,925.04ലിലും നിഫ്റ്റി 177.05(1.12ശതമാനം)ഉയർന്ന് 15,860.4 നിലവാരത്തിലുമെത്തി. റെക്കോഡ് ഉയരംകുറിച്ച് ജൂൺ 22ന് സെൻസെക്സ് 53,057.11ലെത്തുകയുംചെയ്തു. ബിഎസ്ഇ ലാർജ് ക്യാപ് സൂചിക ഒരുശതമാനമാണ് നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, പിരമൾ എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ പ്രൂഡൻഷ്യൽ, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിലെത്തിയത്. റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ കാർഡ്സ്, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഈകാലയളവിൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനം നേട്ടമുണ്ടാക്കി. ഭാരത് ഇലക്ട്രോണിക്സ്, ജിഎംആർ ഇൻഫ്ര, മാക്സ് ഫിനാൻഷ്യൽ സർവീസസ്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, അദാനി ഗ്രീൻ എനർജി തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ജൂബിലന്റ് ഫയർവർക്സ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, സുപ്രീം ഇൻഡസ്ട്രീസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നീ ഓഹരികൾ നഷ്ടത്തിലായി. ബിഎസ്ഇ സ്മോൾ ക്യാപ് സൂചികയിലും 1.4ശതമാനം നേട്ടമുണ്ടായി. സെക്ടറുകൾ പരിശോധിക്കുകയാണെങ്കിൽ നിഫ്റ്റി പൊതുമേഖല ബാങ്ക അഞ്ചുശതമാനത്തിലേറെ നേട്ടമുണ്ടാക്കിയതായി കാണാം. നിഫ്റ്റി മെറ്റൽ സൂചിക 3.4ശതമാനവും ഐടി 2.7ശതമാനവും എനർജി, മീഡിയ ഒരുശതമാനംവീതവും ഉയർന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ വ്യാപാര ആഴ്ചയിൽ 2,689.9 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 4,729.17 കോടിയുടെ ഓഹരികൾ വാങ്ങിക്കൂട്ടുകയുംചെയ്തു. ജൂണിലെ മൊത്തം കണക്കെടുക്കുകയാണെങ്കിൽ വിദേശ സ്ഥാപനങ്ങൾ 3,162.86 കോടിയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,436.20 കോടിയും നിക്ഷേപിച്ചു. കഴിഞ്ഞയാഴ്ചയിൽ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിൽ ഇടിവാണുണ്ടായത്. 32 പൈസയുടെ നഷ്ടം. 73.86 രൂപയായിരുന്നു ജൂൺ 25 ലെ ക്ലോസിങ് നിലവാരം. വരുംആഴ്ച ജൂൺ 25ന് അവസാനിച്ച ആഴ്ചയിൽ സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത് 1.1ശതമാനത്തോളമാണ്. അതേസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.4ശതമാനവും ഉയർന്നു. പ്രധാന സൂചികകളെ മറികടന്നാണ് ഇടത്തരം-ചെറുകിട ഓഹരികളിലെ കുതിപ്പെന്ന് മനസിലാക്കാം. ഇടത്തരം-ചെറുകിട ഓഹരികളിലെ കുതിപ്പ് അടുത്തയാഴ്ച തുടരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, ഉപഭോഗം, രാസവ്യവസായം, ചരക്കുനീക്കം എന്നീമേഖലകളിലാകും മുന്നേറ്റം പ്രകടമാകുക. കോവിഡ് ബാധിതരുടെ എണ്ണംകുറയുന്നതും വാക്സിനേഷൻ അതിവേഗത്തിൽ തുടരുന്നതും ലോക്ഡൗൺ പിൻവലിക്കുന്നതുമെല്ലാം സമ്പദ്ഘടനയ്ക്ക് ശുഭകരമാണ്. യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനത്തെതുടർന്ന് വിദേശ നിക്ഷേപകർ കൂടൊഴിയുന്നതുമാത്രമാണ് വിപണിയിൽ നിലനിൽക്കുന്ന ഭീഷണി.

from money rss https://bit.ly/3wXX5fH
via IFTTT

അദാനിയും അംബാനിയും നേർക്കുനേർ: പടക്കളത്തിൽ ആർക്കാകും ജയം?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദേശമായ ഗുജറാത്തിൽനിന്നുള്ളവരാണ് രണ്ട് ശതകോടീശ്വരന്മാരും. റിലയൻസിന്റെ സാമ്രാജ്യംഭരിക്കുന്ന മുകേഷ് അംബാനിയും അദാനി ഗ്രൂപ്പിന്റെ കിങ്മേക്കറായ ഗൗതം അദാനിയും.ഏഷ്യയിലെ രണ്ടാമത്തെ ധനികനായ വ്യക്തിയെന്ന സ്ഥാനം അംബാനിയെ പിന്നിലാക്കി ഈവർഷം ആദ്യം ഗൗതം അദാനി സ്വന്തമാക്കിയത് യാദൃശ്ചികമാകാം. എന്നാൽ, പുനരുപയോഗ ഊർജമേഖലയിൽ 2030ഓടെ ലോകത്തിലെ ഏറ്റവുംവലിയ ഉത്പാദകനാകാൻ ലക്ഷ്യമടുന്ന അദാനിക്ക് അംബാനി ചെക്ക് വെച്ചത് യാദൃശ്ചികമാകാനിടയില്ല. ഹരിത ഊർജമേഖലയിലേയ്ക്ക് കാലെടുത്തുവെയ്ക്കുകയാണ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്. മൂന്നുവർഷത്തിനിടെ 75,000 കോടി രൂപ ഇതിനായി മുടക്കുമെന്ന് 44-ാമത്തെ വാർഷിക പൊതുയോഗത്തിൽ അംബാനി പ്രഖ്യാപിച്ചുകഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ഓഹരി ഉടമകളോട് പറഞ്ഞു. അംബാനിയെ സംബന്ധിച്ചെടുത്തോളം ഇതൊരു വൻമൂലധന നിക്ഷേപ പദ്ധതിയൊന്നുമല്ല. കോവിഡ് വ്യാപനത്തെതുടർന്ന് ലോകം പ്രതിസന്ധിനേരിട്ടപ്പോൾ 2020ൽ 44 ബില്യൺ ഡോളറാണ് വിദേശ നിക്ഷേപകരിൽനിന്ന് അദ്ദേഹം സമാഹരിച്ചത്. അതോടൊപ്പം റിലയൻസിനെ ഒരു രൂപപോലും കടമില്ലാത്ത കമ്പനിയാക്കുകയുംചെയ്തു. ബാലൻസ് ഷീറ്റിൽ 180 ബില്യൺ ഡോളർ വരുമാനമുള്ള കമ്പനിയായി റിലയൻസ് ഇതിനകംമാറിക്കഴിഞ്ഞു. സാമ്രാജ്യംപിടിച്ചകഥ ഒരുഡസനിലേറെ കമ്പനികളുടെ സാന്നിധ്യമുള്ള ടെലികോംമേഖലയിലേയ്ക്ക് വൻ ഓഫറുമായി ഒരു സുപ്രഭാതത്തിൽ കടന്നുകയറിയതാണ് ജിയോ. കേവലം അഞ്ചുവർഷംകൊണ്ട് 42 കോടിയിലേറെ വരിക്കാരെ സ്വന്തമാക്കി നിരവധി കമ്പനികളെ പാപ്പരാക്കാൻ ജിയോക്കുകഴിഞ്ഞു. ഗൂഗിളുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ജിയോ. ടെലികോം മേഖലയിലുള്ള അവശേഷിക്കുന്ന കമ്പനികൾക്ക് ഇനിയും പിടിച്ചുനിൽക്കണമെങ്കിൽ മറ്റെന്തെങ്കിലും തന്ത്രങ്ങൾ പയറ്റേണ്ടിവരും. സമാനമായ സാധ്യതകളാണ് അംബാനിക്ക് ഊർജമേഖല തുറന്നുനൽകുന്നത്. കൽക്കരിയിൽനിന്ന് ഊർജമേഖല നിർണായകമായ മാറ്റത്തിനൊരുങ്ങുകയാണ്. ജാംനഗറിൽ അംബാനി പ്രഖ്യാപിച്ച ഹരിത ഊർജ പദ്ധതി അതിനൊരു ഉദാഹരണമാണ്. ജിയോയ്ക്ക് സമാനമായ നീക്കമായിരിക്കും അംബാനിയുടേതെന്നകാര്യത്തിൽ സംശയിക്കേണ്ടതില്ല. എന്തായിരിക്കും അദാനിയുടെ നീക്കമെന്നണ് ഇനി അറിയേണ്ടത്. അദാനി ഗ്രീൻ എനർജിയുടെ 20ശതമാനം ഓഹരികൾ ഫ്രാൻസിലെ ടോട്ടൽ എനർജീസ് സ്വന്തമാക്കിയത് ഇതിനോട് കൂട്ടിവായിക്കേണ്ടിവരും. കമ്പനിയുടെ 25 ഗിഗാവാട്ട് സോളാർ എനർജി പോർട്ട്ഫോളിയോയിലെ ചില പ്രൊജക്ടുകളിലും ടോട്ടൽ എനർജീസ് നിക്ഷേപം നടത്തിയിട്ടുണ്ട്. മൂന്നുവർഷത്തിനുള്ളിൽ കമ്പനി നടത്തിയ നിക്ഷേപത്തിലുണ്ടായ വർധന 50മടങ്ങാണെന്നും മനസിലാക്കണം. റിലയൻസിന്റെ പടയോട്ടം പത്തുവർഷത്തിനിടെ 90 ബില്യൺ ഡോളറാണ് റിലയൻസ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. അടുത്ത 10 വർഷത്തേയ്ക്ക് 200 ബില്യൺ ഡോളർ പദ്ധതികൾക്കായി മുടക്കാൻ ശേഷിയുണ്ടെന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം പര്യവേഷണം, റീട്ടെയിൽ ബിസിനസ്, ഇ-കൊമേഴ്സ് എന്നീമേഖലകളിൽ കടുത്തമത്സരത്തിന് തുടക്കമിടാനും പിടിച്ചടക്കാനമുള്ള സംഹാരശേഷി റിലയൻസിനുണ്ട്. അതിനുപുറമെയാണ് ഇപ്പോൾ സൗദി ആരാംകോയുമായുള്ള കൂട്ടുകെട്ട്. പുതിയ സംരംഭങ്ങളെ തുണയ്ക്കാൻ 13 ബില്യൺ ഡോളറിന്റെ വാർഷികവരുമാനം റിലയൻസിനുണ്ട്. ഫിച്ച് റേറ്റിങ് ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം രാജ്യത്തെ വിദേശ കറൻസി കടത്തേക്കാൾ അധികമാണ് ഈതുക. അതേസമയം, അദാനി ഗ്രൂപ്പിലെ ലിസ്റ്റ്ചെയ്ത കമ്പനികളുടെ വരുമാനം ശരാശരി 3.5 ബില്യൺ ഡോളർമാത്രമെവരൂ. മൊത്തംകടബാധ്യതയാകട്ടെ 19 ബില്യൺ ഡോളറിലധികവുമാണ്. ഈ മത്സരത്തിൽ ആര് മുന്നിലെത്തുമെന്നാണ് ഇനി അറിയേണ്ടത്.

from money rss https://bit.ly/3gYngx4
via IFTTT