121

Powered By Blogger

Friday 31 July 2020

ഓഗസ്റ്റിലെ വായ്പാ അവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ല

ഓഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന ആർബിഐയുടെ വായ്പാവലോകന യോഗത്തിൽ നിരക്കുകളിൽ മാറ്റംവരുത്തിയേക്കില്ല. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗൺമൂലം വിതരണശൃംഖലയിൽ തടസ്സമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു. ജൂണിലാകട്ടെ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ യോഗം. ഓഗസ്റ്റ് നാലിന് ചേരുന്ന മോണിറ്ററി പോളിസി യോഗം ആറിനാണ് അവസാനിക്കുക.

from money rss https://bit.ly/39N6Cvd
via IFTTT

40,000വുംകടന്ന് സ്വര്‍ണവില: പവന് 40,160 രൂപയായി

തുടർച്ചയായി പത്താമത്തെ ദിവസവും സ്വർണവില കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവർഷത്തിനിടെ പവൻവലിയിൽ 14,240 രൂപയാണ് വർധിച്ചത്. ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉൾപ്പടെ ഒരുപവൻ സ്വർണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനൽകേണ്ടിവരും. കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയിൽ ഉയർത്തുന്ന ഭീഷണിയാണ് വിലവർധനവിനുപിന്നിൽ. കോവിഡിനെ പിടിച്ചുകെട്ടാൻ വൈകുന്നിടത്തോളം വിലയിലെ വർധന തുടരാനാണ് സാധ്യത. പവൻവില50,000അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാൽ വിലകുറയാനും അത് ഇടയാക്കിയേക്കും. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 53,200 രൂപയായി ഉയർന്നു.

from money rss https://bit.ly/30f2j8O
via IFTTT

കോവിഡ് ചികിത്സ: ഇൻഷുറൻസിന് മലയാളികൾ ചെലവഴിച്ചത് 3.38 കോടി

കോഴിക്കോട്: കോവിഡ് ചികിത്സാ ഇൻഷുറൻസ് പ്രീമിയത്തിനായി കേരളീയർ 20 ദിവസത്തിനുള്ളിൽ ചെലവഴിച്ചത് 3.38 കോടി. 'കോവിഡ് കവച്', 'കോവിഡ് രക്ഷാ' പോളിസികൾക്കായി നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്കുമാത്രം ലഭിച്ചത് 2.18 കോടിയാണ്. ന്യൂ ഇന്ത്യ, യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനികളിലായി 10,446 പോളിസികളാണു വിറ്റത്. സ്വകാര്യമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് ഓൺലൈനിൽ ലഭിച്ചവ ഉൾപ്പെടെ 6,938 പോളിസികളും കേരളത്തിൽനിന്നു ലഭിച്ചു. ജൂലായ് 10-നാണ് കോവിഡ് ചികിത്സയ്ക്കുമാത്രമുള്ള രണ്ട് പോളിസികൾക്ക് കേന്ദ്ര നിർദേശപ്രകാരം ഐ.ആർ.ഡി.എ. അനുമതി നൽകിയത്. പോളിസിയെടുത്ത് 14 ദിവസത്തിനുശേഷം കോവിഡ് ചികിത്സയ്ക്ക് പണം ലഭിക്കുന്നതാണ് ഈ പോളിസികൾ. വ്യക്തിഗത പോളിസികളും സ്ഥാപനങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കുമുള്ള ഗ്രൂപ്പ് പോളിസികളുമുണ്ട്. 18-65 പ്രായപരിധിയിലുള്ളവർക്ക് കോവിഡ് പോളിസികളിൽ ചേരാം. കോവിഡ് രക്ഷക് മൂന്നര, ആറര, ഒൻപതര മാസ കാലയളവിലുള്ള പോളിസികളാണ്. അമ്പതിനായിരം മുതൽ രണ്ടരലക്ഷം വരെ രൂപ കവറേജുള്ള പോളിസികളുണ്ട്. അമ്പതിനായിരത്തിന്റെ പോളിസിക്ക് യഥാക്രമം 915, 1098, 1235 രൂപ വീതമാണ് കാലയളവനുസരിച്ച് പ്രീമിയം. കവച് പോളിസിക്ക് റീ ഇംപേഴ്സ്മെന്റ് രീതിയാണ്. ആശുപത്രിബില്ലിലെ നിരക്ക് തിരികെ കിട്ടും. അഖിലേന്ത്യാതലത്തിൽ 30 കമ്പനികളാണ് കോവിഡ് ഇൻഷുറൻസ് പോളിസി ഇടപാട് നടത്തുന്നത്.

from money rss https://bit.ly/2Xg7Rho
via IFTTT

'ഗോള്‍ഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജനങ്ങളുടെ കൈവശമുള്ള സ്വർണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന ഗോൾഡ് ആംനെസ്റ്റി പദ്ധതി യുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതുസംബന്ധിച്ചുവന്ന വാർത്തകൾക്ക് വ്യക്തത വരുത്തിക്കൊണ്ടാണ് സർക്കാർ വൃത്തങ്ങൾ ഇക്കാര്യം അറിയിച്ചത്. ആദായ നികുതി വകുപ്പ് ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കിയേക്കുമെന്നാണ് വാർത്ത പ്രചരിച്ചത്. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വർണത്തിന്റെ അളവ് നികുതി വകുപ്പിനുമുന്നിൽ വെളിപ്പെടുത്തേണ്ടിവരുമെന്നായിരുന്നു റിപ്പോർട്ടുകൾ. നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞവർഷവും റിപ്പോർട്ടുണ്ടായിരുന്നു. 2015ലാണ് മോദി സർക്കാർ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നതോടെ ഇത്തരത്തിൽ നീക്കമില്ലെന്ന് സർക്കാർ അന്നും അറിയിക്കുകയായിരുന്നു.

from money rss https://bit.ly/2PbYqLt
via IFTTT

നിഫ്റ്റി 11,100ന് താഴെ: സെന്‍സെക്‌സ് 129 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,100ന് താഴെയെത്തി. 129.18 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 37,606.89ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 28.70 പോയന്റ് താഴ്ന്ന് 11,073.50ലുമെത്തി. ബിഎസ്ഇയിലെ 1221 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1407 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.സിപ്ല, ഗ്രാസിം, സൺ ഫാർമ, എസ്ബിഐ, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. എഫ്എംസിജി, ഐടി, ലോഹം സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈർജം, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ വിൽപന സമ്മർദം നേരിട്ടു.

from money rss https://bit.ly/33bNsxR
via IFTTT

എസ്ബിഐയുടെ അറ്റാദായം 81ശതമാനം ഉയര്‍ന്ന് 4,189 കോടിയായി

മുംബൈ: വിലയിരുത്തലുകൾ മറികടുന്നുകൊണ്ട് രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ ജൂൺ പാദത്തിൽ 4,189.3 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്ത അപേക്ഷിച്ച് 81ശതമാനമാണ് വർധന. പലിശവരുമാനത്തിലുണ്ടായ വർധനവാണ് മികച്ച ആദായം നേടാൻ ബാങ്കിനെ സാഹായിച്ചത്. പലിശ വരുമാത്തിൽമാത്രം 26,641.5 കോടി രൂപയുടെ വർധനവാണ് ബാങ്ക് നേടിയത്. നിക്ഷേപം 16ശതമാനമുയർന്ന് 34.19 ലക്ഷം കോടി രൂപയായി. 15 അനലിസ്റ്റുകളുടെ വിശകലനം മുൻനിർത്തി ബ്ലൂംബർഗ് 3,375 കോടി രൂപ അറ്റാദായം നേടുമെന്നായിരുന്നു റിപ്പോർട്ട് ചെയ്തത്.

from money rss https://bit.ly/39H1n09
via IFTTT

ഏഷ്യാനെറ്റും സിപിഎമ്മും: വളയമില്ലാതെ ചാടാൻ ശീലിച്ചവരും ഗോൾ പോസ്റ്ററിയാതെ ഗോളടിക്കുന്നവരും

ഏഷ്യാനെറ്റ് - സിപിഎം വിവാദത്തെപ്പറ്റി പല തലത്തിലുള്ള സംവാദങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണല്ലോ. എന്നാൽ ആ പ്രശ്നം ഇങ്ങനെ ഗൗരവമായ ആലോചനകൾ അർഹിക്കുന്ന ഒന്നാണോ എന്ന കാര്യത്തിൽ എനിക്കിപ്പോഴും സന്ദേഹമുണ്ട്. സിപിഎം ഇക്കാര്യത്തിൽ ഒരു താത്വിക നിലപാടെടുത്തു എന്നു കരുതാൻ മതിയായ കാരണങ്ങൾ ഇപ്പോൾ പൊതുമണ്ഡലത്തിലില്ല. ഏഷ്യാനെറ്റാകട്ടെ ഒരു പ്രായോഗിക പരിഹാരം തേടുക എന്ന ചിന്തയോടെയല്ല ഇതിനെ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളത്. പുറമെ നിന്നു നോക്കുമ്പോൾ പരസ്പരം സംസാരിച്ച് തീർക്കാവുന്നപ്രശ്നമേ ഉണ്ടായിട്ടുള്ളൂ. എന്നിട്ടും സിപിഎം എന്തുകൊണ്ടാണ് ചാനലിനെ ബഹിഷ്ക്കരിക്കുക എന്ന കടുത്ത നിലപാടിലേക്ക് പോയത് എന്നത് ചിന്തനീയമാണ്. നിലവിലുള്ള സാമൂഹ്യ പരിസരത്ത് നിന്നു കൊണ്ട് അങ്ങനെയൊരു ഉറച്ച നിലപാട് കൈക്കൊള്ളുവാൻ സിപിഎം പോലൊരു പാർട്ടി തയ്യാറായത് അവർക്ക് ഗുണം ചെയ്യുമോ? രണ്ട് വ്യത്യസ്ത മേഖലയിലെ പ്രബലർ തമ്മിലാണ് ഈ പിണക്കം നടന്നിരിക്കുന്നത് എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഏഷ്യാനെറ്റ് കേരളത്തിലെ ടെലിവിഷൻ മാധ്യമ രംഗത്ത് ഒന്നാം സ്ഥാനം കയ്യാളുന്നവരാണ്. സിപിഎം ആകട്ടെ കേരളത്തിലെ ഏറ്റവും പ്രബലരായ രാഷ്ടീയ പാർട്ടിയും. കൂടാതെ നിലവിലെ ഭരണകക്ഷിയും. പൊതുവിൽ പ്രബലർ തമ്മിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കപ്പെടാറാണുള്ളത്. അതിനുള്ള വിവേകം ഇരു കൂട്ടരുടേയും തലപ്പത്തുള്ളവർ കാണിക്കാറുണ്ട്. എന്തുകൊണ്ടോ ഇക്കാര്യത്തിൽ അതുണ്ടായില്ല. അതിനാൽ നമ്മളറിയുന്നത് മാത്രമാണോ ഈ തർക്കത്തിൻ്റെ പിന്നിൽ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പുറത്തു വന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിവാദത്തെപ്പറ്റിയും പൊതുവിൽ നമ്മുടെ ടെലിവിഷൻ ചർച്ചകളെപ്പറ്റിയും ചില കാര്യങ്ങൾ ഇവിടെ ആലോചിക്കാമെന്നു മാത്രം.

സ്പീക്കർ ശ്രീരാമകൃഷ്ണനെക്കുറിച്ച് ഏഷ്യാനെറ്റ് അവതാരകൻ നടത്തിയ തരംതാണ പരാമർശമാണ് പ്രശ്നത്തിൻ്റെ ഒരു കാരണമായി സിപിഎം എടുത്തു കാണിക്കുന്നത്. അതിൻ്റെ ശരിതെറ്റുകൾ തൽക്കാലം അവിടെ നിൽക്കട്ടെ. അതിനെ നേരിടാൻ എന്തായിരുന്നു എളുപ്പവഴി? ഇതേപ്പറ്റി ചിന്തിച്ചപ്പോൾ മനസ്സിൽ വന്നത് കോൺഗ്രസ്സ് നേതാവായിരുന്ന പട്ടം താണുപിള്ള തിരുവിതാംകൂർ നിയമസഭയിൽ കൈക്കൊണ്ട ഒരു രീതിയാണ്. തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിൽ തിരുവിതാംകൂർ അസംബ്ലി കൂടുകയായിരുന്നു. അധ്യക്ഷനായിരിക്കുന്നത് ദിവാൻ സർ സി .പി . രാമസ്വാമിയാണ്. കോൺഗ്രസ്സ് നേതാവെന്ന നിലയിൽ പട്ടം താണുപിള്ള പ്രധാന എതിരാളിയും. പോലീസിനെ വിമർശിച്ചു കൊണ്ട് പട്ടം ഒരിക്കൽ സംസാരിച്ചു. ഇതിനു മറുപടി പറയാൻ എഴുന്നേറ്റ പോലീസ് കമ്മീഷണർ 'സോ കോൾഡ്' കോൺഗ്രസ്സ് നേതാവ് എന്ന് പട്ടത്തെ വിശേഷിപ്പിച്ചു. ഈ പ്രയോഗത്തിനെതിരേ എതിർപ്പുമായി പട്ടം എഴുന്നേറ്റു. അദ്ധ്യക്ഷനായ ദിവാൻ 'സോ കോൾഡ്' എന്ന പ്രയോഗത്തിൽ ആക്ഷേപമായി ഒന്നുമില്ലെന്ന് റൂളിങ്ങ് നടത്തി. അതോടെ പട്ടം അടങ്ങിയിരുന്നു. എന്നാൽ തൻ്റെ മറുപടി പ്രസംഗത്തിൽ പട്ടം കണക്കു തീർത്തു. അദ്ദേഹം പ്രസംഗത്തിൽ . 'സോ കോൾഡ് ദിവാൻ ഓഫ് ട്രാവൻകൂർ', 'സോ കോൾഡ് പോലീസ് കമ്മീഷണർ' എന്നിങ്ങനെ അവരെ അഭിസംബോധന ചെയ്തു. സാക്ഷാൽ സർ സി.പിക്ക് നിസ്സഹായനായി കേട്ടിരിക്കാനേ സാധിച്ചുള്ളൂ. ഇതാണ് പട്ടത്തിൻ്റെ രാഷ്ടീയ വിവേകം. (മുമ്പ് പറഞ്ഞു കേട്ട ഈ സംഭവം അടുത്ത ദിവസം മനോരമ പത്രത്തിൽ വന്ന ഒരു പട്ടം സ്മരണയിലും വായിക്കാനിടയായി).

'സോ കോൾഡ്' പ്രശ്നങ്ങൾ

സ്പീക്കറെപ്പറ്റി ആക്ഷേപ പ്രസ്താവന കേട്ടപ്പോൾ പട്ടം സ്റ്റൈലിൽ " ഏഷ്യാനെറ്റിൻ്റെ ഫ്ലോർ അടിച്ചുവരാൻ മാത്രം യോഗ്യതയുള്ളയാളെ അവതാരകനാക്കിയാൽ ഇങ്ങനെയിരിക്കും " എന്ന് സി.പി.എം പ്രതിനിധികൾ തിരിച്ചടിച്ചെങ്കിൽ എന്ന് ഞാനോലാചിച്ചു പോയി. നിർഭാഗ്യവശാൽ അത്തരം വിവേക ശബ്ദങ്ങൾ ഇപ്പോൾ നമ്മുടെ പൊതുമണ്ഡലത്തിൽ കേൾക്കാനില്ല. അതുകൊണ്ടു തന്നെ ഒന്നും തിരുത്തപ്പെടുന്നില്ല. അവസാനിക്കുന്നുമില്ല.

ഓരോ പ്രശ്നങ്ങളും അതുപോലെ നിലനിൽക്കുകയും തുടർ പ്രശ്നങ്ങളായി രൂപം കൊണ്ട് നിരന്തരം ആരെയെല്ലാമോ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ഇപ്പോഴത്തെ വിവാദത്തിൻ്റെ കാരണമായി പറഞ്ഞു വരുന്ന മറ്റൊരു പ്രശ്നം ടെലിവിഷൻ ചർച്ചകളിലെ അവതാരകരുടെ ഇടപെടലുകളാണ്. ചാനൽ ചർച്ചകളുടെ സ്വഭാവത്തിൽ വന്നു കൊണ്ടിരിക്കുന്ന അനാരോഗ്യ പ്രവണതകളുമായി ബന്ധപ്പെട്ടതാണ് ഈ വിഷയം. ഈ ചർച്ചകൾ, പ്രത്യേകിച്ചും രാത്രി കാലങ്ങളിൽ നടന്നുവരുന്ന ചർച്ചകളാണ് ഇപ്പോൾ പ്രതിസന്ധിയ്ക്ക് കാരണമായി നിൽക്കുന്നത്. നിശ്ചിത സമയത്തിനകത്ത് ഒരു പ്രത്യേക വിഷയം അതുമായി ബന്ധപ്പെട്ട മുന്നോ നാലോ വക്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന ഒരു ചർച്ചയാണ് ഇത്. വളരെയധികം പ്രേക്ഷകർ കാണുന്ന ഒന്ന് എന്ന നിലയിൽ ഇതിൻ്റെ സ്വീകാര്യത വർദ്ധിപ്പിക്കാൻ ചാനലുകൾ തമ്മിൽ വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. ഗുണപരമായ മത്സരങ്ങളല്ല ഇവയെന്നും നമുക്കെല്ലാമറിയാം. അതിൻ്റെ സ്വഭാവം തെരുവു രാഷ്ട്രീയത്തിൻ്റെ നിലവാരത്തിൽ നിന്ന് ഉയരാതെ നിലനിർത്താൻ എല്ലാ ചാനലുകളും കിണഞ്ഞു തന്നെ പരിശ്രമിക്കുന്നുണ്ട്. ചോദ്യങ്ങൾ ചോദ്യം ചെയ്യലുകളായും ഇടപെടലുകൾ ഇടങ്കോലിടലായും തരം താണു. വിഷയത്തെ എല്ലാവരും മറന്നു. വാദിച്ചു ജയിക്കുക എന്നതു മാത്രമായി എല്ലാവരുടെയും ലക്ഷ്യം. സ്വയം ജയിക്കുക എന്നതിനേക്കാൾ പാനലിലെ മറ്റാർക്കും ജയിക്കാനവസരം കൊടുക്കരുത് എന്ന രീതിയിലാണ് ചർച്ചകളിലെ ഓരോ പങ്കാളികളുടെയും നിലപാട്. ഇതു കൂടാതെ നടത്തിപ്പുകാരനായ അവതാരകനും ജയിച്ചേ മതിയാവൂ എന്ന വാശിയിലാണ്. ഇതാണ് പുതിയ ട്രെൻഡ്. അത് കളിയിലെ റഫറി ഗോളടിക്കുന്നതു പോലെയാണെന്ന് ആരും ഓർക്കുന്നില്ല. ഇതിനെ അർണാബ് സിൻഡ്രോം എന്ന് വിശേഷിപ്പിക്കാം. ചർച്ചയിലുടനീളം ബഹളം വെച്ച് ചർച്ചയെ തീർത്തും അലങ്കോലമാക്കുന്ന പ്രമുഖ അവതാരകനാണ് അർണാബ് ഗോസ്വാമി.

അയാൾക്കപ്പുറം പോവുക എന്നത് അസാധ്യമായതിനാൽ ഈ നീചവൃത്തിക്ക് അയാളുടെ പേര് തന്നെയാണ് നന്നായി ചേരുക. ഈ രീതിയിലുള്ള "അർണാബ് സിൻഡ്രോം " മലയാളം ടെലിവിഷനിലും സജീവമായിത്തുടങ്ങി എന്നതാണ് പുതിയ യാഥാർത്ഥ്യം. നിർഭാഗ്യവശാൽ ഒട്ടുമിക്കവാറും ചാനലുകൾ ഇതേ വഴി പിന്തുടരുകയാണ്. ഇക്കാര്യത്തിലാണ് അവർക്കിടയിലെ മത്സരം എന്നായിരിക്കുന്നു അവസ്ഥ. സാമാന്യ മര്യാദകൾ പോലും ആരും ഇവിടെ പരിഗണിക്കപ്പെടുന്നില്ല.

ഇത്തരമൊരു സാഹചര്യത്തിൽ ജയിക്കാൻ ക്ലേശിക്കുന്നവൻ പരാതിപ്പെടുന്നത് സ്വാഭാവികം. അവർ സാങ്കേതിക വാദങ്ങൾ നിരത്തി ഞാൻ തോറ്റതല്ല എന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചെന്നു വരും. ആരെയാണ് തോൽപിക്കാൻ എളുപ്പം എന്ന നിലപാടിലാവും അവതാരകൻ കളിയിലിടപെടുക. ഇതൊക്കെയാണ് പുതിയ വിവാദത്തിലും സംഭവിച്ചിരിക്കുക. ഒരു വേള പ്രബലർ എന്ന നിലയിൽ ഏഷ്യാനെറ്റ് അവതാരകർ ഈ വിഷയത്തിൽ അമിതാവേശത്തോടെ ഇടപെട്ടിരിക്കാം. ഇരയായത് നേരത്തെ സൂചിപ്പിച്ചതു പോലെ രാഷ്ട്രീയത്തിലെ പ്രബലരായ സി.പി.എമ്മുകാരായി. രണ്ടു പ്രബലർ തമ്മിലുള്ള അഭിമാനത്തിൻ്റെ പ്രശ്നമായി ഇത് വികാസം കൊണ്ടു എന്നതാണ് പുതിയ യാഥാർത്ഥ്യം. തോൽക്കാൻ മനസ്സിലാത്തവനും തോല്പിക്കാൻ ശ്രമിച്ചവനും രംഗം വഷളാക്കി. ഒടുക്കം രാഷ്ടീയ പ്രബലൻ ബഹിഷ്ക്കരണ തന്ത്രം പയറ്റി, രംഗം വിട്ടു. മാധ്യമ പ്രബലർ ഇതിൽ ഞങ്ങൾ കുറ്റക്കാരല്ലെന്ന് നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ ഇതിനെ നോക്കി കാണാതെ, ഇതൊരു സൈദ്ധാന്തിക ചർച്ചയായൊന്നും വളർത്തേണ്ടതില്ല എന്നതാണ് എൻ്റെ പക്ഷം. അങ്ങനെയൊന്നും നിലപാടുകളിലെത്താൻ കെല്പുള്ളവരല്ല ഈ യുദ്ധത്തിലെ പങ്കാളികൾ എന്നതാണ് യാഥാർത്ഥ്യം. താൽക്കാലിക ലാഭത്തിനായുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും കൊണ്ട് സമാധാനപ്പെടുന്നവരാണ് ഏഷ്യാനെറ്റും സി.പി.എമ്മും. ഏറ്റവും അടുത്തു തുറന്നു കിട്ടുന്ന ഊടുവഴിയിലൂടെ അവരൊത്ത് ചേർന്ന് സന്ധിയിലാവാനാണ് സാധ്യത.

വളയമില്ലാതെ മാത്രം ചാടാനറിയുന്നവർ

ഇനി നമ്മുടെ മാധ്യമങ്ങളുടെ നിലപാടുകളെപ്പറ്റി ചിന്തിക്കുമ്പോൾ പലതും പറയാനുണ്ട്. പ്രധാന പ്രശ്നം അവർക്കൊന്നും തന്നെ വ്യക്തമായ മാധ്യമ നിലപാടുകളില്ല എന്നതാണ്. അവർ പക്ഷം ചേരരുത് എന്നൊന്നുമല്ല ഇതു കൊണ്ട് ഉദ്ദേശിച്ചത്. നിഷ്പക്ഷത സ്വയം വരിക്കേണ്ട ഒന്നാണ്. അതേ സമയം മാധ്യമങ്ങളുടെ "നിയമവിധേയമാവൽ" എന്നത് സമൂഹം ഉറപ്പു വരുത്തേണ്ട ഒരു കാര്യമാണ്. അത് സംഭവിക്കുന്നുണ്ടോ എന്ന് നോക്കേണ്ടതുണ്ട്. അവിടെ രാഷ്ട്രീയ കക്ഷികൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. ജനാധിപത്യവിരുദ്ധമായോ മതേതര വിരുദ്ധമായോ പ്രവർത്തിക്കുന്നവരെ എല്ലാ കാലത്തും കടിഞ്ഞാണിട്ട് നിലയ്ക്കു നിർത്തുക തന്നെ വേണം. മാധ്യമ സ്വാതന്ത്ര്യം എന്നത് സ്ഥലകാലബോധമില്ലാതെ അഴിഞ്ഞാടാനുള്ള ലൈസൻസല്ല. മൂല്യങ്ങൾ കളഞ്ഞുള്ള ലാഭക്കൊതി തടയേണ്ടതുണ്ട്. ഇത് സംഭവിക്കുന്നില്ല എന്നതാണ് പ്രശ്നം. വളയമില്ലാതെ ചാടുന്ന പരിപാടിയായി ചാനൽ സംവാദങ്ങൾ മാറുകയാണ്. അറിയാനും അറിയിക്കാനുമുള്ള വേദിയാവുന്നതിനു പകരം അവഹേളിക്കാനും അപകീർത്തിപ്പെടുത്താനും ഉള്ള മണിക്കൂറുകളായി അവ തരം താഴുന്നു. നാട്ടില്ലൊവരുടെയും തെറ്റുകുറ്റങ്ങൾ പൊതുജന സമക്ഷം എത്തിക്കുന്നവർ കേവല മര്യാദകൾ പോലും കാറ്റിൽപ്പറത്തുന്ന അവസ്ഥ യഥാർത്ഥ കാഴ്ചക്കാരിൽ ചിരിയാണുണ്ടാക്കുക.

എന്താണ് വളയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ? ഉദാഹരണം പറഞ്ഞു കൊണ്ട് വിശദീകരിക്കാം. ഏതൊരു മാധ്യമ സ്ഥാപനത്തിനും ഒരു ആഭ്യന്തര ഗൈഡ്ലൈൻ ഉണ്ടാവേണ്ടതുണ്ട്. അവിടെ പ്രവർത്തിക്കുന്ന ഓരോ ആളും നിർബന്ധമായും പാലിക്കേണ്ട ഒരു മാർഗ്ഗരേഖ. പ്രൊഫഷണൽ പ്രാക്ടീസിനും പേർസണൽ ഇടപെടലിനും ഇത് അത്യാവശ്യമാണ്. ആർക്കും എന്തും പറയാം, എന്തും ചെയ്യാം എന്ന രീതിയിൽ സ്ഥാപനങ്ങൾക്ക് നിലനിൽക്കാനാവില്ലല്ലോ. ഉപേക്ഷിക്കേണ്ട രീതികൾ, സന്ദർഭങ്ങൾ, ഒഴിവാക്കേണ്ട വാക്കുകൾ , സവിശേഷ സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ട നിലപാടുകൾ എന്നിവയൊക്കെ ഈ ഗൈഡ് ലൈനിൻ്റെ ഭാഗമായിരിക്കണം. ലോകത്തിലെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങളൊക്കെ ഇങ്ങനെയുള്ള മാർഗ്ഗരേഖയോടെയാണ് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന് ലണ്ടനിലെ ഗാർഡിയൻ പത്രം നോക്കുക. പതിമൂന്ന് പേജുള്ള ഒരു Editorial Guideline അവർ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Accuracy, Opportunity to reply, Privacy, Harassment, Intrusion in to grief or shock , Children, Hospitals, Reporting crime, Victims of sexual assault , Discrimination, Financial dealings, Public Interest ഇങ്ങനെ ഓരോ കാര്യങ്ങളും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ഗൈഡ് ലൈനാണ് ഗാർഡിയൻ സ്വീകരിച്ചു പോരുന്നത്. അതനുസരിച്ചാണ് അവർ വാർത്തകളെ സമീപിക്കുന്നത്, മാധ്യമ പ്രവർത്തനം നടത്തുന്നത്. എഡിറ്റോറിയൽ പ്രവർത്തിക്കുന്നത്. ഇതു പോലെ ഓരോ പ്രധാനപ്പെട്ട മാധ്യമങ്ങൾക്കും പാലിക്കേണ്ട ഒരു റൂൾ ബുക്ക് ഉണ്ടായിരിക്കും. ഇതിൻ്റെ അഭാവമാണ് നമ്മുടെ ചാനലുകൾ വെറും ചന്തയായി മാറിയതിൻ്റെ കാരണം എന്ന് ഞാൻ കരുതുന്നു. വാർത്തകളുമായി ബന്ധപ്പെട്ട വ്യക്തികളോട് എങ്ങനെ പെരുമാറണം, എന്ത് വിശേഷണങ്ങൾ അവർക്ക് ചാർത്തിക്കൊടുത്തു കൂടാ, ഏതുതരം സോഴ്സ്കളെയാണ് ഉപയോഗിക്കാവുന്നത്, അവരുടെ സ്വകാര്യതയിലെ നിലപാടുകൾ, ഏതൊക്കെ വാക്കുകൾ ഒഴിവാക്കണം എന്നൊക്കെ നിഷ്കർഷിക്കുന്ന റൂൾ ബുക്ക് നമ്മുടെ ചാനലുകളിൽ നിലവിലുണ്ടോ? ഉണ്ടെങ്കിൽ അത് തപ്പിയെടുത്ത് കാലോചിതമായി പുതുക്കുകയും പാലിക്കുന്നു എന്ന ഉറപ്പു വരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഓരോ ചാനൽ മാനേജ്മെൻ്റിനുമുണ്ട്.

ഇത്തരം നിബന്ധനകളാൽ നിർമ്മിക്കപ്പെടുന്ന ഒരു വളയം ഇല്ലാതെയുള്ള ചാട്ടങ്ങളാണ് നമ്മുടെ ചാനൽ ചർച്ചകളെ അപകടകെണികളാക്കി മാറ്റുന്നത്. ഗോൾപോസ്റ്റിലല്ലാതെ ഗോളടിച്ച് ശീലിച്ചുപോയവരാണ് നമ്മുടെ ചർച്ചകളിലെ സ്ഥിരം സാന്നിധ്യങ്ങളായ വക്താക്കളും നിരീക്ഷകരും. അവരെ നിയന്ത്രിക്കുക എന്നതല്ല; വിഷയത്തോട് ചേർത്തു നിർത്തുക എന്നതാണ് അവതാരകർ ഏറ്റെടുക്കേണ്ട കർത്തവ്യം. അതിലാണവർ വിജയിക്കേണ്ടത്. അല്ലാതെ തർക്കത്തിൽ പങ്കാളിയായി എല്ലാവരേയും തോല്പിച്ച് വിജയശ്രീലാളിതനാവുകയല്ല വേണ്ടത്. ഗോളടിച്ചു രസിക്കുന്ന റഫറികളെ കണ്ട് നമ്മൾ മടുത്തിരിക്കുന്നു. റഫറിയെ സുഖിപ്പിച്ചു രസിക്കുന്ന വക്താക്കളെപ്പറ്റി ഒന്നും പറയുന്നില്ല. മുഖ്യധാരാ രാഷ്ടീയ പാർട്ടികളും മാധ്യമ മേലാളന്മാരും (ആലങ്കാരിക എഡിറ്റർമാരോട് പറഞ്ഞിട്ട് കാലമില്ലല്ലോ! ) ഇതെപ്പറ്റിയൊക്കെ ഇരുത്തിച്ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഡെമോക്രസിയിലെ ഡിറ്റക്ടീവുകൾ

ഇപ്പോൾ കേൾക്കാത്ത ഒരു കാര്യത്തെപ്പറ്റി കൂടി ഓർമ്മിപ്പിക്കാം. അതിൻ്റെ പേരാണ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം. അതെന്താണ് എന്ന് വിശദീകരിക്കാൻ ഞാനൊരു സംഭവകഥ പറയാം. പുതിയ പത്രപ്രവർത്തകർക്ക് അതൊക്കെ പറഞ്ഞു കൊടുക്കേണ്ടി വരും.

സംഭവം നടന്നത് 1850 കളിലാണ്. സ്ഥലം ന്യൂയോർക്ക് സിറ്റിയിലെ പതിനാറാം സ്ട്രീറ്റിലെ ജോൺസൺസ് ഡിസ്റ്റിലറി. സിസ്റ്റിലറിയിൽ നിന്നും ചെറിയ അളവിൽ ലഹരി പദാർത്ഥം അടങ്ങിയ ഒരു ദ്രാവകം ഭൂഗർഭ കേബിളിലൂടെ അടുത്തുള്ള ഒരു കന്നുകാലിത്തൊഴുത്തിലേക്ക് കമ്പനിക്കാർ എത്തിച്ചുകൊണ്ടിരുന്നു. അത് കുടിച്ച കന്നുകാലികൾ ധാരാളം പാലുല്പാദിപ്പിച്ചു. അങ്ങനെ ജോൺസൺസ് കമ്പനി ന്യൂയോർക്ക് സിറ്റിയിലെ പാൽ വിതരണത്തിന്റെ നായകത്വം ഏറ്റെടുത്തു. അവരത് ചെയ്തത് നേരിട്ടല്ലായിരുന്നു. "നാടൻപാൽ " എന്ന ബ്രാൻഡ് പേരിലാണ് ഇത് പ്രചാരത്തിലാക്കിയത്.

"നാടൻപാൽ"ചുരുങ്ങിയ കാലം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ട പാലായി മാറി. കുട്ടികൾ അതാവശ്യത്തിലധികം കുടിച്ചു. എന്നാൽ കുറച്ചു മാസങ്ങൾ കടന്നു പോയപ്പോൾ പാലിനെ ആളുകൾ സംശയിച്ചു തുടങ്ങി. പാൽ കുടിച്ച കുട്ടികളിൽ പലരും മെല്ലെ മെല്ലെ ഒരു അഞ്ജാത രോഗത്തിന്റെ പിടിയിലായി. പാലാണ് പ്രശ്നക്കാരൻ എന്ന് തിരിച്ചറിഞ്ഞെങ്കിലും സംശയം ഒരിക്കലും ജോൺസൺസ് കമ്പനിയിലേക്ക് നീണ്ടില്ല. നാടൻ പാലിന്റെ പുറകിൽ ജോൺസൺ കമ്പനിയാണെന്ന് ആർക്കും അറിയാമായിരുന്നില്ല. അവരത് തന്ത്രപൂർവം രഹസ്യമാക്കി വെച്ചു.

ന്യൂയോർക്ക് സിറ്റിയിലെ 'ഫ്രാങ്ക് ലെസ്ലിസ് ഇല്ലസ്ട്രേറ്റഡ് ന്യൂസ് പേപ്പർ ' ഈ പാൽ പ്രശ്നത്തിൻ്റെ പിന്നിലെ രഹസ്യം കണ്ടെത്താൻ തീരുമാനിച്ചു. പത്രം "നാടൻപാലി"നെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. പാലിലടങ്ങിയ ലഹരിയുടെ അംശം അവർ കണ്ടെത്തി. അതിന്റെ പുറകിലെ ദുഷിച്ച കൈകളെ എന്തു വില കൊടുത്തും പുറത്തുക്കൊണ്ടു വരുമെന്ന് പത്രം പ്രഖ്യാപിച്ചു. അതോടെ പത്രത്തിന്റെ സർക്കുലേഷൻ പെട്ടന്ന് വർദ്ധിച്ചു. എന്നാൽ ലാഭമോ വില്പനയിലെ വർദ്ധനവോ അല്ല തങ്ങളുടെ ലക്ഷ്യമെന്ന് ലെസ്ലിസ് തുറന്നു പറഞ്ഞു. ഓരോ ലക്കത്തിലായി അവർ ഈ അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ പുതിയ വിവരങ്ങൾ വായനക്കാരിലെത്തിച്ചു. പല ഘട്ടങ്ങളിലൂടെ കടന്നുപോയ അന്വേഷണം ഒടുക്കം ഭൂഗർഭ കേബിളിലെത്തുകയും തുടർന്ന് ജോൺസൺസ് ഡിസ്റ്റിലറി പിടിക്കപ്പെടുകയും ചെയ്തു. അങ്ങനെ ചെറിയൊരു പത്രം തുടങ്ങി വെച്ച ബൃഹത്തായ അന്വേഷണം വലിയൊരു തട്ടിപ്പിനെ തുറന്നു കാട്ടി. ആയിരക്കണക്കിന് കുട്ടികളെ ഇത് രക്ഷിച്ചു. ന്യൂയോർക്ക് സിറ്റിയിലെ യഥാർത്ഥ പാൽവില്പ്നക്കാരെ ഇത് സഹായിച്ചു. അധികാരികളുടെ കണ്ണു തുറപ്പിച്ചു.

1857-ൽ 90000 കോപ്പികൾ വിറ്റിരുന്ന ഫ്രാങ്ക് ലെസ്ലിസ് ഇല്ലസ്ട്രേറ്റഡ് ന്യൂസ് പേപ്പർ 1858 അവസാനമായപ്പോൾ 140000 കോപ്പി കളുടെ വില്പനയിലൂടെ ചരിത്രം കുറിച്ചു. നാടൻപാലിന്റെ പുറകിലെ വില്ലനെത്തേടി അവർ നടത്തിയ അന്വേഷണത്തിന് ഫലമുണ്ടായി. അതിനായി അവർ ചിലവാക്കിയ പണം പാഴായില്ല . പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ വിജയകഥ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരേടാണ്.

ടി. ഹാമിൽട്ടൺ രചിച്ച "Democracy's Detectives -The Economics of Investigative Journalism " എന്ന ഗ്രന്ഥത്തിലാണ് ഞാനിത് വായിച്ചത്. ഭരണകൂടങ്ങളെക്കൊണ്ടും സ്വകാര്യ സ്ഥാപനങ്ങളെക്കൊണ്ടും അവരുടെ പ്രവർത്തനങ്ങൾക്കും അലസതയ്ക്കും സമാധാനം പറയിപ്പിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം ജനാധിപത്യ സമൂഹത്തിലെ ശക്തമായ ഇടപെടലാണ്. അഴിമതി, അധികാര ദുർവിനിയോഗം , അനീതി ,ലാഭക്കൊതി തുടങ്ങിയവ കൊണ്ട് വിറളി പിടിച്ച നമ്മുടെ കാലത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ജനാധിപത്യത്തിലെ കാവൽ നായ്ക്കളായി പ്രവർത്തിക്കുവാൻ സാധിക്കേണ്ടതാണ്. ഒന്നോർമ്മിപ്പിച്ചു എന്നു മാത്രം. നിങ്ങൾ ചെയ്യുന്നത് മാത്രമല്ല മാധ്യമ പ്രവർത്തനം.

ആരോ ഇട്ടു തരുന്ന അപ്പക്കഷണങ്ങൾക്കു പുറകേ ഓടുമ്പോൾ, ആരുടേയൊക്കയോ സ്വകാര്യതയെ വ്യഭിചരിച്ച് രസിക്കുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത് മറന്നു പോവുന്നു. നിങ്ങൾ ഒന്നും കണ്ടെത്തുന്നില്ല. എല്ലാം ആഘോഷിക്കുക എന്നതു മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അവിടെ നീതിയും ധർമ്മവും ഒക്കെ കൈവിട്ടു പോവുന്നു. നേരും നുണയും സന്തോഷവും ദു:ഖവും വിരഹവും വേദനയും സത്യവും അസത്യവും ഒന്നും തിരിച്ചറിയാതെ നടത്തുന്ന ഈ ആട്ടക്കലാശത്തിൽ അത്രയൊന്നും മേനി നടിക്കാനില്ല. ഡെമോക്രസിയിലെ ഡിറ്റക്ടീവുകളെപ്പറ്റി ഞാൻ വെറുതെ സ്വപ്നം കാണുന്നു.  



* This article was originally published here

Thursday 30 July 2020

സ്വര്‍ണവില 13 രൂപയില്‍നിന്ന് 40,000 രൂപയിലെത്തുമ്പോള്‍ മൊത്തം ലഭിച്ച ആദായമെത്ര/Infographics

75 വർഷം നീണ്ടുനിന്ന പടയോട്ടത്തിൽ നിലവിലെ മൂല്യമനുസരിച്ച് സ്വർണത്തിൽനിന്ന് ലഭിച്ച വാർഷിക ആദായം(സിഎജിആർ*) 11.22ശതമാനം. 1925 മാർച്ച് 31ലെ 13.75 രൂപയിൽനിന്ന് 2020 ജൂലായ് 31ലെ റെക്കോഡ് നിലവാരമായ 40,000 രൂപയിൽ പവന്റെ വില എത്തിനിൽക്കുമ്പോൾ ലഭിച്ച ആദായത്തിന്റെ കണക്കാണിത്.2020 മാർച്ച് 31ലെ നിലവാരമായ 3212 രൂപയ്ക്ക് ഒരുപവൻ സ്വർണംവാങ്ങിയിരുന്നെങ്കിൽ 20 വർഷംപിന്നിടുമ്പോൾ ലഭിച്ച വാർഷികാദായം 13.46ശതമാനവുമാണ്. 2020 ജനുവരിയിൽ 29,000 രൂപയുണ്ടായിരുന്ന വിലയാണ് ജൂലായ് അവസാനമായപ്പോൾ 40,000 രൂപയിലെത്തിയത്. ഏഴുമാസംകൊണ്ടുണ്ടായ വർധന 11,000 രൂപ. ചരിത്രത്തിലാദ്യായിട്ടാകും ഏഴുമാസംകൊണ്ട് സ്വർണവില 11,000 രൂപകൂടുന്നത്. കോവിഡ് വ്യാപനവും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും ഹ്രസ്വകാലയളവിലെ ഏറ്റവുംവലിയ വിലകൂടലിന് കാരണമായി. ആഗോള തലത്തിൽ രാജങ്ങളുടെ സമ്പദ്ഘടനയ്ക്ക് കോവിഡ് ഉയർത്തുന്ന ഭീഷണി അതിതീവ്രവാണ്. അതുകൊണ്ടാണ് സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിൽ പണംമുടക്കാൻ നിക്ഷേപകർ ആവേശംകാണിക്കുന്നത്. അതേസമയം, കേന്ദ്ര ബാങ്കുകളിൽ പലതും കയ്യിൽ അധികമായുള്ള സ്വർണം വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലുമാണ്. വിലയുടെ ചരിത്രം 1965 മാർച്ച് 31വരെ പവന്റെ വില 100രൂപയ്ക്കുതാഴെയായിരുന്നു. 1970ലെത്തിയപ്പോൽ 135 നിലവാരത്തിലേയ്ക്ക് വില ഉയർന്നു. 75ലെത്തിയപ്പോൾ 396 രൂപയായി. 1990കളിലാണ് വില 2,400ന് മുകളിലായത്. 2000മായപ്പോൾ 3,212 രൂപയിലേയ്ക്കും 2006 ആയപ്പോൾ 6,255 രൂപയിലേയ്ക്കും വില ഉയർന്നു. 2010ൽ വില 12,000 കടന്നു. 2015 ആയപ്പോൾ 19,000വും(വിശദമായി അറിയാൻ ചാർട്ട് കാണുക) 2019വരെ മാർച്ച് 31ലെ വിലയും 2020 ജനുവരിമുതൽ ഓരോമാസത്തെ അവസാനദിവസത്തെ വിലയുമാണ് ചാർട്ടിനായി ഉപയോഗിച്ചിട്ടുള്ളത്.*CAGR:Compounded Annual Growth Rate

from money rss https://bit.ly/31iG1Cz
via IFTTT

ഒടുവില്‍ സ്വര്‍ണവില പവന് 40,000 രൂപയായി; ഗ്രാമിന് 5000വും

സ്വർണ വില തുടർച്ചയായി ഒമ്പതാമത്തെദിവസവും പുതിയ റെക്കോഡ് കുറിച്ച് ഒടുവിൽ 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി. വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടയിത്. വ്യാഴാഴ്ചയാകട്ടെ പവന് 320 രൂപ വർധിച്ച് 39,720 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാർജിച്ചു. 1,958.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതാണ് വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി. വെള്ളിവിലയിലും വർധനവുണ്ടായി. കിലോഗ്രമീന് 865 രൂപ വർധിച്ച് 63,355 രൂപയായി.

from money rss https://bit.ly/3fhqjfC
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍

മുംബൈ: തളർച്ചയിൽനിന്ന് കരകയറാതെ ഓഹരി വിപണി. സെൻസെക്സ് 31 പോയന്റ് നേട്ടത്തിൽ 37,767ലും നിഫ്റ്റി 7 പോയന്റ് ഉയർന്ന് 11109ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 760 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 778 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, എസ്ബിഐ, അദാനി പോർട്സ്, ഗ്രാസിം, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി സൂചിക ഒരുശതമാനം നേട്ടത്തിലാണ്. അതേസമയം ധനകാര്യ സൂചിക ഒരുശതമാനം താഴെയുമാണ്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഇന്ത്യൻ ഓയിൽ കോർപ് തുടങ്ങി 576 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലങ്ങൾ വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/39GOPpv
via IFTTT

കൈയിലുള്ള സ്വർണം വെളിപ്പെടുത്തേണ്ടി വരും: പദ്ധതി വീണ്ടും പരിഗണനയിൽ

കൊച്ചി: ജനങ്ങളുടെ കൈവശമുള്ള സ്വർണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന 'ഗോൾഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാൻ കേന്ദ്ര സർക്കാർ വീണ്ടും ആലോചിക്കുന്നു. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വർണത്തിന്റെ അളവ് നികുതി വകുപ്പിനു മുന്നിൽ ഓരോ വ്യക്തിയും വെളിപ്പെടുത്തേണ്ടി വരും. മാത്രമല്ല, കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിർണയിക്കുകയും ചെയ്യും. ഇതോടെ നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശമുള്ളവർ നികുതി അടയ്ക്കേണ്ടതായി വരും. നിശ്ചിത അളവിൽ കൂടുതലുള്ള സ്വർണം കുറച്ചുകാലത്തേക്ക് സർക്കാരിലേക്ക് നിക്ഷേപിക്കേണ്ടതായും വരും. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ ഇക്കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞ വർഷവും റിപ്പോർട്ടുണ്ടായിരുന്നു. 2015-ലാണ് മോദി സർക്കാർ പദ്ധതി ആദ്യം അവതരിപ്പിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ മാത്രം പിന്തുണയോടെയായിരുന്നു ഇത്. എന്നാൽ, വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നതോടെ ഇത്തരമൊരു നീക്കമില്ലെന്ന് സർക്കാർ വൃത്തങ്ങൾതന്നെ അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തികമായി വലിയ ഞെരുക്കം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ കൈവശമുള്ള കണക്കിൽപ്പെടാത്ത സ്വർണം തിട്ടപ്പെടുത്തി നികുതി പിരിക്കുന്ന കാര്യം സർക്കാർ വീണ്ടും പരിഗണിക്കുന്നത്. നിലവിൽ ഇതു സംബന്ധിച്ച നിർദേശം പ്രാരംഭഘട്ട പരിഗണനയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായം ആരാഞ്ഞതിനു ശേഷമായിരിക്കും പദ്ധതി നടപ്പിൽ വരുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

from money rss https://bit.ly/33cFLr2
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 335 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാം ദിവസവും വില്പന സമ്മർദത്തിൽകുരുങ്ങി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 335.06 പോയന്റ് നഷ്ടത്തിൽ 37736.07ലും നിഫ്റ്റി 100.70 പോയന്റ് താഴ്ന്ന് 11102.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1033 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1570 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഇൻഡസിന്റ് ബാങ്ക്, ഐഒസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, വിപ്രോ, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാർമ, ഐടി എന്നീ സൂചികകളൊഴികെ ബാക്കിയുള്ളവയെല്ലാം നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചിചകളും നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/30azWbG
via IFTTT

വൈകിയുള്ള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി സെപ്റ്റംബര്‍ 30വരെ നീട്ടി

2018-19 സാമ്പത്തിക വർഷത്തെ വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 30ലേയ്ക്കുനീട്ടി. നേരത്തെ ജൂലായ് 31ആയിരുന്നു അവസാന തിയതിയായി പ്രഖ്യാപിച്ചിരുന്നത്. പ്രത്യക്ഷ നികതി ബോർഡാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. 2020-21 അസസ്മന്റ് വർഷത്തിൽ ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമില്ലാത്ത മുതിർന്ന പൗരന്മാർ മുൻകൂർ നികുതി അടയ്ക്കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2019-2020 സാമ്പത്തിക വർഷത്തെ ആദായ നികുതി ഫയൽ ചെയ്യേണ്ട തിയതി നവംബർ 30ആണ്. അതിനുമുമ്പായി മുൻകൂർ നികുതി അടച്ചാൽമതിയാകും. 2020 ഏപ്രിൽ ഒന്നിന് ഒരുലക്ഷം രൂപവരെയാണ് നികുതി അടയ്ക്കേണ്ടിയിരുന്നതെങ്കിലാണ് ഇത് ബാധകം. ഒരുലക്ഷം രൂപയിൽകൂടുതൽ നികുതി അടയ്കകാനുണ്ടെങ്കിൽ പലിശ നൽകണ്ടിവരുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/39CVbpU
via IFTTT

'കഥയിലെ പുലി ഇങ്ങെത്തി, അതുകൊണ്ട് നമുക്ക് പൂട്ടിടേണ്ടത് നമ്മൾ ആണ്'

സ്വയം ലോക്കിടാൻ ശ്രമിക്കുക

"പുലി വരുന്നേ പുലി" കഥയിലെ പുലി ഇങ്ങെത്തി. ഈ സ്പീഡിൽ വന്നാൽ സ്വീകരിക്കാൻ സ്ഥലം തികയുമോ എന്നുറപ്പില്ല. എല്ലാവരും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നോക്കി ഇരിപ്പാണ്, പല നല്ല കാര്യങ്ങളും പറയുന്നുണ്ട്, അതൊക്കെ കേൾക്കുന്നുണ്ടോ എന്ന് സംശയം ആണ്. ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടോ എന്നറിയാനാണ് ചെവി കൂർപ്പിച്ചു വെച്ചിരിക്കുന്നത്. ഒരു പ്രഖ്യാപനത്തിന്റെ ആ നിമിഷത്തിനു വേണ്ടി ആരും കാത്തിരിക്കേണ്ട. ആത്യന്തികമായി ഇത് നമ്മളുടെ നിയന്ത്രണമാണ്. നിയന്ത്രണത്തിലൂടെയുള്ള അതിജീവനമാണ്. അതുകൊണ്ട് നമുക്ക് പൂട്ടിടേണ്ടത് നമ്മൾ ആണ്, മുഖ്യമന്ത്രിയല്ല.

നിങ്ങളുടെ വീട്ടിലെ ഏറ്റവും "ദുർബലരെ" ഏറ്റവും സുരക്ഷിതമായി ലോക്ക് ചെയ്യുക.

അടച്ചുറപ്പില്ലാത്ത വീടാണെന്ന് കരുതുക, നിങ്ങളുടെ കയ്യിൽ കുറച്ചു സ്വർണം ഉണ്ട്. നിങ്ങൾ അത് എങ്ങനെ സൂക്ഷിക്കും? അതുപോലെ വേണം നിങ്ങൾ നിങ്ങളുടെ പ്രായം ആയ അച്ഛനമ്മമാരെ സൂക്ഷിക്കാൻ. പരമാവധി അന്യരാൽ കാണാതെ, സ്പർശിക്കാതെ. അവരെ പുറത്തു വിടുന്ന സാഹചര്യം, നിങ്ങൾ കള്ളന്റെ മുന്നിൽ സ്വർണം പ്രദര്ശിപ്പിക്കുന്നതിനു തുല്യം ആയിരിക്കും. അവർക്ക് വേണ്ടതെല്ലാം അങ്ങോട്ട് എത്തിച്ചു കൊടുക്കുക.

നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ലോക്കിടുക

കുടുംബത്തോടൊപ്പം ഒരു യാത്ര, സുഹൃത്തുക്കളുടെ കൂടെ ഒരു പാർട്ടി, കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്റെ ആഘോഷം... എന്തൊക്കെ പ്ലാനിംഗ് ആയിരുന്നു... തത്കാലം ക്ഷമിക്കുക. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ട വർഷമാണ്. ആ കുടുംബങ്ങളുടെ നഷ്ടത്തോട് താരതമ്യം ചെയ്ത് നോക്കൂ... കുടുംബത്തിൽ ഒരു മരണം നടന്നാൽ പലരും ഓണം വേണ്ടെന്നു വെക്കില്ലേ, അതേ പോലെ ഈ കൊല്ലത്തെ എല്ലാ ആഘോഷങ്ങളും അടുത്ത കൊല്ലത്തേക്ക് മാറ്റി വെച്ചേക്കുക

നിങ്ങളുടെ ഭക്തിക്ക് ലോക്കിടുക

"വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒന്നിച്ചു വന്നാലും ബാപ്പക്ക് പള്ളിയിൽ പോകാൻ" പറ്റാത്ത സാഹചര്യം ആണിപ്പോൾ. ദൈവം എന്നൊരു സ്രഷ്ടാവ് ഉണ്ടെങ്കിൽ, ആ ദൈവം തന്റെ സൃഷ്ടികളെ മണ്ടന്മാരായി കാണാൻ ആഗ്രഹിക്കില്ല. അതുകൊണ്ട് ഭക്തിയുടെ പേരിൽ ഒരു മണ്ടത്തരവും കാണിക്കാതെ ദൈവത്തോട് പറയാനുള്ളത്, സ്വന്തം വീട്ടിൽ നിന്ന് തന്നെ രഹസ്യമായി പറഞ്ഞു തീർത്തേക്കുക.

നിങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റിന് ലോക്ക് ഇടുക

ഭർത്താവ് മീൻ, ഭാര്യ തക്കാളി, മകൻ പാൽ ഇങ്ങനെ ആളെണ്ണം വീതിച്ചുള്ള സാധനം വാങ്ങൽ ഇനി ശരിയാവില്ല. വീട്ടിലേക്ക് ആവശ്യം ഉള്ള സാധനങ്ങൾ എല്ലാം ഓർമ വരുമ്പോൾ ഫോണിലോ ഒരു പേപ്പറിലോ കുറിച്ച് വെക്കുക. കടയിലേക്ക് ഉള്ള പോക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ മാത്രം. അതും വീട്ടിൽ നിന്ന് ആരോഗ്യം ഉള്ള, പ്രായം കുറവുള്ള ഒരാൾ. പുറത്തു നിന്ന് കൊണ്ട് (കടയിലൂടെ വണ്ടി ഉന്തി വേണ്ടതും വേണ്ടാത്തതും തൊട്ട് തലോടി നടക്കുന്ന ടൈപ്പ് അല്ല) സാധനം വാങ്ങിച്ചു പോരാവുന്ന കടകൾ തിരഞ്ഞെടുക്കുക, അതും തിരക്ക് കുറഞ്ഞവ. അഥവാ തിരക്ക് കൂടുതൽ കാണുകയാണെങ്കിൽ ആ കട ഒഴിവാക്കുക, അല്ലെങ്കിൽ മാറി കാത്തു നിൽക്കുക. ജോലിക്ക് പോകുന്ന അംഗം ആണെങ്കിൽ കഴിഞ്ഞുള്ള തിരിച്ചു പോക്കിൽ തന്നെ ഷോപ്പിങ്ങും നടത്തുക. കുറച്ചു വീടുകൾക്ക് (റെസിഡന്റ്‌സ് അസോസിയേഷൻ മുഖേനയോ മറ്റോ ) ഒന്നിച്ചു ഒരാൾ എന്ന പോലെ സാധങ്ങൾ എത്തിക്കാൻ പറ്റുമെങ്കിൽ ഇനിയും തിരക്ക് കുറക്കാൻ പറ്റും.

വീണ്ടും വീണ്ടും വീട്ടിൽ നിന്ന് ഓരോ കാര്യങ്ങൾക്കായി ഇറങ്ങുന്ന സ്വഭാവം ഉണ്ടെങ്കിൽ അവരുടെ കാൽ എന്തായാലും ലോക്കിട്ട് വെക്കേണ്ടി വരും. പോക്കറ്റിൽ ചെറിയൊരു സാനിറ്റൈസർ കുപ്പി കരുതിയാൽ നന്ന്. ഇങ്ങനത്തെ പൊതു സ്ഥലങ്ങളിൽ, പൊതു വാഹനങ്ങളിൽ ഒക്കെ കയറി ഇറങ്ങിയാൽ, കുറച്ചു കയ്യിൽ ആക്കി ഒന്നും തിരുമ്മിയേക്കുക, അഥവാ വൈറസ് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്കാം.

വീട്ടിൽ എത്തിയാൽ ഓടി പോയി കസേരയിൽ ഇരിക്കേണ്ട, ചായക്ക് ചോദിക്കേണ്ട, കുഞ്ഞിനെ എടുത്തു ലാളിക്കേണ്ട, നേരെ കുളിമുറിയിലേക്ക്, വൃത്തിയാക്കിയിട്ട് മതി ബാക്കി എല്ലാം. വസ്ത്രങ്ങൾ സോപ്പ് പൊടി കലക്കി അതിൽ ഇട്ടു വെക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾ ഒരു 'ശുദ്ധനായ' മനുഷ്യനായി. ഇനി കളിയും ചിരിയും ചായ കുടിയും ആവാം.

യാത്രകൾക്ക് ലോക്കിടുക

നിങ്ങൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ രണ്ടു തവണ ആലോചിക്കുക. ഈ യാത്ര ഒഴിവാക്കാൻ കഴിയുന്നതാണോ. യാത്രക്ക് പകരം വീട്ടിലിരുന്ന് ഇതു ചെയ്തു തീർക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. പലതിനും ഓൺലൈൻ മാർഗങ്ങൾ ഉണ്ടാകും, അന്വേഷിച്ചാൽ കാര്യങ്ങൾ പിടി കിട്ടാൻ സാധ്യതയുണ്ട്. സ്വന്തം അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതത്തിനു ഈ യാത്ര നിർബന്ധം എങ്കിൽ തുടരുക. അല്ലെങ്കിൽ മുന്നോട്ടു വെച്ച കാൽ പിറകോട്ടു തന്നെ വലിക്കാം.

നിങ്ങളുടെ ആശങ്കകൾക്ക് ലോക്കിടുക

ഒരുപാട് ചിന്തിച്ചു കൂട്ടേണ്ട. പൊതുവെ ആരോഗ്യകാര്യങ്ങളിൽ വല്ലാതെ ആശങ്കപ്പെടുന്ന കൂട്ടരാണെങ്കിൽ നിങ്ങൾക്ക് ഒട്ടും നല്ല സമയം അല്ല. അങ്ങനെയുണ്ടെങ്കിൽ തത്കാലം സമൂഹ മാധ്യമങ്ങളിൽ നിന്നും സമൂഹമല്ലാത്ത മാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് ഉത്തമം. വൈറസിനെ നേരിടാൻ ശാസ്ത്രീയമായി ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഇനിയും വരാൻ ആണെങ്കിൽ അതു വന്നോട്ടെ. 80 ശതമാനത്തിലും രണ്ട് ചുമ, അല്ലെങ്കിൽ ചെറിയൊരു തൊണ്ടയിൽ കിച് കിച്. അത്രയേ ഉള്ളൂ കാര്യം. അതിനേക്കാൾ വലുതായിരിക്കും മാനസിക നില തെറ്റിയാൽ ഉള്ള പ്രശ്നങ്ങൾ.

നിങ്ങളുടെ വായും മൂക്കും കൈയും ലോക്കിടുക

പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടലും കൈ കഴുകലും മാത്രമല്ല, അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ, പോസ്റ്റുകൾ, ഫോർവേഡുകൾ എന്നിവയിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കാം. ലോക്ക് ഡൗൺ ചെയ്യൂ, എല്ലാം തുറന്നു വിടൂ എന്നൊക്ക ആക്രോശിക്കുന്ന പോലെ എളുപ്പം ആയിരിക്കില്ല കാര്യങ്ങൾ. രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും തുലനം ചെയ്ത് വിദഗദ്ധർ തീരുമാനം എടുക്കട്ടെ എന്ന് വെക്കണം.

എഴുതിയത്: Dr. Shameer V K






* This article was originally published here

അനില്‍ അംബാനിയുടെ ആസ്ഥാന മന്ദിരം യെസ് ബാങ്ക് പിടിച്ചെടുത്തു

മുംബൈ: അനിൽ അംബാനിയ്ക്ക് മുംബൈയിലെ റിലയൻസ് ഗ്രൂപ്പിന്റെ ആസ്ഥാനം നഷ്ടമായി. സാന്താക്രൂസിലുള്ള ഹെഡ്ക്വാർട്ടേഴ്സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളുമാണ് യെസ് ബാങ്ക് പിടിച്ചെടുത്തത്. റിലയൻസ് ഇൻഫ്രസ്ട്രക്ചറിന് നൽകിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. കമ്പനിയ്ക്ക് യെസ് ബാങ്കിൽ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്. 21,432 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയർപോർട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്. റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹൗസിങ് ഫിനാൻസ്, റിലയൻസ് ജനറൽ ഇൻഷുറൻസ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ഇവിടെതന്നെയാണ് പ്രവർത്തിച്ചിരുന്നത്. അതിനിടെ പലഓഫീസുകളുടെയും പ്രവർത്തനം നിർത്തിയിരുന്നു. കോവിഡ് വ്യാപനംമൂലം അടച്ചിട്ടപ്പോൾ ജീവനക്കാരിൽ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. അനിൽ അംബാനി ഗ്രൂപ്പിന് ബാങ്കിൽ 12,000 കോടിയിലേറെ ബാധ്യതായണുള്ളത്.

from money rss https://bit.ly/3jRWDcH
via IFTTT

Wednesday 29 July 2020

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ യോജിച്ച സമയമാണോ?

സ്വർണവില ദിനംപ്രതി കുതിച്ചുയരുകയണല്ലോ. ഈ സാഹചര്യത്തിൽ ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ മികച്ച ആദായം നൽകുമോ? ഗോൾഡ ബോണ്ടിൽ നിക്ഷേപിക്കുന്നതാണോ നല്ലത്? കൊല്ലത്തുനിന്ന് അജിത്കുമാർ ചോദിക്കുന്നു സ്വർണവില എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്. ഏറെക്കാലം അനക്കമില്ലാതിരുന്ന വില ഈവർഷം തുടക്കത്തിലാണ് ഉയരാൻ തുടങ്ങിയത്. ഭൗമ-രാഷ്ട്രീയ കാരണങ്ങളായിരുന്നു തുടക്കത്തിൽ വിലയെ സ്വാധീനിച്ചതെങ്കിൽ മാർച്ചോടെ കോവിഡ് വ്യാപനംമൂലമുള്ള ആഗോള പ്രതിസന്ധിയും വിലകുതിക്കാനിടയാക്കി. ഈ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ഏറ്റവും യോജിച്ച സമയം കഴിഞ്ഞവർഷമായിരുന്നു. അന്ന് നിക്ഷേം നടത്തിയിരുന്നെങ്കിൽ മികച്ച ആദായം ഇപ്പോൾ സ്വന്തമാക്കമായിരുന്നു. അതുകൊണ്ടുതന്നെ നിക്ഷേപിക്കാൻ യോജിച്ച സമയം കൃത്യമായി പറയുക സാധ്യമല്ല. ആറുമാസത്തിലേറെയായി കുതിക്കാൻ തുടങ്ങിയപ്പോഴാണ് സ്വർണത്തിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് അജിത്കുമാർ ചിന്തിക്കുന്നത്. ഓഹരി പോലുള്ള നിക്ഷേപ ആസ്തികൾ തകർച്ചനേരിടുമ്പോഴാണ് സ്വർണം അതിന്റെ പ്രതാപം കാണിക്കുക. അതുമാത്രമല്ല ഓഹരി വിപണിയിലേതുപോലുള്ള വൻതകർച്ച സ്വർണത്തിന്റെ വിലയിൽ ഉണ്ടാകുകയുമില്ല. ഇക്കാരണങ്ങളാൽ നിക്ഷേപ പോർട്ട്ഫോളിയോയിൽ ചെറിയൊരുഭാഗം സ്വർണവും ഉൾപ്പെടുത്താം. ഒറ്റയടിക്ക് നിക്ഷേപം ഉയർത്താതെ ക്രമേണ അല്പാൽപമായി വാങ്ങുന്നത് പരിഗണിക്കാം. ആഭരണം, നാണയം, ഗോൾഡ് ബോണ്ട്, ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട് എന്നിങ്ങനെ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. നിക്ഷേപമായാണ് കരുതുന്നതെങ്കിൽ ഏറ്റവും യോജിച്ചത് ഗോൾഡ് ബോണ്ടാണ്. സ്വർണത്തിന്റെ വിലവർധനയ്ക്കുപുറമെ, 2.5ശതമാനം പലിശ അധികമായി നൽകുന്നുവെന്നതാണ് നേട്ടം.കാലാവധിയെത്തിവിൽക്കുമ്പോൾ അതിൽനിന്ന് ലഭിക്കുന്ന നേട്ടത്തിന് നികുതിയും നൽകേണ്ടതില്ല. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അതിനിടയിൽ പണമാക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാമെന്നതാണ് പ്രശ്നം. സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ എപ്പോൾ വേണമെങ്കിലും വാങ്ങുകയോ വിൽക്കുകയോചെയ്യാനുള്ള അവസരമുണ്ട്. ബോണ്ട് പണയംവെച്ച് വായ്പനേടാനും കഴിയും.

from money rss https://bit.ly/3f6jj5m
via IFTTT

പവന്‍ വില 40,000 രൂപയിലേയ്ക്ക്; വ്യാഴാഴ്ച കൂടിയത് 320 രൂപ

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായി എട്ടാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി. 280 രൂപകൂടി വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കിൽ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നൽകേണ്ടി വരും. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,962.13 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാണ് വിലവർധനവിന് പിന്നിൽ.

from money rss https://bit.ly/2X9VkMC
via IFTTT

ബിസിനസ് രംഗത്തെ കോവിഡ് പ്രശ്‌നങ്ങള്‍; മാതൃഭൂമി ഡോട്ട്‌കോം മാക്‌സഡ് വെബിനാര്‍ ഓഗസ്റ്റ് രണ്ടിന്

കൊച്ചി: മാതൃഭൂമി ഡോട്ട്കോം മാക്സഡ് വെബിനാർ പരമ്പരയിലെ അഞ്ചാമത്തെ സെഷൻ ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 6.30 ന് സൂം ആപ്പ് വഴി നടക്കും. വെബിനാറിന് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി https://bit.ly/39QrxxD എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിവിധ മേഖലകളിലുള്ള കമ്പനികളുടെ പ്രവർത്തനങ്ങളെയും വളർച്ചയെയും നിലവിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. സാമ്പത്തിക വിജയവും അതിജീവനവും ഉറപ്പുവരുത്താൻ ബിസിനസ് രംഗത്തുള്ള നേതാക്കളുടെ മുൻപിലുള്ള പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് വെബിനാറിൽ ചർച്ച ചെയ്യും. നിസ്സാൻ ഡിജിറ്റൽ ഇന്ത്യയുടെ മുൻ മാനേജിങ് ഡയറക്ടറും ഇൻവെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്റുമായിരുന്ന സുജ ചാണ്ടി ചർച്ചയ്ക്ക് നേതൃത്വം നൽകും. Content Highlights:Covid19 and Business Mathrubhumi.com MaxEd Webbinar series session 5 on August 2, Business

from money rss https://bit.ly/3gpBVyR
via IFTTT

സെന്‍സെക്‌സില്‍ 253 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 253 പോയന്റ് നേട്ടത്തിൽ 38,324ലിലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 11,270ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 833 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 365 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, സിപ്ല, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, യുപിഎൽ, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, ഐഒസി, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഗെയിൽ, ഹിൻഡാൽകോ, റിലയൻസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഡാബർ ഇന്ത്യ ഉൾപ്പടെ 403 കമ്പനികളാണ് വ്യാഴാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3gc5ymR
via IFTTT

വിദേശ ഇന്ത്യക്കാർക്ക് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരി സ്വന്തമാക്കാം

മുംബൈ: എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാൻ വിദേശ ഇന്ത്യക്കാർക്ക് അനുമതിയായി. നേരിട്ടുള്ള വിദേശനിക്ഷേപ(എഫ്.ഡി.ഐ.) ചട്ടങ്ങളിൽ കേന്ദ്ര ധനമന്ത്രാലയം ഭേദഗതിവരുത്തി ഉത്തരവിറക്കിയതോടെയാണിത്. എയർ ഇന്ത്യയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യൻ പൗരനായിരിക്കണമെന്ന് ഉറപ്പുവരുത്തുന്ന 1937-ലെ എയർക്രാഫ്റ്റ് ചട്ടം നിലനിർത്തിക്കൊണ്ടാണ് നടപടി. വിദേശ ഇന്ത്യക്കാർ ഇന്ത്യൻപൗരരാണെന്നു കണക്കാക്കിയാണ് ഇളവനുവദിച്ചിരിക്കുന്നത്. അതേസമയം, വിദേശവിമാനക്കന്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ എയർ ഇന്ത്യയിൽ 49 ശതമാനം ഓഹരികളിൽ കൂടുതൽ ഏറ്റെടുക്കാൻ കഴിയില്ല.

from money rss https://bit.ly/2BFLfiH
via IFTTT

പ്രതിസന്ധി മറികടക്കാന്‍ വീടിനോടുചേര്‍ന്നുള്ള ചെറിയ സംരംഭങ്ങള്‍ കൂടുന്നു

കൊച്ചി: കോവിഡ് ലോക്ഡൗൺ കേരളത്തിൽ പലരെയും സംരംഭകത്വത്തിലേക്ക് നയിച്ചു. സ്വന്തം ജോലി തന്നെ ഭീഷണിയായപ്പോൾ മറ്റൊരു വരുമാന മാർഗം കണ്ടെത്താൻ വായ്പയെടുത്തും മറ്റും നിരവധി പേരാണ് കേരളത്തിൽ വീടിനോടു ചേർന്ന് നാനോ സംരംഭങ്ങൾ ആരംഭിച്ചത്. ലോക്ഡൗൺ കാലയളവിൽ മാത്രം നാനോ സംരംഭങ്ങളിൽ 20 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇനിയും നാനോ സംരംഭങ്ങൾ കൂടുമെന്നാണ് വ്യവസായ വകുപ്പിന്റെ വിലയിരുത്തൽ. 'മുതൽമുടക്ക് അഞ്ച് ലക്ഷം രൂപയിൽ താഴെ മതി' എന്നതാണ് പലരെയും നാനോ സംരംഭങ്ങളിലേക്ക് ആകർഷിച്ചത്. പാർട്ട് ടൈം ബിസിനസായും സംരംഭങ്ങൾ തുടങ്ങിയവരുണ്ട്. കാർഷികാധിഷ്ഠിത ഉത്പന്നങ്ങൾ, ഗാർമെന്റ്സ്, ഭക്ഷ്യ സംസ്കരണം, മൃഗ പരിപാലനം, ചെടികളുടെ നഴ്സറി, ഫാമുകൾ തുടങ്ങിയ മേഖലകളിൽ നാനോ സംരംഭങ്ങൾ ആരംഭിക്കാം. സഹായങ്ങൾ ഏറെ വ്യവസായ വകുപ്പ് നാനോ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം നാനോ ഗാർഹിക സംരംഭകർക്കുള്ള പലിശ സബ്സിഡി വ്യവസായ വകുപ്പ് നൽകും. ഇനി സംരംഭം തുടങ്ങാൻ പോകുന്നവർക്കോ സംരംഭം ആരംഭിച്ചവർക്കോ ഇത്തരത്തിൽ ധനസഹായം ലഭിക്കും. അഞ്ച് ലക്ഷം രൂപയിൽ താഴെ സ്ഥിരം മൂലധനം നിക്ഷേപമുള്ളതും അഞ്ച് എച്ച്.പി.യിൽ താഴെ മാത്രം വൈദ്യുതി ആവശ്യമുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡപ്രകാരം വൈറ്റ്/ ഗ്രീൻ വിഭാഗത്തിൽപ്പെട്ട വീട്ടിലുള്ളതോ വീടിനോടു ചേർന്നതോ ആയ സംരംഭങ്ങൾക്കാണ് വ്യവസായ വകുപ്പ് ആനുകൂല്യം നൽകുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ടേം വായ്പ എടുത്ത സംരംഭകർക്ക് വാർഷിക പലിശയിൽ ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ സബ്സിഡിയായി തിരികെ നൽകുന്നു. വനിതകൾ/പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഇത് എട്ട് ശതമാനം വരെ ലഭിക്കുന്നു. മൂന്ന് വർഷത്തേക്കാണ് ഇപ്രകാരം റീ-ഇമ്പേഴ്സ് ചെയ്ത് നൽകുന്നത്. ജില്ല വ്യവസായ കേന്ദ്രം വഴിയോ ബ്ലോക്ക് തലത്തിലുള്ള വ്യവസായ ഓഫീസർ വഴിയോ ആണ് ധനസഹായത്തിനുള്ള അപേക്ഷ നൽകേണ്ടത്. പരമാവധി രണ്ട് മാസത്തിനുള്ളിൽ അപേക്ഷകന്റെ അക്കൗണ്ടിലേക്ക് പണം ലഭിക്കും. 2017-18 മുതൽ ഇതുവരെയായി 425 യൂണിറ്റുകൾക്കാണ് വ്യവസായ വകുപ്പ് വഴി സഹായം ലഭിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയാണ് സാമ്പത്തിക സഹായത്തിനായി നീക്കിവെച്ചിട്ടുള്ളത്. വ്യവസായ വകുപ്പിനെ കൂടാതെ കുടുംബശ്രീ വഴിയും നാനോ സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കുന്നുണ്ട്.

from money rss https://bit.ly/3jQy3J7
via IFTTT

Sidharth Bharathan And Wife Sujina Sreedharan Blessed With A Baby Girl!

Sidharth Bharathan And Wife Sujina Sreedharan Blessed With A Baby Girl!
Actor-director Sidharth Bharathan and wife Sujina Sreedharan have been blessed with a baby girl. On Wednesday, the actor shared a picture of his wife and the newborn baby on his social media handle to unveil the special news to his fans

* This article was originally published here

ജിയോ ഫൈബറില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 11,200 കോടി നിക്ഷേപിച്ചേക്കും

ദോഹ ആസ്ഥാനമായുള്ള ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ജിയോ ഫൈബറിൽ 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കും.ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുടെ റിലയൻസുമായി ചർച്ച പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. റിലയൻസിന്റെതന്നെ ഫൈബർ ഒപ്റ്റിക് ബിസിനസ് നടത്തുന്നത് ഇൻഫ്രസ്ട്രക്ചർ ഇൻവെസറ്റ്മെന്റ് ട്രസ്റ്റാണ്. ജിയോ ഡിജിറ്റൽ ഫൈബർ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാണ് കമ്പനി അറിയപ്പെടുന്നത്. നിലവിൽ ട്രസ്റ്റിന് 7 ലക്ഷം കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയുണ്ട്. 11 ലക്ഷം കിലോമീറ്റർകൂടി നെറ്റ് വർക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജിയോ പ്ലാറ്റ്ഫോമിലൂടെ 2000 കോടി ഡോളർ സമാഹരിച്ചശേഷം അടുത്തതായി ഫൈബർ നെറ്റ് വർക്കിലേയ്ക്ക് നിക്ഷേപം സമാഹരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 5ജി സേവനവും ഇതിനുകീഴിലാകും കൊണ്ടുവരിക.

from money rss https://bit.ly/30QCvyI
via IFTTT

സെന്‍സെക്‌സ് 422 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വപണിക്ക് നിലനിർത്താനായില്ല. സെൻസെക്സ് 421.82 പോയന്റ് നഷ്ടത്തിൽ 38071.13ലും നിഫ്റ്റി 97.60 പോയന്റ് താഴ്ന്ന് 11202.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1359 കമ്പനികളിലെ ഓഹരികൾ നേട്ടത്തിലും 1300 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 129 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസ്, എംആൻഡ്എം, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഗ്രാസിം, ഭാരതി ഇൻഫ്രടെൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ഊർജം, ഐടി, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. അതേസമയം, ഫാർമ, ലോഹം, എഫ്എംസിജി ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/308rSrT
via IFTTT

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വതന്ത്ര സമിതി

ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണത്തിൽ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യത്ത് ഇലക്ട്രോണിക് കമ്മീഷനെ നിയോഗിക്കും. തടസ്സങ്ങൾ നീക്കി രാജ്യത്തെ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണം അതിവേഗത്തിൽ വളർച്ചനേടുന്നതിന് സഹായിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ ആദ്യഘട്ടംമുതലുള്ള സാഹായം നൽകാൻ സ്വതന്ത്ര സമിതിക്ക് അധികാരം നൽകും. അതിനായി വൻകിട നിർമാണ യൂണിറ്റുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നകാര്യവും പരിഗണിക്കും. രാജ്യത്തെ ഇറക്കുമതിയിൽ 32ശതമാനവും ഇലക്ട്രോണിക് ഉത്പന്നങ്ങളാണ്. 2019-20 സാമ്പത്തിക വർഷത്തിൽ 65.26 ബില്യൺ ഡോളർമൂല്യമുള്ള ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമാണമേഖലയ്ക്ക് ഈയിടെ സർക്കാർ 40,000 കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. അതിനുപുറമെ കമ്മീഷന്റെ ഇടപെടൽകൂടിയാകുമ്പോൾ നിർമാണമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/39FJiQ6
via IFTTT

Tuesday 28 July 2020

ആദായനികുതി നല്‍കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തിയാല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും

ആദായനികുതി നൽകുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയാൽ ഏഴുവർഷംവരെ തടവും പിഴയും വിധിച്ചേക്കാം. ശരിയായി നികുതി അടയ്ക്കാതിരിക്കുകയോ അതുമൂലമുള്ള പിഴയോ പലിശയോ അടയ്ക്കുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്താലാണ് ശിക്ഷ അനുഭവിക്കേണ്ടിവരിക. ആദായ നികുതി അടയ്ക്കുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയാൽ വകുപ്പ് 276സി പ്രകാരമാണ് കുറ്റകരമാകുകക. ഒഴിവാക്കാൻ ശ്രമിച്ച തുക 25ലക്ഷത്തിലേറെയാണെങ്കിൽ ഈ വകുപ്പുപ്രകാരം കുറഞ്ഞത് ആറുമാസം മുതൽ കൂടിയത് ഏഴുവർഷംവരെയാണ് തടവ്. പിഴയും നൽകേണ്ടിവരും. 25 ലക്ഷം രൂപയ്ക്കുതാഴെയാണെങ്കിൽ മൂന്നുമാസംമുതൽ രണ്ടുവർഷംവരെയാണ് തടവുശിക്ഷ. പിഴയും നൽകണം. നികുതിയോ പിഴയോ പലിശയോ അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ മൂന്നുമാസംമുതൽ രണ്ടുവർഷംവരെ അധിക തടവും അനുഭവിക്കേണ്ടിവരും. കോടതി നിർദേശിക്കുന്ന പിഴയും ബാധകമാണ്. നികുതി ഒഴിവാക്കാൻ തെറ്റായ വിവരമോ രേഖകളോ നൽകിയാൽ ബോധപൂർവമായ നീക്കമായി വിലയിരുത്തും.

from money rss https://bit.ly/3hJ9NXw
via IFTTT

ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു: സ്വര്‍ണവില പവന് 39,400 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില. 600 രൂപകൂടി വർധിച്ചാൽ ഒരുപവൻ സ്വർണത്തിന്റെ വില 40,000ത്തിലെത്തും. ചൊവാഴ്ചമാത്രം പവന് 600 രൂപയാണ് കൂടിയത്. ജൂലായിൽ ഇതുവരെ 3,600 രൂപയുടെ വർധനയാണ് കേരളത്തിൽ പവൻ വിലയിൽ ഉണ്ടായിട്ടുള്ളത്. ഒരാഴ്ചയ്ക്കിടെ മാത്രം 2,640 രൂപയുടെ വർധനയുണ്ടായി. ഒരു വർഷംകൊണ്ട് 13,540 രൂപ വർധിച്ചു. 2019 ജൂലായ് 28-ന് പവൻ വില 25,760 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,957.84 ഡോളറാണ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ 1,981 ഡോളർ വരെ എത്തിയെങ്കിലും പിന്നീട് വില്പന സമ്മർദത്തിൽ കുറയുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ മറ്റ് വിപണികളിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. യു.എസ്.-ചൈന പോര് മുറുകുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.

from money rss https://bit.ly/3hMsda0
via IFTTT

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 39 പോയന്റ് നേട്ടത്തിൽ 38523ലും നിഫ്റ്റി 5 പോയന്റ് ഉയർന്ന് 11305ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 624 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഒഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, അൾട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എൽആൻഡ്ടി, സൺ ഫാർമ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഒഎൻജിസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. റിലയൻസ്, പവർഗ്രിഡ് കോർപ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/2Em0JJE
via IFTTT

ഒറ്റ ക്ലിക്ക്: ജോലിയും ജോലിക്കാരെയും കിട്ടും

തിരുവനന്തപുരം: തെങ്ങുകയറ്റക്കാരെയും വീട്ടുജോലിക്കാരെയും പ്ലംബറെയുംതേടി ഇനി അലയേണ്ട. ഒറ്റ ക്ലിക്കിൽ ഇവരെ ബന്ധപ്പെടാം. ഇടനിലക്കാരില്ല. രജിസ്ട്രേഷൻ ചാർജുമില്ല. കൂലി നേരിട്ട് സംസാരിച്ച് ഉറപ്പിക്കാം. ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ വീടിനടുത്തുതന്നെ ജോലി ലഭിക്കും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ(കെയ്സ്) തൊഴിൽ പോർട്ടലായ സ്കിൽ രജിസ്ട്രിയാണ് സേവനം ഒരുക്കുന്നത്. ജോലി ആവശ്യമുള്ളവർക്കും തൊഴിലാളികളെ വേണ്ടവർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലും മൊബൈൽആപ്പിലും സൗകര്യമുണ്ടാകും. തൊഴിലാളികൾക്ക് പ്രതിഫലം പരസ്യപ്പെടുത്താനും തൊഴിലേറ്റെടുക്കാൻ സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കാനും കഴിയും. കൂലിയിൽ ഇളവുംനൽകാം. ജോലി നൽകുന്നവർക്ക് തൊഴിലാളികളെ വിലയിരുത്താനും നൽകിയ കൂലി രേഖപ്പെടുത്താനും മാർക്കിടാനും അവസരമുണ്ട്. മികച്ച സേവനം നൽകുന്നവർക്ക് കൂടുതൽ അവസരം ലഭിക്കും. ഇലക്ട്രീഷ്യൻ, മേസ്തിരി, മരപ്പണിക്കാർ, ഡ്രൈവർ, മെക്കാനിക്ക് തുടങ്ങി 42 തരം തൊഴിലാളികൾക്കാണ് രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളത്. മടങ്ങിയെത്തുന്ന പ്രവാസികൾക്കും തൊഴിൽ കണ്ടെത്താം. അംഗീകൃത കോഴ്സുകൾ കഴിഞ്ഞവർക്കും പരമ്പരാഗത തൊഴിലാളികൾക്കും അവസരമുണ്ട്. കോഴ്സ് കഴിയുന്നവർക്ക് രജിസ്ട്രേഷൻ ചെയ്യാനുള്ള അനുമതി നൽകുന്നത് ഇൻഡസ്ട്രിയൽ ടെയിനിങ് വകുപ്പാണ്. പരമ്പരാഗത തൊഴിലാളികൾക്ക് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് സാക്ഷ്യപത്രം നൽകേണ്ടത്. അക്ഷയകേന്ദ്രങ്ങൾവഴിയും രജിസ്റ്റർ ചെയ്യാം. സാക്ഷ്യപത്രം സഹിതം രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താം. ഗൂഗിൾപ്ലേ സ്റ്റോറിൽനിന്നു സ്കിൽ രജിസ്ട്രി ആപ്പ് ഡൗൺലോഡ് ചെയ്യാം. ഉപഭോക്താക്കൾക്ക് മൊബൈൽനമ്പർ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷനാണ് അനുവദിച്ചിട്ടുള്ളത്. ജി.പി.എസ്. അധിഷ്ഠിത തിരയൽസംവിധാനമാണ് ആപ്പിലുള്ളത്. ഉപഭോക്താക്കളുടെ സമീപത്തുള്ള തൊഴിലാളികളുടെ വിവരങ്ങളാകും ആദ്യം തെളിയുക. തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഫെബ്രുവരിയിൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതുവരെ 3500 തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. എന്നാൽ, ആവശ്യക്കാരാണ് ഏറെയുള്ളത്. 12,000 പേരാണ് വിവിധതരം തൊഴിലാളികൾക്കുവേണ്ടി കാത്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യാനുള്ള വിലാസം: https://bit.ly/2CNRW32

from money rss https://bit.ly/307DXO1
via IFTTT

മലയാളി സ്റ്റാർട്ട് അപ്പിൽ 100 കോടിയുടെ മൂലധന നിക്ഷേപം

കൊച്ചി: മലയാളിയായ റെൻ മേനോന്റെ നേതൃത്വത്തിൽ യു.എസിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഓർത്തോ എഫ്.എക്സ്.' എന്ന സ്റ്റാർട്ട് അപ്പ് 1.3 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് നേടി. 100 കോടി രൂപയ്ക്കടുത്ത് വരുമിത്. സ്റ്റാർട്ട് അപ്പുകളിൽ പ്രാരംഭ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഒരുക്കുന്ന യു.എസിലെ 'സിഗ്നൽ ഫയർ' എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരാണ് മൂലധന ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. 2017-ലാണ് എറണാകുളം സ്വദേശിയായ റെൻ മേനോൻ, ഡെന്റൽ ടെക് സ്റ്റാർട്ട് അപ്പായ ഓർത്തോ എഫ്.എക്സിന് തുടക്കമിട്ടത്. ഓൺലൈനിലൂടെ ദന്തസംരക്ഷണ സേവനം എത്തിക്കുകയാണ് ഈ സ്റ്റാർട്ട് അപ്പ് ചെയ്യുന്നത്. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്ലാസ്റ്റിക് ട്രേ ഉപയോഗിച്ച് പല്ലുകളുടെ നിര കൃത്യമാക്കുന്ന സേവനവും ഈ സ്റ്റാർട്ട് അപ്പ് ഒരുക്കുന്നുണ്ട്. യു.എസിൽ നാനൂറോളം ഡോക്ടർമാരുടെ സഹായത്തോടെ സേവനമെത്തിക്കുന്ന സംരംഭം യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്കും ഈ വർഷം സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് ഓർത്തോ എഫ്.എക്സിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ റെൻ മേനോൻ പറഞ്ഞു. പുതുതായി സമാഹരിച്ച തുകയുടെ നല്ലൊരു ഭാഗം കൊച്ചിയിൽ ടെക്നോളജി സെന്ററും ഗവേഷണ-വികസന കേന്ദ്രവും സ്ഥാപിക്കാനാകും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ, ഡെന്റൽ ബി.പി.ഒ. രംഗത്ത് കൊച്ചിക്ക് മുന്നേറാനാകും. ഒട്ടേറെ ദന്തൽ ഡോക്ടർമാർക്കും ടെക്നീഷ്യന്മാർക്കും തൊഴിലവസരം ഒരുക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം യു.എസിലേക്കു പോയ റെൻ, ഒന്നര ദശാബ്ദത്തിലേറെ മെഡിക്കൽ ഉപകരണ വ്യവസായ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

from money rss https://bit.ly/2EqSJXT
via IFTTT

Nivin Pauly's Gangster Of Mundanmala: Here's Everything You Need To Know!

Nivin Pauly's Gangster Of Mundanmala: Here's Everything You Need To Know!
Nivin Pauly, the crowd-puller recently celebrated the 10th anniversary of his cinema entry. Interestingly, the Moothon actor took to his social media pages to announce his two new projects, on the occasion. Nivin Pauly launched his next outing as both an

* This article was originally published here

നഷ്ടം തിരിച്ചുപിടിച്ച് വിപണി: സെന്‍സെക്‌സ് 558 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. വാഹനം, ഐടി, ഫാർമ, ലോഹം എന്നീ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 11,300ൽവീണ്ടുമെത്തി. 558.22 പോയന്റാണ് സെൻസെക്സിലെ നേട്ടം. 1.47ശതമാനമുയർന്ന് 38,492.95ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 168.70 പോയന്റ് ഉയർന്ന് 11,300.50ലും. ബിഎസ്ഇയിലെ 1315 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1300 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. അൾട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, നെസ് ലെ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സചികകൾ ഒരുശതമാനത്തിനുതാഴെ ഉയർന്നു. പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങൾ പുറത്തുവിട്ടതാണ് ചില ഓഹരികളുടെ പ്രകടനത്തിനുപിന്നിൽ. നടക്കാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് ആഗോള സൂചികകൾ നേട്ടത്തിലാണ്. അതും ആഭ്യന്തര സൂചികകൾക്ക് കരുത്തേകി.

from money rss https://bit.ly/3hK3H9j
via IFTTT

എംസിഎക്‌സിന് 56.43 കോടി രൂപ ലാഭം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിന് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 56.43 കോടി രൂപ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ലാഭത്തിൽ 29 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 43.70 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ വരുമാനം 11 ശതമാനം വർധിച്ച് 122.70 കോടി രൂപയിലെത്തി. 2020 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ എംസിഎക്സിന്റെ കമ്മോഡിറ്റി ഡെറിവേറ്റീവ് മാർക്കറ്റ് ഷെയർ 96.71 ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഇത് 91.60 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദത്തിൽ എംസിഎക്സ് 21,028 മെട്രിക് ടൺ ബേസ് മെറ്റൽ ഡെലിവറി നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4773.50 മെട്രിക് ടൺ ആയിരുന്നു.

from money rss https://bit.ly/3f6wgft
via IFTTT

ബിഗ് ബസാറും ബ്രാന്‍ഡ് ഫാക്ടറിയും ഉള്‍പ്പടെയുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുത്തേക്കും

ബിഗ് ബസാർ, ബ്രാൻഡ് ഫാക്ടറി ഉൾപ്പടെയുള്ള റീട്ടെയിൽ ചെയിനുകളുടെ ഉടമസ്ഥരായ ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുക്കുന്നു. രാജ്യത്തെ പലചരക്ക് ഫാഷൻ ഉത്പന്നമേഖലയിൽ ആധിപത്യംസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ നീക്കം. 27,000 കോടി രൂപയ്ക്കായിരിക്കും ഏറ്റെടുക്കലെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ബാധ്യതകളോടൊപ്പമായിരിക്കും ഏറ്റെടുക്കൽ. ഇത് യാഥാർത്ഥ്യമായാൽ പ്രമുഖ റീട്ടെയിൽ ചെയിനുകളായ ബിഗ് ബസാർ, ഫുഡ്ഹാൾ, നിൽഗിരിസ്, എഫ്ബിബി, സെൻട്രൽ, ഹെരിറ്റേജ് ഫുഡ്സ്, ബ്രാൻഡ് ഫാക്ടറി എന്നിവയും വസ്ത്ര ബ്രാൻഡുകളായ ലീ കൂപ്പർ തുടങ്ങിയവയും റിലയൻസിന്റെ സ്വന്തമാകും. 1,7000ഓളം സ്റ്റോറുകളാണ് ഫ്യൂച്ചർ ഗ്രൂപ്പിന് രാജ്യത്തെമ്പാടുമുള്ളത്. കൈമാറ്റത്തിനുമുമ്പായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ്, ഫ്യൂച്ചർ കൺസ്യൂമർ, ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷൻസ്, ഫ്യൂച്ചർ സപ്ലൈ ചെയിൻ, ഫ്യൂച്ചർ മാർക്കറ്റ് നെറ്റ് വർക്സ് തുടങ്ങിയ സ്ഥാപനങ്ങൾ ഫ്യൂച്ചർ എന്റർപ്രൈസസിൽ ലയിക്കും. കടബാധ്യത വർധിച്ചതോടെയാണ് കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 2019 സെപ്റ്റംബർ 30ലെ കണക്കുപ്രകാരം ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ബാധ്യത 12,778 കോടി രൂപയാണ്.

from money rss https://bit.ly/330iyIA
via IFTTT

Monday 27 July 2020

പാഠം 84: 10ശതമാനത്തിലേറെ ആദായത്തിന് ആര്‍ഡിക്കുപകരം ഡെറ്റ് ഫണ്ടിലെ എസ്‌ഐപി

അശ്വതിയുടെ പ്രധാനനിക്ഷേപം റിക്കറിങ് ഡെപ്പോസിറ്റിലാണ്. നെറ്റ് ബാങ്കിങ് വഴി നിർദേശം നൽകിയിട്ടുള്ളതിനാൽ ആർഡിയിലേയ്ക്കുള്ള പ്രതിമാസതുക മാസാമാസം നിശ്ചിത തിയതിയാകുമ്പോൾ ബാങ്ക് എടുത്തുകൊള്ളും. അഞ്ചുവർഷ കാലാവധിയുള്ള ആർഡി കഴിഞ്ഞമാസമാണ് കാലാവധിയെത്തിയത്. ബാങ്കിൽപോകാതെതന്നെ മെച്യൂരിറ്റിതുക തിരിച്ചെടുത്തു. നിക്ഷേപം തുടങ്ങയപ്പോഴുണ്ടായിരുന്ന എട്ടുശതമാനം പലിശ പ്രകാരം 3,69,309 രൂപ അശ്വതിയുടെ എസ്ബി അക്കൗണ്ടിലെത്തി. ഈകാലയളവിലാണ് സഹപ്രവർത്തകനായ വിനോദ് മ്യച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതിയിൽ ആർഡിക്ക് ബദലായി നിക്ഷേപം ആരംഭിച്ചത്. ഹ്രസ്വകാലയളവിലെ ലക്ഷ്യത്തിനായിഡെറ്റ് ഫണ്ടിലും ദീർഘകാല ലക്ഷ്യത്തിനായി ഓഹരി അധിഷ്ഠിത ഫണ്ടിലുമാണ് വിനോദിന് നിക്ഷേപമുള്ളത്. മ്യൂച്വൽ ഫണ്ടിൽ വിശ്വാസമില്ലാത്തതനാലാണ് അശ്വതി ആവഴി തിരഞ്ഞെടുക്കാതിരുന്നത്. ലഭിച്ച ആദായം ഇരുവരും താരതമ്യംചെയ്തു. കാലവധിയെത്തിയപ്പോൾ വിനോദിന് 3,86,049 രൂപയാണ് ലഭിച്ചത്. ഇതുപ്രകാരം ലഭിച്ച ആദായം 10.4ശതമാനമാണ്. ഇരുവരും പ്രതിമാസം 5000 രൂപവീതം 3 ലക്ഷം രൂപയാണ് മൊത്തം നിക്ഷേപിച്ചത്. റിക്കറിങ് ഡെപ്പോസിറ്റ് ബാങ്കുകൾ നൽകുന്ന പ്രതിമാസ നിക്ഷേപ പദ്ധതിയാണ് ആർഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആവർത്തന നിക്ഷേപം(റിക്കറിങ് ഡെപ്പോസിറ്റ്). പ്രതിമാസം നിശ്ചിത തുകയാണ് ഇതിനായി നീക്കിവെയ്ക്കേണ്ടത്. നിക്ഷേപം തുടങ്ങുമ്പോൾതന്നെ കാലാവധിയെത്തുമ്പോൾ എത്രതുക ലഭിക്കുമെന്ന് അറിയാൻകഴിയും. എസ്ഐപി സിസ്റ്റമാറ്റിക് ഇൻവെസ്റ്റുമെന്റ് പ്ലാനാണ് എസ്ഐപിയെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. പ്രതിമാസം, പാദവാർഷിക എന്നിങ്ങനെ നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കാനുള്ള അവസരം എസ്ഐപി നൽകുന്നു. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽമാത്രമല്ല, ബാങ്ക് നിക്ഷേപങ്ങൾക്ക് ബദലായുള്ള ഡെറ്റ് ഫണ്ടുകളിലും എസ്ഐപി തുടങ്ങാം. അഞ്ചുവർഷത്തിൽകൂടുതൽ കാലയളവുള്ള ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുമ്പോൾ ഓഹരി അധിഷ്ഠിത ഫണ്ടുകളിലും ഹ്രസ്വകാല(അഞ്ചുവർഷമോ അതിൽതാഴെയോ)ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപമാണെങ്കിൽ ഡെറ്റ് ഫണ്ടുകളിലും എസ്ഐപി തുടങ്ങാം. വ്യത്യാസം അറിയാം ആർഡി പ്രതിമാസം നിക്ഷേപിക്കുന്നതുകയും കാലാവധിയും റിക്കറിങ് ഡെപ്പോസിറ്റിൽ മുൻകൂട്ടി നിശ്ചയിക്കുന്നു. ആറുമാസംമുതൽ 10വർഷംവരെയുള്ള കാലാവധിയിൽ ആർഡി തുടങ്ങാം. നഷ്ടസാധ്യത തീരെ കുറഞ്ഞതായതിനാൽ നിക്ഷേപകർക്കിടയിൽ ഏറെ ജനപ്രീതിയുള്ള പദ്ധതിയാണിത്. പൊതുമേഖല, സ്വകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകളിലും പോസറ്റ് ഓഫീസിലും ആർഡി തുടങ്ങാൻ കഴിയും. നിക്ഷേ കാലാവധിക്കനുസരിച്ച് ആർഡിയുടെ പലിശയിൽ വ്യത്യാസമുണ്ടാകും. ആറമുതൽ ഏഴുശതമാനംവരെയാണ് ശരാശരി ബാങ്കുകൾ നൽകുന്ന പലിശ. ആർഡിയിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. ആദായം 10,000 രൂപയ്ക്കുമുകളിലാണെങ്കിൽ ടിഡിഎസ് ഈടാക്കി ബാക്കിയുള്ളതുകയാണ് ബാങ്കുകളിൽനിന്ന് ലഭിക്കുക. 20ശതമാനമോ 30ശതമാനമോ നികുതി സ്ലാബിലുള്ളയാളാണ് നിങ്ങളെങ്കിൽ ബാക്കിയുള്ളതുക നേരിട്ട് അടയ്കേണ്ടിവരും. എസ്ഐപി മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റുമെന്റ് പ്ലാൻ. ആഴ്ചയിലോ പ്രതിമാസമോ മൂന്നുമാസംകൂടുമ്പോഴോ നിക്ഷേപിക്കാൻ അവസരമുണ്ട്. മിനിമം തുക 500 രൂപയാണ്. ചില ഫണ്ടുകളിൽ 100 രൂപമുതൽ എസ്ഐപിയായി അടയ്ക്കാം. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ ദീർഘകാല എസ്ഐപി നിക്ഷേപത്തിന് 12 മുതൽ 20ശതമാനം വരെ നേട്ടം ലഭിച്ചേക്കാം. വിപണിയുടെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ആദായത്തിൽ മാറ്റംവരാം. എന്നാൽ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ഓഹരി ഫണ്ടുകളുടെ അത്രതന്നെ നഷ്ടസാധ്യതയില്ല. ഹ്രസ്വകാലയളവിൽ മികച്ച ആദായം ഡെറ്റ് ഫണ്ടുകളിൽനിന്ന് പ്രതീക്ഷിക്കാം. RD V/S SIP എസ്ഐപി ആർഡി​ പദ്ധതി റിസ്ക് എടുക്കാനുള്ള കഴിവിനനുസരിച്ച് ഓഹരി അധിഷ്ഠിത ഫണ്ടിലോ ഡെറ്റ് ഫണ്ടിലോ നിക്ഷേപം നടത്താം. നിശ്ചിത ആദായം ഉറപ്പുനൽകുന്ന നിക്ഷേപ പദ്ധതിയാണിത്. ചേരുമ്പോൾ നിശ്ചയിക്കുന്ന ആദായം കാലാവധിയെത്തുമ്പോൾ ലഭിക്കും. നഷ്ടസാധ്യത നിശ്ചിത ആദായം ഉറപ്പുനൽകാൻ മ്യൂച്വൽ ഫണ്ട് എസ്ഐപിയിലെ നിക്ഷേപത്തിന് കഴിയില്ല. ദീർഘകാല നിക്ഷേപമാണെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളും ഹ്രസ്വകാല നിക്ഷേപമാണെങ്കിൽ ഡെറ്റ് ഫണ്ടുകളും മികച്ച ആദായം നൽകിതായാണ് ഇതുവരെയുള്ള ചരിത്രം. നഷ്ടസാധ്യത കുറവാണ്. പലിശയുടെകാര്യത്തിലും പിന്നിൽതന്നെ. നിക്ഷേപ സാധ്യത നിശ്ചിത കാലാവധി നിശ്ചയിച്ച് എസ്ഐപിയായി നിക്ഷേപിക്കാം. ദിനംപ്രതി, ആഴ്ചയിലൊരിക്കൽ, പ്രതിമാസം, മൂന്നുമാസത്തിലൊരിക്കൽ എന്നങ്ങനെ നിക്ഷേപത്തിന് അവസരമുണ്ട്. തുടങ്ങുമ്പോൾ നിശ്ചയിച്ചതുപ്രകാരമുള്ള തുക പ്രതിമാസം നിക്ഷേപിക്കാനാണ് കഴിയുക. പണമാക്കൽ പണമാക്കലിന്റെ കാര്യത്തിൽ ആർഡിയേക്കാൾ ഒരുപടിമുന്നിലാണ് മ്യൂച്വൽ ഫണ്ട് എസ്ഐപി. പിഴയൊന്നുംകൂടാതെതന്നെ എസ്ഐപി എപ്പോൾ വേണമെങ്കിലും ക്ലോസ് ചെയ്ത് പണം തിരിച്ചെടുക്കാം. കാലാവധിയെത്തുംമുമ്പ് ക്ലോസ് ചെയ്ത് പണം പിൻവലിക്കാൻ ആർഡിയിലും കഴിയും. അങ്ങനെ ചെയ്യുമ്പോൾ ഒരുശതമാനംവരെ പിഴപലിശ നൽകേണ്ടിവരും. ആദായം ഓഹരി വിപണി, ഡെറ്റ് വിപണി എന്നിവയുമായി ബന്ധപ്പെട്ടാണ് എസ്ഐപിയിൽനിന്ന് ആദായം ലഭിക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫണ്ടിന്റെ പ്രവർത്തനവും ആദായത്തിൽ പ്രതിഫലിക്കും. റിക്കറിങ് ഡെപ്പോസിറ്റിൽനിന്നുള്ള ആദായം ചേരുമ്പോൾതന്നെ നിശ്ചയിക്കുന്നതാണ്. കാലാവധിയെത്തുംവരെ അതിന് മാറ്റമുണ്ടാകില്ല. നിക്ഷേപ ലക്ഷ്യം ദീർഘ-ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ടുകളിൽ എസ്ഐപി തുടങ്ങാം. റിസ്ക് എടുക്കാനുള്ള ശേഷി, നിക്ഷേപ കാലാവധി എന്നിവ പരിഗണിച്ചുവേണം ഫണ്ട് തിരഞ്ഞെടുക്കാൻ. ഹ്രസ്വകാല നിക്ഷേപ ലക്ഷ്യങ്ങൾക്ക് യോജിച്ചവയാണ് ആർഡി. ദീർഘകാലത്തേയ്ക്ക് സമ്പത്ത് സമാഹരിക്കാൻ ഉപകരിക്കില്ല. നികുതി ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപത്തിന് ഇൻഡക്സേഷൻ ബെനഫിറ്റ് ലഭിക്കും. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപം ഒരുവർഷത്തിൽകൂടുതൽകാലം കൈവശംവെച്ചശേഷം പണമാക്കുമ്പോൾ ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് ആദായനികുതി നൽകേണ്ടതില്ല. അതിനുമുകളിലുള്ള തുകയ്ക്ക് സാമ്പത്തികവർഷത്തിൽ 10ശതമാനമാണ് നികുതി നൽകേണ്ടത്. ടാക്സ് സേവിങ് ഫണ്ടുകളിലാണെങ്കിൽ നിക്ഷേപം നടത്തുമ്പോൾ 80സി പ്രകാരം ആദായനികുതിയിളവ് ലഭിക്കും. റിക്കറിങ് ഡെപ്പോസിറ്റിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമാണ്. 10 ശതമാനം ടിഡിഎസ് കഴിച്ചുള്ള തുകയാണ് ബാങ്കിൽനിന്ന് ലഭിക്കുക. ഓരോരുത്തരുടെയും നികുതി സ്ലാബിനനുസിരിച്ച് ആദായനികുതി നൽകണം. ആർഡിക്ക് പകരംപരിഗണിക്കാവുന്ന ഡെറ്റ് ഫണ്ടുകൾ Short Duration and Banking & PSU FUND WORTH OF AMOUNT INVESTED(₹) 3Yr SIP RETURN Debt: Banking and PSU IDFC Banking & PSU Debt Dir 4,28,695 11.7(%) Axis Banking & PSU Debt Dir 4,23,010 10.78(%) Debt: Short Duration Axis Short Term Dir 4,22,824 10.75(%) HDFC Short Term Debt Dir 4,21,805 10.59(%) Return as on 28 July, 2020. Amount invested 3,60000(10,000X36) feedbacks to: antonycdavis@gmail.com കുറിപ്പ്: ട്രിപ്പിൾ എ-റെറ്റിങ് ഉള്ള ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും പൊതുമേഖല സ്ഥാനങ്ങളുടെയും ബാങ്കുകളുടെയും കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളും താരതമ്യേന മികച്ച ആദായംനൽകുന്നവയും റിസ്ക് കുറഞ്ഞവയുമാണ്.

from money rss https://bit.ly/30827Z3
via IFTTT

പിടിച്ചാല്‍കിട്ടാതെ സ്വര്‍ണവില: പവന് 600 രൂപകൂടി 39,200 രൂപയായി

തുടർച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില റെക്കോഡ് കുറിച്ചു. ചൊവാഴ്ച പവന് 600 രുപകൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഈരീതി തുടർന്നാൽ വൈകാതെ സ്വർണവില പവന് 40,000 രൂപപിന്നിട്ടേക്കും. ആഗള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,975 ഡോളർ നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. ആറു വ്യാപാരദിനങ്ങളിലായി 160 ഡോളറിന്റെ വർധന. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി. യുഎസ്-ചൈന തർക്കം മുറുകുന്നതും കോവിഡ് വ്യാപനംമൂലം രാജ്യങ്ങൾ പ്രതിസന്ധി നേരിടുന്നതുമാണ് സ്വർണവിലയിലെ തുടർച്ചയായ വർധനയ്ക്കുപിന്നിൽ. ഈയാഴ്ച അവസാനംചേരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തിലെ തീരുമാനംകാത്തിരിക്കുകയാണ് നിക്ഷേപകർ.

from money rss https://bit.ly/302EssK
via IFTTT

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 38,209ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തിൽ 11,210ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 997 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 553 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികളിലും പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ, ഹീറോ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ഗെയിൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2OYyliU
via IFTTT

സേവനങ്ങൾ ഇനി വീട്ടുപടിക്കൽ: ‘ലോക്കൽ സപ്പോർട്ട്’ മൊബൈൽ ആപ്പ് റെഡി

കൊച്ചി: വീട്ടിൽ ഇരുന്നുതന്നെ മൊബൈൽ ഫോണിലൂടെ അവശ്യ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മൊബൈൽ ആപ്പ് പുറത്തിറക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊച്ചി ഇൻഫോ പാർക്കിലെ ചില്ലർ പേയ്മെന്റ് സൊല്യൂഷൻസ് എന്ന കമ്പനിയുമായി ചേർന്ന്, കേരളത്തിലെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉപയോഗിക്കാനാവും വിധം 'ലോക്കൽ സപ്പോർട്ട് ' (Local Support) എന്ന മൊബൈൽ ആപ്പ് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ അറിയിച്ചു. ഓൺലൈൻ വിപണന സാദ്ധ്യതകൾ എല്ലാ കടകൾക്കും ഉപയോഗപ്പെടുത്തുക എന്നതും ഉപഭോക്താക്കൾക്ക് കഴിയുന്നത്ര മികച്ച സേവനം ലഭ്യമാക്കുക എന്നതുമാണ് ലക്ഷ്യം. പലചരക്ക്, പച്ചക്കറി തുടങ്ങി ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ് മുതലായ എല്ലാ തരത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാം. റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പ്രത്യേക വിഭാഗവുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പ് ഉപയോഗിക്കാം. വ്യാപാരികൾ ബാങ്ക് അക്കൗണ്ടും ഐ.എഫ്. എസ്.കോഡും ആപ്പിൽ നൽകിയാൽ സുരക്ഷിതമായി ഡിജിറ്റൽ പണമിടപാടുകൾ നടത്താനും സാധിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കാളിത്തത്തോടെ യൂണിറ്റുകൾ മുഖേന ഡെലിവറി സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ടെന്ന്് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ലോക്കൽ സപ്പോർട്ട് കസ്റ്റമർ കെയർ നമ്പർ: 99956 99899.

from money rss https://bit.ly/306HR9S
via IFTTT

ധനകാര്യ ഓഹരികളിലെ വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 194 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ധനകാര്യ ഓഹരികൾ നേരിട്ട വില്പന സമ്മർദം ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 194.17 പോയന്റ് നഷ്ടത്തിൽ 37,934.73ലും നിഫ്റ്റി 62.40 പോയന്റ് താഴ്ന്ന് 11131.80ലുമണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1790 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 857 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, ബിപിസിഎൽ തുടങ്ങിയ ഒാഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, സീ എൻർടെയ്മെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ലോഹം വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ഫാർമ, വാഹനം, എഫ്എംസിജി വിഭാഗങ്ങളിലെ സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം താഴ്ന്നു.

from money rss https://bit.ly/30PvoGV
via IFTTT

യുഎസ്-ചൈന വ്യാപാരതര്‍ക്കം ഇന്ത്യയിലെ ആഭരണക്കയറ്റമതി മേഖലയ്ക്ക് ഗുണകരമാകും

യുഎസ്-ചൈന വ്യാപാര സംഘർഷം രാജ്യത്തെ രത്ന-സ്വർണാഭരണ കയറ്റുമതിക്കാർക്ക് ഗുണകരമാകും. എതിർപ്പുകൾക്കിടെ ചൈന ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കിയതാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇതോടെ ഹോങ്കോങിൽനിന്നുള്ള ഇറക്കുമതിക്ക് 7.5ശതമാനം നികുതി യുഎസ് ഏർപ്പെടുത്തി. യുഎസ്-ഹോങ്കോങ് പോളിസി ആക്ട് 1992 പ്രകാരം നേരത്തെ 3.3ശതമാനംമാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇത് മുതലെടുത്ത് ചൈന വൻതോതിൽ വിവിധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയിരുന്നു. ഏഷ്യയിലെതന്നെ വൻകിട രത്ന-സ്വർണാഭരണ കയറ്റുമതി ഹബ്ബായി ഹോങ്കോങിനെ വളർത്താൻ ഇത് സഹായിച്ചു. ഇന്ത്യകഴിഞ്ഞാൽ യുഎസിലേയ്ക്ക് വൻതോതിൽ സ്വർണാഭരണങ്ങൾ കയറ്റുമതിചെയ്യുന്ന രാജ്യങ്ങളാണ് ഫ്രാൻസ്, ഇറ്റലി, ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങൾ. പുതിയ സംഭവവികാസങ്ങൾ ഇന്ത്യയുടെ കയറ്റുമതിവിഹിതം ഉയർത്താൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. 2019ൽ 9.47 ബില്യൺ ഡോളറിന്റെ ആഭരണങ്ങളാണ് ഇന്ത്യയും ചൈനയും ഹോങ്കോങും യുഎസിലെയ്ക്ക് കയറ്റുമതി ചെയ്തത്.

from money rss https://bit.ly/2CQPhp5
via IFTTT

എക്‌സോണ്‍ മൊബീലിനെ മറികടന്നു: റിലയന്‍സ് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി

ലോകത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. വിപണിമൂല്യം 43.ശതമാനം ഉയർന്ന് 189 ബില്യൺ ഡോളറായതോടെ എക്സോൺ മൊബീലിനെയാണ് റിലയൻസ് മറികടന്നത്. മൂല്യത്തിൽ 100 കോടി ഡോളറോളം എക്സോൺ മൊബീലിന് നഷ്ടമാകുകകയും ചെയ്തു. കമ്പനിയുടെ വിപണിമൂല്യം 184.7 ബില്യൺ ഡോളറാണ്. ഒന്നാംസ്ഥാനത്തുള്ള സൗദി ആരാംകോയുടെ വിപണി മൂലധനമാകട്ടെ 1.75 ലക്ഷംകോടി രൂപയുമാണ്. ഈവർഷം റിലയൻസിന്റെ ഓഹരി വിലയിൽ 46ശതമാനം വർധനവുണ്ടായപ്പോൾ ആഗോള വ്യാപകമായുണ്ടായ എണ്ണ ആവശ്യകതയിലുണ്ടായ കുറവ് എക്സോണിനെ ബാധിച്ചു. അവരുടെ ഓഹരി വില 39ശതമാനമാണ് കുറഞ്ഞത്. മാർച്ച് 23ന് റിലയൻസിന്റെ ഓഹരി വില 867 എന്ന താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. അപ്പോൾ വിപണിമൂല്യമാകട്ടെ 5.5 ലക്ഷം കോടിയുമായിരുന്നു. നാലുമാസംകൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ 115.9 ബില്യൺ ഡോളറിന്റെ വർധനവാണ് കമ്പനി സമ്മാനിച്ചത്.ലോകത്താദ്യമായാണ് ഒരുകമ്പനി ചുരുങ്ങിയ സമയംകൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ ഇത്രയും മൂല്യവർധന നൽകുന്നത്. ജിയോ പ്ലാറ്റ് ഫോമിലൂടെ വൻതോതിൽ വിദേശനിക്ഷേപം സ്വീകരിച്ചതും അവകാശ ഓഹരിയിറക്കിയതുമാണ് റിലയൻസിന് ഓഹരി വിലയിൽ കുതിപ്പുണ്ടാക്കിയത്. 2,12,809 കോടി രൂപയാണ് ഇങ്ങനെ സമാഹരിച്ചത്.

from money rss https://bit.ly/2WZvKcN
via IFTTT

Tovino Thomas Feels Guppy & Maayanadhi Would Have Been Accepted Better On OTT Platforms

Tovino Thomas Feels Guppy & Maayanadhi Would Have Been Accepted Better On OTT Platforms
Tovino Thomas, who has recently impressed everyone with his last release Forensic, opened up about how much OTT platforms are making films popular on a global level. Apart from that, he also expressed that films which have flopped at the box

* This article was originally published here

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ

ജൂണിൽ അവസാനിച്ച പാദത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമായെത്തിയത് 1.24 ലക്ഷം കോടി രൂപ. ഈകാലയളവിൽ 94,200 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചതായും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ഫണ്ടുകളുടെ മൊത്തം ആസ്തി 25.5 ലക്ഷം കോടി രൂപയായി ഉയർന്നു. മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇത് 22.26 ലക്ഷം കോടി രൂപയായിരുന്നു. 1.1 ലക്ഷം കോടി രൂപ ഡെറ്റ് ഫണ്ടിലും 20,930 കോടി രൂപ ആർബിട്രേജ് ഫണ്ടിലും 11,730 കോടി രൂപ ഓഹരി അധിഷ്ഠിത ഫണ്ടുകളിലുമാണ് നിക്ഷേപമായെത്തിയത്. സ്ഥിര വരുമാന പദ്ധതികളായ ഡെറ്റ് സ്കീമുകളിൽതന്നെ ലിക്വിഡ് ഫണ്ടുകളിലാണ് കൂടുതൽ തുകയുമെത്തിയത്. 86,493 കോടി രൂപ. പൊതുവെ സുരക്ഷിതമായി കരുതുന്ന ബാങ്കിങ് ആൻഡ് പിഎസ് യു വിഭാഗത്തിൽ 20,913 കോടിയുമെത്തി. നിക്ഷേപ പലിശ ബാങ്കുകൾ കുറച്ചതോടെയാണ് ഡെറ്റ് ഫണ്ടുകൾ ആകർഷകമായത്. ഇതുകൂടാതെ ജൂൺ പാദത്തിൽ ഗോൾഡ് ഇടിഎഫുകളിൽ 2,040 കോടി രൂപ നിക്ഷേപമായെത്തി. അതിനുമുമ്പത്തെ പാദത്തിൽ 1,490 കോടിയായിരുന്നു ഈവിഭാഗത്തിലെത്തിയത്.

from money rss https://bit.ly/3jKwGf6
via IFTTT

ഡാം സ്‌ക്വയർ അൾട്രാ പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രോജക്ട് എം. വി ശ്രേയാംസ് കുമാർ ലോഞ്ച് ചെയ്തു

വയനാട്: മോറിക്യാപ് ഡവലപ്പേഴ്സ് വയനാട്ടിൽ നിർമിക്കുന്ന അൾട്രാ പ്രീമിയം അപ്പാർട്ട്മെന്റ് പ്രോജക്ടായ ഡാം സ്ക്വയറിന്റെ ലോഞ്ചിംഗ് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം. വി ശ്രേയാംസ് കുമാർ നിർവഹിച്ചു. മോറിക്യാപ് റിസോർട്ടിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഉസ്മാൻ സി. കെ, ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ പങ്കെടുത്തു. ആംസ്റ്റർഡാം ആർക്കിടെക്ചർ മാതൃകയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഡാം സ്ക്വയർ മോറിക്യാപ് ഡവലപ്പേഴ്സിന്റെ രണ്ടാമത്തെ പ്രോജക്ടാണ്. വയനാട്ടിലെ ഫൈവ് സ്റ്റാർ ലക്ഷ്വറി റിസോർട്ടായ മോറിക്യാപ് ആണ് ആദ്യത്തെ പ്രോജക്ട്. ഈ ഗ്രൂപ്പിൽ നിന്നുള്ള അടുത്ത പ്രോജക്ടുകൾ കൃഷ്ണഗിരിയിലെ ലോഡ്സ് 83, കൽപ്പറ്റ ടൗണിലെ മാൾ ഓഫ് മോറിക്യാപ് ഷോപ്പിംഗ് സെന്റർ, ബെംഗലൂരുവിലെ ആയുർവേദിക് റിസോർട്ട് എന്നിവയാണ്.

from money rss https://bit.ly/302VKWM
via IFTTT

Sunday 26 July 2020

ആഗോള വിപണിയില്‍ റെക്കോഡ് കുറിച്ചു; സ്വര്‍ണവില പവന് 38,600 രൂപയായി

ആഗോള വിപണിയിൽ ഇതാദ്യമായി എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വർണവില വീണ്ടും കുതിച്ചു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടർച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തിൽ സ്വർണവില റെക്കോഡ് കുറിക്കുന്നത്. യുഎസ്-ചൈന തർക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമാണ് ആഗോള വിപണിയിൽ സ്വർണവിലയിൽ പെട്ടെന്നുണ്ടായ വർധനയ്ക്കുപിന്നിൽ. 2011 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില ഇതോടെ ഇതാദ്യമായി മറികടന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1.5ശതമാനം ഉയർന്ന് 1,928 ഡോളറിലെത്തി. 1,920.30 ഡോളറായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഉയർന്നവില. ദേശീയ വിപണിയിൽ പത്തുഗ്രാം തനിത്തങ്കത്തിന്റെ വിലയിൽ 800 രൂപ വർധിച്ച് 51,833 രൂപയായി. വെള്ളിയുടെ വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. എംസിഎക്സ് വെള്ളി ഫ്യൂച്ചേഴ്സ് വില 5.5ശമതാനം ഉയർന്ന് കിലോഗ്രാമിന് 64,617 രൂപയായി.

from money rss https://bit.ly/3jHzXLX
via IFTTT

കടബാധ്യത കുറയ്ക്കാന്‍ മിസ്ത്രി കുടുംബം 4,000 കോടി സമാഹരിക്കുന്നു

കോടികൾ സമ്പത്തുള്ള മിസ്ത്രി കുടുംബം കടബാധ്യത കുറയ്ക്കുന്നതിനായി 4,000 കോടി രൂപ സമാഹരിക്കുന്നു. സ്റ്റെർലിങ് ആൻഡ് വിൽസൺ സോളാറിലെ ഓഹരികൾ ഭാഗികമായി വിറ്റഴിച്ചാകും പണം സമാഹരിക്കുക. ബ്രൂക്ക്ഫീൽഡിലുള്ള കനേഡിയൻ പവർഹൗസിലെ ഓഹരികളും കൈമാറിയേക്കും. ഇതുസംബന്ധിച്ച് നിക്ഷേപകരുമായി കുടുംബം ചർച്ചനടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഗ്രൂപ്പിനുകീഴിലുള്ള ഭൂമിവിറ്റ് പണംസമാഹരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് വ്യാപനംമൂലം അത് നടന്നില്ല. വിലഉയരുന്നമുറയ്ക്ക് പിന്നീട് ഭൂമിവിൽക്കാനാണ് തീരുമാനം. വിൽസൺ സോളാറിന്റെ കടബാധ്യത തീർക്കുകയാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യം. ജൂണിലായിരുന്നു ബാധ്യത തീർക്കാനുള്ള അവസാന സമയം. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ സൺസിൽ മിസ്ത്രി കുടുംബത്തിന് 18.5ശതമാനം ഓഹരികളുണ്ട്. സ്റ്റെർലിങ് ആൻഡ് വിൽസൺ സോളാറിൽ ഷപോർജി പള്ളോൻജി കമ്പനിയ്ക്ക് 50.6ശതമാനം ഓഹരികളാണുള്ളത്. റീട്ടെയിൽ നിക്ഷേപകർക്ക് 6.54ശതമാനവും മ്യൂച്വൽ ഫണ്ടുകൾക്ക് 3.88ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 6.96ശതമാനവും ഓഹരി വിഹിതമാണ് കമ്പനിയിലുള്ളത്.

from money rss https://bit.ly/32Z7iMC
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 35 പോയന്റ് താഴ്ന്ന് 38,093ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 11176ലുമെത്തി. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 908 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. ബാങ്ക് ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അദാനി പോർട്സ്, യുപിഎൽ, എസ്ബിഐ, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടിസിഎസ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, നെസ് ലെ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സമോൾ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2X0TAFb
via IFTTT

ഉപഭോക്താവാണ് ഇനി രാജാവ് : ഓൺലൈനിലെ ഷോപ്പിങ് കൂടുതൽ ധൈര്യത്തോടെ

ജൂലായ് 19-ന് നിലവിൽവന്ന പുതിയ 'ഉപഭോക്തൃ നിയമം' ഉപഭോക്താവിനെ യഥാർഥ രാജാവാക്കുകയാണ്. 1986-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ ഒട്ടേറെ പോരായ്മകൾ പരിഹരിച്ചുകൊണ്ടാണ് 'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്-2019' നിലവിൽ വന്നിരിക്കുന്നത്. ഓൺലൈനിലെ ഷോപ്പിങ് കൂടുതൽ ധൈര്യത്തോടെ ഷോപ്പിങ് ഓൺലൈനായ കാലത്ത് ഇ-കൊമേഴ്സ് ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. പുതിയ നിയമത്തിലെ വകുപ്പ് 16 ആണ് ഇ-കൊമേഴ്സിനെ നിർവചിക്കുന്നത്. അനുചിതമായ കച്ചവടരീതി തടയുക എന്നതാണ് പ്രധാന ലക്ഷ്യം. കാൻസലേഷൻ ഫീസ് ഈടാക്കാനാകില്ല. ഫോട്ടോയിൽ ഒന്ന് കാണിച്ച് മറ്റൊന്ന് വിൽക്കുന്ന ഏർപ്പാടും നടക്കില്ല. എല്ലാ ഓൺലൈൻ സൈറ്റിലും പരാതി പരിഹാര ഓഫീസർ വേണം. വില്പനയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണമായും നൽകണം. പരാതി നൽകിയാൽ 48 മണിക്കൂറിനുള്ളിൽ അതിന്റെ രേഖ കൈമാറണം. വ്യാജ ഉത്പന്നം, തകരാറുള്ളവയുടെ വില്പന, വൈകിയുള്ള ഡെലിവറി എന്നിവയൊന്നും ഇനി നടക്കില്ല. ടെലിഷോപ്പിങ്, ഡയറക്ട് മാർക്കറ്റിങ് മൾട്ടി ലെവൽ മാർക്കറ്റിങ് എന്നിവയെല്ലാം നിയമ പരിധിയിലാണ്. ഓൺലൈൻ ഷോപ്പിങ്ങിൽ പരാതിയുണ്ടെങ്കിൽ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നിടത്ത് തന്നെ പരാതി നൽകണമെന്ന വ്യവസ്ഥയും മാറിയിട്ടുണ്ട്. കൊച്ചിയിലിരുന്ന് ഓൺലൈൻ സൈറ്റിൽ ഷോപ്പിങ് നടത്തുന്നവർക്ക് പരാതിയുണ്ടെങ്കിൽ ഇപ്പോൾ എറണാകുളത്തെ കൺസ്യൂമർ കമ്മിഷനിൽത്തന്നെ നല്കാം. പരാതി ഓൺലൈനിലും സ്വീകരിക്കും ഉപഭോക്താവിന് പരാതി ഓൺലൈനിൽ നൽകാൻകഴിയും എന്നതും പുതിയ നിയമത്തിന്റെ ഗുണമാണ്. സംസ്ഥാന ഉപഭോക്തൃ കോടതി ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ പരാതികൾ കേട്ടിരുന്നു. പുതിയ നിയമം നിലവിൽ വന്നതോടെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലും ഓൺലൈനിൽ പരാതികൾ പരിഗണിച്ചുതുടങ്ങും. സാധനമൊക്കെ വാങ്ങിയശേഷം വിദേശത്തേക്കോ മറ്റോ പോകേണ്ടിവരുന്നവർക്ക് അവിടെ നിന്നും പരാതി നൽകാൻ കഴിയും എന്നതും ഓൺലൈൻ സംവിധാനത്തിന്റെ മെച്ചമാണ്. ടെലികോമും ഭവനനിർമാണവും പരിധിയിൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് ഒരു കോടിയുടെ നഷ്ടപരിഹാരക്കേസുകൾ വരെ ഇനി പരിഗണിക്കാനാകും. ഇതോടെ വീടോ ഫ്ളാറ്റോ വാങ്ങുമ്പോഴുള്ള തർക്കങ്ങളും ഉപഭോക്തൃ കോടതിക്ക് പരിഗണിക്കാൻ കഴിയും. മുൻപ് 20 ലക്ഷത്തിൽ താഴെയുള്ള നഷ്ടപരിഹാര കേസുകളെ പരിഗണിച്ചിരുന്നുള്ളു. സംസ്ഥാന ഉപഭോക്തൃ കമ്മിഷന് 10 കോടിയുടെ നഷ്ട പരിഹാരക്കേസുകൾ വരെ പരിഗണിക്കാനാകും. തിരികെ എടുക്കില്ലെന്ന് ബില്ലിൽ എഴുതിയിട്ട് കാര്യമില്ല വാങ്ങിയ സാധനം തിരികെ എടുക്കില്ലെന്ന് ബില്ലിൽ പലപ്പോഴും കാണാമല്ലോ... ഇനി അതിലൊന്നും ഒരു കാര്യവുമില്ല. വാങ്ങിയ സാധനം ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാരൻ തിരികെയെടുക്കണം. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇത്തരം ആനുകൂല്യങ്ങൾ നിലവിൽ നൽകുന്നുണ്ടായിരുന്നു. ഉപഭോക്താക്കൾക്ക് നൽകുന്ന ഒരു ആനുകൂല്യമെന്ന നിലയിലായിരുന്നു ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഇത് നടപ്പാക്കിയത്. ഇനിമുതൽ അത് ഉപഭോക്താവിന്റെ അവകാശമായി മാറും. പ്രോഡക്ട് ലയബിലിറ്റി ഉപഭോക്താക്കളുടെ അവകാശത്തെ പണ്ടേ അംഗീകരിച്ചതാണ് വിദേശരാജ്യങ്ങൾ. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഒട്ടേറെ നിയമങ്ങൾ പല വികസിത രാജ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് 'പ്രോഡക്ട് ലയബിലിറ്റി' അഥവാ 'ഉത്പന്ന ബാധ്യത'. പുതിയ നിയമത്തിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയതിലൂടെ ഇതിന്റെ ഗുണം ഇനി നമുക്കും ലഭിക്കും. പുതിയ മൊബൈൽ പൊട്ടിത്തെറിക്കുക, വാഹനങ്ങളും മറ്റും കത്തിനശിക്കുക തുടങ്ങിയ സംഭവങ്ങൾ കേൾക്കാറില്ലേ. നിർമാണപ്പിഴവുകളുടെ പേരിലുള്ള ഇത്തരം തകരാറുകൾ ഉണ്ടാകുമ്പോൾ ആ ഉത്പന്നം മാത്രം മാറി നൽകുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുക. ഇനി അത് നടക്കില്ല. ആ ശ്രേണിയിലുള്ള ഉത്പന്നങ്ങളെല്ലാം പിൻവലിക്കാൻ കമ്പനികൾ നിർബന്ധിതമാകും. മീഡിയേഷൻ എന്ന സാധ്യത ഉപഭോക്തൃ കോടതികളിലെ തർക്കപരിഹാരത്തിന് 'മീഡിയേഷൻ' അഥവ 'മധ്യസ്ഥം' എന്ന പുതിയ സംവിധാനവും നിലവിൽ വരികയാണ്. തർക്കങ്ങൾ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മെച്ചം. ഉപഭോക്തൃ കോടതിയോടൊപ്പം ഇതിനായി ഇനി മീഡിയേഷൻ സെല്ലുകൾ ഉണ്ടാകും. പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ ഇതിലൂടെ കഴിയും. മീഡിയേഷനിലൂടെ തീർപ്പാക്കുന്ന തർക്കങ്ങൾക്ക് പിന്നീട് അപ്പീലും ഉണ്ടാകില്ല. സെലിബ്രിറ്റി എൻഡോഴ്സ്മെന്റ് ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് മുൻപ് സെലിബ്രിറ്റിമാർ ഇനി മുതൽ ശ്രദ്ധിക്കണം. ഗുണനിലവാരമുള്ളതാണോ ഉത്പന്നമെന്ന് ഉറപ്പാക്കാൻ അവർക്കും ബാധ്യതയുണ്ടാകും ഇനി. അതല്ലെങ്കിൽ അവരും കോടതികയറേണ്ടിവരും. nvssiju@gmail.com

from money rss https://bit.ly/3f3AIeW
via IFTTT

അയോധ്യ രാമക്ഷേത്രത്തിന്റെ അസ്ഥിവാരം കീറൽ ചടങ്ങ് - പ്രധാനമന്ത്രി മോദി പങ്കെടുക്കും, ദൂരദർശൻ ലൈവ് കൊടുക്കും

കൊറോണ വൈറസ് വ്യാപനത്തിനിടെ വിപുലമായി നടത്തുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ അസ്ഥിവാരം കീറല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഓഗസ്റ്റ് അഞ്ചിനാണ് ചടങ്ങ്. ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം നടത്തും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാന മുഹൂര്‍ത്തമായിരിക്കും ഇതെന്ന് ശ്രീരാം ജന്മഭൂമി തിര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് അഭിപ്രായപ്പെട്ടു. ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ദിവസമാണ് ഓഗസ്റ്റ് അഞ്ച്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും സംസ്ഥാന പദവി റദ്ദാക്കി ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ ഒന്നാം വാര്‍ഷകമാണ് വരുന്ന ഓഗസ്റ്റ് 5. പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റേതൊരു പരിപാടിയും കവര്‍ ചെയ്യുന്നത് പോലെയാണ് ഇതെന്നാണ് പ്രസാര്‍ ഭാരതിയുടെ വിശദീകരണം. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചടങ്ങ്. ക്ഷണിക്കപ്പെട്ട 150 പേരടക്കം 200 പേർ പങ്കെടുക്കും. വലിയ സ്ക്രീനുകളടക്കം ഒരുക്കും.

ബാബറി മസ്ജിദ് നിന്നിരുന്നത് അടക്കമുള്ള അയോധ്യയിലെ 2.77 ഏക്കർ ഭൂമി ഹിന്ദുക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കാനും ട്രസ്റ്റ് നിർമ്മിക്കാനും മുസ്ലീങ്ങൾക്ക് പള്ളി നിർമ്മിക്കാൻ അയോധ്യയിൽ മറ്റെവിടെയെങ്കിലും അഞ്ചേക്കർ ഭൂമി അനുവദിക്കാനുമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2019 നവംബറിൽ വിധിച്ചത്. ക്രിമിനൽ പ്രവൃത്തി എന്നാണ് വിധിന്യായത്തിൽ, ബാബറി മസ്ജിദ് തകർത്തത്തിനെ സുപ്രീം കോടതി വിശേഷിപ്പിച്ചത്. ഈ കേസിലെ പ്രതികളായ ബിജെപി നേതാക്കൾ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ, സാധ്വി ഋതംബര തുടങ്ങിയവർക്ക് ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്. ബാബറി മസ്ജിദ് തകർത്ത കേസിന്റെ വിചാരണ ലക്നൌ പ്രത്യേക സിബിഐ കോടതിയിൽ അവസാനഘട്ടത്തിലാണ്. ജോഷിയും അദ്വാനിയും വീഡിയോ കോൺഫറൻസിംഗ് വഴി കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ ഹാജരായിരുന്നു. 


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. അയോധ്യയില്‍ 500 വര്‍ഷത്തിന് ശേഷമുള്ള മംഗള മുഹൂര്‍ത്തമെന്നാണ് യോഗി ഓഗസ്റ്റ് അഞ്ചിന്റെ ചടങ്ങിനെ വിശേഷിപ്പിച്ചത്. അയോധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും തുടര്‍ച്ചയായി രാമായണം വായിക്കണമെന്നും ഓഗസ്റ്റ് നാലിന് രാത്രിയിലും ഓഗസ്റ്റ് അഞ്ചിനും അയോധ്യയിലെ എല്ലാ വീടുകളിലും വിളക്ക് കത്തിച്ച് ദീപോത്സവം ആഘോഷിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.



* This article was originally published here

Saturday 25 July 2020

കോവിഡ് വ്യാപനംകൂടുന്നു: ഓഹരി വിപണിയില്‍ മുന്നേറ്റംതുടരുമോ?

കോവിഡ് വ്യാപനംമൂലമുള്ള അടച്ചടലിനെതുടർന്ന് തകർന്നടിഞ്ഞ ഓഹരി സൂചികകൾ ഇതാ നാലുമാസത്തെ ഉയർന്ന നിലവാരം കീഴടക്കിയിരിക്കുന്നു. ആഗോളതലത്തിലും രാജ്യത്തും കോവിഡ് വ്യാപനംകൂടുമ്പോഴും ഇപ്പോഴത്തെ വിപണിയിലെ ഉയർച്ചയ്ക്ക് അതൊന്നും ഒരുതടസ്സമല്ല. മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് വിപണി 50ശതമാനത്തിലേറെയാണ് കുതിച്ചത്. 45ലേറെ ഓഹരികളുടെ വില 100 മുതൽ 300ശതമാനംവരെ ഉയരുകയും ചെയ്തിരിക്കുന്നു. ബിഎസ്ഇ 500ലെ 94ശതമാനം ഓഹരികളും മാർച്ച് 23ലെ താഴ്ന്ന നിലവാരത്തിൽനിന്ന് പ്രതാപംതിരിച്ചുപിടിച്ചു. എല്ലാവിഭാഗം സെക്ടറൽ സൂചികകളും കഴിഞ്ഞ നാലുമാസത്തിനിടെ ഇരട്ട അക്ക ശതമാനം ഉയർന്നു. സെൻസെക്സ് 38,101ലും നിഫ്റ്റി 11194ലിലുമാണ് വെള്ളിയാഴ്ച വ്യാപാരംഅവസാനിപ്പിച്ചത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളെതുടർന്നുണ്ടായ പണലഭ്യത, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, ചെറുകിട നിക്ഷേപകരുടെ വ്യാപകമായ പങ്കാളിത്തം തുടങ്ങിയവ വിപണിയെ സ്വാധീനിച്ചതിന്റെ തെളിവകൂടിയാണിത്. ഹാത് വെ കേബിൾ, ഡെക്കാത്തോൺ, ഇന്റലക്ട് ഡിസൈൻ അരീന, ഡിഷ്മാൻ കാർബോജൻ, ജൂബിലന്റ് ലൈഫ് സയൻസ്, അരബിന്ദോ ഫാർമ, മുത്തൂറ്റ് ഫിനാൻസ്, ഇൻഫിബീം അവന്യൂസ്, ഭാരത് ഡൈനാമിക്സ്, ഗ്രാന്യൂൾസ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, റിലയൻസ് ഇൻഡസ്ട്രീസ്, മണപ്പുറം ഫിനാൻസ്, ഗ്ലെൻമാർക്ക് ഫാർമ, അലംബിക് ഫാർമ, ഈഡെൽവെയ്സ് ഫിനാൻഷ്യൽ സർവീസസ്, എസ്കോർട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിർളസോഫ്റ്റ്, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് 100 മുതൽ 300ശതമാനംവരെ നേട്ടമുണ്ടാക്കിയത്. വിദേശ നിക്ഷേപകരുടെ സാന്നിധ്യം സംപൂജ്യമാണ്. മാർച്ചിലെ വിറ്റൊഴിയലിനുശഷം ജൂൺ അവസാനംവരെ അവർ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇതാ ഇപ്പോൾ, കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി 8,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അവർ വാങ്ങിക്കൂട്ടിയത്. 2020ൽ ഇതുവരെ 85,000 കോടി രൂപയുടെ ഓഹരികളാണ് മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് എന്നീ കമ്പനികൾ ഉൾപ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കൈവശമാക്കിയത്. എന്നാൽ ജൂലായിൽ ഇവർ ഒന്നടങ്കം ലാഭമെടുപ്പിന്റെ ഭാഗമായി ഓഹരികൾ വിറ്റൊഴിയാൻ തുടങ്ങി. മ്യൂച്വൽ ഫണ്ടിൽനിന്ന് നിക്ഷേപകർ വ്യാപകമായി പണംപിൻവലിച്ചതും ഫണ്ട് കമ്പനികളെ ഓഹരി വില്പനയ്ക്ക് പ്രേരിപ്പിച്ചു. ഈ പിൻവലിയൽ താൽക്കാലികമാണെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനംകൂടുമ്പോഴും നിക്ഷേപത്തിന്റെ തോത് ഉയർന്നെങ്കിൽ ഭാവിയിൽ രോഗബാധയുടെ ഭീഷണി അസ്ഥാനത്താകുമ്പോൾ വിപണിയുടെ മുന്നേറ്റം ഊഹിക്കാവുന്നതേയുള്ളൂ.

from money rss https://bit.ly/3g4KleE
via IFTTT