121

Powered By Blogger

Tuesday 13 August 2019

32 വര്‍ഷംകൊണ്ട് 20 കോടി നേടാന്‍ കഴിയുമോ?

എനിക്ക് രണ്ട് സാമ്പത്തിക ലക്ഷ്യങ്ങളാണുളളത്. മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി ലക്ഷ്യം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 1. 2022 ഓഗസ്റ്റ് മാസത്തോടെ 10 ലക്ഷം രൂപവേണം. ഏത് ഫണ്ടാകും നിക്ഷേപിക്കാൻ യോജിച്ചത്? 2. രണ്ടാമത്തെ ലക്ഷ്യം 15-20 കോടിയുടേതാണ്. 32വർഷത്തിനുശേഷമാണ് ഈ തുക ലഭിക്കേണ്ടത്. ഏത് വിഭാഗത്തിൽപ്പെട്ട ഫണ്ടുകളാകും നിക്ഷേപിക്കാൻ യോജിച്ചത്? അനുരാഗ് കെ.കെ മൂന്നുവർഷംമാത്രം കാലാവധിയുള്ള ആദ്യത്തെ സാമ്പത്തിക ലക്ഷ്യത്തിന് ഡെറ്റ് ഫണ്ടിലെ നിക്ഷേപംമാണ് യോജിച്ചത്. അൾട്ര ഷോർട്ട് ഡ്യൂറേഷൻഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കാം. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് സേവിങ്സ് ഫണ്ട് എന്നിവയിലേതെങ്കിലും നിക്ഷേപത്തിനായി പരിഗണിക്കാം. പ്രതിമാസം 28,000 രൂപ എസ്ഐപിയായി നിക്ഷേപിക്കേണ്ടിവരും. 33 വർഷംകൊണ്ട് 15-20 കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 40,000 രൂപമുതൽ 50,000 രുപവരെ നിക്ഷേപിക്കേണ്ടിവരും. 12 ശതമാനമാണ് പ്രതീക്ഷിക്കുന്ന ആദായം. ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകൾ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തുക. ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകൾ വെബ്സൈറ്റിൽനിന്ന് തിരഞ്ഞെടുക്കുക.

from money rss http://bit.ly/31F1Z0Z
via IFTTT

സെന്‍സെക്‌സില്‍ 145 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ചൊവാഴ്ച കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണി ബുധനാഴ്ച കൈവിട്ടില്ല. സെൻസെക്സ് 145 പോയന്റ് നേട്ടത്തിൽ 37103ലും നിഫ്റ്റി 43 പോയന്റ് ഉയർന്ന് 10969ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 479 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 301 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, വാഹനം, ബാങ്ക്, ഊർജം, ഇൻഫ്ര ഓഹരികളാണ് നേട്ടത്തിൽ. ഐടി, എഫ്എംസിജി, ഫാർമ ഓഹരികൾ നഷ്ടത്തിലുമാണ്. മണപ്പുറം ഫിനാൻസ്, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ്, എൽആന്റ്ടി ഫിനാൻസ്, ഇന്ത്യബുൾസ് ഹൗസിങ്, ബജാജ് ഫിനാൻസ്, റിലയൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, ടൈറ്റാൻ, ഗ്ലെൻമാർക്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2KyDBYY
via IFTTT

നോട്ടുനിരോധനകാലത്തെ നിക്ഷേപക്കണക്ക് ആദായനികുതിവകുപ്പ് പരിശോധിക്കുന്നു

മുംബൈ: നോട്ടുനിരോധനകാലത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം ശേഖരിക്കാൻ ആദായനികുതി വകുപ്പ് വീണ്ടും ഉത്തരവിട്ടു. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പതിനേഴിന പരിശോധനയ്ക്കാണ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുള്ളത്. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്വഴി ധനമന്ത്രാലയം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇത്തരത്തിലുള്ള ഒമ്പതാം കത്താണിത്. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ കണക്ക് സൂക്ഷ്മമായി വിശകലനംചെയ്യാനുള്ള നിർദേശമാണ് ഇതിലുള്ളത്. നോട്ടുനിരോധനകാലയളവിലെ നിക്ഷേപത്തിൽ അസ്വാഭാവികമായെന്തെങ്കിലും ആദായനികുതിയുദ്യോഗസ്ഥർ കണ്ടെത്തിയിരുന്നോ എന്നു രേഖപ്പെടുത്താനുള്ള നിർദേശമാണ് ഇക്കൂട്ടത്തിൽ പ്രധാനം. 2016 നവംബർ ഒമ്പതിനും ഡിസംബർ 31-നും ഇടയിൽ നിക്ഷേപിച്ച തുക മൊത്തം വരുമാനത്തിന്റെ എത്ര ശതമാനംവരുമെന്നും രേഖപ്പെടുത്തണം. അന്നത്തെ നിക്ഷേപം ഏതുതരത്തിലുള്ളതായിരുന്നെന്നും പണത്തിന്റെ സ്രോതസ്സിനെപ്പറ്റി ഇടപാടുകാരൻ നൽകിയ വിശദീകരണം എന്തായിരുന്നെന്നും പരിശോധിക്കണം. കമ്പ്യൂട്ടർ ശൃംഖലയിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഡൽഹിയിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. നോട്ടുനിരോധനകാലത്തും അതിനുമുമ്പുമുള്ള നിക്ഷേപങ്ങൾ താരതമ്യംചെയ്യാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2015-16, 2016-17 സാമ്പത്തികവർഷങ്ങളിൽ ലഭിച്ച മൊത്തം നിക്ഷേപത്തിന്റെ കണക്ക് രേഖപ്പെടുത്തണം. തൊട്ടു മുൻവർഷത്തെ മൊത്തം നിക്ഷേപത്തിൽനിന്ന് അത് എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നെന്നും പരിശോധിക്കണം. ഈ വിവരങ്ങൾ വിശകലനം ചെയ്താൽ, രാജ്യത്തുണ്ടായിരുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. കള്ളപ്പണവും കള്ളനോട്ടും തടയാനെന്നുപറഞ്ഞാണ് കേന്ദ്രസർക്കാർ അന്നു നിലവിലുണ്ടായിരുന്ന അഞ്ഞൂറു രൂപയുടെയും ആയിരം രൂപയുടെയും കറൻസികൾ ഒറ്റയടിക്ക് പിൻവലിച്ചത്. പിൻവലിച്ച അത്രതന്നെ തുക ബാങ്കുകളിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ നോട്ടുനിരോധനം പരാജയമാണെന്ന് വിമർശനമുയർന്നിരുന്നു. തിരിച്ചെത്തിയ തുകയിലെ കള്ളപ്പണം കണ്ടെത്തി നടപടിയെടുത്താൽ ഈ വിമർശനത്തിന്റെ മുനയൊടിക്കാമെന്നാണ് സർക്കാർ കരുതുന്നത്. Content Highlights:Income tax department cross checking deposits during demonetisation period

from money rss http://bit.ly/2N2iUqj
via IFTTT

ലോട്ടറി: കൈപ്പറ്റാത്ത സമ്മാനങ്ങളിൽനിന്ന് സർക്കാരിന് കിട്ടിയത് 221 കോടി

കോഴിക്കോട്: സംസ്ഥാനസർക്കാരിന് കേരള ലോട്ടറി ഭാഗ്യദേവതയാണ്. സമ്മാനം അടിച്ചിട്ടും അത് അവകാശപ്പെടാത്ത ഇനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം സർക്കാരിന് ലഭിച്ചത് 220.99 കോടി രൂപയാണ്. വർഷംതോറും ഈ തുക വർധിക്കുന്നുണ്ടെന്നാണ് കണക്ക്. ടിക്കറ്റ് നഷ്ടപ്പെട്ടവർ, സമ്മാനം കിട്ടിയ വിവരം അറിയാത്തവർ തുടങ്ങിയവരുടെ 'ഭാഗ്യ'മാണ് ഖജനാവിന് മുതൽക്കൂട്ടാവുന്നത്. സർക്കാർ വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന ഈ കണക്കുകൾ വിവരാവകാശനിയമപ്രകാരം ലഭിച്ചതാണ്. അഞ്ചുവർഷംമുമ്പ് (2013-14 സാമ്പത്തികവർഷത്തിൽ) ഇത് 73.43 കോടി രൂപയായിരുന്നു. ഈ സാമ്പത്തികവർഷത്തെ കണക്ക് ലഭ്യമായിട്ടില്ല. കഴിഞ്ഞവർഷം കേരള ലോട്ടറിയിൽനിന്ന് നേടിയ അറ്റാദായം 1695.5 കോടിരൂപയാണ്. സമ്മാനം, ഏജന്റുമാരുടെ കമ്മിഷൻ എന്നിവ നൽകിക്കഴിഞ്ഞാണിത്. സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68 ലെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു. 2014-15 മുതലാണ് അറ്റാദായം കുതിച്ചുകയറിയത്. ആ വർഷം ടിക്കറ്റിന്റെ വിലകൂട്ടിയതും അച്ചടിക്കുന്നവയുടെ എണ്ണംകൂട്ടിയതുമാണ് കാരണം. അവകാശിയെത്താത്ത സമ്മാനങ്ങളിൽനിന്നുമാത്രം സംസ്ഥാന ലോട്ടറിവകുപ്പിന് കിട്ടുന്ന തുക സാമ്പത്തികവർഷം തുക 2018-19 220 കോടി 99 ലക്ഷം 2017-18 151 കോടി 3 ലക്ഷം 2016-17 105 കോടി 55 ലക്ഷം 2015-16 94 കോടി 17 ലക്ഷം 2014-15 85 കോടി 68 ലക്ഷം 2013-14 73 കോടി 43 ലക്ഷം ലോട്ടറിയിൽനിന്ന് സർക്കാർ നേടുന്ന അറ്റാദായം 2017-18 1695 കോടി 5 ലക്ഷം 2016-17 1691 കോടി 5 ലക്ഷം 2015-16 1461 കോടി 16 ലക്ഷം 2014-15 1168 കോടി 26 ലക്ഷം 2013-14 788 കോടി 42 ലക്ഷം content highlights:kerala lottery

from money rss http://bit.ly/2YIM2Ka
via IFTTT

വില്പന സമ്മര്‍ദം തുടരുന്നു: സെന്‍സെക്‌സ് 624 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണി വീണ്ടും പഴയപടി. സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 623.75പോയന്റ് താഴ്ന്ന് 36958..16 ലും നിഫ്റ്റി 183.30പോയന്റ് നഷ്ടത്തിൽ 10925.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 797 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1648 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ഇൻഫ്ര, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗം ഓഹരികളിലെ കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. ഇന്ത്യബുൾസ് ഹൗസിങ്, റിലയൻസ്, സൺ ഫാർമ, ഗെയിൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, യുപിഎൽ, ഭാരതി എയർടെൽ, എൻടിപിസി, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2yU4YWT
via IFTTT

റെഗുലര്‍ പ്ലാനില്‍നിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് എങ്ങനെയാണ് സ്വിച്ച് ചെയ്യുക?

ഡിഎസ്പി മിഡ്ക്യാപ് ഫണ്ടിന്റെ റഗുലർ പ്ലാനിലെ നിക്ഷേപകനാണ്. റഗുലർ പ്ലാനിൽനിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാൻ കഴിയുന്നില്ലെന്നാണ് വിതരണക്കാരൻ പറഞ്ഞത്. എന്തുചെയ്യണം? സൂരജ് നാരായണൻ ഫണ്ടിന്റെ റഗുലർ പ്ലാനിൽനിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാൻ കഴിയില്ല. റെഗുലർ പ്ലാനിലെ നിക്ഷേപം പിൻവലിച്ച്(റഡീം ചെയ്ത്) പണം വീണ്ടും അതേ ഫണ്ടിന്റെ തന്നെ ഡയറക്ട് പ്ലാനിൽ നിക്ഷേപിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ എക്സിറ്റ് ലോഡ് ഉണ്ടോയെന്ന് പരിശോധിക്കണം. ഡിഎസ്പി മിഡ്ക്യാപ് ഫണ്ട് ഒരുവർഷം കഴിഞ്ഞാണ് റഡീം ചെയ്യുന്നതെങ്കിൽ എക്സിറ്റ് ലോഡ് ബാധകമല്ല. എസ്ഐപിയായാണ് നിക്ഷേപം തുടരുന്നതെങ്കിൽ ഒരുവർഷം കഴിഞ്ഞുള്ള നിക്ഷേപം മാത്രം പിൻവലിച്ച് ഡയറക്ട് പ്ലാനിലേയ്ക്ക് മാറുക.

from money rss http://bit.ly/2Ttasl9
via IFTTT