121

Powered By Blogger

Tuesday 14 December 2021

പാഠം 154| എന്‍പിഎസ്‌-മ്യൂച്വല്‍ഫണ്ട്: മാസം ഒരുലക്ഷം പെന്‍ഷന്‍ ലഭിക്കാന്‍ എത്രതുക നിക്ഷേപിക്കണം?

ബെംഗളുരുവിലെ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന ഐശ്വര്യക്ക് 60-ാമത്തെ വയസ്സുമുതൽ പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കണം. ഇപ്പോൾ 30 വയസാണ് പ്രായം. ഷാർജയിലെ സ്കൂളിൽ ജോലിചെയ്യുന്ന വിശാഖിനും അതുതന്നെയാണ് അറിയേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും അസംഘടിതമേഖലകളിലും ജോലിചെയ്യുന്നവർക്ക് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതുപോലെയുള്ള പെൻഷൻ ലഭിക്കാൻ അവസരമുണ്ട്. കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയായ എൻപിഎസിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപംനടത്തിയാൽമതി. നിർബന്ധമായും അംഗമാകണമെന്ന് വ്യവസ്ഥയുള്ളതിനാലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇപിഎഫ് പോലുള്ള ദീർഘകാല പദ്ധതികളിൽ ചേരുന്നത്. ഇപിഎസ്(ഇപിഎഫ്ഒയുടെപെൻഷൻ സ്കീം)വഴി ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിക്കാനാകില്ലെന്ന് പഴയതലമുറ തിരിച്ചറിഞ്ഞത് ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം പെൻഷൻ ലഭിച്ചുതുടങ്ങിയപ്പോഴാണ്. 5,000 രൂപയിൽതാഴെ പെൻഷൻ ലഭിച്ചാൽ അത് എന്തിന് തികയുമെന്ന ചോദ്യമാണ് പലർക്കുമുണ്ടയത്. ഈ സാഹചര്യത്തിലാണ് പുതിയ തലമുറയ്ക്കുവേണ്ടി കൂടുതൽ വരുമാന സാധ്യതയുള്ള നിക്ഷേപ പദ്ധതികൾ മുന്നോട്ടുവെയ്ക്കുന്നത്. എൻപിഎസ്(നാഷണൽ പെൻഷൻ സിസ്റ്റം) കേന്ദ്ര സർക്കാർ അവതരിപ്പിച്ച സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ശ്രദ്ധേയമായ ഒന്നാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). സർക്കാർ ജീവനക്കാർക്കുമാത്രമല്ല, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും(ആർക്കുവേണമെങ്കിലും)പദ്ധതിയിൽ അംഗമാകാമെന്നതാണ് പ്രത്യകത. ആദായനികുതി ആനുകൂല്യം ഓരോ സാമ്പത്തികവർഷവും 80സി പ്രകാരം 1.50 ലക്ഷം രൂപവരെയും 80 സിസിഡി പ്രകാരം 50,000 രൂപവരെയുമുള്ള നിക്ഷേപത്തിന് ആദായനികുതിയിളവ് ലഭിക്കുമെന്ന സവിശേഷതയും എൻപിഎസിനുണ്ട്. കാലാവധിയെത്തി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് ആദായനികുതിയും നൽകേണ്ടതില്ല. ഇത്രയും ആനുകൂല്യങ്ങൾ ലഭിക്കുന്ന ദീർഘകാല നിക്ഷേപ(പെൻഷൻ)പദ്ധതി ഇല്ലെന്നുതന്നെ പറയാം. 40ശതമാനം പെൻഷന് കാലാവധിയെത്തുമ്പോൾ മൊത്തം നിക്ഷേപത്തിലെ 40ശതമാനം തുകയെങ്കിലും പ്രതിമാസം പെൻഷൻ ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണമെന്നുണ്ട്. കൂടുതൽതുക പെൻഷൻ ലഭിക്കണമെങ്കിൽ ഈവിഹതം ഉയർത്താനുംകഴിയും. വിരമിക്കുമ്പോൾ നല്ലൊരു തുക ഒറ്റത്തവണയായി കയ്യിൽ ലഭിക്കുന്നതോടൊപ്പം പ്രതിമാസം പെൻഷനും ഉറപ്പാക്കാമെന്ന് ചുരുക്കം. പെൻഷനോടൊപ്പം വിരമിക്കുന്ന സമയത്തെ ആവശ്യങ്ങൾക്ക് നല്ലൊരുതുക സമാഹരിക്കാനും പദ്ധതിയിലൂടെ കഴിയും. നിലവിൽ ആന്വിറ്റി പ്ലാനുകളിൽ നിന്ന് ലഭിക്കുന്ന ആദായം ശരാശരി ആറുശതമാനമാണ്. 40ശതമാനംതുക ആന്വിറ്റി പ്ലാനിൽ നിക്ഷേപിച്ച് ബാക്കിയുള്ളതിലെ ഒരുഭാഗം കൂടുതൽ ആദായം ലഭിക്കുന്ന സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം, ഡെറ്റ് മ്യൂച്വൽ ഫണ്ട് തുടങ്ങിയവയിൽ നിക്ഷേപിച്ചും പരമാവധി ആദായംനേടാം. നിക്ഷേപ സാധ്യതകൾ ഇക്വിറ്റി, കോർപറേറ്റ് ബോണ്ട്, സർക്കാർ സെക്യൂരിറ്റീസ് എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്ക് കഴിയും. ആക്ടീവ് ചോയ്സ് വഴി പരമാവധി 75ശതമാനം തുകവരെ ഓഹരിയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നുണ്ട്. എത്രതുക നിക്ഷേപിക്കേണ്ടിവരും പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ 30 വയസ്സുള്ള ഒരാൾ പ്രതിമാസം 15,000 രൂപ എൻപിഎസിൽ നിക്ഷേപിച്ചാൽ മതിയാകും. 60ഃ40 ഇക്വിറ്റി, ഡെറ്റ് അനുപാതത്തിൽ നിക്ഷേപം നടത്തുമ്പോഴുള്ള ആദായമാണ് കണക്കിലെടുത്തിട്ടുള്ളത്. ഇത്രയുംതുക പെൻഷൻ ലഭിക്കാൻ, കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മൊത്തംതുകയിൽ 60ശതമാനം ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. വിരമിക്കുന്നതുവരെയുള്ള നിക്ഷേപത്തിന് 10ശതമാനവും അതിനുശേഷംമുള്ള ആന്വിറ്റി നിക്ഷേപത്തിൽനിന്ന് ആറുശതമാനവും വാർഷിക ആദായം ലഭിക്കുമെന്ന നിഗമനത്തിലാണ് ഈ വിലിയരുത്തൽ. പെൻഷൻ കൂടുതൽ ലഭിക്കാൻ 75ഃ25 അനുപാതത്തിൽ ഓഹരിയിലും ബോണ്ടിലും നിക്ഷേിപിക്കുകയാണെങ്കിൽ പരമാവധി ആദായംനേടാനുള്ള അവസരമുണ്ട്. 12ശതമാനം വാർഷിക ആദായ പ്രകാരം പ്രതിമാസം 15,000 രൂപ നിക്ഷേപിച്ചാൽ 60വയസാകുമ്പോൾ 5,29,48,707(5.29 കോടി) രൂപ സമാഹരിക്കാനാകും. 54 ലക്ഷം രൂപയാകും ആകെ നിക്ഷേപിച്ചിട്ടുണ്ടാകുക. ഈതുകയിൽ 40ശതമാനം അതായത് 2,11,79,483(2.11 കോടി) രൂപ ആന്വിറ്റി പ്ലാനിൽ നിക്ഷേപിച്ചാൽ മാസംതോറും 1,05,897 രൂപ പെൻഷൻ ലഭിക്കും. ബാക്കി 60ശതമാനം തുകയായ 3,17,69,224 രൂപ(3.17 കോടി)മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയുംചെയ്യാം. 60ശതമാനം തുക ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ പ്രതിമാസം നിക്ഷേപിക്കേണ്ടതുക 10,000മായി കുറയ്ക്കാം. പെൻഷനായി ലഭിക്കുന്ന തുകയിൽ മാറ്റമുണ്ടാവില്ല. വ്യവസ്ഥകളിൽമാറ്റംവന്നേക്കാം പെൻഷൻ ലഭിക്കുന്നതിനായി നിർബന്ധമായും നിക്ഷേപിക്കേണ്ട ആന്വിറ്റി പ്ലാനുകളിൽനിന്ന് നിലവിൽ ലഭിക്കുന്ന ആദായം മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് കുറവാണെന്നത് പരമിതിയാണ്. ഭാവിയിൽ ഇക്കാര്യത്തിൽ മാറ്റംവന്നേക്കാം. എൻപിഎസിന്റെ ചുമതലയുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെപരിഗണനയിലാണ് ഇക്കാര്യം. വിരമിക്കുന്ന സമയത്ത് 40ശതമാനമോ അതിൽകൂടുതലോ തുക എൻപിഎസിലെ ഡെറ്റ് വിഭാഗത്തിൽ നിലനിർത്തി പ്രതിമാസം പിൻവലിക്കാൻ (എസ്ഡബ്ല്യുപി)കഴിയുന്നതരത്തിൽ ക്രമീകരിച്ചാൽ ഇതിന് പരിഹാരമാകും. മ്യൂച്വൽഫണ്ടിന്റെ വഴി എൻപിഎസിൽ നിക്ഷേപിക്കുന്ന തുക മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചും മികച്ചവരുമാനം ഉറപ്പാക്കാം. 15,000 രൂപവീതം 30 വർഷം എസ്ഐപിയായി നിക്ഷേപിച്ചാൽ ചുരുങ്ങിയത് 12ശതമാനം ആദായനിരക്കിൽ മൊത്തം 5,29,48,672 രൂപ (5.29കോടി) സമാഹരിക്കാനാകും. ഇതിൽ 40ശതമാനംതുകയായ 2,11,79,483(2.11കോടി)രൂപ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിച്ച് പ്രതിമാസം ഒരു ലക്ഷം രൂപ വീതം സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി പിൻവലിക്കാം. 85വയസ്സുവരെ ഇപ്രകാരം(25വർഷം അതായത് 300 മാസം)പിൻവലിക്കേണ്ടിവരിക മൂന്നുകോടി രൂപയാണ്. ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് 8ശതമാനം ആദായം ലഭിച്ചാൽ 85 വയസ്സാകുമ്പോൾ 5,97,24,474(5.97കോടി രൂപ)ബാക്കിയുണ്ടാകും. അതായത് നിക്ഷേപിച്ചതിനേക്കാൾ കൂടിയ തുക! പ്രതിമാസം ഒരുലക്ഷം വീതം 300മാസം പിൻവലിച്ചത് മൂന്നുകോടി രൂപയുമാണ്. ഇതുപ്രകാരം മൊത്തം ലഭിച്ചതുക 6,85,44,990 (6.85കോടി)രൂപയാണെന്ന് മനസിലാക്കുക. കൂടുതൽ തുക ആവശ്യംവരികയാണെങ്കിൽ ഡെറ്റ് മ്യൂച്വൽ ഫണ്ടിൽനിന്ന് എപ്പോൾവേണമെങ്കിലും പണം പിൻവലിക്കാനും കഴിയും. എൻപിഎസ്\ മ്യൂച്വൽഫണ്ട് മ്യൂച്വൽ ഫണ്ടിനെ അപേക്ഷിച്ച് എൻപിഎസിനുള്ള നേട്ടം നികുതി ആനുകൂല്യമാണ്. നിക്ഷേപിക്കുമ്പോൾ രണ്ടുലക്ഷം രൂപവെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കുന്നതിനുപുറമെ, കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മൊത്തം തുകയ്ക്കും നികുതി ബാധ്യതയില്ല. എന്നാൽ, മ്യൂച്വൽ ഫണ്ടിന്റെകാര്യം വ്യത്യസ്തമാണ്. ടാക്സ് സേവിങ് ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 80സി പ്രകാരം ഒരുവർഷം 1.5ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതിയിളവുണ്ടാകും. കാലാവധിയെത്തി പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന്മേൽ ഒരുലക്ഷം രൂപവരെയുള്ള തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുക. അതിനുമുകളിലുള്ള നേട്ടത്തിന് 10ശതമാനം ആദായനികുതി നൽകണം. നിക്ഷേപതന്ത്രം: രണ്ടുലക്ഷം രൂപവരെ നികുതി ആനുകൂല്യം ലഭിക്കണമെന്നുള്ളവർ ഓരോവർഷവും രണ്ടുലക്ഷം രൂപവീതം എൻപിഎസിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ 1.50 ലക്ഷം രൂപവരെ ടാക്സ് സേവിങ് ഫണ്ടിലും 50,000 രൂപവീതം എൻപിഎസിലും നിക്ഷേപിക്കാം. 50,000 രൂപ എൻപിഎസിൽ നിക്ഷേപിക്കുന്നതിലൂടെ 30ശതമാനം നികുതി സ്ലാബിലുള്ളവർക്ക് ഓരോ വർഷവും 15,000 രൂപയിലേറെ നികുതി ലാഭിക്കാം. feedback to: antonycdavis@gmail.com കുറിപ്പ്: പുതിയകാലഘട്ടത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് എൻപിഎസിലെ നിക്ഷേപം. ഇനിയും തുടങ്ങിയിട്ടില്ലെങ്കിൽ വൈകിക്കേണ്ട. പ്രതിമാസം നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. ഭാവിയിൽ വ്യവസ്ഥകളിൽമാറ്റംവരുത്തുന്നതോടെ വിരമിച്ചശേഷമുള്ള ആദായത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാകും. Loading…

from money rss https://bit.ly/322SfmP
via IFTTT

വിപണിയില്‍ നഷ്ടംതുടരുന്നു: വിലക്കയറ്റഭീഷണിയില്‍ കരുതലെടുത്ത് നിക്ഷേപകര്‍ | Opening

മുംബൈ: വിപണിയിൽ ദുർബലാവസ്ഥ തുടരുന്നു. ഉപഭോക്തൃ-മൊത്തവില സൂചികകൾ തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനം വൈകീട്ട് പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കരുതലോടെയാണ് നിങ്ങുന്നത്. ഫെഡ് റിസർവിനെക്കൂടാതെ നാല് പ്രധാനരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ യോഗവും ഈയാഴ്ച നടക്കുന്നുണ്ട്. ആഗോളതലത്തിൽ വിലക്കയറ്റം രൂക്ഷമായതിനാൽ നിരക്ക് ഉയർത്തുന്നതുൾപ്പടെയുള്ളവ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. സെൻസെക്സ് 121 പോയന്റ് നഷ്ടത്തിൽ 57,9994ലിലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 17,289ലുമാണ് വ്യാപാരം നടക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, ആക്സിസ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.24ശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3IKa2A1
via IFTTT

അരിവില കിലോഗ്രാമിന് 15 രൂപവരെ കൂടി

തൃശ്ശൂർ:നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടൻ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതിൽ ഉയർന്നു. കർണാടകത്തിൽനിന്ന് എത്തുന്ന വടിമട്ടക്ക് 15 രൂപ കൂടി. കിലോഗ്രാമിന് 33-ൽ നിന്ന് 48 ആയി . ആന്ധ്രപ്രദേശിൽനിന്നെത്തുന്ന ജയ, പൊന്നി, തമിഴ്നാട്ടിൽനിന്നെത്തുന്ന കുറുവ, പൊന്നി തുടങ്ങിയ അരികളുടെ വില രണ്ടാഴ്ചയിൽ കിലോവിന് മൂന്നു രൂപ വീതം ഉയർന്നു. ഫെബ്രുവരി ആകുമ്പോഴേക്കും കനത്ത വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ദക്ഷിണേന്ത്യയിൽ ഉണ്ടായ കനത്ത മഴയാണ് പാടങ്ങളിൽ ഉത്പാദന നഷ്ടത്തിനും അതുവഴി വിലക്കയറ്റത്തിനും കാരണമായത്. ലക്ഷക്കണക്കിന് ഹെക്ടറിലുള്ള നെൽകൃഷിയാണ് ദക്ഷിണേന്ത്യയിലെ പാടങ്ങളിൽ നശിച്ചത്. ഉത്പാദന നഷ്ടത്തിനു പുറമേ ഇന്ധനവില വർധനയും വിലക്കയറ്റ കാരണമായിട്ടുണ്ടെന്ന് അരി മൊത്തവ്യാപാരികൾ പറയുന്നു. കേരളത്തിൽ വിൽക്കുന്നത് 3.3 ലക്ഷം ടൺ അരി കേരളത്തിൽ ഓരോ മാസവും 3.3 ലക്ഷം ടൺ അരിയാണ് വിൽക്കുന്നത്. ഇതിൽ 1.83 ലക്ഷം ടൺ വെള്ള അരിയും 1.5 ലക്ഷം ടൺ മട്ടയുമാണ്. കേരളത്തിലെ റൈസ് മിൽ ഉടമ സംഘത്തിന്റെ കണക്കാണിത്. പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റം കാരണം കേരളം ഒരു മാസം ഏതാണ്ട് 100 കോടി രൂപ അധികം ചെലവാക്കേണ്ടിവരുന്നു. കേരളത്തിൽ അരി ഉത്പാദനം കുറവായതിനാൽ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വഴിയില്ല. കേരളത്തിൽ രണ്ട് വിളകളായി ഉത്പാദിപ്പിക്കുന്ന അരിയുടെ ബഹുഭൂരിപക്ഷവും സപ്ലൈകോ വഴി പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തുകയാണ്. കേരളത്തിൽ ആവശ്യമായതിന്റെ മൂന്നിലൊന്നു ഭാഗം പോലും ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 6.05 ലക്ഷം ടൺ ആയിരുന്നു അരി ഉത്പാദനം. ഈ വർഷം പ്രതീക്ഷിക്കുന്നത് 6.71 ലക്ഷം ടണ്ണാണ്. കൃഷിവകുപ്പിന്റെ കണക്കാണിത്. ഇതുപ്രകാരം രണ്ടു മാസത്തേക്ക് ആവശ്യമായ അരി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പൊതുവിതരണകേന്ദ്രങ്ങൾ വഴി വിലകുറച്ച് അരി വിതരണംചെയ്യുന്നുണ്ട്.

from money rss https://bit.ly/3226B6W
via IFTTT