121

Powered By Blogger

Tuesday 2 February 2021

സ്വര്‍ണവില വീണ്ടും 35,000 നിലവാരത്തില്‍: അഞ്ചുമാസത്തിനിടെ ഇടിഞ്ഞത് 6,200 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് അഞ്ചുമാസത്തിനിടെ 6200 രൂപയുടെ ഇടിവാണുണ്ടായത്. സ്വർണവില എക്കാലത്തേയും ഉയർന്ന നിലവാരമായ 42,000 രൂപയിലെത്തിയശേഷം 2020 നവംബർ 30നാണ് ഏറ്റവും കുറഞ്ഞവിലയായ 35,760 രൂപ രേഖപ്പെടുത്തിയത്. മൂന്നുമാസത്തിനുശേഷം വില വീണ്ടും 35,800ത്തിലെത്തിയിരിക്കുകയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് പവന്റെ വില 42,000 രൂപയിലെത്തി റെക്കോഡിട്ടത്. ആഗോള വിപണിയിൽ ഔൺസിന് 1,844.48 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം വില കുത്തനെ ഇടിഞ്ഞശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം ഉയർന്ന് 47,947 രൂപയിലെത്തി. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി 1,800 രൂപയാണ് ഇടിഞ്ഞത്.

from money rss https://bit.ly/3cBCF4H
via IFTTT

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍: 20 ദിവസത്തിനകം നിക്ഷേപം തിരിച്ചുലഭിക്കും

ഫ്രാങ്ക്ളിൻടെംപിൾടൺ മ്യൂച്വൽ ഫണ്ടിലെ മുന്നുലക്ഷത്തോളം നിക്ഷേപകർക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. എഎംസി പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് 20 ദിവസത്തിനുള്ളിൽ പണംലഭിക്കും. ഫ്രങ്ക്ളിൻ ടെംപിൾടണിന്റെയും സെബിയുടെയും അനുമതിയോടെ എസ്ബിഐ മ്യൂച്വൽ ഫണ്ടാണ് നിക്ഷേപകർക്ക് പണം വിതരണംചെയ്യുക. ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീറും സഞ്ജീവ് ഖന്നയുമടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. എത്രതുക ലഭിക്കും? ആറ് ഡെറ്റ് ഫണ്ടുകളിലായി 9,122 കോടി രൂപയാണ് നിക്ഷേപകർക്ക് വിതരണത്തിനായി ഫണ്ട് കമ്പനിയിലുള്ളത്. ബാക്കിയുള്ള തുക വിവിധ നിക്ഷേപങ്ങളിൽനിന്ന് തിരിച്ചുലഭിക്കുന്നമുറയ്ക്കാകും നൽകുക. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിലെ നിക്ഷേപകർക്കാണ് കൂടുതൽ തുക ലഭിക്കുക. നിക്ഷേപത്തിന്റെ 65ശതമാനത്തോളം വരുമിത്. ഫ്രാങ്ക്ളിൻ ഇന്ത്യ അൾ്ര ഷോർട്ട് ബോണ്ട് ഫണ്ട് നിക്ഷേപകർക്ക് 53ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ട് നിക്ഷേപകർക്ക് 41ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ട് നിക്ഷേപകർക്ക് 27ശതമാനവും ഷോർട്ട് ടേം ഇൻകം പ്ലാൻ നിക്ഷേപകർക്ക് 11ശതമാനവും നിക്ഷേപം തിരിച്ചലഭിക്കും. ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിലെ ബാധ്യത അഞ്ചുശതമാനത്തിലേയ്ക്ക് കുറയ്ക്കാൻ കമ്പനിക്കായിട്ടുണ്ട്. കൂടുതൽ നിക്ഷേപം തിരിച്ചെടുക്കുന്നമുറയ്ക്ക് നിക്ഷേപകർക്ക് പണംതിരിച്ചുനൽകും. ജനുവരി 29വരെയുള്ള കണക്കുപ്രകാരം 14,391 കോടി രൂപയാണ് നിക്ഷേപ പദ്ധതികളിൽനിന്നായി തിരിച്ചെടുക്കാൻ എഎംസിക്ക് കഴിഞ്ഞത്. 2020 ഏപ്രിൽ 23ന് പ്രവർത്തനം നിർത്തുമ്പോൾ 25,000 കോടി രൂപയായിരുന്നു ആറു ഫണ്ടുകളിലെയും ആസ്തി. SC orders disbursement of Rs 9,122 crore to investors of 6 Franklin MF schemes

from money rss https://bit.ly/3tpsDd4
via IFTTT

നേട്ടത്തോടെ തുടക്കം: ലാഭമെടുപ്പിനെതുടര്‍ന്ന് സൂചികകളില്‍ സമ്മര്‍ദം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും നേട്ടത്തോടെയാണ് വിപണിയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും ലാഭമെടുപ്പിനെതുടർന്ന് വൈകാതെ നഷ്ടത്തിലായി. സെൻസെക്സ് 138 പോയന്റ് നഷ്ടത്തിൽ 49,658ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 14,611ലുമാണ് വ്യാപാരം നടക്കുന്നത്. ബജറ്റിനെതുടർന്ന് വിപണി അപ്രതീക്ഷിതനേട്ടം കൈവരിച്ചതിനാൽ ഇന്നത്തെ വ്യാപാരത്തിലുടനീളം ലഭമെടുപ്പിനെതുടർന്നുള്ള വില്പനസമ്മർദം പ്രതീക്ഷിക്കാം. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടാറ്റ മോട്ടോഴ്സ്, ഐഒസി, സൺ ഫാർമ, പവർഗ്രിഡ് കോർപ്, വിപ്രോ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യുപിഎൽ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി, എൽആൻഡ്ടി, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, അദാനി എന്റർപ്രൈസസ്, ജൂബിലന്റ് ഫുഡ് വർക്സ്, വിഐപി ഇൻഡസ്ട്രീസ് തുടങ്ങി 88 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Sensex, Nifty open at record high

from money rss https://bit.ly/2NQpqmf
via IFTTT

എൽ.ഐ.സി. ഐ.പി.ഒ. ഒക്ടോബറിനുശേഷം

മുംബൈ: പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ ഐ.പി.ഒ. ഒക്ടോബറിനുശേഷം ഉണ്ടായേക്കുമെന്ന് കേന്ദ്ര നിക്ഷേപ- പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ. എയർ ഇന്ത്യ, ബി.പി.സി.എൽ., ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരി വിൽപ്പന 2021 സെപ്റ്റംബറോടെ പൂർത്തിയാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത സാമ്പത്തികവർഷം പൊതു ആസ്തികൾ വിറ്റ് 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്രബജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ളത്. ഐ.ഡി.ബി.ഐ. ബാങ്ക്, രണ്ടു പൊതുമേഖലാ ബാങ്കുകൾ, കണ്ടെയ്നർ കോർപ്പറേഷൻ, ബെമൽ, പവൻ ഹാൻസ്, നീലാചൽ ഇസ്പാത് നിഗം ലിമിറ്റഡ് എന്നിവയുടെ വിൽപ്പനയും ഈ വർഷംതന്നെ പൂർത്തിയാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. എൽ.ഐ.സി.യുടെ ഐ.പി.ഒ. നടത്തുന്നതിനും ഐ.ഡി.ബി.ഐ. ബാങ്കിന്റെ അവശേഷിക്കുന്ന ഓഹരികൾ വിറ്റഴിക്കുന്നതിനും സർക്കാരിന് പാർലമെന്റിൽ നിയമഭേദഗതി പാസാക്കേണ്ടതുണ്ട്. ഇത്തവണത്തെ ധനബില്ലിൽ ഈ ഭേദഗതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തിങ്കളാഴ്ച പാർലമെന്റിൽ വെച്ചതായും പി.ടി.ഐ. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക ബിൽ ഉണ്ടാകില്ല. എയർ ഇന്ത്യക്കും ബി.പി.സി.എല്ലിനും പ്രാഥമിക താത്പര്യപത്രം ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട നടപടികൾ പുരോഗമിക്കുകയാണ്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ താത്പര്യപത്രം സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 13 ആണ്. എൽ.ഐ.സി. ഐ.പി. ഒ.യ്ക്കുള്ള മൂല്യനിർണയ നടപടികൾ നടന്നുവരുന്നു. ഇതിനായുള്ള ഏജൻസികളെ ദീപം ചുമതലപ്പെടുത്തിയിട്ടുണ്ട്. എൽ.ഐ.സി.യുടെ പത്തുമുതൽ 15 ശതമാനംവരെ ഓഹരികൾ വിൽക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.

from money rss https://bit.ly/2YE1oNx
via IFTTT

വാലന്റയിൻസ്‌ ദിനാഘോഷത്തിൽ പ്രത്യേക ആഭരണങ്ങളുമായി കല്യാൺ ജൂവലേഴ്‌സ്‌

കൊച്ചി: കല്യാൺ ജൂവലേഴ്സ് വാലന്റയിൻസ് ദിനാഘോഷത്തിൽ പ്രത്യേകം രൂപപ്പെടുത്തിയ ലിമിറ്റഡ് എഡിഷൻ ആഭരണനിര അവതരിപ്പിക്കുന്നു. നേരിയ മാലകളിലുള്ള ഡയമണ്ടും റൂബിയും പതിപ്പിച്ച ലേസർ കട്ട് പെൻഡന്റുകളും പ്രഷ്യസ് സ്റ്റോണുകൾ പതിപ്പിച്ച അഡ്ജസ്റ്റബിൾ ബ്രേയ്സ്ലെറ്റുകളും അടങ്ങിയ ആഭരണങ്ങളാണ് ശേഖരത്തിലുള്ളത്. റോസ്ഗോൾഡ്, ഡയമണ്ട് പതിച്ച പെൻഡന്റുകൾ, ബ്രേയ്സ്ലെറ്റുകൾ എന്നിവയും ചില ഡിസൈനുകളിൽ റൂബികളും ചേർത്ത ആഭരണങ്ങളാണ് വാലന്റയിൻ എഡിഷനിലുള്ളത്. വിലക്കുറവുള്ളതും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കല്യാൺ ജൂവലേഴ്സ് ഡയമണ്ട് ആഭരണങ്ങൾക്ക് പത്ത് ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ കല്യാൺ ഷോറൂമുകളിൽ 15 വരെ ഈ പ്രത്യേക ഓഫർ ലഭിക്കും. ഓരോ സ്വർണാഭരണ പർച്ചേയ്സിനുമൊപ്പം കല്യാൺ ജൂവലേഴ്സിന്റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രവും സ്വന്തമാക്കാം. ആധുനികവും പരമ്പരാഗതവുമായ രൂപകൽപ്പനയിലുള്ള വൈവിധ്യമാർന്ന കമ്മലുകൾ, വളകൾ, നെക്ലേസുകൾ തുടങ്ങിയവയാണ് കല്യാൺ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.

from money rss https://bit.ly/36EkgAn
via IFTTT

നിഫ്റ്റി ക്ലോസ് ചെയ്തത് 14,600ന് മുകളില്‍: സെന്‍സെക്‌സിലെ നേട്ടം 1,197 പോയന്റ്

മുംബൈ: ഓഹരി സൂചികകൾ രണ്ടാംദിവസവും കുതിച്ചതോടെ നിഫ്റ്റി 14,600ന് മുകളിലെത്തി. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് ചൊവാഴ്ചയും വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 1,197.11 പോയന്റ് നേട്ടത്തിൽ 49,797.72ലും നിഫ്റ്റി 366.70 പോയന്റ് ഉയർന്ന് 14,647.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1165 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 50,000ത്തിന് മുകളിലെത്തിയിരുന്നു. രണ്ട് വ്യാപാര ദിനങ്ങളിലായി 3,500ലേറെ പോയന്റാണ് സെൻസെക്സ് ഉയർന്നത്. ആഗോള വിപണികളിലെ നേട്ടവും സൂചികകൾക്ക് കരുത്തേകി. വിവിധ രാജ്യങ്ങളിലെ സമ്പദ്ഘടനകൾ ഉയർത്തെഴുന്നേൽപിന്റെ സൂചനകൾ പ്രകടിപ്പിച്ചതോടെ റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ സജീവമായി ഇടപ്പെട്ടു. ടാറ്റ മോട്ടോഴ്സ്, ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, എസ്ബിഐ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിൻസർവ്, ഹീറോ മോട്ടോർകോർപ്, ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഒട്ടേറെ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തുകയുംചെയ്തു. ബാങ്ക്, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ 3 മുതൽ 4ശതമാനംവരെ കുതിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-2ശതമാനം ഉയർന്നു. Budget-rally extends on D-St; Sensex surges 1,197 pts

from money rss https://bit.ly/2MN8kW5
via IFTTT

ബാഡ് ബാങ്ക് വരുന്നു: 2.25 ലക്ഷംകോടി രൂപയുടെ കിട്ടാക്കടം പുതിയ സ്ഥാപനത്തിലേയ്ക്ക് മാറ്റും

2.25 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. വാണിജ്യബാങ്കുകളുടെകൂടി സഹായത്താൽ തുടങ്ങുന്ന ആസ്തി പുനർനിർമാണ കമ്പനിക്കുകീഴിലാകും കടം വകയിരുത്തുക. 68-70 അക്കൗണ്ടുകളിൽ 500 കോടി രൂപയ്ക്കുമുകളിലുള്ള കിട്ടാക്കടമാകും കമ്പനിയിലേയ്ക്ക് മാറ്റുകയെന്നാണ് റിപ്പോർട്ട്. നിർദിഷ്ട ബാഡ് ബാങ്കിൽ സർക്കാരിന്റെ പങ്കാളിത്തം ഉണ്ടാകില്ല. ധനസഹായമോ മാനേജുമെന്റ് നിയന്ത്രണമോ ഉണ്ടാകില്ലെന്ന് ധനകാര്യ സെക്രട്ടറി ദെബാഷിഷ് പാണ്ഡ ഒരു അഭിമുഖത്തിൽ പറഞ്ഞു. സ്വകാര്യ-പൊതുമേഖല ബാങ്കുകളുടെ സഹായത്തോടെയാകും ബാഡ് ബാങ്ക് പ്രവർത്തിക്കുക. കമ്പനിയുടെ പ്രാരംഭ മൂലധനം എത്രയാണെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ധനകാര്യമന്ത്രി നിർമല സീതാരാമനാണ് ബജറ്റിൽ ആസ്തി പുനർനിർമാണ കമ്പനി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ബാങ്കിങ് മേഖലയിലെ നിഷ്ക്രിയ ആസ്തികൾ കണക്കാക്കി പരിഹാരംകാണുന്നതിന് ശ്രമിക്കുന്ന സ്ഥാപനമായാണ് ബാഡ് ബാങ്കിനെ വിഭാവനംചെയ്തിട്ടുള്ളത്. Loans worth Rs 2.25 lakh crore to be shifted to Bad Bank

from money rss https://bit.ly/3rklIA1
via IFTTT

ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയില്‍നിന്ന് ജാക് മാ പുറത്ത്

ബെയ്ജിങ്: ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽനിന്ന് ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ ആലിബാബ സ്ഥാപകൻ ജാക് മായെ ഒഴിവാക്കി. രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിന് പ്രശംസനീയമായ പങ്കാളിത്തംവഹിച്ച ബിസിനസുകാരെ പ്രശംസിക്കുന്ന ഒന്നാംപേജിലെ റിപ്പോർട്ടിൽനിന്നാണ് ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസ് ജാക്ക് മായെ ഒഴിവാക്കിയത്. മൊബൈൽ യുഗത്തെ മാറ്റിയെഴുതിയവരുടെ പട്ടികയിൽ പോണി മായുടെ പേര് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഹുവായ് ടെക്നോളജീസിന്റെ റെൻ ഷെങ്ഫെയ്, ഷവോമി കോർപ്പറേഷന്റെ ലീ ജൻ, ബിവൈഡിയുടെ വാങ് ചുവാൻഫു എന്നിവരും പട്ടികയിലുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. മാസങ്ങളോളം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്ന ജാക് മാ ഈയിടെയാണ് ഗ്രാമീണ അധ്യാപകരുടെ ഓൺലൈൻ ചടങ്ങിൽ പങ്കെടുത്തത്. അതിന്റെ വീഡിയോയാണ് പ്രചരിച്ചത്. അധ്യാപകരെ വീഡിയോയിൽ അഭിന്ദിക്കുന്നുണ്ടെങ്കിലും ഏറെക്കാലത്തെ അജ്ഞാതവാസത്തെക്കുറിച്ച് പരമാർശിച്ചില്ല. ചൈനയിലെ സാമ്പത്തിക നിയന്ത്രണത്തെ പ്രസംഗത്തിൽ വിമർശിച്ചതിനുപിന്നാലെയാണ് കഴിഞ്ഞവർഷം ഒക്ടോബർ 24മുതൽ അദ്ദേഹത്തെ കാണാതായത്. വിമർശനത്തിനുപിന്നാലെ ചൈനീസ് റെഗുലേറ്റർമാർ ആന്റ് ഗ്രൂപ്പിനും ആലിബാബയ്ക്കുമെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ആന്റ് ഗ്രൂപ്പിന്റെ പ്രഖ്യാപിക്കാനിരുന്ന 37 ബില്യൺ ഡോളർ ഐപിഒ താൽക്കാലികമായി നിർത്തിവെയ്ക്കുകയുംചെയ്തു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമായ മാ 2019ൽ ആലിബാബയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞിരുന്നു. ഡയറക്ടർ ബോർഡ് അംഗമായ അദ്ദേഹം നിലവിൽ കമ്പനിയുടെ ഉപദേഷ്ടാവാണ്.

from money rss https://bit.ly/3trgFzF
via IFTTT