121

Powered By Blogger

Wednesday 28 April 2021

ഇറക്കുമതി തീരുവയ്ക്കുപിന്നാലെ കോവിഡ് വാക്‌സിന്റെ ജിഎസ്ടിയും ഒഴിവാക്കിയേക്കും

ഇറക്കുമതി തീരുവയ്ക്കുപിന്നാലെ കോവിഡ് വാക്സിനുമേലുള്ള ജിഎസ്ടിയും കേന്ദ്ര സർക്കാർ ഒഴിവാക്കിയേക്കും. വാക്സിന്റെ വില പരമാവധി കുറച്ച് എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ജിഎസ്ടി ഒഴിവാക്കുന്നതിനുപിന്നിൽ. നിലവിൽ അഞ്ചുശതമാനം ജിഎസ്ടിയാണ് വാക്സിന് നൽകേണ്ടത്. കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും വാക്സിനുകളും നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ നേരത്തെതന്നെ സർക്കാർ ഒഴിവാക്കിയിരുന്നു. നികുതി ഒഴിവാക്കുന്നതിന് ജിഎസ്ടി കൗൺസിലിന്റെ അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും ധനമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. സ്വകാര്യ ആശുപ്രതികൾക്ക് 1,200 രൂപവരെയാണ് വാക്സിന് വില നൽകേണ്ടിവരുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവീഷീൽഡിന് സംസ്ഥാന സർക്കാരുകൾ നൽകേണ്ടിവരിക ഒറ്റ ഡോസിന് 300 രൂപയാണ്. സ്വകാര്യ ആശുപ്രതികളാകട്ടെ 600 രൂപയും. ഭാരത് ബയോടെകിന്റെ കോവാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയ്ക്കാണ് നൽകുക. സ്വകാര്യ ആശുപ്രതികൾ 1,200 രൂപയുമാണ് വില. ഡോസ് ഒന്നിന് 400 രൂപയാണ് സംസ്ഥാന സർക്കാരുകൾക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം വില നിശ്ചയിച്ചിരുന്നത്. സർക്കാർ ഇടപെട്ടതോടെയാണ് വില 300ആക്കി കുറച്ചത്.

from money rss https://bit.ly/3vu2pGs
via IFTTT

സ്വർണവിലയിൽ വർധന: പവന് 120 രൂപകൂടി 35,440 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ വിലയിടിവിനുശേഷം സ്വർണവിലയിൽ നേരിയ വർധന. പവന് 120 രൂപകൂടി 35,440 രൂപയായി. ഗ്രാമിന്റെ വില 15 രൂപ വർധിച്ച് 4430 രൂപയുമായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധിച്ചു. സ്പോട് ഗോൾ വില ഔൺസിന് 1,784.94 ഡോളറായി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ഡോളർ സൂചികയിലെ വീഴ്ചയുമാണ് സ്വർണവിലയെസ്വാധീനിച്ചത്. അഞ്ചുദിവസത്തെ നഷ്ടത്തിനുശേഷം ദേശീയ വിപണിയിലും വിലവർധിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.4ശതമാനംകൂടി 47,265 നിലവാരത്തിലെത്തി.

from money rss https://bit.ly/3eIGSms
via IFTTT

ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളിൽ ജിയോയും ബൈജൂസും

കൊച്ചി: ടൈം മാഗസിനിൽ പ്രസിദ്ധീകരിച്ച 'ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ' ആദ്യ പട്ടികയിൽ ഇടം നേടി രണ്ട് ഇന്ത്യൻ കമ്പനികളും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെക്നോളജി സംരംഭമായ ജിയോ പ്ലാറ്റ്ഫോമും ഇ-ലേണിങ് സ്റ്റാർട്ടപ്പായ ബൈജൂസുമാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. 'ഇന്നൊവേറ്റേഴ്സ്' വിഭാഗത്തിൽ സൂം, അഡിഡാസ്, ടിക്ടോക് എന്നിവയ്ക്കൊപ്പമാണ് ജിയോയും ഉൾപ്പെട്ടത്. 'ഡിസ്രപ്റ്റേഴ്സ്' വിഭാഗത്തിലാണ് ബൈജൂസ് ഇടം നേടിയത്. ടെസ്ല, ഹ്വാവെയ്, ഷോപ്പിഫൈ, എയർബിഎൻബി എന്നിവയാണ് ഈ വിഭാഗത്തിലിടം പിടിച്ച മറ്റ് കമ്പനികൾ. കഴിഞ്ഞ വർഷം 2,000 കോടി ഡോളറിലധികം നിക്ഷേപം ജിയോ സമാഹരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ആകർഷകമായ വളർച്ച നിരീക്ഷിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ബൈജൂസ്.

from money rss https://bit.ly/32VjoFr
via IFTTT

നിഫ്റ്റി 15,000വും സെൻസെക്‌സ് 50,000വും തിരിച്ചുപിടിച്ചു

മുംബൈ: നാലാമത്തെ ദിവസവും ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 50,000വും നിഫ്റ്റി 15,000വും വീണ്ടും തിരിച്ചുപിടിച്ചു. സെൻസെക്സ് 510 പോയന്റ് ഉയർന്ന് 50,244ലിലും നിഫ്റ്റി 145 പോയന്റ് നേട്ടത്തിൽ 15,009ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനവും ആഗോള വിപണികളിലെ നേട്ടവുമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1151 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 201 ഓഹരികൾ നഷ്ടത്തിലുമാണ്. 43 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, റിലയൻസ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ടൈറ്റാൻ, അംബുജ സിമെന്റ്സ് തുടങ്ങി 36 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices open higher as Nifty reclaims 15,000

from money rss https://bit.ly/3t8q7qg
via IFTTT

ഗൂഗിൾ 3.75 ലക്ഷം കോടി രൂപയുടെ ഓഹരികൾ മടക്കിവാങ്ങുന്നു

കൊച്ചി: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഓഹരിയുടമകളിൽനിന്ന് 5,000 കോടി ഡോളറിന്റെ (ഏതാണ്ട് 3.75 ലക്ഷം കോടി രൂപ) ഓഹരികൾ മടക്കിവാങ്ങുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനി തുടർച്ചയായ രണ്ടാം പാദത്തിലും റെക്കോഡ് ലാഭം കൈവരിച്ചു. ഗൂഗിൾ പരസ്യ വില്പന 32 ശതമാനം കൂടിയപ്പോൾ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ വില്പന 45.7 ശതമാനം ഉയർന്നു. ഇതോടെ, കമ്പനിയുടെ ഓഹരി വില 2,390 ഡോളറിലേക്ക് ഉയർന്നു. ആൽഫബെറ്റിൽ മൂന്നു മാസത്തെ മൊത്തം വരുമാനം 34 ശതമാനം വർധിച്ച് 5,530 കോടി ഡോളറിലെത്തി. സ്മാർട്ട് വാച്ച് നിർമാതാക്കളായ ഫിറ്റ്ബിറ്റിനെ ഏറ്റെടുത്തതാണ് വില്പന ഈ നിലയിലേക്ക് ഉയരാൻ സഹായിച്ചത്. അറ്റാദായമാകട്ടെ, 1,790 കോടി ഡോളറായാണ് ഉയർന്നത്. 2020-ൽ വരുമാന വളർച്ച 11 വർഷത്തെ താഴ്ന്ന നിലയിലായിരുന്നു. എന്നാൽ, അതിനിടയിലും റെക്കോഡ് ലാഭം കൈവരിക്കാനായി. നിർമാണം, പുതിയ നിയമനങ്ങൾ എന്നിവ മുടങ്ങിയതിനാൽ, നീക്കിയിരിപ്പ് ധനത്തിൽ 1,700 കോടി ഡോളറിന്റെ വർധനയുണ്ടായി.

from money rss https://bit.ly/3vrPK6H
via IFTTT

സെൻസെക്‌സിൽ 790 പോയന്റ് നേട്ടം: നിഫ്റ്റി 14,800ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: മൂന്നാം ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,800ന് മുകളിലെത്തി. കമ്പനികളുടെ നാലാംപാദ പ്രവർത്തനഫലങ്ങളും വാക്സിൻ വിതരണത്തിലെ ശുഭാപ്തിവിശ്വാസവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ബാങ്ക്, ഓട്ടോ ഓഹരികളിലാണ് നിക്ഷേപകർ പ്രധാനമായും താൽപര്യം പ്രകടിപ്പിച്ചത്. സെൻസെക്സ് 789.70 പോയന്റ് ഉയർന്ന് 49,733.84ലിലും നിഫ്റ്റി 211.50 പോയന്റ് നേട്ടത്തിൽ 14,864.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1730 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1180 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ഹിൻഡാൽകോ, നെസ് ലെ, ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ, ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി.നിഫ്റ്റി ബാങ്ക് സൂചിക മൂന്നുശതമാനമാണ് ഉയർന്നത്. ധനകാര്യ സേവന സൂചിക 2.5ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1 ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends above 14,850, Sensex jumps 789 pts

from money rss https://bit.ly/3vp0FOt
via IFTTT