121

Powered By Blogger

Friday 12 June 2020

രേഖകളുടെ കോപ്പിവേണ്ട: എസ്ബിഐയില്‍ ഓണ്‍ലൈനായി അക്കൗണ്ട് തുടങ്ങാം

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയിൽ ബാങ്കിലെത്താതെയും അക്കൗണ്ട് തുടങ്ങാം. ഇൻസ്റ്റ സേവിങ്സ് ബാങ്ക് അക്കൗണ്ട് സംവിധാനം പുനഃരാരംഭിച്ചതിനെതുടർന്നാണിത്. കോവിഡ് വ്യാപനത്തെതുടർന്നാണ് ബാങ്കിലെത്താതെയും അക്കൗണ്ട് തുറക്കാനുള്ള സൗകര്യം എസ്ബിഐ വീണ്ടുമൊരുക്കുന്നത്. സ്മാർട്ട്ഫോണിൽ ബാങ്കിന്റെ യോനോ ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. പാനോ, ആധാറോ ഉണ്ടെങ്കിൽ ഡിജിറ്റലായി അക്കൗണ്ട് തുറക്കാം. ഇൻസ്റ്റ അക്കൗണ്ട് തുറക്കുന്നവർക്ക് രൂപെ ഡെബിറ്റ് കാർഡ് നൽകും. യോനോ ആപ്പിൽ പാൻ, ആധാർ വിവരങ്ങൾ നൽകിയശേഷം ഫോണിലെത്തുന്ന ഒടിപി കൂടി നൽകുക. വ്യക്തിവിവരങ്ങൾക്കൂടി നൽകിയാൽ നടപടി പൂർത്തിയാകും. അപ്പോൾതന്നെ പണമിടപാടും സാധ്യമാകും. നോമിനേഷൻ സൗകര്യം, എസ്എംഎസ് അലർട്ട്, എസ്ബിഐ ക്വിക്ക് മിസ്ഡ് കോൾ സർവീസ് എന്നീ സേവനങ്ങളും ലഭിക്കും. ഒരുവർഷത്തിനുള്ളിൽ കെവൈസി രേഖകൾ ബാങ്കിലെത്തിച്ചാൽമതി. Now open SBI instant saving account online

from money rss https://bit.ly/2Au8744
via IFTTT

പെട്രോളിന് വീണ്ടുംവിലകൂട്ടി; ഏഴുദിവസംകൊണ്ടുവര്‍ധിച്ചത് 3.91 രൂപ

ന്യൂഡൽഹി: തുടർച്ചയായി ഏഴാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വർധിച്ചത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 82 രൂപകടന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ നേരിയകുറവുണ്ടായി. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് വിലകൂട്ടാൻ തുടങ്ങിയത്. Petrol, diesel price hiked for 7th straight day

from money rss https://bit.ly/3e1p0la
via IFTTT

അവസാന മണിക്കൂറില്‍ കുതിച്ചു; സെന്‍സെക്‌സ് 242 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 242.52 പോയന്റ് നേട്ടത്തിൽ 33780.89ലും നിഫ്റ്റി 70.90 പോയന്റ് ഉയർന്ന് 9972.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1224 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1226 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. വ്യാപാരം ആരംഭിച്ചപ്പോൾതന്നെ സെൻസെക്സ് 700ലേറെപോയന്റ് നഷ്ടത്തിലായിരുന്നു. ദിനവ്യാപാരത്തിൽ ഏറ്റവുംതാഴ്ന്ന നിലവാരത്തിൽനിന്ന് 1,433 പോയന്റാണ് സെൻസെക്സ് കുതിച്ചത്. എംആൻഡ്എം, ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, റിലയൻസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടിസി, എച്ച്സിഎൽ ടെക്, ടിസിഎസ്, എൻടിപിസി, ആക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ വിഭാഗം സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഐടി ഓഹരികളാണ് സമ്മർദംനേരിട്ടത്. Sensex recovers 1,433 pts from days low, ends 243 pts higher

from money rss https://bit.ly/2B4xnhb
via IFTTT

Malayalam Actor Gokulan Enters Wedlock In A Private Ceremony!

Malayalam Actor Gokulan Enters Wedlock In A Private Ceremony!
Popular actor Gokulan has tied the knot with Dhanya amid the COVID-19 lockdown. The wedding took place at a temple in Ernakulam district of Kerala on Thursday. The lockdown protocols were followed by the relatives and close friends of the newly-wed

* This article was originally published here

പൊറോട്ട റൊട്ടിയല്ല; 18ശതമാനം ജിഎസ്ടി ഈടാക്കാമെന്ന ഉത്തരവിനെതിരെ പ്രതിഷേധം

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കർണാടക അതോറിറ്റി ഫോർ അഡ്വാൻഡ്സ് റൂളിങിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. പൊറോട്ട റൊട്ടിയല്ലാത്തതിനാൽഅഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്. തിന്നാൻ തയ്യാർ വിഭവങ്ങളുണ്ടാക്കുന്ന ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടിവിഭാഗത്തിൽപ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഇത്തരത്തിൽ ഉത്തരവുണ്ടായത്.ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇഡലി, ദോശ, പൊറോട്ട, തൈര്, പനീർ തുടങ്ങിയ വിഭവങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ്. വീറ്റ് പൊറോട്ടയ്ക്കും മലബാർ പൊറോട്ടയ്ക്കും റോട്ടിക്കുള്ളതുപോലെ അഞ്ചുശതമാനം ജിഎസ്ടിയാണ് വേണ്ടതന്നാണ് ഇവരുടെ നിലപാട്. പൊറോട്ടയ്ക്കെതിരെയുള്ള വിവേചനത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം വ്യാപകമാകുകയാണ്. കേരളത്തിൽനിന്നുള്ളവർ ഫുഡ് ഫാസിസം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പൊറോട്ടയും ബീഫും തങ്ങളുടെ ഇഷ്ടവിഭവമാണെന്ന് ഇവർ വാദിക്കുന്നു. 5% GST for Rotis and 18% GST for Porotta?! This discrimination should end right now. Say No to Food Fascism! You dont get to decide what we should eat! #HandsOffPorotta pic.twitter.com/Y59zjkdT6q — The Saudade Guy🌹 (@arunrajpaul) June 12, 2020 18% GST ON PAROTAS 5% GST ON ROTI People ask Govt :- why Such a big injustice. Finance minister - because I dont eat parotas.#HandsOffPorotta — umang bansal (@bansal655) June 12, 2020 New GST ruling, Roti/Chapatti : 5% GST Porotta : 18% GST "Parota" is not "Roti" because unlike rotis which are ready to eat, Porotas need to be heated before consumption. GST Authorities under the aegis of Ld. FM are working overtime to make tax regime simpler & uncomplicated. — Abhishek Singhvi (@DrAMSinghvi) June 12, 2020

from money rss https://bit.ly/2UC11Sd
via IFTTT

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാന്‍ രാജ്യത്ത് നിയമംവരുന്നു

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് ഉടനെ നിരോധിച്ചേക്കും. അതിനായി നിയമനിർമാണത്തിനുള്ള ശ്രമത്തിലാണ് സർക്കാർ. റിസർവ് ബാങ്കിന്റെ വിജ്ഞാപനംകൊണ്ടുമാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകൾ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെതുടർന്നാണ് നിയമനിർമാണം പരിഗണിക്കുന്നത്. 2018 ഏപ്രിൽ മാസത്തിൽ ക്രിപ്റ്റോ കറൻസി ഇപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണംകൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി നിരോധനംനീക്കി ഉത്തരവിട്ടിരുന്നു. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. സുപ്രീംകോടതിയുടെ ഉത്തരവുവന്നെങ്കിലും ആർബിഐ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ നൽകാത്തതിനാൽ ബാങ്കുകൾ ക്രിപ്റ്റോ ഇടപാടുകൾ അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റുവഴികളിൽ രാജ്യത്ത് ഇടപാടുകൾ വ്യാപകമായി നടന്നിരുന്നു. 2019 ജൂലായിൽ സർക്കാർ നിയമിച്ച സമിതി, ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവർക്ക് 25 കോടി രൂപവരെ പിഴയും 10വർഷംവരെ തടവും ശിക്ഷ നൽകണമന്നായിരുന്നു സമിതിയുടെ നിർദേശം. With a law, India plans lasting ban on cryptocurrency

from money rss https://bit.ly/2Yw2dra
via IFTTT