121

Powered By Blogger

Monday 1 February 2021

ഇപിഎഫിലെ അധിക നിക്ഷേപത്തിനും യുലിപിനും ആദായനികുതി: വിശദാംശങ്ങള്‍ അറിയാം

ജനകീയമായ രണ്ട് നിക്ഷേപ പദ്ധതികളിലെ മൂലധനനേട്ടത്തിന്മേൽ ഇനി ആദായനികുതി ബാധകമാകും. ഇപിഎഫിലെ അധികവിഹിതത്തിനുംയുലിപിലെ നിക്ഷേപത്തിനുമാണ് ആദായനികുതി ഏർപ്പെടുത്തിയത്. നിലവിൽ ഇപിഎഫിലെയും യുലിപിലെയും കാലവധിയെത്തുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് നികുതി നൽകേണ്ടതില്ലായിരുന്നു. ഇതോടെ മ്യൂച്വൽ ഫണ്ടിലേതിന് സമാനമായ നികുതി നിരക്ക് യുലിപിനും ബാധകമായി. ഓഹരി നിക്ഷേപത്തിനും മ്യൂച്വൽ ഫണ്ടിനും 2018ലെ ബജറ്റിൽ മൂലധനനേട്ടനികുതി കൊണ്ടുവന്നപ്പോൾ യുലിപിനെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബജറ്റിലെ പ്രഖ്യാപന പ്രകാരം ഇപിഎഫിൽ കൂടുതൽ വിഹിതം അടയ്ക്കുന്നവർക്ക് പലിശ വരുമാനത്തിന്മേൽ നികുതി നൽകേണ്ടിവരും. വർഷം 2.5 ലക്ഷം രൂപയിൽക്കൂടുതൽ തുക നിക്ഷേപിക്കുന്നവർക്കാണ് ഇത് ബാധകം. ഏപ്രിൽ ഒന്നുനുശേഷമുള്ള നിക്ഷേപത്തിന്മേലാണ് നികുതി ചുമത്തുക. സാധാരണ ഇപിഎഫ് നിക്ഷേപകരെയല്ല, നികുതിയില്ലാത്ത വരുമാനം ഭാവിയിൽ ലഭിക്കുന്നതിനുവേണ്ടി ഇപിഎഫിലേയ്ക്ക് സാധാരണ അടയ്ക്കുന്ന വിഹിതത്തിനുപുറമെ വിപിഎഫായി കൂടുതൽ നിക്ഷേപിക്കുന്നവരെയാണിത് ബാധിക്കുക. വർഷത്തിൽ 2.5 ലക്ഷത്തിൽക്കൂടുതൽ പ്രീമിയം അടയ്ക്കുന്ന യുലിപുകൾക്കാണ് മൂലധനനേട്ടത്തിന്മേൽ നികുതി ബാധകമാക്കിയത്. നിലവിൽ മ്യൂച്വൽ ഫണ്ടുകൾക്കും ഓഹരി നിക്ഷേപത്തിനുമുള്ള അതേനികുതിയാണ് ഇവിടെയും ഈടാക്കുക. അതായത് കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന്മേൽ ഒരുലക്ഷം രൂപ കിഴിച്ചുള്ള തുകയ്ക്ക് 10 ശതമാനം നികുതിയും സെസുമാണ് നൽകേണ്ടിവരിക. ഫെബ്രുവരി ഒന്നിനുശേഷം എടുക്കുന്ന യുലിപ് പോളിസികൾക്കാണിത് ബാധകം.

from money rss https://bit.ly/3cvImRJ
via IFTTT

സ്വര്‍ണവിലയില്‍ ഇടിവ്: ഒരുമാസത്തിനിടെ കുറഞ്ഞത് 2200 രൂപയിലേറെ

സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയിൽ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. രണ്ടാമത്തെദിവസവും ദേശീയ വിപണിയിൽ വില കുറഞ്ഞു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,438 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു. ആഗോള വിപണിയിലും വിലയിടിവ് തുടരുകയാണ്. ഔൺസിന് 1,856.86 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5ശതമാനത്തിൽനിന്ന് 7.5ശതമാനമായി കുറച്ചത് വിപണിയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. 2.5ശതമാനം സെസുകൂടി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇറക്കുമതിചെയ്യുന്ന സ്വർണത്തിന്മേൽ നികുതിയനത്തിലുള്ള ചെലവ് 10.75ശതമാനമായി കുറയും.

from money rss https://bit.ly/2MGVSXM
via IFTTT

ബജറ്റ് റാലിയില്‍ വിപണി: സെന്‍സെക്‌സില്‍ 734 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ ബജറ്റ് റാലി തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 14,500കടന്നു. 734 പോയന്റാണ് സെൻസെക്സിലെ നേട്ടം. 1.51ശതമാനം ഉയർന്ന് 49,334ലിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 220 പോയന്റ് നേട്ടത്തിൽ 14,501ലുമെത്തി.ആഗോള വിപണികളിലെനേട്ടവും രാജ്യത്തെ സൂചികകളെ തുണച്ചു. ബിഎസ്ഇയിലെ 1027 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 171 ഓഹരികൾ നഷ്ടത്തിലുമാണ്. 46 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, യുപിഎൽ, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, വിപ്രോ, ഗ്രാസിം, ഒഎൻജിസി, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി, ബൽറാംപുർ ചിനി, ഡിക്സോൺ ടെക്നോളജീസ്, എസ്കോർട്സ്, ഐഐഎഫ്എൽ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങി 69 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Indices extend Budget-day gain; Sensex zooms 734 points

from money rss https://bit.ly/3oCq2Zr
via IFTTT

യാഥാര്‍ഥ്യ ബോധത്തോടെയുള്ള ബജറ്റ്

തികച്ചും സന്തുലിതമായ, യാഥാർഥ്യ ബോധത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. കോവിഡിനെതുടർന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധിനേരിടുന്ന ഘട്ടത്തിൽ അധിക നികുതികൾ അടിച്ചേല്പിക്കാതെയും, എന്നാൽ സാധാരണക്കാർക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് അർഹിക്കുന്ന പ്രാധാന്യം കൊടുത്തും പശ്ചാത്തല വികസന പദ്ധതികൾക്കും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും ഉറച്ചപിന്തുണനൽകിയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് ഊന്നൽ നൽകിയിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയതുമുതൽ പൊതുജനാരോഗ്യ മേഖലയിൽ ഗവണ്മെന്റിന്റെ പങ്ക് എന്താണ് എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഇൻഷുറൻസ് ഒരിക്കലും സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന് പകരമാവില്ല എന്ന വാദത്തിനു കോവിഡ് കൂടുതൽ ബലമേകി. അതിനാൽതന്നെ, കോവിഡിനെ ചെറുക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പൊതുജനാരോഗ്യമേഖലക്ക് ബജറ്റ് നൽകിയ അംഗീകാരം ആയിരിക്കും ഒരുപക്ഷേ പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ത് ഭാരത് യോജന. പ്രൈമറി ഹെൽത്ത് സെന്റർ മുതൽ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് 64180 കോടി രൂപയാണ് അടുത്ത 6 വർഷത്തേക്ക് ബജറ്റ് നീക്കിവച്ചത്. ദേശീയ കുടുംബരോഗ്യ സർവേയുടെ 2020 ലെ റിപ്പോർട്ട് അനുസരിച്ച് 5 വയസ്സിനു താഴെയുള്ള കുട്ടികളിൽ പ്രായത്തിന് ആനുപാതികമായി ഉയരം ഇല്ലാത്തവരുടെ അനുപാതം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കൂടുകയുണ്ടായി. അതിനാൽ തന്നെ 3 വർഷം പൂർത്തിയാക്കിയ പോഷൺ അഭിയാൻ പദ്ധതി തുടരും എന്ന സൂചനകൾ ഉണ്ടായിരുന്നു, പ്രത്യേകിച്ചും കോവിഡിന്റെ പശ്ചാത്തലത്തിൽ. മിഷൻ പോഷൺ 2.0 എന്ന പേരിൽ പദ്ധതി തെരഞ്ഞെടുത്ത 112 ജില്ലകളിൽ ഊർജ്ജിതമായി നടപ്പിലാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. അതുപോലെതന്നെ, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ഓണ്ലൈനിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന, എന്നാൽ യാതൊരു വിധ തൊഴിൽ സുരക്ഷയും ഇല്ലാതെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി കുറഞ്ഞകൂലിയും ഇൻഷുറൻസ് പരിരക്ഷയും ബജറ്റ് ഉറപ്പ് വരുത്തുന്നുണ്ട്. കൊറോണ കാലത്ത് പാവപ്പെട്ടവർക്ക് കൈത്താങ്ങായിനിന്ന തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതത്തിലും വൻവർധന (19%) വരുത്തിയിട്ടുണ്ട്. കൂടാതെ, സൗജന്യ പാചകവാതക സിലിണ്ടർ നൽകുന്ന പദ്ധതി(ഉജ്ജ്വല) അധികമായി 1 കോടി കുടുംബങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും തീരുമാനിച്ചു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ അടുത്ത ഒരുദശകത്തിനുള്ളിൽ പുതുതായി 10 കോടി തൊഴിലവസരങ്ങൾ കാർഷികേതരമേഖലയിൽ സൃഷ്ടിക്കേണ്ടതുണ്ട്. ഇവിടെയാണ് സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ പ്രസക്തി. ഈമേഖലയിൽ കൂടുതൽ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങൾ കൂട്ടുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പ്രോത്സാഹന പദ്ധതിക്ക് അടുത്ത 5 വർഷത്തേക്ക് ഏകദേശം 1.97 ലക്ഷം കോടിരൂപ വകയിരുത്തി. ഈ മേഖലയുടെ ആവശ്യത്തിനുള്ള ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ചുങ്കത്തിലും കുറവ് വരുത്തിയിട്ടുണ്ട്. അതുവഴി ഉൽപ്പാദന ചെലവ് കുറച് കയറ്റുമതി വർധിപ്പിക്കാനാണ് ബജറ്റ് ശ്രമിക്കുന്നത്. കൂടാതെ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന റോഡ്/ഹൈവേ, റെയിൽവേ, മെട്രോ, സാധാരണക്കാർക്കുള്ള പാർപ്പിട നിർമാണം തുടങ്ങിയ മേഖലകളിലും വൻ മുതൽ മുടക്ക് ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങനെ പണം കണ്ടെത്തും രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മേൽപ്പറഞ്ഞ പശ്ചാത്തല വികസനപദ്ധതികളുടെ ചെലവിന്റെ ഭാരം ജനങ്ങളുടെ ചുമലിൽ അടിച്ചേല്പിക്കാതിരിക്കാൻ ബജറ്റ് ശ്രദ്ധിക്കുന്നുണ്ട്. ഇതിനുള്ള വരുമാനം തന്ത്രപ്രധാനമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചും അവയുടെ കൈവശമുള്ള അധിക ഭൂമിയുൾപ്പെടെയുള്ള ആസ്തികൾ പണമാക്കുന്നതിലൂടെയും കണ്ടെത്താനാണ് ബജറ്റ് ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്പനക്കായി ഒരു മാർഗ്ഗരേഖ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ബജറ്റും ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും ബാങ്കിങ് മേഖലയിലെ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനായി മാത്രമല്ല, കിട്ടാക്കടത്തിന് ഇടയാക്കുന്ന സാഹചര്യങ്ങൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള നടപടികൾക്കും ബജറ്റ് തുടക്കം കുറിക്കുന്നുണ്ട്. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായി ആസ്തി പുനർനിർമാണ കമ്പനി അഥവാ ആമറ ആമിസ, പ്രതിസന്ധി മൂലം ഏറ്റവും കൂടുതൽ കിട്ടാക്കടം വരുത്തിയ വൈദ്യുതി വിതരണ മേഖലക്കുള്ള 3 ലക്ഷം കോടി രൂപയുടെ സഹായം, പൊതുമേഖല ബാങ്കുകളിൽ 20000 കോടി രൂപയുടെ അധിക മൂലധന നിക്ഷേപം, 2 പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണം തുടങ്ങിയ വഴികളിലൂടെ ബാങ്കിങ് രംഗത്തെ പ്രതിസന്ധി മറികടക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. മാത്രമല്ല, ദീർഘകാല പദ്ധതികൾക്ക് വായ്പ നൽകാൻ ബാങ്കുകൾ വിസമ്മതിക്കുന്നതിനാൽ, പഴയ കാലത്തെ ICICI, IDBI തുടങ്ങിയവയുടെ മാതൃകയിൽ ഒരു വികസന ബാങ്ക് രൂപീകരിക്കാനും തീരുമാനിച്ചു. കൂടാതെ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നല്ലാതെ, മാർക്കറ്റിൽ നിന്ന് ബോണ്ട് വിൽപ്പന വഴി പണം കണ്ടെത്താൻ കോർപ്പറേറ്റുകളെ സഹായിക്കാനായി ഒരു സ്ഥാപനത്തിനും ബജറ്റ് രൂപം നൽകുന്നുണ്ട്. സാമ്പത്തിക പരിഷ്കരണങ്ങളുടെ തുടർച്ച 2021 ലെ എന്നല്ല, ഒരു പക്ഷെ സമീപകാലത്തെ ബജറ്റുകൾ കണ്ട ഏറ്റവും ധീരമായ തീരുമാനങ്ങളാണ് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണവും ഇൻഷുറൻസ് മേഖലയിൽ 74%വിദേശ നിക്ഷേപം അനുവദിച്ചതും. ഇൻഷുറൻസ് രംഗം ഇപ്പോഴും ഇന്ത്യയിൽ അതിന്റെ ശൈശവ ദശയിൽ തന്നെയാണ്. വെറും 3% ത്തിൽ താഴെ ഇന്ത്യക്കാർ മാത്രമാണ് ലൈഫ് ഇൻഷുർ ചെയ്തിട്ടുള്ളത്. വിദേശ മൂലധനത്തിന്റെ വരവ് ഈ മേഖലയുടെ വളർച്ചക്കും അത് വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും. ധനകമ്മിയും ബജറ്റിലെ സുതാര്യതയും ബജറ്റിലെ വരുമാനത്തെയും ധനകമ്മിയെയും കുറിച്ചുള്ള കണക്കുകൂട്ടലുകൾ ധാരാളം വിമർശനങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. എന്നാൽ വരുമാനം പെരുപ്പിച്ചു കാണിക്കുന്നതിനോ അല്ലെങ്കിൽ കമ്മി മറച്ചു വയ്ക്കുന്നതിനോ ബജറ്റ് ശ്രമിക്കുന്നില്ല. കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ച 3.5% ധനക്കമ്മി ഈ വർഷാവസാനത്തോടെ 9.5% ആയി ഉയരും. അടുത്ത വർഷം പ്രതീക്ഷിക്കുന്നത് 6.8% കമ്മി ആണ്. മൊത്തം റവന്യൂ വരുമാനം 17.88 ലക്ഷം കോടി രൂപയും ഓഹരി വില്പനയിലൂടെ മറ്റൊരു 1.75 ലക്ഷം കോടി രൂപയും നേടാനാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നത്. സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴത്തെ തിരിച്ചുവരവ് സുസ്ഥിരമാണെങ്കിൽ ഇത് നിഷ്പ്രയാസം നേടിയെടുക്കാവുന്നതെയുള്ളൂ. (ഇന്ത്യൻ ഇക്കണോമിക് സർവീസ് ഉദ്യോഗസ്ഥനായ ലേഖകൻ ഇപ്പോൾ കാർഷിക മന്ത്രാലയത്തിൽ ഡയറക്ടറാണ്. അഭിപ്രായം വ്യക്തിപരം)

from money rss https://bit.ly/2MpsPrY
via IFTTT

ബജറ്റ്ദിന ചരിത്രനേട്ടം: സെന്‍സെക്‌സ് 2,315 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ബജറ്റ്ദിന ചരിത്രത്തിലെ റെക്കോഡ് നേട്ടവുമായി ഓഹരി വിപണി. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് സെൻസെക്സിന് 2000 പോയന്റിലേറെ കുതിക്കാൻ കരുത്തായത്. നിഫ്റ്റിയാകട്ടെ 14,200 കടക്കുകയുംചെയ്തു. സെൻസെക്സ് 2,314.84 പോയന്റ്(5ശതമാനം)ഉയർന്ന് 48,600.61ലും നിഫ്റ്റി 646.60 പോയന്റ് (4.74ശതമാനം)നേട്ടത്തിൽ 14,281.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1902 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 979 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 198 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, എസ്ബിഐ, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സെക്ടറുകൾ ഒരുശതമാനം മുതൽ എട്ടുശതമാനംവരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 2-3ശതമാനം ഉയർന്നു. പൊതുമേഖല ബാങ്കുകളുടെയും ജനറൽ ഇൻഷുറൻസ് കമ്പനികളുടെയും സ്വകാര്യവത്കരണവും ഇൻഷുറൻസ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49ശതമാനത്തിൽനിന്ന് 75ശതമാനമാക്കി ഉയർത്തിയതും വിപണി നേട്ടമാക്കി. നിക്ഷേപക സമൂഹത്തിൽനിന്ന് ലഭിച്ച സ്വീകാര്യതയാണ് സെൻസെക്സിന് 2000 പോയന്റിലേറെ കുതിപ്പേകിയത്. തുടർച്ചയായി ആറുദിവസത്തെ നഷ്ടമാണ് ഇതോടെ നിഷ്പ്രഭമായത്. Indices post biggest Budget-day gain; Sensex ends 2,315 points up

from money rss https://bit.ly/2YxJ6NZ
via IFTTT

ധീരം, വളര്‍ച്ചാധിഷ്ഠിതം: ഡോ വി കെ വിജയകുമാര്‍

ധീരവും വളർച്ചാധിഷ്ഠിതവുമായ ബജറ്റാണിതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാർ അഭിപ്രായപ്പെട്ടു. ഭയപ്പെട്ടിരുന്ന കോവിഡ് ടാക്സും ആദായ നികുതി സർച്ചാർജ്ജും ഒഴിവായത് വലിയ ആശ്വാസം തന്നെ. രണ്ടു ദേശസാൽകൃത ബാങ്കുകളുടേയും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയുടേയും സ്വകാര്യവൽക്കരണവും ഭൂമി പോലുള്ള ആസ്തികൾ പണമാക്കി മാറ്റാനുള്ള നിർദ്ദേശവും വ്യക്തമായ അനുകൂല നിലപാടുകളാണ്. ഇൻഷുറൻസ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തുന്നത് സ്വാഗതാർഹമാണ്. ബജറ്റിനോടുള്ള വിപണിയുടെ പ്രതികരണം വളർച്ചയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണു കാണിക്കുന്നത്. ചുരുക്കത്തിൽ, ഈ പ്രതിസന്ധിയുടെ കാലത്തും ധീരവും വ്യക്തമായ കാഴ്ചപ്പാടോടുകൂടിയതുമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്നു പറയാൻ കഴിയും. പേടിപ്പെടുത്തുന്ന ഈ മഹാമാരിയുടെ കാലത്ത് ഒരു സ്വപ്ന ബജറ്റ് അവതരിപ്പിച്ച ധനമന്ത്ര നിർമ്മലാ സീതാരാമനെ അഭിനന്ദിക്കാതെ വയ്യ. . സെൻസെക്സിനുണ്ടായിട്ടുള്ള 2000 പോയിന്റ് വർധനവ് വിപണിയുടെ കാഴ്ചപ്പാടിൽ ബജറ്റിന്റെ സ്വീകാര്യതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് ഗുണകരം: ദീപ്തി മാത്യു Caption രജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് ഗുണകരമാകുന്നതാണ് ബജറ്റെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യ വിദഗ്ധ ദീപ്തി മാത്യു അഭിപ്രായപ്പെട്ടു. സാമ്പത്തിക വീണ്ടെടുപ്പിനായി സർക്കാർ കൂടുതൽ പണം ചെലവിടുമെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രധാന്യം ബജറ്റിൽ കൽപിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി പണം സംഭരിക്കുന്നതിന് സാമ്പത്തിക സ്ഥാപനങ്ങളുടെ വികസനവും ആസ്തികളുടെ പണവൽക്കരണവും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം മറ്റൊരു ധീരമായ ചുവടാണ്. ധന കമ്മി കണക്കുകൾ കൂടുതലായിരുന്നിട്ടും നികുതി വർധിപ്പിക്കാതിരുന്നത് പ്രശംസാർഹമാണെന്ന് ദീപ്തി മാത്യു പറഞ്ഞു.

from money rss https://bit.ly/2LavsNK
via IFTTT

ബജറ്റ് ഇന്ത്യയുടേയും ലോകത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്- പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയുംലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കർഷകരുമാണ് ഈ വർഷത്തെ ബജറ്റിന്റെ ഹൃദയമെന്നും പ്രധാനന്ത്രി പറഞ്ഞു. അഭൂതപൂർവ്വമായ സാഹചര്യങ്ങൾക്കിടയിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിർഭർ കാഴ്ചപ്പോടോടെയുള്ളതുമാണ് ബജറ്റ്. യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകൾ തുടങ്ങിയും ജീവിത സൗകര്യത്തിന് ഊന്നൽ നൽകിയുമുള്ള വളർച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്. പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളിലേക്ക് ഭാരം വരുന്ന ബജറ്റായിരിക്കുമിതെന്ന് പല വിദഗ്ദ്ധരും പ്രവചിച്ചിരുന്നു. എന്നാൽ തങ്ങൾ ഇന്ത്യക്ക് അനുകൂലമായ ഒരു ബജറ്റാണ് നൽകിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ഈ ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വർദ്ധിപ്പിക്കും. അടിസ്ഥാന സൗകര്യമേർപ്പെടുത്തുന്നതിൽ കൂടുതൽ തുക നീക്കിവച്ചു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. ഈ തീരുമാനങ്ങളെല്ലാം ഗ്രാമങ്ങളും കർഷകരും ഈ ബജറ്റിന്റെ ഹൃദയമാണെന്ന് കാണിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചു. കർഷകർക്ക് എളുപ്പത്തിൽ വായ്പ ലഭിക്കും. കാർഷിക വികസന ഫണ്ടിന്റെ സഹായത്തോടെ എപിഎംസി വിപണികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

from money rss https://bit.ly/2NPcayd
via IFTTT

മുതിര്‍ന്നവര്‍ക്ക് ആശ്വാസം: ആരോഗ്യ, കാര്‍ഷിക മേഖലകളിലും പദ്ധതികള്‍

വര: രജീന്ദ്രകുമാർ ന്യൂഡൽഹി: വ്യക്തിഗത ആദായനികുതിയിൽ മാറ്റംവരുത്താതെ മുതിർന്നവർക്കും പ്രവാസികൾക്കും ആശ്വാസനടപടി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ 2021-22 വർഷത്തെ ബജ്റ്റ് അവതരിപ്പിച്ചു. സ്വകാര്യവത്കരണത്തിലൂടെ ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യവും ബജറ്റിൽനിന്ന് വ്യക്തമാണ്. ആരോഗ്യ, കാർഷിക മേഖലകൾക്കും പതിവിൽക്കവിഞ്ഞ് പ്രാധാന്യംനൽകിയിട്ടുണ്ട്. രാജ്യത്ത് നിർമിക്കുകയെന്ന ലക്ഷ്യത്തോടെ നിർമാണമേഖയെ ശക്തിപ്പെടുത്തി തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും വിഭാവനംചെയ്തിട്ടുണ്ട്. ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി വർധിപ്പിച്ചതാണ് എടുത്തുപറയത്തക്ക പ്രഖ്യാപനം. നിലവിലെ 49 ശതമാനത്തിൽനിന്ന് 75 ശതമാനമായാണ് നിക്ഷേപ പരിധി ഉയർത്തിയത്. നേരത്തെതന്നെ തീരുമാനമെടുത്തിരുന്നെങ്കിലും 2021 സാമ്പത്തിക വർഷംതന്നെ എൽഐസിയുടെ ഐപിഒ ഉണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 25ശതമാനം ഓഹരിയെങ്കിലും വിറ്റഴിക്കാനാണ് പദ്ധതി. വിവിധ ഉത്പന്നങ്ങൾക്ക് അധിക സെസ് ഏർപ്പെടുത്തി വരുമാനം കണ്ടെത്താനും ധനമന്ത്രി ശ്രമം നടത്തിയിട്ടുണ്ട്. ഇതിനായി പെട്രോളിന് 2.5 രൂപയും ഡീസലിന് നാലുരൂപയും അഗ്രി സെസ് ഏർപ്പെടുത്തും. സ്വർണത്തിനും വെള്ളിക്കും 2.5ശതമാനം അഗ്രി സെസുമുണ്ടാകും. മദ്യത്തിന്മേൽ 100 ശതമാനവും അസംസ്കൃത പാമോയിലിന്മേൽ 17.5 ശതമാനവുമാണ് സെസ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒമ്പത് ശതമാനമായി ഉയർന്ന ധനക്കമ്മി 6.8 ആയികുറയ്ക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഓഹരി വിറ്റഴിക്കൽ, കടമെടുക്കൽ തുടങ്ങിയവ. ലഘുസമ്പാദ്യ പദ്ധതികളിലൂടെയുള്ള സമാഹരണവും ലക്ഷ്യമിടുന്നു. 34.83 ലക്ഷംകോടി രൂപയാണ് 2021-22 സാമ്പത്തികവർഷത്തെ പൊതുചെലവായി കണക്കാക്കിയിട്ടുള്ളത്. 75 വയസ്സിന് മുകളിലുള്ള പെൻഷൻ-പലിശ വരുമാനക്കാർക്ക് ആദായനികുതി റിട്ടേൺ നൽകേണ്ടെന്നതാണ് എടുത്തുപറയത്തക്ക നിർദേശം. മുതിർന്ന പൗരന്മാരിൽ ഒരുവിഭാഗത്തിന്ഇതിന്റെഗുണം ലഭിക്കും. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് പ്രഖ്യാപനം. റിട്ടേൺ നൽകേണ്ടതില്ലെങ്കിലും ബാങ്കുകൾ വ്യക്തികളുടെ വരുമാനത്തിൽനിന്ന് നികുതി കിഴിച്ച് സർക്കാരിന് നൽകും. പ്രവാസികളുടെ ഇരട്ടനികുതി പ്രശ്നവും പരിഹരിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച സ്ക്രാപ്പേജ് പോളിസി വാഹനനിർമാതാക്കൾക്ക് ഗുണംചെയ്യുമെങ്കിലും സാധാരണക്കാരന് തിരിച്ചടിയുമാകും. 15 വർഷത്തിൽക്കൂടുതൽ പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20വർഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പദ്ധതിപ്രകാരം ഉപേക്ഷിക്കേണ്ടിവരും. ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഗതാഗത മന്ത്രാലയം പിന്നീട് പുറത്തുവിടും. 2019ന്റെ ആദ്യപകുതി മുതൽ രാജ്യത്ത് വാഹന വില്പനയിൽ മാന്ദ്യം പ്രകടമായിരുന്നു. ഇതുമറികടക്കാൻ വാഹനിർമാതാക്കൾക്ക് പുതിയതീരുമാനം സഹായകരമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്ക് ഇത്തവണ പതിവിൽക്കവിഞ്ഞ് തുക നീക്കിവെച്ചിട്ടുണ്ട്. ആറുവർഷംകൊണ്ട് 64,180 കോടി രൂപയുടെ പിഎം ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയാണ് നടപ്പാക്കുന്നത്. പ്രാഥിമിക ആരോഗ്യകേന്ദ്രംമുതലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. ഗ്രാമീണമേഖലയിലെ 17,788ഉം നഗരങ്ങളിലെ 11.024ഉം ആരോഗ്യകേന്ദ്രങ്ങൾ വികസിപ്പിക്കും. എല്ലാ ജില്ലകളിലും പൊതു ലാബുകൾ സ്ഥാപിക്കും. 602 ജില്ലകളിലെ ആശുപത്രികളിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കുകൾ സ്ഥാപിക്കും-എന്നിങ്ങനെപോകുന്ന ആരോഗ്യമേഖലയിലെ പ്രഖ്യാപനങ്ങൾ. ആഗോളതലത്തിൽ നിർമാണമേഖലയിലെ മത്സരത്തിന് രാജ്യത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പ്രൊഡക് ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയിൽ 13 മേഖലകളെ ഉൾപ്പെടുത്തി. 1.97 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. വിവിധ മേഖലകളിൽ കൂടുതൽ തൊഴിലവസം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്. അടിസ്ഥാന സൗകര്യവികസനമേഖലയിൽ കേരളത്തിലെ റോഡുകളുടെ വികസനം ഉൾപ്പടെയുള്ളവയ്ക്കും തുകനീക്കിവെച്ചിട്ടുണ്ട്. മുംബൈ-കന്യകുമാരി കോറിഡോറിന് 65,000 കോടിയാണ് ചെലവഴിക്കുക. 1,100 കിലോമീറ്റർ നീളുന്ന ഹൈവെ വികസനമാണ് ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 1957.05 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 11.5 കിലോമീറ്ററാണ് അധികമായി നിർമിക്കുന്നത്. കലൂർമുതൽ കാക്കനാട് വരെയാണ് മെട്രോ നീട്ടുക. കാർഷിക സമരത്തിന്റെ പശ്ചാത്തലത്തിൽ കർഷകരുടെ ക്ഷേമത്തിനായും പദ്ധതികളുണ്ട്. ഉത്പാദനചെലവിന്റെ 1.5ഇരട്ടിയെങ്കിലും വില വിളകൾക്ക് ഉറപ്പുവരുത്തുമെന്ന് ബജറ്റിൽ വാഗ്ദാനംചെയ്യുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യമേഖലയിൽ നിക്ഷേപം നടത്തുന്ന സോവറിൻ വെൽത്ത് ഫണ്ട്, പെൻഷൻ ഫണ്ട് തുടങ്ങിയ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ഉപാധികൾക്കു വിധേയമായി 100 ശതമാനം നികുതിയിളവ് അനുവദിക്കും.

from money rss https://bit.ly/3rbwQz6
via IFTTT

സ്വര്‍ണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറച്ചു

ന്യൂഡൽഹി: സ്വർണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു. സ്വർണത്തിനും വെള്ളിക്കും നിലവിൽ 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും2019 ജൂലൈയിൽ കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയർന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മുമ്പത്തെ നിലയിലാക്കാൻ സ്വർണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണെന്നും അവർ പറഞ്ഞു. സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സ്വർണ കള്ളക്കടത്ത് കേസുകൾ കൂടി വരുന്ന പശ്ചാത്തലത്തിൽ സർക്കാർ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 12.5 ശതമാനം ഇറക്കുമതി തീരുവ, മൂന്നു ശതമാനം ജിഎസ്ടി എന്നിവ മൂലം സ്വർണ്ണക്കടത്ത് കൂടിയതെന്ന വിലയിരുത്തലുണ്ടായിരുന്നു. കോവിഡ് മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണം സുരക്ഷിത നിക്ഷേപമായി മാറിയിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയിരുന്നു. 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 നവംബറിൽ സ്വർണ വില 26.2 ശതമാനം വർധിച്ചുരുന്നു. Content Highlights: Finance minister Sitharaman reduces customs duty on gold, silver

from money rss https://bit.ly/2YvpQAL
via IFTTT

പ്രവാസികള്‍ക്ക് ഇനി ഇരട്ടനികുതിയല്ല; നികുതി ഓഡിറ്റ് പരിധി പത്ത് കോടിയാക്കി

ന്യൂഡൽഹി: പ്രവാസികളുടെ ഇരട്ടിനികുതി പ്രശ്നം ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ നികുതി ഓഡിറ്റ് പരിധി 5 കോടിയിൽ നിന്ന് 10 കോടിയായി ഉയർത്തുകയും ചെയ്തിട്ടുണ്ട. 75 വയസിന് മുകളിലുള്ള പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. Content Highlights:NRI taxation-removal of double taxation

from money rss https://bit.ly/3alo6PR
via IFTTT

ആദ്യ ഡിജിറ്റല്‍ സെന്‍സസിനായി 3,726 കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡിജിറ്റൽ ജനസംഖ്യാക്കെടുപ്പിനായി 3,726 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 2021 ൽ നടക്കാനിരിക്കുന്ന ജനസംഖ്യാകണക്കെടുപ്പിനാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്. അഞ്ച് കൊല്ലത്തെ കാലാവധിയുള്ള പുതിയ ആഴക്കടൽ പദ്ധതിയ്ക്കായി 4000 കോടി രൂപ അനുവദിക്കുമെന്നും കരാർ വ്യവഹാരങ്ങളിൽ കാലതാമസം കൂടാതെ തീർപ്പുണ്ടാക്കാൻ പുതിയ അനുരഞ്ജനസംവിധാനം സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. കൂടാതെ, നാഷണൽ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മിഷൻ ബിൽ അവതരിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായും ധനമന്ത്രി അറിയിച്ചു. Content Highlights: Rs 3,726 crore allocated for forthcoming Census Union Budget 2021

from money rss https://bit.ly/3jcui0H
via IFTTT

ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല. നിലവിലുള്ള സ്ലാബുകൾ അതേ പോലെ തുടരും 75 വയസ്സ് കഴിഞ്ഞവരിൽ പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവർ ഇനി ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടെന്ന സുപ്രധാന പ്രഖ്യാപനവും ബജറ്റിലുണ്ട്. ജീവനക്കാരുടെ പി.എഫ് വിഹിതം വൈകി അടച്ചാൽ നികുതി ഇളവ് ലഭിക്കില്ല. അതുപോലെ, തൊഴിലുടമവിഹിതം വൈകി അടച്ചാലും നികുതി ഇളവിന് അർഹതയുണ്ടാവില്ല. Content Highlight:Major relief for Senior citizens above 75 years with only pension and interest income exempted from filing returns

from money rss https://bit.ly/3r8ssRh
via IFTTT