121

Powered By Blogger

Wednesday 22 December 2021

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണക്കമ്പനികളില്‍ ആദായനികുതി റെയ്ഡ്

ന്യൂഡൽഹി: ചൈനീസ്, തയ് വാൻ സ്മാർട്ട്ഫോൺ നിർമാതാക്കളുടെ രാജ്യത്തുടനീളമുള്ള നിർമാണകേന്ദ്രങ്ങളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഷവോമി, ഒപ്പോ, വൺപ്ലസ്, ഡിക്സോൺ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളുടെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളുരു, കൊൽക്കത്ത, ഗുവാഹട്ടി ഉൾപ്പടെയുള്ള ഓഫീസുകളിലും നിർമാണ കേന്ദ്രങ്ങിളുമാണ് പരിശോധന. 25ലധികം സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. ഒളിച്ചുവെച്ച നിരവധി ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തയാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ചില ഫിൻടെക് കമ്പനികളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയതായി സൂചനകളുണ്ട്. റെഡ്മി, ഒപ്പോ, ഫോക്സ്കോൺ എന്നിവയുടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിനടുത്തുള്ള നിർമാണയൂണിറ്റുകളിലായിരുന്നു ആദ്യം റെയ്ഡ് നടത്തിയത്. തുടർന്ന് മറ്റ് സ്ഥലങ്ങളിലേയ്ക്കും പരിശോധന വ്യാപിപ്പിക്കുകയായിരുന്നു. നികുതിവെട്ടിപ്പ്, വരുമാനം വെളിപ്പെടുത്താതിരിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. ആദായ നികുതി വകുപ്പിന്റെ സംസ്ഥാനത്തെ ഓഫീസുകൾ അറിയാതെയാണ് പരിശോധന സംഘടിപ്പിച്ചത്. ഷവോമി, ഒപ്പോ തുടങ്ങിയ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യംചെയ്തുവരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, പരിശോധനയോട് സഹകരിക്കുമെന്നും രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും ഷവോമി, ഒപ്പോ അധികൃതർ വ്യക്തമാക്കി. നിലവിൽ രാജ്യത്ത് ചൈനീസ് സ്മാർട്ട്ഫോണുകൾക്കാണ് വിപണി വിഹിതത്തിൽ ആധിപത്യം. ഷവോമിക്ക് 23ശതമാനവും വിവോയ്ക്കും റിയൽമിക്കും 15ശതമാനവും ഒപ്പോയ്ക്ക് 10ശതമാനവും വിപണി വിഹിതമുണ്ട്. Income tax raids on China, Taiwan phone makers.

from money rss https://bit.ly/3EmfEgg
via IFTTT

സെന്‍സെക്‌സില്‍ 296 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,000ന് മുകളില്‍ |Market Opening

മുംബൈ: മൂന്നാമത്തെ ദിവസവും സൂചികകളിൽ മുന്നേറ്റം. നിഫ്റ്റി വീണ്ടും 17,000ന് മുകളിലെത്തി. സെൻസെക്സ് 296 പോയന്റ് ഉയർന്ന് 57,227ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തിൽ 17042ലുമണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോർട്സ്, ബജാജ് ഫിനാൻസ്, ഐഒസി, ബജാജ് ഫിൻസർവ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.5ശതമാനത്തിലേറെ ഉയർന്നാണ് വ്യാപാരം നടക്കുന്നത്. Indices open higher with Nifty above 17,000.

from money rss https://bit.ly/3msgNwW
via IFTTT

കാർഡ് ടോക്കണൈസേഷൻ ജനുവരി ഒന്നുമുതൽ, സമയം തേടി ടെക് കമ്പനികൾ

മുംബൈ: ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ നിയന്ത്രിക്കാനായി ആർ.ബി.ഐ. നടപ്പാക്കുന്ന 'ടോക്കണൈസേഷൻ' ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും. ഇതിനുള്ള മുന്നൊരുക്കങ്ങളുമായി ബാങ്കുകളും കാർഡ് കമ്പനികളും ഫിൻടെക് കമ്പനികളും നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. അതേസമയം, ടോക്കണൈസേഷൻ നടപ്പാക്കുന്നത് നീട്ടണമെന്ന് ടെക് - ഇന്റർനെറ്റ് രംഗത്തെ കൂട്ടായ്മകൾ ആർ.ബി. ഐ.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമയപരിധി നീട്ടാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. സൈബർ ആക്രമണങ്ങൾ രൂക്ഷമായ ഇക്കാലത്ത് കാർഡ് വിവരങ്ങൾ വെബ്സൈറ്റുകൾ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ആർ.ബി.ഐ. നിലപാട്. കാർഡ് നൽകിയ ബാങ്കിനും ബന്ധപ്പെട്ട നെറ്റ്വർക്കിനുമല്ലാതെ മറ്റൊരുസ്ഥാപനത്തിനും കാർഡ് നമ്പറും വിവരങ്ങളും അതേപടി സൂക്ഷിക്കാൻ ഇനി അനുവാദമുണ്ടാകില്ല. എന്താണ് ടോക്കണൈസേഷൻ? കാർഡ് നമ്പറിനുപകരം ഓൺലൈൻ ഇടപാടിന് ഒരു ഡിജിറ്റൽ ടോക്കൺ നമ്പർ ലഭിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകൾക്കുപകരം ഉപയോഗിക്കാവുന്ന 16 അക്കങ്ങളുള്ള നമ്പറായിരിക്കും ഇത്. ടോക്കണൈസേഷനിൽ താത്പര്യമില്ലെങ്കിൽ കാർഡ് നമ്പറും മറ്റു വിവരങ്ങളും ഓരോ ഇടപാടിനും നൽകാം. ടോക്കൺ നമ്പർ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് ശേഖരിക്കാനും ഉപഭോക്താവിന്റെ അനുമതി വേണം. ഓരോ സൈറ്റിനും ഓരോ ടോക്കൺ നമ്പറാകും ഉണ്ടാകുക. ടോക്കണൈസേഷന് ഫീസ് ഈടാക്കാൻ പാടില്ല.

from money rss https://bit.ly/3H5IPWS
via IFTTT

സെന്‍സെക്‌സില്‍ 611 പോയന്റ് നേട്ടം: നിഫ്റ്റി 16,900ന് മുകളില്‍ | Closing

മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 16,900ന് മുകളിലെത്തി. സെൻസെക്സ് 611.55 പോയന്റ് ഉയർന്ന് 56,930.56ലും നിഫ്റ്റി 184.70 പോയന്റ് നേട്ടത്തിൽ 16,955.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ തിരിച്ചുവരവാണ് രാജ്യത്തെ സൂചികകളും നേട്ടമാക്കിയത്. മികച്ച ഓഹരികൾ വാങ്ങാൻ ചെറുകിട നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും വിപണിയിൽ പ്രതിഫലിച്ചു. അതേസമയം, ആഗോളതലത്തിൽ ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകരുടെ വിറ്റൊഴിയൽ തുടരുകയാണ്. അതുകൊണ്ടുതന്നെ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, വിപ്രോ, അദാനി പോർട്സ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഓട്ടോ, ബാങ്ക്, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്സ്, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, മെറ്റൽ സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനംവീതം നേട്ടമുണ്ടാക്കി.

from money rss https://bit.ly/3J8oVMx
via IFTTT

ഐപിഒയുമായി ഫോക്‌സ്‌കോണിന്റെ ഇന്ത്യന്‍ കമ്പനി: 5000 കോടി സമാഹരിക്കും

മുംബൈ: ആപ്പിളിന്റെ ഐഫോണും ഷവോമിയുടെ സ്മാർട്ട്ഫോണുകളും നിർമിക്കുന്ന ഫോക്സ്കോണിന്റെ ഇന്ത്യൻ കമ്പനിയായ ഭാരത് എഫ്ഐഎച്ച് പ്രാരംഭ ഓഹരി വില്പന വഴി 5000 കോടി സമാഹരിക്കുന്നു. ഐപിഒയ്ക്കുവേണ്ടി സെബിയിൽ പത്രിക സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പുതിയ ഓഹരികളിലൂടെ 2,500 കോടിയും ഓഫർ ഫോർ സെയിൽവഴി 2,500 കോടി രൂപയുമാകും സമാഹരിക്കുക. രാജ്യത്ത് നിലവിലുള്ള ഫാക്ടറികളുടെ നവീകരണത്തിനും വിപുലീകരണത്തിനുമാകും നിക്ഷേപം പ്രയോജനപ്പെടുത്തുക. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, സിറ്റി, ബിഎൻപി പാരിബാസ് തുടങ്ങിയവയാണ് ഐപിഒ നടപടികൾക്ക് നേതൃത്വംനൽകുന്നത്. നിലവിൽ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ മൂന്ന് കാമ്പസുകളിലാണ് ഭാരത് എഫ്ഐഎച്ചിന്റെ പ്രവർത്തനം. നിർമാണം, വെയർഹൗസിങ്, ലോജിസ്റ്റിക്സ് എന്നീമേഖലകളിലാണ് പ്രധാനമായും കമ്പനി ഇടപെടുന്നത്. ഐഐടി(മദ്രാസ്)യുടെ റിസർച്ച് പാർക്കിൽ ഈയിടെ ഗവേഷണ കേന്ദ്രം പ്രവർത്തനംതുടങ്ങിയിരുന്നു. ഭാരത് എഫ്ഐഎച്ചിന്റെ മാതൃകമ്പനി ഹോങ്കോങിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

from money rss https://bit.ly/3H5yzOk
via IFTTT

സീ-സോണി ലയനത്തിന് അംഗീകാരമായി: പുനീത് ഗോയങ്കതന്നെയാകും സിഇഒ

ന്യൂഡൽഹി: സോണി പിക്ചേഴ്സ് നെറ്റ് വർക്സ് ഇന്ത്യയും സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും ലയിച്ചു. ഡയറക്ടർ ബോഡ് ലയനത്തിന് അംഗീകാരം നൽകിയതായി മാധ്യമസ്ഥാപനം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. പുതിയ കമ്പനിയിൽ സോണിക്ക് 50.86ശതമാനവും സീ എന്റർടെയ്ൻമെന്റിന്റെ പ്രൊമോട്ടർമാർക്ക് 3.99ശതമാനവും സീയുടെ ഓഹരി ഉടമകൾക്ക് 45.15ശതമാനവും പങ്കാളിത്തമുണ്ടാകും. ഇതോടെ രാജ്യത്തെ ഏറ്റവുവലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറും. സോണി മാക്സ്, സീ ടിവി തുടങ്ങിയ ജനപ്രിയ ചാനലുകളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്ഥാപനത്തിന് കീഴിലാകും ഇനി പ്രവർത്തിക്കുക. മാനേജിങ് ഡയറക്ടറും സിഇഒയുമായി പുനിത് ഗോയങ്ക തുടരും. ഡയറക്ടർ ബോഡിലെ ഭൂരിഭാഗംപേരെയും സോണി ഗ്രൂപ്പ് ആകും നിയമിക്കുക. സെപ്റ്റംബർ 22നാണ് ഇരുകമ്പനികളും ലയിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സോണിക്ക് ഇന്ത്യയിൽ സാന്നിധ്യംവർധിപ്പിക്കാൻ ലയനത്തോടെ അവസരംലഭിക്കും. ആഗോളതലത്തിൽ സാന്നിധ്യമാകാൻ സീ-ക്കും കഴിയും. നിലവിൽ സീയുടെ ചാനലുകൾക്ക് രാജ്യത്ത് 19ശതമാനം വിപണി വിഹിതമാണുള്ളത്.

from money rss https://bit.ly/32au6et
via IFTTT