121

Powered By Blogger

Monday 30 March 2015

പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങി; ജീവന്‍ രക്ഷിച്ചത് ഫയര്‍ഫോഴ്സ്











Story Dated: Monday, March 30, 2015 07:31


mangalam malayalam online newspaper

ചാലക്കുടി: പൂച്ചയെ എടുക്കാന്‍ ആഴക്കിണറ്റിലിറങ്ങി അപകടത്തിലായ ആളുടെ ജീവന്‍ ഫയര്‍ഫോഴ്‌സുകാര്‍ എത്തി രക്ഷിച്ചു. നോര്‍ത്ത്‌ ചാലക്കുടി സെന്റ്‌ ജോസഫ്‌ പള്ളിക്ക്‌ സമീപം കൈത്തറ വീട്ടില്‍ തോമസ്‌(53) ആണ്‌ പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങി അപകടത്തിലായത്‌. ഞായറാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ്‌ തോമസ്‌ കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങിയത്‌. 55 അടിയിലേറെ താഴ്‌ചയുള്ള കിണറായിരുന്നു.


ആഴങ്ങളിലേക്ക്‌ ഇറങ്ങി എത്തിയപ്പോഴേക്കും തോമസ്‌ ശുദ്ധവായു കിട്ടാതെ തളരുകയായിരുന്നു. തിരച്ചു കയറാന്‍ കഴിഞ്ഞുമില്ല. തുടര്‍ന്ന്‌ ബോധരഹിതനായി വെള്ളത്തിലേക്ക്‌ വീഴുകയായിരുന്നു. തല മാത്രം വെള്ളത്തില്‍ ഉയര്‍ന്നു നിന്നു. ഇതോടെ കണ്ടു നിന്നവര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അതിവേഗം സ്‌ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിലെ ജീവനക്കാരനായ സന്തോഷ്‌ ഓക്‌സിജന്‍ സിലിണ്ടറുമായി കിണറ്റിലേക്ക്‌ ഇറങ്ങുകയായിരുന്നു.


മറ്റ്‌ ജീവനക്കാരായ പി.ശശിധരന്‍, ബിനുകുമാര്‍, ഷംസുദ്ദീന്‍, ടി.ജോസ്‌, ലിബിന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കി. കിണറ്റില്‍ നിന്ന്‌ കരയ്‌ക്ക് കയറ്റിയ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










from kerala news edited

via IFTTT

ജോര്‍ജ്‌ പക്വതയോടെ പെരുമാറണമെന്ന്‌ ഉണ്ണിയാടന്‍; പുനര്‍ജന്‍മം നല്‍കിയ നേതാവാണ്‌ മാണി











Story Dated: Monday, March 30, 2015 01:51


തൃശൂര്‍: ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ പക്വതയോടുകൂടെ പെരുമാറണമെന്ന്‌ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്നതാണ്‌ ജോര്‍ജിന്റെ ഇപ്പോഴത്തെ സമീപനരീതി. ജോര്‍ജ്‌ പക്വതയോടുകൂടെ പെരുമാറിയാല്‍ മാത്രമേ പ്രവര്‍ത്തകര്‍ ജോര്‍ജിനൊപ്പം നില്‍ക്കുകയുള്ളൂ. എല്‍.ഡി.എഫില്‍ നിന്നപ്പോള്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തള്ളിപ്പറഞ്ഞ പി.സി.ജോര്‍ജിനെ പുറത്താക്കിയപ്പോള്‍ പുനര്‍ജന്‍മം നല്‍കി നേതാവാക്കിയത്‌ മാണിയാണ്‌.


പാര്‍ട്ടി പാര്‍ലമന്ററികാര്യ കമ്മിറ്റികൂടിയാണ്‌ ജോര്‍ജിനെ പുറത്താക്കാന്‍ തീരുമാനിച്ചത്‌. ഇതിനെ പാര്‍ട്ടിയിലെ എല്ലാ എം.എല്‍.എമാരും അനുകൂലിക്കുകയും ചെയ്‌തു. പാലായില്‍ മാണി വിജയിക്കില്ലെന്ന ജോര്‍ജിന്റെ പ്രസ്‌താവന അപലപനീയമാണ്‌. ജോര്‍ജിനെ കണ്ടിട്ടല്ല പാലാക്കാര്‍ വോട്ടുചെയ്യുന്നത്‌. പാലായില്‍ മാണിയുടെ ജനപിന്തുണ വലുതാണ്‌. യു.ഡി.എഫില്‍ നിന്ന്‌ ജോര്‍ജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ കേരള കോണ്‍ഗ്രസ്‌ പാര്‍ലമെന്ററികാര്യ കമ്മിറ്റി തീരുമാനമെടുത്ത്‌ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വിദേശയാത്ര കഴിഞ്ഞാലുടനെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട്‌ ഉണ്ണിയാടന്‍ പറഞ്ഞു. പാര്‍ട്ടിക്ക്‌ അവകാശപ്പെട്ട എല്ലാ സ്‌ഥാനങ്ങളും തങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ടതാണ്‌. അത്‌ തങ്ങള്‍ക്ക്‌ ലഭിക്കുകയും വേണം.










from kerala news edited

via IFTTT

ശുകപുരം സാഗ്നികം അതിരാത്രം പതിനൊന്നാം ദിനത്തിലേക്ക്‌











Story Dated: Monday, March 30, 2015 01:50


എടപ്പാള്‍ :ശുകപുരം സാഗ്നികം അതിരാത്രം പത്താം ദിനമായ ഇന്നലെ പുലര്‍ച്ചെ രണ്ട്‌ മണിയോടെ യജ്‌ഞശാലയില്‍ ക്രിയകള്‍ ആരംഭിച്ചു. അതിരാത്രത്തിലെ പ്രധാന ചടങ്ങായ സൂത്യം കാലത്ത്‌ ആറുമണിക്ക്‌ ആരംഭിച്ചു. അഗ്നി, ഉഷസ്‌, അശ്വനീദേവന്‍മാര്‍ എന്നിവരെ സ്‌തുതിക്കുന്ന ഹോതന്റെ ഋഗ്വേദ സ്‌തുതിക്ക്‌ ശേഷം ഉപാംശു ഹോമം എന്നറിയപ്പെടുന്ന പ്രഥമ സോമാഹുതിയും ഉദയശേഷം അന്തര്യാമ ഹോമമെന്നറിയപ്പെടുന്ന രണ്ടാമത്തെ സോമാഹുതിയും നടന്നു.


തുടര്‍ന്ന്‌ സുത്യ ദിവസം നടത്തേണ്ട വിവിധ സോമാഹുതികള്‍ക്കാവശ്യമായ സോമരസം അധ്വര്യു ,പ്രതിപ്രസ്‌ഥാതന്‍, നേഷ്‌ടന്‍, യജമാനന്‍ തുടങ്ങിയവര്‍ ചേര്‍ന്ന്‌ ഇടിച്ച്‌ പിഴിഞ്ഞ്‌ സോമരസം സൂക്ഷിക്കാനായി ഉന്നേതന്‍ എന്ന ഋത്വിക്കിനെ ഏല്‍പ്പിക്കുന്നു. തുടര്‍ന്ന്‌ സുത്യം ആരംഭിച്ചു. ഇതുമുതല്‍ യജ്‌ഞപുച്‌ഛം വരെയുള്ള ക്രിയാഭാഗത്തെ മൂന്നായി വിഭജിക്കാം പ്രാതസ്സവനം, മാധ്യന്ദിനസവനം, തൃതീയസവനം എന്നിങ്ങനെ ഓരോ സവനങ്ങളിലും വിവിധ സോമാഹുതികളും സോമസ്‌തുതികളും ഋഗ്വേദ ശസ്‌ത്രങ്ങളും അതിനനുസരിച്ചുള്ള സോമാഹുതികളും ഹുതശിഷ്‌ട ഭക്ഷണവുമുണ്ടായിരിക്കും.


പ്രാതസ്സവനം ഇന്നലെ കാലത്ത്‌ ആറ്‌ മണിക്ക്‌ തന്നെ ആരംഭിച്ചു.സവനാഹുതിക്ക്‌ ശേഷം ഉദ്‌ഗാദാക്കളുടെ ആദ്യത്തെ പവമാനസ്‌തുതിയാണ്‌ നടന്നത്‌.വേദിക്ക്‌ പുറത്ത്‌ വെച്ച്‌ ചെയ്ുയന്നതുകൊണ്ട്‌ ബഹിഷ്‌പവമാനസ്‌തുതി എന്ന്‌ പറയുന്നു. പ്രാതസ്സവനത്തിന്‌ ശേഷം മാധ്യന്ദിന സവനമാരംഭിച്ചു. സവനാഹുതി,സദഃപ്രവേശം, പവമാനസ്‌തുതി, ധീഷ്‌ണ്യ വ്യാഘാരണം ദധിഘര്‍മ്മം, ഇഡാഹ്വാനം, സവനമുഖ ഭക്ഷണം തുടങ്ങിയവയ്‌ക്ക് ശേഷം ഋത്വിക്കുകള്‍ക്ക്‌ ദക്ഷിണ നല്‍കുന്ന ദാക്ഷിണായനിയും വൈദികരെ ആദരിക്കുന്ന ചടങ്ങും നടന്നു.










from kerala news edited

via IFTTT

ഹജ്‌: ഹാജിമാര്‍ സ്വന്തം ചെലവില്‍ നെടുമ്പാശേരിയിലെത്തണം; ഹജ്‌കമ്മിറ്റിയും തീര്‍ഥാടകരും ഏറെ ബുദ്ധിമുട്ടും











Story Dated: Monday, March 30, 2015 01:50


മലപ്പുറം: സംസ്‌ഥാന ഹജ്‌കമ്മിറ്റിക്കു കീഴിലുള്ള തീര്‍ഥാടനം നെടുമ്പാശേരി വിമാനത്തവളത്തിലേക്കുമാറ്റിയതോടെ ഈവര്‍ഷം രാത്രി സര്‍വീസിനും സാധ്യത. അതോടൊപ്പം തീര്‍ഥാടകര്‍ സ്വന്തംചെലവില്‍ നെടുമ്പാശേരി താല്‍ക്കാലിക ഹജ്‌ഹൗസില്‍ എത്തിക്കാനാണു ഹജ്‌കമ്മിറ്റിയുടെ നീക്കം. തീര്‍ഥാടകരില്‍ 70 വയസ്സിനു മുകളിലുള്ള 1300 ല്‍അധികം യാത്രക്കാരും ജനറല്‍ യാത്രക്കാരില്‍ 80 ശതമാനവും മലബാറില്‍നിന്നുള്ളവരായതിനാല്‍ ഇതുതീര്‍ഥാടകര്‍ക്കും യാത്രയാക്കുന്നവര്‍ക്കും ഏറെ പ്രയാസവും സാമ്പത്തികചെലവും ഉണ്ടാക്കും.


കരിപ്പൂര്‍ വഴിയുള്ള ഹജ്‌സര്‍വീസുകള്‍ പകല്‍സമയങ്ങളിലായിരുന്നുവെങ്കില്‍ നെടുമ്പാശേരിവഴിയുള്ള ഹജ്‌വിമാനങ്ങള്‍ രാത്രിയിലും പുലര്‍ച്ചെയും സര്‍വീസ്‌ നടത്തേണ്ട അവസ്‌ഥയുണ്ടാകുമെന്നു ഹജ്‌ കമ്മിറ്റി ചെയര്‍മാന്‍കോട്ടുമല ബാപ്പുമുസ്ല്യാര്‍ മംഗളത്തോട്‌ പറഞ്ഞു. തീര്‍ഥാടകരെ ആദ്യംകരിപ്പൂര്‍ ഹജ്‌ ഹൗസില്‍ എത്തിക്കുകയും പിന്നീട്‌ ഹജ്‌കമ്മിറ്റി ഏര്‍പ്പെടുത്തുന്ന ബസില്‍ നെടുമ്പാശേരിയിലേക്കു കൊണ്ടുപോകാനും ഹജ്‌കമ്മിറ്റിയുടെ ആലോചനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഇതുഉപേക്ഷിക്കുകയായിരുന്നു. 14വര്‍ഷമായി കരിപ്പൂര്‍വിമാനത്തവളം വഴി നടക്കുന്ന ഹജ്‌ സര്‍വീസുകളെ കുറിച്ചും യാത്രക്കാരെ കൊണ്ടുപോകുന്നസമയവും എല്ലാം ഹജ്‌കമ്മിറ്റിക്കും വളണ്ടിയര്‍മാര്‍ക്കും കൃത്യമായി അറിയാമെങ്കിലും നെടുമ്പാശേരിയിലേക്കുള്ളമാറ്റം തീര്‍ഥാടകരേയും ഹജ്‌കമ്മിറ്റിയേയും ഏറെ പ്രയാസത്തിലാക്കിയിട്ടുണ്ട്‌.


കരിപ്പൂര്‍ഹജ്‌ ഹൗസില്‍നിന്നും പത്തുമിനുട്ട്‌യാത്രചെയ്‌താല്‍ കരിപ്പൂര്‍വിമാനത്തവളത്തിലെത്തും. എന്നാല്‍ നെടുമ്പാശേരിയില്‍ ഒരുക്കുന്ന താല്‍ക്കാലിക സംവിധാനവും സര്‍വീസിനെ കുറിച്ചുള്ള

അവ്യക്‌തതയും നീക്കാനായി സംസ്‌ഥാന ഹജ്‌കമ്മിറ്റിചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്ല്യാര്‍ അടുത്ത ദിവസം നെടുമ്പാശേരി എയര്‍പോര്‍ട്ട്‌ അധികൃതരുമായി കൂടിക്കാഴ്‌ച്ച നടത്തും. സൗദിഎയര്‍ലൈന്‍സ്‌ തന്നെയാണു ഇപ്രാവശ്യവും ഹജ്‌കമ്മിറ്റി ആവശ്യപ്പെടുക. ആദ്യഘട്ടത്തില്‍ സംസ്‌ഥാനത്ത്‌ നിന്നും 5633 പേര്‍ക്കാണു ക്വാട്ട അനുവദിച്ചിട്ടുള്ളത്‌. ഇതില്‍ അഞ്ചാം വര്‍ഷക്കാരും 70 വയസിനു മുകളില്‍ പ്രായമുള്ളവരും സഹായികളുമായി 4930 പേര്‍ക്ക്‌ നറുക്കെടുപ്പില്ലാതെ നേരത്തെ അവസരം നല്‍കി. കേരളത്തില്‍ ഈ വര്‍ഷം 65165 അപേക്ഷകരാണുള്ളത്‌. 21 കുട്ടികളുമുണ്ട്‌.


അഞ്ചാം വര്‍ഷക്കാരായി 3062 പേരും 70 വയസിന്‌ മുകളില്‍ പ്രായമുള്ളവരുടെ എ വിഭാഗത്തില്‍ 1868 അപേക്ഷകരുമുണ്ട്‌. നാലാം വര്‍ഷക്കാരായി 10121 അപേക്ഷകരുണ്ടായിരുന്നു. ഇതില്‍ നിന്നാണ്‌ 703 പേര്‍ക്ക്‌ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചത്‌. ഏറ്റവുംകൂടുതല്‍ തീര്‍ഥാടകര്‍ കോഴിക്കോട്‌ ജില്ലയില്‍നിന്നാണ്‌. ഇവിടെനിന്നും രണ്ടായിരത്തിധികംപേരും മലപ്പുറത്തുനിന്നും രണ്ടായിരത്തിനടത്തും തീര്‍ഥാടകര്‍ക്ക്‌ അവസരംലഭിച്ചിട്ടുള്ള. മറ്റുള്ള ജില്ലകളില്‍നിന്നുള്ള യാത്രക്കാരെല്ലാം നാമമാത്രമാണ്‌. കരിപ്പൂരില്‍ റണ്‍വേയുടെ പുനര്‍നിര്‍മാണത്തിനായി റണ്‍വെ അടിച്ചിടുന്നതിന്റെ ഭാഗമായി വലിയവിമാനങ്ങള്‍ക്ക്‌ അനുമതി നല്‍കാത്തതും ചെറിയവിമാനങ്ങള്‍ സര്‍വീസ്‌ നടത്താന്‍ തെയ്ാറയാകാത്തതിനാലുമാണു ഹജ്‌ കമ്മിറ്റിയുടെ സര്‍വീസുകള്‍ ഈവര്‍ഷം നെടുമ്പാശേരിയിലേക്കുമാറ്റിയത്‌. കഴിഞ്ഞ മൂന്നുവര്‍ഷമായ സൗദിഎയര്‍ലൈന്‍സാണു ഹജ്‌സര്‍വീസുകള്‍ നടത്തുന്നത്‌. ഇവര്‍ക്കുചെറിയ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ സര്‍വീസ്‌ നടത്താന്‍കഴിയില്ലെന്ന്‌ അറിയിക്കുകയായിരുന്നു.


തുടര്‍ന്നു എയര്‍ഇന്ത്യാഅധികൃതരുമായി ഹജ്‌കമ്മിറ്റി ബന്ധപ്പെട്ടെങ്കിലും ഇവരും കൈമലര്‍ത്തുകയായിരുന്നു. പിന്നീട്‌ മറ്റുചില വിമാനകമ്പനികള്‍ സര്‍വീസ്‌ നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇവയുടെ സര്‍വീസില്‍ ആശങ്ക നിലനില്‍ക്കുന്നതിനാലാണു നെടുമ്പാശേരിയിലേക്കുമാറ്റാന്‍ തീരുമാനിച്ചത്‌. ചെറിയ വിമാനങ്ങള്‍ കരിപ്പൂര്‍വഴി സര്‍വീസ്‌ നടത്തണമെങ്കില്‍ 45 വിമാനങ്ങള്‍ സര്‍വീസ്‌ നടത്തേണ്ടിവരും ഇതും ഏറെ പ്രയാസം സൃഷ്‌ടിക്കുമെന്നും ഹജ്‌ കമ്മിറ്റി വ്യക്‌തമാക്കുന്നു. ഇന്ത്യയില്‍നിന്നടക്കമുള്ള ഹജ്‌യാത്ര ഓഗസ്‌റ്റ് 16മുതല്‍ ആരംഭിക്കുമെങ്കിലൃം കേരളത്തിലെ ആദ്യഹജ്‌ സര്‍വീസ്‌ സെപ്‌റ്റംബര്‍ രണ്ടിനായിരിക്കും.


വി.പി നിസാര്‍










from kerala news edited

via IFTTT

നിളയുടെ ആകാശ കാഴ്‌ചകണ്ട്‌ പഠനം നടത്താന്‍ അവസരം











Story Dated: Monday, March 30, 2015 01:50


കുറ്റിപ്പുറം: അമിതമായ മണലെടുപ്പ്‌ മൂലം മരണത്തിലേക്കടുക്കുന്ന നിളയുടെ ആകാശകാഴ്‌ചകണ്ടു പഠനം നടത്തി പരിഹാരം കണ്ടെത്താന്‍ പരിസ്‌ഥിതി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരം. ജില്ല ടൂറിസം പ്രോമോഷന്‍ കൗണ്‍സിലും കുറ്റിപ്പുറം ഐ.ഇ.എല്‍.ടി.സി സ്‌പോക്കണ്‍ ഇംഗ്ലീഷ്‌ സെന്റെറിലെ പരിസ്‌ഥിതി ക്ലബും സംയുക്‌തമായാണു ജില്ലയിലെ നിളയുടെ ശോചനീയവസ്‌ഥ കണ്ടുപഠനം നടത്താന്‍ അവസരമൊരുക്കുന്നത്‌.


നിളാപാര്‍ക്കില്‍ നിന്ന്‌ പറന്നുയര്‍ന്ന്‌ ചെമ്പിക്കല്‍, മഞ്ചാടി എന്നിവിടങ്ങളിലെ പുഴക്ക്‌ നടുവിലെ ഗര്‍ത്തങ്ങളും ചുഴികളും കണ്ടെത്താനും. പുഴയില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന ചെങ്ങണക്കാടുകള്‍ നീക്കം ചെയ്ുയന്നതിനെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനുമാണ്‌ അവസരംവും ലഭിക്കും. ആറ്‌ പേര്‍ക്ക്‌ കയറാവുന്ന ഹെലികോപ്‌ടറില്‍ പുഴതീര പഞ്ചായത്തുകളായ കുറ്റിപ്പുറം, തവനൂര്‍, തിരുനാവായ എന്നിവിടങ്ങളിലെ മൂന്ന്‌ വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന്‌ അദ്ധ്യാപകര്‍ക്കുംമാണ്‌ അവസരം. മെയ്‌ ആദ്യവാരം നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള വിദ്യാലയങ്ങളിലെ പരിസ്‌ഥിതി ക്ലബ്‌ അംഗങ്ങള്‍ അദ്ധ്യാപകര്‍ എന്നിവര്‍ ഏപ്രില്‍ 10 ന്‌ മുന്നെ ഡയറക്‌ടര്‍ ഐ.ഇ.എല്‍.ടി.സി സ്‌കൂള്‍ ഓഫ്‌ ഇംഗ്ലീഷ്‌ കുറ്റിപ്പുറം (പി,ഒ) എന്ന നമ്പറില്‍ ബന്ധപ്പെടണം. 9447189404.










from kerala news edited

via IFTTT

വിദേശികള്‍ക്ക് യു.എ.ഇ. പൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നു








വിദേശികള്‍ക്ക് യു.എ.ഇ. പൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നു


Posted on: 31 Mar 2015


ദുബായ്: വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ.യില്‍ താമസിക്കുന്ന വിദേശികള്‍ക്ക് സ്വത്തുക്കളിലും സ്ഥാപനങ്ങളിലും നൂറുശതമാനം ഉടമസ്ഥാവകാശം നല്‍കുന്ന നിയമം നടപ്പാക്കുമെന്ന് യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരി വ്യക്തമാക്കി.

ദുബായില്‍ ആരംഭിച്ച അഞ്ചാമത് നിക്ഷേപസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം പൂര്‍ണമായി ലഭിക്കുന്നത് ഫ്രീസോണിലെ സ്ഥാപനങ്ങള്‍ക്കുമാത്രമാണ്. മറ്റിടങ്ങളില്‍ സ്വദേശിപൗരന്മാരുടെ പങ്കാളിത്തത്തോടെ മാത്രമാണ് വിദേശികള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയുകയുള്ളൂ. എന്നാല്‍, വിദേശികള്‍ക്ക് ഏറെ സഹായകമായ ഈ നിയമം എപ്പോള്‍ മുതല്‍ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.


ഈ നിയമത്തിന് നീതിന്യായ മന്ത്രാലയം അംഗീകാരം നല്‍കി മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലായിരിക്കും ഇത്തരം നിക്ഷേപം കൂടുതല്‍ അനുവദിക്കുന്നത്. വിദേശനിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിന് ഏറെ സഹായം ചെയ്യുന്ന പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.


യു.എ.ഇ.യില്‍ കഴിഞ്ഞവര്‍ഷത്തെ വിദേശനിക്ഷേപങ്ങളില്‍ 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന പ്രമുഖ പത്ത് രാജ്യങ്ങളിലൊന്നായാണ് ലോകബാങ്ക് യു.എ.ഇ.യെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.












from kerala news edited

via IFTTT

അനുമതി കിട്ടിയില്ല: യെമനിലേക്കുള്ള വിമാനങ്ങള്‍ മസ്‌കറ്റില്‍ കുടുങ്ങി








അനുമതി കിട്ടിയില്ല: യെമനിലേക്കുള്ള വിമാനങ്ങള്‍ മസ്‌കറ്റില്‍ കുടുങ്ങി


Posted on: 31 Mar 2015


മസ്‌കറ്റ്: രക്ഷാദൗത്യവുമായി പോയ ഇന്ത്യാ വിമാനങ്ങള്‍ക്ക് തിങ്കളാഴ്ച യെമനില്‍ പ്രവേശിക്കാനായില്ല. യാത്രാമധ്യേ ഒമാനിലെത്തിയ രണ്ട് ഇന്ത്യാവിമാനങ്ങള്‍ക്കും പ്രവേശനാനുമതി ലഭിക്കാന്‍ വൈകിയതാണ് കാരണം. ചൊവ്വാഴ്ച കാലത്ത് പുറപ്പെടാനാവുമെന്ന് മസ്‌കറ്റിലെ എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ബി.പി. കുല്‍ക്കര്‍ണി അറിയിച്ചു. സൗദിയിലെ ഇന്ത്യാ എംബസി വഴി അനുമതി വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. യെമന്‍ തുറമുഖവും വ്യോമമേഖലയും നിരോധിതമേഖലകളായി സൗദി പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പറക്കാനുള്ള അനുമതി വൈകിയത്. സൗദി എംബസി വഴിയാണ് വിമാനങ്ങള്‍ക്കുള്ള അനുമതി ലഭ്യമാക്കാന്‍ ശ്രമം നടക്കുന്നത്. മൂന്ന് മണിക്കൂര്‍ യെമനില്‍ തങ്ങാനുള്ള അനുമതിയാണ് ഇന്ത്യയ്ക്ക് യെമന്‍ സര്‍ക്കാറില്‍നിന്ന് ലഭിച്ചത്. ഇതിനെത്തുടര്‍ന്നാണ് 180 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ശേഷിയുള്ള വിമാനങ്ങള്‍ യാത്ര പുറപ്പെട്ടത്. മസ്‌കറ്റ് വിമാനത്താവളത്തില്‍ തിങ്കളാഴ്ച കാലത്താണ് ഇവ എത്തിയത്. യാത്രക്കാരെ കയറ്റിയശേഷം രാത്രിയോടെ ഇന്ത്യയിലേക്ക് തിരിച്ചെത്താനായിരുന്നു പദ്ധതി. മസ്‌കറ്റ് വിമാനത്താവളത്തില്‍നിന്ന് വേണമെങ്കില്‍ ഇന്ധനം നിറയ്ക്കാനുള്ള സജ്ജീകരണവും ചെയ്തിരുന്നു. എന്നാല്‍, അനുമതി വൈകിയതിനാലാണ് ഇവിടെ കുടുങ്ങിയത്.











from kerala news edited

via IFTTT

സ്മാര്‍ട്ട് സിറ്റി: കേരളത്തിന്റെ ക്ഷണം ശൈഖ് മുഹമ്മദ് സ്വീകരിച്ചു








സ്മാര്‍ട്ട് സിറ്റി: കേരളത്തിന്റെ ക്ഷണം ശൈഖ് മുഹമ്മദ് സ്വീകരിച്ചു


Posted on: 31 Mar 2015



യു.എ.ഇ. ഭരണാധികാരിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു



ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള കേരളത്തിന്റെ ക്ഷണം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വീകരിച്ചു.


ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ശൈഖ് സയീദ് ഹാളില്‍ ആഗോള നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനായി എത്തിയ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരെ ശൈഖ് മുഹമ്മദ് പരിചയപ്പെടുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത്. വളരെ ശ്രദ്ധാപൂര്‍വം സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചുള്ള കാര്യങ്ങള്‍ ശൈഖ് മുഹമ്മദ് കേട്ടു.


ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ പങ്കെടുക്കാമെന്നും സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പരിഗണിക്കാവുന്ന തീയതികള്‍ അറിയിക്കാനും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കാര്യങ്ങളും ജൂണിലെ കാലാവസ്ഥയെക്കുറിച്ചും അദ്ദേഹം ആരാഞ്ഞതായി കൂടെയുണ്ടായിരുന്ന നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.


സംഗമത്തില്‍ പങ്കെടുക്കുന്ന 69 മന്ത്രിമാരേയും ദുബായ് ഭരണാധികാരി പ്രത്യേകം പ്രത്യേകമായി അഭിവാദ്യം ചെയ്തു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മൊഹമ്മദും ശൈഖ് മൊഹമ്മദിനൊപ്പം ഉണ്ടായിരുന്നു.


രണ്ട് വര്‍ഷം മുമ്പ് സ്മാര്‍ട്ട് സിറ്റി നിര്‍മാണം തുടങ്ങുന്നത് സംബന്ധിച്ച് ദുബായില്‍ ചേര്‍ന്ന ടീകോമിന്റെ നിര്‍ണായക യോഗത്തിനെത്തിയപ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശൈഖ് മൊഹമ്മദിനെ സന്ദര്‍ശിച്ചിരുന്നു. അന്ന് ശൈഖ് മൊഹമ്മദിന്റെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ദുബായ് ഭരണാധികാരി നിര്‍ദേശിച്ചിരുന്നു. അന്നുതന്നെ ഉദ്ഘാടനത്തിനുള്ള ക്ഷണം മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നു.













from kerala news edited

via IFTTT

യെമന്‍: മലയാളികളുടെ കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി








യെമന്‍: മലയാളികളുടെ കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി


Posted on: 31 Mar 2015


ദുബായ്: യെമനില്‍ കുടുങ്ങിയ മലയാളികളുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അവരുടെ മടക്കത്തിനായി ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

മലയാളികളുടെ കാര്യം താനും പ്രവാസികാര്യമന്ത്രി കെ.സി. ജോസഫും കേന്ദ്രമന്ത്രി സുഷമാസ്വരാജുമായും യെമനിലെ ഇന്ത്യന്‍ അംബാസഡറുമായും നിരന്തരം സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ഇവരില്‍ നിന്ന് ഇന്ത്യന്‍ എംബസി ആയിരം ഡോളര്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. താന്‍തന്നെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി മലയാളികളുമായി സംസാരിച്ചിരുന്നു. ആരും ഈ പ്രശ്‌നത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല.


യെമന്‍ വിടാന്‍ ചില തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് നല്‍കാത്തതായി കുറേ മലയാളികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിതന്നെ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. ഇന്ത്യയില്‍ എത്തിയശേഷം അവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കും. തൊഴില്‍ സര്‍ട്ടിഫിക്കറ്റും ശമ്പളക്കുടിശ്ശികയും കിട്ടാത്തവരുമുണ്ട്. ഇവരുടെ കാര്യത്തിലും എംബസി ഗൗരവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












from kerala news edited

via IFTTT

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പലുകള്‍ ഒരാഴ്ചയ്ക്കകം യെമനിലെത്തും








കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പലുകള്‍ ഒരാഴ്ചയ്ക്കകം യെമനിലെത്തും


Posted on: 31 Mar 2015


മട്ടാഞ്ചേരി:യെമനില്‍ യുദ്ധഭൂമിയില്‍ കഴിയുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട രണ്ട് കപ്പലുകളും ഒരാഴ്ചയ്ക്കകം െയമനിലെത്തും. എം.വി. കവരത്തി, എം.വി. കോറല്‍സ് എന്നീ കപ്പലുകളാണ്‌ െയമനിലേക്ക് പുറപ്പെട്ടിട്ടുള്ളത്.

കൊച്ചിയില്‍ നിന്ന് ആവശ്യമായത്ര മരുന്നുകളും ഭക്ഷണവും ഇന്ധനവും കുടിവെള്ളവും ശേഖരിച്ചാണ് കപ്പലുകള്‍ യാത്രയായത്. ഡോക്ടര്‍മാരും നഴ്‌സുമാരും കപ്പലിലുണ്ട്. ജീവനക്കാര്‍ മാത്രം 150-ഓളം പേരുണ്ട്.


കപ്പലിന്റെ യാത്രാ കാര്യങ്ങള്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പോള്‍ ആന്റണിയാണ് ഏകോപിപ്പിച്ചത്. നാവിക ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാത്രി തന്നെ തുറമുഖത്ത് എത്തി കപ്പലിന്റെ യാത്രാ കാര്യങ്ങള്‍ തുറമുഖാധികൃതരുമായി ചര്‍ച്ച ചെയ്തു.


നാവികസേനയുടെ നിയന്ത്രണത്തിലാണ് കപ്പലുകളുടെ യാത്ര. മുംബൈയില്‍ നിന്ന് രണ്ട് നാവികസേനാ കപ്പലുകള്‍, കൊച്ചിയില്‍ നിന്നുപോയ കപ്പലുകളെ അനുഗമിക്കും. കൊച്ചിയിലെ കപ്പലുകളുടെ വേഗം മണിക്കൂറില്‍ 15 നോട്ടിക്കല്‍ മൈലാണ്. നേവി കപ്പലുകളേക്കാള്‍ കുറവാണിത്. സാധാരണ പോകുന്ന റൂട്ട് അല്ലാത്തതും വേഗം കുറയാനിടയാക്കും. അതുകൊണ്ട്‌ െയമനിലെത്താന്‍ അഞ്ച് മുതല്‍ ഏഴ് വരെ ദിവസം വേണ്ടിവരുമെന്ന് കണക്കാക്കുന്നു. 'ജിബൂട്ടി' എന്ന തുറമുഖത്ത് കപ്പല്‍ അടുപ്പിക്കാനാണ് ലക്ഷ്യം.


രണ്ട് കപ്പലുകളിലായി 1200 പേരെ കൊണ്ടുവരാനാകും. അവര്‍ക്കുള്ള ഭക്ഷണവും മരുന്നുകളുമൊക്കെയാണ് ശേഖരിച്ചിട്ടുള്ളത്. കൂടുതല്‍ ദിവസം കടലില്‍ കഴിയേണ്ടി വന്നാല്‍ വേണ്ടിവരുന്ന ഇന്ധനവും ശേഖരിച്ചിട്ടുണ്ടെന്ന് തുറമുഖാധികൃതര്‍ പറഞ്ഞു. യെമനിലുള്ളവര്‍ കൂടുതലും മലയാളികളായതിനാല്‍ കപ്പല്‍, കൊച്ചിയിലേക്ക് തന്നെ തിരിച്ചുവരുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള മറ്റേതെങ്കിലും രാജ്യത്ത് ഇവരെ കൊണ്ടുവന്ന് അവിടെ നിന്ന് വിമാന മാര്‍ഗം നാട്ടിലെത്തിക്കാനും ശ്രമമുണ്ട്.


ഞായറാഴ്ച രാവിലെ കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്ക് പോയ കപ്പല്‍ എം.വി. കവരത്തി, മടക്കിവിളിച്ച ശേഷമാണ്, െയമനിലേക്ക് വിട്ടത്. കൊച്ചിയില്‍ കിടന്നിരുന്ന എം.വി. കോറല്‍സും ഇതോടൊപ്പം െയമനിലേക്ക് പോയി.












from kerala news edited

via IFTTT

യെമനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ നടപടി -മുഖ്യമന്ത്രി








യെമനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ നടപടി -മുഖ്യമന്ത്രി


Posted on: 31 Mar 2015


ദുബായ്: യുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ദുബായില്‍ ഔദ്യോഗിക പരിപാടികള്‍ക്കിടയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധകാലാടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രഗവണ്‍മെന്റ് സാധ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലയാളികളുടെ കാര്യങ്ങള്‍ താനും പ്രവാസികാര്യമന്ത്രി കെ.സി. ജോസഫും കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായും യെമനിലെ ഇന്ത്യന്‍ അംബാസഡറുമായും നിരന്തരം സംസാരിക്കുന്നുണ്ട്. യെമനില്‍ കുടുങ്ങിയവരില്‍ നിന്ന് ഇന്ത്യന്‍ എംബസി ആയിരം ഡോളര്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. താന്‍തന്നെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി മലയാളികളുമായി സംസാരിച്ചിരുന്നു.


ആരും ഈപ്രശ്‌നത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ എല്ലാ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നുണ്ട്. തിങ്കളാഴ്ച രണ്ട് വിമാനങ്ങളാണ് യെമനിലേക്ക് പോകുന്നത്. രണ്ട് കപ്പലുകളും അങ്ങോട്ടേക്ക് പോയിട്ടുണ്ട്. എന്നാല്‍, ആഫ്രിക്കാ രാജ്യമായ ജിബൂട്ടിയില്‍ അവരെ കരമാര്‍ഗം എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടിനെത്തുടര്‍ന്നാണ് വിമാനങ്ങള്‍ കേന്ദ്രഗവണ്‍മെന്റ് ഏര്‍പ്പാട് ചെയ്യുന്നത്. ഡല്‍ഹിയിലാണ് ഇന്ത്യക്കാരെ എത്തിക്കുന്നത്. അവിടെനിന്ന് സ്വന്തം നാട്ടിലേക്ക് പോകാനുള്ള യാത്രാവിമാനങ്ങളും കേന്ദ്ര ഗവണ്‍മെന്റ് തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


യെമനിലെ വിമാനത്താവളം അടച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം. മൂന്ന് മണിക്കൂര്‍ നേരം അത് തുറക്കാനായി വിമതര്‍ക്കെതിരെ യുദ്ധം നയിക്കുന്ന സൗദി അറേബ്യ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. യെമന്‍ വിടാന്‍ ചില തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് നല്‍കാത്ത പ്രശ്‌നം കുറേ മലയാളികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിതന്നെ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. ഇന്ത്യയില്‍ എത്തിയശേഷം അവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കും. തൊഴില്‍ സര്‍ട്ടിഫിക്കറ്റും ശമ്പളക്കുടിശ്ശികയും കിട്ടാത്തവരുമുണ്ട്. ഇവരുടെ കാര്യത്തിലും എംബസി ഗൗരവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












from kerala news edited

via IFTTT