121

Powered By Blogger

Sunday 10 November 2019

സാമ്പത്തിക പ്രതിസന്ധി‌: ചെറു വാടകവീടുകൾക്ക് ആവശ്യക്കാരേറെ; അപ്പാർട്ട്‌മെന്റിന് ആളില്ല

ബെംഗളുരു: ജോലിക്കും വിദ്യാഭ്യാസാവശ്യങ്ങൾക്കുമായി ബെംഗളൂരുവിലെത്തുന്നവർ താമസസ്ഥലം കണ്ടെത്താൻ പാടുപെടുന്നു. ഉയർന്ന വാടകയുള്ള വലിയവീടുകൾ മുമ്പുള്ളതിനെക്കാൾ ഉണ്ടെങ്കിലും സാധാരണക്കാർ ആശ്രയിക്കുന്ന ചെറിയ വാടകയുള്ള വീടുകളാണു കിട്ടാനില്ലാത്തത്. വലിയ വാടകയുള്ള വീടുകളുപേക്ഷിച്ച് ചെറുകിട വീടുകളിലേക്കും പേയിങ് ഗസ്റ്റ് നിലയിലേക്കും ആളുകൾ മാറുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്കകളും വിവിധ തൊഴിൽമേഖലകളിലെ ജോലിനഷ്ടവുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഐ.ടി. ജീവനക്കാരും കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ ചെറുവാടകയുള്ള വീടുകളിലേക്കു മാറുന്നതാണു കാണുന്നത്. ഇതരസംസ്ഥാന കച്ചവടക്കാർ കുടുംബത്തെ നാട്ടിലേക്കയച്ചാണ് ചെറിയവീടുകളിലേക്കു താമസം മാറ്റുന്നത്. വാടകയിനത്തിൽ പകുതിയോളം ലാഭിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. രണ്ട് കിടപ്പുമുറികളുള്ള വീടുകൾക്കും ഫ്ളാറ്റുകൾക്കും 15,000 മുതലാണ് വാടക. ഒരു കിടപ്പുമുറിയുള്ള വീടിന് 10,000-ൽ താഴെയാണു വാടക. വൻകിടക്കാരെ ലക്ഷ്യംവെച്ച് പടുത്തുയർത്തിയ ആഡംബര ഫ്ളാറ്റുകളും ഇപ്പോൾ വാടകയ്ക്കെടുക്കാനാളില്ല. 35,000-നു മുകളിൽ വാടകയുള്ള ഇത്തരം വാസസ്ഥലങ്ങൾ ഐ.ടി. ജീവനക്കാരും ബിസിനസുകാരുമാണ് വാടകയ്ക്കെടുത്തിരുന്നത്. ഫ്ളാറ്റുകളുടെ വിൽപ്പനയിൽ കുറവുണ്ടായതോടെ നിർമാതാക്കൾ വിലയിൽ കുറവ് വരുത്തുകയാണ്. സർജാപുര റോഡ്, കോറമംഗല, രാജാജിനഗർ, ബൊമ്മനഹള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് വലിയവാടകയുള്ള വീടുകൾ ഏറ്റവും കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെ ചെറിയവീടുകളന്വേഷിച്ച് ധാരാളം പേരെത്തുന്നുമുണ്ട്. വിവേക് നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിലും കൂടുതൽ പേരെത്തുന്നുണ്ട്. 6000 മുതലാണ് ഇവിടെ ഒരാൾക്ക് മാസവാടക. ഇത്തരം സംവിധാനങ്ങളിൽ തിരക്കേറുന്നതോടെ നഗരത്തിലേക്കു പുതുതായി എത്തുന്നവർക്ക് താമസസ്ഥലം ലഭിക്കാത്ത സാഹചര്യമാണുള്ളത്. അതേസമയം, താമസിക്കാനാളില്ലാതായതോടെ വൻകിട ഫ്ളാറ്റുകളുടെയും വീടുകളുടെയും വാടക കുറയ്ക്കാൻ ഉടമകൾ തയ്യാറാകുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന കർശന നിബന്ധനകളിൽ അയവുവരുത്തുന്നുമുണ്ട്. financial crisis: There is too much demand for small rentals

from money rss http://bit.ly/34O0YVR
via IFTTT

സൗദി ആരാംകോയുടെ ഐപിഒ: അറിയാം പത്ത് കാര്യങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) 17ന് ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഐ.പി.ഒ. സൗദി അരാംകോയുടേത് ആവുമെന്നാണ് കരുതുന്നത്. 3,000 കോടി ഡോളർ സമാഹരിക്കുമെന്നാണ് വിപണിവൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. അതായത്, ഏകദേശം 2.13 ലക്ഷം കോടി രൂപ പ്രോസ്പെക്ടസിൽ എത്ര ശതമാനം ഓഹരികൾ വിൽക്കുമെന്നോ സൂചിത വില എത്രയെന്നോ പറയുന്നില്ല. ഓഹരിവില എത്രയെന്ന് സബ്സ്ക്രിപ്ഷൻ അവസാനിക്കുന്നതിന്റെ അടുത്ത ദിവസമായ ഡിസംബർ അഞ്ചിനാണ് തീരുമാനിക്കുക. അരാംകോയാണ് ലോകത്തിലെ ഏറ്റവും ലാഭക്ഷമതയുള്ള കമ്പനി. ലോകത്തിലെ എണ്ണ ഉത്പാദനത്തിൽ 10 ശതമാനമാണ് അരാംകോയുടെ സംഭാവന. അറിയാം 10 കാര്യങ്ങൾ 1 സൗദി സർക്കരിന്റെ കൈവശമുള്ള സൗദി ആരാംകോയുടെ ഒരുഭാഗം വിൽക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഐപിഒ. 2. നവംബർ 17 മുതൽ 28വരെ വ്യക്തികൾക്ക് ഐപിഒ അപേക്ഷ നൽകാം. 3. കഴിഞ്ഞവർഷം 111.1 ബില്യൺ ഡോളറായിരുന്നു കമ്പനിയുടെ അറ്റാദായം. നടപ്പ് വർഷം ഒമ്പതുമാസത്തെ കണക്കുപ്രകാരം അറ്റാദായത്തിൽ 18 ശതമാനത്തിന്റെ കുറവുണ്ടായി. 2018ൽ ഈ കാലയളവിൽ 68.2 ബില്യൺ ആയിരുന്നു ലാഭം. 4. ആഗോള എണ്ണ വിതരണത്തിന്റെ പത്ത് ശതമാനം നൽകുന്ന കമ്പനി റിയാദ് ഓഹരി വിപണിയിലാണ് ലിസ്റ്റ് ചെയ്യുന്നത്. 5. സിറ്റി ബാങ്ക്, എച്ച്എസ്ബിസി, ക്രഡിറ്റ് സ്യൂസ് എന്നിവ ഉൾപ്പടെയുള്ള അന്താരാഷ്ട്ര ബാങ്കുകളെയാണ് സാമ്പത്തിക ഉപദേഷ്ടാക്കളായും ഐപിഒ നടപടിക്രമങ്ങൾക്കായും നിയോഗിച്ചിട്ടുള്ളത്. 6. ചെറുകിട നിക്ഷേപകർക്ക് 0.5 ശതമാനം വരെ ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ, വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് എത്ര ഓഹരികൾ വിൽക്കുമെന്ന് തീരുമാനിച്ചിട്ടില്ല. 7. സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രോസ്പെക്ടസിൽ തീവ്രവാദികളുടെ ആക്രമണസാധ്യതയും മറ്റും എടുത്തുപറഞ്ഞിട്ടുണ്ട്. 8. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ആശങ്കകൾ ഹൈഡ്രോ കാർബണുകളുടെ ആവശ്യം കുറച്ചേക്കാമെന്നും പ്രൊസ്പക്ടസിൽ സൂചിപ്പിച്ചിട്ടുണ്ട്. 9. കമ്പനിയുടെ മൂല്യനിർണയം, ഐപിഒവഴി എത്രമാത്രം ഓഹരി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് തുടങ്ങിയവ ഉൾപ്പടെയുള്ള വിശദാംശങ്ങൾ പ്രൊസ്പക്ടസിൽ ഇല്ല. 10. നിക്ഷേപ ഗവേഷണ സ്ഥാപനമായ ബെർസ്റ്റൈന്റെ വിലയിരുത്തൽ പ്രകാരം കമ്പനിയുടെ മൂല്യം 1.2 മുതൽ 1.5 വരെ ട്രില്യൺ ഡോളറാണ്. 1.5 ട്രില്യൺ ഡോളർ മൂല്യപ്രകാരം രണ്ട് ശതമാനം ഓഹരി വിറ്റഴിക്കുന്നതിലൂടെ മാത്രം 30 ബില്യൺ ഡോളർ സമാഹരിക്കാൻ കമ്പനിക്കാകും. ഇത് ലോകത്തെതന്നെ ഏറ്റവും വലിയ ഐപിഒ ആകുകയും ചെയ്യും.നിലവിൽ, ചൈനീസ് ഓൺലൈൻ ഭീമനായ ആലിബാബയുടെ 2,500 കോടി ഡോളർ അതായത് ഏകദേശം 1,77,500 കോടി രൂപയുടെ 2014-ലെ ഐ.പി.ഒ.യാണ് ഏറ്റവും വലിയത്. Saudi Aramcos IPO: 10 things to know

from money rss http://bit.ly/2rpRoKm
via IFTTT

നിങ്ങൾ, അവർ എപ്പോഴും പറയുന്ന കഥയാവണം

സ്കോട്ട് ബഡ്ബറി ബിസിനസ് ലോകത്തിലെ വിജയകഥകളുമായി ബന്ധപ്പെട്ടുള്ള പ്രഭാഷണത്തിന് ബ്രാൻഡിങ് മേഖലയിൽ ഏറെ ക്ഷണിക്കപ്പെടുന്ന വ്യക്തിയാണ്... ജേണലിസത്തിൽ ബിരുദം നേടിയതിന് ശേഷം അദ്ദേഹം പരസ്യസംവിധാന രംഗത്തേക്ക് കടന്നു. പിന്നീട് ഉത്പന്ന വിതരണവുമായി ബന്ധപ്പെട്ട് പല അന്താരാഷ്ട്ര കമ്പനികളുടേയും ബ്രാൻഡ് കൺസൽട്ടന്റായി അദ്ദേഹം പ്രവർത്തിച്ചുതുടങ്ങി. 'അപ് സ്ട്രീം റിസർച്ച്' എന്ന പേരിൽ ഈ മേഖലയിൽ ഗവേഷണവും വിശകലനവും ചെയ്യുന്ന സ്ഥാപനവും അദ്ദേഹം നടത്തുന്നു. ഉത്പാദനത്തേക്കാളുപരി, ഉത്പാദനവസ്തുക്കളുടെ ചിട്ടയും ക്രമവുമായ അവതരണമാണ് ഇന്ന് വിപണനരംഗത്ത് ഏറെ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 'വളരെയധികം കഷ്ടപ്പെടുന്നുണ്ട്, പരിശ്രമിക്കുന്നുമുണ്ട്... പക്ഷേ, ബിസിനസ് പച്ചപിടിക്കുന്നില്ലല്ലോ... എന്തുചെയ്യും...?' ബിസിനസ് പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്ഥിരം കേൾക്കുന്ന ചോദ്യമാണിത്. കാർഷികയുഗവും വ്യാവസായികവിപ്ലവും സാങ്കേതികരംഗത്തെ വളർച്ചയും കടന്ന് നമ്മളിന്ന് എത്തിനിൽക്കുന്നത് വിപണനവിപ്ലവ രംഗത്താണ്. ഇവിടെ വില മത്സരവും വിലയേതര മത്സരവുമുണ്ട്. ഉത്പാദനത്തിന് മുന്നേതന്നെ ചിന്തിക്കേണ്ടതും അതനുസരിച്ച് വിവേകത്തോടെ നീങ്ങേണ്ടതുമായ തലം 'വിപണി മനസ്സിലാക്കുക' എന്നതാണ്. സാമ്പത്തികശാസ്ത്രത്തിൽ 'മോണോപൊളിസ്റ്റിക് കോമ്പറ്റീഷൻ' അഥവാ 'കുത്തകവിപണി മത്സരം' എന്ന പേരിൽ വിപണിയെക്കുറിച്ചുള്ള സൈദ്ധാന്തികമായ പഠനമുണ്ട്. എഡ്വേർഡ് ചേംബർലിൻ എന്ന സാമ്പത്തികശാസ്ത്രജ്ഞൻ ഈ മേഖലയിൽ ധാരാളം ആശയപരമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 'പേര് സൂചിപ്പിക്കുന്നതുപോലെതന്നെ തീർത്തും മത്സരാധിഷ്ഠിതമായ വിപണിയിൽ കുത്തകകൾ അടക്കിവാഴുമ്പോൾ ഉത്പന്നങ്ങൾ അവയുടെ വ്യത്യസ്തഗുണങ്ങളാൽ പിടിച്ചുനിന്നാൽ മാത്രമേ അതിജീവനം ഉണ്ടാവുകയുള്ളൂ.' ഇപ്രകാരം നിലനിൽക്കുന്നതിന് 'ബ്രാൻഡിങ്' ആവശ്യമാണ്. എന്താണ് ബ്രാൻഡിങ്...? അത് കേവലം ഒരു ഘടകത്തിലോ നിർവചനത്തിലോ ഒതുക്കാനാവുന്നതല്ല. അത് ഒരേസമയം അളന്നുതിട്ടപ്പെടുത്താനാവുന്ന തരത്തിൽ 'സംഖ്യാപര'വും അളക്കാൻ പറ്റാത്തവിധമുള്ള മൂല്യങ്ങൾ ചേർന്നരീതിയിൽ 'ഗുണപര'വുമാണ്. ബിസനസ് വർധിപ്പിക്കാനും ഉത്പന്നങ്ങൾക്ക് ഡിമാൻഡുണ്ടാക്കാനുമുള്ള ബോധപൂർവമായ ഏതൊരു പരിശ്രമത്തെയും ബ്രാൻഡിങ് മേഖലയിൽപ്പെടുത്താം. അത് കേവലം പേരോ, ലോഗോയോ, ടാഗ് ലൈനോ നിശ്ചയിക്കുന്നതിനുമപ്പുറം വിശാലമായ അർത്ഥത്തിൽ മനസ്സിലാക്കപ്പെടേണ്ടതാണ്. ബ്രാൻഡിങ് കലയാണ് ബ്രാൻഡിങ് എന്ന കല വളരെയധികം ഭാവനാധിഷ്ഠിതമാണ്. നിങ്ങൾ ഒരു കോഫി ഷോപ്പ് നടത്തുന്ന വ്യക്തിയാണെങ്കിൽ അവിടെ ഉപഭോക്താക്കൾ കൂടുതൽ എത്താൻ കടയിൽ എന്തൊക്കെക്കൂടി നൽകാനാവുമെന്ന് ചിന്തിക്കുക. ഉദാഹരണത്തിന്, ഒരാൾക്കോ ഒരു ചെറിയ ഗ്രൂപ്പിനോ സ്വസ്ഥമായി വന്നിരിക്കാനും മൊബൈലോ ലാപ് ടോപ്പോ തുറന്നുവെച്ച് ജോലിചെയ്യാനും പരസ്പരം ആലോചിക്കാനും സാധിച്ചാൽ ചിലർ നിങ്ങളുടെ കടതന്നെ വീണ്ടും തിരഞ്ഞെടുക്കും. നിശ്ചിതസമയത്തിന് ശേഷം ഇത്ര രൂപയെന്ന് വിലയിടാനുമാവും. മാത്രവുമല്ല, സമയം കൂടുന്തോറും ഭക്ഷണസാധനങ്ങളുടെ വിൽപ്പനയും കൂടും. ബ്രാൻഡ് ബന്ധമാണ് ഉപഭോക്താവുമായി നല്ല ബന്ധം സ്ഥാപിക്കുകയാണെങ്കിൽ അവർ നിങ്ങളെ വിട്ടുപോവില്ല. സമയാധിഷ്ഠിത വിൽപ്പനയും തുടർസേവനവും ഈ ബന്ധത്തെ ഊഷ്മളമാക്കുന്നു. 'സോറി' എന്നതുപോലുള്ള വാക്കുകളും ആവശ്യാധിഷ്ഠിതമായി ഉപയോഗിക്കാൻ പഠിക്കേണ്ടതാണ്. ബ്രാൻഡ് സൃഷ്ടിയാണ് നിങ്ങളുടെ ഉത്പന്നം മറ്റുള്ളതിൽനിന്ന് വ്യത്യസ്തവും ഉപയോഗപ്രദവുമാണെന്ന് സ്ഥാപിക്കുന്നത് സൃഷ്ടിപരമായ പ്രവൃത്തിയിലൂടെയാകണം. അവിടെ വിശ്വസനീയതയും തുറന്ന സമീപനവും പ്രധാനപ്പെട്ടതാണ്. ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ട് അധികകാലം വിപണിയിൽ നിൽക്കാനാവില്ല ബ്രാൻഡ് പ്രക്രിയയാണ് ഒരുദിവസംകൊണ്ടോ ഒരുരാത്രികൊണ്ടോ ഒരു ബിസിനസും കെട്ടിപ്പടുക്കുന്നില്ലെന്ന് ഓർക്കണം. ഏറെ കാര്യക്ഷമതയോടെയും പ്രതിബദ്ധതയോടെയും വിവേകത്തോടെയും ഉപയോഗിക്കുമ്പോഴാണ് ബ്രാൻഡുകൾ ഉണ്ടാവുന്നത്. ബ്രാൻഡ് വികാരമാണ് വസ്തുക്കളെയും വികാരപരമായി സമീപിക്കുന്നിടത്താണ് വിൽപ്പനയുടെ തോത് ഉയരുന്നത്. എത്ര വിലകൂടിയാലും അവർ നിങ്ങളുടെതന്നെ ഉത്പന്നത്തെ തേടിയെത്തും. ബ്രാൻഡ് അന്തസ്സാണ് പലരും അവരുപയോഗിക്കുന്ന വസ്തുക്കൾ വ്യക്തിത്വത്തിനും അന്തസ്സിനും യോജിച്ചവയാണെന്ന് കരുതുന്നു. അതിനെ കേവലം 'പൊങ്ങച്ചസംസ്കാരം' എന്നു വിളിച്ച് അധിക്ഷേപിച്ച് മാറ്റിനിർത്താനാവില്ല. ബ്രാൻഡ് സംസ്കാരമാണ് ഓരോ കാലഘട്ടവും ആ സമയത്തിനിണങ്ങുന്ന വസ്തുക്കളുടെ ഉപയോഗത്തിലൂടെ ഒരു സംസ്കാരം സൃഷ്ടിക്കുന്നു. വികാരങ്ങൾക്ക് അപ്പുറമായ ഒരു സംസ്കാരം സൃഷ്ടിക്കുന്നതിൽ ഉപയോഗിക്കപ്പെടുന്ന വസ്തുക്കളും നിർണായകമായ സ്വാധീനം ചെലുത്തുന്നു. തുടക്കത്തിൽ ബ്രാൻഡ് എന്നത് ഒരു തോന്നലാവാം. ചിന്തയോ, ഭാവനയോ ആവാം. എന്നാൽ, പിന്നീട് കാലം കടന്നുപോവുമ്പോൾ അതിന് യാഥാർത്ഥ്യബോധം വന്ന് വസ്തുതാപരമായി മാറുന്നു. നല്ല ബ്രാൻഡ് രൂപപ്പെടുത്തണമെങ്കിൽ നിങ്ങളുടെ ബിസിനസ് ലക്ഷ്യം പണമോ വരുമാനമോ മാത്രമാവരുത്, സംതൃപ്തരായ ഉപഭോക്താക്കളും സന്തോഷവാന്മായ ജീവനക്കാരുമാവണം. തുടർന്ന് വരുമാനം വന്നുകൊള്ളും. ജെഫ് ബെസോസിന്റെ അഭിപ്രായത്തിൽ, 'നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ മറ്റുള്ളവർ നിങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ചും നിങ്ങളെക്കുറിച്ചും എന്തുപറയുന്നു എന്നതാണ് ബ്രാൻഡ്. അത് മറ്റുള്ളവരുടെ നാവിൻതുമ്പിലും വിരൽത്തുമ്പിലും സ്ഥായിയായി നിൽക്കുന്നതാണ്.' ഓർക്കുക, ഇന്ന് വിമർശിക്കുന്നവർ നാളെ മാറ്റിപ്പറയും. അതുകൊണ്ട് ജോർജ് ബർണാർഡ് ഷാ പറഞ്ഞതുപോലെ, 'ജീവിതത്തിൽ നിങ്ങളെ കണ്ടെത്തുന്നതല്ല, മറിച്ച് നിങ്ങളെത്തന്നെ സൃഷ്ടിക്കുന്നതാണ് ഏറെ പ്രധാനപ്പെട്ടത്.' You have to be the story they always tell

from money rss http://bit.ly/2Q3ZwKP
via IFTTT

വിവാഹത്തിനുപോകൂ; എട്ടു ലക്ഷംരൂപയുടെ ജാക്ക് ഡാനിയേല്‍സ് രുചിക്കാം

വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ ജാക്ക് ഡാനിയേൽസ് വിസ്കിയുമായി വിവാഹം ആഘോഷിക്കാൻ മുംബൈ സ്വദേശിയായ ഉദ്ദിത്. നവംബർ 14ന് നടക്കുന്ന വിവാഹ സൽക്കാരത്തിന് വിളമ്പാനാണ് ഉദ്ദിതും സെയ്ലിയും പ്രത്യേകം തയ്യാറാക്കിയ, എട്ട് ലക്ഷം രൂപ വിലവരുന്ന വിസ്കിതന്നെ ഓർഡർ ചെയ്തത്. 10,000 ഡോളറും ടാക്സുമാണ് ഒരു ബാരൽ ജാക്ക് ഡാനിയേൽ വിസ്കിയുടെ വില. ഒരു ബാരലിൽ 200 മുതൽ 225 കുപ്പികൾവരെയാണ് ഉണ്ടാകുക. അതുവരെ ലഭിക്കാത്ത ഫ്ളേവറുകളോടെയും സവിശേഷതകളോടെയുമാകും കമ്പനി മദ്യം നിർമിച്ചുനൽകുക. വിവാഹത്തിനെത്തുന്ന വിശിഷ്ടാതിഥികൾക്ക് കുപ്പികൾ സമ്മാനിക്കാനാണ് ഇവരുടെ പരിപാടി. ബാച്ചിലേഴ്സ് പാർട്ടി ഉൾപ്പടെയുള്ള ആഘോഷങ്ങൾക്കും മദ്യം വിളമ്പും. എന്നാൽ, ഇതിലെന്തുകാര്യമെന്ന് പലരും ചിന്തിച്ചേക്കാം. ജാക്ക് ഡാനിയേലിനെയും അതിന്റെ ആരാധകരെയും സംബന്ധിച്ച് പ്രധാനപ്പെട്ടകാര്യംതന്നെയാണിത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് കമ്പനിക്ക് ഇത്തരത്തലൊരു ഓർഡർ ലഭിക്കുന്നത്. വ്യക്തിഗതമായി രൂപകൽപന ചെയ്ത മദ്യം ഉൾക്കൊള്ളുന്ന കുപ്പികളിൽ പ്രത്യേക ലോഗോ, അതോടൊപ്പം സന്ദേശം എന്നിവയും ഉണ്ടാകും. The customised barrel of Jack Daniels whiskey that costs ₹8 lakh

from money rss http://bit.ly/36WfRYi
via IFTTT

വിപണിയില്‍ തുടക്കം നേട്ടത്തില്‍; താമസിയാതെ നഷ്ടത്തിലായി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 50 പോയന്റാണ് ഉയർന്നത്. നിഫ്റ്റിയിൽ 11,900 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് നിഫ്റ്റി 12 പോയന്റും സെൻസെക്സ് 30 പോയന്റും നഷ്ടത്തിലായി. സൺഫാർമയുടെ ഓഹരി വില മൂന്നശതമാനത്തോളം താഴെപ്പോയി. ഐസിഐസിഐ ബാങ്ക്, എൽആന്റ്ടി, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ ഒരു ശമതാനംവരെ നഷ്ടത്തിലായി. വെള്ളിയാഴ്ച വിപണി സമയത്തിനുശേഷം മികച്ച പ്രവർത്തന ഫലം പുറത്തുവിട്ട ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില മൂന്നുശതമാനത്തോളം ഉയർന്നു. ബാങ്കിന്റെ അറ്റാദായത്തിൽ അഞ്ചുമടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്.

from money rss http://bit.ly/2pQA94M
via IFTTT

ലോകത്താകെ ശതകോടീശ്വരന്മാരുടെ എണ്ണം കുറയുന്നു

ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇടിവ്. ശതകോടീശ്വരന്മാരുടെ എണ്ണം 2018-ൽ 10 ശതമാനം കുറഞ്ഞ് 106 ആയെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പറും യു.ബി.എസും തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. 2017-നെ അപേക്ഷിച്ച് ആസ്തി 8.6 ശതമാനം കുറഞ്ഞ് 40,530 കോടി ഡോളർ (അതായത് ഏകദേശം 28,77,630 കോടി രൂപ) ആയെന്നും 'ബില്യണയർ ഇഫക്ട്' എന്ന റിപ്പോർട്ടിലുണ്ട്. സാമ്പത്തികരംഗത്തുള്ള തകർച്ചയാണ് സമ്പത്തും എണ്ണവും കുറയാൻ കാരണം. 58 ശതമാനം പേരും സ്വന്തം അധ്വാനത്തിലൂടെയാണ് ശതകോടീശ്വരന്മാരായത്. ലോകത്തെ മൊത്തം കണക്കെടുത്താലും ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കുറവുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 57 പേരുടെ കുറവുമായി 2018-ൽ 2,101 ശതകോടീശ്വരന്മാരാണ് ലോകത്ത് ഉണ്ടായിരുന്നത്. ഇന്ത്യയിലും ചൈനയിലുമുള്ളവരുടെ എണ്ണത്തിലാണ് വൻ ഇടിവ് രേഖപ്പെടുത്തിയത്. The number of billionaires worldwide is shrinking

from money rss http://bit.ly/34SbnjA
via IFTTT