121

Powered By Blogger

Friday, 17 April 2020

ആര്‍ബിഐയുടെ ആശ്വാസ നടപടി: സെന്‍സെക്‌സ് 986 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിപണിയിൽ പണലഭ്യത ഉറപ്പുവരുത്താനുള്ള ആർബിഐയുടെ പ്രഖ്യാപനങ്ങൾ സൂചികകളിൽ പ്രതിഫലിച്ചു. റിപ്പോനിരക്ക് കാൽ ശതമാനംകുറച്ചതും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പണംലഭിക്കാനുള്ള സാധ്യതതെളിഞ്ഞതുമാണ് വിപണിയ്ക്ക് കരുത്തായത്. സെൻസെക്സ് 986 പോയന്റ് നേട്ടത്തിൽ 31,589ലും നിഫ്റ്റി 274 പോയന്റ് ഉയർന്ന് 9267ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1685 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 696 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്,...

രൂപയുടെ മൂല്യംകുതിച്ചു; ഡോളറിനെതിരെ 76.41 ആയി

കഴിഞ്ഞ ദിവസത്തെ റെക്കോഡ് താഴ്ചയിൽനിന്ന് രൂപയുടെ മൂല്യം കുതിച്ചു. യുഎസ് ഡോളറിനെതിരെയുള്ള രാവിലത്തെ 76.56 നിലവാരത്തിൽനിന്ന് 76.41 ആയാണ് മൂല്യംകൂടിയത്. റെക്കോഡ് താഴ്ചയായ 76.86 നിലവാരത്തിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തിരുന്നത്. വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്കിൽ കാൽശതമാനം കുറവുവരുത്തിയത് രൂപയുടെ മൂല്യത്തെ തുണച്ചു. ഓഹരി വിപണി 600 പോയന്റിലേറെ ഉയർന്നതും രൂപയ്ക്ക് കരുത്തേകി. ഡോളറിനെതിരെ മറ്റ് ഏഷ്യൻ...

ബാങ്കുകള്‍ ലാഭവിഹിതം നല്‍കുന്നതിന് ആര്‍ബിഐയുടെ വിലക്ക്‌

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 2019-20 സാമ്പത്തിക വർഷത്തെ ലാഭവിഹിതം നിക്ഷേപകർക്ക് നൽകരുതെന്ന് ബാങ്കുകളോട് ആർബിഐ. 2020-21 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ സാമ്പത്തികസ്ഥതി വിലിയിരുത്തിയശേഷമാകും തീരുമാനമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിഫ്റ്റി സൂചികയിൽ ഏറ്റവുംകൂടുതൽ സാന്നിധ്യമുള്ളത് ബാങ്കിങ് ഓഹികൾക്കാണ്. 36.51ശതമാനം. എന്നാൽ, ബാങ്കുകൾ ലാഭവിഹിതം നൽകിയില്ലെങ്കിലും ഫണ്ടുകമ്പനികളെയോ നിക്ഷേപകരെയോ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ....

കിട്ടാക്കടം നിശ്ചയിക്കുന്ന തിയതി ആര്‍ബിഐ പരിഷ്‌കരിച്ചു

മാർച്ച് ഒന്നുമുതൽ മെയ് 31വരെ മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ കിട്ടാക്കടം നിശ്ചയിക്കുന്ന തിയതിയിൽ റിസർവ് ബാങ്ക് മാറ്റംവരുത്തി. നിലവിൽ 90 ദിവസം വായ്പ തിരിച്ചടയ്ക്കാതിരുന്നാലാണ് അക്കൗണ്ട് കിട്ടാക്കടം ഇനത്തിൽ ഉൾപ്പെടുത്തിയരുന്നത്. 90 ദിവസം എന്നത് 180 ദിവസമായാണ് ഉയർത്തിയത്.മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മാർച്ച് ഒന്നുമുതൽ മെയ് 31വരെയുള്ള 90 ദിവസക്കാലത്തെ കിട്ടാക്കടം നിശ്ചയിക്കുന്നതിയതിൽനിന്ന് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവ്...

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍വഴിയും പണമെത്തും; വായ്പ പലിശ വീണ്ടും താഴും

പ്രതിസന്ധി നേരിടുന്ന മൈക്രോ ഫിനാൻസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ(എൻഎഫ്ബിസി) എന്നിവ ഉൾപ്പടെയുള്ളവയ്ക്ക് ആശ്വാസവുമായി ആർബിഐ. കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പ(ടി.എൽ.ടി.ആർ.ഒ) ലഭ്യമാക്കാനുള്ള നടപടി ആർബിഐ പ്രഖ്യാപിച്ചു. കുറഞ്ഞ നിരക്കിൽ ദീർഘകാലയളവിലേയ്ക്ക് ഇത്തരം സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കും. വിവിധ ഘട്ടങ്ങളിലായി 50,000 കോടി രൂപയാണ് ധനകാര്യ സ്ഥാപനങ്ങളിലെത്തുക. ഗ്രാമീണ-കാർഷിക മേഖലയിലും ഭവന നിർമാണ രംഗത്തും ഇതിന്റെ പ്രതിഫലനമുണ്ടാകും. കുറഞ്ഞ നിരക്കിൽ ദീർഘകാലയളവിൽ...