121

Powered By Blogger

Saturday 3 January 2015

സ്‌കൂളുകള്‍ ഇന്ന് തുറക്കും








സ്‌കൂളുകള്‍ ഇന്ന് തുറക്കും


Posted on: 04 Jan 2015


ദുബായ്: ശൈത്യകാല അവധിക്കുശേഷം യു.എ.ഇ.യിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും. ഡിസംബര്‍ 18-ന് അടച്ച സ്‌കൂളുകള്‍ 16 ദിവസത്തെ അവധിക്കുശേഷമാണ് വീണ്ടും സജീവമായത്.

ശൈത്യം കനക്കുന്നതിന് മുമ്പേ അവധി കഴിഞ്ഞെങ്കിലും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാധിച്ചു. നിരവധി കുടുംബങ്ങള്‍ അവധിക്കാലത്ത് നാട്ടിലേക്ക് യാത്രപോയിട്ടുണ്ട്. ദൂരെ ദേശങ്ങളിലേക്ക് വിനോദയാത്ര പോയവരും കുറവല്ല. തിരികെ വരുന്നവരുടെ തിരക്ക് വരുംദിവസങ്ങളിലായി വിമാനത്താവളങ്ങളില്‍ കാണാനാകും.

കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവധി കഴിഞ്ഞെത്തുന്നത് പരീക്ഷാച്ചൂടിലേക്കാണ്. നിംസ് ഗ്രൂപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ ജനവരി എട്ടിന് മോഡല്‍ പരീക്ഷകള്‍ തുടങ്ങും. തുടര്‍ന്നുള്ള ആഴ്ചയില്‍ പത്താംക്ലാസ്സുകാര്‍ക്കും മോഡല്‍ പരീക്ഷയ്ക്ക് തുടക്കമാകും.











from kerala news edited

via IFTTT

കെ.എന്‍.എസ്.എസ്. മഹിളാസമ്മേളനം ഇന്ന്








കെ.എന്‍.എസ്.എസ്. മഹിളാസമ്മേളനം ഇന്ന്


Posted on: 04 Jan 2015


ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാനതല മഹിളാസമ്മേളനം ശേഷാദ്രിപുരം സിരൂര്‍ പാര്‍ക്ക് റോഡിലുള്ള നാടകശിരോമണി വരദാചാര്‍ ഹാളില്‍ ഞായറാഴ്ച രാവിലെ 9.30മുതല്‍ നടക്കും. 34 കരയോഗങ്ങളിലെ അംഗങ്ങള്‍ പങ്കെടുക്കും.

മഹിളാമോര്‍ച്ച കേരള സംസ്ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രനും കേരള വനിതാകമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവിയും മുഖ്യപ്രഭാഷണങ്ങള്‍ നടത്തും.

കെ.എന്‍.എസ്.എസ്. ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി, ജനറല്‍ സെക്രട്ടറി മനോഹരക്കുറുപ്പ് , ഖജാന്‍ജി വിജയന്‍ എന്നിവരും പ്രസംഗിക്കും. മഹിളാവിഭാഗം കണ്‍വീനര്‍ രാജലക്ഷ്മി സ്വാഗതവും ബോര്‍ഡ് മഹിളാപ്രതിനിധി ശോഭന രാമദാസ് നന്ദിയും പറയും.

കെ.എന്‍.എസ്.എസ്. അംഗങ്ങളുടെ കലാപരിപാടികള്‍, കേരളത്തില്‍നിന്നെത്തുന്ന കല എസ്. നായരും സംഘവും നടത്തുന്ന ഓട്ടന്‍തുള്ളല്‍, പ്രിയ ആര്‍. പൈയുടെ സംഗീതവിരുന്ന് എന്നിവയുമുണ്ട്.











from kerala news edited

via IFTTT

അശരണരോടു കരുണ കാണിക്കുന്നതു യഥാര്‍ഥ ദൈവസ്‌നേഹം:മെത്രാപ്പോലീത്ത











Story Dated: Sunday, January 4, 2015 12:17


ചെങ്ങന്നൂര്‍: അശരണരോടു കരുണ കാണിക്കുക എന്നതാണ്‌ യഥാര്‍ഥ ദൈവസ്‌നേഹമെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ സുന്നഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത. ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വന്‍ഷനില്‍ വചനശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ആധ്യക്ഷത വഹിച്ചു.ഫാ. സ്‌റ്റീഫന്‍ വര്‍ഗീസ്‌ മധ്യസ്‌ഥപ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‍കി. കുട്ടികളുടെ സംഗമത്തില്‍ ഫാ.ഏബ്രഹാം മത്തായി ക്ലാസെടുത്തു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ മൂന്നിന്‌ നടക്കുന്ന ശുശ്രൂഷക സംഗമത്തില്‍ ഫാ.ഡോ.റജി മാത്യു ക്ലാസെടുക്കും.വൈകിട്ട്‌ 6ന്‌ വൈദിക കുടുംബസംഗമത്തില്‍ ഡി. മാത്യൂസ്‌ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന്‌ വിരമിച്ച വൈദീകരെ ആദരിക്കും. 7.15-ന്‌ ഭദ്രാസനദിന സമ്മേളനം കുറിയാക്കോസ്‌ മാര്‍ ക്ലീമ്മീസ്‌ മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്യും. തോമസ്‌ മാര്‍ അത്താനാസിയോസ്‌ ആധ്യക്ഷത വഹിക്കും.










from kerala news edited

via IFTTT

'ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കാത്തത്‌ കയ്യില്‍ വിലങ്ങുവീഴുമെന്ന ഭയം കൊണ്ട്‌ '











Story Dated: Sunday, January 4, 2015 12:17


കായംകുളം: അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കാത്തത്‌ കയ്യില്‍ വിലങ്ങുവീഴുമെന്നുള്ള ഭയം കൊണ്ടാണെന്ന്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റംഗം എ.കെ. ബാലന്‍ പറഞ്ഞു.


സി.പി.എം. നേതാവും നഗരസഭാ കൗണ്‍സിലറുമായിരുന്ന എസ്‌. വാസുദേവന്‍പിളളയുടെ 41-ാമത്‌ രക്‌തസാക്ഷിത്വ വാര്‍ഷിക അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന ബി.ജെ.പി. സര്‍ക്കാരിനെതിരെ ഒരക്ഷരം പോലും പറയാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല.


ബി.ജെ.പി. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌. സി.പി.എം. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണത്തിന്റെ ഭാഗമായി റാലിയും നടന്നു. ജി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സി.കെ. സദാശിവന്‍ എം.എല്‍.എ, കെ.എച്ച്‌. ബാബുജാന്‍, എം.എ. അലിയാര്‍, പി. അരവിന്ദാക്ഷന്‍, എം.ആര്‍. രാജശേഖരന്‍, എന്‍. ശിവദാസന്‍, എസ്‌. കേശുനാഥ്‌ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

മണല്‍ കടത്താന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ പിടികൂടി











Story Dated: Sunday, January 4, 2015 12:17


ചേര്‍ത്തല: കായലില്‍ നിന്ന്‌ ശേഖരിച്ച മണല്‍ കടത്താന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നഗരസഭ ആറാംവാര്‍ഡില്‍ വിളക്കുമരം പഞ്ചായത്തിന്റെ നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന മണലാണ്‌ ഇന്നലെ രാവിലെ കടത്താന്‍ ശ്രമിച്ചത്‌. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ സംഘടിച്ച്‌ ലോറി തടഞ്ഞതോടെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. പോലീസെത്തി വാഹനം കസ്‌റ്റഡിയിലെടുത്തു. മണല്‍ കടത്തിയതിന്റേയും ലോറിയുടെ ചില്ല്‌ തകര്‍ത്തതിന്റെ പേരിലും രണ്ട്‌ കേസുകള്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.










from kerala news edited

via IFTTT

നീതി ആയോഗ് അടുത്തയാഴ്ചയോടെ പ്രവര്‍ത്തനം തുടങ്ങിയേക്കും







നീതി ആയോഗ് അടുത്തയാഴ്ചയോടെ പ്രവര്‍ത്തനം തുടങ്ങിയേക്കും


ന്യൂഡല്‍ഹി: ആസൂത്രണക്കമ്മീഷന് പകരം രൂപവത്കരിച്ച നീതി ആയോഗിന്റെ പ്രവര്‍ത്തനം അടുത്തയാഴ്ചയോടെ തുടങ്ങിയേക്കും. സമിതിയുടെ ആദ്യ ഉപാധ്യക്ഷനായി സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് പനഗരിയ നിയമിതനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തില്‍ ആസൂത്രണക്കമ്മീഷന്‍ എന്ന ബോര്‍ഡ് മാറ്റി നീതി ആയോഗ് എന്നാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനും മുഖ്യമന്ത്രിമാര്‍ അംഗങ്ങളുമായുള്ള നീതി ആയോഗ് കഴിഞ്ഞ ദിവസമാണ് നിലവില്‍വന്നത്.


ക്യാബിനറ്റ് റാങ്കോടെയാണ് ഉപാധ്യക്ഷനെ നിയമിക്കുന്നത്. കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രപ്രൊഫസറായ അരവിന്ദ് പനഗരിയ, ഏഷ്യന്‍ വികസന ബാങ്കിന്റെ മുന്‍ സാമ്പത്തികവിദഗ്ധനായിരുന്നു. ലോക ബാങ്കിലും അന്താരാഷ്ട്ര നാണ്യനിധിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബി. എ., പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. അറിയപ്പെടുന്ന പംക്തി എഴുത്തുകാരനുമാണ്. മേരിലാന്‍ഡ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സില്‍ കോഡയറക്ടറും പ്രൊഫസറുമായിരുന്നു.











from kerala news edited

via IFTTT

മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍







മുഖ്യമന്ത്രി ഇടപെട്ടു: ഒറ്റദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെതുടര്‍ന്ന് ഒറ്റ ദിവസംകൊണ്ട് സംഭരിച്ചത് 2400 ടണ്‍ റബര്‍. സംസ്ഥനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം റബര്‍ സംഭരിക്കുന്നത്. 10 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണംലഭിച്ചു.

പ്രാദേശിക റബര്‍ ഡീലര്‍മാരില്‍നിന്ന് പദ്ധതി പ്രകാരം 12 പ്രധാന ടയര്‍ കമ്പനികളാണ് റബര്‍ ശേഖരിക്കുന്നത്. കമ്പനികള്‍ക്ക് നികുതിയിനത്തില്‍ അഞ്ച് ശതമാനം കിഴിവ് ലഭിക്കും.


പദ്ധതി നടപ്പാക്കിയതോടെ ആര്‍എസ്എസ് 4 ഗ്രേഡ് റബറിന്റെ വില കിലോഗ്രാമിന് 130.45 രൂപയായി കൂടിയിരുന്നു. ഡീലര്‍മാര്‍ക്കുള്ള തുകയായ 1.5 രൂപ കഴിച്ച് 129 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു. ടയര്‍ കമ്പനികള്‍ സജീവമായി പദ്ധതിയില്‍ പങ്കാളികളായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.











from kerala news edited

via IFTTT

ലയനത്തിനെതിരെ ഐഎന്‍ജി ബാങ്ക് ജീവനക്കാരുടെ സമരം







ലയനത്തിനെതിരെ ഐഎന്‍ജി ബാങ്ക് ജീവനക്കാരുടെ സമരം


മുംബൈ: കൊട്ടക് ബാങ്കുമായി ലയിക്കുന്നതിനെതിരെ ഐഎന്‍ജി വൈശ്യ ബാങ്ക് ജീവനക്കാര്‍ ജനവരി ഏഴിന് സമരം പ്രഖ്യാപിച്ചു.

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ജനവരി 21-24 തിയതികളില്‍ ബാങ്ക് യൂണിയനുകളുടെ ഐക്യവേദി നടത്താനിരുന്ന സമരം ജനവരി ഏഴിലേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.


ജോലി സുരക്ഷ ഉറപ്പുവരുത്തുക, ഒരേസ്ഥലത്തുള്ള ശാഖകള്‍ പൂട്ടുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.











from kerala news edited

via IFTTT

ചൈനയില്‍നിന്നെത്തുന്നത് സോളാര്‍ ഇ-മാലിന്യങ്ങള്‍







ചൈനയില്‍നിന്നെത്തുന്നത് സോളാര്‍ ഇ-മാലിന്യങ്ങള്‍


ഡല്‍ഹി ചുവപ്പ് കോട്ടയ്ക്ക് മുന്നിലെ ലജ്പത് റായ് മാര്‍ക്കറ്റില്‍ നൂറിലധികം കച്ചവടക്കാരാണ് ചൈനീസ് സോളാര്‍ പാനലുകള്‍ വില്‍ക്കുന്നത്. നാട്ടിലേതിനേക്കാള്‍ പകുതിയിലേറെ വിലക്കുറവിലാണ് വില്പന. പച്ചക്കറിയും മത്സ്യവും വാങ്ങുന്നതുപോലെ ആളുംതരവും നോക്കി വിലപേശിയാല്‍ കാര്യമായ വിലക്കുറവില്‍തന്നെ സോളാര്‍ പാനലുകള്‍ ലഭിക്കും.

വൈദ്യുതി വല്ലപ്പോഴും എത്തിനോക്കുന്ന ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളിലെ വില്ലേജുകളില്‍നിന്നുള്ളവരാണ് ആവശ്യക്കാരിലേറെയും. ഏതായാലും മാസങ്ങള്‍ക്കുള്ളില്‍ പാനലുകളെല്ലാം പ്രവര്‍ത്തനരഹിതമായതോടെ പരാതികളുടെ പ്രവാഹമായി. സര്‍വീസ് വാറന്റിയോ ബില്ലോ നല്‍കാതെ വിറ്റതായതിനാല്‍ കൈമലര്‍ത്താനേ അധികൃതര്‍ക്കായുള്ളൂ.


വൈദ്യുതിയില്ലാത ജീവിക്കുന്ന രാജ്യത്തെ 30 കോടി ജനങ്ങളെയാണ് ചൈനീസ് സോളാര്‍ പാനല്‍ നിര്‍മാതാക്കള്‍ മുന്നില്‍ കണ്ടത്. ഇറക്കുമതി നിയമങ്ങള്‍ ലംഘിച്ച് വിവിധ ഉത്പന്നങ്ങളുടെ രൂപത്തില്‍ ഇ-മാലിന്യങ്ങള്‍ രാജ്യത്തേയ്ക്ക് തള്ളുന്നതിനെതിരെ നടപടിവേണമെന്ന് വിവിധ ഭാഗങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നുകഴിഞ്ഞു.


രാജ്യത്തെ സോളാര്‍ ഉത്പന്ന വിപണിയില്‍ 60 മുതല്‍ 70 ശതമാനംവരെ ഗുണമേന്മയില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ കയ്യടക്കിയതോടെ അംഗീകൃതനിര്‍മാതാക്കള്‍ ബോധവത്കരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ടാറ്റ പവര്‍ സോളാര്‍ ബിഹാറിലെ 22 ജില്ലകളില്‍ 75 ദിവസത്തെ കാമ്പയിന് നവംബറില്‍ തുടക്കമിട്ടു. ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ പരിശോധന ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. ഈ രീതിയില്‍ വില്പന തുടര്‍ന്നാല്‍ രാജ്യത്തെ സോളാര്‍ വിപ്ലവത്തെ ചൈനീസ് ഉത്പന്നങ്ങള്‍ അട്ടിമറിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.












from kerala news edited

via IFTTT

ട്രെയിനിന്‌ നേരെ വീണ്ടും കല്ലേറ്‌











Story Dated: Saturday, January 3, 2015 08:01


കായംകുളം: ട്രെയിനിന്‌ നേരെ ഇന്നലെ രാത്രി എട്ടിന്‌ കല്ലെറിഞ്ഞു. വഞ്ചിനാട്‌ എക്‌സ്പ്രസിന്‌ നേരെയാണ്‌ കല്ലേറ്‌. കൃഷ്‌ണപുരം മാമ്പ്രക്കുന്നേല്‍ ലെവല്‍ക്രോസിന്‌ സമീപത്തുവച്ചാണ്‌ കല്ലേറുണ്ടായത്‌. സ്‌റ്റേഷന്‍മാസ്‌്റ്റര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ ആര്‍.പി.എഫ്‌. ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലും സമാന സംഭവമുണ്ടായി.










from kerala news edited

via IFTTT

ഡോക്‌ടര്‍മാര്‍ക്കെതിരേ പരാതി: പോലീസ്‌ അന്വേഷിക്കുന്നു











Story Dated: Saturday, January 3, 2015 08:01


ചേര്‍ത്തല: ഡോക്‌ടര്‍മാര്‍ക്കെതിരേ കൈക്കൂലി വാങ്ങുന്നതായി പരാതി നല്‍കുകയും പരസ്യമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്‌തവര്‍ക്കെതിരേ പോലീസ്‌ അന്വേഷണം തുടങ്ങി. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്‌. താലൂക്ക്‌ ആശുപത്രിയിലെ ഡോക്‌ടര്‍ക്കെതിരേ ഓട്ടോഡ്രൈവര്‍മാരടക്കം പരാതി നല്‍കുകയും ഡി.എം.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു.


തുടര്‍ നടപടിയുണ്ടാകാതെ വന്നതോടെ ആശുപത്രിക്ക്‌ മുന്നിലെ ഓട്ടോസ്‌റ്റാന്റിലെ തൊഴിലാളികള്‍ സംയുക്‌ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തില്‍ ഡോക്‌ടറുടെ കോലത്തില്‍ ചെരുപ്പ്‌ മാലയിട്ട്‌ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിന്‌ സമരത്തിന്‌ നേതൃത്വം നല്‍കിയയാള്‍ക്കെതിരേ കള്ളപ്പരാതി നല്‍കിയെന്നാണ്‌ പരാതി. ഡോക്‌ടറെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നാണ്‌ പരാതി.


ഇതിന്റെ അടിസ്‌ഥാനത്തില്‍ ഓട്ടോഡ്രൈവറോട്‌ പോലീസ്‌ സ്‌റ്റേഷനില്‍ എത്താന്‍ നിര്‍ദേശിച്ചു. ഇതിനെതിരേ മനുഷ്യാവകാശ കമ്മിഷന്‌ പരാതി നല്‍കാനാണ്‌ ഓട്ടോഡ്രൈവര്‍മാരുടെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന്‌ ആശുപത്രിക്ക്‌ മുന്നില്‍ ഒപ്പുശേഖരണം ആരംഭിക്കും. ആശുപത്രിയുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ ഓട്ടേറെ പരാതികളാണ്‌ ദിനംതോറുമുണ്ടാകുന്നത്‌.










from kerala news edited

via IFTTT