121

Powered By Blogger

Monday 1 June 2020

സ്വര്‍ണവില വീണ്ടും 35,040 രൂപയിലെത്തി

സ്വർണവില വീണ്ടും പവന് 35,000 കടന്ന് 35,040 രൂപയായി. 4380 രൂപയാണ് ഗ്രാമിന്റെ വില. പവന്റെ വിലയിൽ 160 രൂപയുടെ വർധനവാണ് ചൊവാഴ്ചയുണ്ടായത്. മെയ് 18നാണ് ഇതിനുമുമ്പ് 35,040 രൂപ നിലവാരത്തിലേയ്ക്ക് സ്വർണവില ഉയർന്നത്. അടുത്തദിവസംതന്നെ 34,520 രൂപയിലേയ്ക്ക് താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്ത വിപണിയിലം പ്രതിഫലിച്ചത്. അമേരിക്കൻ നഗരങ്ങളിൽ ആളിക്കത്തുന്ന പ്രതിഷേധവും യുഎസ്-ചൈന തർക്കവുമാണ് വിലവർധവിന് പ്രധാനകാരണം.

from money rss https://bit.ly/2ZZ8GgT
via IFTTT

ഫ്രങ്ക്‌ളിന്റെ മരവിപ്പിച്ച ഫണ്ടുകളുടെ ഓഡിറ്റിങിന് സെബിയുടെ ഉത്തരവ്

മുംബൈ: ഫ്രാങ്ക്ളിൻ ടെംപിൾട്ടൺ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിൽ പ്രത്യേക ഓഡിറ്റ് നടത്താൻ സെബി ഉത്തരവിട്ടു. പ്രവർത്തന മാർഗനിർദേശം അവഗണിച്ചാണ് എഎംസി ഈ ഫണ്ടുകളിലെത്തിയ തുക നിക്ഷേപിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യായതിനെതുടർന്നാണിത്. പ്രവർത്തനം മരവിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിക്കാൻ ചോക്സി ആൻഡ് ചോക്സി ഓഡിറ്ററെ കഴിഞ്ഞയാഴ്ച സെബി നിയമിച്ചിരുന്നു. 30 ദിവസത്തിനുള്ളിൽ ഓഡിറ്റർ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകും.അതിനുപുറമെയാണ് പ്രത്യേക ഓഡിറ്റിങിന് ഉത്തരവ്. നിക്ഷേപകർക്ക് പണംതിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളിലെടുത്ത നടപടിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സെബിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

from money rss https://bit.ly/2XORyYw
via IFTTT

അഞ്ചാംദിവസവും നേട്ടത്തില്‍; സെന്‍സെക്‌സ് 274 പോയന്റ് ഉയര്‍ന്നു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണിയിൽനേട്ടം. സെൻസെക്സ് 274 പോയന്റ് നേട്ടത്തിൽ 33595ലും നിഫ്റ്റി 84 പോയന്റ് ഉർന്ന് 9908ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 939 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 261 ഓഹരികൾ നഷ്ടത്തിലുമാണ്. 82 ഓഹരികൾക്ക് മാറ്റമില്ല. മൂഡീസ് രാജ്യത്തെ സോവറിങ് റേറ്റിങ് താഴ്ത്തിയെങ്കിലും കേന്ദ്ര ബാങ്ക് സമ്പദ്ഘടനയ്ക്ക് കരുത്തേകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് വിപണിയിൽ പ്രതിഫലിച്ചത്. ബി.എ.എ.2 എന്ന നിലയിൽനിന്ന് ബി.എ.എ.എ.3യിലേയ്ക്കാണ് റേറ്റിങ് താഴ്ത്തിയത്. ഔട്ട്ലുക്ക് നെഗറ്റീവായും നിലനിർത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, എംആൻഡ്എം, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, വേദാന്ത, സൺ ഫാർമ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കോൾ ഇന്ത്യ, എൽആൻഡ്ടി, ബിപിസിഎൽ, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞദിവസം സെൻസെക്സ് 879 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/2XqT7wO
via IFTTT

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന് 62 ശതമാനം ലാഭവര്‍ധന

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയ്ക്ക് ( എം.സി.എകസ്) 2019 -20 സാമ്പത്തിക വർഷത്തിൽ 62 ശതമാനം ലാഭ വർധന. 236.50 കോടി രൂപയാണ് ലാഭം. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 146.24 കോടി രൂപയായിരുന്നു. വരുമാനത്തിലും വലിയ വർധന രേഖപ്പെടുത്തി. 503.11 കോടി രൂപയാണ് ഇപ്പോഴത്തെ വരുമാനം. 2018-19 സാമ്പത്തിക വർഷത്തിൽ ഇത് 398.59 കോടി രൂപയായിരുന്നു. 2019-20 സാമ്പത്തിക വർഷത്തിന്റെ നാലാംപാദത്തിൽ 65.50 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ കാലയളവിൽ ലാഭം 60.95 കോടി രൂപയായിരുന്നു. വരുമാനം 134.94 കോടി രൂപയായി വർധിച്ചു. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 110.80 കോടി രൂപയാണ് വരുമാനം ലഭിച്ചിരുന്നത്. ഓഹരി ഉടമകൾക്ക് 300 ശതമാനം ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 10രൂപ മുഖവിലയുള്ള ഓഹരിക്ക് 30 രൂപ ഡിവിഡന്റായി ലഭിക്കും. പ്രതിദിന വിറ്റുവരവിന്റെ ആവറേജ് കണക്കിൽ 2019 -20 സാമ്പത്തിക വർഷത്തിൽ 26 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 32,424 കോടി രൂപയാണ് പ്രതിദിന ആവറേജ് വിറ്റു വരവ്.

from money rss https://bit.ly/2XmdET8
via IFTTT

പരിഷ്കരിച്ച ആദായ നികുതി റിട്ടേൺ ഫോം എത്തി

മുംബൈ: കോവിഡിനെ തുടർന്നുണ്ടായ സവിശേഷ സാഹചര്യത്തിൽ വേണ്ട മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി 2020 - 21 അസസ്മെൻറ് വർഷത്തേക്കുള്ള പുതിയ ആദായ നികുതി റിട്ടേൺ ഫോമുകൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പുറത്തിറക്കി. ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, മറ്റു നിക്ഷേപങ്ങൾ എന്നിവ രേഖപ്പെടുത്താനുള്ള കോളങ്ങൾ ഉൾപ്പെടുത്തിയാണ് ഐ.ടി.ആർ. 1 സഹജ്, 2, 3, 4 സുഗാം, 5, 6, 7, ഐ.ടി.ആർ.-V ഫോമുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അടച്ചിടലിനെ തുടർന്ന് ആദായ നികുതി ഒഴിവുകളും ഇളവുകളും ലഭിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31-ൽനിന്ന് ജൂൺ 30 വരെ നീട്ടിയിരുന്നു. അതായത് ജൂൺ 30 വരെയുള്ള നിക്ഷേപങ്ങൾ ആവശ്യമെങ്കിൽ 2020 സാന്പത്തിക വർഷം നികുതി ഇളവിനായി സമർപ്പിക്കാം. എല്ലാത്തരത്തിലുമുള്ള ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നവംബർ 30 ആക്കിയിട്ടുണ്ട്.

from money rss https://bit.ly/2XV1Y93
via IFTTT

പട്ടിക മരവിപ്പിച്ചു: കാന്റീനിലെ വിദേശിപ്പട്ടികയിൽ ഇന്ത്യൻ ഉത്‌പന്നങ്ങളും

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സായുധ പോലീസ് സേനയുടെ കാന്റീനുകളിൽനിന്ന് ഒഴിവാക്കാനായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വിദേശി ഉത്പന്നങ്ങളുടെ പട്ടിക മണിക്കൂറുകൾക്കകം പിൻവലിച്ചു. ആയിരത്തിലധികം ഉത്പന്നങ്ങളടങ്ങുന്ന പട്ടികയിൽ സ്വദേശി ഉത്പന്നങ്ങളും കടന്നുകൂടിയതിനെത്തുടർന്നാണ് നടപടി. പുതുക്കിയ പട്ടിക വൈകാ തെ പുറത്തുവിടുമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. കോൾഗേറ്റ്, നെസ്ലെ തുടങ്ങിയവയുടെ ഉത്പന്നങ്ങളടങ്ങുന്ന പട്ടികയിൽ ഡാബർ, ബജാജ്, ഉഷ തുടങ്ങിയ ഇന്ത്യൻ കന്പനികളുടെ ഉത്പന്നങ്ങളും കടന്നുകൂടി. ഒരുദ്യോഗസ്ഥനു പറ്റിയ പിഴവാണിതെന്നും അദ്ദേഹത്തിനെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര പോലീസ് സേനയുടെ കാന്റീനുകളിൽ ജൂൺ ഒന്നുമുതൽ തദ്ദേശീയ ഉത്പന്നങ്ങൾമാത്രമാണ് വിൽക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് കാന്റീനുകളിലെ എല്ലാ ഉത്പന്നങ്ങളെയും മൂന്നു വിഭാഗങ്ങളാക്കി തരംതിരിച്ചു. പൂർണമായും ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങളാണ് ഒന്നാംവിഭാഗത്തിൽ. ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ കൂട്ടിയോജിപ്പിച്ച ഉത്പന്നങ്ങളാണ് രണ്ടാംവിഭാഗത്തിൽ. പൂർണമായും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളാണ് മൂന്നാംവിഭാഗത്തിൽ വരുന്നത്.

from money rss https://bit.ly/3eEvKoZ
via IFTTT

John Abraham To Remake Prithviraj Sukumaran-Biju Menon Starrer Ayyappanum Koshiyum!

John Abraham To Remake Prithviraj Sukumaran-Biju Menon Starrer Ayyappanum Koshiyum!
Ayyappanum Koshiyum, the biggest blockbuster of the Malayalam film industry in 2020 so far, is getting a Bollywood remake very soon. John Abraham, the popular Bollywood actor-producer has bagged the Hindi remake rights of the Prithviraj Sukumaran-Biju Menon starrer. The actor

* This article was originally published here

ലോക്ക്ഡൗണില്‍ ഇളവ്: സെന്‍സെക്‌സ് 879 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ലോക്ഡൗണിൽ ഘട്ടംഘട്ടമായി ഇളവനുവദിക്കാൻ തുടങ്ങിയതോടെ ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. തുടർച്ചയായി നാലാമത്തെ ദിവസമാണ് സൂചികകൾ നേട്ടമുണ്ടാക്കുന്നത്. സെൻസെക്സ് 879.42 പോയന്റ് ഉയർന്ന് 33303.52ലും നിഫ്റ്റി 245.85 പോയന്റ് നേട്ടത്തിൽ 9826.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1862 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 583 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ടൈറ്റാൻ കമ്പനി, ടാറ്റ സ്റ്റീൽ, എംആൻഡ്എം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.ഡോ.റെഡ്ഡീസ് ലാബ്, അൾട്രടെക് സിമെന്റ്, ഭാരതി ഇൻഫ്രടെൽ, നെസ് ലെ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 2-3ശതമാനത്തോളം ഉയർന്നു. Nifty ends above 9,800, Sensex jumps 879 pts

from money rss https://bit.ly/2BnrhsH
via IFTTT

മിലിറ്ററി കാന്റീനുകളില്‍ 1000ത്തോളം വിദേശ ഉത്പന്നങ്ങള്‍ക്ക് വിലക്ക്

സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1000ത്തോളം ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾ ഇനിമുതൽ മിലിറ്ററി-പോലീസ് കാന്റീനുകളിൽ ലഭിക്കില്ല. ഇതിനായി ഉത്പന്നങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പൂർണമായും ഇന്ത്യയിൽ നിർമിച്ചവ, അസംസ്കൃത വസ്തുക്കൾ ഇറക്കുമതിചെയ്ത് ഇന്ത്യയിൽവെച്ച് കൂട്ടിയോജിപ്പിച്ചവ, പൂർണമായും ഇറക്കുമതി ചെയ്തവ എന്നിങ്ങനെയാണത്. ആദ്യത്തെ രണ്ട് വിഭാഗങ്ങളിൽവരുന്ന ഉത്പന്നങ്ങൾ വിൽക്കുന്നതിന് തടസ്സമില്ല. പൂർണമായും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ജൂൺ ഒന്നുമുതൽ ഇത് പ്രാബല്യത്തിലായി. കോൾഗേറ്റ് പാമോലീവിന്റെ ബോഡീ വാഷ്, മൗത്ത് വാഷ്, ഹാവെൽസിന്റെ ഹെയർ സ്ട്രേയ്റ്റനർ, ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഹോർലിക്സ്, മാർസ് ചോക്കലേറ്റ്, ഗില്ലറ്റ് റേസറുകൾ ഉൾപ്പെടയുള്ള പിആൻഡ്ജിയുടെ ചില ഉത്പന്നങ്ങൾ, പാനസോണിക്ക്, ഫിലിപ്സ്, ബജാജ് തുടങ്ങിയ കമ്പനികളുടെ വീട്ടുപകരണങ്ങൾ തുടങ്ങിയവയ്ക്കും വിലക്കുണ്ട്. സ്കെച്ചേഴ്സ് ഫുട് വെയർ, റെഡ് ബുൾ, ടോമി ഹിൽഫിഗർ ഷേർട്സ് തുടങ്ങിയവയും ലഭിക്കില്ല.

from money rss https://bit.ly/2XMUk09
via IFTTT

പ്രവര്‍ത്തനം മരവിപ്പിച്ച ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് വോട്ടിങിന് സൗകര്യമൊരുക്കി ഫ്രാങ്ക്‌ളിന്‍

പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് എഎംസിയായ ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇ-വോട്ടിങ് സൗകര്യമൊരുക്കുന്നു. ഓൺലൈനിൽ വോട്ട് ചെയ്യുന്നതിന് ജൂൺ 9 മുതൽ 11വരെയാണ് സൗകര്യമുണ്ടാകുക. ജൂൺ 12ന് നിക്ഷേപകരുമായി സംവദിക്കാൻ വീഡിയോ കോൺഫറൻസും ഉണ്ടാകും. ഇതുസംബന്ധിച്ച് നിക്ഷേപകർക്ക് കമ്പനി നോട്ടീസ് അയച്ചുതുടങ്ങി. ഒരുഫണ്ടിൽ ഒരു നിക്ഷേപകന് ഒറ്റത്തവണയാണ് വോട്ട് ചെയ്യാൻ അവസരമുണ്ടാകുക. വോട്ടിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെ ഫിൻടെകിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇ-മെയിലിലായിരിക്കും വോട്ടുചെയ്യാനുള്ള ലിങ്ക് നിക്ഷേപകർക്ക് ലഭിക്കുക. സ്വതന്ത്ര ഉപദേശകരായി കൊട്ടക് മഹീന്ദ്ര ബാങ്കിനെയും ഡിലോയ്റ്റ് ഇന്ത്യയെയും നിയമിക്കുന്നതിന് അംഗീകാരം നൽകുകയെന്നതാണ് വോട്ടിങിലൂടെ ലക്ഷ്യമിടുന്നത്. ഭൂരിഭാഗവും യൂണിറ്റ് ഉടമകളും ഡിലോയ്റ്റിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, ബാധ്യതകളും ചെലവുകളും തീർത്തതിനുശേഷം നിക്ഷേപകർക്ക് പണംതിരിച്ചുകൊടുക്കുന്നതുമാത്രമായി ട്രസ്റ്റീസിന്റെ അധികാരം പരിമിതപ്പെുടത്തും. രണ്ട് നിർദേശങ്ങളിലും നിക്ഷേപകർക്ക് നോ എന്ന് വോട്ട്ചെയ്യാനുള്ള സൗകര്യമുണ്ടാകും. അങ്ങനെചെയ്താൽ ഫണ്ടുകൾ പണമാക്കുന്നതിന് കാലതാമസമുണ്ടാകുകയും പണംമടക്കിക്കിട്ടുന്നത് വൈകാനിടയാകുകയും ചെയ്യുമെന്ന് നിക്ഷേപകർക്ക് അയച്ച നോട്ടീസിൽ പറയുന്നു. Three-day voting window to open on June 9: Franklin Templeton MF

from money rss https://bit.ly/3eGNXTc
via IFTTT

രൂപയുടെ മൂല്യം കുത്തനെ ഉയര്‍ന്നു

ഓഹരി സൂചികകൾ കുതിച്ചത് രൂപയ്ക്ക് നേട്ടമായി. ഡോളറിനെതിരെ രൂപയുടെമൂല്യം 75.29 നിലവാരത്തിലേയ്ക്ക് ഉയർന്നു. കഴിഞ്ഞവ്യാപാരദിനത്തിൽ 75.62 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്.രണ്ടുമാസം നീണ്ടുനിന്ന് അടച്ചിടലിൽനിന്ന് രാജ്യം ഘട്ടംഘട്ടമായി വിമുക്തമാകുന്നതിന്റെ സൂചനകളാണ് രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചത്. സെൻസെക്സ് 1000ത്തോളം പോയന്റ് നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച മൂലധനവിപണിയിൽ വിദേശ നിക്ഷേപകർ 1,460.71 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ജൂൺ എട്ടുമുതൽ രാജ്യത്തെ മാളുകളും റസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. Rupee jumps sharply against US dollar

from money rss https://bit.ly/2Xogas5
via IFTTT