121

Powered By Blogger

Sunday 16 February 2020

40-ൽ വിരമിക്കാന്‍ 1.30 കോടി വേണം: അതിന് പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

ഒരു പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീജിത്ത്. വയസ്സ് 33. 40-ാമത്തെ വയസ്സിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നു. അതിനായി 25 ലക്ഷം രൂപ ഇപ്പോഴേ കരുതിയിട്ടുണ്ട്. നിലവിലെ ജീവിത ചെലവ് 20,000 രൂപയാണ്. 70വയസ്സുവരെ ജീവിച്ചിരിക്കുമെന്നാണ് ശ്രീജിത്ത്പ്രതീക്ഷിക്കുന്നത്. റിട്ടയർമെന്റുകാല ജീവിതത്തിനായി എത്രതുക കൂടുതൽ നിക്ഷേപിക്കണമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. നിലവിലെ ജീവിത ചെലവായ 20,000 രൂപ ഏഴുവർഷം കഴിയുമ്പോൾ ശരാശരി ഏഴുശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേരുമ്പോൾ 32,116 രൂപയായി ഉയരും. 70വയസ്സുവരെ ജീവിക്കുമെന്നാണ് ശ്രീജിത്ത് പ്രതീക്ഷിക്കുന്നത്.എന്നാൽ നിലവിലെ സാഹചര്യമനുസരിച്ച് 80വയസ്സുവരെയെങ്കിലും ജീവിക്കുമെന്ന് കണക്കുകൂട്ടണം. ഇതുപ്രകാരം റിട്ടയർ ചെയ്ത ആദ്യവർഷം ജീവിക്കാൻ വേണ്ടിവരിക 3,85,388 രൂപയാണ്. 80വയസ്സുവരെ ജീവിക്കുമെന്ന് കണക്കുകൂട്ടിയാൽ മൊത്തം 1,29,32,405 രൂപയാണ് നിങ്ങൾക്ക് വേണ്ടിവരിക. റിട്ടയർമെന്റുകാല ജീവിതത്തിനായി സമാഹരിച്ചിട്ടുള്ള തുകയിൽനിന്ന് 40വയസ്സിനുശേഷം എട്ടുശതമാനം ആദായം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്. ഇതിനകം 25 ലക്ഷം രൂപയാണ് ശ്രീജിത്ത്നിക്ഷേപിച്ചിട്ടുള്ളത്. ഇതോടൊപ്പം പ്രതിമാസം നിക്ഷേപിക്കേണ്ടിവരിക 54,293 രൂപയാണ്. 40വയസ്സാകുമ്പോൾ നിങ്ങളുടെ മൊത്തം നിക്ഷേപം 1,29,32,406 ആയി വളർന്നിട്ടുണ്ടാകും. നിലവിലെ നിക്ഷേപം, ഭാവിയിലെ നിക്ഷേപം എന്നിവയിൽനിന്ന് 12 ശതമാനം ആദായം ലഭിക്കുമെന്നാണ് കണക്കുകൂട്ടിയിട്ടുള്ളത്. നിലവിലുള്ള 25 ലക്ഷത്തോടൊപ്പം ഒറ്റത്തവണയായി 31,06,401 രൂപ നിക്ഷേപിച്ചാലും ഏഴുവർഷം കഴിയുമ്പോൾ നിശ്ചിത തുക നിങ്ങൾക്ക് സമാഹരിക്കാനാകും. വിരമിച്ചശേഷം 41-ാമത്തെ വയസ്സിൽ 1,29,32,405 രൂപയാണ് നിങ്ങളുടെ കൈവശമുണ്ടാകുക. ആവർഷം നിങ്ങൾക്ക് വരുന്ന ചെലവ് 3,85,388 രൂപയാണ്. അതേസമയം, നിങ്ങളുടെ നിക്ഷേപത്തിന് 10,03,761 രൂപ പലിശയായും ലഭിക്കും. ആവർഷം അവസാനം 1,35,50,770 രൂപയാകും ബാക്കിയുണ്ടാകുക(പട്ടിക കാണുക). ശ്രദ്ധിക്കുക: നിങ്ങൾ 60-ാമത്തെ വയസ്സിലാണ് വിരമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ 2,73,43,126 രൂപയാണ് നിങ്ങൾക്ക് മൊത്തം വേണ്ടിവരിക. അതിനായി നിങ്ങൾ കൂടുതൽ തുകയൊന്നും നിക്ഷേപിക്കേണ്ടിവരില്ല. നിലവിലെ 25 ലക്ഷം രൂപയുടെ നിക്ഷേപത്തിൽനിന്ന് 11 ലക്ഷം രൂപയെടുത്ത് എസ്ഐപിയായി മികച്ച മൾട്ടിക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. അതുമതിയാകും നിങ്ങളുടെ റിട്ടയർമെന്റ് ജീവിതത്തിന്. കരാണം വിരമിക്കാൻ ഇനിയും 27 വർഷം ബാക്കിയുണ്ട്. അതിനകം 11 ലക്ഷം രൂപ നിങ്ങളുടെ ലക്ഷ്യതുകയിലെത്തിയിട്ടുണ്ടാകും. അതിനായി ഒരു ലിക്വഡ് ഫണ്ടിലോ എക്സിറ്റ് ലോഡില്ലാത്ത ഒരു ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിലോ നിക്ഷേപിച്ച് അതിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി മികച്ച മൾട്ടി ക്യാപ് ഫണ്ടുകളിലേയ്ക്ക് മാറ്റാം. ഏഴുവർഷമെങ്കിലും മൾട്ടിക്യാപ് ഫണ്ടിലെ നിക്ഷേപം നലനിർത്താൻ ശ്രദ്ധിക്കണം. ബാക്കിയുള്ള 14 ലക്ഷം രൂപയും ഇങ്ങനെ എസ്ഐപിവഴി നിക്ഷേപിക്കാം. ഈ തുക നിങ്ങൾക്ക് കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിങ്ങനെയുള്ള മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കാം. 40വയസ്സിൽ വിരമിക്കുമ്പോൾ നിങ്ങളുടെ കൈവശമുള്ള തുകയ്ക്ക് ലഭിക്കുന്ന പലിശയും ജീവിതചെലവിനുള്ള വിനിയോഗവും ഇപ്രകാരമാണ്.

from money rss http://bit.ly/2SNJJzC
via IFTTT

ഡല്‍ഹിയില്‍ റെയില്‍വെയുടെ 26.58 ഏക്കര്‍ ഭൂമി ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് വാങ്ങി

ന്യൂഡൽഹി: ഡൽഹിയിലെ കണ്ണായ സ്ഥലത്ത് റെയിൽവെയുടെ 26.58 ഏക്കർ ഭൂമി ഗോദ്റേജ് പ്രോപ്പർട്ടീസ് വിലക്കുവാങ്ങി. 1,359 കോടി രൂപയുടെതാണ് ഇടപാട്. നടപടക്രമങ്ങൾ പൂർത്തിയാക്കുന്നമുറയ്ക്ക് വർഷങ്ങളുടെ ഇടവേളകളിലാണ് പണംകൈമാറുക. ഡൽഹിയിലെ അശോക് വിഹാറിലെ റെയിൽവെ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമിയാണ് വിറ്റത്. സ്ഥലത്ത് ആഢംബര വീട് സമുച്ചയം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2019ൽ ഒക് ലയിലാണ് ഗോദ്റേജ് ആദ്യ പ്രൊജക്ട് പൂർത്തിയാക്കിയത്. ഡൽഹിയിൽതന്നെ ഗുഡ്ഗാവിലും നോയ്ഡയിലും കമ്പനി ഹൗസിങ് പ്രൊജക്ടുകൾ പൂർത്തിയാക്കിരുന്നു. Godrej Properties to buy railway land in Delhi

from money rss http://bit.ly/38uMw7s
via IFTTT

ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

മുംബൈ: നേട്ടത്തിലാണണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഓഹരി സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 83 പോയന്റ് താഴ്ന്ന് 41200ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 12096ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 562 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 846 ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിക്കുന്നത്. ഗെയിൽ, ഒഎൻജിസി, സിപ്ല, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, സൺ ഫാർമ, ബിപിസിഎൽ, എസ്ബിഐ, ബജാജ് ഓട്ടോ, ഐഒസി, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണലിവർ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, മാരുതി സുസുകി, എൻടിപിസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Indices trade flat

from money rss http://bit.ly/2Hv5ZZU
via IFTTT

സാമ്പത്തികമായി വിജയിക്കണമെങ്കില്‍ ബാധ്യത കുറയ്ക്കണം; ആസ്തികൂട്ടണം

റോബർട്ട് ടോറു കിയോസ്കി എന്ന പേര് ബിസിനസ് പ്രചോദനവുമായി ബന്ധപ്പെട്ടാണ് പൊതുവെ അറിയപ്പെടുന്നത്. അദ്ദേഹം റിച്ച് ഗ്ലോബൽ എൽ.എൽ.സി, റിച്ച് ഡാഡ് കമ്പനി എന്നീ സ്വകാര്യ ബിസിനസ് വിദ്യാഭ്യാസ കമ്പനികളുടെ സ്ഥാപകനാണ്. ഈ കമ്പനികൾ ആഗോളതലത്തിൽ ബിസിനസ് പ്രചോദനാന്മക സെമിനാറുകൾ സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ്, പുവർ ഡാഡ്' എന്ന പുസ്തകം 51 ഭാക്ഷകളിലേക്ക് തർജമ ചെയ്യപ്പെടുകയും 41 മില്യൻ കോപ്പികൾ വിറ്റുപോവുകയും ചെയ്തിട്ടുണ്ട്. 1980-ൽ ടി-ഷർട്ടുകളും ബാഗുകളും വിൽക്കുന്ന ചെറുകിട കച്ചവടക്കാരനായാണ് അദ്ദേഹം ബിസിനസ് രംഗത്ത് കാൽവയ്പ് നടത്തിയത്. അത് വലിയ കടത്തിൽ അവസാനിച്ചു. തുടർന്ന് 1985-ൽ തുടങ്ങിയ ബിസിനസ് വിദ്യാഭ്യാസ സ്ഥാപനം 1994-ൽ മറ്റൊരു കമ്പനിക്ക് വിറ്റു. എന്നാൽ പിന്നീട് അദ്ദേഹം പ്രചോദനാന്മക പ്രഭാഷകനായി. ഇന്ന് ബിസിനസ് വിദ്യാഭ്യാസ രംഗത്ത് ശക്തമായി വിജയിയായ പ്രചോദനമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു സിദ്ധാന്തം ആസ്തിയോടും ബാധ്യതയോടുമുള്ള മനുഷ്യന്റെ സമീപനമാണ്. ആസ്തി നമ്മുടെ പോക്കറ്റിൽ പണം എത്തിക്കുന്നു. ബാധ്യതയാകട്ടെ, പണം പോക്കറ്റിൽനിന്ന് അതിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. പണമുള്ളവൻ റിയൽ എസ്റ്റേറ്റ്, ഷെയർ മാർക്കറ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പാവപ്പെട്ടവൻ ലോണുകളും ക്രെഡിറ്റ് കാർഡുകളും ഭവനവായ്പകളുമായി പണം സ്വന്തം പോക്കറ്റിൽനിന്ന് തുടർച്ചയായി പൊയ്ക്കൊണ്ടിരിക്കുന്ന മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. സാമ്പത്തികമായി വിജയിക്കണമെങ്കിൽ ബാധ്യത കുറച്ച്, ആസ്തി കൂട്ടാൻ പരിശ്രമിക്കണം നമ്മുടെ നാട്ടിൽ ബിസിനസ് പ്രചോദകർ ധാരാളമുണ്ട്. അവരുടെ അഭിപ്രായങ്ങളെ മാനിക്കുന്നതോടൊപ്പം, ഏത് പ്രചോദനാന്മക ചിന്തയും നമ്മുടെ മുറത്തിലിട്ട് പേറ്റിക്കൊഴിക്കാനാവണം. കാരണം, ഓരോ മനുഷ്യനും അവന്റെ അനുഭവങ്ങളും അറിവും വച്ച് സംസാരിക്കും. പക്ഷേ, നമ്മുടെ അവസ്ഥകൾ വ്യത്യസ്തമായിരിക്കും. സ്വന്തം സാമ്പത്തികനിലയെ കുറിച്ചുള്ള അവബോധമുണ്ടാവണം. അതിനെ മെച്ചപ്പെടുത്തണമെന്ന ചിന്തയിൽ നിന്നായിരിക്കണം സാമ്പത്തികവളർച്ച ഉണ്ടാവേണ്ടത്. അതിന് കഠിനാദ്ധ്വാനമല്ല, വിദഗ്ധമായ അദ്ധ്വാനമാണ് ആവശ്യം. സാമ്പത്തിക ശാസ്ത്രത്തിൽ ഹാർവി ലിവിങ്സറ്റൺ പ്രതിപാദിച്ച 'ക്രിട്ടിക്കൽ മിനിമം എഫർട്ട്' എന്ന സാമ്പത്തികശാസ്ത സിദ്ധാന്തമനുസരിച്ച് ഓരോ സമ്പദ്വ്യവസ്ഥയും ഷോക്കുകൾക്കും ഉത്തേജകങ്ങൾക്കും വിധേയമാണ്. ഷോക്കുകൾ പേരു സൂചിപ്പിക്കുന്നതുപോലെ ആഘാതങ്ങളാണ്. അവ വളർച്ചയെ പിന്നോട്ട് വലിക്കുന്നു. ഉത്തേജകങ്ങൾ പോസിറ്റീവായ പ്രചോദനങ്ങളാണ്. ഈ വ്യത്യാസം മനസ്സിലാക്കാനായി ലിവിങ്സ്റ്റൺ ഇവയെ 'സീറോ സം' പ്രോത്സാഹനങ്ങളെന്നും 'പോസിറ്റീവ് സം' പ്രോത്സാഹനങ്ങൾ എന്നും വിളിക്കുന്നു. രണ്ടും പ്രോത്സാഹനങ്ങൾ തന്നെയാണെന്നതാണ് ശ്രദ്ധിക്കേണ്ടത്. രണ്ടുതലത്തിലാണ് പ്രചോദനങ്ങൾ കടന്നുവരുന്നത്. അഥവാ പ്രചോദനങ്ങളുടെ ഉറവിടത്തെ ആന്തരികം, ബാഹ്യം എന്നും തരംതിരിക്കാം. ആദ്യത്തേത് നേട്ടങ്ങളും അംഗീകാരവും പ്രശസ്തിയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രണ്ടാമത്തേത് ചില വ്യക്തിപരമായ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിനാൽ, പ്രചോദനം പലർക്കും പലതാണ്. ആന്തരികമായി സ്വയം പ്രചോദിപ്പിക്കാനാവുക എന്നതാണ് പ്രധാനപ്പെട്ടത്. കാരണം, ജീവിതയാത്രയിൽ എന്നും പ്രചോദനമാകുന്നത് നമ്മളെ സ്നേഹിച്ചവരല്ല, നമുക്ക് തടസ്സങ്ങൾ സൃഷ്ടിച്ചവരാണ്. പോസിറ്റീവായതും നെഗറ്റീവായതുമായ പ്രചോദനങ്ങളുണ്ട്. ചില പ്രഭാതങ്ങൾ അതീവ സന്തോഷത്തോടെ ആരംഭിക്കുന്നു. ഉദ്ദേശിച്ച കാര്യങ്ങൾ ഉത്സാഹത്തോടെ ചെയ്യുന്നു. ചിലത് അങ്ങനെയല്ല, ഒന്നിനും ഉന്മേഷമില്ലാതെ വെറുതെ ആയിപ്പോവുന്നതുപോലെ തോന്നുന്നു. രണ്ടും ആവശ്യമാണ്. സമ്മർ റെഡ്സ്റ്റോണിന്റെ വാക്കുകൾ ശ്രദ്ധ്യേയമാണ്: ''വിജയം നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല നിർണയിക്കപ്പെടുന്നത്. അത് തോൽവികളിലാണ് പണിതുയർത്തപ്പെടുന്നത്, നിരാശയിലും ദുരന്തത്തിന്മേലും വിജയം പണിതുയർത്തപ്പെടുന്നു.'' ഓർക്കുക, ഒരു ദുരന്തത്തിനും നമ്മൾ അനുവദിക്കാതെ നമ്മളെ തളർത്താനാവില്ല.

from money rss http://bit.ly/2SyQNBb
via IFTTT