121

Powered By Blogger

Sunday, 16 February 2020

സാമ്പത്തികമായി വിജയിക്കണമെങ്കില്‍ ബാധ്യത കുറയ്ക്കണം; ആസ്തികൂട്ടണം

റോബർട്ട് ടോറു കിയോസ്കി എന്ന പേര് ബിസിനസ് പ്രചോദനവുമായി ബന്ധപ്പെട്ടാണ് പൊതുവെ അറിയപ്പെടുന്നത്. അദ്ദേഹം റിച്ച് ഗ്ലോബൽ എൽ.എൽ.സി, റിച്ച് ഡാഡ് കമ്പനി എന്നീ സ്വകാര്യ ബിസിനസ് വിദ്യാഭ്യാസ കമ്പനികളുടെ സ്ഥാപകനാണ്. ഈ കമ്പനികൾ ആഗോളതലത്തിൽ ബിസിനസ് പ്രചോദനാന്മക സെമിനാറുകൾ സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ 'റിച്ച് ഡാഡ്, പുവർ ഡാഡ്' എന്ന പുസ്തകം 51 ഭാക്ഷകളിലേക്ക് തർജമ ചെയ്യപ്പെടുകയും 41 മില്യൻ കോപ്പികൾ വിറ്റുപോവുകയും ചെയ്തിട്ടുണ്ട്. 1980-ൽ ടി-ഷർട്ടുകളും ബാഗുകളും വിൽക്കുന്ന ചെറുകിട കച്ചവടക്കാരനായാണ് അദ്ദേഹം ബിസിനസ് രംഗത്ത് കാൽവയ്പ് നടത്തിയത്. അത് വലിയ കടത്തിൽ അവസാനിച്ചു. തുടർന്ന് 1985-ൽ തുടങ്ങിയ ബിസിനസ് വിദ്യാഭ്യാസ സ്ഥാപനം 1994-ൽ മറ്റൊരു കമ്പനിക്ക് വിറ്റു. എന്നാൽ പിന്നീട് അദ്ദേഹം പ്രചോദനാന്മക പ്രഭാഷകനായി. ഇന്ന് ബിസിനസ് വിദ്യാഭ്യാസ രംഗത്ത് ശക്തമായി വിജയിയായ പ്രചോദനമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു സിദ്ധാന്തം ആസ്തിയോടും ബാധ്യതയോടുമുള്ള മനുഷ്യന്റെ സമീപനമാണ്. ആസ്തി നമ്മുടെ പോക്കറ്റിൽ പണം എത്തിക്കുന്നു. ബാധ്യതയാകട്ടെ, പണം പോക്കറ്റിൽനിന്ന് അതിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. പണമുള്ളവൻ റിയൽ എസ്റ്റേറ്റ്, ഷെയർ മാർക്കറ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പാവപ്പെട്ടവൻ ലോണുകളും ക്രെഡിറ്റ് കാർഡുകളും ഭവനവായ്പകളുമായി പണം സ്വന്തം പോക്കറ്റിൽനിന്ന് തുടർച്ചയായി പൊയ്ക്കൊണ്ടിരിക്കുന്ന മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. സാമ്പത്തികമായി വിജയിക്കണമെങ്കിൽ ബാധ്യത കുറച്ച്, ആസ്തി കൂട്ടാൻ പരിശ്രമിക്കണം നമ്മുടെ നാട്ടിൽ ബിസിനസ് പ്രചോദകർ ധാരാളമുണ്ട്. അവരുടെ അഭിപ്രായങ്ങളെ മാനിക്കുന്നതോടൊപ്പം, ഏത് പ്രചോദനാന്മക ചിന്തയും നമ്മുടെ മുറത്തിലിട്ട് പേറ്റിക്കൊഴിക്കാനാവണം. കാരണം, ഓരോ മനുഷ്യനും അവന്റെ അനുഭവങ്ങളും അറിവും വച്ച് സംസാരിക്കും. പക്ഷേ, നമ്മുടെ അവസ്ഥകൾ വ്യത്യസ്തമായിരിക്കും. സ്വന്തം സാമ്പത്തികനിലയെ കുറിച്ചുള്ള അവബോധമുണ്ടാവണം. അതിനെ മെച്ചപ്പെടുത്തണമെന്ന ചിന്തയിൽ നിന്നായിരിക്കണം സാമ്പത്തികവളർച്ച ഉണ്ടാവേണ്ടത്. അതിന് കഠിനാദ്ധ്വാനമല്ല, വിദഗ്ധമായ അദ്ധ്വാനമാണ് ആവശ്യം. സാമ്പത്തിക ശാസ്ത്രത്തിൽ ഹാർവി ലിവിങ്സറ്റൺ പ്രതിപാദിച്ച 'ക്രിട്ടിക്കൽ മിനിമം എഫർട്ട്' എന്ന സാമ്പത്തികശാസ്ത സിദ്ധാന്തമനുസരിച്ച് ഓരോ സമ്പദ്വ്യവസ്ഥയും ഷോക്കുകൾക്കും ഉത്തേജകങ്ങൾക്കും വിധേയമാണ്. ഷോക്കുകൾ പേരു സൂചിപ്പിക്കുന്നതുപോലെ ആഘാതങ്ങളാണ്. അവ വളർച്ചയെ പിന്നോട്ട് വലിക്കുന്നു. ഉത്തേജകങ്ങൾ പോസിറ്റീവായ പ്രചോദനങ്ങളാണ്. ഈ വ്യത്യാസം മനസ്സിലാക്കാനായി ലിവിങ്സ്റ്റൺ ഇവയെ 'സീറോ സം' പ്രോത്സാഹനങ്ങളെന്നും 'പോസിറ്റീവ് സം' പ്രോത്സാഹനങ്ങൾ എന്നും വിളിക്കുന്നു. രണ്ടും പ്രോത്സാഹനങ്ങൾ തന്നെയാണെന്നതാണ് ശ്രദ്ധിക്കേണ്ടത്. രണ്ടുതലത്തിലാണ് പ്രചോദനങ്ങൾ കടന്നുവരുന്നത്. അഥവാ പ്രചോദനങ്ങളുടെ ഉറവിടത്തെ ആന്തരികം, ബാഹ്യം എന്നും തരംതിരിക്കാം. ആദ്യത്തേത് നേട്ടങ്ങളും അംഗീകാരവും പ്രശസ്തിയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രണ്ടാമത്തേത് ചില വ്യക്തിപരമായ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിനാൽ, പ്രചോദനം പലർക്കും പലതാണ്. ആന്തരികമായി സ്വയം പ്രചോദിപ്പിക്കാനാവുക എന്നതാണ് പ്രധാനപ്പെട്ടത്. കാരണം, ജീവിതയാത്രയിൽ എന്നും പ്രചോദനമാകുന്നത് നമ്മളെ സ്നേഹിച്ചവരല്ല, നമുക്ക് തടസ്സങ്ങൾ സൃഷ്ടിച്ചവരാണ്. പോസിറ്റീവായതും നെഗറ്റീവായതുമായ പ്രചോദനങ്ങളുണ്ട്. ചില പ്രഭാതങ്ങൾ അതീവ സന്തോഷത്തോടെ ആരംഭിക്കുന്നു. ഉദ്ദേശിച്ച കാര്യങ്ങൾ ഉത്സാഹത്തോടെ ചെയ്യുന്നു. ചിലത് അങ്ങനെയല്ല, ഒന്നിനും ഉന്മേഷമില്ലാതെ വെറുതെ ആയിപ്പോവുന്നതുപോലെ തോന്നുന്നു. രണ്ടും ആവശ്യമാണ്. സമ്മർ റെഡ്സ്റ്റോണിന്റെ വാക്കുകൾ ശ്രദ്ധ്യേയമാണ്: ''വിജയം നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല നിർണയിക്കപ്പെടുന്നത്. അത് തോൽവികളിലാണ് പണിതുയർത്തപ്പെടുന്നത്, നിരാശയിലും ദുരന്തത്തിന്മേലും വിജയം പണിതുയർത്തപ്പെടുന്നു.'' ഓർക്കുക, ഒരു ദുരന്തത്തിനും നമ്മൾ അനുവദിക്കാതെ നമ്മളെ തളർത്താനാവില്ല.

from money rss http://bit.ly/2SyQNBb
via IFTTT