121

Powered By Blogger

Saturday 14 November 2020

മുഹൂര്‍ത്തം കുറിച്ച് റെക്കോഡ് ഭേദിച്ച് വിപണി: നിഫ്റ്റി 12,750 മറികടന്നു

മുംബൈ: മുഹൂർത്ത വ്യാപാരത്തിൽ എക്കാലത്തെയും ഉയരം കുറിച്ച് സൂചികകൾ. നിഫ്റ്റി 12,750ന് മുകളിലെത്തി. സെൻസെക്സ് 194.98 പോയന്റ് നേട്ടത്തിൽ 43,637.98ലും നിഫ്റ്റി 50.60 പോയന്റ് ഉയർന്ന് 12,770.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1803 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 621 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 128 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വ്യാപാരം നടന്ന ഓഹരികളുടെ എണ്ണത്തിൻ വൻകുതിപ്പാണ് ഇത്തവണയുണ്ടായത്. വരുംദിവസങ്ങളിലും കുതിപ്പ് നിലനിന്നേക്കുമെന്നതിന്റെ സൂചനയായാണിതെന്നാണ് വിലയിരുത്തൽ. ബിപിസിഎൽ(4.78%), ഐഒസി(2.24%), ടാറ്റ മോട്ടോഴ്സ്(1.71%), ഭാരതി എയർടെൽ (1.21%), ടാറ്റ സ്റ്റീൽ(1.21%), സൺ ഫാർമ (1.09%), ബജാജ് ഫിൻസർവ്(1.03%), ഐഷർ മോട്ടോഴ്സ്(1.03%) തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എൻടിപിസി, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ഹീറോ മോട്ടോർകോർപ്, ഗ്രാസിം, ടൈറ്റാൻ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. അരശതമാനത്തിൽതാഴെമാത്രമായിരുന്നു ഈ ഓഹരികളിലെ നഷ്ടം. ബിഎസ്ഇ മിഡക്യാപ് സൂചിക 0.62ശതമാനവും സ്മോൾ ക്യാപ് സൂചിക 0.83ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകൾ നേട്ടമുണ്ടാക്കി.സെൻസെക്സ് 447 പോയന്റ് നേട്ടത്തിൽ 43,890ലും നിഫ്റ്റി 115 പോയന്റ് ഉയർന്ന് 12,835ലുമാണ് വ്യാപാരം ആരംഭിച്ചത്. ദീപാവലി ബലിപ്രതിപദയായതിനാൽ തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ചൊവാഴ്ചയാണ് ഇനി വിപണി പ്രവർത്തിക്കുക. Indices end at record closing, Nifty above 12,750

from money rss https://bit.ly/38GhZX9
via IFTTT

ലാഭവിഹിതം വര്‍ധിപ്പിച്ച് മൂന്നുമാസംകൂടുമ്പോള്‍ നല്‍കണം: പൊതുമേഖല കമ്പനികള്‍ക്ക് നിര്‍ദേശം

സർക്കാരിന്റെ വരുമാന പ്രതിസന്ധി മറികടക്കാൻ പൊതുമേഖല സ്ഥാപനങ്ങളോട് ത്രൈമാസ അടിസ്ഥാനത്തിൽ ലാഭവിഹിതം നൽകാൻ നിർദേശം. ഡിപാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപാം) സർക്കാർ ഉടമസ്ഥതിയിലുള്ള കമ്പനികൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഓഹരിയൊന്നിന് പത്തുരൂപയിലധികം നൽകുന്ന കമ്പനികൾ പാദവാർഷികമായി ലാഭവിഹിതം നൽകുന്നകാര്യം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ലാഭവിഹിതം നൽകാൻ ശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുമുമ്പ് നിശ്ചിത ഇടവേളകളിൽ ലാഭവിഹിതം ലഭിച്ചാൽ സർക്കാരിന് സഹായകരമാകുമെന്നുമാണ് ദിപാമിന്റെ വിലയിരുത്തൽ. സ്ഥിരമായി പാദവാർഷിക ലാഭവിഹിതം നൽകുന്നത് പൊതുമേഖല കമ്പനികളുടെ ഓഹരികളിലേയ്ക്ക് നിക്ഷേപകരെ ആകർഷിക്കാനും സഹായകരമാകും. അതിലൂടെ ഓഹരി വിപണിയിൽ പൊതുമേഖല കമ്പനികൾക്ക് മുന്നേറ്റംനടത്താനാകുമെന്നും ദിപാം കണക്കുകൂട്ടുന്നു. നിലവിലെ മാനദണ്ഡമനുസിരിച്ച് പൊതുമേഖല സ്ഥാപനങ്ങൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ലാഭവിഹിതം വിതരണംചെയ്യുന്നത്. നികുതികിഴിച്ചുള്ള ലാഭത്തിന്റെ 30ശതമാനമോ മൊത്തം ആസ്തിയുടെ അഞ്ചുശതമാനമോ ഏതാണ് ഉയർന്നത് അതാണ് ലാഭവിഹിതമായി നൽകിവരുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ 43,000 കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ ലാഭവിഹിതം നൽകിയത്. 2018-19 വർഷം 48,000 രൂപ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നടപ്പുസാമ്പത്തിക വർഷമാകട്ടെ 66,000 കോടി രൂപയെങ്കിലും ഈയിനത്തിൽ ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. Govt pushes state-run companies to shell out higher dividends

from money rss https://bit.ly/3eZGboB
via IFTTT

മുഹൂര്‍ത്ത വ്യാപാരം വൈകീട്ട് 6.15 മുതല്‍: നിക്ഷേപിക്കാന്‍ ഇതാ 5 ഓഹരികള്‍

മുംബൈ: ഓഹരി വിപണിയിൽ പുതുവർഷത്തിന് തുടക്കമിട്ട് ദീപാവലിയോടനുബന്ധിച്ച് നടത്താറുള്ള മുഹൂർത്ത വ്യാപാരം ശനിയാഴ്ച നടക്കും. വൈകീട്ട് 6.15 മുതൽ 7.15 വരെയാണ് ദീപാവലി മുഹൂർത്തവ്യാപാര സമയം.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻ.എസ്.ഇ.) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബി.എസ്.ഇ.) മുഹൂർത്ത വ്യാപാരത്തിന് അവസരമൊരുക്കിയിട്ടുണ്ട്. കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിലും പ്രത്യേക മുഹൂർത്ത വ്യാപാരത്തിന് അവസരമൊരുക്കിയിട്ടുണ്ട്. പ്രത്യേ സെഷൻ ആറുമണിക്ക് ആരംഭിക്കും. 6.15 മുതൽ 7.15വരെയാണ് വ്യാപാരം നടക്കുക. ശനിയാഴ്ച മുഹൂർത്ത വ്യാപാരത്തിനുശേഷം ചൊവ്വാഴ്ചയായിരിക്കും ഓഹരി വിപണി പ്രവർത്തിക്കുക. ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ അവധിയുമായതിനാലാണിത്. ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവർഷമായ സംവത് ആരംഭിക്കുന്ന ദിവസമാണ് ഓഹരി വിപണിയിലെ മുഹൂർത്ത വ്യാപാരം. സംവത് 2077-ന്റെ ആദ്യദിനമാണ് ശനിയാഴ്ച. ഈ സമയത്ത് വ്യാപാരം നടത്തിയാൽ വർഷം മുഴുവൻ നേട്ടമുണ്ടാകുമെന്നാണ് വിശ്വാസം. ബി.എസ്.ഇ. 1957 മുതലും എൻ.എസ്.ഇ. 1992 മുതലുമാണ് മുഹൂർത്ത വ്യാപാരം തുടങ്ങിയത്. നിക്ഷേപിക്കാൻ അഞ്ച് ഓഹരികൾ

from money rss https://bit.ly/3eYMFE7
via IFTTT