121

Powered By Blogger

Friday 20 March 2015

പ്രസാദത്തില്‍ വിഷം: മൂന്ന്‌ പേര്‍ മരിച്ചു









Story Dated: Friday, March 20, 2015 08:35



mangalam malayalam online newspaper

ഗുവാഹത്തി: മതപരമായ ചടങ്ങിനിടയില്‍ വിതരണം ചെയ്‌ത പ്രസാദം കഴിച്ച്‌ മൂന്ന്‌ പേര്‍ മരിച്ചു. അസമിലെ ബാറപെട്ടയിലാണ്‌ സംഭവം. 500ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌.


പുരബി ദാസ്‌(24), ഭാനു ദാസ്‌(45) എന്നീ സ്‌ത്രീകളും, അനാമികാ ദാസ്‌(10) എന്ന പെണ്‍കുട്ടിയുമാണ്‌ മരിച്ചത്‌. മാനസ പൂജയ്‌ക്കിടെ നല്‍കിയ പ്രസാദം കഴിച്ചവരാണ്‌ മരിച്ചത്‌. ചടങ്ങില്‍ വെള്ളക്കടല കൊണ്ടുള്ള പ്രസാദമാണ്‌ വിതരണം ചെയ്‌തത്‌. ഇതിനെ തുടര്‍ന്ന്‌ മുന്‍ കരുതല്‍ എന്ന നിലയില്‍ ജില്ലയില്‍ കടല, പരിപ്പ്‌ എന്നിവയുടെ വില്‍പ്പന താത്‌കാലികമായി നിരോധിച്ചിട്ടുണ്ട്‌. സംഭവത്തില്‍ മജിസ്‌ടേറ്റ്‌ തല അന്വേഷണവും പ്രഖ്യാപിച്ചു.


അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഓള്‍ അസം സ്‌റ്റുഡന്റ്‌സ് യൂണിയന്‍ പ്രക്ഷോഭം ആരംഭിച്ചു. ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്നുള്ള അനാസ്‌ഥയാണ്‌ മരണ കാരണമെന്ന്‌ ആരോപിച്ചാണ്‌ ഇവരുടെ പ്രക്ഷോഭം. എന്നാല്‍ ഫോറന്‍സിക്‌ ലാബിലെ പരിശോധനയ്‌ക്കും പോസ്‌റ്റ്മോര്‍ട്ടത്തിനും ശേഷമേ മരണകാര്യം വ്യക്‌തമാകൂ എന്ന്‌ പോലീസ്‌ പറഞ്ഞു.










from kerala news edited

via IFTTT

പറഞ്ഞത്‌ തെറ്റ്‌; കെ സി അബുവിനെതിരേ മുഖ്യമന്ത്രിയും









Story Dated: Friday, March 20, 2015 08:27



mangalam malayalam online newspaper

തിരുവനന്തപുരം : ബിജിമോള്‍ എംഎല്‍എയ്‌ക്കെതിരേ കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌ കെ സി അബുവിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. കെ സി അബുവിന്റെ പ്രസ്‌താവന കോണ്‍ഗ്രസിന്‌ യോജിച്ചതല്ലെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ അബുവിനെതിരേ രംഗത്ത്‌ വന്നതിന്‌ തൊട്ടു പിന്നാലെയാണ്‌ മുഖ്യമന്ത്രിയും നിലപാട്‌ വ്യക്‌തമാക്കിയത്‌.


സംഭവം വന്‍ വിവാദത്തിലേക്ക്‌ നീങ്ങിയയോടെ അബു പ്രസ്‌താവന പിന്‍ വലിച്ച്‌ മാപ്പു പറയണമെന്ന്‌ നേരത്തേ വി എം സുധീരന്‍ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യം ചെയ്‌തില്ലെങ്കില്‍ നടപടി എടുക്കുമെന്നും പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെ പ്രസ്‌താവനയില്‍ അബു പത്രക്കുറിപ്പിലുടെ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. സഭയില്‍ പ്രശ്‌നം നടക്കുമ്പോള്‍ ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത്‌ ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു.


ഇത്തരം സമയങ്ങളില്‍ സ്‌ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രമമോ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ലെന്നും ആയിരുന്നു അബുവിന്റെ പ്രസ്‌താവന. ഷിബു തടഞ്ഞതില്‍ ബിജിമോള്‍ക്ക്‌ പരാതിയുണ്ടാവില്ല. ജമീലാ പ്രകാശം ശിവദാസന്‍ നായര്‍ക്കു പകരം കരിമ്പുപോലുള്ള പി.കെ ബഷീറിനെ കടിക്കാമായിരുന്നില്ലെയെന്നും അബു ചോദിച്ചു. ഇതാണ്‌ പിന്നീട്‌ വിവാദങ്ങള്‍ക്ക്‌ ഇടവച്ചത്‌.










from kerala news edited

via IFTTT

ബാലശാസ്‌ത്ര കോണ്‍ഗ്രസ്‌ വിദ്യാര്‍ഥികള്‍ക്കു നവ്യാനുഭവമായി











Story Dated: Friday, March 20, 2015 04:27


കോട്ടയം: കുട്ടികളില്‍ ശാസ്‌ത്രാഭിരുചി വളര്‍ത്തുന്നതിനു സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാലശാസ്‌ത്ര കോണ്‍ഗ്രസ്‌ വിദ്യാര്‍ഥികള്‍ക്ക്‌ വ്യത്യസ്‌ത അനുഭവമായി. ജില്ലയില്‍നിന്നു തെരഞ്ഞെടുത്ത 11 വിദ്യാലയങ്ങളിലെ യു.പി വിദ്യാര്‍ഥികളാണു ബാലശാസ്‌ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തത്‌.


മണല്‍ വാരലിന്റെ ദൂഷ്യവശങ്ങള്‍, പരിസര മലിനീകരണം തുടങ്ങിയവയെക്കുറിച്ച്‌ ശാസ്‌ത്രകുതുകികളായ കുട്ടികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണു പ്രബന്ധാവതരണം നടത്തിയത്‌. കുട്ടികള്‍ തയ്യാറാക്കിയ മിനി ലാബും പരീക്ഷണമാതൃകകളും ചാര്‍ട്ടുകളും വിഷയാവതരണത്തിന്‌ ഉപയോഗിച്ചു. ചങ്ങനാശേരി സെന്റ്‌ ജോസഫ്‌സ് ജി.എച്ച്‌.എസ്‌.എസ്‌., ചെങ്ങളം സെന്റ്‌ ആന്റണീസ്‌ എച്ച്‌.എസ്‌.എസ്‌., പഴയിടം സെന്റ്‌ മൈക്കിള്‍സ്‌ യു.പി.എസ്‌. എന്നിവ ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി.


പതിനൊന്നു ടീമുകളിലായി 44 പേരാണു ബാലശാസ്‌ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത്‌. പ്രബന്ധാവതരണത്തിന്‌ 10 മിനിറ്റും വാചാപരീക്ഷയ്‌ക്കു മൂന്നു മിനിറ്റുമാണു നല്‍കിയിരുന്നത്‌. അടുക്കത്തോട്ടവും ഭക്ഷ്യസുരക്ഷയും കേരളത്തിന്റെ പശ്‌ചാത്തലത്തില്‍, ഇന്ധനങ്ങളുടെ അമിത ഉപയോഗം, ഭക്ഷണവും ആരോഗ്യവും, മലിനമാകുന്ന ഭൂമി, നിത്യജീവിതത്തിലെ രസതന്ത്രം എന്നീ വിഷയങ്ങളെ ആസ്‌പദമാക്കിയാണു പ്രബന്ധങ്ങള്‍ തയ്യാറാക്കിയത്‌.


ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ബാലശാസ്‌ത്രകോണ്‍ഗ്രസ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍മ്മല ജിമ്മി ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി അംഗം എന്‍.ജെ. പ്രസാദ്‌ അധ്യക്ഷത വഹിച്ചു. എസ്‌.എസ്‌.എ ജില്ലാ പ്രോജക്‌ട് ഓഫീസര്‍ പ്രസന്ന ദാസ്‌ ആമുഖ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ പ്രവര്‍ത്തകരായ സുനില്‍ദേവ്‌, വര്‍ഗീസ്‌ മാത്യൂസ്‌, രാജന്‍ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

നിളാതടത്തില്‍ ദേശീയ നദീ മഹോത്സവം











Story Dated: Friday, March 20, 2015 03:29


പാലക്കാട്‌: നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നദീ മഹോത്സവം മെയ്‌ പത്ത്‌ മുതല്‍ 17 വരെ ചെറുതുരുത്തി ഷൊര്‍ണൂര്‍ നിളാതീരത്ത്‌ നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വള്ളുവനാടിന്റെ മാമാങ്കം, പറയിപ്പെറ്റ പന്തിരുകുലം, ഭാഷയുടെ വളര്‍ച്ച, സംസ്‌കാരിക തനിമ, കല, സംഗീതം ശാസ്‌ത്രം എന്നിവ കൂട്ടിയിണക്കിയാണ്‌ മഹോത്സവം ഒരുക്കിയിരിക്കുന്നത്‌.

പത്തിന്‌ നദീ മഹോത്സവം ഉദ്‌ഘാടനം നടക്കും. 11ന്‌ തമിഴ്‌ ഫോക്‌ ഫോര്‍ സന്ധ്യ, 12ന്‌ സംഗീത സദസ്‌, 13ന്‌ വാദ്യസദസ്‌, 14ന്‌ ഷോര്‍ട്ട്‌ ഫിലിം ഫെസ്‌റ്റ്, 15ന്‌ ആയോധന കലാസന്ധ്യ, 16ന്‌ അനുഷ്‌ഠാന കലാസന്ധ്യ, 17ന്‌ കളിയരങ്ങും സമാപന സന്ധ്യയില്‍ സംസ്‌കാരിക സദസും നിളാഉപഹാര സമര്‍പ്പണവും നടക്കും. 15, 16, 17 തീയതികളിലായി നിളാ നദി പൈതൃകം, കാലാവസ്‌ഥ വ്യതിയാനവും സംസ്‌കാരവും, ജലസാക്ഷരത, നദീ സംയോജനം എന്നിവിഷയങ്ങളില്‍ സെമിനാര്‍ നടത്തും.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ഓളം വരുന്ന പ്രതിനിധികള്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും. നയം, നിയമം, നേതൃത്വം എന്നീ മുദ്രാവാക്യങ്ങളാണ്‌ മഹോത്സവം മുന്നോട്ട്‌ വെക്കുന്ന പ്രമേയം. നദീ സംരക്ഷണത്തിനായി നാടുണരുക ലക്ഷ്യമാക്കിയാണ്‌ പ്രവര്‍ത്തനം. തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ നിളയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ ഗ്രാമങ്ങളില്‍ നിള സംരക്ഷണ മുന്നേറ്റത്തിനായി ജനങ്ങളെ ബോധവത്‌ക്കരിക്കുന്നതിനുമായി 1000 വിദ്യാര്‍ഥികളെ ജാഗ്രതാ വളണ്ടീയര്‍മാരായി സജ്‌ജരാക്കും.

നിളയുടെ ആരംഭം മുതല്‍ അവസാനം വരെ നദി മഹോത്സവ സന്ദേശമെത്തിക്കുന്നതിനായി നടത്തുന്ന നിളപരിക്രമ ഏപ്രില്‍മാസത്തില്‍ നടക്കും. നിളവിചാര സദസും നിളായാനം, ചിത്രപ്രദര്‍ശനവും ഈ മാസം 20ന്‌ ഹൈദരാബാദിലും ഏപ്രില്‍ എട്ടിന്‌ ബാംഗ്ലൂരിലും ഏപ്രില്‍ 20ന്‌ ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും നടക്കും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ. വിപിന്‍ കൂടിയേടത്ത്‌, ജോ. കണ്‍വീനര്‍ എ.സി. ചെന്താമരാക്ഷന്‍, വൈസ്‌ പ്രസിഡന്റ്‌ പി.ആര്‍. കൃഷ്‌ണന്‍കുട്ടി പങ്കെടുത്തു.










from kerala news edited

via IFTTT

ശുകപുരം അതിരാത്രത്തിന്‌ ഇന്ന്‌ തിരിതെളിയും











Story Dated: Friday, March 20, 2015 03:29


mangalam malayalam online newspaper

ആനക്കര: ശുകപുരം അതിരാത്രത്തിന്‌ ഇന്ന്‌ തിരിതെളിയും. ഇനി 12 നാള്‍ യജ്‌ഞശാലകള്‍ വേദ മന്ത്രങ്ങളാല്‍ മുഖരിതമാകും. 31നാണ്‌ അതിരാത്രത്തിന്‌ സമാപനമാകുന്നത്‌.

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പന്നിയൂര്‍ ശുകപുരം കൂറ്‌ മത്സരത്തിന്‌ ഇതോടെ അവസാനമാകും. നേരത്തെ കൂറ്‌ മത്സരത്തിന്‌ ശക്‌തി കുറയുന്നതിന്റെ ഭാഗമായി ശുകപുരത്ത്‌ 2013 ല്‍ സോമയാഗം നടത്തിയിരുന്നു. അന്ന്‌ പന്നിയൂര്‍ ഗ്രാമക്കാരനായ പനമണ്ണ കാവുംപുറത്ത്‌ വാസുദേവന്‍ നമ്പൂതിരിപ്പാടും ഗൗരിയുമായിരുന്നു പത്നിയജമാനന്‍. ഇതിന്‌ ശേഷം ഇപ്പോള്‍ നടക്കുന്ന അതിരാത്രത്തിലും ഇവര്‍ തന്നെയാണ്‌ യജമാനന്‍മാര്‍ എന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്‌.

96 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ കാവുപ്രമാറത്ത്‌ മനയില്‍ അതിരാത്രം നടന്നത്‌. അന്ന്‌ പശ്വാലംഭനത്തോടെയാണ്‌ അതിരാത്രം നടന്നതെങ്കില്‍ ഇന്ന്‌ പിഷ്‌ടപശുവിലൂടെയാണ്‌ അതിരാത്രം നടക്കുന്നത്‌ എന്ന പ്രത്യകതയുണ്ട്‌. ഇത്തവണ ശുകപുരത്ത്‌ പന്നിയൂര്‍, ശുകപുരം, ഇരിങ്ങാലക്കുട ഗ്രാമങ്ങളുടെ നേത്യത്വത്തിലാണ്‌ അതിരാത്രം നടക്കുന്നത്‌.

സാഗ്നികം അതിരാത്രം എന്ന പദത്തിന്‌ അഗ്നിയോടു കൂടിയുളള അതിരാത്രമെന്നാണ്‌ അര്‍ത്ഥം. ആയിരം ഇഷ്‌ടികള്‍ കൊണ്ട്‌ അഞ്ച്‌ നിലകളിലായി ഗരുഡാകൃതിയില്‍ പടുത്തുയര്‍ത്തുന്ന പഞ്ചപത്രിക എന്ന പടവിന്റെ മുകളില്‍ അഗ്നിയെ നിധാനം ചെയ്‌ത് അതിന്മേലാണ്‌ സോമാ പശ്വാജ്യ പുരോഡാശാദി ഹവിസുകള്‍ ഹോമിക്കപ്പെടുന്നത്‌. ലോകാ സമസ്‌താ സുഖിനോ ഭവന്തു എന്ന ഭാരതത്തിന്റെ വിശ്വ സ്‌നേഹ കാഴ്‌ചപ്പാടിന്റെ ആവിഷ്‌ക്കാരമാണ്‌ യാഗശാലയില്‍ നടക്കുന്നത്‌. സമസ്‌ത ലോകത്തിന്റെയും സര്‍വചരാചരങ്ങളുടെയും ഐശ്വര്യവും ശാന്തിയുമാണ്‌ ഇത്തരം യജ്‌ഞങ്ങളിലൂടെ ലക്ഷ്യമിടുന്നത്‌. അതിരാത്രം നേരിട്ട്‌ കാണാന്‍ ഇപ്പോള്‍ വിദേശികളടക്കം നൂറ്‌ കണക്കിനാളുകള്‍ ഇന്ന്‌ മുതല്‍ യജ്‌ഞഭൂമിയിലേക്ക്‌ ഒഴുകി എത്തും. ഇവിടെ എത്തുന്ന മുഴുവന്‍ പേര്‍ക്കും അന്നദാനവും ഒരുക്കിയിട്ടുണ്ട്‌.










from kerala news edited

via IFTTT

വെളിച്ചപ്പാടുമാര്‍ ഇന്ന്‌ കൊടുങ്ങല്ലൂര്‍ക്ക്‌ പുറപ്പെടും











Story Dated: Friday, March 20, 2015 03:29


കുഴല്‍മന്ദം: തോലനൂര്‍ പൂതമണ്ണില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രസന്നിധിയില്‍ നിന്നും നൂറുകണക്കിന്‌ വെളിച്ചപ്പാടുമാര്‍ ഇന്ന്‌ കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിന്‌ യാത്രയാകും. വര്‍ഷാവര്‍ഷം ക്ഷേത്രത്തില്‍ നിന്നും ശിവന്‍ വെളിച്ചപ്പാടിന്റെ നേതൃത്വത്തിലാണ്‌ ഭരണിയുത്സവത്തിനു യാത്രതിരിക്കുന്നത്‌. തമിഴകത്തു നിന്നുള്‍പ്പെടെ നിരവധി ഭക്‌തര്‍ ഇവിടത്തെ ചടങ്ങുകളില്‍ പങ്കെടുത്തു കൊടുങ്ങല്ലൂര്‍ ഭരണിക്ക്‌ വെളിച്ചപ്പാട്‌ സംഘത്തെ അനുഗമിക്കുന്നത്‌ പതിവാണ്‌. പൂതമണ്ണ്‌ ക്ഷേത്രത്തില്‍ ഇന്ന്‌ രാവിലെ അഞ്ചിന്‌ ഉത്സവചടങ്ങുകള്‍ക്ക്‌ തുടക്കമാകും. ഉച്ചക്ക്‌ ഒന്നര മുതല്‍ രണ്ടു വരെ ഭരണിപ്പാട്ട്‌. വൈകീട്ട്‌ മൂന്നിന്‌ ആന, പഞ്ചവാദ്യം, ശിങ്കാരിമേളം, പൂതന്‍ തറ, പൂക്കാവടി എന്നിവയുടെ അകമ്പടിയോടെയാണ്‌ വെളിച്ചപ്പാട്‌ സംഘം ഭരണിയാത്രയ്‌ക്കു തുടക്കംകുറിക്കും.










from kerala news edited

via IFTTT

രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക്‌ സേവാഗ്രാം ശില്‍പശാല സംഘടിപ്പിച്ചു











Story Dated: Friday, March 20, 2015 03:27


മലപ്പുറം: ഗ്രാമത്തിന്റെ വികസനത്തെ അടിസ്‌ഥാനമാക്കി പ്രാദേശിക രാഷ്‌ട്രീയ നേതൃത്വം പ്രകടനപത്രിക തയ്യാറാക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ഭരണ- വികസന- സേവന- ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനു നടപ്പാക്കുന്ന സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു കില ജില്ലാതല രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ നടത്തിയ ശില്‍പശാല ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു അധ്യക്ഷനായി. അധികാരവികേന്ദ്രീകരണവും രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും എന്ന വിഷയത്തില്‍ കില പരിശീലകനായ ബിനു ഫ്രാന്‍സിസ്‌ ക്ലാസെടുത്തു. ഗ്രാമസഭയുടെ സവിശേഷാധികാരങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയിലും പ്രാദേശിക രാഷ്‌ട്രീയ നേതൃത്വത്തിനിടയിലും ബോധവത്‌ക്കരണം നടത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഗ്രാമസഭകള്‍ ക്വാറം തികയാതെ ചേരുന്നതായും ആസൂത്രണത്തിന്റെ അഭാവവും രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രാദേശിക സങ്കുചിതത്വവും ഉദ്യോഗസ്‌ഥരുടെ അലംഭാവവും പദ്ധതിനിര്‍വഹണത്തെ ബാധിക്കുന്നതായും ഗ്രാമസഭയുടെ തീരുമാനങ്ങളില്‍ ഭരണസംവിധാനങ്ങള്‍ ഇടപെടുന്നതായും വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പരാതിപ്പെട്ടു.

സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ കില പരിശീലകനായ സി. രാധാകൃഷ്‌ണന്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ സക്കീന പുല്‍പ്പാടന്‍, കെ.പി ജല്‍സീമിയ, ഉമ്മര്‍ അറക്കല്‍, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ വി.പി സുകുമാരന്‍, കില ജില്ലാ കോഡിനേറ്റര്‍ കെ.എം റഷീദ്‌, പി.എ.റഹ്‌മാന്‍, റഹ്‌മത്തുള്ള താപ്പി, ഷൗക്കത്തലി എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

മിഷന്‍ ഇന്ദ്രധനുസ്‌: കുത്തിവെപ്പ്‌ ഊര്‍ജിതപ്പെടുത്തുന്നതിനുള്ള പദ്ധതി ഉദ്‌ഘാടനം ഏപ്രില്‍ ഏഴിന്‌











Story Dated: Friday, March 20, 2015 03:27


mangalam malayalam online newspaper

മലപ്പുറം: രണ്ടുവയസ്സുവരെ പ്രായമുള്ള ശിശുക്കളുടെ പ്രതിരോധ കുത്തിവെപ്പ്‌ ഊര്‍ജിതമാക്കുന്നതിനായി കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജില്ലയില്‍ നടപ്പാക്കുന്ന മിഷന്‍ ഇന്ദ്രധനുസ്‌(മഴവില്ല്‌) പദ്ധതിയുടെ ഉദ്‌ഘാടനം ലോകാരോഗ്യ ദിനമായ ഏപ്രില്‍ ഏഴിന്‌ നടക്കുമെന്നു ജില്ലാ കലക്‌ടര്‍ കെ. ബിജു അറിയിച്ചു. പ്രസവാനന്തരം ശിശുക്കള്‍ക്ക്‌ പ്രതിരോധ കുത്തിവെപ്പെടുക്കുന്നതു ജില്ലയില്‍ താരതമ്യേന കുറവായതിനാലാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം മിഷന്‍ ഇന്ദ്രധനുസ്‌ പദ്ധതിയില്‍ മലപ്പുറത്തെ ഉള്‍പ്പെടുത്തിയതെന്നു പദ്ധതി നടത്തിപ്പ്‌ സംബന്ധിച്ച്‌ ചേര്‍ന്ന ജില്ലാ കര്‍മ സേനാ യോഗത്തില്‍ കലക്‌ടര്‍ പറഞ്ഞു.

കുത്തിവെപ്പ്‌ നിലവാരം 65 ശതമാനത്തില്‍ താഴെയുള്ള 201 ജില്ലകളിലാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിത കുത്തിവെപ്പ്‌ പ്രചാരണ പരിപാടി നടത്തുന്നത്‌. സംസ്‌ഥാനത്ത്‌ മലപ്പുറം കൂടാതെ കാസര്‍കോഡ്‌ ജില്ലയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. തൊണ്ടമുള്ള്‌, വില്ലന്‍ചുമ, ടെറ്റനസ്‌, ബാലക്ഷയം, പിള്ളവാതം, ഹെപ്പറ്റൈറ്റിസ്‌ ബി, അഞ്ചാംപനി എന്നീ ഏഴ്‌ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പാണ്‌ ജനനം മുതല്‍ രണ്ട്‌ വയസ്സ്‌ വരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യമായി നല്‍കുക. പദ്ധതി പൂര്‍ണ വിജയമാക്കുന്നതിന്‌ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും കുടുംബശ്രീ- അങ്കണവാടി വര്‍ക്കര്‍മാരും സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അഭ്യര്‍ഥിച്ചു. കുത്തിവെപ്പ്‌ തീരെ എടുക്കാതിരിക്കുകയോ ഭാഗികമായി മാത്രം എടുക്കുകയോ ചെയ്‌ത, രണ്ട്‌ വയസ്സില്‍ താഴെയുള്ള 12,000 ത്തോളം കുട്ടികളാണ്‌ ജില്ലയില്‍ ഉള്ളത്‌. ഏപ്രില്‍, മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന കാംപുകളിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ്‌ നല്‍കുന്നതിന്‌ കര്‍മ പദ്ധതി തയ്ാറായക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്‌ യോഗത്തില്‍ അറിയിച്ചു. പഞ്ചായത്ത്‌ തലത്തില്‍ പ്രസിഡന്റ്‌, വാര്‍ഡ്‌ അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും കാംപുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ലോകാരോഗ്യ സംഘടന എസ്‌.എം.ഒ. ഡോ.ശ്രീനാഥ്‌, ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ.പി.എം. ജോതി, ജില്ലാതല ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരവുമായി മംഗളമെത്തുന്നു











Story Dated: Friday, March 20, 2015 04:27


വൈക്കം : മംഗളം ദിനപത്രത്തിന്റെ പ്രാദേശിക പേജില്‍ നിങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ ഒരു പരമ്പര ആരംഭിച്ചിരിക്കുകയാണ്‌. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ പരമ്പരയുടെ തുടക്കം. ഇതിനോട്‌ ഗംഭീരപ്രതികരണമാണ്‌ വായനക്കാരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌.


തെരഞ്ഞെടുപ്പ്‌ കാലത്ത്‌ നിങ്ങളുടെ വാര്‍ഡില്‍ നടപ്പിലാക്കുമെന്ന പറഞ്ഞ പദ്ധതികള്‍ പൂര്‍ത്തീകരിച്ചോ? അതുപോലെ തന്നെ നിങ്ങളുടെ പഞ്ചായത്ത്‌ നേരിടുന്ന പൊതുവായ പ്രശ്‌നമെന്താണ്‌ ? രാഷ്‌ട്രീയത്തിന്റെ നിറം നോക്കാതെ ഞങ്ങളെ അറിയിക്കുക. പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാക്കാന്‍ അര്‍പ്പണ മനോഭാവത്തോടെയുള്ള ഇടപെടലുകള്‍ ഉറപ്പുനല്‍കുന്നു. വിളിച്ചറിയിക്കുമ്പോള്‍ നേരിട്ടെത്തി നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രസിദ്ധീകരിക്കും.


ജനപ്രതിനിധികള്‍ക്കും പരമ്പരയില്‍ അഭിപ്രായം രേഖപ്പെടുത്താം. ഓരോ ദിവസവും അതിശയിപ്പിക്കുന്ന കണക്കിലാണ്‌ പ്രതികരണങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്‌. എല്ലാ സ്‌ഥലങ്ങളിലും ഒരേസമയം എത്തിക്കഴിയുവാന്‍ മംഗളത്തിന്റെ പ്രതിനിധികള്‍ക്ക്‌ കഴിയുക എന്നത്‌ അസാദ്ധ്യമാണ്‌. പരമ്പര അവസാനിക്കുന്നതിന്‌ മുന്‍പുതന്നെ പരാതി ലഭിക്കുന്ന എല്ലാ മേഖലകളിലും ഞങ്ങള്‍ എത്തുമെന്ന്‌ ഉറപ്പുനല്‍കുന്നു. ഫോണ്‍ : 04829 233876.










from kerala news edited

via IFTTT

ഫാ. തോമസ്‌ വാലുമ്മേല്‍ പടിയിറങ്ങുന്നു











Story Dated: Friday, March 20, 2015 04:27


പാലാ : കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ സന്നദ്ധ സംഘടനകളുടെ മുന്‍നിരയിലേയ്‌ക്ക്‌ പാലാ രൂപതാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയെ വളര്‍ത്തി വലുതാക്കിയ ഫാ. തോമസ്‌ വാലുമ്മേല്‍ പടിയിറങ്ങുന്നു.


ഒന്‍പതുവര്‍ഷം സൊസൈറ്റി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറും പ്രസിഡന്റുമായി മാതൃകാപരവും ചലനാത്മകവുമായ നേതൃത്വംനല്‍കിയതിനുശേഷം കാനഡയിലെ ടൊറന്റോയിലേക്ക്‌ അജപാലന ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം കൊടുക്കുവാനാണ്‌ ഫാ. വാലുമ്മേല്‍ നിയമിതനായിരിക്കുന്നത്‌. ഫാ. ജേക്കബ്‌ പുതിയാപറമ്പിലിന്റെ പിന്‍ഗാമിയായി 2006 ഫെബ്രുവരിയിലാണ്‌ ഫാ. വാലുമ്മേല്‍ പി.എസ്‌്.ഡബ്ല്യു.എസ്‌. ഡയറക്‌ടറായി ചുമതലയേറ്റത്‌.


ആയിരത്തില്‍പരം സ്വയംസഹായ, സ്വാശ്രയസംഘങ്ങളിലൂടെ പാലാ രൂപതയ്‌ക്കുള്ളിലെ നാനാജാതി മതസ്‌ഥരായ അനേകായിരങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന്‌ വ്യക്‌തി, കുടുംബ, സാമൂഹ്യപുരോഗതിയുടെ ചാലകശക്‌തിയാക്കി മാറ്റുവാന്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദധാരിയായ ഫാ. വാലുമ്മേലിന്‌ സാധിച്ചു. കൃഷി, അനുബന്ധതൊഴില്‍ സംരംഭകര്‍ക്കായി പലിശരഹിത വായ്‌പകള്‍ ലഭ്യമാക്കിയ അദ്ദേഹം കാരിത്താസ്‌ ഇന്ത്യയുടെ സഹായത്തോടെ സുസ്‌ഥിര കാര്‍ഷിക വികസന പരിപാടി നടപ്പിലാക്കി.


പിറവത്തും പാലായിലും തുടര്‍ച്ചയായി കാര്‍ഷികമേളകള്‍ നടത്തി ശ്രദ്ധേയനായി.ജലനിധി പദ്ധതിയുടെ ഏറ്റവും മികച്ച സഹായ സംഘടനയ്‌ക്കുള്ള അവാര്‍ഡ്‌ പി.എസ്‌.ഡബ്ല്യു.എസിന്‌ നേടിയെടുക്കാനായത്‌ വാലുമ്മേലച്ചന്റെ നേതൃത്വത്തിലാണ്‌. സംരംഭകത്വ പരിശീലന പരിപാടികള്‍, നബാര്‍ഡിന്റെ സഹായത്തോടെ ജെ.എല്‍.ജി രൂപീകരണം, കാര്‍ഷിക ഗ്രാമവികസന പരിപാടികള്‍, പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെയും വിവിധ ബാങ്കുകളുടെയും സഹായത്തോടെ നാമമാത്ര പലിശസഹിത സംരംഭകത്വ വായ്‌പകള്‍,


സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെ ഡി.ആര്‍.ഐ വായ്‌പകള്‍, വികലാംഗക്ഷേമം, സ്‌ത്രീശാക്‌തീകരണം, എഡ്യൂകെയര്‍ വിദ്യാഭ്യാസ പദ്ധതി, സൗരോര്‍ജ്‌ജവ്യാപനം, ആരോഗ്യപരിരക്ഷ ബോധവല്‍ക്കരണവും പ്രതിരോധമരുന്ന്‌ വിതരണ പരിപാടി തുടങ്ങിയ നിരവധി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത്‌ നടപ്പാക്കി.സേവ്‌ എ ഫാമിലി പ്ലാനിന്റെ നേതൃത്വത്തില്‍ കുടുംബസഹായ പദ്ധതിയുടെ പ്രയോജനം നാനാജാതിമതസ്‌ഥരായ ആയിരക്കണക്കിനാളുകള്‍ക്ക്‌ സ്വന്തമാക്കാനായി.


കൂവപ്പൊടി മുതല്‍ മള്‍ട്ടികളര്‍ സോപ്പുകള്‍ വരെ വിപണിയിലിറക്കി. കേരളാ ലേബര്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പാലാ രൂപതയില്‍ തുടക്കമായതും ഫാ. വാലുമ്മേല്‍ ഡയറക്‌ടറായിരുന്ന കാലയളവിലാണ്‌.


സിബിഗിരി പള്ളിയുടെ അജപാലനശുശ്രൂഷ ചെയ്‌തിരുന്ന വാലുമ്മേലച്ചന്‍ കഴിഞ്ഞ എട്ടുമാസം മണ്ണയ്‌ക്കനാട്‌ പള്ളിയുടെ വികാരിയായും സേവനമനുഷ്‌ഠിച്ചു. ഫാ. വാലുമ്മേല്‍ കാനഡയിലെ ടൊറന്റോയില്‍ ചിക്കാഗോ രൂപതയിലേക്കാണ്‌ അജപാലനശുശ്രൂഷകള്‍ക്കായി നിയമിതനായിരിക്കുന്നത്‌. 23-ന്‌ ഫാ. തോമസ്‌ വാലുമ്മേല്‍ കാനഡയിലേക്ക്‌ യാത്രയാകും.










from kerala news edited

via IFTTT