121

Powered By Blogger

Wednesday, 15 December 2021

നിരക്ക് വർധനക്ക് യുഎസ് കേന്ദ്ര ബാങ്ക്: അടുത്തവർഷത്തോടെ ആഗോളതലത്തിൽ പലിശ വർധിക്കും

കോവിഡിന്റെ ആഘാതത്തെ സമ്പദ്ഘടന മറികടക്കുന്നതിന്റെ സൂചന ലഭിച്ചതിനാൽ സാമ്പത്തിക ഉത്തേജന പദ്ധതികൾ പിൻവലിക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു. മാർച്ചോടെ ബോണ്ട് വാങ്ങൽ പദ്ധതി അവസാനിപ്പിക്കാനാണ് ജെറോ പവൽ ചെയർമാനായ ഫെഡറൽ റിസർവിന്റെ തീരുമാനം. 2022 അവസാനത്തോടെ പലിശ നിരക്കിൽ മുക്കാൽ ശതമാനത്തോളം വർധനവരുത്തും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. തൊഴിൽ നിരക്കിൽ കാര്യമായ വർധനവുണ്ടായതും യുഎസ് സമ്പദ്ഘടനക്ക് കരുത്തുപകർന്നിട്ടുണ്ട്. 2020ൽ കോവിഡ് വ്യാപനമുണ്ടായപ്പോഴുള്ള മാന്ദ്യത്തിൽനിന്ന് മറികടക്കാനായി. തൊഴിൽമേഖലയിൽ ഉണർവുണ്ടായി. ഈ സാഹചര്യത്തിൽ സമ്പദ്ഘടനയ്ക്ക്...

സെന്‍സെക്‌സില്‍ 467 പോയന്റ് നേട്ടം: നിഫ്റ്റി 17,350നുമുകളില്‍ | Market Opening

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 467 പോയന്റ് ഉയർന്ന് 58,255ലും നിഫ്റ്റി 134 പോയന്റ് നേട്ടത്തിൽ 17,355ലുമാണ് വ്യാപാരം ആരംഭിച്ചത്. യു.എസ് ഫെഡറൽ റിസർവ് ഉത്തേജന പദ്ധതികളുടെ ഭാഗമായ ബോണ്ട് തിരിച്ചുവാങ്ങൽ മാർച്ചോടെ നിർത്തുമെന്ന് വ്യക്തത വരുത്തിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റത്തെ ചെറുക്കാൻ അടുത്തവർഷം മൂന്നുഘട്ടമായി പലിശ നിരക്ക് ഉയർത്താണ് യുഎസ് കേന്ദ്ര ബാങ്കിന്റെ തീരുമാനം. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി...

സെന്‍സെക്‌സില്‍ 329 പോയന്റ് നഷ്ടം: നിഫ്റ്റി 17,250ന് താഴെയെത്തി|Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 17,300ന് താഴെയെത്തി. യുഎസ് ഫെഡറൽ റിസർവിന്റെ യോഗതീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതും വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിയുന്നത് തുടർന്നതുമാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 329.06 പോയന്റ് താഴ്ന്ന് 57,788.03ലും നിഫ്റ്റി 103.50 പോയന്റ് നഷ്ടത്തിൽ 17,221.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, അദാനി പോർട്സ്, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര,...

ലീന നായർ ആരാണ്; ഫ്രഞ്ച് ആഡംബര ബ്രാൻഡായ ഷനേലിന്റെ സിഇഒ മാത്രമോ?

മറ്റൊരു ഇന്ത്യൻ വംശജകൂടി ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. ലീന നായർ. യുണിലിവറിൽ ചീഫ് ഹ്യൂമൺ റിസോഴ്സസ് മേധാവിയായും കമ്പനി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായും 30വർഷത്തെ സേവനത്തിനുശേഷം ലക്ഷ്വറി ബ്രാൻഡായ ഷനേലിന്റെ തലപ്പത്ത് എത്തിയിരിക്കുന്നു ലീന. മലയാളിയാണെങ്കിലും ലീന ഇപ്പോൾ ബ്രിട്ടീഷുകാരിയാണ്. ഫ്രഞ്ച് ആഡംബര ഫാഷൻ ഗ്രൂപ്പായ ഷനേലിന്റെ ഗ്ലോബൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ചുമതലയേൽക്കുന്നതിനാണ് യുണിലിവറിൽനിന്ന് അവർ രാജിവെച്ചത്. ലീന നായർ ജനുവരിയോടെ ഷനേലിലെത്തും. ലണ്ടൻ ആസ്ഥാനമായാകും പ്രവർത്തിക്കുക. യുണിലിവറിൽ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച...

കോഴിക്കോടും കോട്ടയത്തും മാളുകളും കൊച്ചിയില്‍ മത്സ്യ സംസ്‌കരണകേന്ദ്രവും സ്ഥാപിക്കും: എം.എ യൂസഫലി

തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനമായതിനാൽ കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് എം.എ. യൂസഫലി. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും കോട്ടയത്തും മാളുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽനിന്ന് കടൽ മത്സ്യങ്ങൾ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളിൽകൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത്...

ഇലക്ട്രോണിക് ഹബ്ബാക്കും: ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ 76,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ന്യൂഡൽഹി: ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാൻ രാജ്യത്ത് സെമി കണ്ടക്ടർ നിർമാണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകല്യ പദ്ധതി(പിഎൽഐ)യിൽ ഉൾപ്പെടുത്തി 76,000 കോടിയാകും നീക്കിവെക്കുക. ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. രാജ്യത്തെ ഇലക്ട്രോണിക് ഹബ് ആക്കിമാറ്റുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്. അടുത്ത ആറ് വർഷത്തിനുള്ളിൽ അർധചാലക ഉത്പാദനത്തിനായി...