121

Powered By Blogger

Saturday 23 May 2020

കോവിഡ് കാലത്തെ ഏറ്റവും കൂടിയ വിമാന യാത്രാ നിരക്ക് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക്, 18500 രൂപ വരെ ഈടാക്കാമെന്ന് വ്യോമയാന മന്ത്രാലയം

രാജ്യത്ത് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമ്പോള്‍ ഈടാക്കേണ്ട ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ വിവിധ സ്ഥലങ്ങളെ ബന്ധിച്ചുള്ള റൂട്ടുകളെ ആറ് സെക്ടറുകളാക്കി തിരിച്ചാണ് ടിക്കറ്റ് നിരക്ക് നിശ്ചിയിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുക ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള റൂട്ടിലായിരിക്കും. ഡല്‍ഹി തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ 18500 രൂപ ഈടാക്കാമെന്നാണ് വ്യോമയാന വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. യാത്ര ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ പ്രദേശങ്ങളെ സെക്ടറുകളാക്കി തിരിച്ചിട്ടുള്ളതെന്നാണ് വ്യോമയാന മന്ത്രാലയം വിശദീകരിക്കുന്നത്.

കോയമ്പത്തുര്‍, പോര്‍ട് ബ്ലെയര്‍ തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 6500 മുതല്‍ 18600 വരെ രൂപ ഈടാക്കാന്‍ വിമാന കമ്പനികള്‍ക്ക് സാധിക്കും. എന്നാല്‍ ഡല്‍ഹിയില്‍നിന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഉള്ള യാത്രയ്ക്ക് 5500 മുതല്‍ 15700 രൂപ വരെയാണ് വിമാനകമ്പനികള്‍ക്ക് ഈടാക്കാന്‍ കഴിയുക. ഒരു യാത്രയിലെ 40 ശതമാനം ടിക്കറ്റുകളും ശരാശരി ടിക്കറ്റ് നിരക്കിന് താഴെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. അതായത് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 6500 നും 18600 നുമിടയിലാണ്. ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള തുകയുടെ പകുതിയില്‍ താഴെ രൂപയ്ക്ക് 40 ശതമാനം ടിക്കറ്റുകളും നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതായത് 12500 രൂപയോളം തുകയായിരിക്കും 40 ശതമാനം ടിക്കറ്റുകള്‍ക്കും ഈടാക്കാന്‍ കഴിയുക. കോഴിക്കോട്-ബാംഗ്ലൂര്‍, കൊച്ചി- തിരുവനന്തപുരം എന്നിങ്ങനെയുള്ള ചെറിയ ദൂര യാത്രകള്‍ക്ക് 2000 മുതല്‍ 6000 രൂപ വരെ ചിലവാകും.


വിമാനകമ്പനികള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് തടയാനും അതേസമയം അനാവിശ്യ യാത്രകള്‍ തടയുന്നതിനുമാണ് ഇത്തരത്തില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം. എന്നാല്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് നിശ്ചയിച്ചിരിക്കുന്ന പരമാവധി തുക വളരെ കുടുതലാണെന്നാണ് ആക്ഷേപം. അടുത്ത ഓഗസ്റ്റ് 24 വരെയാണ് ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരിക. എല്ലാ വിമാന കമ്പനികളും നിര്‍ദ്ദേശം പാലിക്കണമെന്നും വ്യോമയാന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച മുതലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. 14 വയസ്സിന് താഴെയുളള യാത്രക്കാര്‍ ഒഴികെയുള്ളവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ വ്യോമയാന വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു



* This article was originally published here

വീട്ടിലിരുന്നും അക്കൗണ്ട് തുടങ്ങാം; വീഡിയോ കെവൈസി അവതരിപ്പിച്ച് ഇന്‍ഡസിന്‍ഡ് ബാങ്ക്

കൊച്ചി: വീഡിയോ കെ.വൈ.സി സൗകര്യമേർപ്പെടുത്തിയതോടെ ഇൻഡസ്ഇൻഡ് ബാങ്കിൽ ഇനി വീട്ടിലിരുന്നും ഉപഭോക്താക്കൾക്ക് അക്കൗണ്ട് തുറക്കാം. ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നവർക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഉപഭോക്താക്കൾ ബാങ്കിൽ വരികയോ ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യേണ്ടതില്ല. എസ്എംഎസ്/ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉപഭോക്താവിന് വീഡിയോ കെവൈസി വെബ് പേജിലേക്കെത്താം. ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒടിപിവഴി പ്രക്രിയ സാധൂകരിക്കും. തുടർന്ന് തത്സമയ വീഡിയോ സെഷനിലൂടെ പാൻകാർഡ്, ഫോട്ടോഗ്രാഫ്, ഒപ്പ്, സ്ഥലം തുടങ്ങിയ കെവൈസി വിശദാംശങ്ങൾ പ്രതിനിധി ഉപഭോക്താവിൽ നിന്ന് ശേഖരിക്കും. ഈ രേഖകൾ ബാങ്ക് സാധൂകരിച്ചുകഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാവും. ഉപഭോക്താക്കളുടെ രേഖകൾ സാധൂകരിക്കുന്നതിന് വീഡിയോ കെവൈസി ഉപയോഗിക്കാൻ ബാങ്കുകളെ അനുവദിക്കുന്ന ആർബിഐയുടെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സേവനങ്ങൾക്ക് ബാങ്ക് തുടക്കംകുറിച്ചത്. IndusInd Bank offers video KYC services

from money rss https://bit.ly/3ec7vyf
via IFTTT

സെക്കന്‍ഡില്‍ 1000 എച്ച്ഡി സിനിമകള്‍ ഇനി ഡൗണ്‍ലോഡ് ചെയ്യാം

മെൽബൺ: ലോകത്തിലെ വേഗതയേറിയ ഇന്റർനറ്റ് നേട്ടവുമായി ശാസ്ത്രലോകം. ഒരു സ്പ്ളിറ്റ് സെക്കൻഡിൽ 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ പര്യാപ്തമായ വേഗതയാണ് മൈക്രോ ചിപ്പ് ഉപയോഗിച്ച് നേടാകൻ കഴിഞ്ഞത്. ഓസ്ട്രേലിയയിലെ മോണാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ നേട്ടത്തിനുപിന്നിൽ. സെക്കൻഡിൽ 44.2 ടെറാബൈറ്റ്സ് ഡാറ്റാവേഗമാണ് രേഖപ്പെടുത്താൻ ഇവർക്കായത്. നിലവിലുള്ള ഫൈബർ ഒപ്റ്റിക് സാങ്കേതികവിദ്യയിൽ പുതിയതായിവികസിപ്പിച്ച ചിപ്പ് ഘടിപ്പിച്ചപ്പോഴാണ് ഈ വേഗതകൈവരിക്കാൻ കഴിഞ്ഞതെന്ന് ശ്രാസ്ത്രജ്ഞർ വ്യക്തമാക്കി. മെൽബണിലെ ആർഎംഐടി യൂണിവേഴ്സിറ്റിയും മോണാഷിന്റെ ക്ലെയ്ടണിലെ ക്യാമ്പസുമായി ബന്ധിപ്പിച്ച 76.6 കിലോമീറ്റർ ദൂരമുള്ള ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലിൽ സംവിധാനം പരീക്ഷിച്ച് വിജയിച്ചതായി നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ലോകമെമ്പാടുമുള്ള നെറ്റ് കണക്ഷനുകളുടെ വേഗതവർധിപ്പിക്കൽ ഇനി എളുപ്പമാകും. നെറ്റ് കണക്ഷൻ വേഗതകുറഞ്ഞ രാജ്യങ്ങളിൽ ഈ സംവിധാനം എളുപ്പത്തിൽ പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാനനേട്ടമായി ഗവേഷകർ വിലയിരുത്തുന്നത്. 1000 HD movies downloaded in a second

from money rss https://bit.ly/2AV2Wu2
via IFTTT

എസ്ബിഐയില്‍ മോറട്ടോറിയം പ്രയോജനപ്പെടുത്തിയത്‌ 20ശതമാനംപേര്‍മാത്രം

മുംബൈ: എസ്ബിഐയിൽനിന്ന് ലോണെടുത്തവരിൽ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 20ശതമാനം പേർമാത്രം. തിരിച്ചടവ് തുടരാൻ കഴിയന്നവർ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. പണലഭ്യത പ്രശ്നമില്ലാത്തിനാലാണ് വായ്പയെടുത്തവരിൽ ഭൂരിഭാഗവും ഇഎംഐ തുടർന്നും അടയ്ക്കാൻ തയ്യാറായതെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. വായ്പയെടുത്തവർക്ക് അടച്ചിടൽമൂലമുണ്ടായ പ്രതിസന്ധിതരണംചെയ്യുന്നതിനാണ് ആർബിഐ മോറട്ടോറിയം ഏർപ്പെടുത്തിയത്. എന്നാൽ നേരത്തെത്തന്നെ തിരിച്ചടയ്ക്കാത്ത വായ്പകളിന്മേൽ ബാങ്കുകൾക്ക് ആവശ്യമെങ്കിൽ നടപടിയെടുക്കാൻ അധികാരമുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. മാർച്ച് മുതൽ മെയ് 31വരെയാണ് ആദ്യഘട്ടത്തിൽ ആർബിഐ ടേം ലോണുകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസമാണ് മൂന്നുമാസംകൂടി നീട്ടിനൽകിയത്. About 20% SBI borrowers avail loan repayment moratorium

from money rss https://bit.ly/3eaAfaM
via IFTTT

ശ്രദ്ധേയമായ ചുവടുമാറ്റം: ലോക്ഡൗണിനിടെ മുകേഷ് അംബാനി സമാഹരിച്ചത് 1000 കോടിയിലേറെ ഡോളര്‍

കോവിഡ് വ്യാപനത്തെതുടർന്ന് ലോകമൊട്ടാകെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാകുമ്പോഴും ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി സമാഹരിച്ചത് 1000 കോടി ഡോളറിലേറെ. റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ഡിജിറ്റൽ ബിസിനസ് കൈകാര്യം ചെയ്യുന്ന ജിയോ പ്ലാറ്റ്ഫോമിലാണ് ഒരുമാസത്തിനിടെ ഇത്രയും തുകനിക്ഷേപമായെത്തിയത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആർ ആന്റ് കമ്പനിയാണ് ഏറ്റവും പുതിയതായി ജിയോയിൽ നിക്ഷേപിക്കാനെത്തിയത്. 11,367 കോടി രൂപയാണ് ഇവർ നിക്ഷേപിക്കുക. ഫേസ് ബുക്ക് 43,574 കോടി രൂപയും സിൽവർ ലേയ്ക്ക് 5,665.75 കോടിയും വിസ്റ്റ ഇക്വീറ്റീസ് 11,357 കോടിയുമാണ് നിക്ഷേപം നടത്തിയത്. അഞ്ച് വൻകിട കമ്പനികളിൽനിന്നായി 78,562 കോടി രൂപയുടെ നിക്ഷേപമാണ് ജിയോ പ്ലാറ്റ്ഫോമിലെത്തിയത്. വൻ പ്രതിസന്ധി നേരിടുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ രക്ഷിക്കുകയെന്നതാണ് അംബാനിയുടെ ദൗത്യം. 2021 മാർച്ചോടെ റിലയൻസിനെ കടരഹിത കമ്പനിയാക്കി മാറ്റുമെന്നാണ് അംബാനിയുടെ പ്രഖ്യാപനം. 1,53,132 കോടിരൂപയാണ് കമ്പനിയുടെ മൊത്തം ബാധ്യത. ഫേസ്ബുക്കും സിൽവൽ ലേയ്ക്കും ജനറൽ അറ്റ്ലാന്റിക്കും ഇതാ ഇപ്പോൾ കെകെആറും ചേർന്ന് അംബാനിയുടെ പ്ലാൻ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അതൊടൊപ്പമാണ് റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരിയിലൂടെ 53,125 കോടി രൂപ സമാഹരിക്കുന്നത്. ആമസോൺ, വാൾമാർട്ട് പോളുള്ള ആഗോള ഭീമൻമാരോടൊപ്പമാകും അംബാനി നേതൃത്വം നൽകുന്ന ജിയോ പ്ലാറ്റ്ഫോമിന്റെ ഇനിയുള്ള മത്സരം. ചെറുകിട വ്യാപാരികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണത്തിനാണ് ജിയോ പ്ലാറ്റ്ഫോംസ് തയ്യാറെടുക്കുന്നത്.പെട്രോ കെമിക്കൽ ബിസിനസിൽനിന്ന് അതിവേഗം വികസിക്കുന്ന കൺസ്യൂമർ മേഖലയിലേയ്ക്കുള്ള കമ്പനിയുടെ ചുവടുമാറ്റം ഇതിലൂടെ പ്രകടമാണ്.

from money rss https://bit.ly/2yoQnGi
via IFTTT