121

Powered By Blogger

Wednesday 5 May 2021

പാഠം 123| (ഫ്രീഡം@40): സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ എവിടെ നിക്ഷേപിക്കണം?

സാമ്പത്തിക സ്വാതന്ത്ര്യംനേടി 40വയസ്സാകുമ്പോൾ വിരമിക്കാമെന്ന ആശയംമുന്നോട്ടുവെച്ചപ്പോൾ ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങിൽനിന്നും രാജ്യത്തെ വിവിധയിടങ്ങളിൽനിന്നും നിരവധിപേരാണ് അതിനുള്ള സാധ്യതകൾതേടിയത്. അത്യാവശ്യംതുക സമ്പാദിച്ച് നാട്ടിൽ സെറ്റിൽ ചെയ്യണമെന്ന ആഗ്രഹത്തോടെ കഴിയുന്നനിരവധിപേരെ കണ്ടുമുട്ടാനായി. രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളിൽ പഠിച്ച് സ്വകാര്യ ബാങ്കിൽ ഉന്നത തസ്ഥികയിൽ ജോലിചെയ്യുന്ന വിനോഷ് ചോദിക്കുന്നത് എവിടെ നിക്ഷേപിച്ചാലാണ് പരമാവധി നേട്ടമുണ്ടാക്കാൻ കഴിയുകയെന്നാണ്. ബാങ്കിൽ റിക്കറിങ് ഡെപ്പോസിറ്റ് മതിയോ അല്ലെങ്കിൽ മ്യച്വൽ ഫണ്ടിൽ നിക്ഷേപിക്കണോ-എന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. നേരത്തെ വിരമിക്കാൻ ആഗ്രഹിക്കുന്ന വിനോഷിനെപ്പോലെയുള്ളവരുടെ അറിവിലേയ്ക്കായി ചിലകാര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നു. 1.വരുമാനത്തിൽനിന്ന് പരമാവധിതുക നിക്ഷേപിക്കാൻ തയ്യാറാകുക. 2. മികച്ച ആദായം ലഭിക്കുന്ന പദ്ധതികൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. ഇത്രയുംകാര്യങ്ങൾ ശ്രദ്ധിച്ച് മുന്നോട്ടുപോയാൽ സാമ്പത്തിക സ്വാതന്ത്ര്യം നേരത്തെനേടാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. മുമ്പ് വിശദീകരിച്ചതുപോലെ, വരുമാനത്തിൽനിന്ന് 50ശതമാനം മുതൽ 70ശതമാനംവരെ തുക നിക്ഷേപിക്കാനായി നീക്കിവെയ്ക്കണം. പരമാവധി നീക്കവെയ്ക്കാൻ കഴിയുന്നവർക്ക് എത്രയുംവേഗം സാമ്പത്തിക സ്വാതന്ത്ര്യംനേടാമെന്ന് ചുരുക്കും. അത് എപ്പോൾ എങ്ങനെ വേണമെന്നത് വ്യക്തികളുടെ ചോയ്സാണ്. മൂന്നുരീതികൾ മുന്നോട്ടുവെക്കുന്നു 1.ചെലവുകുറച്ച് പരമാവധിതുക നിക്ഷേപിക്കുക. 2.അതിനുകഴിയാത്തവർക്ക് കുറച്ചുകൂടി ചെലവുചെയ്യാം, വിരമിക്കാനെടുക്കുന്ന പ്രായംകൂട്ടേണ്ടിവരും. 3.28-30വയസ്സുവരെ ജോലിചെയ്ത് അതിൽനിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സ്വന്തംസംരംഭം തുടങ്ങി സമ്പത്ത് വർധിപ്പിക്കാം. കുറച്ചുകൂടി അഗ്രസീവായരീതിയാണിത്. മൂന്നാമത്തെമാർഗം സ്വീകരിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. സംരംഭമോഹം മനസിലുള്ള മില്ലേനിയൽസിനും ജെൻനെക്സ്റ്റിനും ആർജവുണ്ടെങ്കിൽ പിന്തുടരാം. അടുത്തതായി ചെയ്യേണ്ടത് മികച്ച പോർട്ട്ഫോളിയോ ക്രമീകരിക്കുകയെന്നതാണ്. 30 വയസ്സിനുതാഴെ പ്രായം നിക്ഷേപിക്കാനദ്ദേശിക്കുന്ന തുകയിൽനിന്ന് 90ശതമാനം ഓഹരി അധിഷ്ഠിത പദ്ധകളിലും 10ശതമാനം തുക സ്ഥിര നിക്ഷേപ(റിക്കറിങ് ഡെപ്പോസിറ്റ്, ഡെറ്റ് ഫണ്ട്) പദ്ധതികളിലെ പ്രതിമാസം നിക്ഷേപിക്കാം. ആശ്രിതർ ഇല്ലാത്ത, ജോലിക്കാരായ ചെറുപ്പക്കാർക്ക് ഈവഴി സ്വീകരിക്കാം. ഓഹരി അധിഷ്ഠിത പദ്ധതികളെ ഇപ്രകാരം വിഭജിക്കാം. 60ശതമാനം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും 30ശതമാനം നേരിട്ട് ഓഹരിയിലും മുടക്കാം. അതായത് നിക്ഷേപതുകയുടെ 90ശതമാനവും ഓഹരിയുമായി ബന്ധപ്പെട്ട പദ്ധതികളിലാണെന്നത് ശ്രദ്ധിക്കുക. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽഫണ്ടിന്റെവഴിതേടാം. ഇങ്ങനെയുള്ളവർ 90ശതമാനം നിക്ഷേപവും ഈയിനത്തിൽ വകയിരുത്തേണ്ടിവരും. 30ന് മുകളിൽ പ്രായം ഒരാൾക്കുമാത്രം(ഭാര്യക്കോ ഭർത്താവിനോ) വരുമാനമുള്ള കുടുംബമാണെങ്കിൽ 60ശതമാനംതുക ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. 15ശതമാനംതുക ബാങ്ക് സ്ഥിര നിക്ഷേപത്തിലും 25ശതമാനംതുക യോജിച്ച ഡെറ്റ് സ്കീമുകളിലും മുടക്കാം. 60ശതമാനത്തിൽ 20ശതമാനംതുക നേരിട്ട് ഓഹരിയിലും 40ശതമാനംതുക മ്യൂച്വൽ ഫണ്ടിലും ക്രമീകരിക്കാം. ഒരാൾക്കുമാത്രം വരുമാനം കുടുംബത്തിലെ ഒരാൾക്കുമാത്രം വരുമാനമുള്ളവരും കുട്ടികൾ വളർന്നെങ്കിലും ഇതുവരെ സെറ്റിൽ ചെയ്യാത്തവരുമാണെങ്കിൽ 60ശതമാനംതുക ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. 20ശതമാനം ബാങ്ക് സ്ഥിര നിക്ഷേപത്തിലും 20ശതമാനംതുക യോജിച്ച ഡെറ്റ് ഫണ്ടുകളിലും മുടക്കാം. മുകളിൽ വ്യക്തമാക്കിയ നിക്ഷേപ പോർട്ട്ഫോളിയോ അതേപടി അനുകരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ടുകൾ തിരഞ്ഞെടുക്കാം. ഇതൊരു നിക്ഷേപമാതൃകമാത്രമാണ്. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതിയും വയസ്സും റിസ്ക് പ്രൊഫൈലും വിലയിരുത്തിവേണം നിക്ഷേപകാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ. ജോലിയെ സ്നേഹിക്കുന്നവർ അറിയാൻ നേരത്തെ വിരമിച്ച് സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ ആഗ്രഹിക്കുന്നവർ പിന്തുടരേണ്ട കാര്യങ്ങളാണ് മുകളിൽ വിശദമാക്കിയത്. 9-5 അല്ലെങ്കിൽ നിശ്ചിത സമയമോ ജോലിചെയ്യുന്നവരെ മാറ്റിനിർത്തിയാൽ, സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്ന നിരവധിപേരുണ്ട്. ജോലിയെ സ്നേഹിക്കുന്ന, അത് പാഷനായി കാണുന്നവർക്ക് നേരത്തെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ലല്ലോ. ഡോക്ടർ, ചാർട്ടേഡ് അക്കൗണ്ടന്റ് (മറ്റേതെങ്കിലും പ്രൊഫഷനുകളിലും ഉള്ളവർ), സംരംഭകർ, ബിസിനസുകാർ എന്നിവരെയാണ് ഉദ്ദേശിച്ചത്. അവിടെ ജോലിയല്ല നിങ്ങളെ നിയന്ത്രിക്കുക. ജോലിയെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും. എങ്കിലും സാമ്പത്തികഭദ്രത ജീവിതത്തിലുണ്ടാക്കുകയെന്നത് പ്രധാനമാണെന്ന് ഇത്തരക്കാരും അറിയുക. അതിനായി മികച്ചവൈവിധ്യ വത്കരണത്തോടെയുള്ള നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുകതന്നെവേണം. feedbacks to: antonycdavis@gmail.com കുറിപ്പ്:സാമ്പത്തിക സ്വാതന്ത്ര്യംനേടാം, നേരത്തെ വിരമിക്കാം-എന്നആശയം മുൻനിർത്തിയുള്ള മൂന്നാമത്തെ പാഠമാണിത്. ഇതോടെ ലക്ഷ്യത്തോടടുത്തുകഴിഞ്ഞു. ഇനി നിക്ഷേപപദ്ധതികളെക്കുറിച്ച് സൂക്ഷമമായി അറിയാം. അടുത്തപാഠത്തിനായി കാത്തിരിക്കുക. Loading…

from money rss https://bit.ly/3f1P5m9
via IFTTT

സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപകൂടി 35,200 രൂപയായി. ഗ്രാമിനാകട്ടെ 10 രൂപകൂടി 4400 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1784.30 ഡോളർ നിലവാരത്തിലാണ്. ഡോറളിന്റെ തിരിച്ചുവരവാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വില 47,122 രൂപയാണ്. വെള്ളിയുടെ വിലയിലും നേരയതോതിൽ വർധനവുണ്ടായി. കിലോഗ്രാമിന് 69,796 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/33jFtNX
via IFTTT

സെൻസെക്‌സിൽ 172 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,600ന് മുകളിൽ

മുംബൈ: ഏഷ്യൻ സൂചികകളിലെ മുന്നേറ്റംനേട്ടമാക്കി രാജ്യത്തെ സൂചികകൾ. നിഫ്റ്റി 14,600ന് മുകളിലെത്തി. സെൻസെക്സ് 172 പോയന്റ് നേട്ടത്തിൽ 48850ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 14,672ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1130 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 271 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഐഡിബിഐ ബാങ്ക് ഓഹരിയാണ് നേട്ടത്തിൽമുന്നിൽ. ഓഹരി വില്പന സംബന്ധിച്ച് ധനകാര്യമന്ത്രാലയം തീരുമാനമെടുത്തതാണ് ഓഹരി വില 13ശതമാനത്തോളം കുതിക്കാനിടയാക്കിയത്. ബജാജ് ഓട്ടോ, ഒഎൻജിസി, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടൈറ്റാൻ, നെസ് ലെ, എൻടിപിസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്സിൽ ടെക്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹീറോ മോട്ടോർകോർപ്, അദാനി പവർ, സെഞ്ചുറി ടെക്സ്റ്റൈൽസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3unps5G
via IFTTT

ആർ ബി ഐ പ്രഖ്യാപനം: തക്ക സമയത്തെ ശരിയായ നടപടിയെന്ന് വിദഗ്ധർ

റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പ്രഖ്യാപിച്ച നടപടികൾ സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാർ പറഞ്ഞു. ബിസിനസ് മേഖലയെ സഹായിക്കുന്നതിനും അതുവഴി സാമ്പത്തിക മേഖലയെ പ്രചോദിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞ ബദ്ധമാണെന്ന് രാജ്യത്തിനും വിപണികൾക്കും വീണ്ടും ഉറപ്പു നൽകിയിരിക്കയാണ് റിസർവ് ബാങ്ക്. അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റീപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽ പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തു തന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണ്. മൊറട്ടോറിയം പ്രഖ്യാപനം ഇല്ലാതിരുന്നത് അനുകൂലമായാണ് വിപണികൾ കാണുക. മറ്റൊരു മൊറട്ടോറിയം ആവശ്യമാവുന്ന വിധത്തിൽ സ്ഥിതി വഷളായിട്ടില്ല എന്നതിന്റെ സൂചന കൂടിയാണതെന്ന് ഡോ. വിജയകുമാർ പറഞ്ഞു. കടമെടുത്തവർക്ക് ചെറിയ ആശ്വാസം പരിമിത സാഹചര്യത്തിലും മഹാമാരിയുടെ രണ്ടാം വരവിനെ നേരിടാൻ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ച നടപടികൾ കടമെടുത്തവർക്ക് അൽപം ആശ്വാസം പകരുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യവിദഗ്ധ ദീപ്തി മാത്യു പറഞ്ഞു. വായ്പകൾക്ക് മൊറട്ടോറിയം ഇല്ലെങ്കിലും വായ്പകളുടെ പുനസംഘടന കടമെടുത്തവർക്ക് അൽപം ആശ്വാസം പകരും. വായ്പകൾക്ക് ആനുകൂലു്യം നൽകുന്നതിനായി ബാങ്കുകൾക്ക് കോവിഡ് ചെലവുകൾക്ക് തുല്യമായ തുക റിവേഴ്സ് റിപ്പോ നിരക്കിന്റെ 40 ബിപിഎസ് മുകളിൽ റിസർവ് ബാങ്കിൽ സൂക്ഷിക്കാവുന്നതാണ്. ഇടത്തരം സാമ്പത്തിക സ്ഥാപനങ്ങൾക്കു നൽകപ്പെടുന്ന വായ്പ മുൻഗണനാ പട്ടികയിൽ പെടുത്തിയത് രാജ്യത്ത് വായ്പാ വളർച്ചയുണ്ടാക്കുന്നതിനു സഹായിക്കുമെന്നും ദീപ്തി മാത്യു അഭിപ്രായപ്പെട്ടു.

from money rss https://bit.ly/2Rvia0Q
via IFTTT

സെൻസെക്‌സ് 424 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,600ന് മുകളിലെത്തി

മുംബൈ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണലഭ്യത കൂട്ടാനുള്ള നടപടികളുംമറ്റും വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കി. നിഫ്റ്റി വീണ്ടും 14,600ന് മുകളിൽ ക്ലോസ്ചെയ്തു. സാമ്പത്തികമേഖലയെ പ്രചോദിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് തെളിയിച്ചിരിക്കുകയാണ് പ്രഖ്യാപനത്തിലൂടെ ആർബിഐ എന്ന് ജിയോജിത്തിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ പറഞ്ഞു. അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റിപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽപെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർബിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ വിപണിനേട്ടമാക്കി. 424.04 പോയന്റാണ് സെൻസെക്സിലെ ഉയർന്നത്. 48,677.55ലാണ് ക്ലോസ്ചെയ്തതു. നിഫ്റ്റിയാകട്ടെ 121 പോയന്റ് നേട്ടത്തിൽ 14,617.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സൺ ഫാർമ, യുപിഎൽ, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ കമ്പനി, വിപ്രോ, ടിസിഎസ്, ഭാരതി എയർടെൽ, ഒഎൻജിസി, ഡിവീസ് ലാബ്, മാരുതി സുസുകി, ഹിൻഡാൽകോ, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒന്നുമുതൽ നാലുശതമാനംവരെ നേട്ടമുണ്ടാക്കി. Nifty ends above 14,600, Sensex gains 424 pts

from money rss https://bit.ly/33eG0Rt
via IFTTT

വ്യക്തികൾക്കും ചെറുകിട വ്യാപാരികൾക്കും വായ്പ ക്രമീകരിക്കാൻ വീണ്ടുംഅവസരം

കോവിഡിന്റെ രണ്ടാംതരംഗത്തിൽ രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ആർബിഐ വീണ്ടും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മൊറട്ടോറിയത്തിന് സമാനമായ പദ്ധതിയല്ലെങ്കിലും വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്തികൾക്കും വ്യാപാരികൾക്കും ലഭിക്കും. വായ്പാ തിരിച്ചടവു കാലാവധി രണ്ടുവർഷംവരെ നീട്ടാൻ പദ്ധതി പ്രകാരം അനുവദിക്കും. നിഷ്ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ ഉൾപ്പെടുത്താനും പാടില്ല. അപേക്ഷ ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും ആർബിഐ നിർദേശിച്ചു. രണ്ടാംഘട്ട നടപടികളുടെ ഭാഗമായി വ്യക്തികൾ, ചെറുകിട വ്യാപാരികൾ, സൂക്ഷമ ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്ക് വായ്പ പുനക്രമീകരിക്കാൻ അവസരം ലഭിക്കും. 25 കോടി രൂപവരെ വായ്പയുള്ളവർക്കായി ഈ ആനുകൂല്യം ഉയർത്തിയിട്ടുണ്ട്. 2020 ഓഗസ്റ്റിലെ സർക്കുലർ പ്രകാരം വായ്പ പുനഃക്രമീകരിച്ചിട്ടുള്ളവർക്കും പുതിയ ആനുകൂല്യപ്രകാരം രണ്ടുവർഷംവരെ വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കും. വ്യക്തികൾ, ചെറുകിട വ്യാപാരികൾക്കുമാണ് ഇത് ബാധകം. കോവിഡിന്റെ രണ്ടാംവ്യാപനംമൂലം പലയിടങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് വ്യാപാരമേഖലയിലടക്കം പ്രതിസന്ധിയുണ്ടാക്കമെന്ന് കണക്കുകൂട്ടിയാണ് ആർബിഐയുടെ പ്രഖ്യാപനം. RBI Re-Opens One-Time Loan Restructuring For Individuals, Small Businesses

from money rss https://bit.ly/3ejILaj
via IFTTT