121

Powered By Blogger

Tuesday 13 April 2021

വിഷുവിന് 100 കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: വിഷു ആഘോഷത്തിനായി കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും വൻ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്റെഭാഗമായി100കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ നല്കും.കൂടാതെ ഈ ഓഫറിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ25ശതമാനം വരെ ഇളവും അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്ക്20ശതമാനം വരെ ഇളവും ലഭിക്കും. ഉപയോക്താക്കൾക്ക് സ്വർണത്തിന്റെനിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ 10 ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ഈ ഉത്സവകാലത്ത് കല്യാൺ ജൂവലേഴ്സിൽ പണിക്കൂലി മൂന്നു ശതമാനത്തിലാണ് ആരംഭിക്കുന്നത്. കൂടാതെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ50ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലുള്ള എല്ലാ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിലും മേയ്30വരെ ഈ ഓഫർ ലഭ്യമാണ്. കേരളത്തിൽ പുതുവർഷത്തിൻറെ തുടക്കമാണ് വിഷു ഉത്സവമെന്നും പുതിയ കാര്യങ്ങളുടെ സമാരംഭത്തിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ വർഷം മഹാമാരി മൂലം ഉത്സവാഘോഷങ്ങൾ വളരെ അടുപ്പമുള്ളവരുടെ ഒപ്പം മാത്രമായി ഒതുങ്ങിപ്പോയിരുന്നു. മികച്ച ഉപയോക്തൃാനുഭവം ലഭ്യമാക്കുന്നതിനും ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി ആനുകൂല്യങ്ങൾ നല്കുന്നതിനുമാണ്100കോടി രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും മെഗാ ഇളവുകളും നല്കുന്നത്. ഉപയോക്താക്കളുടെയും പൊതുസമൂഹത്തിൻറെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായി എല്ലാ ഷോറൂമുകളിലും കർശനമായ വൃത്തിയും സുരക്ഷയും പാലിക്കുന്നുണ്ട്. അതോടൊപ്പം തന്നെ താരതമ്യമില്ലാത്ത റീട്ടെയ്ൽ അനുഭവവും ഈ ആഘോഷത്തിൻറെ ഭാഗമായി നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് എല്ലാ സ്വർണാഭരണ പർച്ചേയ്സിനുമൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രം നല്കും. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കൾക്ക് ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ്സൗജന്യമായി ചെയ്തു കൊടുക്കും. കല്യാൺ ജൂവലേഴ്സ് ലൈവ് വീഡിയോ ഷോപ്പിംഗ് സംവിധാനം(www.kalyanjewellers.net/livevideoshopping)ഒരുക്കിയിട്ടുണ്ട്. ഇതുവഴി കല്യാൺ ജൂവലേഴ്സിൻറെ വിപുലമായ ആഭരണശേഖരം ഉപയോക്താക്കൾക്ക് വിശദമായി പരിശോധിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യാം.കല്യാൺ ജൂവലേഴ്സിൻറെ ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക്www.kalyanjewellers.netസന്ദർശിക്കുക.

from money rss https://bit.ly/3a9djsR
via IFTTT

ആത്മവിശ്വാസം തിരിച്ചുപിടിച്ച് സൂചികകൾ: സെൻസെക്‌സ് 660 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ, എനർജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. 660.68 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,544.06ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 194 പോയന്റ് ഉയർന്ന് 14,504.80ലുമെത്തി. ബിഎസ്ഇയിലെ 1900 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 915 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞദിവസത്തെ കുത്തനെയുള്ള ഇടിവിൽനിന്ന് ആത്മവിശ്വാസം തിരിച്ചുപിടിച്ച വിപണി ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് മികച്ചനേട്ടമുണ്ടാക്കിയത്. മൂന്നാമതൊരു വാക്സിനുകൂടി അംഗീകാരം നൽകിയതും നിക്ഷേപകരുടെ ആത്മവിശ്വാസംവർധിപ്പിച്ചു. ഐടി ഓഹരികളിൽമാത്രമാണ് വില്പന സമ്മർദംതുടർന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഓട്ടോ, പൊതുമേഖല ബാങ്ക്, മെറ്റൽ, എനർജി സൂചികകൾ 2-4ശതമാനം നേട്ടമുണ്ടാക്കി. ഐടി സൂചിക മൂന്നുശതമാനംനഷ്ടത്തിലുമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം നേട്ടമുണ്ടാക്കുകയും ചെയ്തു. അംബേദ്കർ ജയന്തി പ്രമാണിച്ച് നാളെ ബുധനാഴ്ച ഓഹരി വിപണിക്ക് അവധിയാണ്. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കില്ല. Sensex gains 660 pts led by auto, metal, financials

from money rss https://bit.ly/3ddwJin
via IFTTT

ആർടിജിഎസ് വഴി ഏപ്രിൽ 18ന് 14 മണിക്കൂർ പണമിടപാടുകൾ നടത്താനാവില്ല

സാങ്കേതിക സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി റിയൽ ടൈം ഗ്രോസ് സെറ്റിൽമന്റ്(ആർടിജിഎസ്)വഴി പണമിടപാടുകൾ തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു. ഏപ്രിൽ 18ന് പുലർച്ചെ മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ(14 മണിക്കൂർ) ആർടിജിഎസ് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ കഴിയില്ല. അതേസമയം, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി)വഴിയുള്ളഇടപാടുകൾക്ക് തടസ്സമുണ്ടാകില്ല. അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കണമെന്നും ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. RTGS facility will not be available for 14 hours on April 18

from money rss https://bit.ly/3tgwyYS
via IFTTT

പരോക്ഷ നികുതിവരവിൽ 12ശതമാനം വർധന: ജിഎസ്ടി വരുമാനം കുറഞ്ഞു

ന്യൂഡൽഹി: പരോക്ഷ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചവരുമാനത്തിൽ 12ശതമാനത്തിന്റെവർധന. 2020-21 സാമ്പത്തികവർഷത്തിൽ 10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിലെ വരവ്. 9.54 ലക്ഷംകോടി രൂപയായിരുന്നു മുൻവർഷം പരോക്ഷനികുതിയനത്തിലെ വരവ്. അതേസമയം, ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനത്തിൽ എട്ടുശതമാനം ഇടിവും രേഖപ്പെടുത്തി. പരോക്ഷനികുതിയിലെ മൊത്തംവരുമാനത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും അതേവിഭാഗത്തിൽതന്നെയുള്ള ഇറക്കുമതി തീരുവയിൽ 21ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഈയനിത്തിൽ ലഭിച്ച 1.09 ലക്ഷംകോടിയിൽനിന്ന് 1.32 ലക്ഷംകോടി രൂപയായാണ് വരുമാനം ഉയർന്നത്. എക്സൈസ് തീരുവ, സേവന നികുതി എന്നീയിനങ്ങളിൽ കുടിശ്ശിക ഉൾപ്പടെ 3.91 ലക്ഷംകോടി രൂപയാണ് ലഭിച്ചത്. 2019-20 സാമ്പത്തികവർഷത്തിലെ വരുമാനം 2.45 ലക്ഷംകോടി രൂപയായിരുന്നു. 59ശതമാനത്തിലേറെയാണ് വർധന. 2020-21 സാമ്പത്തികവർഷത്തെ ജിഎസ്ടി വരുമാനത്തിൽ എട്ടുശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെ 5.99 ലക്ഷംകോടി രൂപയിൽനിന്ന് 5.48 ലക്ഷംകോടിയായാണ് വരുമാനം കുറഞ്ഞത്. രാജ്യത്തെമ്പാടും അടച്ചിടൽ പ്രഖ്യാപിച്ചതിനാലാണ് സാമ്പത്തികവർഷത്തിന്റെ തുടക്കംമുതൽ ആറുമാസം ജിഎസ്ടിയിനത്തിൽ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായത്. അതേസമയം, കഴിഞ്ഞ മാർച്ചിൽ റെക്കോഡ് വരുമാനമായ 1.24 ലക്ഷംകോടി രൂപ സമാഹരിക്കാനും കഴിഞ്ഞിരുന്നു. വില്പന നികുതി, വിനോദ നികുതി, എക്സൈസ് തീരുവ തുടങ്ങിയവയാണ് പരോക്ഷ നികുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. Central govts indirect tax collection up 12% in FY21, GST number falls

from money rss https://bit.ly/3skfNeo
via IFTTT