121

Powered By Blogger

Friday 10 December 2021

യുഎസിലെ പണപ്പെരുപ്പം 39 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍: ഇന്ത്യയെ എപ്രകാരം ബാധിക്കും?

ആഗോളതലത്തിൽ ആശങ്ക ഉയർത്തി യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ കുതിക്കുന്നു. ഉപഭോക്തൃ വില സൂചിക 40വർഷ ചരിത്രത്തിലെ ഉയർന്നനിരക്കാണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പണനയത്തിൽ മാറ്റംവരുത്താനുള്ള സാധ്യതയേറി. യു.എസ് തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 2020നവംബറിനുശേഷം ഉപഭോക്തൃ വില സൂചിക 6.8ശതമാനമാണ് ഉയർന്നത്. ഒക്ടോബറിലെ നിരക്കിനേക്കാൾ 0.8ശതമാനമാണ് സൂചികയിലെ വർധന. ഇന്ധനം, താമസം, ഭക്ഷണം, വാഹനം തുടങ്ങിയ മേഖലകളിലെ വിലവർധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻ പ്രധാനകാരണമായി വിലയിരുത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും ചെലവ് വർധിച്ചതിനാൽ ജനങ്ങൾക്ക് കൂടുതൽ പണംചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സമ്മർദത്തിലാണ്. അടുത്തയാഴ്ച നടക്കുന്ന ഫെഡറൽ റിസർവിന്റെ ഈ വർഷത്തെ അവസാന യോഗത്തിൽ ബോണ്ട് തിരികെവാങ്ങൽ പദ്ധതി വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തേക്കും. കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ യുഎസ് ഫെഡ് റിസർവ് പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾ പലിശ നിരക്ക് ഉയർത്തി ഘട്ടംഘട്ടമായി പിൻവലിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. 1982ൽ പണപ്പെരുപ്പത്തിൽ സമാനമായ ഉയർച്ചയുണ്ടായപ്പോൾ ഫെഡറൽ റിസർവിന്റെ നിരക്ക് 19.10ശതമാനമായിരുന്നു എന്നകാര്യം ഓർക്കണം. നിലവിൽ ഇത് അരശതമാനത്തിൽ താഴെയാണ്. ഇന്ത്യയെ എപ്രകാരം ബാധിക്കും? ആഗോളതലത്തിലെ വിലക്കയറ്റം രാജ്യത്തെ ഇറക്കുമതി ചെലവ് വർധിപ്പിക്കും. അതായത്, രാജ്യത്ത് ഇറക്കുമതിചെയ്യുന്നവയുടെയല്ലാം വിലയിൽ വർധനവുണ്ടാകും. യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പം ഉയർന്നാൽ അയഞ്ഞ പണനയം ഉപേക്ഷിക്കാൻ കേന്ദ്ര ബാങ്കുകൾ നിർബന്ധിതാരാകും. പണനയം കർശനമാക്കുന്നതോടെ പലിശ നിരക്കുകളിൽ വർധനവുണ്ടാകുമെന്ന് ചുരുക്കം. പലിശ നിരക്കിൽ വർധനവുണ്ടാകുന്നതോടെ കടംവാങ്ങുന്നതിന് നിയന്ത്രണംവരും. സമ്പാദ്യത്തിനാകും ഉത്തേജനമുണ്ടാകുക. അതുകൊണ്ടതുന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും അത് ബാധിക്കും. രാജ്യത്തിനുപുറത്തുനിന്ന് പണം സ്വരൂപിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ചെലവേറും. അതുമാത്രമല്ല, പലിശ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും. അതാകട്ടെ ഉത്പാദനചെലവിൽ വർധനുണ്ടാക്കുകയും രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുകയുംചെയ്യും. US Inflation and Impact on India.

from money rss https://bit.ly/31UcoeI
via IFTTT

സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു: പൊതുമേഖല ബാങ്ക് ഓഹരികള്‍ കുതിച്ചു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ സൂചികകൾക്ക് നേട്ടംനിലനിർത്താനായില്ല. നഷ്ടത്തോടെയാണ് ചാഞ്ചാട്ടത്തിന്റെ ആഴ്ച സൂചികകൾ പിന്നിടുന്നത്. സെൻസെക്സ് 20.46 പോയന്റ് താഴ്ന്ന് 58,786.67ലും നിഫ്റ്റി 5.50ശതമാനം നഷ്ടത്തിൽ 17,511.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മറ്റ് ഏഷ്യൻ സൂചികകളും നഷ്ടത്തിലായിരുന്നു. സെൻസെക്സ് സൂചികയിൽ ഏഷ്യൻ പെയിന്റ്സാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില മൂന്നുശതമാനം ഉയർന്ന് 3,277 നിലവാരത്തിലെത്തി. എസ്ബിഐ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരിളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റാൻ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊട്ട്ക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 0.8ശതമാനവും മിഡ് ക്യാപ് 0.3ശതമാനവും ഉയർന്നു. റിയാൽറ്റി, പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശതമാനം നേട്ടമുണ്ടാക്കി. Sensex, Nifty end flat amid volatility.

from money rss https://bit.ly/3INwKY2
via IFTTT

ആസ്തി വിറ്റഴിക്കല്‍ പദ്ധതി: കോഴിക്കോട് ഉള്‍പ്പടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കാൻ സർക്കാർ പദ്ധതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ 2022 മുതൽ 2025വരെയുള്ള കാലയളവിലാകും സ്വകാര്യവത്കരണ നടപടികൾ പൂർത്തിയാക്കുക. വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ ആസ്തി വിറ്റഴിക്കൽ പദ്ധതി(നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ)യിൽപ്പെടുത്തായാണ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത്. ഭൂവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പിള്ളി, ഇൻഡോർ, റായ്പൂർ, കോഴിക്കോട്, കോയമ്പത്തൂർ, നാഗ്പൂർ, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂൺ, രാജമുണ്ട്രി എന്നീ എയർപോർട്ടുകളാണ് പദ്ധതിക്കുകീഴിൽവരിക. 2019-20 സാമ്പത്തിക വർഷത്തിൽ നാലു ലക്ഷത്തിലേറെ പേർ യാത്ര ചെയ്ത എയർ പോർട്ടുകളെയാണ് ഇതിനായി പരിഗണിച്ചത്. തിരുച്ചിറപ്പിള്ളി ഉൾപ്പടെ 13 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളത്തത്തിലുമാകും പ്രവർത്തിക്കുക. പദ്ധതി നടപ്പിൽ വന്നാലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു തന്നെയായിരിക്കും ഈ വിമാനത്താവളങ്ങളുടെ ഉടമസ്ഥത. അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, ഗുവാഹട്ടി, തിരുവന്തപുരം, മംഗളുരു എന്നീ വിമാനത്താവളങ്ങൾ ഇപ്പോൾതന്നെ പൊതു-സ്വകാര്യ പങ്കാളത്തത്തിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് ആദ്യമായി വ്യാപിച്ച 2020-21 സാമ്പത്തിക വർഷത്തിൽ 137 വിമാനത്താവളങ്ങളിൽ നാലെണ്ണമൊഴികെയുള്ളവ ലാഭത്തിലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

from money rss https://bit.ly/31OrIJE
via IFTTT