121

Powered By Blogger

Friday 19 June 2020

സ്വര്‍ണവില കുതിക്കുന്നു; പവന് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും ഉയരംകുറിച്ച് പവന് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച വൈകീട്ട് 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും 160 രൂപയാണ് വർധിച്ചത്. ഈവർഷംമാത്രം സ്വർണവിലയിൽ 6,400 രൂപയുടെ വർധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തിൽ പവന്റെ വില.കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യംകുറഞ്ഞതുമാണ് വിലവർധനയ്ക്കുകാരണം. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയിൽതുടരുകയാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് വില 1740.03ഡോളർനിലവാരത്തിലുമാണ്. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 24 32,000 2020 ഏപ്രിൽ 14 33,600 2020 മെയ് 15 34,400 2020ജൂൺ2 35,040 2020ജൂൺ20 35,400

from money rss https://bit.ly/3fEDsjA
via IFTTT

ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇ-കൊമേഴ്‌സ് നയം പരിഷ്‌കരിക്കുന്നു

ചൈനീസ് ഉത്പന്നങ്ങൾക്ക് നിയന്ത്രണംകൊണ്ടുവരുന്നതിന്റെ ഭാഗമായി ഉത്പന്നം എവിടെ നിർമിച്ചതാണെന്ന് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ വ്യക്തമാക്കേണ്ടിവരും. ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ ഉത്പന്നത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പമാണ് ഇതുംനൽകേണ്ടത്. ഇന്ത്യയിലോ പുറത്തോ നിർമിച്ചത് എന്നകാര്യം അറിയുന്നതിനാണ് ഇത്. ഇക്കാര്യം താമസിയാതെ നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനായി ഇ-കൊമേഴ്സ് നയത്തിൽ മാറ്റംവരുത്താനാണ് ഉദ്ദേശിക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ഇതുസംബന്ധിച്ച നയത്തിന്റെ കരടിന് രൂപംനൽകിയിട്ടുണ്ട്. ഉത്പന്നത്തിന്റെ വിവരണത്തോടൊപ്പം നിർമിച്ച കമ്പനിയുടെ പേരും ബന്ധപ്പെടേണ്ട വിലാസവും നൽകേണ്ടിവരും. വിവരങ്ങൾ നൽകിയില്ലെങ്കിൽ പിഴചുമത്താനും വ്യവസ്ഥയുണ്ടാകും. ആത്മനിർഭർ ഭാരത് മിഷന്റെ ഭാഗമായികൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.

from money rss https://bit.ly/3ej9EIR
via IFTTT

എല്‍.ഐ.സി ഓഹരി വിപണിയിലേയ്ക്ക്: നടപടി തുടങ്ങി

മുംബൈ: പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻറെ ഐ.പി.ഒ.യുടെ പ്രാരംഭ നടപടികൾക്കായി ഉപദേശകകന്പനികളെത്തേടി സർക്കാർ. ഐ.പി.ഒ. നടത്തുന്നതിന് പറ്റിയ സമയം നിർണയിക്കുന്നതുൾപ്പെടെ സർക്കാരിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകുന്നതിന് കൺസൾട്ടിങ് സ്ഥാപനങ്ങൾ, നിക്ഷേപക ബാങ്കുകൾ, മർച്ചൻറ് ബാങ്കുകൾ,സാമ്പത്തികസ്ഥാപനങ്ങൾ എന്നിവയിൽനിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ ഐ.പി.ഒ. ആയിരിക്കും എൽ.ഐ.സി.യുടേതെന്നാണ് കരുതുന്നത്. ഇതിനായി രണ്ട് ഉപദേശകരെയാണ് തേടുന്നത്. ജൂലായ് 13-നകം അപേക്ഷ നൽകാനാണ് കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) നിർദേശിക്കുന്നത്.

from money rss https://bit.ly/2AVtnQt
via IFTTT

കോവിഡ് കാലത്ത് ഒരു തൊഴിൽസംവാദം

''ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല. സംസ്ഥാനങ്ങളാണ് ചങ്കൂറ്റമുള്ള പരിഷ്കാരങ്ങളെ മുന്നോട്ടുനയിക്കുന്നത്. നമുക്ക് ഒരിക്കലും ഇതുപോലൊരു അവസരം ലഭിക്കില്ല. അത് ഉപയോഗിച്ചേ തീരൂ.'' ആവേശക്കൊടുമുടിയിൽനിന്ന് അലറിത്തുള്ളുകയാണ് നമ്മുടെ നീതി ആയോഗ് സി.ഇ.ഒ. യു.പി., ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ എല്ലാവിധ തൊഴിൽ നിയമങ്ങളും റദ്ദാക്കിയതാണ് അദ്ദേഹത്തെ ഈ ഉന്മാദാവസ്ഥയിലെത്തിച്ചത്. ബി.ജെ.പി.യുടെ ബി.എം.എസ്. ട്രേഡ് യൂണിയൻപോലും 'കാടത്തം' എന്നു വിശേഷിപ്പിച്ച് നീക്കം ഒരു ബ്യൂറോക്രാറ്റിനെ എത്രമാത്രം ആവേശം കൊള്ളിക്കുന്നു എന്നു നോക്കൂ. ചില ബി.ജെ.പി. സംസ്ഥാനങ്ങൾ സ്വീകരിച്ച ഈ കിരാതനടപടി അദ്ദേഹത്തെ സംബന്ധിച്ച് '1991-നുശേഷം ഉണ്ടായിട്ടുള്ള ഏറ്റവും ചങ്കുറപ്പുള്ള ധീരനടപടിയാണ്'. അനേകം പോരാട്ടങ്ങളുടെയും ചർച്ചകളുടെയും ഫലങ്ങളെ കോവിഡിന്റെ മറവിൽ തികച്ചും ഏകപക്ഷീയമായി ഇല്ലാതാക്കിയത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ബി.എം.എസിന്റെ നേതാവ് വി. രാധാകൃഷ്ണൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വെബിനാറിൽ തുറന്നടിച്ചു. ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി.), അമർജിത് കൗർ (എ.ഐ.ടി.യു.സി.), തപൻസെൻ (സി.ഐ.ടി.യു.), തമ്പാൻ തോമസ് (എച്ച്.എം.എസ്.), മണാലി ഷാ (സേവ), എസ്.പി. തിവാരി (ടി.യു.സി.സി.), രാജീവ് ദിമറി (എ.ഐ.സി.സി.ടി.യു.) തുടങ്ങിയവരെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തി. ചരിത്രം കണ്ട ഏറ്റവും വലിയ തൊഴിലാളി സമരത്തിനു വേദിയാകാൻ രാജ്യം ഒരുങ്ങുകയാണ്. മനുഷ്യത്വശൂന്യം യു.പി., ഗുജറാത്ത്, രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ് സർക്കാരുകൾ പ്രവൃത്തിദിനം എട്ട് മണിക്കൂറിൽനിന്ന് പന്ത്രണ്ട് മണിക്കൂറായി ഉയർത്തി. ഏതാണ്ട് എല്ലാ തൊഴിൽ നിയമങ്ങളും 1000 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ട് യു.പി. സർക്കാർ അറ്റകൈ പ്രയോഗംതന്നെ നടത്തി. 1200 ദിവസമാക്കി ഗുജറാത്ത് യു.പി.യെ കടത്തിവെട്ടി. ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും നിയമിക്കാം, പിരിച്ചുവിടാം. ലേബർ ഇൻസ്പെക്ഷൻ വേണ്ടതില്ല. തൊഴിലുടമ ഒരു സ്റ്റേറ്റ്മെന്റ് കൊടുത്താൽ മതിയാകും. ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്സ് ഒരു വർഷത്തേക്ക് എല്ലാ യൂണിയൻ പ്രവർത്തനങ്ങളും നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം നടപടികളുടെ നിയമവിരുദ്ധതയും മനുഷ്യത്വശൂന്യതയും വെബിനാറിൽ പങ്കെടുത്തവരെല്ലാം തുറന്നുകാണിച്ചു. രാജ്യത്തെ ഏറ്റവും പ്രാമാണിക മാക്രോ ഇക്കണോമിസ്റ്റായ പ്രൊഫ. അമിത് ബാദുരി, ഐ.എൽ.ഒ.യിലെ ഡോ. ജെറി റോജേഴ്സ് എന്നിവരടക്കം അക്കാദമിക്രംഗത്തെ 16 പണ്ഡിതന്മാരാണ് പങ്കെടുത്തത്. ഡോ. എ.വി. ജോസ് ആണ് ഈ നീണ്ടനിര അവതരണങ്ങളെ അർഥവത്തായി കോർത്തിണക്കിയത്. തൊഴിൽ പ്രവണതകൾ ഇന്ത്യയിലെ തൊഴിൽമേഖല കൂടുതൽ അസംഘടിതമായിക്കൊണ്ടിരിക്കുകയാണ്. സംഘടിതമേഖലയിൽപ്പോലും കരാർ തൊഴിലാളികളുടെ പങ്ക് വർധിക്കുന്നു. 1990-'91-ൽ ഇവരുടെ ശതമാനം 12 ആയിരുന്നത് ഇന്ന് 35 ശതമാനത്തിലേറെയാണ്. ഏറ്റവും പരിതാപകരമായ അവസ്ഥ കുടിയേറ്റ തൊഴിലാളികളുടേതാണ്. കോവിഡുകാലം അരക്ഷിതാവസ്ഥയെ പതിന്മടങ്ങാക്കി. അസംഘടിത മേഖലയിലാണ് സ്ത്രീകൾ കൂടുതൽ പണിയെടുക്കുന്നത്. പ്രസവാനുകൂല്യങ്ങളും മിനിമംകൂലിയും ഇല്ലാതാക്കപ്പെടുന്നത് അവരെ വളരെ പ്രതികൂലമായി ബാധിക്കും. 1973-'74-നു ശേഷം തൊഴിലാളികളുടെ യഥാർഥ കൂലിയിൽ നാമമാത്രമായ വർധനയേ ഉണ്ടായിട്ടുള്ളൂവെന്ന് മുംബൈ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ആർ. നാഗരാജ് തെളിവുനിരത്തി സ്ഥാപിച്ചു. അതേസമയം, ഫാക്ടറി ഉത്പാദനക്ഷമതയിൽ ഏഴു മടങ്ങ് വർധനയുണ്ടായി. ഉത്പാദനക്ഷമതയുടെ മുഴുവൻ നേട്ടങ്ങളും വ്യവസായികൾക്കാണ് കിട്ടിയത്. എന്നിട്ടും തൊഴിലാളിക്കുമേലാണ് കുതിരകയറ്റം. ഓർഡിനൻസുകൾ നിയമവിരുദ്ധവും അന്താരാഷ്ട്രകരാറുകൾക്ക് എതിരുമാണെന്ന് പല പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചു. ഈ വെബിനാറിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ട്രേഡ് യൂണിയൻ നേതാക്കന്മാരുടെ അവതരണങ്ങൾക്കുശേഷം ഫിക്കി, സി.ഐ.ഐ., മാനേജ്മെന്റ് അസോസിയേഷൻ, പ്ലാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ തൊഴിലുടമ സംഘങ്ങളുടെ വക്താക്കളും പങ്കെടുത്തിരുന്നു. വർഷങ്ങൾക്കുശേഷം ഇത്തരമൊരു സംവാദം ആദ്യമായിട്ടാണ് രാജ്യത്തു നടക്കുന്നത്. പൊതുവിൽ ഏറ്റമുട്ടലിന്റെ ഭാഷയായിരുന്നില്ല. ഇങ്ങനെ നിയമങ്ങളെല്ലാം റദ്ദാക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ, ചില പ്രശ്നങ്ങളുണ്ടെന്നും അവ ചർച്ച ചെയ്യണമെന്നുമായിരുന്നു അവരുടെ നിലപാട്. ഇത്തരമൊരു സമീപനത്തിലേക്ക് നയിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭാവന എം.വി. ശ്രേയാംസ് കുമാറിന്റെ ശ്രദ്ധേയമായ അവതരണമായിരുന്നു. എന്തുകൊണ്ട് ഇന്ത്യ പിന്നിൽ? ശ്രേയാംസ് കുമാറിന്റെ വാദങ്ങളുടെ രത്നച്ചുരുക്കം ഇതായിരുന്നു 'ഈസ് ഓഫ് ഡൂയിങ് ബിസിനസി'ൽ ഇന്ത്യയുടെ സ്ഥാനം 63 ആണ്. ഇതിനുകാരണം തൊഴിൽബന്ധങ്ങളല്ല. ലോകബാങ്കിന്റെ 2020-ലെ പഠനപ്രകാരം കോൺട്രാക്ട് ഉറപ്പുവരുത്തൽ (163), സ്വത്ത് രജിസ്ട്രേഷൻ (154), സംരംഭം ആരംഭിക്കൽ (136), നികുതിപ്രശ്നങ്ങൾ (115), വ്യാപാര പ്രതിബന്ധങ്ങൾ (68), പാപ്പരാകുമ്പോഴുള്ള പ്രശ്നങ്ങൾ (52) തുടങ്ങിയവയുടെ കാര്യത്തിലാണ് ഇന്ത്യ പിറകിൽ കിടക്കുന്നത്. (ബ്രാക്കറ്റിൽ കൊടുത്തിട്ടുള്ള കണക്ക് ആ സൂചികയിൽ ഇന്ത്യയുടെ സ്ഥാനമാണ്). തൊഴിൽനിയമങ്ങൾ റദ്ദാക്കിക്കൊണ്ട് ചില സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ള നടപടി ചൈനയിൽനിന്ന് പിൻവാങ്ങുന്ന വ്യവസായികളെ ആകർഷിക്കാനാണെന്നാണ് ന്യായം. ചൈനയുടെ ആകർഷണം ഇന്നു താഴ്ന്ന കൂലിയല്ല. അവിടത്തെ ഉയർന്ന വൈദഗ്ധ്യവും സ്റ്റാർട്ടപ്പുകളും പശ്ചാത്തലസൗകര്യങ്ങളുമാണ്. ആപ്ലിക്കേഷനുകൾ നിർമിക്കുന്ന 20 ലക്ഷം സംരംഭകർ ചൈനയിലുണ്ട്. മാത്രമല്ല, ഇത്തരം നീക്കങ്ങൾ വിപരീതഫലമേ ഉണ്ടാക്കൂവെന്ന് സമീപകാല ഇന്ത്യയിലെ ഏറ്റവും ആധുനിക വ്യവസായമേഖലയിലെ സമീപകാല ഉദാഹരണങ്ങൾ അദ്ദേഹം നിരത്തി. ഹോണ്ട മോട്ടോർ സൈക്കിൾ, പ്രീകോൾ, മാരുതി, റീജൻസീസ് സെറാമിക്സ്, മിസ്തബാ കമ്പനി, ഇറ്റാലിയൻ കാർ കമ്പനി എന്നു തുടങ്ങി ഉയർന്ന കമ്പനി മേധാവികൾക്കു നേരെ ആക്രമണവും സമരവും ഉത്പാദന സ്തംഭനവും ഉണ്ടായ കഥകൾ അദ്ദേഹം സൂചിപ്പിച്ചു. ഇന്നത്തെ നീക്കം വിനാശകരമായിരിക്കും. നിശ്ചയമായും പല മാറ്റങ്ങളും വേണ്ടതുണ്ട്. എന്നാൽ, ഇതല്ല വഴി - അദ്ദേഹം പറഞ്ഞു. തുറന്ന സംവാദം വൈകുന്നേരം ട്രേഡ് യൂണിയൻ നേതാക്കന്മാരുടെയും തൊഴിലുടമ സംഘടന പ്രതിനിധികളുടെയും തുറന്ന സംവാദമായിരുന്നു. രണ്ടു മണിക്കൂറിലേറെ സംവാദം നീണ്ടു. ഇതിൽ എളമരം കരീമും കെ.പി. രാജേന്ദ്രനുംകൂടി പങ്കുചേർന്നു. ഇതുപോലൊരു തുറന്ന സംവാദം മറ്റൊരുവേദിയിലും ഉണ്ടായിട്ടില്ലായെന്ന് ഒട്ടേറെ പേർ അഭിപ്രായപ്പെട്ടു. തൊഴിലുടമാ പ്രതിനിധികളുടെ ആവശ്യം രണ്ടായിരുന്നു. ഒന്ന്, കോവിഡ് പകർച്ചവ്യാധി കാലത്ത് മുൻപെന്നപോലെ ഫാക്ടറിയുടെ പ്രവർത്തനം നടത്തുക പ്രയാസമാണ്. ഇതിന് ആവശ്യമായ പുനഃക്രമീകരണം വേണം. ജോലിസമയത്തിലും ഷിഫ്റ്റിലുമെല്ലാം മാറ്റം വരുത്തേണ്ടതുണ്ട്. ഫാക്ടറികൾ തുറന്നു പ്രവർത്തിക്കേണ്ടത് തൊഴിലാളികളുടെകൂടി ആവശ്യമാണ്. അതുകൊണ്ട് ഇക്കാര്യം ഓരോ ഫാക്ടറി അടിസ്ഥാനത്തിൽ ചർച്ചചെയ്ത തീരുമാനിക്കാവുന്നതാണ് എന്നായിരുന്നു യൂണിയനുകളുടെ പ്രതികരണം. രണ്ട്, കോവിഡ് സൃഷ്ടിക്കുന്ന മാന്ദ്യത്തിൽ നിന്നും സമ്പദ്ഘടന പുറത്തുകടക്കുന്നതിന് നിക്ഷേപം ഉയർത്തണം. കാലാകാലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇരുനൂറിലധികം നിയമങ്ങൾ കുരുക്കുകൂടി സങ്കീർണവും ഭാരവുമായി തീർന്നിരിക്കുകയാണ്. ഇവയുടെ ഏകീകരണവും അനിവാര്യമാണ്. ഇത് ചർച്ച ചെയ്യുന്നതിന് യൂണിയനുകൾക്കും സമ്മതമായിരുന്നു. പക്ഷേ, ഏകപക്ഷീയമായ നിലപാടുകൾക്കുവഴങ്ങുന്ന പ്രശ്നമേയില്ലെന്ന് അവർ വ്യക്തമാക്കി. ഇനി എന്താണ് വേണ്ടത്? മുൻകൈയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. പുതിയൊരു ത്രികക്ഷി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ മുൻകൈയെടുക്കണം. അതുവരെയും ഏകപക്ഷീയമായ നീക്കങ്ങൾ മരവിപ്പിക്കണം. ഇത്തരമൊരു ജനാധിപത്യസമീപനത്തിന് കേന്ദ്രസർക്കാർ തയ്യാറാകുമോ? അതോ ശ്രേയാംസ് കുമാർ പരാമർശിച്ച അപകടകരമായ ഏറ്റുമുട്ടലുകൾ ദേശവ്യാപകമായി മാറുന്നതിന് വഴിമരുന്നിടുമോ? കേരള തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഒരു കാര്യം വ്യക്തമാക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനമായ കേരളം അഞ്ചു വർഷങ്ങൾക്കുള്ളിൽ മുന്നിലേക്ക് വരുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിൽ മേഖലയിലെ ചില അനാരോഗ്യകരമായ നടപടികൾ തിരുത്തുന്നതിന് എല്ലാ ട്രേഡ് യൂണിയനുകൾക്കും സമ്മതവുമാണ്. അതേസമയം, ട്രേഡ് യൂണിയൻ അവകാശങ്ങളെയും തൊഴിൽനിയമങ്ങളെയും സംരക്ഷിക്കുന്ന നിലപാടായിരിക്കും കേരളം സ്വീകരിക്കുക. ഇന്നത്തെ കേരളത്തിന് രൂപഭാവം നൽകിയത് ദശാബ്ദങ്ങളായി നമ്മൾ തുടരുന്ന പുനർവിതരണ നയങ്ങളാണ്. ഈ നയങ്ങൾ രൂപവത്കരിക്കുന്നതിലും നടപ്പാക്കുന്നതിലും സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളും തുടർന്നുവന്ന ബഹുജനപ്രസ്ഥാനങ്ങളിലും സുപ്രധാനമായ ഒരുസ്ഥാനം കേരളത്തിലെ ട്രേഡ് യൂണിയനുകൾക്കുണ്ട്. അതുകൊണ്ട് വികസനത്തിന് വിരോധമായിട്ടല്ല, ഉപാധിയായിട്ടാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ കേരളം കാണുന്നത്. Content Highlights:COVID crisis and labour issues

from money rss https://bit.ly/2zMhPOY
via IFTTT

ഓഫര്‍ ഇങ്ങനെയും: കട്ടിങ്ങിന് ഷേവിങ് ഫ്രീ

കടയുടെ മുന്നിൽ എഴുതിവെച്ചിരിക്കുന്ന പരസ്യവാചകം അങ്കമാലി: ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് ഉത്പന്നങ്ങളുടെ വില്പന പരസ്യങ്ങൾ പൊതുവെ കാണാറുണ്ട്. എന്നാൽ ഒരു കട്ടിങ്ങിന് ഒരു ഷേവിങ് ഫ്രീ എന്ന പരസ്യവാചകം അങ്കമാലിയിലെ ഒരു മുടിവെട്ട് കടയുടെ മുന്നിൽ എഴുതിവെച്ചിട്ടുണ്ട്. ഇത് വയറ്റിപെഴപ്പിന്റെ പരസ്യവാചകമാണ്. കൊറോണ ഭയമുള്ളതിനാൽ ആളുകൾ മുടിവെട്ട് കടയിലേക്ക് കാര്യമായി വരുന്നില്ല. ഇതുമൂലം മുടിവെട്ട് കടക്കാർ ദുരിതത്തിലാണ്. ആളുകളെ ആകർഷിക്കാനാണ് കട്ടിങ്ങിന് ഷേവിങ് ഫ്രീ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ ഓഫർ ജൂലായ് 2-ന് അവസാനിക്കും.

from money rss https://bit.ly/2YeKcyO
via IFTTT

ഇന്ധന വില 14-ാമത്തെ ദിവസവുംകൂട്ടി; മൊത്തംവര്‍ധിച്ചത് എട്ടുരൂപയോളം

പതിനാലാമത്ത ദിവസവും എണ്ണക്കമ്പനികൾ ഇന്ധനവിലകൂട്ടി. പെട്രോളിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് മൊത്തം 7.65 രൂപയും ഡീസലിന് 7.86രൂപയുമാണ് കൂടിയത്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 78.88 രൂപയായി. ഡീസലിനാകട്ടെ 77.67 രൂപയും. 79.34 രൂപയാണ് കോഴിക്കോട് പെട്രോളിന്റെ വില. ഡീസലിനാകട്ടെ 73.84 രൂപയും. ലോക്ക്ഡൗൺ കാലത്തെ 82 ദിവസത്തെ അവധിക്കുശേഷം ജൂൺ ഏഴുമുതലാണ് ഇന്ധനവില വീണ്ടും ദിനംപ്രതി പരിഷ്കരിക്കാൻ തുടങ്ങിയത്. അന്നുമുതൽ എല്ലാദിവസവും 50 പൈസയിലേറെയാണ് വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. Petrol, diesel prices raised again

from money rss https://bit.ly/2AJbHYw
via IFTTT

'പോയി'; ഒറ്റ വാക്കില്‍ സച്ചിയുടെ വേര്‍പാടിന്റെ വേദന പങ്കുവച്ച് പ്രത്വിരാജ്

'പോയി'; ഒറ്റ വാക്കില്‍ വേദന പങ്കുവച്ച് പ്രത്വിരാജ്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിക്കുന്നത്.

സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുണ്ടെങ്കിലും  സച്ചിയുടെ ഒട്ടുമിക്ക സിനിമ സംരംഭങ്ങളിലും ഭാഗഭാക്കായിരുന്ന പ്രിത്വിരാജിന്റെ പ്രതികരണം ഇരുവരും തമ്മിലുള്ള അടുപ്പത്തെ കൂടി എടുത്തുകാട്ടുന്നതാണ്. തന്റെ അടുത്തിടെ പുറത്തുവന്ന ഒട്ടുമിക്ക അഭിമുഖങ്ങളിലും സച്ചിയെ കുറിച്ച് പ്രിത്വിരാജ് വലിയ മതിപ്പോടെ സംസാരിച്ചിരുന്നു.

കഥ കേള്‍ക്കാണ്ട് താന്‍ ആരുടെ എങ്കിലും സിനിമയ്ക്കൊപ്പം ചേരുമെങ്കില്‍ അത് സച്ചിക്കൊപ്പമായിരിക്കും, അത്രയ്ക്ക് വിശ്വാസമാണ് എന്നായിരുന്നു പ്രത്വിരാജിന്റെ വാക്കുകള്‍.

ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്ന സച്ചി പക്ഷേ, പ്രതീക്ഷകള്‍ അവസാനിപ്പിച്ച് വിട പറയുകയായിരുന്നു. ഇടുപ്പ് മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയക്കിടെ അനസ്തേഷ്യ നല്‍കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് സച്ചിയെ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ ജൂബിലി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

സച്ചിക്ക് കഴിഞ്ഞ ദിവസം നടുവിന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. ആദ്യ ശസ്ത്രക്രിയ വിജയകരമായതിനെ തുടര്‍ന്ന് രണ്ടാമതൊരു ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ തുശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റൊരു ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ രാവിലെ സച്ചിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. "നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ വെന്റിലേറ്ററിന്റെയും മറ്റ് ജീവന്‍ രക്ഷാ സംവിധാനങ്ങളുടെയും പിന്തുണയിലാണ് അദ്ദേഹം. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്. നിലവില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് തകരാറുണ്ട്. 48-72 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ അപകടാവസ്ഥ തരണം ചെയ്യുന്ന കാര്യം പറയാന്‍ സാധിക്കൂ", എന്നായിരുന്നു ആശുപത്രി ബുള്ളറ്റിന്‍. ഇതിനു ശേഷം രണ്ടു ദിവസത്തിനുള്ളില്‍ മരണം സംഭവിച്ചു.

തൃശൂര്‍ സ്വദേശിയായ കെ.ആര്‍ സച്ചിദാനന്ദന്‍ എന്ന സച്ചി അഭിഭാഷക വൃത്തി ഉപേക്ഷിച്ചാണ് സിനിമ മേഖല തെരഞ്ഞെടുത്തത്.

2007-ല്‍ ചോക്കലേറ്റ് സിനിമയില്‍ സേതുവിനൊപ്പമാണ് തിരക്കഥാകൃത്തായി ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് റോബിന്‍ ഹുഡ്, മേയ്ക്ക് അപ് മാന്‍, സീനിയേഴ്സ്, ഡബിള്‍‍സ്‌ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. 2010-ല്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. തുടര്‍ന്ന് 2012-ല്‍ ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ എന്ന ചിത്ത്രിന് ഒറ്റയ്ക്ക് തിരക്കഥയെഴുതി. ചേട്ടായീസ്, രാമലീല, ഷെര്‍ലക് ടോംസ്, ഈയിടെ വന്‍ വിജയം കണ്ട ഡ്രൈവിംഗ് ലൈസന്‍സ് എന്നെ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.

2015-ലാണ് സച്ചിയുടെ ആദ്യ സംവിധാന സംരംഭമായ അനാര്‍ക്കലി പുറത്തുവരുന്നത്. വമ്പന്‍ ഹിറ്റായ പ്രിത്വിരാജ്-ബിജുമേനോന്‍ ചിത്രം അയ്യപ്പനും കോശിയുമാണ് അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്തത്. ഇത് ഇതര ഭാഷകളില്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സച്ചി വിടവാങ്ങുന്നത്. 



* This article was originally published here

റിലയന്‍സ് കുതിച്ചു: സെന്‍സെക്‌സ് 524 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി കടന്നതോടെ ഓഹരി വിപണി കരുത്തുപ്രകടിപ്പിച്ചു. സെൻസെക്സ് 523.68 പോയന്റ് നേട്ടത്തിൽ 34,731.73ലും നിഫ്റ്റി 152.70 പോയന്റ് ഉയർന്ന് 10244.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1759 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 841 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. ആറുശതമാനത്തിലേറെയാണ് റിലയൻസിന്റെ ഓഹരിവില ഉയർന്നത്. ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇൻഡസിന്റ് ബാങ്ക്, വേദാന്ത, എച്ച്സിഎൽ ടെക്, എംആൻഡ്എം, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ലോഹം ഒഴികെയുള്ള ഓഹരികൾ കരുത്തുകാട്ടി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നു. Sensex up 524 pts as RIL surges over 6%

from money rss https://bit.ly/30Wwrqj
via IFTTT

11 ലക്ഷം കോടി വിപണിമൂല്യം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ്

വിപണിമൂല്യം 11 ലക്ഷം കോടി രൂപയിലെത്തിയ രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. കൃത്യമായി പറഞ്ഞാൽ 11,44,949 കോടി. മാർച്ച് പകുതിയിൽ തുടങ്ങിയ ഓഹരി വിലയിലെ റാലിയാണ് മികച്ച ഉയരം എത്തിപ്പിടിക്കാൻ കമ്പനിയെ സഹായിച്ചത്. വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യാൻ മിനുട്ടുകൾ അവശേഷിക്കേ, ഓഹരി വില 1,788 നിലവാരത്തിലേയ്ക്ക് ഉയർന്നു. ജൂൺ 18ലെ ക്ലോസിങ് നിരക്കിൽനിന്ന് അഞ്ചുശതമാനത്തിലേറെയാണ് നേട്ടം.മൂന്നുമാസംകൊണ്ട് നിക്ഷേപകർക്ക് ഇരട്ടിനേട്ടമാണ് കമ്പനി നൽകിയത്. മാർച്ച് 23ന് 867 രൂപയായിരുന്നു ഓഹരിയുടെ വില. കടബാധ്യതയിൽനിന്ന് കരകയറ്റിയതാണ് മികച്ചനേട്ടമുണ്ടാക്കാൻ കമ്പനിയെ സഹായിച്ചത്. ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന്റെ 24.71ശതമാനം ഉടമസ്ഥതാവകാശം വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് വിറ്റ് 1.15 ലക്ഷംകോടി രൂപയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് 58 ദിവസംകൊണ്ട് സമാഹരിച്ചത്. അവകാശ ഓഹരി വില്പനയിലൂടെ 53,124 കോടി രൂപ സമാഹരിക്കാനും കമ്പനിക്കായി. കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതുസംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്ന് കഴിഞ്ഞദിവസം ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. റീട്ടെയിൽമേഖലയിൽ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

from money rss https://bit.ly/2V0dnUf
via IFTTT

ദീര്‍ഘലക്ഷ്യത്തോടെയുള്ള ഏകീകരണം വിപണിയില്‍ സാധ്യമാകും

രണ്ടരമാസമായി രാജ്യത്തെ ഓഹരി വിപണി മികച്ചപ്രകടനം കാഴ്ചവെക്കുകയാണ്. ദേശീയ, അന്തർദേശീയ ചലനങ്ങൾ നിരീക്ഷിച്ച് ഇന്നത്തെ സ്ഥിതിയിൽ സമ്മിശ്രചായ്വോടെ ഭാവിയിൽ അത് ഏകീകരിക്കപ്പെടാനാണ് സാധ്യത. ഏകീകരണത്തിന്റെ ദൈർഘ്യവും സ്വഭാവവും ഹൃസ്വകാലത്തേക്ക് ആഴമേറിയതോ ഏതാനും ആഴ്ചക്കാലത്തേക്ക് ഉദാസീനമോ ആയിത്തീരാനും ഇടയുണ്ട്. വിശാലവിപണി പരിധിക്കനുസരിച്ചായിരിക്കുമിത്. നിഫ്റ്റി 50ൽ ട്രേഡിംഗ് ശക്തമായ പിന്തുണയോടെ 1000 പോയിന്റിനും 9500 പോയിന്റിനും ഇടയിലായിരിക്കും. പ്രതിരോധമായി 10,500 വരെവരാം. 9500ന്റെ പരിധിതകർന്നാൽ അടുത്ത ശക്തമായ പിന്തുണ 9000 എന്നതലത്തിലായിരിക്കും. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ആഭ്യന്തര ഘടകങ്ങളിൽ പ്രധാനം ചൈനയുമായുള്ള അതിർത്തിത്തർക്കം രൂക്ഷമായേക്കാം എന്ന സാധ്യതയാണ്. എന്നാൽ വിപണി ഇപ്പോൾ ഇക്കാര്യത്തിൽ വലിയ ഉൽക്കണ്ഠ പ്രകടിപ്പിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ധനപരമായ ചലനങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതിർത്തിത്തർക്കം അയഞ്ഞാലും രാജ്യത്തിന്റെ ജാഗ്രത കുറയാനും ഇടയില്ല. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ ഉണ്ടായേക്കാവുന്ന വർധനവാണ് മറ്റൊരുആശങ്ക. സുപ്രധാന സാമ്പത്തികമേഖലകൾ ഉൾപ്പടെ ചില പ്രധാനകേന്ദ്രങ്ങൾ അടച്ചിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.അതോടൊപ്പംതന്നെ അടച്ചിടൽ അവസാനിപ്പിച്ചുകൊണ്ട് ഏതാനും ആഴ്ചകൾക്കകം സാമ്പത്തികമേഖല തുറക്കുമെന്നുള്ള കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനവും കേൾക്കുന്നു. ആഭ്യന്തര പ്രവണതകളേക്കാളുപരി ആഗോള അടിസ്ഥാനത്തിലുള്ള ചലനങ്ങളാണ് വിപണിയിലെ പ്രവണതകൾ നിയന്ത്രിക്കുന്നതെന്നാണ് മനസിലാകുന്നത്. ഏറ്റവുംപുതിയ ചിന്താവിഷയങ്ങൾ ചൈനയിലും യുഎസിലും കാണപ്പെടുന്നതുപോലെ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗവും മാന്ദ്യത്തിന്റെ കാലദൈർഘ്യവും കടംകൊടുത്തു തീർക്കാനാവാതെ ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളുമാണ്. നിയന്ത്രണാധീനമായിത്തീർന്നയിടങ്ങളിലും പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളുടെ എണ്ണം കുറവും ഇതുസംബന്ധിച്ച വാർത്തകൾ അൽപം ഊതി വീർപ്പിച്ചവയുമാണ്. മാന്ദ്യത്തിന്റെകാര്യം പരിശോധിച്ചാൽ മുൻ വർഷത്തെയപേക്ഷിച്ച് 3 മുതൽ 4 പാദങ്ങൾവരെ വളർച്ച താഴോട്ടു തന്നെ പോയ്ക്കൊണ്ടിരിക്കുന്ന ദീർഘചക്രത്തിലാണുള്ളതെന്നകാര്യം പൊതുവേ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. മാസംതോറും സാമ്പത്തിക പ്രവർത്തനങ്ങൾ വർധിച്ചുവരുന്നത് കാണുന്നുമുണ്ട്. സ്വകാര്യ ബോണ്ടുകൾ, വീട്ടുസാധനങ്ങളുടെ പണയം എന്നിവയിൽ കേന്ദ്ര ബാങ്കിന്റെ സഹായം ഉറപ്പുള്ളതിനാൽ യുഎസിൽ പാപ്പരത്തഭീതി കുറഞ്ഞിരിക്കയാണ്. സമാനമായി ഇന്ത്യയിലും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ചില ഗുണങ്ങൾ പ്രതീക്ഷിക്കാം. ജൂൺ രണ്ടാംവാരം മുതൽ വിദേശ സ്ഥാപന നിക്ഷേപ ഓഹരികൾ ഇന്ത്യ പോലുള്ള വികസ്വര വിപണികളിൽ വിറ്റഴിച്ചു തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസുകൾ, റോഡു ഗതാഗതം, വാങ്ങൽ സൂചിക, വാഹന രജിസ്ട്രേഷൻ, വ്യവസായ ഉൽപാദന സൂചിക എന്നിവയിലെ പ്രതിമാസ പ്രകടനം താഴ്ന്നനിലിലാണിപ്പോൾ. അടച്ചിടൽ കാലത്ത് ഇത്തരം കണക്കുകൾ കുറവു തന്നെയായിരിക്കും. പ്രവർത്തനം സാധരണ നിലയിലാകുന്നതോടെ മാസംചെല്ലുന്തോറും കാര്യങ്ങൾ മെച്ചപ്പെടും. വികസ്വര വിപണികളിൽ നിന്നുള്ള ഓഹരികൾ വിദേശ നാണ്യത്തിന് കൂടുതൽ സുരക്ഷിതത്വവും യുഎസ് കേന്ദ്ര ബാങ്കിന്റെ ഗ്യാരണ്ടിയുമുള്ള യുഎസ് ഓഹരികളിലേക്കു മാറ്റുന്നതിനുള്ള വിൽപനയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ പാദത്തിലും വരാനുള്ളതിലും സാമ്പത്തിക പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതി ഇല്ലാതിരുന്നിട്ടും ഉയർന്ന മൂല്യ നിർണയത്തിലേക്കു തിരിച്ചു പോവുകയും ലോക ഓഹരി വിപണിയിൽ അർഹമായതിലേറെ തിരിച്ചുവരവ് ദൃശ്യമാവുകയും ചെയ്തതാണ് ഇതിന്റെ യഥാർത്ഥ കാരണം. മൂല്യനിർണയം കോവിഡിനു മുമ്പുള്ള കാലത്തിനു തുല്യമായിട്ടില്ലെങ്കിലും ഡിസമ്പർ അവസാനംവരെ വളർച്ചാ മുരടിപ്പുണ്ടാവുമെന്ന കണക്കുകൂട്ടൽ നിലനിൽക്കേ ഈ പ്രകടനം ശ്രദ്ധേയം തന്നെയാണ്. സാമ്പത്തികരംഗത്ത് പതനം ദൃശ്യമാണെങ്കിലും ഓഹരിയിൽ വൻനഷ്ടം പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക വിപണിയുടെ അസന്തുലനമോ കൂടിയ തോതിലുള്ള കടമോ പാപ്പരത്തമോ അല്ല ഈ തെറ്റുതിരുത്തലിനു കാരണമെന്നാണു മനസിലാകുന്നത്. മറിച്ച് ആരോഗ്യരംഗത്തെ പ്രതിസന്ധിയാണിതിന്റെ പിന്നിൽ പ്രവർത്തിച്ചതെന്നു കാണാം. രോഗ വ്യാപനത്തിന്റെ രണ്ടാംതരംഗം കൂടുതൽ ആപൽക്കരമാവുകയും സാമ്പത്തിക തകർച്ച കൂടുതൽ കാലം നീണ്ടു നിൽക്കുകയും ചെയ്താലോ തുടങ്ങിയ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്നത് കാണാതിരിക്കാനും കഴിയില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതിവെച്ചു നോക്കുമ്പോൾ ഇതിനുള്ള സാധ്യത വളരെ കുറവാണ്. ലോകം പുതിയൊരു തുറവിയിലേക്കു പ്രവേശിക്കുകതന്നെചെയ്യും. ഇന്ത്യയിൽ ധനകാര്യ വിദഗ്ധർ പ്രവചിക്കുന്നത് 2021 സാമ്പത്തികവർഷം മൊത്ത അഭ്യന്തര ഉൽപാദനത്തിൽ -2.5 ശതമാനം മുതൽ -10 ശതമാനം വരെ കുറവുണ്ടാകുമെന്നാണ്. അതേ സമയം 2022 സാമ്പത്തിക വർഷം + 5 ശതമാനം മുതൽ + 8.5 ശതമാനംവരെ ശക്തമായ വളർച്ചാ വീണ്ടെടുപ്പ് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3fHexvA
via IFTTT

എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം

എടിഎമ്മിൽനിന്ന് 5000 രൂപയ്ക്കുമുകളിൽ പണംപിൻവലിച്ചാൽ ഫീസ് ഈടാക്കാൻ നിർദേശം. എടിഎംവഴി കൂടുതൽപണം പിൻവലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. റിസർവ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിർദേശം. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിർദേശം പുറത്തറിയുന്നത്. റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓരോതവണ 5000 രൂപയ്ക്കുമുകളിൽ പണംപിൻവലിക്കുമ്പോഴും ഉപഭോക്താവിൽനിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യുട്ടീവ് വി.ജി കണ്ണൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബർ 22ന് ആർബിഐയ്ക്ക് റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. 2008ലും 2012ലും നിശ്ചിത എണ്ണം പിൻവലിക്കലുകൾക്കുശേഷം നിരക്ക് ഈടാക്കിവരുന്നുണ്ടെങ്കിലും എടിഎമ്മുകൾ പരിപാലിക്കുന്നതിനുള്ള ചെലവേറിയതാണ് ഈ നിർദേശത്തിനുപിന്നിൽ.

from money rss https://bit.ly/2N9lycn
via IFTTT

എസ്ബിഐ നല്‍കിയ മുദ്ര വായ്പയില്‍ 15ശതമാനം കിട്ടാക്കടമായി

സൂക്ഷ്മ ചെറുകിട സ്ഥാപനങ്ങൾക്കും പാർട്ട്ണർഷിപ്പ് കമ്പനികൾക്കുമായി എസ്ബിഐ നൽകിയ മുദ്ര ലോണിൽ 15ശതമാനം നിഷ്ക്രിയ ആസ്തിയായി. സർക്കാരിന്റെ വായ്പ പദ്ധതികൾ ബാങ്കുകൾക്ക് ബാധ്യതയാകുന്നതായി റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയതിനുപിന്നാലെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. മുദ്ര സ്കീം പ്രകാരം ബാങ്ക് ഡിജിറ്റലായാണ് വായ്പകൾ അനുവദിച്ചത്. അതുപ്രകാരംതന്നെ നടത്തിയ വിശകലനത്തിലാണ് വായ്പയിൽ ഇത്രയുംതുകയുടെ ബാധ്യത ബാങ്കിനുണ്ടായതായി കണ്ടെത്തിയത്. 33,800 കോടി രൂപയുടെ മുദ്ര വായ്പയാണ് 2019 സാമ്പത്തികവർഷത്തിൽ എസ്ബിഐ നൽകിയത്. 6.2 കോടി സംരംഭങ്ങൾക്കായി 3.4 ലക്ഷംകോടി രൂപയാണ് 2020 സാമ്പത്തിക വർഷത്തിൽമാത്രം പദ്ധതി പ്രകാരം വായ്പ നൽകിയിട്ടുള്ളതെന്ന് മുദ്രയുടെ വെബ്സൈറ്റിൽ പറയുന്നു. കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന മന്ത്രി മുദ്ര യോജന പ്രകാരം ചെറുകിട വ്യാപങ്ങൾക്കായി ഈടുരഹിത വായ്പയായി 10 ലക്ഷം രൂപവരെയാണ് അനുവദിച്ചിരുന്നത്. സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായി 2015ലാണ് പദ്ധതി ആവിഷ്കരിച്ചത്.

from money rss https://bit.ly/2UZjKHh
via IFTTT