121

Powered By Blogger

Thursday 17 December 2020

2020ല്‍ ഈ ഓഹരികള്‍ നിക്ഷേപകന് നല്‍കിയത് 78ശതമാനംവരെ നഷ്ടം

മാർച്ചിലെ തകർച്ചയിൽനിന്ന് സൂചികകൾ കുതിച്ചപ്പോൾ എല്ലാ ഓഹരികളും മികച്ച നേട്ടമുണ്ടാക്കിയില്ല. 1000 കോടി രൂപയിലധികം വിപണിമൂല്യമുള്ള മൂന്നിലൊന്ന് ഓഹരികൾ ഇപ്പോഴും നഷ്ടത്തിൽതന്നയൊണ്. 78 ശതമാനംവരെ നഷ്ടമുണ്ടാക്കിയ ഓഹരികളും ഇക്കൂട്ടത്തിലുണ്ട്. ഫ്യൂച്ചർ റീട്ടെയിൽ ഫാഷൻസ്, ഫ്യൂച്ചർ റീട്ടെയിൽ, സുവെൻ ലൈഫ് സയൻസ്, ഫ്യൂച്ചർ കൺസ്യൂമർ, യെസ് ബാങ്ക്, ജിഇ പവർ, ഫെഡറൽ മൊഗുൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ ജനുവരി ഒന്നുമുതൽ ഡിസംബർ 16വരെയുള്ള കണക്കെടുക്കുമ്പോൾ 53 മുതൽ 78ശതമാനംവരെ നഷ്ടത്തിലാണ്. 60ഓളം ഓഹരികൾ ഈകാലയളവിൽ 20ശതമാനത്തോളം നഷ്ടമാണ് നിക്ഷേപകന് നൽകിയത്. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ക്യാപിറ്റൽ ഗുഡ്സ് സെക്ടർ തുടങ്ങിയവയുടെ നഷ്ടത്തിന്റെ വിഹിതം 33ശതമാനമാണ്. ഓട്ടോ സെക്ടറാകട്ടെ 8.8ശതമാനവും. എഫ്എംസിജി, ഇൻഫ്ര, റിയാൽറ്റി കമ്പനികൾ 5.3ശതമാനംവീതവും നഷ്ടംപങ്കിട്ടു. ആഗോളതലത്തിൽ കോവിഡ് പരത്തിയ ഭീതിയിൽ മാർച്ചിൽ തകർന്നടിഞ്ഞ ഓഹരി സൂചികകൾ 83ശതമാനം തിരിച്ചുവരവ് നടത്തി എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. സെൻസെക്സ് 47,000വും നിഫ്റ്റി 13,750ഉം മറികടന്നു. ഈവർഷം സെൻസെക്സ് ബ്ലൂചിപ് സൂചികയിലുണ്ടായ നേട്ടം 13.5ശതമാനവുമാണ്.

from money rss https://bit.ly/38gvOde
via IFTTT

രണ്ടാഴ്ചകൊണ്ട് വര്‍ധിച്ചത് 1,520 രൂപ: സ്വര്‍ണവില പവന് 37,440 രൂപയായി

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയുംകൂടി. പവന് 320 രൂപ കൂടി 37,440 രൂപയായി. ഗ്രാമിന് 40 രൂപകൂടി 4680 രൂപയായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിലുണ്ടായ വർധന 1,520 രൂപയാണ്. അതസമയം, തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,881.65 ഡോളറായി കുറഞ്ഞു. ഈയാഴ്ചമാത്രം 2.3ശതമാനം വർധനയാണുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.24ശതമാനം കുറഞ്ഞ് 50,270 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/3mqDKgR
via IFTTT

ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 47,000കടന്നു

മുംബൈ: തുടർച്ചയായി ആറാം ദിവസവും കുതിച്ചതോടെ സെൻസെക്സ് ഇതാദ്യമായി 47,000 കടന്നു. നിഫ്റ്റി 13,750 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. താമസിയാതെ സൂചിക 30 പോയന്റ് നേട്ടത്തിൽ 46,920 നിലവാരത്തിലെത്തുകയുംചെയ്തു. ഐടി ഓഹരികളുടെ കരുത്തിലാണ് സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചത്. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, നെസ് ലെ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. റിലയൻസ്, എൻടിപിസി, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ, ഐടിസി, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex hits 47k as indices scale fresh high

from money rss https://bit.ly/38eYYcD
via IFTTT

പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ 75,000 കോടിയുടെ പദ്ധതിയുമായി വേദാന്ത ചെയര്‍മാന്‍

കൊച്ചി: കൽക്കരി, ബോക്സൈറ്റ് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ ഖനനത്തിലൂടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇന്ത്യൻ വ്യവസായി അനിൽ അഗർവാൾ പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ, അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് 'വേദാന്ത റിസോഴ്സസ്' ചെയർമാനായ അനിൽ അഗർവാൾ നീക്കം തുടങ്ങിയത്. ഇതിനായി 1,000 കോടി ഡോളറിന്റെ (75,000 കോടി രൂപ) പദ്ധതിക്ക് രൂപം നൽകുകയാണ് അദ്ദേഹം. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന 'സെൻട്രിക്കസ് അസറ്റ് മാനേജ്മെന്റ്' എന്ന കമ്പനിയുമായി ചേർന്നാണ് ഈ ഫണ്ടിന് രൂപം നൽകുക. മറ്റു നിക്ഷേപകരിൽനിന്നു കൂടി പണം സ്വരൂപിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. 10 വർഷമായിരിക്കും ഫണ്ടിന്റെ കാലാവധി. അതിനുള്ളിൽ ഏറ്റെടുക്കുന്ന കമ്പനികളുടെ മൂല്യം വർധിപ്പിച്ച് വിറ്റൊഴിയാനാകും ശ്രമം. കേന്ദ്രസർക്കാർ 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്പന ലക്ഷ്യമിടുകയാണ്. ഈ സ്ഥാപനങ്ങളെ ഏറ്റെടുത്ത് കൂടുതൽ ലാഭക്ഷമമാക്കാനാണ് അനിൽ അഗർവാളിന്റെ പദ്ധതി. ഇത്തരത്തിൽ പല പൊതുമേഖലാ സ്ഥാപനങ്ങളെയും ഏറ്റെടുത്താണ് ലോഹം, ഖനനം എന്നീ മേഖലയിലെ വൻ ശക്തിയായി അദ്ദേഹത്തിന്റെ വേദാന്ത റിസോഴ്സസ് വളർന്നത്. ആ വിജയം ആവർത്തിക്കാനാണ് 75,000 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തിലൂടെ ഈ വിവാദ വ്യവസായി ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത്, അവയിൽ വലിയ അളവിൽ മാറ്റം കൊണ്ടുവന്ന് ഇന്ത്യയിലെ സംരംഭകത്വത്തിന് പുതിയ മാനങ്ങൾ നൽകാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അത് ഇന്ത്യയുടെ ഇപ്പോഴത്തെ വ്യവസായവത്കരണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ വില്പനയ്ക്ക് െവച്ചിരിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ ഏറ്റെടുക്കാനുള്ള ബിഡ്ഡിങ്ങിലും വേദാന്ത പങ്കെടുത്തിട്ടുണ്ട്. അലുമിനിയം വ്യാപാരിയായി സംരംഭക ജീവിതം തുടങ്ങിയ അഗർവാൾ, ഏറ്റെടുക്കലുകളിലൂടെയാണ് തന്റെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തത്. Anil Agarwal, Centricus to invest $10 billion in Indian companies

from money rss https://bit.ly/37u1z3e
via IFTTT

ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉള്ളവർ മടക്കിനൽകണം

കൊല്ലം :സ്വന്തംപേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശമുള്ളവർ ജനുവരി 10-നകം മടക്കിനൽകണമെന്ന് നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശംവയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം. ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്. സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കിനൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാർഡുകളുടെ കണക്ഷൻ താനെ റദ്ദാകാറുണ്ട്. സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുൻപെടുത്ത സിംകാർഡുകൾ എത്രയെണ്ണം തങ്ങളുടെപേരിൽ നിലനിൽക്കുന്നുണ്ടെന്ന് അറിയാനാകൂ. Content Highlights:more than nine SIM cards must return

from money rss https://bit.ly/3rauctU
via IFTTT

നാലാം ദിവസവും ചരിത്രനേട്ടം: നിഫ്റ്റി 13,700 കടന്നു

മുംബൈ: തുടർച്ചയായിനാലാമത്തെ ദിവസവും ഓഹരി സൂചികകൾ റെക്കോഡ് കുറിച്ചു. സെൻസെക്സ് 223.88 പോയന്റ് നേട്ടത്തിൽ 46,890.34ലിലും നിഫ്റ്റി 58 പോയന്റ് ഉയർന്ന് 13,740.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1234 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1485 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ഡോളർ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തിയതും യുഎസിൽ ഉടനെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് സൂചികകൾക്ക് കരുത്തേകിയത്. ഡിവീസ് ലാബ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, കോൾ ഇന്ത്യ, അദാനി പോർട്സ്, ഒഎൻജിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ബാങ്ക് സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേരിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Market at fresh record highs with Nifty above 13,700

from money rss https://bit.ly/3r8GbZk
via IFTTT

എയര്‍ ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം നിരക്കിളവ്‌

ട്രെയിനിൽമാത്രമല്ല വിമാനത്തിലും ഇനി മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവിൽ യാത്രചെയ്യാം. എയർ ഇന്ത്യയാണ് മുതിർന്ന പൗരന്മാർക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സർവീസുകൾക്കുമാത്രമാണിത് ബാധകം. 60വയസ് പൂർത്തിയായവർക്കാണ് ഇളവ് ലഭിക്കുക. ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പറയുന്നു. വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയൽകാർഡ് ഇതിനായി കയ്യിൽകരുതണം. വോട്ടേഴ്സ് ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുള്ള സീനിയർ സിറ്റിസൺ ഐഡി കാർഡ് എന്നിവഇതിനായി പരഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം. Air India Announces 50 Percent Concession on Airfare for Senior Citizens

from money rss https://bit.ly/3oZSjtv
via IFTTT

ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ബെസോസിന്റെ മുൻ ഭാര്യ നൽകിയത് മുപ്പതിനായിരം കോടി രൂപ

വാഷിങ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് നാലുമാസത്തിനിടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകിയത് 420 കോടി ഡോളർ (ഏകദേശം മുപ്പതിനായിരം കോടി രൂപ). സമ്പന്നരുടെ പട്ടികയിൽ ലോകത്ത് പതിനെട്ടാംസ്ഥാനത്തുള്ള മക്കെൻസി സ്കോട്ട് വിവിധ സംഘടനകൾ വഴി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് തുക നൽകിയത്. “എനിക്ക് പങ്കുവെക്കാൻ ആവശ്യത്തിലേറെ പണമുണ്ട്, അത് ഞാൻ പാവപ്പെട്ടവർക്കും കഷ്ടത അനുഭവിക്കുന്നവർക്കും നൽകുന്നു'' -പാവപ്പെട്ടവരെ സഹായിക്കാൻ സന്പന്നരുടെ കൂട്ടായ്മ നടത്തിയ പ്രതിജ്ഞയിൽ സ്കോട്ട് എഴുതി. മഹാമാരിക്കാലത്ത് കഷ്ടപ്പെടുന്ന അമേരിക്കക്കാരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു. 2330 കോടി ഡോളറായിരുന്ന മക്കെൻസി സ്കോട്ടിന്റെ വാർഷികവരുമാനം ഈവർഷം 6070 കോടി ഡോളറായി ഉയർന്നിരുന്നു. എന്നാൽ, അതിൽ ഭൂരിഭാഗവും അവർ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/38bjKKj
via IFTTT

എയര്‍ ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50ശതമാനം നിരക്കിളവ്‌

ട്രെയിനിൽമാത്രമല്ല വിമാനത്തിലും ഇനി മുതിർന്ന പൗരന്മാർക്ക് 50 ശതമാനം നിരക്കിളവിൽ യാത്രചെയ്യാം. എയർ ഇന്ത്യയാണ് മുതിർന്ന പൗരന്മാർക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സർവീസുകൾക്കുമാത്രമാണിത് ബാധകം. 60വയസ് പൂർത്തിയായവർക്കാണ് ഇളവ് ലഭിക്കുക. ടെർമിനൽ ഫീസ്, എയർപോർട്ട് യൂസർഫീസ് തുടങ്ങിയവ ഉൾപ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്ന് എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പറയുന്നു. വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയൽകാർഡ് ഇതിനായി കയ്യിൽകരുതണം. വോട്ടേഴ്സ് ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എയർ ഇന്ത്യ നൽകിയിട്ടുള്ള സീനിയർ സിറ്റിസൺ ഐഡി കാർഡ് എന്നിവഇതിനായി പരഗണിക്കും. ഇക്കണോമി ക്ലാസിനുമാത്രമാണ് ഇത് ബാധകം. Air India Announces 50 Percent Concession on Airfare for Senior Citizens

from money rss https://bit.ly/3mA8pbX
via IFTTT