121

Powered By Blogger

Thursday 15 October 2020

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവൻവില 37,560 രൂപയിൽ തുടർന്നശേഷമാണ് വിലവീണ്ടും കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് നേരിയതോതിൽ കുറഞ്ഞ് 1,906.39 ഡോളർ നിലവാരത്തിലെത്തി. ഈയാഴ്ചതന്നെ വിലയിൽ ഒരുശതമാനത്തോളമാണ് കുറവുണ്ടയത്. യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതും ഡോളർ കരുത്താർജിച്ചതുമാണ് ആഗോള വിപണിയിൽ സ്വർണവില കുറയാനിടയാക്കിയത്.

from money rss https://bit.ly/3j5wrcV
via IFTTT

നഷ്ടത്തില്‍നിന്ന് കരകയറി വിപണി: സെന്‍സെക്‌സില്‍ 311 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് ഭാഗികമായിതിരിച്ചുകയറി ഓഹരി വിപണി. സെൻസെക്സ് 311 പോയന്റ് നേട്ടത്തിൽ 40039ലും നിഫ്റ്റി 75 പോയന്റ് ഉയർന്ന് 11,755ലുമെത്തി. ഇൻഡസിന്റ് ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ഐടിസി, ഏഷ്യൻ പെയന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ബാങ്ക് സൂചികകൾ ഒരുശതമാനവും മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അരശതമാനവും നേട്ടത്തിലാണ്. ബജാജ് കൺസ്യൂമർ കെയർ, ഫെഡറൽ ബാങ്ക് ഉൾപ്പടെ ആറ് കമ്പനികളാണ് വെള്ളിയാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2IxvVrv
via IFTTT

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ശനിയാഴ്ച മുതൽ

കൊച്ചി: ആമസോണിന്റെ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' വില്പനമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. പ്രൈം അംഗങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തന്നെ മേളയിൽ പങ്കുചേരാം. സ്മാർട്ട് ഫോൺ, അപ്ലയൻസസ്, ടി.വി., കൺസ്യൂമർ ഇലക്ട്രോണിക്സ് ഹോം ആൻഡ് കിച്ചൻ ഉത്പന്നങ്ങൾ, ഫാഷൻ, ഗ്രോസറി ഉത്പന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം. സാംസങ്, വൺപ്ലസ്, ആപ്പിൾ, ഒപ്പോ തുടങ്ങിയ ബ്രാൻഡുകളുടെ പുതിയ സ്മാർട്ട് ഫോണുകളും മേളയിൽ അവതരിപ്പിക്കും. 40 ശതമാനം വരെ വിലക്കിഴിവാണ് സ്മാർട്ട് ഫോൺ ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എച്ച്.ഡി.എഫ്.സി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യവും ലഭിക്കും. ഇതിനു പുറമെ ആമസോൺ പേയിൽ 500 രൂപ മൂല്യമുള്ള ഷോപ്പിങ് റിവാർഡുകളും നേടാം. ആമസോൺ ഗിഫ്റ്റ് കാർഡുകൾ അയയ്ക്കാനും കഴിയും.

from money rss https://bit.ly/3j1hclm
via IFTTT

Mammootty's Character In One Is Different, Says Director Santhosh Viswanath

Mammootty's Character In One Is Different, Says Director Santhosh Viswanath
Mammootty, the megastar is all set to play a politician once again, in the upcoming movie One. zThe megastar is appearing in the role of Kadakkal Chandran, the Chief Minister of Kerala, in the movie. In a recent interview, director Santhosh

* This article was originally published here

എംസിഎക്സില്‍ അടിസ്ഥാന ലോഹങ്ങള്‍ക്ക് സ്പോട്ട് എക്‌സ്ചേഞ്ച് സംവിധാനം

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ(എംസിഎക്സ്) അടിസ്ഥാന ലോഹങ്ങളുടെ വിൽപനയിൽ സ്പോട്ട് എകസ്ചേഞ്ച് സംവിധാനം ഏർപ്പെടുത്തുന്നു. സ്പോട്ട് എക്സ്ചേഞ്ച് ആരംഭിക്കുന്നതോടെ വിപണിയിൽ അടിസ്ഥാന ലോഹങ്ങൾക്ക് ന്യായ വില ഉറപ്പാക്കാൻ സാധിക്കുമെന്ന് എംസിഎകസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി.എസ്.റെഡ്ഡി പറഞ്ഞു. ഒന്നര വർഷത്തിനിടയിൽ ഒരു ലക്ഷം ടൺ അടിസ്ഥാന ലോഹങ്ങളുടെ വിൽപനയാണ് എംസിഎക്സ് വഴി നടന്നിട്ടുള്ളത്. ആഭ്യന്തരമായി ശുദ്ധീകരിച്ച സ്വർണ്ണം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം തന്നെ എംസിഎക്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ സ്വർണ്ണത്തിന്റെ നിലവാരം ഉറപ്പ് വരുത്തുന്നതിനും അമിതമായ സ്വർണ്ണ ഇറക്കുമതി തടയുന്നതിനും ആഗോള തലത്തിലുള്ള വിലയെ സ്വാധീനിക്കുന്നതിനും സഹായകമാകുമെന്ന് എംസിഎക്സ് അധികൃതർ പറഞ്ഞു.

from money rss https://bit.ly/2H4gu9Z
via IFTTT

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വത്ത് വിവരങ്ങള്‍ പ്രഖ്യാപിച്ചു: വിശദാംശങ്ങള്‍ അറിയാം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വത്തുവിവരങ്ങൾ സ്വമേധയാ പ്രഖ്യാപിച്ചു. 2020 ജൂൺ 30വരെയുള്ള കണക്കുപ്രകാരം അദ്ദേഹത്തിന്റെ ആസ്തി 2.85 കോടി രൂപയാണ്. ഒരുരൂപപോലും കടബാധ്യതയില്ല. 2.49 കോടി രൂപയായിരുന്നു 2019ലുണ്ടായിരുന്ന മൊത്തം ആസ്തി. ബാങ്ക് ബാലൻസ് വർധിച്ചതും സ്ഥിരനിക്ഷേപത്തിൽനിന്നുള്ള മൂല്യവർധനവുമാണ് 2019നെ അപേക്ഷിച്ച് ആസ്തിയിൽ വർധനവുണ്ടാകാൻ കാരണം. പണമായി 31,450 രൂപയണ് കൈവശമുള്ളത്. സേവിങ്സ് അക്കൗണ്ടിൽ 3.38 ലക്ഷംരൂപയുമുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗർ ശാഖയിൽ സ്ഥിര നിക്ഷേപമായി 1,60,28,039 രൂപയാണുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷം അവിടെ 1,27,81,574 രൂപയാണ് സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്നത്. സ്വർണവും റിയൽ എസ്റ്റേറ്റും 45 ഗ്രാം തൂക്കമുള്ള നാല് സ്വർണമോതിരങ്ങൾ മോദിക്കുണ്ട്. 1,51,875 രൂപയാണ് അതിന്റെ മൂല്യം. ഗാന്ധിനഗറിൽ വീടുൾപ്പടെയുള്ള ഭൂമിക്ക് 1.1 കോടി രൂപയാണ് മൂല്യം. വസ്തുവിന് മോദിയുൾപ്പടെ മൂന്നുപേർക്ക് അവകാശമുണ്ട്. സ്വന്തമായി കാറില്ല കാറോ മറ്റ് വാഹനങ്ങളോ ഇല്ലെന്ന് ആസ്തി വിവരണത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നികുതിയിളവിനുള്ള നിക്ഷേപങ്ങൾ ലൈഫ് ഇൻഷുറൻസ്, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, ഇൻഫ്ര ബോണ്ട് എന്നിവയിലാണ്നികുതിയിളവിന് അദ്ദേഹം നിക്ഷേപം നടത്തിയിട്ടുള്ളത്. 8,43,124 രൂപയാണ് നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപമായുള്ളത്. 1,50,957 രൂപ ഇൻഷുറൻസ് പ്രീമിയവുമായി അടച്ചിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 7,61,646 രൂപയായിരുന്നു നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിലെ നിക്ഷേപം. 1,90,347 രൂപ ഇൻഷുറൻസ് പ്രീമിയവുമായി അടച്ചു. 2012ൽ എൽആൻഡ്ടി ഇൻഫ്ര ബോണ്ടിൽ 20,000 രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിന്റെ കാലാവധി പൂർത്തിയായിട്ടില്ല. PM Modi declares his assets

from money rss https://bit.ly/3o3qOQi
via IFTTT

വിപണി കൂപ്പുകുത്തി; സെന്‍സെക്‌സ് 1,066 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി പത്തുദിവസം നീണ്ടുനിന്ന റാലി ഒരൊറ്റദിവസത്തെ വില്പ സമ്മർദം തകർത്തു. ആഗോള വിപണികളിലെ നഷ്ടവും ഐടി, ബാങ്ക്, ഫാർമ ഓഹരികളിലെ ലാഭമെടുപ്പുമാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 1,066.33 പോയന്റ് നഷ്ടത്തിൽ 39,728.41ലും നിഫ്റ്റി 290.60 പോയന്റ് താഴ്ന്ന് 11,680.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 802 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1797 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ താഴെപ്പോയി. 3.00P.M കനത്ത വില്പന സമ്മർദത്തെ തുടർന്ന് ഓഹരി സൂചികകൾ കൂപ്പുകുത്തി. സെൻസെക്സ് 1,038 പോയന്റ് താഴെപ്പോയി. നിഫ്റ്റിയാകട്ടെ 11,700 നിലവാരത്തിലെത്തുകയും ചെയ്തു. ബാങ്ക്, ഐടി ഓഹരികളിൽ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് സൂചികകളിൽ സമ്മർദത്തിലാകാൻ കാരണം. തുടർച്ചയായ10 ദിവസംകൊണ്ടുണ്ടായ നേട്ടം ഇതോടെ സൂചികൾക്ക് നഷ്ടമായി. സെൻസെക്സ് 39,873 പോയന്റിലും നിഫ്റ്റി 11,726 പോയന്റിലുമെത്തി. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ വൻകിട ഓഹരികളിലാണ് വ്യാപകമായി വില്പന സമ്മർദമുണ്ടായത്. ആഗോള സൂചികകളിലെ നഷ്ടവും കോവിഡ് വ്യാപനവും അപര്യാപ്തമായ ഉത്തേജനപാക്കേജുകളുമാണ് വിപണിയിലെ നേട്ടം നിലനിർത്താൻ കഴിയാതിരുന്നതിനുപിന്നിൽ. നിഫ്റ്റി 50 സൂചികയിൽ എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ 2.60ശതമാനംമുതൽ 3.75ശതമാനംവരെ തകർച്ചനേരിട്ടു. അതേസമയം ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളിൽ 2.50ശതമാനംവരെ നേട്ടമുണ്ടായി. റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ കനത്ത നഷ്ടമാണ് സെൻസെക്സിലെ 400 പോയന്റോളം താഴാനിടയാക്കയിത്. ഏറ്റവും ഉയർന്ന നിലവാരമായ 1,185 രൂപയിലേയ്ക്ക് ഉയർന്ന ശേഷമാണ് ഇൻഫോസിസ് വില്പന സമ്മർദനം നേരിട്ടത്. ഓഹരി വില മൂന്നുശതമാനത്തോളം താഴ്ന്ന് 1,095 രൂപയിലെത്തി. Sensex Sinks Over 900 Points Amid Profit-Booking

from money rss https://bit.ly/3nRo9cc
via IFTTT

ഒരു രൂപ നാണയം കയ്യിലുണ്ടോ? 25 ലക്ഷംരൂപ നേടാം

ഒരു രൂപ നാണയംകൊണ്ട് 25ലക്ഷം നേടാം. അവിശ്വസനീയമായി തോന്നിയേക്കാം. എന്നാൽ അതുസത്യമാണുതാനും. പക്ഷേ, ഒരുകാര്യമുണ്ട്. നാണയത്തിന് 100 വർഷമെങ്കിലും പഴക്കമുണ്ടാകണം. അപൂർവവും പുരാതനവുമായ നാണയങ്ങൾ ഇന്ത്യമാർട്ടിലൂടെ നിങ്ങൾക്ക് ലേലംചെയ്യാം. ഇത്തരത്തിൽ പുരാതനമായ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ ലക്ഷങ്ങൾ സ്വന്തമാക്കാം.1913ലെ ഒരു രൂപ നാണയമുണ്ടെങ്കിൽ 25 ലക്ഷം രൂപയെങ്കിലും ലഭിക്കും. വിക്ടോറിയൻ കാലഘട്ടത്തിൽ നിർമിച്ച ഈ വെള്ളിനാണയത്തിന് വില 25 ലക്ഷമായാണ് നിശ്ചയിച്ചിട്ടുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെ നാണയത്തിനും 1818ൽനിർമിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാണയത്തിനും 10 ലക്ഷം രൂപയാണ് ഇന്ത്യാമാർട്ടിൽ വിലനിശ്ചയിച്ചിട്ടുള്ളത്. അപൂർവവും പുരാതനവുമായ ഈ നാണയത്തിൽ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പുരാതനമായ നാണയം കൈവശമുണ്ടെങ്കിൽ ഇന്ത്യമാർട്ട് ഡോട്ട്കോമിൽ അക്കൗണ്ടുണ്ടാക്കി വില്പനക്കാരനായി രജിസ്റ്റർ ചെയ്യണം. അതിനുശേഷം നാണയത്തിന്റെ ചിത്രം അപ് ലോഡ് ചെയ്ത് വില്പനയ്ക്ക് പ്രദർശിപ്പിക്കാം. പുരാതന വസ്തുക്കൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ഇത്തരം നാണയങ്ങൾ എന്തുവിലകൊടുത്തും സ്വന്തമാക്കാൻ ഇത്തരക്കാർ തയ്യാറുമാണ്. അപ്പനപ്പൂപ്പന്മാർ സൂക്ഷിച്ചുവെച്ചിട്ടുള്ള ഇത്തരം കോയിനുകൾ കയ്യിലുണ്ടോ. പണത്തിന് ആവശ്യമുണ്ടെങ്കിൽ ലേലം ചെയ്യാം. അല്ലെങ്കിൽ ഭാവിയിലേക്ക് കരുതിവെയ്ക്കാം. എപ്പോഴായാലും മൂല്യംകൂടുകയെ ഉള്ളൂ.. One rupee coin can help you earn Rs 25 Lakh

from money rss https://bit.ly/2GRbvcJ
via IFTTT

ഇന്‍ഫോസിസിന്റെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് വ്യാഴാഴ്ച ഇൻഫോസിസിന്റെ ഓഹരി വില കുതിച്ചു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു. രാജ്യത്തെതന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് 20.5ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില 4.31ശതമാനം ഉയർന്ന് 1,185 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞദിവസം 1,136 രൂപയിലാണ് ബിഎസ്ഇയിൽ ക്ലോസ് ചെയ്തത്. ടി.എസി.എസ് കഴിഞ്ഞാൽ അഞ്ചുലക്ഷം കോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഐടി കമ്പനിയായി ഇതോടെ ഇൻഫോസിസ്. ഈവർഷം തുടക്കംമുതലുള്ള കണക്കെടുത്താൽ ഓഹരിവിലയിൽ 53.88ശതമാനമാണ് നേട്ടം. ഒരുമാസത്തിനിടെ ഓഹരി വില 14.68ശതമാനം ഉയരുകയും ചെയ്തു. Infosys market cap crosses Rs 5 lakh crore

from money rss https://bit.ly/351AxxE
via IFTTT