121

Powered By Blogger

Monday 20 January 2020

കേരളത്തിൽ ബിറ്റ്‌കോയിന് പിന്നാലെ എത്തേറിയത്തിനും പ്രചാരമേറുന്നു

കോട്ടയ്ക്കൽ: ബിറ്റ്കോയിൻ എന്ന നിഗൂഢ കറൻസിക്ക് പിന്നാലെ മറ്റൊരു ക്രിപ്റ്റോ കറൻസിയായ എത്തേറിയത്തിനും കേരളത്തിൽ പ്രചാരമേറുന്നു. തട്ടിപ്പ് വാർത്തകളും കൊലപാതക വാർത്തകളും യുവ നിക്ഷേപകർക്കിടയിൽ ബിറ്റ് കോയിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിത്തുടങ്ങിയ അവസരത്തിലാണ് ലോകത്തിലെ രണ്ടാമത്തെ ക്രിപ്റ്റോ കറൻസിയെന്ന് ഖ്യാതി നേടിയ എത്തേറിയം നിക്ഷേപകർക്ക് പ്രിയങ്കരമാവുന്നത്. ബിറ്റ് കോയിൻ മാസികയുടെ സഹസ്ഥാപകനായ റഷ്യൻ-കനേഡിയൻ പ്രോഗ്രാമർ വിറ്റാലിക്ക് ബ്യൂട്ടറിനാണ് എത്തേറിയത്തിന്റെ ഉപജ്ഞാതാവ്. 2014-ലാണ് എത്തേറിയം എന്ന ക്രിപ്റ്റോ കറൻസി രംഗത്തെത്തുന്നത്. കേരളത്തിൽ മില്യൺ മണി സ്മാർട്ട് കോൺട്രാക്റ്റ് എന്ന വെബ്സൈറ്റിലൂടെയാണ് നിക്ഷേപകർ എത്തേറിയത്തിൽ നിക്ഷേപമിറക്കുന്നത്. ബിറ്റ്കോയിനിൽ വലിയ സംഖ്യയാണ് നിക്ഷേപിക്കേണ്ടതെങ്കിൽ ഇവിടെ അഞ്ചു ഡോളർ (ഏകദേശം നാനൂറു രൂപ) മുതൽ നിക്ഷേപം തുടങ്ങാനുള്ള അവസരമുണ്ട്. ഒരുതരത്തിലും ഹാക്ക് ചെയ്യപ്പെടുകയില്ലെന്നും നിക്ഷേപങ്ങൾ നൂറുശതമാനം സുരക്ഷിതമാണെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നു. പണം വൈബ്സൈറ്റിൽ എവിടെയും സൂക്ഷിക്കുന്നില്ലെന്നും ഇടപാടുകൾ ഉപയോക്താകൾക്ക് പ്രത്യേകം തയ്യാറാക്കിയ വാലറ്റുകളിൽനിന്ന് വാലറ്റുകളിലേക്കാണെന്നും വൈബ് സൈറ്റ് പറയുന്നു. പണം ഒരു പ്രത്യേക സെർവറിലല്ല സൂക്ഷിക്കുന്നത് എന്നതുകൊണ്ടുതന്നെ ഹാക്കർമാർക്ക് തട്ടിയെടുക്കാൻ കഴിയില്ലെന്നാണ് സൈറ്റ് അവകാശപ്പെടുന്നത്. ഇതിൽ നിക്ഷേപിക്കുന്നവർ രണ്ടുപേരെവീതം പുതിയതായി ചേർക്കണമെന്നാണ് സൈറ്റ് മുന്നോട്ടുവെക്കുന്ന നിബന്ധന. ഈ സൈറ്റിനെക്കുറിച്ച് മലയാളത്തിലുള്ള വീഡിയോ യൂട്യൂബിലും വാട്സ് ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിനിമയം നടത്തുന്ന ബിറ്റ് കോയിൻ, എത്തേറിയം പോലുള്ള ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് കരുതുന്നതെന്ന് െഎ.ടി. വിദഗ്ധനായ ജോസഫ് മാത്യു പറഞ്ഞു. ഇന്റർനെറ്റ് ബാങ്കിങ് വഴി രണ്ടുപേർക്ക് പരസ്പരം പണം കൈമാറാമെന്നിരിക്കെ ഇതിന് ഇടനില നിൽക്കാൻ ബാങ്ക് എന്ന ഒരു സ്ഥാപനത്തിന്റെ ആവശ്യമില്ലെന്നാണ് കരുതുന്നത്. പക്ഷേ, ക്രിപ്റ്റോ കറൻസികളുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ എത്തുമ്പോൾ അവരെ തിരഞ്ഞുപിടിച്ച് നിയമനടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്- അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപകർ നേരിടുന്ന വെല്ലുവിളി അപ്രതീക്ഷിതമായ വിലയിടിവാണ് ക്രിപ്റ്റോയിൽ പണമിറക്കുന്ന ഒരോ നിക്ഷേപകനും നേരിടുന്ന വെല്ലുവിളി. ഡിജിറ്റൽ രൂപത്തിലായതിനാൽ തന്നെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് ഹാക്കർമാർ നടത്തുന്ന മോഷണവും വെല്ലുവിളിയാണ്. ക്രിപ്റ്റോ കറൻസികളിലുള്ള നിക്ഷേപത്തിന് സർക്കാർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതിനാലും അംഗീകാരം നൽകിയിട്ടില്ലാത്തതിനാലും നഷ്ടങ്ങൾ സംഭവിച്ചാൽ സഹിക്കുകയല്ലാതെ നിക്ഷേപകന് മറ്റ് മാർഗങ്ങളൊന്നുമില്ല. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ എത്തേറിയത്തിന് നിയമസാധുത ഇല്ലങ്കിലും ജപ്പാൻ, മാൾട്ട, ഉക്രൈൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ ചില രാജ്യങ്ങളിൽ എത്തേറിയം അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് നിയമസാധുതയുണ്ട്. ബിറ്റോകോയിന്റെ ഈയാഴ്ചത്തെ ഡോളറുമായുള്ള വിനിമയമൂല്യം 8950 ഡോളർ(635830.92 രൂപ) വരെ ഉയർന്നു. എത്തേറിയവും കഴിഞ്ഞയാഴ്ച മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞയാഴ്ച ഡോളറുമായുള്ള വിനിമയമൂല്യം 140 ഡോളറായിരുന്നു(9947.07 രൂപ). ഒരാഴ്ചകൊണ്ട് അത് 168 ഡോളറിലേക്ക്(11936.48 രൂപ) കുതിച്ചു. 20 ശതമാനം വർധന. തട്ടിപ്പും കൊലപാതകവും തിരിച്ചടിയാവുമ്പോൾ കേരളത്തിൽ പുതുതലമുറ നിക്ഷേപകരിൽ ആദ്യം തംരഗമായിരുന്നു ബിറ്റ്കോയിൻ. എന്നാൽ, ലാഭത്തിനുപുറമെ നഷ്ടങ്ങളും സഹിക്കേണ്ടിവന്നതോടെ പലരും ഇതിൽ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു. ബിറ്റ്കോയിനിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് കാശ് വാങ്ങുന്ന തട്ടിപ്പ് സംഘങ്ങൾകൂടി രംഗത്തെത്തിയതാണ് ഈ ക്രിപ്റ്റോ കറൻസിയെ കേരളത്തിൽ സംശയത്തിന്റെ നിഴലിലാക്കിയത്. ബിറ്റ് കോയിൻ ഇടപാടിൽ ഡെറാഡൂണിൽ മലയാളിയായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടതോടെ ഇതിന് ഒരു സാമൂഹിക വിപത്തിന്റെ രൂപം കൈവന്നു. 485 കോടി രൂപയുടെ ബിറ്റ്കോയിൻ തട്ടിപ്പിലെ മുഖ്യസൂത്രധാരനായിരുന്ന പുലാമന്തോൾ സ്വദേശി അബ്ദുൾ ഷുക്കൂറാണ് ഡെറാഡൂണിൽ വ്യാപാര പങ്കാളികളാൽ കൊല്ലപ്പെട്ടത്.

from money rss http://bit.ly/2THpwO7
via IFTTT

പാഠം 57: പെന്‍ഷന്‍ പറ്റിയാല്‍ 3.20കോടി രൂപ ലഭിക്കാന്‍ എത്ര നിക്ഷേപിക്കണം?

നേരത്തെ റിട്ടയർ ചെയത് ശിഷ്ടകാലം ജോലിയുടെ സംഘർഷങ്ങളൊന്നുമില്ലാതെ അടിച്ചുപൊളിച്ച് ജീവിക്കാനുള്ള വഴികളറിയേണ്ടത് നൂറുകണക്കിനുപേർക്കാണ്. ചിട്ടയോടെ നിക്ഷേപിച്ചാൽ നിങ്ങൾക്കും മുന്നോ നാലോ കോടി രൂപ പെൻഷൻകാല ജീവിതത്തിനായി അനായാസം കണ്ടെത്താവുന്നതേയുള്ളൂ. കോടികളുടെ തുകകണ്ട് നടക്കാത്ത സ്വപ്നമെന്ന് വിമർശിക്കുംമുമ്പ് നിക്ഷേപ കണക്കുകൾ പരിശോധിക്കുക. 22 വയസ്സുകാരന്റെ അന്വേഷണംതന്നെ ഇവിടെ ഉദാഹരിക്കാം. 45 വയസ്സിൽ വിരമിക്കാനാണ് ദുബായിയിൽ ജോലി ചെയ്യുന്ന ഈ യുവാവിന്റെ ആഗ്രഹം. ചെറിയ പ്രായത്തിൽതന്നെ ജോലികിട്ടിയ ഇദ്ദേഹത്തിന് വൈകാതെ നാട്ടിൽ സ്ഥിരതാമസമാക്കാനാണ് താൽപര്യം. അതിനിടെയാണ് പാഠം 56 കാണാനിടയായത്. ജീവിതായുസ്സ് 65 വയസ്സുവരെ ജീവിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ നമ്മുടെ ശരാശരി ആയുസ് അതിലുമേറെയാണ്. 2019ലെ നാഷണൽ ഹെൽത്ത് പ്രൊഫൈൽ പ്രകാരം 68.7 വയസ്സാണ് ശരാശരി ആയൂർദൈർഘ്യം. പുരുഷന്മാരുടേത് 67.4 വയസ്സും സ്ത്രീകളുടേത് 70.2 വയസ്സുമാണ്. കേരളത്തിലെ ശരാശരി ഇതിലും എത്രയോ കൂടുതലാണ്. വ്യക്തികളുടെ ആയുർദൈർഘ്യമെടുത്താൽ 80-85 വയസ്സെങ്കിലും കണക്കാക്കേണ്ടിവരും. അതുപ്രകാരമാകണം നിക്ഷേപം നടത്താൻ. ജപ്പാനിലാണ്(2018ലെ കണക്കുപ്രകാരം)ജീവിതായുസ്സ് ഏറ്റവും കൂടുതലുള്ളത് 83.7 വയസ്സ്. സ്വിറ്റ്സർലാൻഡിൽ 83.3ഉം സിംഗപുരിൽ 83.3ഉം ഇറ്റലിയിൽ 82.3ഉം ആണ് ജീവിതായുസ്സ്. ലോകത്തെ 30 രാജ്യങ്ങളിൽ 80നുമുകളിലാണ് ആയുസ്സുള്ളത്. യുഎസിലാകട്ടെ ശരാശരി ആയുസ്സ് 78.7 വർഷമാണ്. സിഇഒ വേൾഡ് മാഗസിനാണ് ലോകരാജ്യങ്ങളിളെ ജീവിതരീതി വിലയിരുത്തി ഇക്കാര്യം നിശ്ചയിച്ചത്. 2030 ആകുമ്പോൾ ലോകരാജ്യങ്ങളിലെ ശരാശരി ആയുസ്സ് 3.6 വർഷംവരെ വർധിക്കുമെന്നും പറയുന്നു. നിലവിൽ 20,000 രൂപയാണ് അദ്ദേഹം ജീവിതചെലവായി കണക്കാക്കിയിട്ടുള്ളത്. 45 വയസ്സിൽ ജോലിയിൽനിന്ന് വിരമിക്കുകയാണെങ്കിൽ നീണ്ട 23 വർഷം മുന്നിലുണ്ട്. 23 വർഷംകഴിഞ്ഞ് 45 വയസ്സിലെത്തുമ്പോൾ നിലവിൽ 20,000 രൂപ ജീവിതചെലവുള്ള ഒരാൾക്ക് പ്രതിമാസം ജീവിക്കാൻ 76,395 രൂപയെങ്കിലും വേണ്ടിവരും. ശരാശരി ആറ് ശതമാനം പണപ്പെരുപ്പനിരക്കുകൂടി കണക്കിലെടുക്കുമ്പോഴാണത്. ഇതുപ്രകാരം 9,16,740 രൂപയാണ് അന്ന് ഒരുവർഷം ജീവിക്കാൻ വേണ്ടിവരിക. ജോലിയിൽനിന്ന് വിരമിച്ചശേഷം മുന്നിലുള്ളത് 80വയസ്സുപ്രകാരം35 വർഷത്തെ ജീവിതമാണ്. അത്രയുംകാലം ജീവിക്കണമെങ്കിൽ 3,20,85,900 രൂപവേണ്ടിവരും. അതായത് 3.20 കോടി രൂപ. ഇത്രയുംതുക 23 വർഷം കഴിഞ്ഞ് ലഭിക്കണമെങ്കിൽ നിങ്ങൾ ഇപ്പോൾമുതൽ പ്രതിമാസം 21,750 രൂപ വീതം നിക്ഷേപിക്കണം. 12 ശതമാനം വാർഷികാദായം ലഭിക്കുന്ന നിക്ഷേപ പദ്ധതിയിലാണെങ്കിലാണിത്(നിക്ഷേപ പദ്ധതികൾ പിന്നീട് വിശദമാക്കുന്നതാണ്) ഇത്രയും കാലംകൊണ്ട് നിങ്ങൾ നിക്ഷേപിച്ചിട്ടുണ്ടാകുക 60 ലക്ഷം രൂപമാത്രമാണ്. 2.6 കോടി രൂപമൂലധനനേട്ടമടക്കം മൊത്തം 3,20,38,996 രൂപ ലഭിക്കും.കൂട്ടുപലിശയുടെ ഗുണംലഭിക്കുന്നതിനാലാണ് ദീർഘകാലംകൊണ്ട് ഇത്രയും മൂലധനനേട്ടമുണ്ടാകുന്നത്. ഒറ്റത്തവണയായാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ 23.65 ലക്ഷംരൂപയാകും നിക്ഷേപിക്കേണ്ടിവരിക. എന്തിനാണ് ഇത്രയും തുക? എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. നിലവിലെ അദ്ദേഹത്തിന്റെ ഒറ്റയ്ക്കുള്ള ജീവിത ചെലവായ 20,000 രൂപമാത്രം കണക്കാക്കിയാണ് ഈ പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. 20 കളിലുള്ള നിങ്ങളുടെ ജീവിത ചെലവല്ല 30 കളിലുണ്ടാകുക. 40കളിലും ഇതിൽനിന്ന് വ്യത്യസ്തമല്ല. കുടുംബവും കുട്ടികളുമാകുമ്പോൾ അത് എത്രയോകൂടുമെന്ന് മനസിലാക്കുക. അതുകൊണ്ടുതന്നെ നിക്ഷേപിക്കേണ്ട മിനിമംതുകയാണ് മുകളിൽ വ്യക്തമാക്കിയത്. പെൻഷൻപറ്റിയതിനുശേഷമുള്ള പണപ്പെരുപ്പം ഇതിൽ പ്രധാനപ്പെട്ടതാണ്. ശരാശരി പണപ്പെരുപ്പം ആറുശതമാനത്തിൽ നിലനിർത്തുമ്പോൾതന്നെ ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ പണപ്പെരുപ്പം അതിലും എത്രയോ മുകളിലാണ് എന്ന വസ്തുത അവഗണിക്കാനാവില്ല. പെൻഷൻകാല ജീവിതത്തിനായി സമാഹരിച്ചതുക മികച്ച രീതിയിൽ നിക്ഷേപിച്ചാൽ ഈ അധികചെലവിനെ മറികടക്കാം. ഇടയ്ക്കൊക്കെ യാത്രചെയ്യാനും ജീവിതം അടിച്ചപൊളിക്കാനുമുള്ള വരുമാനം അതിൽനിന്ന് ലഭിക്കും. ആരോഗ്യപരിരക്ഷയ്ക്കും ഇതിൽനിന്ന് വരുമാനം കണ്ടെത്താം. 60-ാംവയസ്സിൽ വിരമിക്കുകയാണെങ്കിൽ നേരത്തെ വിരമിക്കേണ്ട, 60വയസ്സിൽമതി എന്നുണ്ടെങ്കിൽ നിങ്ങൾ പ്രതിമാസം 4,700 രൂപവീതം നിക്ഷേപിച്ചാൽമതി. നിലവിലെ ജീവിത ചെലവായ 20,000 രൂപ 38 വർഷം കഴിയുമ്പോൾ (ആറുശതമാനം പണപ്പെരുപ്പ് നിരക്ക്കൂടി ചേർത്താൽ) പ്രിതമാസം 1,83,085 രൂപയായി ഉയരും. അതുപ്രകാരം 60വയസ്സാകുമ്പോൾ ഒരുവർഷം ജീവിക്കാൻ 21.97 ലക്ഷം വേണ്ടിവരും. ഇതുപ്രകാരം 80 വയസ്സുവരെ ജീവിക്കാൻ 4.39 കോടി രൂപയാണ് വേണ്ടിവരിക. കൃത്യമായി പറഞ്ഞാൽ 4,39,40420 രൂപ. ഇത്രയുംതുക സമാഹരിക്കാൻ ഇപ്പോൾ മുതൽ പ്രതിമാസം നിങ്ങൾ 4,700 രൂപ നിക്ഷേപിച്ചാൽ മതിയാകും! നിങ്ങൾ ആകെ നിക്ഷേപിച്ചിട്ടുണ്ടാകുക 21.4 ലക്ഷം രൂപമാത്രമാണ്. 4.2 കോടി രൂപയാണ് മൂലധനനേട്ടം. നേരത്തെ നിക്ഷേപിച്ചാൽ വരുമാനം ലഭിച്ചുതുടങ്ങിയാൽ അപ്പോൾതന്നെ റിട്ടയർമെന്റ് ജീവിതത്തിനുള്ള നിക്ഷേപം തുടങ്ങണം. എത്രയും നേരത്തെതുടങ്ങിയാൽ പ്രതിമാസ നിക്ഷേപതുക അത്രയും കുറച്ചുമതി.ദീർഘകാല നിക്ഷേപത്തിന് ലഭിക്കുന്ന കൂട്ടുപലിശയുടെ ഗുണമാണ് ഇതിനുപിന്നിൽ. അതുകൊണ്ടാണ് നിക്ഷേപം എത്രയും നേരത്തെ തുടങ്ങണമെന്ന് പറയുന്നത്. feedbacks to: antonycdavis@gmail.com 30,35,40,വയസ്സുകളിലാണ്നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ എത്രയാണ് നിക്ഷേപിക്കേണ്ടിവരിക?. അതേക്കുറിച്ചാകട്ടെ അടുത്തപാഠത്തിൽ.

from money rss http://bit.ly/30E0lNO
via IFTTT

സെന്‍സെക്‌സില്‍ 221 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 221 പോയന്റ് താഴ്ന്ന് 41,307ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തിൽ 12166ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 691 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 708 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ആഗോളകാരണങ്ങളും വില്പന സമ്മർദവുമാണ് വിപണിയെ ബാധിച്ചത്. ഒഎൻജിസി, ഇന്റസിൻഡ് ബാങ്ക്, എസ്ബിഐ, എൻടിപിസി, റിലയൻസ്, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എൽആൻഡ്ടി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. കനത്ത വില്പന സമ്മർദത്തിൽ കഴിഞ്ഞദിവസം സെൻസെക്സ് 416 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. sensex down 221 pts

from money rss http://bit.ly/2Rzx2rE
via IFTTT

ബജറ്റ് സമ്മേളനം: 30-ന് സർവകക്ഷിയോഗം

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ്സമ്മേളനം 31-നു തുടങ്ങും. സമ്മേളനം സുഗമമായി നടത്തുന്നതിനു സഹകരണം തേടി സർക്കാർ 30-നു സർവകക്ഷി യോഗം വിളിച്ചേക്കും. പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം, എൻ.പി.ആർ, എൻ.ആർ.സി. വിഷയങ്ങൾ, ജമ്മുകശ്മീർ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്രാവശ്യത്തെ സമ്മേളനം. 31-നു രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിക്കാനുള്ള സാധ്യതയുണ്ട്. സമ്മേളനത്തിൽ പൊതുനിലപാട് സ്വീകരിക്കാൻ പ്രതിപക്ഷപാർട്ടികളും പ്രത്യേകയോഗം ചേരുന്നുണ്ട്. ഫെബ്രുവരി ഒന്നിനു ശനിയാഴ്ചയാണ് പൊതുബജറ്റ്. ആദ്യഘട്ട സമ്മേളനം 11-നു കഴിയും. തുടർന്ന് വിവിധ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികൾ യോഗം ചേർന്ന് ബജറ്റ് നിർദേശങ്ങൾ ചർച്ച ചെയ്യും. രണ്ടാംഘട്ട സമ്മേളനം മാർച്ച് രണ്ടിനു തുടങ്ങി ഏപ്രിൽ മൂന്നിന് അവസാനിക്കും. Budget Session: All-Party Meeting in 30th

from money rss http://bit.ly/3aqnwzz
via IFTTT

ഇന്ത്യയിലെ 63 അതിസമ്പന്നരുടെ ആസ്തി കേന്ദ്രബജറ്റിനെക്കാൾ കൂടുതൽ

ദാവോസ്: രാജ്യത്തെ 63 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് കേന്ദ്രബജറ്റിനെക്കാൾ കൂടുതൽ. ഒരു ശതമാനംവരുന്ന അതിസമ്പന്നരുടെ ആസ്തി രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനംവരുന്ന, 95.3 കോടി ദരിദ്രരുടേതിനേക്കാൾ നാലിരട്ടിയാണെന്നുംം ലോക സാമ്പത്തികഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട 'ടൈം ടു കെയർ' റിപ്പോർട്ടിൽ പറയുന്നു. 63 ഇന്ത്യൻ സമ്പന്നരുടെ ആസ്തി 28.97 ലക്ഷം കോടി 2018-19 സാമ്പത്തികവർഷത്തെ കേന്ദ്ര ബജറ്റ് 24.42 ലക്ഷം കോടി ലോകജനസംഖ്യയുടെ 60 ശതമാനംവരുന്ന 460 കോടി ജനങ്ങളുടെ ആകെ സമ്പത്ത് ചേർത്തുവയ്ക്കുന്നതിനെക്കാൾ ആസ്തി ലോകത്തെ 2153 ശതകോടീശ്വരന്മാരുടെ പക്കലുണ്ട്. ഒരു പതിറ്റാണ്ടിനിടയിൽ ലോകത്ത് അതിസമ്പന്നരുടെ എണ്ണം ഇരട്ടിയായെന്നും ആഗോള അസമത്വം ഞെട്ടിപ്പിക്കുന്നതരത്തിൽ വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അസമത്വം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാതെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം പരിഹരിക്കാനാവില്ലെന്നും വളരെക്കുറച്ച് സർക്കാരുകൾ മാത്രമാണ് ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധത കാണിക്കുന്നതെന്നും ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ. അമിതാഭ് ബെഹർ പറഞ്ഞു. സമ്പത്തിന്റെ മധുരം നുണയുന്നവർ ഇന്ത്യയിൽ 63 അതിസമ്പന്നരുടെ ആസ്തി 2018-19 വർഷത്തെ കേന്ദ്രബജറ്റിനെക്കാൾ (24,42,200 കോടി) കൂടുതൽ 10 ശതമാനം സമ്പന്നരുടെ ആസ്തി ദേശീയ ആസ്തിയുടെ 74.3% 2019-ൽ ഒരു ശതമാനം അതിസമ്പന്നരുടെ ആസ്തി വർധിച്ചത് 46% 50 ശതമാനം ദരിദ്രരുടെ ആസ്തി വർധിച്ചത്-3% ഉന്നത ടെക് കമ്പനിയിലെ സി.ഇ.ഒ.യുടെ ഒരുവർഷത്തെ വരുമാനത്തിനു തുല്യമായ തുക നേടാൻ ഒരുവീട്ടുജോലിക്കാരി പണിയെടുക്കേണ്ടത്-22,277 വർഷം അവർ ഒരുവർഷം കൊണ്ടു നേടുന്ന തുക സി.ഇ.ഒ. നേടുന്നത് 10 മിനിറ്റിൽ രാജ്യത്തെ മുഴുവൻ സ്ത്രീകളുടെ പ്രതിഫലമില്ലാതെയുള്ള അധ്വാനം -326 കോടി മണിക്കൂർ (ദിവസം) പണപരമായ മൂല്യം 19 ലക്ഷം കോടി രൂപയ്ക്ക് തുല്യം, 2019-ലെ വിദ്യാഭ്യാസ ബജറ്റിന്റെ(93,000 കോടി) 20 ഇരട്ടി വരുമിത്. Indias 63 richest people have more assets than the Union Budget

from money rss http://bit.ly/38nYqj4
via IFTTT

സെന്‍സെക്‌സ് 416 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച ഉയരം കുറിച്ച ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 416.46 പോയന്റ് നഷ്ടത്തിൽ 41,528.91ലും നിഫ്റ്റി 127.90 പോയന്റ് താഴ്ന്ന് 12224.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 944 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1555 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. ബിഎസ്ഇ മിഡക്യാപ് സൂചിക 0.6 ശതമാനവും സ്മോൾ ക്യാപ് സൂചിക 0.4ശതമാനവും താഴ്ന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഐഒസി, കോൾ ഇന്ത്യ, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ, ഗെയിൽ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികളെല്ലാം നഷ്ടത്തിലായിരുന്നു. നിക്ഷേപകർ ഓഹരികൾ വ്യാപകമായി വിറ്റ് ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. Sensex slips 416 pts, Nifty below 12,300

from money rss http://bit.ly/3auiy4M
via IFTTT