121

Powered By Blogger

Monday 13 January 2020

സ്വര്‍ണവില പവന് 320 രൂപകുറഞ്ഞ് 29,400 രൂപയായി

കൊച്ചി: സ്വർണവില പവന് 320 രൂപ കുറഞ്ഞ് 29,400 രൂപയായി. 3675 രൂപയാണ് ഗ്രാമിന്റെ വില. അഞ്ചുദിവസംകൊണ്ട് പവന്റെ വിലയിൽ 1000 രൂപയാണ് കുറഞ്ഞത്. എക്കാലത്തെയും ഉയർന്ന വിലയായ 30,400 രേഖപ്പെടുത്തിയത് ജനുവരി എട്ടിനാണ്. ഇറാൻ-യുഎസ് സംഘർഷം രൂപപ്പെട്ടതാണ് സ്വർണവിലയിൽ വൻവർധനയുണ്ടാകാനിടയാക്കിയത്. സംഘർഷത്തിന് അയവുവന്നതോടെ വിലകുറയാനുംതുടങ്ങി. ദേശീയ വിപണിയിൽ തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വർണവില കുറയുന്നത്. ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയതോടെയാണ് ആഗോള വിപണിയിൽ സ്വർണവില താഴാൻ തുടങ്ങിയത്. ഒരു ഔൺസിന് 1,537.67 ഡോളറാണ് അന്താരാഷ്ടവിപണിയെല നിലവിലെ വില.

from money rss http://bit.ly/38aqdUd
via IFTTT

കണ്ണട തിരഞ്ഞെടുക്കുമ്പോള്‍

കണ്ണടയെ ഒരു 'ബോറൻ'വസ്തുവായി കാണുന്ന കാലമൊക്കെ മാറി. ആളുകളുടെ രൂപത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ കണ്ണടകൊണ്ട് സാധിക്കും. അതുകൊണ്ട് രൂപഭംഗി വർധിപ്പിക്കാനുള്ള ഉപാധിയായിട്ടാണ് ആളുകൾ ഇപ്പോൾ കണ്ണടയെ കാണുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റവും കണ്ണട വെയ്ക്കുന്നവരുടെ എണ്ണം കൂട്ടുന്നുണ്ട്. അത് മനസ്സിലാക്കി കമ്പനികൾകൂടി രംഗത്തുവന്നതോടെ കണ്ണടവിപണി സജീവമാണിപ്പോൾ. റൗണ്ട്, സ്ക്വയർ, ഓവൽ, ഷെൽ, ഹാഫ് ഫ്രെയിം, റിംലെസ്... അങ്ങനെ കണ്ണട ഫ്രെയിം മോഡലുകളുടെ നിര നീളുകയാണ്. പുരുഷന്മാർക്ക് 'സ്ക്വയർ', സ്ത്രീകൾക്ക് 'ഓവൽ' എന്നീ പരമ്പരാഗത സങ്കൽപ്പങ്ങൾ ഇപ്പോൾ ഇല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന 'യൂണിസെക്സ്' മോഡലുകളാണ് ഇപ്പോൾ അധികവും വരുന്നത്. ഇഷ്ടം 'ഷെൽ' ഫ്രെയിമുകളോട് ഏറ്റവും അധികം ഡിമാൻഡ് ഇപ്പോൾ 'ഷെൽ' ഫ്രെയിമുകൾക്കാണ്. പ്ലാസ്റ്റിക് ഫ്രെയിമുകളാണിവ. ഇതിൽത്തന്നെ വൃത്താകൃതിയിലുള്ളതിനാണ് ഡിമാൻഡ് ഏറെ. കറുത്തനിറത്തോട് ആരാധന കൂടുതലാണ്. സ്ത്രീകൾ ചിലർ ബ്രൗൺ, മെറൂൺ തുടങ്ങിയ നിറങ്ങളും തിരഞ്ഞെടുക്കാറുണ്ട്. സിനിമാതാരം പാർവതി ഉപയോഗിക്കുന്നതുപോലുള്ള വലിയ ഫ്രെയിമുകൾക്ക് ആരാധകർ ഏറെയാണ്. 'റഫ്' ആയിട്ട് ഉപയോഗിക്കാമെന്നതാണ് 'ഷെൽ' ഫ്രെയിമുകളുടെ മെച്ചം. നിറം മങ്ങുകയുമില്ല. 'നോസ് പാഡ്' ഇല്ലാത്തതുകൊണ്ട് മൂക്കിൽ പാടുവരുമെന്ന പേടിയും വേണ്ട. ശരാശരി 440 രൂപ മുതലാണ് ഇത്തരം ഫ്രെയിമുകളുടെ വില ആരംഭിക്കുന്നത്. 'ക്യാറ്റ് ഐ' സ്ത്രീകളുടെയിടയിൽ വളരെ പ്രചാരമുള്ള മോഡലാണിത്. പൂച്ചയുടെ കണ്ണിന്റെ രൂപത്തിലുള്ള ഫ്രെയിമുകളാണിത്. ശരാശരി 1,000 രൂപ മുതലാണ് ഇത്തരം ഫ്രെയിമുകൾ ലഭിക്കുക. 'ആന്റി ഗ്ലെയർ' ജീവിതശൈലിയിൽ വന്ന മാറ്റവും കണ്ണടകളുടെ വിൽപ്പന കൂട്ടുന്നുണ്ട്. കംപ്യൂട്ടർ പോലുള്ള ഉപകരണങ്ങൾ അധികം ഉപയോഗിക്കാൻ തുടങ്ങിയതോടെ കാഴ്ചപ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം കൂടിയതാണ് കാരണം. കണ്ണിന്റെ ആരോഗ്യം പരിഗണിച്ച് ഇപ്പോൾ കാഴ്ചവൈകല്യം ഇല്ലാത്തവർ പോലും 'ആന്റി ഗ്ലെയർ' ഗ്ലാസുകൾ വാങ്ങാൻ തുടങ്ങി. ബ്രാൻഡുകളോട് ഇഷ്ടം കൂടുന്നു ബ്രാൻഡ് നോക്കി കണ്ണട വാങ്ങുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. എൻ.ആർ.ഐ.കൾക്കിടയിൽ വ്യാപകമായ ഈ 'ട്രെൻഡ്' ഇപ്പോൾ മറ്റു വിഭാഗങ്ങൾക്കിടയിലും വ്യാപിക്കുകയാണ്. റെയ്ബാൻ, അർമാനി, മോൺ ബ്ലാൻങ്, ടാഗ് ഹ്യുവർ, ജാഗ്വർ, ടോം ഫോർഡ് തുടങ്ങിയവയാണ് പ്രീമിയം വിഭാഗത്തിൽ ലഭിക്കുന്ന കണ്ണടകൾ. 5,000 രൂപ മുതൽ ഇത്തരം കണ്ണടകൾ ലഭ്യമാണ്. കണ്ണടവെച്ചുള്ള സിനിമാതാരങ്ങളുടെയും സ്പോർട്സ് താരങ്ങളുടെയും ചിത്രങ്ങളുമായി ഷോപ്പിൽ വന്ന് ആ മോഡൽ കണ്ണട വാങ്ങുന്നവരും കുറവല്ല. കൂളാവാൻ 'സൺഗ്ലാസ്' ഗൾഫിലേക്ക് കുടിയേറ്റം ആരംഭിച്ചതു മുതൽ മലയാളികൾക്ക് ഒരു ഇഷ്ടം സൺഗ്ലാസുകളോടുണ്ട്. ആ ഇഷ്ടത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ഹെൽമെറ്റ് നിർബന്ധമായതോടെ ഇരുചക്രവാഹന യാത്രക്കാർ ചെറുതായി കൈയൊഴിഞ്ഞെങ്കിലും ഇപ്പോഴും ഏറ്റവും അധികം വിൽപ്പനയുള്ളൊരു വിഭാഗമാണ് സൺഗ്ലാസുകളുടേത്. വിവിധ കമ്പനികൾ ഉണ്ടെങ്കിലും റെയ്ബാനാണ് കൂട്ടത്തിലെ ജനപ്രിയൻ. 5,000 രൂപ മുതലാണ് റെയ്ബാൻ ഗ്ലാസുകൾ ലഭിക്കുക. അത്രയും പണംമുടക്കാൻ താത്പര്യമില്ലാത്തവർക്ക് 'ഇന്ത്യൻ'ആയ 'ഫാസ്റ്റ്ട്രാക്കു'ണ്ട്. 750 രൂപ മുതൽ ഫാസ്റ്റ്ട്രാക്കിന്റെ കൂളിങ് ഗ്ലാസുകൾ ലഭിക്കും. കൂടാതെ, പ്രീമിയം വിഭാഗത്തിൽ ഗുച്ചി, പ്രാഡ അടക്കം നിരവധി കമ്പനികളുടെ മോഡലുകളുമുണ്ട്. ഓൺലൈൻ എന്തും ഏതും ഇപ്പോൾ ഓൺലൈനിൽ കിട്ടുന്ന കാലമാണിത്. കണ്ണടകളുടെ കാര്യവും വ്യത്യസ്തമല്ല. ആമസോൺ അടക്കം നിരവധി കമ്പനികൾ കണ്ണടകൾ ഓൺലൈനിൽ വിൽപ്പന നടത്തുന്നുണ്ട്. വിവിധ കമ്പനികളുടെ വ്യത്യസ്ത മോഡലുകൾ ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ, ഓഫർ ലഭിക്കാനും സാധ്യതയുണ്ട്. sanishwyd@gmail.com

from money rss http://bit.ly/36ShrKc
via IFTTT

നികുതിയിളവിനുള്ള നിക്ഷേപ പരിധി 2.5 ലക്ഷമാക്കിയേക്കും

ന്യൂഡൽഹി: ശമ്പള വരുമാനക്കാർക്ക് വരുന്ന ബജറ്റിൽ ആശ്വസിക്കാൻ വകയുണ്ടാകും. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തിൽനിന്ന് 2.5 ലക്ഷമായി ഉയർത്തിയേക്കും. 80 സിയിൽതന്നെ മറ്റൊരു സെഗ്മെന്റുകൂടി ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റി(എൻഎസ് സി)ലെ 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് നൽകുന്നതാണ് പരിഗണിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടി(പിപിഎഫ്)ന്റെ സാമ്പത്തിക വർഷത്തെ നിക്ഷേപ പരിധി 1.5 ലക്ഷത്തിൽനിന്ന് 2.5 ലക്ഷമാക്കി ഉയർത്താനും സാധ്യതയുണ്ട്. ചെറു നിക്ഷേപ പദ്ധതികൾക്ക് നികുതി ആനുകൂല്യം നൽകുന്നതാണ് കൂടുതലായും പരിഗണിക്കുന്നത്. നിലവിൽ 80സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് നികുതിയിളവുള്ളത്. പിപിഎഫും എൻഎസ് സിയും നിലവിൽ നികുതിയിളവിനുള്ള നിക്ഷേപ പദ്ധതികളിൽ ഉൾപ്പെട്ടവതന്നെയാണ്. കുടുംബങ്ങളുടെ നിക്ഷേപ നിരക്കിൽ വൻഇടിവ് സംഭവിച്ചതാണ് നികുതിയിളവിനുള്ള നിക്ഷേപ പരിധി വർധിപ്പിക്കാന്നുതിനെക്കുറിച്ച് ആലോചിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. 2011-12 സാമ്പത്തിക വർഷത്തിൽ 23.6 ശതമാനമായിരുന്ന കുടുംബങ്ങളുടെ നിക്ഷേപം 2017-18ആയപ്പോൾ 17.2 ശതമാനമായി കുറഞ്ഞിരുന്നു. 2018-19 സാമ്പത്തിക വർഷത്തെ നിരക്ക് ലഭ്യമല്ല. കുടുംബങ്ങളിൽ കൂടുതൽ നിക്ഷേപംവരുമ്പോൾ ഭാവിയിൽ ഉപഭോഗംവർധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

from money rss http://bit.ly/2Rc3gJn
via IFTTT

പണപ്പെരുപ്പം: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായനേട്ടം നിലനിർത്താൻ ഓഹരി വിപണികൾക്കായില്ല. സെൻസെക്സ് 50 പോയന്റ് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 10 പോയന്റും നഷ്ടത്തിലാണ്. റീട്ടെയിൽ പണപ്പെരുപ്പനിരക്ക് അഞ്ച് വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് വിപണിയെ ബാധിച്ചത്. ബാങ്കിങ് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ 0.5ശതമാനം നഷ്ടത്തിലായി. യെസ് ബാങ്ക്, യുപിഎൽ, ഒഎൻജിസി, കോൾ ഇന്ത്യ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. വേദാന്ത, ടാറ്റ സ്റ്റീൽ, ഗെയിൽ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, സൺ ഫാർമ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss http://bit.ly/2Ri1mqD
via IFTTT

ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകൾ വേർപെടുത്തുന്നതിന് കൂടുതൽ സമയം

മുംബൈ:കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകൾ വിഭജിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന് രണ്ടു വർഷം കൂടി സമയം നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവിറങ്ങി. 2020 ഏപ്രിൽ ഒന്നിന് നിർബന്ധമാക്കാനിരുന്ന നിയമം 2022 ഏപ്രിൽ ഒന്നിലേക്കാണ് നീട്ടി നൽകിയത്. അതേസമയം, തീയതി നീട്ടുന്നതിന് കാരണമൊന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ ഒന്നു മുതൽ ചെയർമാൻ, മാനേജിങ് ഡയറക്ടർ അല്ലെങ്കിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തസ്തികകൾ വേർപെടുത്തണമെന്നായിരുന്നു സെബി നിർദേശം. എന്നാൽ, പല കമ്പനികളും ഇതിന് തയ്യാറെടുത്തിരുന്നില്ല. ഓഹരി വിപണിയിൽനിന്നുള്ള കണക്കുകൾ പ്രകാരം ലിസ്റ്റ് ചെയ്തതിൽ മുൻനിരയിലുള്ള 500 കമ്പനികളിൽ പകുതിയോളം ഈ നിയമം നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് ഇവർ ആവശ്യമുന്നയിച്ചിരുന്നു. വ്യവസായികളുടെ സംഘടനയായ ഫിക്കി, സി.ഐ.ഐ. എന്നിവയും തീയതി നീട്ടണമെന്നാവശ്യപ്പെട്ട് സെബിയെ സമീപിച്ചു. സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞ സാഹചര്യം കൂടി ഇവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് കരുതുന്നു. പല കമ്പനികളും ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകൾ ലയിപ്പിച്ച് സി.എം.ഡി. തസ്തികയാണ് നിലവിലുള്ളത്. ഇത് ബോർഡിലും മാനേജ്മെന്റിലും തീരുമാനങ്ങളെ ബാധിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ കോർപ്പറേറ്റ് ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ വേർപെടുത്താൻ 2018 മേയിൽ സെബി ഉത്തരവിറക്കിയത്. മാനേജിങ് ഡയറക്ടർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്നിവരുമായി ചെയർമാന് നേരിട്ട് ബന്ധമുണ്ടാകരുതെന്നും സെബി ഇതോടൊപ്പം നിർദേശിച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ബി.പി.സി.എൽ., ഒ.എൻ.ജി.സി., കോൾ ഇന്ത്യ, വിപ്രോ, ഹീറോ മോട്ടോ കോർപ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകളിൽ ഒരാളാണ് നിലവിലുള്ളത്. SEBI Extends Deadline By Two Years To Split Chairman And Managing Director Posts

from money rss http://bit.ly/2t6g9N9
via IFTTT

സ്വർണപ്പണയ കാര്‍ഷിക വായ്പയില്‍നിന്ന് ഉടന്‍ മാറണമെന്ന് നോട്ടീസ്‌

കോഴിക്കോട്: സ്വർണപ്പണയ കാർഷികവായ്പകൾ ഉടൻതന്നെ കിസാൻ ക്രെഡിറ്റ് കാർഡ്(കെ.സി.സി.) ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഇടപാടുകാർക്ക് ബാങ്കുകളിൽനിന്ന് നോട്ടീസ്. ഇത്തരം വായ്പകൾ നൽകുന്നത് പൂർണമായി നിർത്തിവെച്ചതിനു പിന്നാലെയാണ് നേരത്തേ വായ്പ ലഭിച്ചവർക്ക് നോട്ടീസയക്കാൻ തുടങ്ങിയത്. 2019 ഒക്ടോബർ ഒന്നിനുശേഷം അനുവദിച്ച സ്വർണപ്പണയ കാർഷികവായ്പകൾക്കുള്ള പലിശയിളവ് കേന്ദ്രസർക്കാർ നിർത്തലാക്കിയതിനാലാണ് നടപടിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് നോട്ടീസ്. ഇടപാടുകാരാവട്ടെ,വായ്പകൾ പെട്ടെന്ന് കിസാൻക്രെഡിറ്റ് കാർഡിലേക്കു മാറ്റുന്നതെങ്ങനെയെന്ന അങ്കലാപ്പിലാണ് കിസാൻ ക്രെഡിറ്റ് കാർഡ് വഴി ഒരുലക്ഷം രൂപ വായ്പ ലഭിക്കണമെങ്കിൽ സ്വന്തംപേരിൽ അരയേക്കർ ഭൂമിയെങ്കിലുംവേണം. ഒരുസെന്റ് ഭൂമിയുടെ നികുതി രസീതിയുണ്ടെങ്കിൽപ്പോലും സ്വർണപ്പണയകാർഷികവായ്പ ലഭിക്കുമായിരുന്നു. ഭൂമിയില്ലാത്തവർക്ക് പാട്ടത്തിന് കൃഷി നടത്താനും ഈ വായ്പ നൽകിയിരുന്നു. അങ്ങനെ സ്വർണപ്പണയ കാർഷികവായ്പയെടുത്തവരിൽ ബഹുഭൂരിപക്ഷത്തിനും കെ.സി.സി. ലഭിക്കില്ലെന്ന് വ്യക്തമാണ്. അങ്ങനെയാവുമ്പോൾ, നാലുശതമാനത്തിന് ലഭിക്കുന്ന സ്വർണപ്പണയ കാർഷികവായ്പയ്ക്ക് ഒമ്പതുശതമാനംവരെ പലിശ നൽകേണ്ടിവരും. കേരളത്തിലാകെ 11 ലക്ഷത്തോളം കർഷകർക്ക് ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് കണക്കാക്കുന്നത്. 74 ലക്ഷം കാർഷികവായ്പ അക്കൗണ്ടുകളിൽ 45 ലക്ഷവും സ്വർണപ്പണയ കാർഷികവായ്പകളാണെന്നാണ് കണക്ക്. ഒക്ടോബർ ഒന്നുമുതലെടുത്ത സ്വർണപ്പണയ കാർഷികവായ്പകൾക്കാണ് പലിശയിളവ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രകാർഷികമന്ത്രാലയം റിസർവ് ബാങ്കിനും നബാർഡിനും നൽകിയ നിർദേശമനുസരിച്ചാണ് ബാങ്കുകൾ നടപടികൾ തുടങ്ങിയത്. ഇക്കൊല്ലം മാർച്ച് 31-നു മുമ്പ് കെ.സി.സി.യിലേക്കു മാറാൻ കഴിയാത്തവർ കൂടിയ പലിശ നൽകേണ്ടിവരും. നാമമാത്രമായ ഭൂമിയുള്ളവർക്കും പാട്ടക്കൃഷിക്കാർക്കുമൊക്കെ കെ.സി.സി. ലഭിക്കാൻ പ്രയാസമേറെയാണ്. ഭൂമിയുടെ അളവും ചെയ്യുന്ന കൃഷിയുടെ സ്വഭാവവും മറ്റും പരിഗണിച്ച് വിശദമായ പരിശോധനയ്ക്കുശേഷമേ ബാങ്കുകൾ കെ.സി.സി. അനുവദിക്കാറുള്ളൂ. സംസ്ഥാനത്ത് 85 ശതമാനം കെ.സി.സി.അക്കൗണ്ടുകളും സഹകരണബാങ്കുകളിലാണ്. ഷെഡ്യൂൾഡ് ബാങ്കുകൾ ഇക്കാര്യത്തിൽ നിഷേധാത്മകസമീപനമാണ് കൈക്കൊള്ളുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർതന്നെ കുറ്റപ്പെടുത്തിയിരുന്നു.

from money rss http://bit.ly/387H89Y
via IFTTT

ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 259.97 പോയന്റ് ഉയർന്ന് 41,859.69ലും നിഫ്റ്റി 72.70 പോയന്റ് നേട്ടത്തിൽ 12329.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1532 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 970 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല.ഐടി, ലോഹം, എഫ്എംസിജി, ഫാർമ, ഊർജം, ബാങ്ക് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇൻഫോസിസ്, ഇൻഡസിന്റ് ബാങ്ക്, കോൾ ഇന്ത്യ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളായിരുന്നു മികച്ചനേട്ടത്തിൽ. യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ടിസിഎസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Sensex, Nifty end at record closing highs

from money rss http://bit.ly/36SAWlG
via IFTTT

സൗന്ദര്യത്തെ മോടിപിടിപ്പിക്കാനൊരുങ്ങി വിപണി

മുഖാലങ്കാരത്തിൽ സിന്പിൾ ലുക്ക് കിട്ടുന്ന മിറർ സ്കിൻ പോലുള്ള ട്രെൻഡുകളോടാണ് തന്റെ അഭിനിവേശമെന്ന് മിസ് കോസ്മോ വേൾഡ് മലേഷ്യയിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരിയും കോഴിക്കോടുകാരിയുമായ സാൻഡ്ര സോമൻ പറയുന്നു. ഇതാകുമ്പോൾ അധികം മേക്കപ്പുചെയ്തെന്ന് തോന്നിക്കുകയുമില്ല, നാച്വറൽ ലുക്ക് കിട്ടുകയുംചെയ്യും. ഹെവിമേക്കപ്പിന്റെ ട്രെൻഡൊക്കെ പോയി. കോഴിക്കോടും മറ്റുനഗരങ്ങളിലും കൗമാരക്കാർക്കിടയിൽ ഇന്നേറ്റവും പ്രചാരത്തിലുള്ളതും ഈരീതിതന്നെയാണെന്നാണ് മണിപ്പാലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനികൂടിയായ സാൻഡ്രയുടെ നിരീക്ഷണം. മറ്റുനഗരങ്ങളെ അപേക്ഷിച്ച് സാധാരണക്കാർക്ക് വാങ്ങിക്കാൻപാകത്തിൽ ശരാശരി വിലയിലുള്ളതും ദിവസേന ഉപയോഗിക്കാൻപറ്റുന്നതുമായ സൗന്ദര്യവർധക ഉത്പന്നങ്ങളാണ് കോഴിക്കോട് കൂടുതൽ ലഭിക്കുന്നതും ഉപയോഗിക്കുന്നവയിലുമേറെ. അതേസമയം, ഉയർന്ന നിലവാരവും ചെലവേറിയതുമായ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളും ബ്രാൻഡഡ് സ്ഥാപനങ്ങളും കോഴിക്കോട്ടുണ്ട്. ഇഷ്ടംപോലെ ബ്യൂട്ടി സലൂണുകളും പാർലറുകളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ കോഴിക്കോട്ട് ഉയർന്നുകഴിഞ്ഞു. പത്തോ പതിനഞ്ചോ വർഷത്തെ ചരിത്രമേ ഈ കുതിച്ചുചാട്ടത്തിന് പറയാനുണ്ടാവൂ. മേക്കപ്പും മുഖാലങ്കാരവും ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായെന്നതിന്റെ തെളിവാണ് കഴിഞ്ഞ പത്തുകൊല്ലത്തിനിടെ കോഴിക്കോട്ടെ സൗന്ദര്യശാലകളുടെയും സൗന്ദര്യവർധകവസ്തുക്കളുടെയും വിപണിയിലുണ്ടായ കുതിച്ചുചാട്ടം കാണിക്കുന്നത്. നഗരപരിധിയിൽമാത്രം ചെറുതും വലുതുമായ മുന്നൂറിലധികം പാർലറുകളുണ്ടിന്ന്. ഉത്തരേന്ത്യക്കാരാണ് കോഴിക്കോട്ടെ ബ്യൂട്ടിപാർലറുകളിൽ ജോലിചെയ്യുന്നവരിൽ സിംഹഭാഗവുമെന്നത് എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്. ട്രെൻഡി ടീനേജേഴ്സ് ടീനേജേഴ്സ് ഏറ്റവുമധികം പരീക്ഷണങ്ങൾ നടത്തുന്നത് മുടിയിലാണെന്നാണ് കോഴിക്കോട്ടെ പ്രമുഖ ബ്യൂട്ടിസലൂൺ നടത്തിപ്പുകാരുടെ അഭിപ്രായം. ചുരുട്ടിയും നിവർത്തിയുമെടുത്ത മുടിയിഴകൾ പലരീതിയിൽ വെട്ടിയൊതുക്കുന്നതിലും നീട്ടിവളർത്തുന്നതിലുമൊതുങ്ങുന്നതല്ല കൗമാരക്കാരുടെ ഇഷ്ടങ്ങൾ. ഇന്റർനെറ്റിലും യൂട്യൂബിലും അരിച്ചുപെറുക്കി ലോകത്തെല്ലായിടത്തും പ്രചാരത്തിലുള്ള വിവിധ ഹെയർ സ്റ്റൈലുകളും സൗന്ദര്യപരിചരണരീതികളും കണ്ടുപിടിച്ചുകൊണ്ടുവന്ന് അതുള്ള പാർലറുകൾ കണ്ടുപിടിച്ചെത്തുന്നവരാണ് ആൺ-പെൺ വ്യത്യാസമില്ലാതെ ഇവർ. ടോപ് നോട്ട്സും മിഡിൽ പാർട്ടിഷനും ഹോളിവുഡ്സ് കേൾസുമൊക്കെയാണ് പെൺകുട്ടികളിൽ ആവശ്യക്കാരേറെയുള്ള പുത്തൻ ഹെയർസ്റ്റൈലുകൾ. പുരുഷന്മാരിൽ താടിയിലും മീശയിലുമാണ് പരീക്ഷണളേറെയും. ഒപ്പം ചർമസംരക്ഷണവും. ഹെയർ കളറിങ് തലമുടിയിൽ നിറംചൂടുന്നതാണ് പെൺകുട്ടികൾക്കിടയിലെ ഏറ്റവും പുതിയ ട്രെൻഡെന്ന് വേവ്സ് സലൂൺ ഉടമ അബ്ദുൾ നാസിർ പറയുന്നു. ചർമത്തിന്റെ നിറമനുസരിച്ചാണ് മുടിക്കുനൽകേണ്ട നിറവും തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറയുന്നു. പർപ്പിളിനോടും ചുവപ്പിനോടുമുള്ള അഭിനിവേശം ഒന്നുവേറെയാണ്. ഒപ്പം ഹൈലൈറ്റ്സ് രീതിയിൽ മുടിയിലെ ചിലഭാഗങ്ങളിൽമാത്രമായി പച്ച, നീല തുടങ്ങി ഫാൻസി നിറങ്ങൾ പിടിപ്പിക്കാനിഷ്ടപ്പെടുന്നവരുണ്ട്. കാപ്പിനിറത്തിനും (മോച) ചോക്ലേറ്റ് നിറത്തിനും കടുംചുവപ്പും കാപ്പിയും ഇടകലർന്ന ലിറ്റിൽ ബർഗണ്ടിക്കും ആവശ്യക്കാരേറെയുണ്ട്. ഓംബ്രെ, ബാലിഗേജ്, ബർഗണ്ടി ബാലിഗേജ്, റോസ് ഗോൾഡ് ബാലിഗേജ് എന്നിങ്ങനെ നാൽപ്പതിലധികം ഷെയ്ഡുകൾ ലഭ്യമാണിന്ന്. 1000 രൂപമുതലാണ് ഫീസ്. ഹെയർ ട്രീറ്റ്മെന്റുകൾ ഹെയർ സ്മൂതനിങ് ആയിരുന്നു കുറച്ചുകാലംമുന്പത്തെ ട്രെൻഡെങ്കിൽ സ്മൂതൺ ചെയ്യുന്നതിനൊപ്പം മുടിയുടെ സ്വാഭാവികത നിലനിർത്തി കൃത്രിമത്വം തോന്നാത്ത രീതിയിലുള്ള പരിചരണങ്ങൾകൂടി നൽകുന്നതാണ് പുതിയ ട്രീറ്റ്മെന്റുകളെന്ന് ഒലെ ബ്യൂട്ടി സലൂൺ ഡയറക്ടർ രാഹുൽ കൃഷ്ണ പറയുന്നു. ഇതിൽവരുന്നതാണ് കെരാട്ടിൻ ട്രീറ്റ്മെന്റും ഹെയർ ബൊട്ടോക്സും ക്യു.ഒ.ഡി. ട്രീറ്റ്മെന്റുമൊക്കെ. മുടിയിഴകൾക്ക് കേടുപാടുകൾ സംഭവിക്കാത്തരീതിയിലുള്ള പ്രത്യേക ട്രീറ്റ്മെന്റുകളാണിവയെന്ന് അദ്ദേഹം പറയുന്നു. ബ്രാൻഡഡ് പാർലറുകൾ കോഴിക്കോട്ട് ഒട്ടേറെ ബ്രാൻഡഡ് ബ്യൂട്ടിസ്ഥാപനങ്ങൾ വേരുറപ്പിച്ചുകഴിഞ്ഞു. ലാക്മീ, വേവ്സ്, ഒലേ, എലൻ, നാച്വറൽസ്, ടോണി ആൻഡ് ഗൈ, ബെറ്റെർ ഹാഫ് തുടങ്ങിയവയെല്ലാം ഇതിനകം ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയവരാണ്. പ്രചാരംനേടിയ ഉത്പന്നങ്ങൾ മേക്കപ്പ് ഇട്ടിട്ടില്ലെന്നുതോന്നിപ്പിക്കുന്ന സിമ്പിൾ ഫൗണ്ടേഷനുകളാണ് പുതിയ തലമുറയ്ക്കിഷ്ടം. മുഖത്തിൻറെ സ്വാഭാവികനിറത്തെ കൂടുതൽ ആകർഷണീയമാക്കാൻ ഓയിലി ഫൗണ്ടേഷൻ മുതൽ ബിബി ക്രീം, സിസി ക്രീം, ലിക്വിഡ് ഫൗണ്ടേഷൻ, ക്രീം ഫൗണ്ടേഷൻ, മൂസ് ഫൗണ്ടേഷൻ, കോംപാക്ട് ഫൗണ്ടേഷൻ എന്നിവവരെയുണ്ട്. ഫൗണ്ടേഷന് മറയ്ക്കാനാകാത്ത മുഖത്തെ കരുവാളിപ്പും പാടുകളും ഭംഗിയായി മറയ്ക്കുന്ന സ്റ്റിക്, ക്രീം, ലിക്വിഡ് രൂപങ്ങളിലുള്ള കൺസീലറുകൾ ലഭിക്കും. പലനിറത്തിലുള്ള ലിപ്സ്റ്റിക്കുകളും ലഭ്യമാണെങ്കിലും ലളിതമായി ഉപയോഗിക്കുന്നതാണ് പുതിയ ട്രെൻഡ്. കണ്ണുകളുടെ അലങ്കാരത്തിന് ചോക്കോ ലുക്ക് കിട്ടുന്ന കോപ്പർ ഷെയ്ഡ് ഐഷാഡോമുതൽ ഗോൾഡൻ ഐഷാഡോ, വൈറ്റ് ഷിമർ ഐഷാഡോ, സ്നോവൈറ്റ് ഷെയ്ഡ്, സിൽവർ ഐഷാഡോ തുടങ്ങിയവ ലഭ്യമാണ്. ആണുങ്ങളിലാണെങ്കിൽ താടിമിനുക്കുന്ന ഓയിലുകളും ജെല്ലുകളുമാണ് ഏറ്റവുംപുതിയ മുന്നേറ്റം നടത്തിയത്. ലോറിയൽ, മെട്രിക്സ് തുടങ്ങിയവയാണ് ബിയേർഡ് ഓയിലുകളിലെ പ്രധാന ബ്രാൻഡുകൾ. വിവാഹത്തിനൊരുങ്ങാൻ വധുമുതൽ മുത്തശ്ശിവരെ ബ്രൈഡൽ മേക്കപ്പ് സർവസാധാരണമായി. മുമ്പൊക്കെ വിവാഹത്തിന് വധുമാത്രമേ പാർലറുകളെ സമീപിച്ചിരുന്നുള്ളൂവെങ്കിൽ ഇന്ന് കല്യാണവീട്ടിലുള്ളവർ കുടുംബസമേതം പാർലറുകളെ സമീപിക്കുന്ന രീതിയാണ്. വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളെ സാരിയുടുപ്പിക്കാൻവരെ ബ്യൂട്ടീഷ്യൻതന്നെ വരേണ്ട സ്ഥിതിയായി. shinilamathottathil814@gmail.com

from money rss http://bit.ly/381VVCM
via IFTTT

മുകേഷ് അംബാനി റിലയന്‍സിന്റെ എംഡി സ്ഥാനത്തുനിന്ന് മാറിയേക്കും

ന്യൂഡൽഹി: മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറും. കമ്പനികളുടെ ചെയർമാനും മാനേജിങ് ഡയറക്ടറും ഒരാൾ ആയിരിക്കരുതെന്ന് സെബി ഈയിടെ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം ഏപ്രിൽ ഒന്നുമുതൽ റിലയൻസിന്റെ എംഡി സ്ഥാനത്ത് പുതിയതായി നിയമനം നടന്നേക്കും. അങ്ങനെയെങ്കിൽ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അംബാനിയെകൂടാതെ മറ്റൊരാൾ എംഡിയാകുക. റിലയൻസ് എക്സിക്യുട്ടീവ് ഡയറക്ടർ നിഖിൽ മേസ്വാനി, കമ്പനിയുടെ ഉന്നത സ്ഥാനത്തുള്ള മനോജ് മോദി, നിഖിലിന്റെ സഹോദരൻ ഹിതാൽ, പിഎംഎസ് പ്രസാദ് എന്നിവരാണ് പരിഗണനയിലുള്ളവർ.

from money rss http://bit.ly/37XSr4n
via IFTTT

മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും അക്കൗണ്ടില്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

നിങ്ങൾ എസ്ബിഐയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമയാണോ? മൊബൈൽ നമ്പറോ, ഇ-മെയിൽ ഐഡിയോ മാറിയിട്ടുണ്ടോ? ബാങ്കിൽ ഉടനെതന്നെ ഇവരണ്ടും അപ്ഡേറ്റ് ചെയ്യണം. നിങ്ങളുടെ ഇടപാടുകൾ യഥാസമയം അറിയുന്നതിനും അതോടൊപ്പം അനധികൃത ഇടപാടുകൾ നടന്നാൽ ബാങ്കിന് അറിയിക്കാനും ഇത് സഹായിക്കും. ഒടിപി, പിൻ ആക്ടിവേഷൻ സന്ദേശങ്ങളും രജിസ്റ്റർചെയ്തിട്ടുള്ള മൊബൈൽ നമ്പറിലാണ് ലഭിക്കുക. നിങ്ങളുടെ മൊബൈൽ നമ്പർ ഇതുവരെ ബാങ്കിൽ നൽകിയിട്ടില്ലെങ്കിൽ രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ 10,000 രൂപയിൽകൂടുതൽ എടിഎമ്മിൽനിന്ന് പിൻവലിക്കാനും കഴിയില്ല. Have you changed your mobile number or email id? If yes, please update it in the bank records so you don't miss out on any of our important communication. pic.twitter.com/Qt8vKh0XXZ — State Bank of India (@TheOfficialSBI) January 8, 2020 അതുകൊണ്ടുതന്നെ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ഉടനെ അപ്ഡേറ്റ് ചെയ്യാൻ എസ്ബിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. എങ്ങനെ അപ്ഡേറ്റ് ചെയ്യാം എസ്ബിഐ നെറ്റ്ബാങ്കിങ് അക്കൗണ്ട് ലോഗിൻ ചെയ്യുക മൈ അക്കൗണ്ട് ആന്റ് പ്രൊഫൈൽ-വിഭാഗത്തിലേക്ക് പോകുക. പ്രൊഫൈലിൽ-ക്ലിക്ക് ചെയ്യുക. പേഴ്സണൽ ഡീറ്റെയിൽസ്/ മൊബൈൽ-സെലക്ട് ചെയ്യുക. ക്വിക് കോൺടാക്ടിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് എഡിറ്റ് ഐക്കണിലും. പുതിയ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ചേർക്കുക. മുമ്പ് രജിസ്റ്റർ ചെയ്ത നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകുക. തുടർന്ന് സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ ആപ്പുവഴി എസ്ബിഐ മൊബൈൽ ആപ്പ് ലോഗിൻ ചെയ്യുക. മെനുടാബിൽനിന്ന് മൈ പ്രൊഫൈൽ ക്ലിക്ക് ചെയ്യുക. എഡിറ്റ് ഐക്കണും. പുതിയ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകുക. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകുക. സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അടുത്തുള്ള ശാഖവഴിയും മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും അപ്ഡേറ്റ് ചെയ്യാം. അതിന് അപേക്ഷയോടൊപ്പം നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖ നൽകേണ്ടിവരും.

from money rss http://bit.ly/2Ri4FhE
via IFTTT

പേ ടിഎം വിതരണം ചെയ്തത് 30 ലക്ഷം ഫാസ്ടാഗുകള്‍

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേയ്മെന്റ് ബാങ്ക്. ഇതുവരെ 30 ലക്ഷം ഫാസ്ടാഗുകളാണ് വിതരണം ചെയ്തതെന്ന് പേടിഎം അറിയിച്ചു. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫാസ്ടാഗും അവതരിപ്പിക്കുന്നത്. അതിന്റെ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ് പേടിഎംഎന്ന് എംഡിയും സിഇഒയുമായ സതീഷ് ഗുപ്ത പറഞ്ഞു. മാർച്ചോടെ 50 ലക്ഷംപേർക്ക് ഫാസ്ടാഗ് നൽകുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം. പേടിഎം വാലറ്റിൽനിന്ന് നേരിട്ട് പണംനൽകുന്ന രീതിയിലാണ് ഫാസ്ടാഗ് ക്രമീകരിച്ചിട്ടുള്ളത്. ഫാസ്ടാഗ് വാലറ്റ് വേറെ ചാർജ് ചെയ്യേണ്ടതില്ല. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും നൽകിയാൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽ സൗജന്യമായി പേടിഎം ഫാസ്ടാഗ് അയച്ചുനൽകും. നാഷണൽ ഹൈവേ അതോറിറ്റി അടുത്തകാലത്തായി കൊണ്ടുവന്ന ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമാണ് ഫാസ്ടാഗ്. തിരക്കുള്ള പ്ലാസകളിൽ അതിവേഗം കടന്നുപോകാൻ ഇത് സാഹയകരമാണ്.

from money rss http://bit.ly/36MVImM
via IFTTT