121

Powered By Blogger

Thursday 22 July 2021

സൊമാറ്റോ നൽകിയത് ഇരട്ടിനേട്ടം: ലിസ്റ്റ് ചെയ്തതിനുപിന്നാലെ ഓഹരി വില 138 രൂപയായി

എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തയുടനെ സൊമാറ്റോയുടെ ഓഹരി വില 51.32ശതമാനം കുതിച്ചു. ഐപിഒ വിലയായ 76 രൂപയിൽനിന്ന് 115 രൂപയായാണ് വില ഉയർന്നത്. വിപണിയിൽ വ്യാപാരം തുടരവെ 20ശതമാനം അപ്പർ സർക്യൂട്ട്(ഒരുദിവസത്തെ അനുവദനീയമായ ഉയർന്നവില)ഭേദിച്ച് ഓഹരി വില 138 രൂപയിലെത്തുകയുംചെയ്തു. ഇതോടെ മിനുട്ടുകൾക്കകം നിക്ഷേപകരുടെ മൂല്യം ഇരട്ടിയായി. ഓഹരി വില കുതിച്ചതോടെ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ വിപണിമൂല്യം ഒരുലക്ഷംകോടി രൂപയായി. അതേസമയം, ഐപിഒക്ക് അപേക്ഷിച്ച റീട്ടെയിൽ നിക്ഷേപകരിൽ ചുരുക്കംപേർക്കുമാത്രമാണ് ഓഹരി അലോട്ട്മെന്റ് ലഭിച്ചത്. യുപിഐവഴി അപേക്ഷിച്ചവരിൽ 28ശതമാനംപേരുടെയും അപേക്ഷ തള്ളിപ്പോയി.

from money rss https://bit.ly/3ByhN8j
via IFTTT

ബിപിസിഎൽ വിൽപനക്ക്: പൊതുമേഖല എണ്ണക്കമ്പനികളിൽ 100% വിദേശനിക്ഷേപം അനുവദിച്ചു

പൊതുമേഖല എണ്ണക്കമ്പനികളിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രസഭ അംഗീകാരം നൽകി. ഭാരത് പെട്രോളിയം കോർപറേഷൻ(ബിപിസിഎൽ) സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സർക്കാരിന്റെ കൈവശമുള്ള 52.98ശതമാനം ഓഹരികൾ വിദേശ നിക്ഷേപകർക്ക് കൈമാറുകയാണ് ലക്ഷ്യം. അതോടൊപ്പം പൊതുമേഖലയിലെ മറ്റ് എണ്ണക്കമ്പനികളിലും വിദേശനിക്ഷേപത്തിന് സാധ്യതതെളിയും. നിലവിലെ നയപ്രകാരം 49ശതമാനംമാത്രമായിരുന്നു നേരിട്ടുള്ള വിദേശനിക്ഷേപത്തിന് പൊതുമേഖലയിലെ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയിരുന്നത്. സ്വകാര്യമേഖലയിൽ നിലവിൽതന്നെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ബിപിസിഎലിൽ നിക്ഷേപംനടത്താൻ ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുളളവരിൽ പലർക്കും വിദേശ നിക്ഷേപമുണ്ട്. ശതകോടീശ്വരൻ അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പ്, ഐ സ്ക്വയർ ഗ്രൂപ്പ് പ്രൊമോട്ടർമാരായ അപ്പോളോ മാനേജുമെന്റ്, തിങ്ക് ഗ്യാസ് എന്നീ കമ്പനികളാണ് അവയിൽ ചിലത്. എന്നാൽ ഇക്കാര്യം സർക്കാർ പുറത്തുവിട്ടിട്ടില്ല.

from money rss https://bit.ly/3hYuD8n
via IFTTT

ആഗോള വിപണികൾ തുണച്ചു: നിഫ്റ്റി 15,850ന് മുകളിലെത്തി

മുംബൈ: ആഗോള വിപണികൾ വീണ്ടുംതുണച്ചു. വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850ന് മുകളിലെത്തി. സെൻസെക്സ് 101 പോയന്റ് ഉയർന്ന് 52,938ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തിൽ 15,861ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഓട്ടോ, ടൈറ്റാൻ, എച്ച്സിഎൽ ടെക്, ടാറ്റസ്റ്റീൽ, മാരുതി സുസുകി, അൾട്രടെക് സിമെന്റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര, സൺ ഫാർമ, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. റിലയൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ കാർഡ്, യെസ് ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി 41 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3eMANGm
via IFTTT

ഡിസംബറിൽ നിഫ്റ്റി 16,600 കടന്നേക്കാം: നിക്ഷേപത്തിന് ഐടി ഓഹരികൾ പരിഗണിക്കാം

ഇതര ഏഷ്യൻ വിപണികളെയപേക്ഷിച്ച് ഇന്ത്യൻ ഓഹരി വിപണി മെച്ചപ്പെട്ട നിലയിലായിരുന്നു. ചൈനയിൽ നിന്നുള്ള സ്ഥിതിവിരക്കണക്കുകൾ, ടെക് ഓഹരികളിലെ കുതിപ്പ്, ബാങ്ക് നിരക്കുകുറച്ച് സമ്പദ് വ്യവസ്ഥയിൽ കൂടുതൽ പണം എത്തിക്കാനുള്ള ചൈനീസ് കേന്ദ്ര ബാങ്കിന്റെ പദ്ധതി എന്നിവയെല്ലാം ഏഷ്യൻ വിപണിയിലെ മുന്നേറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. ഐടി മേഖലയിലെ കുതിപ്പ്, റിയൽ എസ്റ്റേറ്റ്, ധനകാര്യ സ്ഥാപനങ്ങൾ, ലോഹ മേഖലയിലെ ഓഹരികൾ എന്നീ ഘടകങ്ങളും ഒന്നാം പാദത്തിലെ ലാഭവും മറ്റുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്. ക്രൂഡോയിൽ വിലയിലും ഭക്ഷ്യവിലയിലുമുണ്ടായ നേരിയകുറവ്, മുൻ മാസത്തെയപേക്ഷിച്ച് ഉപഭോക്തൃവില സൂചിക, മൊത്ത വിലസൂചിക എന്നിവയിലെ വർധനയിലുണ്ടായ അയവ് എന്നിവയാണ് സഹായകരമായ ഘടകങ്ങൾ. ഈ വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ വികസിത യൂറോപ്യൻ വിപണി പ്രായേണ നിശബ്ദമായിരുന്നു. കൂടിയ തോതിലുള്ള പണപ്പെരുപ്പവും പലിശയുടെ കാര്യത്തിൽ യുഎസ് കേന്ദ്ര ബാങ്കിന്റെ വരാനിരിക്കുന്ന തീരുമാനത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകളുമാണ് പാശ്ചാത്യ വിപണിയെ സ്വാധീനിച്ചത്. യുഎസ് കേന്ദ്ര ബാങ്കിന്റെ നയ സമിതി യോഗം ജൂലൈ 27, 28 തിയതികളിലാണ് നടക്കാനിരിക്കുന്നത്. മുൻവർഷം ഇതേനാളുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഏഷ്യൻ വിപണികൾ കോവിഡ്-19 രണ്ടാംതരംഗംമൂലം നട്ടംതിരിയുകയായിരുന്നു എന്നുകാണാം. വൻകിട ചൈനീസ് കമ്പനികൾക്കുനേരെയുണ്ടായ സർക്കാർ നടപടികളും, ഹോങ്കോങ്ങിലെ അനിശ്ചിതാവസ്ഥയും യുഎസും ചൈനയും തമ്മിലുള്ള വർധിക്കുന്ന സംഘർഷങ്ങളും വിദേശനിക്ഷേപകരുടെ വിറ്റഴിക്കലുമെല്ലാം വിപണിയെ ബാധിച്ചിട്ടുണ്ട്. എന്നാൽ നിഫ്റ്റി 500ലെ ഓഹരികൾക്ക് 18 ശതമാനം നേട്ടം നൽകിക്കൊണ്ട് ആർഭാടപൂർണമായ കുതിപ്പാണ് ഇന്ത്യൻ വിപണി നടത്തിയത്. യഥാക്രമം 16 ശതമാനം, 14 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കിയ പാശ്ചാത്യ വികസിത വിപണികളിലെ ഡൗജോൺസ്, ഡാക്സ്അപ് സൂചികകളോടൊപ്പമായിരുന്നു നമ്മുടെനേട്ടം. ഇന്ത്യൻ വിപണി നല്ലപ്രകടനം കാഴ്വെക്കാനുള്ള പ്രധാന കാരണം ആഗോള വിപണി നൽകിയ സംരക്ഷണമായിരുന്നു. അടച്ചിടലിനുശേഷം ഉണ്ടായ വിലക്കയറ്റം താൽക്കാലികമാണെന്നും ഉദാരവൽക്കരണ നയങ്ങളെ അതുബാധിക്കുകയില്ലെന്നുമുള്ള യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ജെറോം പോവെൽ നൽകിയ ഉറപ്പ് ഫലപ്രദമായി. ഇന്ത്യൻ വിപണിയിലാണെങ്കിൽ വിദേശ നിക്ഷേപകരുടെ ഓഹരി വിൽപന ഉണ്ടായിട്ടും മ്യൂച്വൽ ഫണ്ടിൽനിന്നും ചെറുകിട നിക്ഷേപകരിൽ നിന്നുമുള്ളപണത്തിന്റെ വൻതോതിലുള്ള വരവ് നല്ല പ്രകടനത്തിന് താങ്ങായി. ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ മേൽക്കൈ വർധിക്കുന്നുണ്ടെങ്കിലും ഭാവിയിൽ വികസിത വിപണികളുടെ ഗതിവിഗതികൾ നമ്മെ സ്വാധീനിക്കുകതന്നെ ചെയ്യും. അതിസമ്പന്നർ ഐപിഒകൾക്കു നൽകുന്ന പിന്തുണ ഓഹരി വിപണിയിൽ ഇന്ത്യക്കു നല്ലപ്രതീക്ഷ നൽകുന്നുണ്ട്. പ്രധാന സൂചികകളായ നിഫ്റ്റി 50ന്റെയുംമറ്റും ലാഭം പരിശോധിക്കുമ്പോൾ ഹ്രസ്വകാലം മുതൽ ഇടക്കാലം വരെ അവ പരിമിതമായിരിക്കുമെന്നുകാണാം. ജിയോജിത് നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ 2021 ജൂലൈ 16ന് 15,923.40 ന് ക്ളോസ് ചെയ്ത നിഫ്റ്റി 50 ന്റെ 2021 ഡിസമ്പർ ടാർഗെറ്റ് 16,615 ആണ്. ഇതിൽ 5 ശതമാനത്തിന്റെ ഏറ്റക്കുറച്ചിലുണ്ടായേക്കാം. വിശാല വിപണി പരിശോധിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ ശോഭനമാണ്. കൂടിയ ഓഹരി വിലകൾ ലക്ഷ്യമിട്ടാണ് വിശകലന വിദഗ്ധർ നേട്ടത്തേയും വിലകളേയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ പുതുക്കിക്കൊണ്ടിരിക്കുന്നത്. അടച്ചിടലിനുശേഷമുള്ള വീണ്ടെടുപ്പ് നൽകുന്ന സാമ്പത്തിക നേട്ടങ്ങളാണ് അവരെ ഇതിലേക്കു നയിക്കുന്നത്. കൂടിയ തോതിൽ എത്തുന്ന പണവും കുറഞ്ഞ പലിശനിരക്കും ആകർഷകമായ ഐപിഒകളും വിപണിക്ക് വലിയപിന്തുണ നൽകുന്നുണ്ട്. മൊത്തത്തിൽ വിപണി അനുകൂല നിലതുടരുമെങ്കിലും ആഗോള വിപണിയിലെ മാറുന്നപ്രവണതകൾക്കനുസരിച്ച് അനിശ്ചിതത്വത്തിനും സാധ്യതയുണ്ട്. മേഖലകൾക്കും ഓഹരികൾക്കുമനുസരിച്ച് ഓഹരികൾ വിൽക്കാവുന്നതാണ്. പോർട്ഫോളിയോയിൽ ഇടത്തരം, ചെറുകിട ഓഹരികളുടെ എണ്ണംകുറച്ച് കടപ്പത്രങ്ങൾക്കും സ്വർണത്തിനും കൂടുതൽ ഇടംനൽകണമെന്നാണ് നിക്ഷേപകരോട് ഉപദേശിക്കാനുള്ളത്. ഹ്രസ്വകാല, ഇടക്കാല അടിസ്ഥാനത്തിലാണിത്. ഐടി മേഖലയിൽ പ്രതീക്ഷിച്ചതിലും ഭേദമായ ഫലങ്ങളാണ് ഈയാഴ്ച പുറത്തുവിട്ടത്. ഫലങ്ങളേക്കാളുപരി കെട്ടിക്കിടന്ന ഓർഡറുകളും ഇടപാടുകളും ഗുണപരമായി മുന്നേറിയത് പ്രതീക്ഷ നൽകുന്നു. റേറ്റിംഗിലും മൂല്യനിർണയത്തിലും ഉണ്ടായ വളർച്ച വരുമാന കണക്കുകൂട്ടലിലും ഓഹരികളുടെ ലക്ഷ്യ വിലയിലും ഉയർച്ചയുണ്ടാക്കി. ബാങ്കിംഗ്, ധനകാര്യ സേവന രംഗത്തും ആരോഗ്യം, ചില്ലറ വിൽപന, നിർമ്മിതി മേഖലകളിലും കമ്പനികൾക്ക് ശക്തമായ വളർച്ചയുണ്ടായി. യുഎസ്, യൂറോപ്യൻ വിപണികളിൽ ഡിജിറ്റൽ സേവനം, കൽഡ് മൈഗ്രേഷൻ, നിർമ്മിത ബുദ്ധി , ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ളോക്ചെയിൽ തുടങ്ങിയവയ്ക്കുള്ള ഡിമാന്റ് വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇടക്കാലം മുതൽ ദീർഘകാലംവരെ ഈ മേഖലകൾ വിപണിയിൽ വലിയ കുതിപ്പു നടത്തും. ഗുണനിലവാരം കൂടിയ ഐടി ഓഹരികളിൽ മുതൽ മുടക്കാനാണ് നിക്ഷേപകർ കൂടുതൽ ശ്രദ്ധവെയ്ക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗേവഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3zrqUGi
via IFTTT

സി.എസ്.ബി. ബാങ്കിന് 61 കോടി രൂപ ലാഭം

കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) 61 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 53.56 കോടി രൂപയെക്കാൾ 13.9 ശതമാനം വളർച്ച. മൊത്തം വായ്പയിൽ സ്വർണപ്പണയത്തിന്റെ വിഹിതം 37.9 ശതമാനമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ വിഭാഗത്തിൽ കിട്ടാക്കടമുണ്ടെങ്കിലും ലോക്ഡൗൺ മാറിയതോടെ തിരിച്ചടവ് കൂടിയിട്ടുണ്ടെന്ന് സി.എസ്.ബി. ബാങ്ക് മാനേജിങ് ഡയറക്ടർ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ ഇരുചക്ര വാഹനം, എം. എസ്.എം.എസ്. തുടങ്ങിയ മേഖലകളിലെ വായ്പകളിൽ ഡിമാൻഡ് കൂടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കിട്ടാക്കടം, ഭാവിയിൽ വരാവുന്ന മറ്റു വെല്ലുവിളികൾ എന്നീ ഇനങ്ങളിൽ 98.26 കോടി രൂപ വകയിരുത്തി. മൊത്തം കിട്ടാക്കടം വായ്പയുടെ 4.88 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 3.21 ശതമാനമായും ഉയർന്നു. കോവിഡിന്റെ രണ്ടാം വ്യാപനം തടയാനുള്ള അടച്ചിടൽ മൂലം ബാങ്ക് ശാഖകളുടെ വിപുലീകരണ പദ്ധതിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഈ സാമ്പത്തിക വർഷം 200 ശാഖകൾ പുതുതായി തുറക്കാനാണ് ലക്ഷ്യമിടുന്നത്.

from money rss https://bit.ly/3eJ0d7N
via IFTTT

ഐടി, മെറ്റൽ ഓഹരികൾ കുതിച്ചു: നിഫ്റ്റി വീണ്ടും 15,800ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് നിഫ്റ്റി 15,800ന് മുകളിൽ ക്ലോസ്ചെയ്തു. ഐടി, മെറ്റൽ സൂചിക മികച്ചനേട്ടമുണ്ടാക്കി. സെൻസെക്സ് 638.70 പോയന്റ് നേട്ടത്തിൽ 52,837.21ലും നിഫ്റ്റി 191.90 പോയന്റ് ഉയർന്ന് 15,824ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച കോർപറേറ്റ് ഫലങ്ങളും കേന്ദ്ര ബാങ്ക് മൃദുല സമീപനംതുടരുമെന്ന സൂചനകളും വിപണിനേട്ടമാക്കി. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണലിവർ, ഏഷ്യൻ പെയിന്റ്സ്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ഉയർന്നത്. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനം ഉയരത്തിലാണ് ക്ലോസ്ചെയ്തത്. ഐടി, സിമെന്റ്, മെറ്റൽ സൂചികകളിൽ വരുംദിവസങ്ങളിലും മുന്നേറ്റംതുടർന്നേക്കാമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3zoRik1
via IFTTT

15,000 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാൻ വോഡാഫോൺ ഐഡിയക്ക് അനുമതി

മുംബൈ: കടുത്ത പ്രതിസന്ധിനേരിടുന്ന വോഡാഫോൺ ഐഡിയക്ക് നേരിട്ടുള്ള വിദേശനിക്ഷേപം(എഫ്ഡിഐ)വഴി 15,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ ആറുശതമാനം കുതിപ്പുണ്ടായി. സർക്കാരിന്റെ അനുമതിയാണ് ലഭിച്ചിട്ടതെന്നും അതേസമയം നിക്ഷേപകരാറിലെത്തിയിട്ടില്ലെന്നുമാണ് സൂചന. നിക്ഷേപം സമാഹരിക്കുന്നതിന് കമ്പനിയുടെ ഡയറക്ടർബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു. ഇക്വിറ്റിയായോ, ഓഹരിയായി പരിവർത്തനംചെയ്യാവുന്ന സെക്യൂരിറ്റികളായോ, ഗ്ലോബർ ഡെപ്പോസിറ്ററി രസീതുകളായോ കടപ്പത്രമായോ ഏതുതരത്തിലുള്ള നിക്ഷേപവും സ്വീകരിക്കുന്നതിനായിരുന്നു ഡയറക്ടർ ബോർഡിന്റെ അനുമതി. സർക്കാരിനുള്ള കുടിശ്ശിക നൽകാനും അടുത്തയിടെ വാങ്ങിയ സ്പെക്ട്രത്തിന് പണംനൽകുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും ഫണ്ട് സമാഹരണം വോഡാഫോൺ ഐഡിയയെ സഹായകരമാകും. നാലാംപാദത്തിൽ കമ്പനിയുടെ അറ്റനഷ്ടം 6,985.1 കോടിയായി ഉയർന്നിരുന്നു. അതിനുമുമ്പുള്ള മൂന്നുപാദത്തിലെ നഷ്ടം 4,540.8 കോടി രൂപയായിരുന്നു. നഷ്ടത്തിൽ വൻവർധനവുണ്ടായതിനെതുടർന്ന് കമ്പനിയുടെ പ്രവർത്തനം അപടത്തിലാക്കുന്ന സാഹാചര്യമുണ്ടായിരുന്നു.

from money rss https://bit.ly/3zproNa
via IFTTT