121

Powered By Blogger

Wednesday 18 August 2021

ഡി മാർട്ടിന്റെ രാധാകൃഷ്ണൻ ദമാനി ബ്ലൂംബർഗ് ലോക കോടീശ്വര പട്ടികയിൽ

ഡി മാർട്ട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ പ്രൊമോട്ടറും നിക്ഷേപകനുമായ രാധാകൃഷ്ണൻ എസ് ദമാനി ലോകത്തെ ശതകോടീശ്വരപട്ടികയിൽ സ്ഥാനംപിടിച്ചു. 100 കോടീശ്വരന്മാരുടെ ബ്ലൂംബർഗ് പട്ടികയിൽ 98-ാംസ്ഥാനമാണ് ദമാനിക്കുള്ളത്. 19.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ. അവന്യൂ സൂപ്പർമാർക്കറ്റിനു പുറമെ, വിഎസ്ടി ഇൻഡസ്ട്രീസ്, ഇന്ത്യ സിമെന്റ്സ്, സുന്ദരം ഫിനാൻസ്, ട്രന്റ് തുടങ്ങിയ കമ്പനികളിലും ദമാനിക്ക് നിക്ഷേപമുണ്ട്. 75ശതമാനം പ്രൊമോട്ടർ ഓഹരികളിൽ 60ശതമാനവും ദമാനിക്കും കുടുംബത്തിനുമാണ്. 2017ൽ വിപണിയിൽ ലിസ്റ്റുചെയ്തതിനുശേഷം അവന്യു സൂപ്പർമാർക്കറ്റിന്റെ വിപണിമൂല്യത്തിൽ ആറിരട്ടിയാണ് വർധനവുണ്ടായത്. 39,813 കോടി രൂപയിൽനിന്ന് മൂല്യം 2.36 ലക്ഷം കോടിയായാണ് ഉയർന്നത്. വിപണിയിൽ ലിസ്റ്റ്ചെയ്തപ്പോഴുണ്ടായ ഓഹരി വില വർധനവിനെതുടർന്ന് രാജ്യത്തെ ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികളിൽ ഒരാളായി ദമാനി മാറിയിരുന്നു. മുംബൈയിലെ മലബാർ ഹിൽസിൽ 1,000 കോടി രൂപ മുടക്കി അടുത്തയിടെ ആഢംബര വസതി അദ്ദേഹം സ്വന്തമാക്കിയിരുന്നു. മുംബൈയിലെ ഒരുമുറി അപ്പാർട്ടുമെന്റിൽനിന്നായിരുന്നു തുടക്കം.

from money rss https://bit.ly/3gfHh1f
via IFTTT

പാഠം 138| എസ്ബി അക്കൗണ്ടിലെ പലിശക്കും ആദായനികുതി: കൂടുതൽ ഇളവിന് ഈ രീതി സ്വീകരിക്കാം

കോവിഡ് വ്യാപനത്തെതുടർന്ന് ജോലി ഉപേക്ഷിച്ച് ഗൾഫിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയ വിജയകൃഷ്ണന്റെ കയ്യിൽ 50 ലക്ഷം രൂപയാണ് നീക്കിയിരിപ്പുണ്ടായിരുന്നത്. നാട്ടിലുണ്ടായിരുന്ന സ്ഥലം നല്ല വിലകിട്ടിയപ്പോൾ വിറ്റതും മറ്റ് നിക്ഷേപങ്ങളും ഉൾപ്പടെയായിരുന്നു ഈ തുക. റിസ്കെടുത്ത് സംരംഭം തുടങ്ങാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ല 55 വയസ്സ് പിന്നിട്ട വിജയകൃഷ്ണൻ. 50 ലക്ഷം രൂപയിലൊരുഭാഗം അത്യാവശ്യകാര്യങ്ങൾക്ക് വേണ്ടിവന്നാൽ ഉപയോഗിക്കാൻ സേവിങ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. പലിശയിനത്തിൽ അതിൽനിന്ന് ലഭിച്ചത് 25,000 രൂപയിലേറെയാണ്. ബാങ്ക് ടിഡിഎസ് പിടിക്കുകയുംചെയ്തു. ഇതോടെ ആദായനികുതി റിട്ടേൺ ഇതുവരെ ഫയൽ ചെയ്യാതിരുന്ന അദ്ദേഹം ആശങ്കാകുലനായി. സേവിങ്സ് അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണത്തിൽപതിവിൽക്കവിഞ്ഞ് വൻവർധനയാണ് ഈയിടെയുണ്ടായത്. അത്യാവശ്യംവന്നാൽ പെട്ടെന്ന് പണംപിൻവലിക്കേണ്ട സാഹചര്യംമുന്നിൽകണ്ടായിരുന്നു ഇത്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളിൽ പലരും മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ജീവിതചര്യ അന്വേഷിച്ചുകൊണ്ടിരുന്നതിനാൽ ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപം കുമിഞ്ഞുകൂടി. നിക്ഷേപ പലിശക്കുമാത്രമല്ല എസ്ബി അക്കൗണ്ടിലെ വരുമാനത്തിനും ആദായനികുതി ബാധകമാണെന്ന് പലർക്കും അറിയില്ല. റിട്ടേൺ നൽകുമ്പോൾ ഇക്കാര്യം കാണിക്കാറുമില്ല. ഈ സാഹചര്യത്തിൽ നിക്ഷേപപലിശയിൽനിന്നുള്ള നികുതി ബാധ്യതകുറക്കാൻ സ്വീകരിക്കേണ്ട സാധ്യതകൾ പരിശോധിക്കാം. വകുപ്പ് 80ടിടിഎ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (വകുപ്പ് 80ടിടിഎ പ്രകാരം) സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശക്ക് വർഷത്തിൽ 10,000 രൂപവരെ കിഴിവിന് അർഹതയുണ്ട്. സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയിലെ എസ്ബി അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്. അതേസമയം, സ്ഥിര നിക്ഷേപം, റിക്കറിങ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ് എന്നിവയിലെ പലിശക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ജോയിന്റ് അക്കൗണ്ടുകളിലെ രണ്ട് വ്യക്തികൾക്കും 80ടിടിഎ പ്രകാരം ഇളവ് ഒരുപോലെ ലഭിക്കും. അതായത് ഓരോ വ്യക്തികൾക്കും 10,000 രൂപവരെ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് ചുരുക്കം. ഉദാഹരണത്തിന് 18,000 രൂപയാണ് സാമ്പത്തിക വർഷം എസ്ബി അക്കൗണ്ടിൽനിന്ന് പലിശയിനത്തിൽ ലഭിച്ചിട്ടുള്ളതെങ്കിൽ ജോയിന്റ് അക്കൗണ്ടിലെ രണ്ടുപേർക്കും 50ശതമാനംവീതം ഇളവ് ലഭിക്കും. ഇതുപ്രകാരം ഓരോരുത്തർക്കും 9000 രൂപവീതം കിഴിവായി അവകാശപ്പെടാം. വകുപ്പ് 80 ടിടിബി ഇതുപ്രകാരം മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിലെ പലിശയിൽ 50,000 രൂപവരെ നികുതി കിഴിവ് അവകാശപ്പെടാം. ബാങ്ക്, ധനകാര്യസ്ഥാപനം, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ നിക്ഷേപങ്ങൾക്കെല്ലാം ഇത് ബാധകമാണ്. വകുപ്പ് 10(15)(i) ഈ വകുപ്പ് പ്രകാരം അധികമായി കിഴിവ് ലഭിക്കുമെന്നകാര്യം പലർക്കും അറിയില്ല. പോസ്റ്റ് ഓഫീസ് സേവിങ്സ് പദ്ധതികളിൽനിന്ന് വ്യക്തികൾക്ക് 3,500 രൂപയും ജോയിന്റ് അക്കൗണ്ട് ഉടമകൾക്ക് മൊത്തം 7,000 രൂപയുമാണ് ഇളവ് ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ സെക്യൂരിറ്റികൾ, ബോണ്ട്, ആന്വിറ്റി സർട്ടിഫിക്കറ്റ്, സേവിങ്സ് സർട്ടിഫിക്കറ്റ് എന്നിവക്കും ഇത് ബാധകമാണ്. ശ്രദ്ധിക്കേണ്ടകാര്യം വകുപ്പ് 80ടിടിഎ, വകുപ്പ് 80ടടിബി ഈ രണ്ട് വകുപ്പുകളിൽനിന്നുള്ള കിഴിവ് ഒരുമിച്ച് അവകാശപ്പെടാനാവില്ല. അതേസമയം, വകുപ്പ് 10(15)(i) ലേത് ഇതിനോടൊപ്പം ലഭിക്കും. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശയിൽനിന്ന് വ്യക്തികൾക്ക് പരമാവധി ലഭിക്കുക 17,000 രൂപയുടെ കിഴിവാണ്. അതായത് ഒരാൾമാത്രമുള്ള അക്കൗണ്ടാണെങ്കിൽ 13,500 രൂപയും രണ്ടുപേരുള്ള ജോയിന്റ് അക്കൗണ്ടാണെങ്കിൽ 17,000 രൂപയും അവകാശപ്പെടാം. ഐടിആറിൽ പലിശ വരുമാനം എങ്ങനെകാണിക്കണം? മറ്റ് സ്രോതസ്സുകളിൽനിന്നുള്ള വരുമാനത്തിൽ ഉൾപ്പെടുത്തിയാണ് വകുപ്പ് 80ടിടിഎ പ്രകാരം പലിശവരുമാനം കാണിക്കേണ്ടത്. നികുതിയള് ലഭിക്കാൻ ഒഴിവാക്കുന്ന വരുമാനത്തിന്റെ വിഭാഗത്തിൽ രേഖപ്പെടുത്തുകയുംവേണം. മുൻകൂട്ടി പൂരിപ്പിച്ച ഐടിആർ ഫോമുകളാകും പോർട്ടലിലുണ്ടാകുക. ഇതുപ്രകാരം എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ കൃത്യമായി രേഖപ്പെടുത്തുകയുമാകാം. feedback to: antonycdavis@gmail.com കുറിപ്പ്: 80ടിടിഎ അല്ലെങ്കിൽ 80ടിടിബി ഏതെങ്കിലും ഒന്നുമാത്രമെ കിഴിവിനായി പ്രയോജനപ്പെടുത്താൻ കഴിയൂ. സ്ഥിര നിക്ഷേപ പദ്ധതികൾ ഉൾപ്പടെയുള്ളവയിലെ പലിശക്ക് ആനുകൂല്യത്തിന് അർഹതയില്ല. പലിശ വരുമാനവും അതിൽനിന്ന് ഈടാക്കിയ ടിഡിഎസ് വിവരങ്ങളും ഫോം 26എഎസ് പരിശോധിച്ച് ഉറപ്പുവരുത്തുക. ആദായനികുതി എങ്ങനെ കണക്കുകൂട്ടാം| Infographics

from money rss https://bit.ly/3CZHgZf
via IFTTT

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430 രൂപയുമായി. 35,440 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണം 43,305 നിലവാരത്തിലാണ് വ്യാപാരം നടന്നത്. മുഹറം പ്രമാണിച്ച് കമ്മോഡിറ്റി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല. ആഗോള വിപണിയിലും വിലയിടിവുണ്ടായി. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,778.34 ഡോളറാണ്.

from money rss https://bit.ly/3z04Imx
via IFTTT

മുഹറം: ഓഹരി വിപണിക്ക് ഇന്ന് അവധി

മുഹറം പ്രമാണിച്ച് ഓഹരി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല. ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയാണ്.കമ്മോഡിറ്റി, ഫോറക്സ് വിപണികളും പ്രവർത്തിക്കുന്നില്ല. സെൻസെക്സ് 56,000 പിന്നിട്ടെങ്കിലും 162 പോയന്റ് താഴ്ന്ന് 55,629ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 16,568ലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/37STMeI
via IFTTT

റബ്ബർവില എട്ടുവർഷത്തെ ഉയർന്ന നിലയിൽ

ആലപ്പുഴ: രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്ച ആർ.എസ്.എസ്.-4 ഇനത്തിന്റെ വില കിലോയ്ക്ക് 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് 180-185 രൂപവരെ വിലയെത്തിയേക്കാമെന്നാണു കരുതുന്നത്. മഴക്കാലമായതിനാൽ ടാപ്പിങ് കുറവാണ്. അതുകൊണ്ടുതന്നെ വിപണിയിൽ റബ്ബർ എത്താത്തതും വിലകൂടാൻ കാരണമായിട്ടുണ്ട്. ഇനിയും വില കൂടുമെന്നുകരുതി കൈയിലുള്ള റബ്ബർ വിൽക്കാതെ സൂക്ഷിക്കുന്ന കർഷകരുമുണ്ട്. സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിച്ചതാണ് ഇതിനുകാരണം. ഇപ്പോഴത്തെ സ്ഥിതിയിൽ വിപണി വിലസ്ഥിരതയിൽ തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. റബ്ബർപ്പാലിനും 180 രൂപയോളം വിലയുണ്ട്. ഇപ്പോൾ പാൽ വിൽക്കുന്നവരുടെ എണ്ണവും കൂടുകയാണ്. വിവിധ കാരണങ്ങളാൽ ഇറക്കുമതി കുറഞ്ഞതും നാട്ടിലെ വിലകൂടാൻ കാരണമായി. അന്താരാഷ്ട്രവില കണക്കാക്കുന്ന ബാങ്കോക്കിൽ ബുധനാഴ്ച ആർ.എസ്.എസ്.-3 ഇനത്തിന് (നാട്ടിലെ ആർ.എസ്.എസ്.-4 നു തുല്യം) 143.37 രൂപയാണ്. വ്യവസായികൾ സാധാരണ ബ്ലോക്ക് റബ്ബറാണ് ഇറക്കുമതിചെയ്യുന്നതെങ്കിലും കടത്തുകൂലിയും 25 ശതമാനം ഇറക്കുമതിത്തീരുവയും നൽകണം. കണ്ടെയ്നർ ക്ഷാമംമൂലം കൃത്യമായി നടക്കണമെന്നുമില്ല. നാട്ടിൽനിന്ന് ചെറിയതോതിലെങ്കിലും ഇപ്പോഴവർ റബ്ബർ വാങ്ങുന്നുണ്ട്.

from money rss https://bit.ly/3ghTT8b
via IFTTT

റെക്കോഡ് കുറിച്ച് 56,000 കടന്ന് പടിയിറക്കം: സെൻസെക്‌സ് 162 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാരത്തിനിടെ എക്കാലത്തെയും ഉയരംകുറിച്ച് സെൻസെക്സ് 56,000 പിന്നിട്ടെങ്കിലും വില്പന സമ്മർദത്തിൽ വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 162.78 പോയന്റ് താഴ്ന്ന് 55,629.49ലും നിഫ്റ്റി 45.80 പോയന്റ് നേട്ടത്തിൽ 16,568.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ സെൻസെക്സ് 56,118 എന്ന പുതിയ ഉയരംതൊട്ടു. നിഫ്റ്റിയാകട്ടെ 16,702ലുമെത്തി. ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, അൾട്രടെക് സിമെന്റ്സ്, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി മെറ്റൽ, ബാങ്ക് സൂചികകൾ 0.8ശതമാനം താഴ്ന്നു. എഫ്എംസിജി, ഫാർമ, പൊതുമേഖല ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.26ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.18ശതമാനം താഴുകയുംചെയ്തു. ആഴ്ചയിലെ ഫ്യുച്ചർ ആൻഡ് ഓപ്ഷൻസ് കരാറുകൾ അവസാനിക്കുന്നതും വിപണിയെ പന്നോട്ടടിക്കാൻ കാരണമായി. നാല് വ്യാപാര ദിനങ്ങൾക്കൊണ്ടാണ് സെൻസെക്സ് 1000 പോയന്റ് കുതിച്ച് 56,000 കടന്നത്. ഓഗസ്റ്റ് 13നാണ് 55,000 പിന്നിട്ടത്.

from money rss https://bit.ly/3y1Lz2q
via IFTTT

സ്വർണവില എങ്ങോട്ട്: തിളക്കംമങ്ങൽ താൽക്കാലികമോ?

സ്വർണവിലയുടെ അളവുകോലാണ് യുഎസ് ഡോളർ. ഡോളർ കരുത്തുകാട്ടുമ്പോൾ സ്വർണത്തിന്റെ ആകർഷണംകുറയും. യുഎസിലെ തൊഴിൽ രംഗം പ്രതീക്ഷിച്ചതിലും മികവ് പ്രകടിപ്പിച്ചതിനാലാണ് ഡോളർ കരുത്തു വീണ്ടെടുത്തത്. യുഎസ് ഡോളർ കരുത്താർജിച്ചതും യുഎസിൽനിന്നുള്ള ധനകാര്യ കണക്കുകളും ആഗോളതലത്തിൽ ഓഹരികൾ ശക്തിയാർജ്ജിച്ചതും സ്വർണത്തിന്റെ സുരക്ഷിത ലോഹമെന്ന പദവിക്കു മങ്ങലേൽപ്പിച്ചു. യുഎസ് ട്രഷറി ആദായത്തിലുണ്ടായ വർധനവും ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം കാരണം പ്രധാന ഏഷ്യൻ രാജ്യങ്ങളിൽനിന്നു ഡിമാന്റ് കുറയുമെന്ന ആശങ്കയും സ്വർണത്തിന്റെ നിറംമങ്ങലിനു കാരണമായിട്ടുണ്ട്. നിക്ഷേപകർക്ക് യുഎസ് സമ്പദ് വ്യവസ്ഥയിലും ഡോളറിലും വിശ്വാസം വർധിച്ചതോടെ സ്വർണംപോലുള്ള സുരക്ഷിത നിക്ഷേപങ്ങൾക്ക് ആവശ്യം കുറഞ്ഞു. യുഎസ് സാമ്പത്തിക ഉൽപാദനം 7 ശതമാനം വളരുമെന്നാണ് അന്തർദേശീയ നാണ്യനിധിയുടെ കണക്ക്.1984 നുശേഷമുള്ള ഏറ്റവും വലിയ വളർച്ചയാണിത്. യുഎസിൽ തൊഴിലിന്റെ എണ്ണംകൂടിയതോടെ ഈ മാസം സ്വർണത്തിന്റെ ലണ്ടൻ സ്പോട് വില 5 മസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഓഗസ്റ്റ് ആദ്യവാരം 8 ശതമാനത്തിന്റെ നഷ്ടമുണ്ടായെങ്കിലും പിന്നീട് ചെറുതായി വീണ്ടെടുപ്പുനടത്തി. ആഭ്യന്തര വിപണിയിലും സ്വർണ വിലയിലെ കുതിപ്പു കുറഞ്ഞിട്ടുണ്ട്. എന്നാൽ രൂപയുടെ മൂല്യ ശോഷണവും സീസണിലെ ഡിമാന്റും ഇതിന്റെ ആഴംകുറച്ചു. ജൂലൈയിൽ യുഎസിലെ തൊഴിൽ ദാതാക്കൾ 9,43,000 പുതിയ തൊഴിലുകളാണ് സൃഷ്ടിച്ചത്. ഇതോടെ തൊഴിലില്ലായ്മാനിരക്ക് 5.4 ശതമാനത്തിലേക്കുതാഴ്ന്നു. കോവിഡ് 19ന്റെ വിപരീത ഫലങ്ങളിൽനിന്ന് സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചനകളാണിതെല്ലാം. വാക്സിൻ വ്യാപകമായത് കൂടുതൽ തൊഴിലാളികളുടെ സാന്നിധ്യം ഉറപ്പാക്കുകയും ബിസിനസ് മേഖലയിൽ ഊർജ്ജം പകരുകയും ചെയ്തു. കണക്കുകളനുസരിച്ച് മെയ് മാസംമാത്രം 9.2 ദശലക്ഷം പുതിയ തൊഴിലവസരങ്ങളാണു സൃഷ്ടിക്കപ്പെട്ടത്. അതേസമയം തൊഴിലവസരങ്ങളിലെ കുതിപ്പും സാമ്പത്തിക വികസനത്തിലെ വർധിച്ച പ്രതീക്ഷയും യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ വൻസാമ്പത്തിക ഉത്തേജക പദ്ധതിയിൽ മാറ്റംവരുത്തുമെന്ന ഉൽക്കണ്ഠയ്ക്കിടയാക്കിയിട്ടുണ്ട്. പണ നയത്തിലുണ്ടാകാവുന്നമാറ്റം സ്വർണ വിലയിൽ ശക്തമായി പ്രതിഫലിക്കും. ധനകാര്യനയങ്ങൾ കർശനമാക്കുന്നത് സ്വർണവിലയിൽ പ്രകടമാകാറുണ്ട്. മറിച്ച് സ്വർണ വിലയിലെ വ്യതിയാനം ധനനയങ്ങളേയും ബാധിക്കും. ഓഹരികളിലുണ്ടായ കുതിപ്പും സ്വർണവിലയെ ബാധിച്ചു. ആഗോള ഓഹരി സൂചികകളിലധികവും റിക്കാർഡുയരത്തിലോ പലവർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലോ ആണ്. യുഎസ് സെനറ്റ് ഒരുട്രില്യൺ ഡോളറിന്റെ അടിസ്ഥാന വികസന പാക്കേജ് പ്രഖ്യാപിച്ചതോടെ ഡൗജോൺസ്, എസ് ആന്റ് പി 500 സൂചികകൾ സർവകാല ഉയരത്തിലെത്തി. രാജ്യത്തും ഓഹരി സൂചികകൾ ഈ വാരം റിക്കാർഡുയരത്തിലെത്തിയിട്ടുണ്ട്. വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസന പാക്കേജ് യുഎസ് സെനറ്റ് പാസാക്കിയതോടെ യുഎസ് ട്രഷറി യീൽഡ് ജൂലായ് പകുതിക്കു ശേഷമുള്ള ഏറ്റവുംവലിയ ഉയരത്തിലെത്തി. ബോണ്ട് യീൽഡ് വർധിക്കുന്നത് പലിശ രഹിത ആസ്തികൾ കൈവശം വയ്ക്കുന്നതിലെ അവസരചെലവ് വർധിപ്പിക്കുമെന്നതിനാൽ സ്വർണത്തിന്റെ ആകർഷണം കുറയ്ക്കാറുണ്ട്. വിപണിയിൽ കുഴപ്പങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാകുമ്പോൾസുരക്ഷിത നിക്ഷേപ ഉപാധിയായി കണക്കാക്കപ്പെടുന്നത് സ്വർണമാണ്. പല ഏഷ്യൻ രാജ്യങ്ങളിലും വൈറസ് വകഭേദം വ്യാപിക്കുന്നതിനാൽ വിശാല ധനകാര്യ വിപണിയിൽ റിസ്കെടുക്കാനുള്ള താൽപര്യം കുറച്ചിട്ടുണ്ട്. ഇത് സാമ്പത്തിക മുന്നേറ്റത്തിനു ഭീഷണി സൃഷ്ടിക്കുകയും ചില നിക്ഷേപകരെ സ്വർണം പോലെയുള്ള സുരക്ഷിത ആസ്തികളിലേക്ക്ആകർഷിക്കാനിടയാക്കുകയുംചെയ്യും. നിലവിലെ ഗതിവിഗതികൾ സ്വർണത്തിന്റെ ഹൃസ്വകാല ചലനങ്ങളെ സ്വാധീനിക്കും. യീൽഡ്, പണനയം, സാമ്പത്തിക വളർച്ചാ സാധ്യതകൾ എന്നീ ഘടകങ്ങൾക്കനുസരിച്ചായിരിക്കും വിലകൾ നിർണയിക്കപ്പെടുക. ബോണ്ട് യീൽഡ് വർധിക്കുന്നത് സ്വർണത്തിന് പ്രതികൂലമാണ്. അത് അവസര ചിലവ് വർധിപ്പിക്കുന്നു എന്നതാണ് കാരണം. യുഎസ് കേന്ദ്ര ബാങ്കിന്റെ നയപരമായ നടപടികളും യുഎസ് തൊഴിലുകളെ നേരിട്ടു ബാധിക്കും. യുഎസ് ഡോളർ ശക്തിയാർജ്ജിക്കുന്നത് മറ്റുകറൻസികൾ സൂക്ഷിക്കുന്നവരെ സംബന്ധിച്ചേടത്തോളം സ്വർണ വില വർധിപ്പിക്കും. ഇത് തിരിച്ചും സംഭവിക്കാം. എന്നാൽ രൂപയുടെ മൂല്യത്തകർച്ച കാരണം ഇന്ത്യൻ വിപണിയിൽ വൻതോതിലുള്ള ഇടിവ് പ്രതീക്ഷിക്കുന്നില്ല. (ജിയോജിത് ഫിനാന്ഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3yWPizF
via IFTTT